Media trendz

Media trendz An entertainer

കുതിരകൾ കുടിക്കുന്ന ജല നിരപ്പിൽ നിന്നും വെള്ളം കുടിക്കുക.  കുതിര ഒരിക്കലും ചീത്ത വെള്ളം കുടിക്കില്ല.   പൂച്ച ഉറങ്ങുന്നിട...
29/09/2025

കുതിരകൾ കുടിക്കുന്ന ജല നിരപ്പിൽ നിന്നും വെള്ളം കുടിക്കുക. കുതിര ഒരിക്കലും ചീത്ത വെള്ളം കുടിക്കില്ല.

പൂച്ച ഉറങ്ങുന്നിടത്ത് നിങ്ങളുടെ കിടക്ക വയ്ക്കുക. ശാന്തമല്ലാത്ത സ്ഥലത്ത് പൂച്ച ഉറങ്ങുകയില്ല.

പുഴു ബാധിച്ച പഴങ്ങൾ കഴിക്കുക. പുഴുക്കൾ വിഷമുള്ള പഴങ്ങൾ കടിക്കില്ല.

പ്രാണികൾ ഇരിക്കുന്ന കൂൺ ധൈര്യത്തോടെ കഴിക്കുക. വിഷമുള്ള കൂൺ പ്രാണികൾ ഇരിക്കില്ല.

മുയലുകൾക്ക് കുഴിയിൽ ഒരു മരം നടാം. മരം തഴച്ചുവളരുന്നു.

ചൂട് ഒഴിവാക്കാൻ പക്ഷികൾ വിശ്രമിക്കുന്നിടത്ത് നിങ്ങൾക്കായി ഒരു ഉറവ കുഴിക്കുക.

പക്ഷികൾ ഉറങ്ങുമ്പോൾ ഉറങ്ങുക, ഉണരുമ്പോൾ ഉണരുക. നിങ്ങൾ തൊടുന്നതെല്ലാം സ്വർണ്ണമാണ്.

കൂടുതൽ സ്വാഭാവിക ഭക്ഷണങ്ങൾ കഴിക്കുക. നിങ്ങൾക്ക് ശക്തമായ കാലുകളും ധൈര്യമുള്ള ഹൃദയവും ഉണ്ടാകും.

ഒരു മത്സ്യത്തെപ്പോലെ വെള്ളത്തിൽ നീന്തുക. ഭൂമിയിൽ നടക്കുമ്പോഴും നിങ്ങൾക്ക് ഒരു മത്സ്യം പോലെ തോന്നും.

പലപ്പോഴും ആകാശത്തേക്ക് നോക്കുക. നിങ്ങളുടെ ചിന്തകളിൽ വെളിച്ചവും വ്യക്തതയും ജനിക്കുന്നു.

വളരെ ശാന്തനായിരിക്കുക, കുറച്ച് സംസാരിക്കുക. നിശബ്ദത നിങ്ങളുടെ ഹൃദയത്തിൽ കുടിക്കും. നിങ്ങളുടെ ആത്മാവ് എപ്പോഴും സമാധാനമായിരിക്കും.

ഇന്ത്യയിൽ ആദ്യത്തെ റോഡ് അപകടത്തിൽ മരിച്ച വ്യക്തി കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ആണ്. മോട്ടോർ വാഹന അപകടം മൂലം ഇന്ത്യയിൽ രേ...
24/09/2025

