Nuba Articles

Nuba Articles Nuba article. watch nuba media youtube channel. Malayalam news updates.political news and debates.kerala local news. Follow nuba media insta page.

2020 ഫെബ്രുവരി അവസാനത്തിലാണ് നിരവധി പേരുടെ ജീവനെടുക്കുകയും വീടുകൾ കൊള്ളയടിക്കുകയും തകർക്കപ്പെടുകയും കോടിക്കണക്കിനു രൂപയു...
24/02/2022

2020 ഫെബ്രുവരി അവസാനത്തിലാണ് നിരവധി പേരുടെ ജീവനെടുക്കുകയും വീടുകൾ കൊള്ളയടിക്കുകയും തകർക്കപ്പെടുകയും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കുകയും കുറെയധികം പേർക്ക് എന്നന്നേക്കുമായി ഉണങ്ങാത്ത മുറിവുകൾ സമ്മാനിക്കുകയും ചെയ്‌ത മുസ്‌ലിം വിരുദ്ധ കലാപം വടക്കുകിഴക്കൻ ഡൽഹിയിൽ പൊട്ടിപുറപ്പെടുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഐതിഹാസികമായും സമാധാനപരവുമായി നടന്നിരുന്ന സമരത്തെ അടിച്ചമർത്താൻ വേണ്ടി ഹിന്ദുത്വ വാദികൾ നടത്തിയ കലാപമായിരുന്നു ഡൽഹിൽ നടന്നത്. കപിൽ മിശ്രയും അനുരാഗ് താക്കൂറുമടക്കമുള്ള രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളുടെ ആഹ്വാനത്തോടെ തുടങ്ങിയ കലാപത്തിന് ഭരണകൂടത്തിന്റെ പിന്തുണയുണ്ടായിരുന്നു എന്ന അരോപണത്തോടൊപ്പം പോലീസും കലാപകാരികളുടെ കൂടെനിന്ന് ആക്രമണം നടത്തുന്ന വീഡിയോകളും പുറത്തു വന്നിരുന്നു. കലാപത്തിൽ 53 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നൂറുകണക്കിനു പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു എന്നാണ് ഔദ്യോഗിക കണക്ക്. കുറേയധികം പേരുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും കൊള്ളയടിക്കപെടുകയും തീ വെക്കപ്പെടുകയും ചെയ്‌തതിനോടൊപ്പം വടക്കുകിഴക്കൻ ഡൽഹിയുടെ വിവിധ ഭാഗങ്ങളിലായി നിരവധി പള്ളികൾ ആക്രമിക്കപ്പെടുകയും അഗ്നിക്കിരയാക്കുകയും ചെയ്‌തു.

കലാപം കഴിഞ്ഞു രണ്ടു വർഷം തികയുമ്പോഴും കുറ്റകാരെ കണ്ടത്താനോ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് നീതി നടപ്പാക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഡൽഹി പോലീസ് പറയുന്നത് കലാപവുമായി ബന്ധപെട്ട് ഇതുവരെ 2,456 അറസ്റ്റ് നടന്നിട്ടുണ്ടെന്നാണ്. എന്നാൽ ഇതിൽ അധികപേരേയും കോടതി വെറുതെ വിടുകയോ ജാമ്യത്തിൽ വിടുകയോ ചെയ്‌തിട്ടുണ്ട്‌. ഒരാൾക്കെതിരെ മാത്രമാണ് ഇതുവരെ ശിക്ഷ വിധിച്ചത്. വീട് കൊള്ളയടിക്കുകയും കത്തിക്കുകയും കലാപത്തിനു നേതൃത്വം കൊടുക്കുകയും ചെയ്‌ത സംഭവത്തിൽ ദിനേഷ് യാദവ് എന്നയാൾക്കെതിരെയാണ് കഴിഞ്ഞ മാസം ഡൽഹി കോടതി അഞ്ചു വർഷത്തെ ജയിൽശിക്ഷ വിധിച്ചത്.

