Green Media Vision

Green Media Vision വേറിട്ടകാഴ്ച്ചകൾ ..യാത്രകൾ എല്ലാം വിരൽതുമ്പിൽ ആസ്വദിക്കൂ
(4)

ഓയൂർ റോഡുവിളയിൽ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂ #ങ്ങി #മരിച്ച നിലയിൽ കണ്ടെത്തിചെറിയ വെളിനല്ലൂർ, റോഡുവിള കെ പി എം സ്കൂളിന്...
24/07/2025

ഓയൂർ റോഡുവിളയിൽ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂ #ങ്ങി #മരിച്ച നിലയിൽ കണ്ടെത്തി
ചെറിയ വെളിനല്ലൂർ, റോഡുവിള കെ പി എം സ്കൂളിന് സമീപം താമസിക്കുന്ന സുരേഷിന്റെ മകൾ ലീവിന(25) നെയാണ് വീട്ടിൽ തൂ #ങ്ങി #മരിച്ച നിലയിൽ കണ്ടെത്തിയത്
പൂയപ്പളളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി

ഇന്ന് രാവിലെ കോഴിക്കോട് പൂവരണിയിൽ ജനവാസ മേഖലയിൽ എത്തിപ്പെട്ട കുട്ടിക്കൊമ്പൻ.പിന്നീട് കൊമ്പൻ കാടുകയറി🦋
24/07/2025

ഇന്ന് രാവിലെ കോഴിക്കോട് പൂവരണിയിൽ ജനവാസ മേഖലയിൽ എത്തിപ്പെട്ട കുട്ടിക്കൊമ്പൻ.പിന്നീട് കൊമ്പൻ കാടുകയറി🦋

60 ടണ്‍ നാടന്‍ മട്ടഅരി വിപണിയില്‍കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ‘കതിര്‍മണി’ 250 ഏക്കറിലേക്ക് തരിശിടങ്ങളില്‍ നെല്‍കൃഷിയുടെ ...
24/07/2025

60 ടണ്‍ നാടന്‍ മട്ടഅരി വിപണിയില്‍
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ‘കതിര്‍മണി’ 250 ഏക്കറിലേക്ക്

തരിശിടങ്ങളില്‍ നെല്‍കൃഷിയുടെ സമൃദ്ധിവിളയിക്കുകയാണ് ജില്ലാ പഞ്ചായത്ത്. ‘കതിര്‍മണി’ പദ്ധതിക്ക് വയസ് രണ്ടാകുമ്പോള്‍ വിപണിയില്‍ നിറയുന്നത് 60 ടണ്‍ മട്ടഅരി. തരിശ്‌നെല്‍പ്പാടങ്ങളില്‍നിന്ന് മുണ്ടകന്‍ കൃഷിക്ക് അനുയോജ്യമായവ ഏറ്റെടുത്താണ് കൃഷി. കൃഷിയിടങ്ങള്‍ കണ്ടെത്തുന്നത് കൃഷിഭവനുകളാണ്.

ഉദ്പാദിപ്പിക്കുന്ന നെല്ലിന് താങ്ങ് വില നല്‍കുന്നു. അരി സംഭരിച്ച് ജില്ലാ പഞ്ചായത്തിന്റെ ലേബലില്‍ ഗുണനിലവാരമുള്ള ഉല്‍പന്നമാക്കിമാറ്റിയാണ് വിപണയില്‍ എത്തിക്കുന്നത്. 325 രൂപയ്ക്ക് അഞ്ച് കിലോ വീതമുള്ള പാക്കറ്റുകളായാണ് വില്‍പന. ഉപോല്‍പ്പന്നങ്ങളായി പൊടിയരിയും തവിടും കൂടിയുണ്ട്.

