tirur news

tirur news the first Facebook news & entertainment channel.

തിരൂരിൽ ആക്രി കടയിൽ മോഷണം:തിരൂർ: തിരൂരിൽ സെൻട്രൽ ജംഷനും ഏഴൂർ റോഡിനു സമീപത്തെ ആക്രിക്കടയിലാണ് മോഷണം, കഴിഞ്ഞ ദിവസം രാത്രി ...
26/04/2017

തിരൂരിൽ ആക്രി കടയിൽ മോഷണം:
തിരൂർ: തിരൂരിൽ സെൻട്രൽ ജംഷനും ഏഴൂർ റോഡിനു സമീപത്തെ ആക്രിക്കടയിലാണ് മോഷണം, കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ കട അടച്ചുപോയി, രാവിലെ കട തുറന്നപ്പോഴാണ് പിൻഭാഗത്തെ ഷീറ്റ് പൊളിച്ച നിലയിൽ കണ്ടത് കടയിൽ വില കൂടിയ ചെബ്, പിച്ചള, ബാറ്ററി, തുടങ്ങിയവയാണ് മോഷണം പോയത് പോലീസ് സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു.

പട്ടാപ്പകല്‍ മാല പൊട്ടിച്ചോടിയയാളെ ആര്‍.പി.എഫ്. പിടികൂടി തിരൂർ : റെയിൽ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോകുകയായിരുന്...
22/04/2017

പട്ടാപ്പകല്‍ മാല പൊട്ടിച്ചോടിയയാളെ ആര്‍.പി.എഫ്. പിടികൂടി
തിരൂർ : റെയിൽ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മയുടെ നാലുപവൻ സ്വര്‍ണമാല പട്ടാപ്പകല്‍ മോഷ്ടാവ് പിടിച്ചുപറിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ റെയിൽ സുരക്ഷാസേന പിന്നാലെയോടി പിടികൂടി. തമിഴ്‌നാട് ജയകുണ്ടം സ്വദേശി മണികണ്ഠനെ(30) യാണ് റെയിൽവെ സുരക്ഷാസേന ഉദ്യോഗസ്ഥരായ കെ. കാര്‍ത്തികേയന്‍, കെ. സിറാജ് എന്നിവര്‍ചേര്‍ന്ന് അറസ്റ്റ്‌ചെയ്തത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. താനൂര്‍ സ്വദേശി കണ്ടന്‍കാട്ടില്‍ ദിനേശന്റെ ഭാര്യ ശാന്താദേവിയുടെ മാലയാണ് ഇയാള്‍ പൊട്ടിച്ചത്.

05/09/2015
26/06/2015

The official page of Kerala State Police Chief.

23/03/2015

ചോരച്ചുവപ്പണിഞ്ഞ് കോമരങ്ങള്‍; പതിനായിരങ്ങള്‍ കാവുതീണ്ടി.


കൊടുങ്ങല്ലൂര്‍: കോമരക്കൂട്ടങ്ങളുടെ ചെമ്പട്ടുടയാടകള്‍ രക്തശോണിമ പകര്‍ന്ന കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവില്‍ അശ്വതി നാളായ ഞായറാഴ്ച പതിനായിരങ്ങള്‍ കാവുതീണ്ടി.പൂജകള്‍ കഴിഞ്ഞ് നാലുമണിയോടെ എല്ലാവരും പുറത്തിറങ്ങിയപ്പോള്‍ അശ്വതി കാവുതീണ്ടലിന് തുടക്കമായി. ഈസമയം ക്ഷേത്രത്തിനു ചുറ്റുമുള്ള അവകാശത്തറകളിലും ക്ഷേത്രാങ്കണത്തിലും കാവുതീണ്ടാന്‍ അക്ഷമരായി കാത്തുനിന്നവര്‍ക്ക് കാവുതീണ്ടാനുള്ള അനുമതിയുടെ ഭാഗമായി വലിയതമ്പുരാന്‍ നിലപാടുതറയില്‍ എഴുന്നള്ളി. തുടര്‍ന്ന് കോയ്മ പട്ടുകുട നിവര്‍ത്തിയതോടെ ഭക്തജനങ്ങളും കോമരങ്ങളും കുതിച്ചോടി ക്ഷേത്രത്തിന്റെ ചെമ്പോലത്തകിടുകളില്‍ മുളവടികൊണ്ട് അടിച്ച് വഴിപാട് സാധനങ്ങള്‍ ക്ഷേത്രത്തിലേക്ക് എറിഞ്ഞ് മൂന്നുതവണ ക്ഷേത്രപ്രദക്ഷിണം നടത്തി അശ്വതി കാവുതീണ്ടി.

