25/01/2026
''ആംബുലൻസിൽ കയറ്റുമ്പോഴേക്കും ഏറെക്കുറെ ബോധ രഹിതനായ എന്റെ ഇക്കയെ കണ്ട് CPR കൊടുക്കാൻ ഞാൻ നിലവിളിച്ചു കൊണ്ട് പറഞ്ഞു,,,നാക്ക് കടിച്ച് പിടിച്ചിട്ടുണ്ടായിരുന്നു..
ഒരാളെങ്കിലും ആംബുലൻസിൽ കൂടെ കയറാൻ ഞാനവരുടെ കാല് പിടിച്ചു..
അവിടെ ഡോക്ടറും നഴ്സും നഴ്സിംഗ് അസിസ്റ്റന്റുമൊക്കെയുണ്ട്.
എന്നിട്ടുമവർ വന്നില്ല..
ശ്വാസ തടസമുണ്ടായി ഇത്രയും ഗുരുതരാവസ്ഥയിലായിരുന്നിട്ട് പോലും എനിക്ക് മുന്നിൽ ഗേറ്റ് തുറക്കാൻ തന്നെ സമയം വൈകി.
ഇക്കയുടെ പ്രാണ പിടച്ചിൽ കണ്ട് ഗേറ്റിൽ ചെന്ന് പലതവണ മുട്ടിയ എനിക്ക് മുന്നിൽ ദേഷ്യപ്പെട്ട് കൊണ്ടാണ് നഴ്സ് ഉറക്കത്തിൽ നിന്നെണീറ്റ് വന്നത്.
എന്നെ രക്ഷപ്പെടുത്തണേ രണ്ട് മക്കളുണ്ട് എന്ന് ഇക്ക നിലവിളിച്ചു കൊണ്ട് പറഞ്ഞു..
ഇവരുടെ ആരുടേയും ജോലി പോകണമെന്ന് ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല.. എനിക്കും രണ്ട് പൊടി കുഞ്ഞുങ്ങൾക്കുമാണല്ലോ എല്ലാം നഷ്ടപ്പെട്ടത്.
ഇനിയൊരിക്കലും ഒരാൾക്കും ഇങ്ങിനെ സംഭവിക്കാതിരിക്കട്ടെ..'' ........... ...
വിളപ്പിൽ ശാലയിലെ 24 മണിക്കൂർ ചികിത്സാ സൗകര്യമുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള യാത്രാ മധ്യേ മരണപെട്ട 37 വയസുകാരൻ ബിസ്‌മീറിന്റെ ഭാര്യയുടേതാണ് ഈ വാക്കുകൾ.
കേരളത്തിലെ പൊതു ജനാരോഗ്യ സംവിധാനങ്ങളിൽ വന്ന ഗുണകരമായതും പോസിറ്റിവായതുമായ മാറ്റങ്ങളെ കുറിച്ച് അന്നുമിന്നും അഭിമാനത്തോടെ പറയുന്ന എന്നെ പോലുള്ള സാധാരണ മനുഷ്യർക്ക് ഈ വേദന പെട്ടെന്ന് കണക്ട് ചെയ്യാൻ കഴിയും..
കാരണം ഞാനും നിങ്ങളും ഈ സംവിധാനങ്ങളെ മാത്രം ആശ്രയിച്ചാണ് ഇതേ വരെയും വന്നത്.
ഇത്തരം മനുഷ്യത്വ പരവും അവസരത്തിനൊത്ത് പ്രായോഗിക ബുദ്ധിയും കരുണയും കാണിക്കാത്ത ജീവനക്കാർ മഹത്തായ, പ്രകീർത്തിക്കപ്പെടുന്ന സംവിധാനത്തിന്റെ പുഴുക്കുത്താണ്.
അത് തിരുത്താനും വെട്ടി മാറ്റാനും ആവശ്യപ്പെടേണ്ടത് ഇന്നും സർക്കാർ സംവിധാനങ്ങളെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് സാധാരണക്കാരുടെ കടമയാണ്.
മരണം അനിവാര്യതയാണ്. അവരെ ആശ്രയിക്കുന്നവർക്ക് തീരാ വേദനയാണ്. ജീവൻ രക്ഷപ്പെടുത്തുന്നതിൽ പിഴവ് സംഭവിച്ചിട്ടുണ്ട് എങ്കിൽ ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നിങ്ങളുടെ ശബ്ദത്തിൽ മറ്റൊന്നും നോക്കാതെ ഞാനും പങ്കാളിയാവുന്നു.✊
രണ്ട് പൊടി കുഞ്ഞുങ്ങളുടെ പിതാവ് കൂടിയായ ബിസ്‌മീറിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ..🌹
Copied