Mikku one seven

Mikku one seven communication beyond words
mikku 's world

ആ വീഡിയോ പുറത്തിറങ്ങിയതിന് ശേഷം,സ്വന്തം വീട്ടിൽ ഭാര്യയുടെയും മക്കളുടെയും മുന്നിൽ നിൽക്കുമ്പോൾ അയാൾ അകത്ത് നിന്ന് ഉരുകിയി...
18/01/2026

ആ വീഡിയോ പുറത്തിറങ്ങിയതിന് ശേഷം,
സ്വന്തം വീട്ടിൽ ഭാര്യയുടെയും മക്കളുടെയും മുന്നിൽ നിൽക്കുമ്പോൾ അയാൾ അകത്ത് നിന്ന് ഉരുകിയിട്ടുണ്ടാവില്ലേ…
അറിയാവുന്നവരൊക്കെ വിളിച്ച് വിളിച്ച് ചോദ്യം ചെയ്ത്, വിശദീകരണം ആവശ്യപ്പെട്ട്, അയാളെ മാനസികമായി തളർത്തിയിട്ടുണ്ടാവില്ലേ…
ഒരുപക്ഷേ—
സ്വന്തം പെൺമക്കൾ പോലും കുറച്ച് നിമിഷത്തേക്കെങ്കിലും
“എന്റെ അച്ഛൻ മോശം ആളാണോ?”
എന്ന് സംശയിച്ച്, മിണ്ടാതെ മാറി നിന്ന കാഴ്ച
അയാളുടെ മനസ്സ് പൂർണ്ണമായി തകർത്തെറിഞ്ഞിട്ടുണ്ടാവില്ലേ…

ഇതൊക്കെ ചേർന്നപ്പോൾ
മനസ്സ് പൊട്ടിപ്പോയ ഒരാളുടെ അവസാന നിലവിളിയാകാമല്ലോ
ഇത്ര പെട്ടെന്നുള്ള ആ തീരുമാനമെന്നത്…

മുപ്പത് വർഷമായി  തൊടുപുഴ മാർക്കറ്റിൽ യാക്കോബായ പള്ളി വക സ്ഥലത്തു ഇരുന്നു പച്ചക്കറി കച്ചവടം നടത്തിയിരുന്ന നാസർ ഹമീദ് (62)...
18/01/2026

മുപ്പത് വർഷമായി തൊടുപുഴ മാർക്കറ്റിൽ യാക്കോബായ പള്ളി വക സ്ഥലത്തു ഇരുന്നു പച്ചക്കറി കച്ചവടം നടത്തിയിരുന്ന നാസർ ഹമീദ് (62) വിട പറഞ്ഞു.

അവറാച്ചൻ ചേട്ടന് വയ്യാതായപ്പോൾ, കോവിഡ് കാലം മുതൽ ഇന്നോളം പള്ളിയിൽ എല്ലാകാര്യങ്ങളും നോക്കി നടത്തിയിരുന്നത് നാസറായിരുന്നു. രാവിലെയും, വൈകുന്നേരവും പള്ളിമണി അടിക്കുന്നതും നാസറായിരുന്നു. യാക്കോബായ പള്ളിയിലെ ഓരോ അംഗത്തിനും നാസറുമായുള്ള ആത്മബന്ധം വളരെ വലുതായിരുന്നു എന്നതാണ് വസ്തുത. അന്യമതത്തിൽ പെട്ട ആളായി പള്ളിയിൽ ആരും അദ്ദേഹത്തെ കണ്ടിരുന്നില്ല. മുപ്പതു വർഷത്തെ ആത്മബന്ധമുണ്ട് ആ പള്ളിയുമായി നാസറിന്.

നാസറിനെപറ്റി ആമ്പൽ ജോർജ് ഇങ്ങനെ എഴുതുന്നു:

യാക്കോബായ പള്ളിയിലെ മത സൗഹാർദ്ദ മണിനാദം നിലച്ചു.

വർഷങ്ങളായി ഉദയാസ്തമനങ്ങളുടെ പ്രാർത്ഥനാധ്വനി അന്തരീക്ഷത്തിൽ മണിനാദമായി മുഴങ്ങിയിരുന്നത് നാസറിന്റെ ഹൃദയസ്പന്ദനമായിരുന്നു.