ഇന്ത്യയിൽ ആദ്യത്തെ റോഡ് അപകടത്തിൽ മരിച്ച വ്യക്തി കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ആണ്. മോട്ടോർ വാഹന അപകടം മൂലം ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ വാഹനാപകടം ആയിരുന്നു അത്. അപകടം നടന്നത് കായംകുളത്തിന് സമീപം കുറ്റിത്തരുവിൽ വച്ചായിരുന്നു. 1914 സെപ്റ്റംബർ 22 നാണ് അപകടം നടക്കുന്നത്. കേരളവർമ്മ വലിയകോയി തമ്പുരാനും മരുമകനുമായ എ ആർ രാജരാജവർമ്മയും അദ്ദേഹത്തിൻ്റെ പരിചാരകനും കൂടി വൈക്കം ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങവേ വാഹനത്തിന് കുറുകെ ചാടിയ നായയെ രക്ഷിക്കാൻ ഡ്രൈവർ കാർ വെട്ടിക്കുകയും നിയന്ത്രണം വിട്ട കാർ വലിയ കോഴിത്തമ്പുരാൻ ഇരുന്ന ഭാഗത്തേക്ക് മറിയുകയും ചെയ്തു. എ ആർ രാജരാജവർമ്മയുടെ മാവേലിക്കരയിലെ കൊട്ടാരത്തിൽ കൊട്ടാരം വൈദ്യൻ വല്യത്താൻ ഡോക്ടറുടെ ചികിത്സയി ലായിരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ 69 വയസ്സിൽ മരണത്തിന് കീഴടങ്ങി.

 #ഒരു_ദിവസംമാത്രം_ഈഭൂമിയിൽജീവിച്ച  #കുഞ്ഞുമാലാഖ 😰🥺😭ഇവൾ ഫലസ്തീൻ മണ്ണിൽ പിറന്നു വീണത്  13/9/2025 ആയിരുന്നു എന്നാൽ തൊട്ടടുത...
22/09/2025

#ഒരു_ദിവസംമാത്രം_ഈഭൂമിയിൽജീവിച്ച #കുഞ്ഞുമാലാഖ 😰🥺😭
ഇവൾ ഫലസ്തീൻ മണ്ണിൽ പിറന്നു വീണത് 13/9/2025 ആയിരുന്നു
എന്നാൽ തൊട്ടടുത്ത ദിവസം 14/9/2025
ഈ ഭൂമിയിൽ ഒരു ദിവസം മാത്രം ജീവിച്ച് ഇസ്രായേലിന്റെ മിസൈൽ വർഷത്തിൽ അവളും ഈ ലോകത്തിൽ നിന്ന് വിടപറഞ്ഞു 😰
നരഭോജികളായ ഭരണാധികാരികളും എല്ലാ സാധ്യതകളുണ്ടായിട്ടും ഒന്നും ചെയ്യാൻ കഴിവില്ലാത്തവരുമൊക്കെ നാളെ ദൈവത്തിൻറെ കോടതിയിൽ തീർച്ചയായും മറുപടി പറയേണ്ടി വരും..🫵
ഒരു കാര്യം ഉറപ്പാണ് സ്വർഗ്ഗീയ ആരാമത്തിൽ പലസ്തീൻ കുഞ്ഞു മാലാഖകൾ പറന്നു കളിക്കുന്നുണ്ടാകും അവിടെ അവർ സന്തോഷിക്കുന്നുണ്ടാകും
നാളത്തെ വിധിന്യായ ദിവസത്തിനുവേണ്ടി അവരും കാത്തിരിക്കുന്നുണ്ടാകും തീർച്ചയായും നിങ്ങളുടെ കഴുത്തിൽ പിടി വീണിരിക്കും

ഏകദേശം 10 മാസത്തോളം സ്വന്തം കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ച് ജീവൻ നൽകിയ ഒരച്ഛന്റെ കഥയാണിത്. 👶 NICU-വിലെ തണുപ്പിൽ നിന്നു...
22/09/2025

ഏകദേശം 10 മാസത്തോളം സ്വന്തം കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ച് ജീവൻ നൽകിയ ഒരച്ഛന്റെ കഥയാണിത്. 👶 NICU-വിലെ തണുപ്പിൽ നിന്നും, ഒരു മെഷീനും നൽകാനാവാത്ത ചൂടും സംരക്ഷണവുമാണ് ആ അച്ഛൻ തന്റെ ഹൃദയമിടിപ്പിലൂടെ കുഞ്ഞിന് നൽകിയത്.