തനതു പ്ലാന്‍ ഫണ്ടുകളില്‍ നിന്ന് ഒരു കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 2023-24ലായിരുന്നു ആദ്യഘട്ടം; ജനകീയാസൂത്രണ പദ്ധതിയിലൂടെ 25 കൃഷിഭവനുകള്‍ മുഖേന 350 ഏക്കര്‍ തരിശില്‍. സബ്സിഡിയായി ഹെക്ടറിന് 35,000 രൂപയും ഭൂവുടമകള്‍ക്ക് ഇന്‍സെന്റീവായി 5,000 രൂപയും നല്‍കി. കിലോയ്ക്ക് 28.20 രൂപ നല്‍കി നെല്ല് സംഭരിച്ചു. ഓയില്‍ പാം ഇന്‍ഡ്യ ലിമിറ്റഡിന്റെ വെച്ചൂരിലുള്ള മോഡേണ്‍ റൈസ് മില്ലില്‍ സംസ്‌കരിച്ച് 'കതിര്‍മണി' ബ്രാന്‍ഡില്‍ 60 ശതമാനം തവിട്കലര്‍ന്ന ഗുണമേ•യുള്ള അരിയായി വിപണിയില്‍ എത്തിച്ചു. പാടശേഖരസമിതികള്‍, സ്വയംസഹായ സംഘങ്ങള്‍, കൃഷിക്കൂട്ടങ്ങള്‍, ഗ്രന്ഥശാല കൂട്ടായ്മകള്‍ എന്നിവ മുഖേനയാണ് കൃഷി നടത്തിയത്. 350 ടണ്‍ നെല്ല് ഉദ്പാദിപ്പിച്ചു.

രണ്ടാം ഘട്ടത്തില്‍ (2024-25) 241.4 ഏക്കര്‍ തരിശ്‌നിലത്തില്‍ കൃഷി നടത്തി. തട്ടാര്‍ക്കോണം, ചെറിയേല, ചടയമംഗലം, തേവലക്കര പാടശേഖരങ്ങളില്‍ ജ്യോതി, ഉമ, ശ്രേയസ് നെല്ലിനങ്ങള്‍ കൃഷിചെയ്ത് 52 ടണ്‍ നെല്ല് സംഭരിച്ചു. ജില്ലാപഞ്ചായത്ത് ഓഫീസ് ഔട്ട്‌ലെറ്റ്, കുടുംബശ്രീ എക്കോ ഷോപ്പുകള്‍, കൃഷിഭവനുകള്‍, തിരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി കതിര്‍മണി നാടാകെയെത്തിച്ചു.

മൂന്നാംഘട്ടത്തില്‍ (2025-26) പുതുതായി 250 ഏക്കറില്‍ വ്യാപിപ്പിക്കുന്ന കൃഷി സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ആരംഭിക്കും. തരിശായ 450 ഏക്കറില്‍ നെല്‍കൃഷി വ്യാപിപ്പിക്കാനാണ് പദ്ധതികാരണമായത്. തരിശു നിലങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് മികച്ച വരുമാനവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപന്‍ വ്യക്തമാക്കി

24/07/2025

കാട്ടാനശല്യം ജീവിതം മടുത്തു🙏ഇനി വീട് ഉപേക്ഷിച്ചു പോയേപറ്റൂ പത്തനാപുരം പിറവന്തൂർ പഞ്ചായത്തിൽ വനത്തിനടുത്ത് താമസിക്കുന്ന ഗ്രാമവാസികൾ പറയുന്നത് കേൾക്കുക☘️വല്ലാത്ത അവസ്ഥ തന്നെ ഇവരുടെയെല്ലാം

അടുത്ത അടിപൊളി വീഡിയോ വരുന്നുണ്ട്☘️കനത്ത മഴയിലും ഒരു സാഹസിയാത്ര അച്ചൻകോവിൽ കോന്നി വനപാതയിൽ കൂടി.ഇപ്പോൾ അതുവഴിയുള്ള യാത്ര...
24/07/2025

