Media trendz

Media trendz An entertainer

ഈ ഉമ്മയെയും മകനെയും കാണാതായിട്ട് ഇന്നേക്ക് മൂന്ന് ദിവസമായി. ഇതുവരെ ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.21/07/20...
22/07/2026

ഈ ഉമ്മയെയും മകനെയും കാണാതായിട്ട് ഇന്നേക്ക് മൂന്ന് ദിവസമായി. ഇതുവരെ ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

21/07/2026
ബാലുശ്ശേരി : ബാലുശ്ശേരി യിൽ ഭർതൃമതിയെയും, ഏഴ് വയസുകാര നേയും കാണാതായതായി പരാതി. കിനാലൂർ കളത്തുവയലില്‍ ഷഹല ഷെറിൻ (30)നെയും, മകൻ ഹൈമൻ മുഹമ്മദ് (7)നെയുമാണ് കാണാതായത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11ഓടെ യുവതി മകനെയും കൂട്ടി ഭർത്താവിന്റെ വീട്ടില്‍ നിന്നും ബാലുശ്ശേരി കനറാബാങ്കിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. പിന്നീട് ഏറെ വൈകിയിട്ടും തിരിച്ചെത്താതായതോടെ കുടുംബം പോലീസില്‍ പരാതി നല്കുകയായിരുന്നു.

ബന്ധുക്കളുടെ പരാതിയെ തുടർന്ന് ബാലുശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച്‌ എന്തെങ്കിലും തരത്തിലുള്ള വിവരങ്ങളോ സൂചനകളോ ലഭിക്കുന്ന പൊതുജനങ്ങള്‍ എത്രയും വേഗം ബാലുശ്ശേരി പോലീസ് സ്റ്റേഷനുമായോ, അല്ലെങ്കില്‍ 7736 331 620 എന്ന മൊബൈല്‍ നമ്പരിലോ ബന്ധപ്പെട്ട് വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു

കുഞ്ഞു മോനു പ്രണാമം 😥😥😥😥
31/05/2026

കുഞ്ഞു മോനു പ്രണാമം 😥😥😥😥

ചെറുവണ്ണൂരിൽ കാറ് കത്തി മ.രിച്ച ഗർഭിണിയായ സോനയുടെ ഭർത്താവ് രജിൻ ലാലും മ.രണത്തിന് കീഴടങ്ങി ദുരൂഹതകൾ ബാക്കി😢💔കോഴിക്കോട് ചെ...
23/05/2026

ചെറുവണ്ണൂരിൽ കാറ് കത്തി മ.രിച്ച ഗർഭിണിയായ സോനയുടെ ഭർത്താവ് രജിൻ ലാലും മ.രണത്തിന് കീഴടങ്ങി
ദുരൂഹതകൾ ബാക്കി😢💔

കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിയുള്ള അപകടത്തിൽ പൊള്ളലേറ്റ ഭർത്താവ് രിജിൻലാലും മ.രിച്ചു . ചികിത്സയിലിരിക്കെയാണ് മ.രണം. ഗർഭിണിയായ ഭാര്യ സോന സംഭവസ്ഥലത്ത് വച്ച് തന്നെ മ.രിച്ചിരുന്നു.

അപകടം ഒട്ടേറെ സംശയങ്ങൾക്കും ദുരൂഹതകൾക്കും വഴിവച്ചിരുന്നു. കാറിൽ സൂക്ഷിച്ച പെട്രോൾ കത്തിയാണ് കാറിനു തീപിടിച്ചതെന്നു പൊലീസിനു നിർണായക വിവരം ലഭിച്ചിരുന്നു.

അപകടത്തിൽ മ.രിച്ച സോന, സംഭവത്തിനു മുൻപ് പെട്രോൾ പമ്പിൽ നിന്നു കാനിൽ പെട്രോൾ വാങ്ങിയതായി പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച സിസിടിവി ദൃശ്യത്തിൽ പേരാമ്പ കോഴിക്കോട് റോഡിലെ യത്തീംഖാനയ്ക്ക് സമീപമുള്ള പമ്പിൽ നിന്നു പെട്രോൾ വാങ്ങി പോകുന്ന സ്ത്രീ സോനയാണെന്നു തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം പറഞ്ഞു. യാത്രയ്ക്കിടയിൽ കാറിൽ നിന്നു പെട്രോളിന്റെ മണം ഉണ്ടായെന്നും പെട്ടെന്നു ശബ്ദത്തോടെ തീ ആളിപ്പടർന്നെന്നുമാണ് അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലുള്ള സോനയുടെ ഭർത്താവ് രജിൻലാൽ അന്വേഷണ സംഘത്തിനു നൽകിയ മൊഴി.