13/02/2015

മാട്ടുമ്മലില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു; ഒരാളുടെ നിലഗുരുതരം

വെളിയങ്കോട്: മാട്ടുമ്മലില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു. തണ്ണിത്തുറക്കല്‍ ഇബ്രാഹിംകുട്ടി (47), മകന്‍ ജാഫര്‍ (26), പുതുവീട്ടില്‍ മുസ്തഫ (29) എന്നിവര്‍ക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി 9.30ന് പത്തുമുറി ഭാഗത്തുനിന്നെത്തിയ മുപ്പതോളംപേര്‍വരുന്ന സംഘമാണ് ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വെട്ടേറ്റുവീണവരുടെ ശരീരത്തില്‍ അക്രമികള്‍ മണ്ണെണ്ണ ഒഴിച്ചിട്ടുണ്ട്. വെട്ടേറ്റ ഇബ്രാഹിംകുട്ടിയുടെ നില ഗുരുതരമാണ്. ഇയാള്‍ എടപ്പാളിലെ സ്വകാര്യ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. മറ്റുരണ്ടുപേരും പൊന്നാനി ഗവ. താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്. അക്രമികളില്‍പ്പെട്ട അമീറെന്നയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. മറ്റുപ്രതികള്‍ക്കായി പൊന്നാനി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

12/02/2015

ബാങ്കില്‍നിന്ന് അധികമായി കിട്ടിയ തുക തിരിച്ചുനല്‍കി യുവാവ് മാതൃകകാട്ടി

തിരൂര്‍: ബാങ്കില്‍നിന്ന് അധികമായി ലഭിച്ച 50,000 രൂപ തിരിച്ചേല്‍പ്പിച്ച് യുവാവ് മാതൃകകാട്ടി.
തിരൂര്‍ താഴെപ്പാലത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍നിന്ന് 85,000 രൂപയ്ക്കുപകരം 1,35,000 രൂപയാണ് നിറമരുതൂര്‍ പഞ്ചായത്ത് ബി.ജെ.പി ജനറല്‍സെക്രട്ടറി കെ.കെ. അനീഷിന് ലഭിച്ചത്.
വീട്ടിലെത്തി എണ്ണിനോക്കിയപ്പോള്‍ അധികംകണ്ട തുക ബാങ്ക് അധികൃതരെ വിവരമറിയിച്ച് മാനേജര്‍മുഖേന കാഷ്യര്‍ക്ക് കൈമാറുകയായിരുന്നു.

11/02/2015

പുറങ്ങില്‍ വീടു കത്തിനശിച്ചു

ആറുവയസ്സുകാരി എഴുന്നേറ്റതിനാല്‍ ദുരന്തം ഒഴിവായി

എരമംഗലം: പുറങ്ങ് പനമ്പാട് മലയംകുളത്ത് ബാലന്റെവീട് കത്തിനശിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. ഭാര്യ ലീലയും മകളും ചെറുമകളുമാണ് വീട്ടിലുണ്ടായിരുന്നത്. ലീലയുടെ ആറുവയസ്സുകാരിയായ ചെറുമകള്‍ ഉണര്‍ന്നപ്പോഴാണ് വീടിന് തീപടരുന്നതുകണ്ട് നിലവിളിച്ചത്. കുട്ടിയുടെ നിലവിളികേട്ട് ഉണര്‍ന്ന ലീലയും മകളും കുട്ടിയെയുമെടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ടി.വി, അലമാരകള്‍, ഫര്‍ണിച്ചര്‍, കട്ടിലുകള്‍, വൈദ്യുത ഉപകരണങ്ങള്‍, റേഷന്‍കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകള്‍, അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാല, രണ്ടുവള, രണ്ടുകമ്മല്‍ തുടങ്ങിയവ കത്തിനശിച്ചു. എട്ടുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. തീപടരാനുണ്ടായ കാരണം വ്യക്തമല്ല. പെരുമ്പടപ്പ് പോലീസ് സ്ഥലം സന്ദര്‍ശിച്ച് നഷ്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്.

10/02/2015

വെളിയങ്കോട് ചന്ദനക്കുടംനേര്‍ച്ച സമാപിച്ചു

വെളിയങ്കോട്: വെളിയങ്കോട് ചന്ദനക്കുടംനേര്‍ച്ച സമാപിച്ചു. നേര്‍ച്ചയുടെ ഭാഗമായുള്ള പെട്ടിവരവ് (കാഴ്ചവരവ്)കാണാന്‍ ഒട്ടേറെപ്പേര്‍ എത്തി. തിങ്കളാഴ്ച 13 പെട്ടിവരവുകളാണ് ജാറം അങ്കണത്തിലെത്തിയത്.
ഞായറാഴ്ച താഴത്തേല്‍ തറവാട്ടിലെ പി.ടി. അജയ്‌മോഹന്‍ കൊടി ഉയര്‍ത്തിയതോടെ തുടങ്ങിയ ചന്ദനക്കുടം നേര്‍ച്ചയിലെ കൊടി താഴ്ത്തും.