ദൈവാലയവും പരിസരവും പരിപാലിക്കുന്നതിൽ നാസർ കാണിച്ചിരുന്ന സമർപ്പണം മറ്റാർക്കും കഴിയില്ല.

പ്രാർത്ഥനകളുടെ പേര് വിവരങ്ങളും, നേർച്ചകാഴ്ചകൾ വാഴ്‌വിനായി ബലിയർപ്പണ വേദിയിൽ എത്തിച്ചിരുന്നതും എല്ലാം നാസ്സറിൽ അർപ്പിതമായിരുന്നു.

മണ്മറഞ്ഞു പോയവരുടെ കബറിടങ്ങളിൽ നിത്യേന എത്തി ആത്മക്കളുമായി കുശലം പറയുന്നതും സെമിത്തേരി വെടിപ്പായി സൂക്ഷിക്കുന്നതുമൊക്കെ ഒരു പുണ്യമായി കരുതിയിരുന്നു നാസർ.

ബന്ധുക്കൾ പോലും മറന്നുപോയ മരണ ദിവസം കൃത്യമായി ഓർമ്മിച്ചു കബറിടം തൂത്തു വെടിപ്പാക്കി മെഴുകുതിരികൾ കത്തിക്കുന്നതിനു ഇനി നാസ്സർ ഉണ്ടാകില്ല.

തന്നെ പോലെ തന്നെ തന്റെ അയൽക്കാരനെയും സ്നേഹിക്കണമെന്ന ക്രിസ്തു വചനം തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കി, ഇനി ഒരു തിരിച്ചുവരവില്ലാതെ നാസർ പോയി.

അല്ലാഹുവും യേശുവും ഒന്നായിരിക്കുന്ന കർമഭൂമിയിൽ നാസ്സർ ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

നാസറിന് യാത്ര മൊഴി നേരുന്നു🙏😢

നാസർ ഹമീദിന്റെ ഭൗതിക ദേഹം കാരിക്കോട് നൈനാരു പള്ളി ഖബർസ്ഥാനിൽ കബറടക്കി.

ആദരാഞ്ജലികൾ 🌹

17/01/2026

മമ്മൂട്ടി യെ കുറിച്ച് ദിവ്യ എസ് അയ്യർ iAS പറഞ്ഞത് കെട്ടോ 🔥🔥🔥


ഇന്നു   മിക്കുന്റെ പിറന്നാൽ 😍   happy    birthday ❤️mikku💕   ,
16/01/2026

ഇന്നു മിക്കുന്റെ പിറന്നാൽ 😍
happy birthday ❤️mikku💕

,

16/01/2026

Mammotty നാലു വേഷങ്ങൾ 😍

ബസിന്റെ ബ്രേക്ക് പോയി,യാത്രക്കാരോട് പിടിച്ചിരിക്കാൻ നിർദേശം, ഇടിച്ച് നിർത്തി; ഹീറോയായി KSRTC ഡ്രൈവർ
15/01/2026

ബസിന്റെ ബ്രേക്ക് പോയി,യാത്രക്കാരോട് പിടിച്ചിരിക്കാൻ നിർദേശം, ഇടിച്ച് നിർത്തി; ഹീറോയായി KSRTC ഡ്രൈവർ

വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രം മുഖം കാണിച്ചൊരു നടനെ തന്റെ പുതിയ സിനിമയിലേക്ക് പരിഗണിക്കുമ്പോൾ ആ ചിത്രത്തിന്റെ സംവിധാ...
15/01/2026

വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രം മുഖം കാണിച്ചൊരു നടനെ തന്റെ പുതിയ സിനിമയിലേക്ക് പരിഗണിക്കുമ്പോൾ ആ ചിത്രത്തിന്റെ സംവിധായകൻ നടനോട്
ഒരു നിർദേശം വക്കുകയാണ്...

" നിങ്ങളുടെ പേര് ഒരു സിനിമാക്കാരന് പറ്റിയ പേരല്ല! നിങ്ങൾക്ക് ഞാൻ ഒരു പുതിയ പേര് നൽകാം " സജിൻ " എന്താ പേര് ഓക്കേ അല്ലെ......?

ഒരു അവസരത്തിനു വേണ്ടി ഓടി നടന്ന ആ നടന് എന്ത് പേരും ഓകെ ആയിരുന്നു!