എല്ലാ കലാപങ്ങളെ പോലെ തന്നെ ഡൽഹി കലാപവും ഒരുപാടുപേർക്ക് സമ്മാനിച്ചത് ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണ്. മുദ്ദസിർ ഖാനെപ്പോലെ പലരും പോയത് അവരുടെ കുടുംബങ്ങൾക്ക് നികത്താനാകാത്ത വിടവുകൾ നൽകിയാണ്. മുദ്ദസിർ ഖാൻന്റെ എട്ടു പെണ്മക്കൾക്കും ഭാര്യ ഇബ്രാനക്കും ഇന്നു കൂട്ടിനു മുദ്ദസിർ ഇല്ല. സ്വന്തം അമ്മാവന്റെ മൃതദേഹത്തിനരികെ ഇരുന്നു കണ്ണീർ വാർക്കുന്ന ആയാന്റെ ചിത്രം നമ്മളൊക്കെ കണ്ടതാണ്, ആയാന്റെ മനസ്സിലെ മുറിവ് ഇന്നും ഉണങ്ങിയിട്ടുണ്ടാവില്ല. കലാപത്തോടെ ജനിച്ചു വളർന്ന നാടും വീടും വിട്ടു പലരും പലായനം ചെയ്‌തു. ചിലരൊക്കെ ആക്രമണങ്ങളിൽ തകർന്ന വീടും കടകളുമൊക്കെ പുനർനിർമിച്ചു മുന്നോട്ട് പോവുന്നുണ്ട്. അന്നത്തെ അക്രമത്തിൽ തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്ത ആരാധനാലയങ്ങളിൽ കൂടുതലും പുനർനിർമിചിട്ടുണ്ട്.

കലാപകാരികൾ താണ്ഡവമാടിയ പ്രദേശങ്ങളിലൊന്നായ ശിവ് വിഹാറിൽ അന്ന് അക്രമിക്കപ്പെട്ട പ്രധാന പള്ളികളായ മദീന മസ്ജിദും ഔലിയ മസ്ജിദും തയ്യാബ മസ്ജിദും രണ്ടു വർഷത്തിനിപ്പുറം സന്ദർശിക്കുമ്പോൾ കലാപകാരികൾ വരുത്തിയ കേടുപാടുകളെല്ലാം മാറ്റി പുതുക്കിപ്പണിത് പഴയതുപോലെ വിശ്വാസികൾ ഒത്തുകൂടുന്നതും ആരാധനകൾ നിർവഹിക്കുന്നതുമാണ് കാണാൻ കഴിഞ്ഞത്. ഉപേക്ഷിക്കപ്പെട്ട വീടുകൾക്കെല്ലാം നടുവിലും അവ എല്ലാറ്റിനും മുകളിലെ ദൈവീക സാന്നിധ്യം പോലെ പ്രതീക്ഷ പരത്തിക്കൊണ്ട് തലയുയർത്തി നിൽക്കുന്നു.

Picture 2&3
Madina Masjid

1984 ലാണ് ശിവ് വിഹാറിൽ മദീന മസ്ജിദ് സ്ഥാപിക്കപ്പെടുന്നത്. 2020 ഫെബ്രുവരി 26നാണ് ഡൽഹി വർഗീയ കലാപത്തിൻറെ ഭാഗമായി കലാപകാരികൾ പള്ളി ആക്രമിക്കുന്നത്. പള്ളിക്കുനേരെ കല്ലെറിഞ്ഞ കലാപകാരികൾ അകത്തുകേറി ഖുർആനും ഫാൻ അടക്കമുള്ള എല്ലാം നശിപ്പിച്ച ശേഷം LPG സിലിണ്ടർ വെച്ചു പള്ളി അഗ്നിക്കിരയാക്കുകയും ചെയ്‌തു. പ്രദേശവാസികളും പുറത്തുനിന്നെത്തിയവരും അടങ്ങിയ സംഘമാണ് പള്ളി ആക്രമിച്ചതെന്ന് പള്ളി കമ്മിറ്റി അംഗമായ ഹാജി ഹസ്മി അലി പറയുന്നു. എന്നാൽ ജംഇയ്യത്തുൽ ഉലമ ഇ ഹിന്ദ്ന്റെ സഹായത്തോടെ പുനർനിർമ്മിച്ച പള്ളി ഇന്നു സമാധാനത്തോടെ പ്രവൃത്തിക്കുന്നുണ്ട്.