അമ്മയുടെ സ്നേഹമാണ് ലോകത്തിലെ ഏറ്റവും വലുതെന്ന് എല്ലാവരും പറയുമ്പോൾ, ഒരച്ഛന്റെ നെഞ്ചിലെ ചൂടിനും ഒരു ജീവൻ രക്ഷിക്കാനാകുമെന്ന് ഈ മനുഷ്യൻ ലോകത്തിന് കാണിച്ചുകൊടുത്തു. ഇതൊരു വെറും കാത്തിരിപ്പായിരുന്നില്ല, ക്ഷമയുടെയും അതിരുകളില്ലാത്ത സ്നേഹത്തിന്റെയും ഉദാഹരണം കൂടിയായിരുന്നു.

സ്നേഹത്തിന് അതിരുകളില്ല, അത് അമ്മ നൽകിയാലും അച്ഛൻ നൽകിയാലും. ഈ അച്ഛൻ ഒരു യഥാർത്ഥ ഹീറോയാണ്.

ച്യൂയിന്ഗം തൊണ്ടയിൽ കുടുങ്ങി മരണത്തിന്റെ വക്കിൽ നിന്നും 8 വയസുകാരിയെ രക്ഷിച്ച 3 യുവാക്കൾ ഇതാണ് 👏👏🔥സോഷ്യൽ മീഡിയയിൽ ഇന്നലെ...
18/09/2025

ച്യൂയിന്ഗം തൊണ്ടയിൽ കുടുങ്ങി മരണത്തിന്റെ വക്കിൽ നിന്നും 8 വയസുകാരിയെ രക്ഷിച്ച 3 യുവാക്കൾ ഇതാണ് 👏👏🔥

സോഷ്യൽ മീഡിയയിൽ ഇന്നലെ മുതൽ വൈറലായ 3 യുവാക്കളുണ്ട് , ചൂയിന്ഗം തൊണ്ടയിൽ കുടുങ്ങിയ പെൺകുട്ടിയെ രക്ഷിച്ച 3 ദൈവദൂതന്മാർ ,നിയാസ് , ഇസ്മായിൽ , ജഫർ , ദൈവദൂതന്മാർ അങ്ങനെ തന്നെ പറയേണ്ടി വരും . ഇന്നലെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് . സംഭവത്തെക്കുറിച്ച് യുവാക്കൾ പറയുന്നതിങ്ങനെ ; ഇന്നലെ ഞങ്ങളെല്ലാരും ഒന്നിച്ചു നിൽക്കുമ്പോൾ പെൺകുട്ടി ഞങ്ങളെ തൊണ്ടിയിട്ട് അസ്വസ്ഥത കാണിച്ചു , ശ്വാസം കിട്ടാതെ വന്ന് കണ്ണൊക്കെ തള്ളി വന്നിരുന്നു , എന്തോ കുടുങ്ങി എന്ന് അപ്പോഴേ മനസിലായി , അപ്പൊ തന്നെ കുട്ടിയെ എടുത്ത് പുറത്തു തട്ടികൊടുത്തു , കുറച്ചു നേരം തട്ടിയപ്പോൾ ചൂയിന്ഗം തെറിച്ചു പോകുന്നത് കണ്ടപ്പോഴാണ് കുടുങ്ങിയത് ഇതായിരുന്നു എന്ന് മനസിലായത് . ഇതൊന്നും വൈറലാവാൻ ചെയ്തതല്ല , കുഞ്ഞിന്റെ ജീവൻ രക്ഷിക്കണം എന്ന് മാത്രേ ഉണ്ടായിരുന്നുള്ളു എന്നാണ് ആ മൂന്ന് ചെറുപ്പക്കാർ പറയുന്നത് . എന്തായാലും ചെറുപ്പക്കാര്ക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ പിന്തുണയും സ്നേഹവുമാണ് ലഭിക്കുന്നത്. 👍🏻