10/02/2015

യാസിറിന് ആശ്വാസമായി വിദ്യാര്‍ഥികളുടെ സഹായം

തിരൂര്‍: ജോലിക്കിടെ വീണുപരിക്കേറ്റ് ശരീരം തളരുകയും സംസാരശേഷി നഷ്ടപ്പെടുകയുംചെയ്ത യുവാവിന് കൈത്താങ്ങുമായി മാതൃവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍. ഏഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇവിടത്തെ പൂര്‍വവിദ്യാര്‍ഥിയായ പൊന്നാത്ത് യാസിറിന് സഹായവുമായെത്തിയത്. വിദേശത്ത് ജോലിക്കിടെയുണ്ടായ അപകടത്തെത്തുടര്‍ന്ന് കിടപ്പിലായ യുവാവിനെ സഹായിക്കാന്‍ ജൂനിയര്‍ റെഡ്‌ക്രോസിന്റെ നേതൃത്വത്തില്‍ ഒന്നരലക്ഷംരൂപയാണ് പിരിച്ചെടുത്തത്.
യാസിറിനെ സഹായിക്കാന്‍ മാതൃകകാട്ടിയ ജൂനിയര്‍ റെഡ്‌ക്രോസ് വിദ്യാര്‍ഥികളെ വിദ്യാലയത്തില്‍നടന്ന ചടങ്ങില്‍ അനുമോദിച്ചു. യോഗം കെ. സഫിയ ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്റ് എ.കെ. സെയ്താലിക്കുട്ടി അധ്യക്ഷതവഹിച്ചു. ജെ.ആര്‍.സി േകഡറ്റുകള്‍ക്ക് സി.പി. വിമല്‍കുമാര്‍ ഉപഹാരംനല്‍കി. കെ. അബ്ദു, എ.കെ. താഹിറ, കെ.പി. മുഹമ്മദലി, കെ. സുനില്‍കുമാര്‍, ഐ.പി. ഷാജിറ, കെ.സി. ജോര്‍ജ്, എന്‍. രമാദേവി, ടി.വി. വര്‍ഗീസ്, പി. ഗംഗാധരന്‍, പി. അബ്ദുള്‍ഹമീദ്, ആര്‍. ശശിധരന്‍പിള്ള, കെ.പി. അലീന, കെ. ഹസ്സന്‍, സി. ബാബു എന്നിവര്‍ പ്രസംഗിച്ചു.

ഭര്‍ത്താവിനെ തേടിയത്തെിയ ബ്രിട്ടീഷ് യുവതിക്ക് പൊലീസ് സ്റ്റേഷനില്‍ അവഹേളനംചാവക്കാട്: പൊലീസ് സംരക്ഷണത്തിന് കോടതി ഉത്തരവ...
10/02/2015