Picture 4&5
Auliya Masjid
നാലുനിലകളുള്ള ഔലിയ മസ്ജിദ് 2007ലാണ് ശിവ് വിഹാറിൽ സ്ഥാപിക്കപ്പെടുന്നത്. 2020 ഫെബ്രുവരി 25നു ജയ് ശ്രീറാം വിളിച്ചച്ചെത്തിയ കലാപകാരികൾ പള്ളി അക്രമിക്കുകയിരുന്നു. പൂട്ടു തകർത്ത് അകത്തുകയറിയ അക്രമികൾ ഗ്യാസ് സിലിണ്ടർ വെച്ച് അഗ്നിക്കിരയാക്കി. എന്നാൽ ഇന്നു പള്ളി പുതുക്കിപ്പണിത്‌ എല്ലാസമയവും വിശ്വാസികൾ എത്തുന്നുണ്ട്.

Picture 6,7,8 & 9
തയ്യാബ മസ്ജിദ്
1992 ലാണ് ശിവ് വിഹാറിൽ തയ്യാബ മസ്ജിദ് സ്ഥാപിതമാവുന്നത്. നാലു നിലകളുള്ള മസ്ജിദിനു നേരെ ഫെബ്രുവരി 25ന് ഉച്ചക്കാണ് കലാപകാരികളുടെ അക്രമണമുണ്ടാവുന്നത്. 3,000ത്തോളം വരുന്ന കലാപകാരികൾ കല്ലെറിയാൻ തുടങ്ങുകയായിരുന്നു എന്നു ദൃക്‌സാക്ഷികൾ പറയുന്നു. പിന്നാലെ പള്ളിക്കകത്തു കയറിയ അക്രമികൾ ഗ്യാസ് സിലിണ്ടറുകളടക്കം ഉപയോഗിച്ച് പള്ളിക്ക്‌ തീയിട്ടു.
എന്നാൽ ഇതും ഇന്ന് എല്ലാം വിധ പുനരുദ്ധാരണ പ്രവർത്തനങ്ങളും കഴിഞ്ഞ് പഴയ നിലയിലായിട്ടുണ്ട്.
Ali Swafvan

പട്ടിണി, അവഗണന,കറുപ്പ് അങ്ങനെ അങ്ങനെ പലതും ചിലർക്ക് അവകാശങ്ങളാണ്. ഇല്ലത്തു പട്ടിണി വന്നാൽ സഹായിക്കാൻ ആള് കൂടും. പിരിവെടു...
16/02/2022