അടുത്ത അടിപൊളി വീഡിയോ വരുന്നുണ്ട്☘️കനത്ത മഴയിലും ഒരു സാഹസിയാത്ര അച്ചൻകോവിൽ കോന്നി വനപാതയിൽ കൂടി.ഇപ്പോൾ അതുവഴിയുള്ള യാത്ര അതിസാഹസികം തന്നെയാണ് വനപാതകൾ മുഴുവൻ തകർന്നുപോയി പിന്നെ ഇടയ്ക്കിടയ്ക്ക് മണ്ണിടിച്ചിലും വെള്ളക്കെട്ടും.മരം വീഴ്ചയും ആനയും കാട്ടുപോത്തും എല്ലാം വനപാതയിൽ ഉണ്ട് സാഹസിക സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട ഇടമാണ് അച്ഛൻകോവിൽ കോന്നി വനപാത ശരിക്കും പറഞ്ഞാൽ ഇപ്പോൾ ഒരു ഓഫ് റോഡ് യാത്ര വലിയ വാഹനങ്ങൾ ഒന്നും പോകില്ല ഇരുചക്രവാഹനങ്ങൾ മാത്രം.കോന്നി വഴി അച്ചൻകോവിലേക്കുള്ള സഞ്ചാരികളുടെ യാത്ര വനംവകുപ്പ് ഒഴിവാക്കിയിരിക്കുകയാണ്.പിന്നെ അച്ഛൻകോവിൽ നിന്നും അങ്ങോട്ട് നല്ല ധൈര്യമുള്ളവർക്ക് യാത്ര ചെയ്യാം വളരെ സൂക്ഷിച്ച് പോകണം എന്ന് മാത്രം.വളരെ അപകടം പതിയിരിക്കുന്ന വനപാതയാണ്
NB:വനംവകുപ്പിന്റെ നിയമങ്ങൾ പാലിച്ചു വേണം വനയാത്ര ചെയ്യാൻ
അപ്പോൾ എല്ലാവരും ഗ്രീൻ മീഡിയ വിഷൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാനും മറക്കണ്ട

കാട്ടാനങ്ങൾ ഇതുവഴി കൂട്ടമായെ ത്തും ഇപ്പോൾ ഒരു കൃഷിയുമില്ല എല്ലാം കാടുകയറി കിടക്കുകയാണ്. ചീനിയും ചേനയും ചേമ്പും ഒന്നും നട...
24/07/2025

കാട്ടാനങ്ങൾ ഇതുവഴി കൂട്ടമായെ ത്തും ഇപ്പോൾ ഒരു കൃഷിയുമില്ല എല്ലാം കാടുകയറി കിടക്കുകയാണ്. ചീനിയും ചേനയും ചേമ്പും ഒന്നും നടാൻ പറ്റില്ല.കിളിർത്തു വരുമ്പോഴേ മ്ലാവും കാട്ടുപോത്തും കാട്ടാനയും വന്ന് എല്ലാം നശിപ്പിക്കും.വനത്തിനടുത്ത് താമസിക്കുന്ന ഗ്രാമവാസികൾ ഇപ്പോൾ.കൃഷികൾ ഒന്നും ചെയ്യുന്നില്ല.ഇത് 65 വർഷമായി പത്തനാപുരം പിറവന്തൂർ പഞ്ചായത്തിലെ മൈക്കാമൺ കാക്ക പൊന്ന് എന്ന സ്ഥലത്ത് താമസിക്കുന്ന കുടിയേറ്റ കർഷകനായ ഗോപിപിള്ള ചേട്ടൻ 'രണ്ടുവർഷത്തിനിടെയാണ് വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങി തുടങ്ങിയതെന്ന് ചേട്ടൻ പറയുന്നു.വനങ്ങളിൽ നിന്നും വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങാനുള്ള കാരണത്തെപ്പറ്റി ഒരു പഠനം നടത്തേണ്ടത് ആവശ്യമാണ് വനം വകുപ്പ്.വനങ്ങളിൽ എന്തു സംഭവിച്ചു.ബ്രിട്ടീഷ് ഭരണകാലം മുതൽ വനത്തിന്റെ ഭൂരിഭാഗവും കയ്യേറി കുത്തകപ്പാട്ടം വാങ്ങി തോട്ടങ്ങൾ ഉണ്ടാക്കുകയും പിന്നീട് അവർ തന്നെ കുറേശ്ശെയായി വനം കയ്യറുകയും ചെയ്തു അവർക്ക് നൽകിയ പാട്ടത്തിൽ കൂടുതൽ ഇപ്പോൾ അവർ വനത്തിന്റെ പല ഭാഗങ്ങളും കൈവശം വച്ചിരിക്കുന്നു ഭരണനേതൃത്വം അറിയാതെ ഒന്നുമല്ല ഇത് സംഭവിക്കുന്നത്.എന്ന് തിരിച്ചറിയുക പല രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും ലക്ഷങ്ങളുടെ ആ സ്ഥി ഉണ്ടാകാൻ കാരണം ഇതൊക്കെ തന്നെയാണ് കുത്തക മുതലാളിമാർക്ക് വേണ്ടികണ്ണടച്ച് കൊടുക്കുക അവർക്ക് കിട്ടേണ്ടത് കൃത്യമായി കിട്ടിക്കൊണ്ടിരിക്കും. വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേരളത്തിലെ സ്വകാര്യ തോട്ടങ്ങൾ പലയിടത്തും കൈയേറിയ വനഭൂമികൾ വിഎസ് നേരിട്ട് കണ്ടു മനസ്സിലാക്കി വനത്തിന്റെ കൈയേറിയ ഭൂമികൾ ഒക്കെ തിരിച്ചുപിടിച്ചത് കേരളജാഥയ്ക്ക് ഇന്നും ഓർമ്മയുണ്ടാകും.അതുപോലെ ആർജ്ജവമുള്ള ഭരണാധികാരികൾ ഉണ്ടെങ്കിൽ മാത്രമേ ഇതിനൊക്കെ കുറച്ചു പരിഹാരം കാണാൻ കഴിയു.വനം മുഴുവൻ വെട്ടിതെളിച്ച് തോട്ടങ്ങളും റിസോർട്ടുകളും ആകുമ്പോൾ വന്യമൃഗങ്ങൾക്ക് പിന്നെ കാടിറങ്ങാതിരിക്കാൻ കഴിയില്ല ആവാസവ്യവസ്ഥയിൽ വരുന്ന മാറ്റങ്ങൾ ജൈവസമ്പത്തുകളുടെ നാശം ഇതൊക്കെ തന്നെയാണ് വന്യമൃഗങ്ങൾ കാടിറങ്ങാൻ കാരണം🦋