മ്യാൻമറിൽ ഉണ്ടായ ഭൂകമ്പത്തിൽ കുട്ടിയുടെ മുകളിലേക്ക് കെട്ടിടം തകർന്ന് വീണു, തലക്കും മുഖത്തുമെല്ലാം പരിക്കുണ്ട്, എന്നിട്ടു...
18/09/2025

മ്യാൻമറിൽ ഉണ്ടായ ഭൂകമ്പത്തിൽ കുട്ടിയുടെ മുകളിലേക്ക് കെട്ടിടം തകർന്ന് വീണു, തലക്കും മുഖത്തുമെല്ലാം പരിക്കുണ്ട്, എന്നിട്ടും ചിരി മായാതെ നിക്കുന്ന ഈ കാഴ്ച്ചയാണ് എല്ലാരുടെയും മനസിലും.

മനസൊന്ന് വിറച്ചു, ഹൃദയവും വൃക്കകളും കരളും മുറിച്ചെടുക്കുന്ന ഓരോ നിമിഷവും വിങ്ങുകയായിരുന്നു; വൈകാരിക കുറിപ്പ്കോ ച്ചി: കൊല...
12/09/2025

മനസൊന്ന് വിറച്ചു, ഹൃദയവും വൃക്കകളും കരളും മുറിച്ചെടുക്കുന്ന ഓരോ നിമിഷവും വിങ്ങുകയായിരുന്നു; വൈകാരിക കുറിപ്പ്
കോ ച്ചി: കൊല്ലം സ്വദേശി ഐസക് ജോര്‍ജിന്റെ അവയവ ദാനവുമായി ബന്ധപ്പെട്ട് വൈകാരിക കുറിപ്പുമായി ലിസ്സി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ.
ജോ ജോസഫ്. കിംസിലെ ഓപ്പറേഷൻ തീയേറ്ററില്‍ വച്ച്‌ ഐസക് ജോർജിനെ കണ്ടപ്പോള്‍ മനസ്സൊന്നു വിറച്ചു.ഹൃദയവും രണ്ട് വൃക്കകളും കരളും മുറിച്ചെടുക്കുന്ന ഓരോ നിമിഷവും മനസ്സ് വിങ്ങുകയായിരുന്നുവെന്ന് ജോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ട് നില്‍ക്കുമ്ബോഴും സ്വന്തം മകന്റെ, സ്വന്തം സഹോദരന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ ജീവിക്കാനായി ദാനം ചെയ്യാം എന്ന് തോന്നല്‍ ആ കുടുംബത്തിന് ഉണ്ടായത് ഐസക്ക് ജോര്‍ജ് വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം കൊണ്ട് തന്നെയായിരിക്കണം. ഹൃദയം അടങ്ങിയ പെട്ടി ആദരവോടെ എൻ്റെ ശരീരത്തോട് ചേർത്തു തന്നെ പിടിച്ചു ഞാൻ. ഡോക്ടര്‍ എന്നതിലുപരി മനുഷ്യന്‍ എന്ന നിലയില്‍ ഏറ്റവുമധികം സന്തോഷം തോന്നുകയും സര്‍ക്കാരില്‍ അഭിമാനം തോന്നുകയും സിസ്റ്റത്തിലെ വിശ്വാസം ഊട്ടിയുറപ്പിക്കുകയും ചെയ്ത ദിവസമായിരുന്നു ഇന്നെന്നും ഡോ. ജോ ജോസഫ്

ടൈറ്റാനിക്കിന്റെ ദുരന്തകഥ എല്ലാവർക്കും സുപരിചിതമാണ്. എന്നാൽ, ആ ദുരന്തം ബാക്കിവെച്ച ഒരു ഹൃദയഭേദകമായ കാഴ്ചയുണ്ട്. അത് ടൈറ്...
07/09/2025

ടൈറ്റാനിക്കിന്റെ ദുരന്തകഥ എല്ലാവർക്കും സുപരിചിതമാണ്. എന്നാൽ, ആ ദുരന്തം ബാക്കിവെച്ച ഒരു ഹൃദയഭേദകമായ കാഴ്ചയുണ്ട്. അത് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒറ്റയ്ക്ക് ഒഴുകി നടന്ന ഒരു പിഞ്ചുകുഞ്ഞിന്റെ കഥയാണ്.