പട്ടിണി, അവഗണന,കറുപ്പ് അങ്ങനെ അങ്ങനെ പലതും ചിലർക്ക് അവകാശങ്ങളാണ്. ഇല്ലത്തു പട്ടിണി വന്നാൽ സഹായിക്കാൻ ആള് കൂടും. പിരിവെടുത്തുകൊണ്ടാണെങ്കിലും വയറു നിറക്കാൻ കൂടെ നിൽക്കും. പുലയന് വിശന്നാൽ അവൻ മുണ്ട് മുറുക്കി ഉടുത്തു കൊള്ളുക . മിണ്ടാതെ പണി എടുക്കുക. അത് അവന്റ അവകാശമാണ്. ഇനി പട്ടിണി കിടക്കാനും അവകാശം ഇല്ലാത്തവരുണ്ട്. ഇന്ന് കാടിന്റെ മക്കളെന്നു പറഞ്ഞ് നാം വലത് കൈ കൊണ്ട് വാരിപുണർന്ന് ഇടതു കൈ കൊണ്ട് ആട്ടി ഓടിക്കുന്നവർ. യാതൊരു പരിഗണനയും നൽകേണ്ട പക്ഷെ സ്വയം അതിജീവിക്കാൻ എങ്കിലും ഉള്ള അനുവാദം അവർക്ക് നൽകിയുരുന്നെങ്കിൽ.
"കാട്ടിൽവെച്ച് പുലിയും ആനയും എന്റെ മകനെ ഒന്നും ചെയ്തില്ല. പക്ഷെ മനുഷ്യൻ അവനെ കൊന്നു കളഞ്ഞു " മനുഷ്യനെ മതം നോക്കാതെ അംഗീകരിക്കുന്നെന്ന് അഹങ്കരിക്കുന്ന കേരളം കൊന്നു കളഞ്ഞ മധുവിന്റെ അമ്മ മല്ലി കരഞ്ഞു പറഞ്ഞതാണ്. ഒരല്പമെങ്കിലും കുറ്റബോധം നമ്മളിൽ ഓരോരുത്തരും കാണിക്കണം. ചെയ്ത തെറ്റ് എന്താ എന്നെകിലും അറിയാനുള്ള അവകാശം ജനാധിപത്യ ഇന്ത്യ ആ മനുഷ്യന് നല്കിയുന്നില്ലേ. സവർണനു വേണ്ടി മാത്രം നിർമ്മിച്ച മനുസ്മൃതിയല്ലല്ലോ നമ്മുടെ ഭരണഘടന.
കേസ് വിളിക്കുമ്പോൾ ഹാജരാവാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പോലുമില്ലാത്ത അവഗണന.ഇത്രയും അധഃപതിച്ച കേരളം വേറെ എന്തിലും ലോകത്തിന് മാതൃക ആയിട്ട് എന്താണ് കാര്യം. സ്വന്തം ജനം പട്ടിണി കിടന്ന് ജീവിക്കുന്ന സംസ്ഥാനം , ഭക്ഷണത്തിനു വേണ്ടി മോഷ്ടിക്കുന്ന സംസ്ഥാനം, അവനെ തല്ലി കൊല്ലുന്ന സംസ്ഥാനം. ബീഫ് കഴിച്ചതിനു മുസ്ലിം നെ കൊല്ലുന്ന മറ്റേതു സംസ്ഥാനത്തിൽ നിന്നും കേരളം ഒട്ടും പിറകിലല്ല. നമുടെ ജാതി മത വേരുകൾ ആഴത്തിൽ ഇറങ്ങി കിടക്കുന്നവയാണ്. പിറുതെറിയാൻ ഒരിക്കലും സാധ്യമാവാത്തതാണ്.
അവർണ്ണൻ എന്നും വിശപ്പിന്റെ അവകാശിയാണ്. മുന്നോട്ട് എന്ന് പറയേണ്ട നമ്മൾ തന്നെ അവർക്ക് പിന്നോട്ടുള്ള വഴി ചൂണ്ടി കാണിക്കുമ്പോൾ അവിടെ ഇല്ലാണ്ടായി പോവുന്ന മലയാളി സമൂഹം എന്നിട്ടും തങ്ങൾ ജാതിവെറികൾക്കെതിരെ എന്ന് കൊട്ടിഘോഷിക്കും. രാക്ഷസ രാജാവായി എന്ന ഒറ്റ പേരിൽ മഹാബലിയെ ചവിട്ടി താഴ്ത്തിയ വാമനനെ നീണാൾ വാഴ്ത്തും. ഇതു സവർണന്റെ ലോകമെന്ന് പറയാതെ പറഞ്ഞ് നമ്മൾ വളർത്തിയ സാക്ഷരത കേരളം ഒരുനാൾ അവർണനു മുന്നിൽ അവന്റെ ചോദ്യത്തിന് മുന്നിൽ തല താഴ്ത്തി നിൽക്കും.ഒരിക്കൽ മധു നമുക്ക് മുന്നിൽ നിന്ന പോലെ......
മധുവിനൊപ്പം എന്ന ഹാഷ് ടാഗ് കളിൽ അവസാനിച്ച കേരള സ്നേഹം പിന്നെ അയാളെ മറന്നു. കരഞ്ഞു തളർന്ന ഒരു കുടുംബം തന്റെ സഹോദരനു വേണ്ടിയും മകനു വേണ്ടിയും നീതി അന്വേഷിച്ചു. ലക്ഷങ്ങൾ വാങ്ങി പറന്നെത്തിയ അഭിഭാഷകർക്കെതിരെ വാദിക്കാൻ നിയോഗിച്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നെ ആരും കണ്ടില്ല. സവർണ കേരളം അന്ന് ഒളിഞ്ഞു നിന്നില്ല മറ നീക്കി പുറത്തു വന്നു തന്നെയാണ് ചിരിച്ചത്. നാല് വർഷത്തിന് ശേഷവും നീതി കിട്ടാതെ ആ ആത്മാവിനെയും നാം തല്ലി കൊല്ലുക തന്നെയാണ്.
നടൻ മമ്മുട്ടി ഏൽപ്പിച്ച അഭിഭാഷകൻ മധുവിന്റ വീട്ടിൽ അവസാനമായി പ്രതിക്ഷയുടെ തുരുത്തു നൽകുമ്പോഴും. തോറ്റു പോയ ജനാതിപത്യത്തെ വിശ്വസിച് വീണ്ടും വീണ്ടും നീതി നിഷേധിക്കപെടുന്ന മറ്റനേകം പേർ ആരെയാണ് കാത്തിരിക്കേണ്ടത്..?
Krishna Karumambil