വനപ്രദേശത്തിനടുത്ത് ഗ്രാമങ്ങളിൽ താമസിക്കുന്ന അമ്മമാരാണ്.ചാലിയക്കര പത്തേക്കർ  ഭാഗത്തെ അമ്മമാരാണ്.എപ്പോഴും വന്യമൃഗങ്ങൾ ഇറങ...
23/07/2025

വനപ്രദേശത്തിനടുത്ത് ഗ്രാമങ്ങളിൽ താമസിക്കുന്ന അമ്മമാരാണ്.ചാലിയക്കര പത്തേക്കർ ഭാഗത്തെ അമ്മമാരാണ്.എപ്പോഴും വന്യമൃഗങ്ങൾ ഇറങ്ങുന്ന സ്ഥലമാണ് പത്തേക്കർ.വനയാത്രകളിൽ ഉടനീളം ഇതുപോലെ ഒരുപാട് അമ്മമാരുമായി സംസാരിക്കാറുണ്ട് അവരുടെ വർഷങ്ങളായുള്ള വനജീവിതവും വന്യമൃഗങ്ങളെ കുറിച്ചുള്ള കഥകളും.തൊഴിലും ജീവിതവും എല്ലാം നമ്മളോട് പറയും 'ഇതൊക്കെ കേൾക്കുമ്പോൾ ആദ്യം ചെ കേൾക്കുന്നവർക്ക് ഒരു സിനിമാ കഥ പോലെ തോന്നും.ശരിക്കും ഒരു അതിജീവനം തന്നെയാണ് ഇവരുടെ ജീവിതകഥ.ഇതൊക്കെ കേൾക്കുമ്പോൾ നമ്മൾക്കൊന്നും ഒരു അനുഭവവുമില്ല എന്ന് തോന്നിപ്പോകും. വനയാത്രകളിൽ ഇവരെയൊക്കെ കാണുമ്പോൾ ഞാൻ ഇറങ്ങി സംസാരിക്കാറുണ്ട്.അനുഭവങ്ങൾ കേൾക്കാനും കേട്ട അനുഭവങ്ങൾ പങ്കിടാനും അതുമൂലം നമുക്ക് കഴിയും.അനുഭവങ്ങളുടെ ഒരു പാഠപുസ്തകം തന്നെയാണ് ഇവരൊക്കെ🙏

ഒരു ചുവന്ന നക്ഷത്രമായി എന്നും മലയാളികളുടെ മനസ്സിൽ വിഎസ്എന്ന രണ്ടക്ഷരം ഉണ്ടായിരിക്കും❤️
23/07/2025

ഒരു ചുവന്ന നക്ഷത്രമായി എന്നും മലയാളികളുടെ മനസ്സിൽ വിഎസ്എന്ന രണ്ടക്ഷരം ഉണ്ടായിരിക്കും❤️