​1912 ഏപ്രിലിൽ...

അപകടത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ പുറപ്പെട്ട CS Mackay-Bennett എന്ന കപ്പലിലെ ജീവനക്കാരെ വല്ലാതെ വേദനിപ്പിച്ച ഒരു കാഴ്ചയായിരുന്നു അത്. കടലിൽ ഒറ്റയ്ക്ക് ഒഴുകി നടന്ന ഏകദേശം രണ്ട് വയസ്സിൽ താഴെ പ്രായമുള്ള ഒരു കുഞ്ഞ്. അവന്റെ ശരീരത്തിൽ നിന്ന് ചെറിയ ചെരുപ്പും വെളുത്ത വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും മാത്രമാണ് കണ്ടെത്താനായത്.
​ആളെ തിരിച്ചറിയാനോ ബന്ധുക്കൾ ആരും മുന്നോട്ട് വരാത്തതിനാലോ ആളുകൾ അവനെ "ടൈറ്റാനിക്കിലെ അജ്ഞാതനായ കുഞ്ഞ്" എന്ന് വിളിച്ചു.

ആ കുഞ്ഞിന്റെ നിഷ്കളങ്കമായ രൂപം നാവികരുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു.​ഒരു സാധാരണ ശവസംസ്കാരം നൽകാൻ അവർക്ക് മനസ്സ് വന്നില്ല. പകരം, സ്വന്തം കൈയ്യിൽ നിന്ന് പണമെടുത്തു ഒരു പ്രത്യേക ഗ്രാനൈറ്റ് ശവകുടീരം നിർമ്മിച്ചു. അവന്റെ ചെറിയ വെളുത്ത ശവപ്പെട്ടി നോവ സ്കോട്ടിയയിലെ ഹാലിഫാക്സിലുള്ള ഫെയർവ്യൂ ലോൺ സെമിത്തേരിയിലേക്ക് ജീവനക്കാർ തന്നെ കൊണ്ടുപോയി. ആ കുഞ്ഞിന് അന്ത്യവിശ്രമം നൽകുമ്പോൾ വികാരങ്ങളെ നിയന്ത്രിക്കാൻ അവർക്കായില്ല.

​അവന്റെ കല്ലറയിൽ പേരിന് പകരം അവർ ഇങ്ങനെ കൊത്തിവെച്ചു:

"1912 ഏപ്രിൽ 15-ന് ടൈറ്റാനിക്കിന്റെ ദുരന്തശേഷം കണ്ടെടുത്ത ഒരു അജ്ഞാത കുഞ്ഞിന്റെ ഓർമ്മയ്ക്കായി സമർപ്പിക്കുന്നു."

​വർഷങ്ങളോളം ആ ശവകുടീരം ടൈറ്റാനിക്ക് ദുരന്തത്തിൽ നഷ്ടപ്പെട്ട എല്ലാ പിഞ്ചുജീവിതങ്ങളുടെയും പ്രതീകമായി നിലകൊണ്ടു. സന്ദർശകർ ആ കല്ലറയിൽ കളിപ്പാട്ടങ്ങളും പൂക്കളും വെച്ച് ആ പേരില്ലാക്കുഞ്ഞിന്റെ ഓർമ്മകൾക്ക് പ്രണാമം അർപ്പിച്ചു. ഇന്ന് ടൈറ്റാനിക്ക് ദുരന്തത്തിന്റെ ഏറ്റവും ഹൃദയസ്പർശിയായ സ്മാരകങ്ങളിൽ ഒന്നാണ് ഈ കല്ലറ. അവന്റെ ചെറു ചെരുപ്പ് ഇന്നും ടൈറ്റാനിക്ക് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. അത് കാണുന്ന പലരുടെയും കണ്ണുകൾ നിറയും.