മലയാളത്തിലെ പ്രധാന വാർത്താചാനലായ 'മീഡിയ വൺ' കേന്ദ്ര സർക്കാർ നിരോധിച്ചിരിക്കുകയാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടാണ് എന്ന...
14/02/2022

മലയാളത്തിലെ പ്രധാന വാർത്താചാനലായ 'മീഡിയ വൺ' കേന്ദ്ര സർക്കാർ നിരോധിച്ചിരിക്കുകയാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടാണ് എന്നതിലപ്പുറം നിരോധനത്തിന് വ്യക്തമായ ഒരു കാരണവും സർക്കാർ ഇതുവരെ വ്യക്തമാക്കീട്ടില്ല. ചാനലിന്റെ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ അനുമതി ജനുവരി 31ന് നിഷേധിക്കുകയായിരുന്നു. സംപ്രേക്ഷണ വിലക്ക് നീക്കണമെന്നാവിശ്യപെട്ട് കേരള ഹൈകോടതിയിൽ മീഡിയ വൺ കൊടുത്ത ഹരജിയും രാജ്യസുരക്ഷയുടെ പേരുപറഞ്ഞ് ഫെബ്രുവരി എട്ടിന് സിംഗിൾ ബെഞ്ച് തള്ളിയിരിക്കുന്നു. രാജ്യസുരക്ഷക്ക് എന്ത് ഭീഷണിയാണ് മീഡിയ വൺ ഉയർത്തുന്നത് എന്നത് വ്യക്തമാക്കാൻ സർക്കാർ തയ്യാറാവാതിരിക്കുമ്പോഴാണ് രാജ്യത്തിന്നാണോ രാജ്യം ഭരിക്കുന്ന സർക്കാറിനാണോ ചാനൽ ഭീഷണി എന്ന ചോദ്യമുയരുന്നത്. ഇതിനു മുമ്പ് 2020തിലെ ഡൽഹി മുസ്‌ലിം വിരുദ്ധ കലാപം റിപ്പോർട്ട് ചെയ്‌തതിന്റെ പേരിലും മീഡിയ വണ്ണിന്റെ പ്രെക്ഷേപണം സർക്കാർ താൽകാലികമായി തടഞ്ഞിരുന്നു.

2013ൽ കോഴിക്കോട് നിന്നും പ്രെക്ഷേപണമാരംഭിച്ച ചാനൽ കഴിഞ്ഞ ഒൻപതു വർഷമായി ശക്തവും സ്വതന്ത്രവുമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നു. ഭരണകൂടങ്ങളുടെ ഒരുവിധ സമ്മർദ്ദങ്ങൾക്കും വഴങ്ങാതെയാണ് അരികുവൽകൃതരുടെ ഉറച്ച ശബ്ദമായി നീതിയുടെ പക്ഷത്ത് ചാനൽ നിലകൊണ്ടത്. ഈ നിരോധന ഘട്ടത്തിലും ഏതങ്കിലും വിധത്തിലുള്ള വിട്ടുവീഴ്ച്ചക്കും ചാനൽ തയ്യാറായിട്ടില്ല.

മോഡി സർക്കാറിന്റെ കീഴിൽ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും നേരെയുള്ള അക്രമങ്ങൾ ഗണ്യമായി വർധിച്ചിരിക്കുന്നു. റിപ്പോർട്ടേഴ്‌സ് വിതൗട്ട് ബോർഡേഴ്സ് പുറത്തിറക്കിയ പ്രസ് ഫ്രീഡം ഇൻഡക്സിൽ അവസാന രണ്ടുവർഷവും ഇന്ത്യയുടെ സ്ഥാനം 142 ആണ്. ഫ്രീ സ്പീച് കളക്റ്റീവ് നടത്തിയ പഠനത്തിൽ പറയുന്നത് 2020ൽ മാത്രം ഇന്ത്യയിൽ 67 മാധ്യമപ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടുകയും ഇരുനൂറോളം പേർ ആക്രമിക്കപ്പെടുകയും ചെയ്തുവെന്നാണ്. മലയാളി മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പനെ യുഎപിഎ അടക്കം ചാർത്തി ജയിലിലടച്ചത് ജനാധിപത്യ രാജ്യമായ ഇന്ത്യ ബിജെപി ഭരണത്തിനു കീഴിൽ എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണ്.