വിഎസ് അച്യുതാനന്ദൻ്റെ ഭൗതികശരീരം അർദ്ധരാത്രിയോടെ പാരിപ്പള്ളി എത്തിയപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാനായി കാത്തുനിന്ന  ജനസാഗരം...
23/07/2025

വിഎസ് അച്യുതാനന്ദൻ്റെ ഭൗതികശരീരം അർദ്ധരാത്രിയോടെ പാരിപ്പള്ളി എത്തിയപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാനായി കാത്തുനിന്ന ജനസാഗരം🙏

എല്ലാ പ്രിയപ്പെട്ടവർക്കും നല്ലൊരു ശുഭദിനം നേരുന്നു🦋☘️
23/07/2025

എല്ലാ പ്രിയപ്പെട്ടവർക്കും നല്ലൊരു ശുഭദിനം നേരുന്നു🦋☘️

രാത്രിയിലും പകലും ജനവാസ മേഖലയിൽ ഭീതിപരത്തി കാട്ടാനകൾ പത്തനാപുരം പിറവന്തൂർ പഞ്ചായത്തിലെ കറവൂർ, മൈക്കാമൺ, കാക്കപ്പൊന്ന് മേ...
22/07/2025

രാത്രിയിലും പകലും ജനവാസ മേഖലയിൽ ഭീതിപരത്തി കാട്ടാനകൾ പത്തനാപുരം പിറവന്തൂർ പഞ്ചായത്തിലെ കറവൂർ, മൈക്കാമൺ, കാക്കപ്പൊന്ന് മേഖലകളിൽ കാട്ടാനക്കൂട്ടം ഇറങ്ങി ദിവസങ്ങളായി കൃഷി നശിപ്പിക്കുകയാണ്.തെങ്ങും , കവുങ്ങും, റബ്ബറും ,വാഴയും ധാരാളമായി നശിപ്പിച്ചു.കാട്ടാനകൾ വീട്ടുമുറ്റത്തെത്തുന്നതിനാൽ ഗ്രാമവാസികൾ ഭീതിയിലാണ്.അച്ചൻകോവിൽ റോഡിൽ കാക്കപൊന്ന് ഭാഗത്ത് വീടിനുമുന്നിൽകഴിഞ്ഞദിവസം വൈകുന്നേരം എത്തിയ കാട്ടാനയാണ് ചിത്രത്തിൽ

കൊല്ലത്തിന്റെ കിഴക്കൻ മേഖലകളിൽ വനപ്രദേശങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഇതുപോലുള്ള ഒരുപാട് കുഞ്ഞുകടകൾ കാണാം അത്യാവശ്യം വനവാസികളാ...
22/07/2025

കൊല്ലത്തിന്റെ കിഴക്കൻ മേഖലകളിൽ വനപ്രദേശങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഇതുപോലുള്ള ഒരുപാട് കുഞ്ഞുകടകൾ കാണാം അത്യാവശ്യം വനവാസികളായ ഗ്രാമീണർ ഒത്തുകൂടുന്ന സ്ഥലമാണിത് കാട്ടാനകളുടെ സഞ്ചാര പാതകൾ ആയതിനാൽ പുലർച്ചെയൊന്നും തുറക്കാറില്ല ഈ കടകളൊന്നും.വൈകിട്ട് 6 മണിക്ക് മുൻപേ അടയ്ക്കുകയും ചെയ്യും വനവാസികളായ ആൾക്കാർക്ക് അറിയാം വന്യമൃഗങ്ങൾക്ക് സഞ്ചരിക്കേണ്ട സ്ഥലമാണെന്ന് അതുകൊണ്ട് അവരെ ശല്യം ചെയ്യാതെ കടയും പണിയും ഒക്കെ നേരത്തെ നിർത്തിപ്പോകും അച്ഛൻകോവിൽ വനപാതയിലെ വെരുകുഴി ജംഗ്ഷനിലെ സ്ഥലവാസിയായ ഒരു ചേട്ടൻ്റെ കടയാണിത് ഇത് ഇതുവഴിയുള്ള യാത്രികർക്ക് ഇറങ്ങി നല്ലൊരു ചായയും കുടിച്ചിട്ട് പോകാം❤️

Address

Kollam

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919447610150

Website

Alerts

Be the first to know and let us send you an email when Green Media Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Green Media Vision:

Share