​പതിറ്റാണ്ടുകൾക്ക് ശേഷം 2007-ൽ നടന്ന വിപുലമായ ഡിഎൻഎ പരിശോധനയിലാണ് അവന്റെ യഥാർത്ഥ വിവരങ്ങൾ പുറത്തുവന്നത്. ഇംഗ്ലണ്ടിൽ നിന്ന് യുഎസിലേക്ക് യാത്ര ചെയ്ത ഗുഡ്‌വിൻ കുടുംബത്തിലെ 19 മാസം പ്രായമുള്ള സിഡ്നി ലെസ്ലി ഗുഡ്‌വിൻ ആയിരുന്നു ആ കുഞ്ഞ്. ടൈറ്റാനിക്കിൽ ആ കുടുംബത്തിലെ എല്ലാവരും മരണപ്പെട്ടിരുന്നു. ഈ സത്യം പുറത്തുവന്നപ്പോഴും, ആ കുഞ്ഞ് ഇന്നും "ടൈറ്റാനിക്കിലെ അജ്ഞാത കുഞ്ഞ്" എന്ന പേരിൽ ലോകത്തിന്റെ ഹൃദയത്തിൽ ജീവിക്കുന്നു.

ഭർത്താവിനെയും മക്കളെയും കാണണമെന്ന് പൊട്ടിക്കരഞ്ഞു ഭാര്യ ബിന്ധ്യ. അലറിക്കരഞ്ഞ് അമ്മ മറിയാമ്മ.വാശി പിടിച്ചു കരയുന്ന ബിന്ധ്...
06/09/2025

ഭർത്താവിനെയും മക്കളെയും കാണണമെന്ന് പൊട്ടിക്കരഞ്ഞു ഭാര്യ ബിന്ധ്യ. അലറിക്കരഞ്ഞ് അമ്മ മറിയാമ്മ.
വാശി പിടിച്ചു കരയുന്ന ബിന്ധ്യയ്ക്ക് മുൻപിൽ എന്തു ചെയ്യണമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും. അപകടം നടന്ന ഉടൻ തന്നെ ബോധം നഷ്ടപ്പെട്ട ബിന്ധ്യ ബോധം വരുമ്പോൾ കാണണമെന്നു പറഞ്ഞു അലമുറയിടുകയാണ്. ഉത്രാടനാൾ രാവിലെ നാടുണർന്നത് ദുരന്ത വാർത്ത കേട്ടുകൊണ്ടാണ്. അഞ്ചു പേരും ഒരുമിച്ചുള്ള യാത്രയിൽ ഭർത്താവും രണ്ടു മക്കളും നഷ്ടപ്പെട്ട ദുഃഖം താങ്ങാനാവാതെ ഇടയ്ക്ക് ബോധം ഇല്ലാതാവുകയും അലറി വിളിക്കുകയുമാണ് ബിന്ധ്യ.ആ കുടുംബത്തിന് താങ്ങാനുള്ള കരുത്തു നല്കാൻ നമുക്കും പ്രാർത്ഥിക്കാം.

ഐശ്വര്യത്തിന്റെയും സമ്പൽസമൃതിയുടെയും ഒരു ഓണക്കാലം കൂടി വരവായി. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 👍🏻🌹
05/09/2025

ഐശ്വര്യത്തിന്റെയും സമ്പൽസമൃതിയുടെയും ഒരു ഓണക്കാലം കൂടി വരവായി. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 👍🏻🌹