ഇതേ സമയം ഗോഡി മീഡിയ എന്നറിയപ്പെടുന്ന അർണബ് ഗോ സോമിയുടെ റിപ്പബ്ലിക് ടിവി, ആജ് തക്, ടൈംസ് നൗ പോലുള്ള മാധ്യമങ്ങൾക്ക് ഭരണകൂടത്തിൽനിന്നു ആവോളം പിന്തുണ കിട്ടുന്നുണ്ട്. നിലനിൽപിനു വേണ്ടി ഭരണകൂടത്തിന് കുഴലൂതുന്ന മാധ്യമങ്ങളും കുറവല്ല. മീഡിയ വണ്ണിന്റെ പ്രെക്ഷേപണം വിലക്കിയപ്പോൾ അതിനെതിരെയെന്നല്ല അതൊരു വർത്തപോലുമാക്കാത്ത മാധ്യമങ്ങൾ കേരളത്തിൽ തന്നെയുണ്ട്.

1975ലെ അടിയന്തരാവസ്ഥകാലത്ത് മാധ്യമങ്ങളോട് കുനിയാൻ ആവശ്യപ്പെട്ടപ്പോൾ അവർ ഇഴഞ്ഞു എന്ന് മാധ്യമങ്ങളെ കുറിച്ചു പറഞ്ഞ എൽകെ അദ്വാനിയുടെ തന്നെ പാർട്ടി ഭരികുമ്പോൾ നിവർന്നുനിൽക്കുന്ന മാധ്യമങ്ങൾക്ക് എന്താണു സംഭവിക്കുന്നത് എന്നാണു നാം ഇപ്പോൾ കാണുന്നത്.
Ali Swafvan

Article 25 says "all persons are equally entitled to freedom of conscience and the right to freely profess, practice, an...
10/02/2022

Article 25 says "all persons are equally entitled to freedom of conscience and the right to freely profess, practice, and propagate religion subject to public order, morality and health." Further,

Article 26 says that all denominations can manage their own affairs in matters of religion.

കർണാടകയിലെ നിലവിൽ ഏറ്റവും വിവാദമായ വിഷയമാണ് ഹിജാബ് നിരോധിക്കണമെന്ന ആവശ്യം.ഒരു നിശ്ചിത അജണ്ട കാത്തുസൂക്ഷിക്കുന്ന ഒരു വലിയ വിഭാഗം ജനം ഹിജാബിനെതിരെ തിരിയുമ്പോൾ. അവർ ചോദിക്കുന്ന ഓരോ ചോദ്യത്തിനും ജനാധിപത്യ ഇന്ത്യയിൽ നൽകാവുന്ന ഏറ്റവും വലിയ ഉത്തരമാണ് ആണ് മുകളിൽ നൽകിയിരിക്കുന്ന വിവരണം.

ഒരു വ്യക്തിക്ക് മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും തുല്യമായ അവകാശമാണുള്ളത് താൻ മതത്തിൻ്റെ ആചാരങ്ങൾ പിൻതുടരണോ വേണ്ടയോ എന്നും ആ വ്യക്തിക്ക് തീരുമാനിക്കാം. തനിക്ക് സുരക്ഷിതത്വം ലഭ്യമാകുന്ന ഏത് വസ്ത്രവും ഒരു പൗരനു സ്വീകരിക്കാം. ഇന്ത്യയിൽ ഭരണഘടനയിലെ സ്വാതന്ത്ര്യത്തിനുള്ള പൗരൻ്റെ അവകാശത്തിൽ (ആർട്ടിക്കിൾ 19 ) ഇത് വിശദമായി തന്നെ പറയുന്നുണ്ട്.

ഇത്രത്തോളം സ്വാതന്ത്ര്യം നൽകപ്പെടുന്ന നമ്മുടെ നാട്ടിൽ ഇഷ്ടം ഉള്ള വസ്ത്രധാരണം തിരഞ്ഞെടുക്കുന്നതിൽ എന്തിനാണ് ഇത്രയും വിദ്വേഷം ജനിക്കുന്നത് . ഒരു നിശ്ചിത വസ്ത്രത്തിനെ തന്നെ ലക്ഷ്യംവെച്ച് ഇത്രയും വർഗീയത പരത്തുന്നത്തിന്റെ ലക്ഷ്യം എത്ര മാത്രം ക്രൂരമാണ്.