ഭര്‍ത്താവിനെ തേടിയത്തെിയ ബ്രിട്ടീഷ് യുവതിക്ക് പൊലീസ് സ്റ്റേഷനില്‍ അവഹേളനം

ചാവക്കാട്: പൊലീസ് സംരക്ഷണത്തിന് കോടതി ഉത്തരവുമായി ഭര്‍ത്താവിനെ തേടിയത്തെിയ ബ്രിട്ടീഷ് യുവതിയെ വടക്കേക്കാട് പൊലീസ് അവഹേളിച്ചതായി ആക്ഷേപം. സ്കോട്ട്ലാന്‍ഡില്‍ പഠിക്കാന്‍ പോയ അകലാട് ബദര്‍പള്ളി ബീച്ചില്‍ കുന്നമ്പത്ത് നൗഷാദ് ഹുസൈന്‍ വിവാഹം ചെയ്ത ബ്രിട്ടീഷ് യുവതി മറിയം ഖലിഖിനാണ് സ്റ്റേഷനില്‍ കയ്പ്പേറിയ അനുഭവമുണ്ടായത്. കല്യാണം കഴിഞ്ഞ് ഒരു മാസത്തിനുശേഷം നാട്ടിലേക്ക് പോന്ന നൗഷാദിനെക്കുറിച്ച് വിവരമില്ലാതായപ്പോഴാണ് ഇവര്‍ ബ്രിട്ടനിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഭര്‍ത്താവിന്‍െറ അകലാട്ടെ വീട്ടിലത്തെിയത്. ഭര്‍തൃബന്ധുക്കള്‍ ഇറക്കിവിട്ടതിനെതുടര്‍ന്നാണ് എംബസി ഏര്‍പ്പെടുത്തിക്കൊടുത്ത മഞ്ചേരി കോടതിയിലെ അഭിഭാഷകരായ എ.പി. ഇസ്മായില്‍, അഡ്വ. സുധ ഹരിദാസ് എന്നിവരുടെ സഹായത്തോടെ കുന്നംകുളം ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ശനിയാഴ്ച ഇവര്‍ നല്‍കിയ പരാതിയില്‍ ഗാര്‍ഹിക പീഡന നിയമമനുസരിച്ച് ഭര്‍തൃ ബന്ധുക്കള്‍ക്കെതിരെ കേസെടുക്കാനും വീട്ടില്‍ കയറി താമസിക്കുന്നതിന് സംരക്ഷണം നല്‍കാനും കോടതി വടക്കേക്കാട് പൊലീസിനോട് നിര്‍ദേശിച്ചു. നൗഷാദിന്‍െറ പിതൃസഹോദരന്‍ നൂറുദ്ദീന്‍ (50) മറിയത്തെ ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞ് വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും കാണിച്ച് ശനിയാഴ്ച വടക്കേക്കാട് സ്റ്റേഷനിലത്തെിയ മറിയം മറ്റൊരു പരാതിയും നല്‍കി. ഈ പരാതിയിലെ നടപടിയെക്കുറിച്ച് അന്വേഷിക്കാനാണ് അഭിഭാഷകര്‍ക്കൊപ്പം മറിയം ഖാലിഖ് തിങ്കളാഴ്ച 12.30 ഓടെ വടക്കേക്കാട് പൊലീസ് സ്റ്റേഷനിലത്തെിയത്. നടപടിയെടുക്കാതെ എസ്.ഐയും ചാവക്കാട് സി.ഐയും കുന്നംകുളം ഡിവൈ.എസ്.പിയും ഒഴിഞ്ഞുമാറി. രാഷ്ട്രീയ സമ്മര്‍ദമാണ് നടപടി വൈകിക്കുന്നതെന്നും പ്രദേശത്തെ കോണ്‍ഗ്രസ് നേതാവിന്‍െറ സ്വാധീനത്താലാണ് പൊലീസ് അനങ്ങാത്തതെന്നും അഭിഭാഷകര്‍ ആരോപിച്ചു. കുന്നംകുളം ഡിവൈ.എസ്.പി ഓഫിസിലത്തെിയപ്പോള്‍ ഈ നേതാവ് നിരവധി തവണ അവിടെ ബന്ധപ്പെട്ടതായി അറിയാന്‍ കഴിഞ്ഞെന്നും അവര്‍ പറഞ്ഞു. മണിക്കൂറുകളോളം സ്റ്റേഷനിലും പുറത്തുമായി മറിയത്തെ കാത്തു നിര്‍ത്തിയ വടക്കേക്കാട് പൊലീസ് അവരുടെ പരാതിയില്‍ എഫ്.ഐ.ആര്‍ പോലും തയാറാക്കിയില്ലത്രേ. ഇവര്‍ കേണപേക്ഷിച്ച ശേഷമാണ് എഫ്.ഐ.ആര്‍ തയാറാക്കിയത്.

09/02/2015

കല്ലിങ്ങല്‍ നേര്‍ച്ചയ്ക്ക് വലിയ കൊടിയേറ്റി

തിരൂര്‍: തിരൂര്‍കോട്ട് കല്ലിങ്ങല്‍ കുഞ്ഞീന്‍ ശഹീദ് മഖാം ഷെരീഫിലെ വലിയനേര്‍ച്ചയ്ക്ക് ഞായറാഴ്ച വൈകീട്ട് വലിയ കൊടിയേറ്റി.
മഖാമില്‍ സമൂഹപ്രാര്‍ഥനയ്ക്കുശേഷമാണ് കൊടിയേറ്റുവരവ് ജാറത്തില്‍നിന്ന് പുറപ്പെട്ടത്. പ്രാര്‍ത്ഥനയ്ക്ക് കീഴേടത്തില്‍ അലി അക്ബര്‍ മുസ്ല്യാര്‍ നേതൃത്വംനല്‍കി.
ഘോഷയാത്ര കോട്ട് തങ്ങളുടെ മഖാമില്‍ പ്രാര്‍ത്ഥനയ്ക്കുശേഷം നഗരപ്രദക്ഷിണം നടത്തി. ആനകളുടെയും ബാന്റുമേളത്തിന്റെയും അകമ്പടിയോടെയാണ് കൊടിയേറ്റഘോഷയാത്ര നടന്നത്. തുടര്‍ന്ന് ജാറത്തിനുസമീപം കല്ലിങ്ങല്‍ സിദ്ദീഖ് വലിയകൊടിയേറ്റി.

Address

Kodungallur

Alerts

Be the first to know and let us send you an email when tirur news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category