02/09/2025

ഓണാഘോഷത്തിന് വേദിയില്‍ ഡാന്‍സ് കളിക്കുന്നതിനിടെ നിയമസഭയിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. നിയസഭയിലെ ഹാളില്‍സംഘടിപ്പിച്ച ഓണഘോഷത്തില്‍ ഡാന്‍സ് കളിക്കുന്നതിനിടെയാണ് ഡപ്യൂട്ടി ലൈബ്രേറിയയന്‍ വി ജുനൈസ് കുഴഞ്ഞ് വീണ് മരിച്ചത്.46 വയസായിരുന്നു. മൂന്ന് മണിയോടെയാണ് ദാരുണസംഭവം . കുഴഞ്ഞുവീണ ജുനൈസിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പല്ലിയുടെ മുട്ട നിങ്ങൾ കണ്ടിട്ടുണ്ടോ? മുട്ടയിട്ട ദിവസം ആ മുട്ട പൊട്ടിച്ചാൽ ആ മുട്ടയ്ക്കകത്ത് അൽപ്പം വെള്ളം പോലത്തെ ദ്രാവ...
02/09/2025

പല്ലിയുടെ മുട്ട നിങ്ങൾ കണ്ടിട്ടുണ്ടോ? മുട്ടയിട്ട ദിവസം ആ മുട്ട പൊട്ടിച്ചാൽ ആ മുട്ടയ്ക്കകത്ത് അൽപ്പം വെള്ളം പോലത്തെ ദ്രാവകമേ ഉണ്ടാകു. കൃത്യം പതിനൊന്ന് ദിവസം കൊണ്ട് ആ ദ്രാവകം പല്ലിയായി മാറും. എത്ര ബയോകെമിക്കൽ ചെയ്ഞ്ചാണ് ആ മുട്ടയ്ക്കകത്തുണ്ടാകുന്നത്. ഒരു കോഴി മുട്ടയിട്ടു കഴിഞ്ഞാൽ ഇരുപത്തിയൊന്നാംദിവസം കൊക്കുള്ള നഖങ്ങളുളള കാലുകളുളള ചിറകുകളുളള ഇറച്ചി വെച്ച ഒരു കോഴിക്കുഞ്ഞ് പുറത്ത് വരും. ആ ചിത്രം ഒന്നു ചിന്തിച്ചു നോക്കു.

ഒരു വിരിയാറായ കോഴി മുട്ട വിരിയാറായ താറാവ് മുട്ട കുളക്കടവിൽ കൊണ്ട് പോയി വെള്ളത്തിന്റെ അടുത്ത് വെക്കുക. എന്നിട്ട് ദൂരെ നിന്ന് മാറി നോക്കുക. കോഴിമുട്ട പൊട്ടിച്ച് കോഴിക്കുഞ്ഞ് പുറത്ത് വരും. അത് പോലെ താറാവ് മുട്ട പൊട്ടിച്ച് താറാവ് കുഞ്ഞ് പുറത്ത് വരും. രണ്ടു കുഞ്ഞുങ്ങളും വെള്ളത്തിലേക്ക് നോക്കുന്നുണ്ടാകും. കോഴിക്കുഞ്ഞ് വെള്ളത്തിലേക്ക്നോക്കി പേടിച്ച് പുറകിലേക്ക് പോകും. താറാവ് കുഞ്ഞിനറിയാം വെള്ളത്തിൽ ചാടിയാൽ മുങ്ങില്ലെന്ന്. രണ്ടും മുട്ടയ്ക്കകത്ത് നിന്നുണ്ടായതാണ്.
എങ്ങനെയാണ് താറാവിന്റെ കുഞ്ഞിന് ആ അറിവുണ്ടായത്?? വെള്ളത്തിൽ ചാടിയാൽ മുങ്ങില്ലെന്ന്? എങ്ങനെയാണ് കോഴിക്കുഞ്ഞിന് അറിവുണ്ടായത് വെള്ളത്തിൽ ചാടരുതെന്ന്? ആരാണ് ഈ വിവരം കൊടുത്തത്? വിവരിക്കാൻ സാധിക്കില്ല.
പശുക്കുട്ടിയെ അല്ലെങ്കിൽ പശുവിനെ ഒരു വലിയ പുൽമേടയിൽ മേയാൻ വിടുക. ആ പശു തിന്നുന്ന പുല്ലുകൾ മുഴുവൻ നോക്കിയിരിക്കുക. ആ പശു ഒരിക്കലും കമ്മ്യുണിസ്റ്റ് പച്ച തിന്നില്ല കാരണം? എന്താ കാരണം? പശു കോണ്ഗ്രസ്കാരനായത് കൊണ്ടാണോ? പുൽ മേട്ടിൽ ആരെങ്കിലും എഴുതി വെച്ചിട്ടുണ്ടോ? ഇല്ല. പക്ഷേ അതിന്റെ തലച്ചോറിൽ അത് എഴുതി വെച്ചിട്ടുണ്ട് ആ അറിവിനെയാണ് ദൈവീക രഹസ്യം എന്നു പറയുന്നത്. അതിന്റെ ഒരു ഭാഗം ആത്മ ചൈതന്യമായി നമ്മളിലുമുണ്ട്. അത് കൊണ്ടാണ് നമ്മുടെ ഹൃദയം പ്രവർത്തിക്കുന്നത്.