അങ്ങനെ ആ മനുഷ്യൻ തന്റെ ഐഡന്റിറ്റി ആയിരുന്ന പേര് മാറ്റി "സജിൻ " ആയി മാറുകയാണ്....

പിറ്റേന്ന് മുതൽ ഷൂട്ടിംഗ് സെറ്റിൽ എത്തി തന്റെ ജോലി തുടങ്ങുകയും.....

ജയിലിൽ നിന്നും നായകനായ സുകുമാരൻ
മതിൽ ചാടി രക്ഷപ്പെടുന്ന സീൻ ഷൂട്ട് ചെയ്യുവാൻ പോകുകയാണ്....

വലിയ പൊക്കമുള്ള മതിൽ ആയതു കൊണ്ടു തന്നെ, അദ്ദേഹത്തിന്റെ സുരക്ഷക്ക് വേണ്ടി താഴെ നല്ല കട്ടിയുള്ള ഫോം ബെഡും വിരിച്ചിട്ടുണ്ട്..

ആ കൂടെ താഴെക്ക് ചാടേണ്ടിയിരുന്ന സജിൻ വന്നു വീഴുന്നിടത്ത് ബെഡ് കാണാത്തതിൽ ഒരല്പം ആശങ്കപ്പെട്ട നിർമ്മാതാവിനോട്

"ഇവർക്കൊന്നും ബെഡ് നൽകേണ്ടതില്ല, ഇവരെ പോലുള്ളവരൊക്കെ സിനിമയിൽ വന്നും പോയും ഇരിക്കുന്നവരാണ് ഇവർക്ക് ഇതൊക്കെ മതി "

എന്നായിരുന്നു സംവിധായകന്റെ മറുപടി.....!

വേണ്ടത്ര സുരക്ഷയൊന്നുമില്ലെങ്കിലും താഴേക്ക് ചാടുവാൻ തന്നെ ആയിരുന്നു സജിന്റെ തീരുമാനം.

കാരണം...

ഒരു നടൻ ആയി തീരണം എന്നത് അയാളുടെ ജീവിത അഭിലാഷം ആയിരുന്നു അതിനു വേണ്ടി എന്തും ചെയ്യുവാൻ അയാൾ തയാറായിരുന്നു....

എങ്ങനെയെങ്കിലും ഒരു നടൻ ആകണം എന്ന ആഗ്രഹത്തെ ഉൾകൊള്ളുവാൻ അയാളുടെ ശരീരത്തിനു വെമ്പൽ ആയിരുന്നുവെങ്കിലും,
നല്ല ഉയരമുള്ള മതിലിൽ നിന്നുമുള്ള ചാട്ടത്തെ ഉൾകൊള്ളുവാനുള്ള കരുത്ത് അയാളുടെ കാലുകൾക്ക് ഇല്ലെന്നത് അയാൾക്ക് ബോധ്യമാകുന്നത് നിലത്ത് വീണു കാലിനു ഒടിവുണ്ട് എന്ന് തിരിച്ചറിഞ്ഞപ്പോൾ മാത്രമായിരുന്നു......!

ഒടിഞ്ഞ കാലുമായി ശേഷമുള്ള ഭാഗങ്ങൾ അഭിനയിച്ച ശേഷം സൈറ്റിൽ നിന്നും പോകുമ്പോൾ അയാൾക്ക്‌ ആ സംവിധായകനോട് ഒന്നേ പറയുവാനുണ്ടായിരുന്നുള്ളു

" സാറിന്റെ അടുത്ത പടത്തിൽ എന്തേലും ഒരു അവസരം നൽകണം എന്നെക്കൊണ്ടാകും വിധം ഞാനത് നന്നായി ചെയ്യും....!" ( ചിത്രം - സ്‌ഫോടനം )

പേരും പെരുമയും ഇല്ലാത്തതു കൊണ്ടു ഷൂട്ടി നിടെ വേണ്ടത്ര സുരക്ഷ നൽകാത്തതിനാൽ കാലിനു പരിക്കേൽക്കേണ്ടി വന്ന.....

" ശബ്ദം പോരെന്നും" പറഞ്ഞു ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നും ഇറക്കി വിട്ട....

തന്റെ പേര് വരെ മാറ്റേണ്ടി വന്ന.....

" സിനിമയിൽ വന്നും പോയും ഇരിക്കുന്ന ഒരുപാട് പേരിൽ ഒരാൾ " മാത്രമായ..