എല്ലാ മതത്തെയും ഒരുപോലെ ഉൾക്കൊള്ളുന്ന മതേതര രാജ്യത്ത് ജയ് ശ്രീ രാം അംഗീകരിക്കപ്പെടുകയും അല്ലാഹ് അക്ബർ തിരസ്കരിക്കപ്പെടുകയും ചെയ്യുന്നതിലെ രാഷ്ട്രീയം കണ്ടില്ലെന്നു നടിക്കുന്നത് മനുസ്മൃതി ഇന്ത്യൻ ഭരണഘടനയായി മാറുന്ന കാലത്തേക്കുള്ള ദൂരം വെട്ടി കുറയ്ക്കുന്നത് പോലെയാവും .ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നടക്കുന്ന ഇത്തരത്തിലുള്ള വർഗീയതയെ അതീവ ഭയത്തോടെയാണ് നാം സമീപിക്കേണ്ടത് . വളർന്നു വരുന്ന നാളെയുടെ ഇന്ത്യൻ മനസുകളാണ് ഇത്രയും വിഷമയമാവുന്നത് . അവരാണ് രാജ്യത്തിൻറെ ബഹുസ്വരത തകർക്കുന്നത് .അവരോട് അരുതെന്ന് പറയണ്ടവരാണ് വേർതിരിവിൻ്റെ വിത്തുകൾ ആഴത്തിൽ പാകുന്നത്.

ഒരു മതത്തിൻ്റെ ആവശ്യമില്ല ജീവിക്കാൻ എന്ന വാദം ഉയർത്തുന്നവരോടും പറയാനുള്ളത് നിങ്ങൾക്ക് മതം വേണ്ട എന്ന് പറയാൻ അനുവദിക്കുന്ന അതേ അവകാശം തന്നെ മതം വേണം എന്ന് പറയാൻ അവർക്കും ഉണ്ട്. അത് നാം അംഗീകരിച്ചേ പറ്റൂ.

ഹിജാബ് ഒരു ഐഡൻ്റിറ്റി പൊളിറ്റിക്സ് ആണ് .താൻ സുരക്ഷിതമായിരിക്കുന്ന വസ്ത്രത്തെ എതിർക്കാൻ ആർക്കും അവകാശമില്ല. കാവി അവർക്ക് പ്രശ്നം അല്ലാത്തിടത്തോളം കറുപ്പ് നിങ്ങൾക്കും പ്രശ്നം ആവരുത്. പരസ്പര ബഹുമാനത്തേക്കാൾ വലുതായി ഒന്നും തന്നെയില്ല . മറ്റുള്ളവനെ അംഗീകരിക്കൽ ആണ് ഏറ്റവും വലുത്. ഇന്ത്യൻ ഭരണഘടന അനുവദിച്ചുതരുന്ന അവകാശങ്ങൾ എല്ലാ മതസ്തർകും ഒരു പോലെ തുല്യമാണ് അതിൽ നിന്ന് ന്യൂനപക്ഷ വേട്ട നടത്തുന്നത് തികച്ചും അരോചകമാണ് .അന്യൻ്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കൽ അത്രയും മനോഹരമായ ഒന്നാണെന്ന് തിരിച്ചറിയുന്നിടത്താണ് വിജയം.

നോക്കുക്കുത്തിയാക്കപെടുന്നഇന്ത്യൻ ഭരണഘടനയോട് നാം നീതി പുലർത്തേണ്ടതുണ്ട് . ഇത് മുസ്ലിമും, ക്രിസ്ത്യനും, ദളിതനും ജീവിക്കുന്ന ഇന്ത്യയാണ് .ജയ് ശ്രീ രാം വിളികൾക്ക് അപ്പുറമുയരുന്ന അല്ലാഹ് അക്ബർ വിളികളെയും , ജയ് ഭീം വിളികളെയും നാം ഒരു പോലെ അംഗീകരിക്കേണ്ടതുണ്ട്.തങ്ങളുടെ ഇഷ്ട്ടത്തിനനുസരിച് മാറ്റി മറിച്ചുകൊണ്ട് ഭരണഘടനയെ നാം തമാശയാക്കി തട്ടിക്കളിക്കുമ്പോൾ അവിടെ മരിച്ചു വീഴുന്ന ഇന്ത്യയിലാണ് നാമും നമ്മുടെ തലമുറകളും ജീവിക്കേണ്ടത്. മറ്റൊരാൾക്ക്‌ ഹാനികരമാവാത്ത ഒരു പൗരന്റെ ഏത് സ്വാതന്ത്ര്യവും നാം അനുവദിച്ചു കൊടുത്തേ മതിയാവു.