കാനഡയിൽ ആർട്ടിക്ക് സമുദ്രത്തിന്റെയടുത്ത് ഒരു സ്ഥലമുണ്ട്. അവിടെ സാൽമൺ മൽസ്യം വന്ന് മുട്ടയിടും. ആ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ സാൽമൺ ക്രീക്ക് ആർട്ടിക്ക് സമുദ്രത്തിൽ നിന്ന് താഴത്തേക്ക്‌ വന്ന് പെസഫിക് സമുദ്രത്തിലൂടെ പോയി നേരെ സൗത്ത് അമേരിക്കയുടെ താഴെക്കൂടെ സൗത്ത് ആഫ്രിക്ക കടന്ന് അറ്റ്ലാന്ടിക്ക്‌ സമുദ്രവും കടന്ന് സൗത്താഫ്രിക്കയും സൗത്ത് അമേരിക്കയും കടന്ന് പസഫിക് സമുദ്രവും കടന്ന് വീണ്ടും ആർട്ടിക്ക് സമുദ്രത്തിലെ സാൽമൺ ക്രിക്കിൽ മൂന്നു വർഷം കഴിഞ്ഞ് തിരിച്ചെത്തും. അപ്പോൾ ആ മത്സ്യക്കുഞ്ഞ് ഒരു വലിയ സാൽമൺ മത്സ്യമായി മാറിയിട്ടുണ്ടാകും. അവിടെ വന്ന് അത് മുട്ടയിടും. അതിന് ശേഷം തലയടിച്ചു ചത്തു പോകും. ഏതാണ്ട് 32 ലക്ഷം ടൺ സാൽമൺ മത്സ്യങ്ങൾ ഒരു സീസണിൽ മരിക്കും. ആ സമയം മുഴുവൻ സാൽമൺ ഫിഷിനെയും തിന്നാനായി ആ പ്രദേശം മുഴുവൻ കരടികളായിരിക്കും. ഈ സാൽമൺ മൽസ്യത്തൊട് അവിടുന്ന് വിരിഞ്ഞ് ന്യുസിലന്റ്റ് വരെ പോയി തിരിച്ച് ഇവിടെ വന്ന് മുട്ടയിട്ട് തല തല്ലി ചാവണമെന്ന് പറഞ്ഞത് ആരാണ്? .

വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ശരീരത്തെ മൊത്തം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. കണ്ണിന് കാഴ്ച നൽകുന്ന ശക്തി. ചെവിയെ കേൾപ്പിക്കുന്ന ശക്തി. നാക്കിന്സംസാരിക്കാനും സ്വാദറിയാനും സഹായിക്കുന്ന ശക്തി.
കടപ്പാട്

Address

Kollam
691509

Website

Alerts

Be the first to know and let us send you an email when Media trendz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share