ആ മനുഷ്യൻ പിന്നീട് അതെ സംവിധായകന്റെ സിനിമകളിൽ നായകനായി അഭിനയിച്ചു അദ്ദേഹത്തിന് നിരവധി സൂപർ ഹിറ്റുകൾ നൽകുന്ന കാഴ്ചയും...

,അയാൾ പിന്നീട് കേരള ബോക്സ് ഓഫിസിന്റെ കടിഞ്ഞാൺ ഒരറ്റത്തു നിന്നു ഏറ്റെടുക്കുന്ന കാഴ്ചയും ഒരു മുത്തശ്ശി കഥയെക്കാൾ വിചിത്രം എന്നെ വിശേഷിപ്പിക്കാനാവു......!

മമ്മൂക്ക ❤️..

ജീവിതത്തിൽ കഠിനമായി പരിശ്രമിച്ചിട്ടും, വിട്ടു വീഴ്ചകളേറെ ചെയ്തിട്ടും വേണ്ടത്ര പരിഗണനയും, അവസരങ്ങളും ലഭിക്കുന്നില്ലലോ എന്നൊരു നിരാശയിൽ എല്ലാം അവസാനിപ്പിക്കുവാൻ തീരുമാനിക്കുന്നതിനു മുൻപ് ഒരു നിമിഷം ഇങ്ങേരെക്കുറിച്ചു ആലോചിക്കാം.....

പരിശ്രമിച്ചാൽ ഒരു നാൾ ഫലം ഉണ്ടാകും എന്നൊരുറപ്പോടെ മുന്നോട്ടു പോകാം

മുന്നോട്ടു

ഈ നടനെ ഇഷ്ട്ടം ആണോ??
15/01/2026

ഈ നടനെ ഇഷ്ട്ടം ആണോ??

 #ബിബിൻ ജോർജ്🔥  ഈ നടനെ ഇഷ്ട്ടം ആണോ?????
15/01/2026

#ബിബിൻ ജോർജ്🔥 ഈ നടനെ ഇഷ്ട്ടം ആണോ?????

15/01/2026

വരവ് കണ്ടോ 🔥

14/01/2026

ആളുകൾ പറയുമ്പോലെ ഇനിക്ക് ഒന്നും അറിയില്ല... ഇനിക്ക് ഒരുപാട് നെഗറ്റീവ് ഉണ്ട് 💥😔

മലയാള സിനിമയുടെ അഭിനയചരിത്രത്തിൽ സുവർണക്ഷരങ്ങളാൽ എഴുതപ്പെട്ടൊരു അധ്യായമാണ് തിലകൻ ‘പെരുന്തച്ചൻ’ എന്ന ചിത്രത്തിൽ സൃഷ്ടിച്ച...
13/01/2026

മലയാള സിനിമയുടെ അഭിനയചരിത്രത്തിൽ സുവർണക്ഷരങ്ങളാൽ എഴുതപ്പെട്ടൊരു അധ്യായമാണ് തിലകൻ ‘പെരുന്തച്ചൻ’ എന്ന ചിത്രത്തിൽ സൃഷ്ടിച്ച ഇതിഹാസ കഥാപാത്രം. 1997-ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ രാമൻ എന്ന പെരുന്തച്ചനായി അദ്ദേഹം ജീവിച്ചിറങ്ങി. ഒരു മഹാനായ ശില്പിയുടെയും ഒരുപോലെ തന്നെ ഒരു പിതാവിന്റെയും സങ്കീർണ്ണമായ മാനസികാവസ്ഥ അതീവ ആഴത്തോടെയും ശക്തിയോടെയും അവതരിപ്പിച്ച തിലകന്റെ പ്രകടനം ഇന്നും പ്രേക്ഷകരുടെ മനസിൽ അവിസ്മരണീയമാണ്.
അഭിനയത്തിന്റെ ഉച്ചകോടിയിലെത്തിയ ഈ വേഷം മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറി; തലമുറകളോളം അഭിനേതാക്കൾക്ക് പ്രചോദനമായ പ്രകടനമായി ‘പെരുന്തച്ചൻ’ ഇന്നും വിലമതിക്കപ്പെടുന്നു.

Address

Kodungallur

Telephone

+919562641017

Website

Alerts

Be the first to know and let us send you an email when Mikku one seven posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mikku one seven:

Share