Krishna Karumambil
Ameen Nuba Kottukadu
Ali Swafvan
Ajsal Ibrahim

അക്ഷരങ്ങൾ അത്രയും തീവ്രമേറിയ രാഷ്ട്രീയമാണ്. അക്ഷരത്തെറ്റില്ലാത്ത രാഷ്രീയം ഇന്നാടിന്റെ  ഏറ്റവും വലിയ ആവശ്യവുമാണ്.        ...
08/02/2022

അക്ഷരങ്ങൾ അത്രയും തീവ്രമേറിയ രാഷ്ട്രീയമാണ്. അക്ഷരത്തെറ്റില്ലാത്ത രാഷ്രീയം ഇന്നാടിന്റെ ഏറ്റവും വലിയ ആവശ്യവുമാണ്.
എഴുത്തിനെയും, ശബ്ദത്തെയും ഭയപ്പെടുന്ന ഈ രാജ്യത്തിന്റെ നാലാംതൂണായി മാറുകയെന്നത് ഒട്ടും എളുപ്പമല്ലാത്ത കാര്യമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അതായി മാറാൻ ശ്രമിക്കുന്ന ഒരു കൂട്ടം മനുഷ്യരോടൊപ്പം ചേർന്നുനിൽകുക എന്നത് എന്ത് മനോഹരമായിരിക്കും.
ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുന്നതിനു പകരം അവരെ ഉറക്കെ ശബ്‌ദിക്കാൻ പഠിപ്പിക്കുന്നതാണ് ഇന്നിന്റെ രാഷ്ട്രീയമെന്ന് തിരിച്ചറിയുന്ന ഒരു കൊച്ചു ജനത ഇന്നും ഇവിടെ ബാക്കിയുണ്ടെന്ന് ഭരണകൂടത്തെ അറിയിക്കേണ്ടതുണ്ട്.
ഏറ്റവും നല്ല മാർഗം പേനയും ശബ്ദവും മാണ്. എത്ര അടിച്ചമർത്തിയാലും അത് പല ഭാഗങ്ങളിൽ നിന്നായി വീണ്ടും ഉയർന്നു വരും. ഞാൻ മുസ്ലിം ആണെന്ന് പറയാൻ, ഞാൻ ദളിതനാണെന്ന്, സ്ത്രീയാണെന്ന് , ട്രാൻസ്‍ജെൻഡർ ആണെന്ന് പറയാൻ അടിച്ചമർത്തലുകളെ ഭയക്കാത്ത ജനത വേണം. അവർക്ക് പിന്നിലായി ജനാധിപത്യത്തെ താങ്ങി നിർത്തുന്ന നാലാം തൂണിന്റെ പിന്നോട്ടില്ലാത്ത ദൃഢനിശ്ചയത്തിന്റെ മനക്കരുത്തും വേണം.
ഞങ്ങൾ നിങ്ങൾക്ക് വേണ്ടി യാണ് പേനെയെടുക്കുന്നത്. മുസ്ലിമും, ദളിതനും , സ്ത്രീയും, ട്രാൻസ്‍ജെൻഡറും ഒക്കെ ഇന്നാടിന്റെ അവകാശികളാണെന്ന് ഉറക്കെ പറയാൻ തന്നെയാണ് പുറപ്പാട് . "പിന്നോട്ട് ഉള്ള വാതിലുകളാണ് കൂടുതലും തുറക്കുക എന്നറിഞ്ഞു കൊണ്ട് തന്നെ മുന്നോട്ട് പോവാനാണ്‌ തീരുമാനം" എന്ന നിലപാട് ഇവിടെ വ്യക്തമാക്കി തോറ്റുകൊടുക്കാതിരിക്കാനുള്ള ഇന്ത്യയുടെ അവസാനപോരാട്ടത്തിന്റെ ഒപ്പം ചേരുന്നു.

Nuba__Articles

Ameen Nuba Kottukadu

Address

Kollam
691585

Telephone

+919072728126

Website

Alerts

Be the first to know and let us send you an email when Nuba Articles posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nuba Articles:

Share