സംഭവ ദിവസം വൈകിട്ട് ഏകദേശം 7.25 ന് സോന പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ വാങ്ങുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. സോന പെട്രോൾ പമ്പിലേക്ക് ഒറ്റയ്ക്കു നടന്നു പോകുന്നതും വെളുത്ത നിറത്തിലുള്ള കാനിൽ പെട്രോൾ വാങ്ങി ബാഗിൽ വയ്ക്കുന്നതും പണം നൽകി മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവതി ഒറ്റയ്ക്ക് പമ്പിൽ നിന്ന് ഇറങ്ങി റോഡിലൂടെ നടന്നു പോകുന്നതും കാണാം.

തീപിടിത്തത്തിന് മുൻപ് പെട്രോൾ കാറിനുള്ളിൽ സൂക്ഷിച്ചതാകാമെന്ന നിഗമനത്തിലേക്കാണ് ഈ ദൃശ്യങ്ങൾ സൂചന നൽകുന്നതെന്ന പൊലീസ് പറഞ്ഞു.

അമ്മയുടെ സഹോദരിയുടെ മകളുടെ കൂടെ ടൗണിൽ പോയപ്പോൾ ആണോ, പിന്നീട് ഭർത്താവിനൊപ്പം പോയപ്പോൾ ആണോ സോന പെട്രോൾ വാങ്ങിയത് എന്ന സംശയം നിലനിൽക്കുന്നുണ്ട്. രജിന്റെ ആവശ്യപ്രകാരം പെട്രോൾ വാങ്ങിയതാണോ എന്ന സംശയവും ഉണ്ടായിരുന്നു. എന്നാൽ, സഹോദരിക്കൊപ്പം ടൗണിൽ പോയപ്പോൾ പാതിവഴിയിൽ സോന ഒറ്റയ്ക്കു പോയ സാഹചര്യത്തിൽ രജിന്റെ നിർദേശ പ്രകാരമല്ല വാങ്ങിയതെന്നാണ് പൊലീസ് നിഗമനം.

വെള്ളിയാഴ്ച രാത്രി ഏകദേശം 9 മണിയോടെ കക്കറമുക്കു ജംക്‌ഷന് സമീപമാണ് കാറിന് തീപിടിച്ചത്.
വാഹനം ഓടിച്ച രജിൻ ലാൽ സമീപത്തെ തോട്ടിലേക്ക് ചാടി രക്ഷപെട്ടെങ്കിലും പിൻസീറ്റിലിരുന്ന സോന കാറിനുള്ളിൽ കുടുങ്ങി. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നു യുവതിയുടെ വീട്ടുകാർ ആരോപിച്ചതിനെത്തുടർന്നാണ് വിശദമായ അന്വേഷണം ആരംഭിച്ചത്.

കാറിന്റെ എൻജിനു വലിയ കേടുപാടുകൾ ഇല്ലാത്തതും ഉൾഭാഗം മാത്രം പൂർണമായി കത്തിനശിച്ചതും കണക്കിലെടുത്ത് പെട്രോൾ പോലുള്ള വസ്തു‌ മൂലമാകാം തീപിടുത്തമുണ്ടായതെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു.

പ്ലസ്ട‌ പഠനകാലത്താണ് ഇരുവരും പരിചയപ്പെടുന്നത്. വീട്ടിൽ എതിർപ്പായിരുന്നു. വർഷങ്ങളുടെ പ്രണയത്തിനൊടുവിൽ, വിവാഹം വേണ്ടെന്നു വയ്ക്കുകയും അതിനിടയിൽ രജിൻ മറ്റൊരു യുവതിയെ വിവാഹം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതു സോനയെ മാനസികമായി തളർത്തി. ആത്മഹത്യ ചെയ്യാൻ വടകര റെയിൽവേ സ്റ്റേഷനിൽ എത്തിയ സോനയെ റെയിൽവേ പൊലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു. രജിൻ പാലേരിയിൽ തന്നെയുള്ള യുവതിയെ വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതു സോന എതിർക്കുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്ത ശേഷമാണു രജിൻ ലാൽ സോനയെ വിവാഹം ചെയ്യുന്നത്. വിവാഹ ശേഷംവീണ്ടും പല പ്രശ്‌നങ്ങളുണ്ടായി. രജിൻ ലാൽ ഗൾഫിൽ പോയ ശേഷം സോനയ്ക്കു ചെറുവണ്ണൂരിലെ ഭർതൃവീട്ടിൽ നിൽക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നു. മകൾ ഭർതൃവീട്ടിൽ പല ദിവസങ്ങളിലും പട്ടിണിയിലായിരുന്നെന്നു സോനയുടെ അമ്മ വസന്ത ആരോപിച്ചിരുന്നു

കടലിനടിയിലെ ഈ മാജിക് നിങ്ങൾക്കറിയാമോ? 😱🐋തിമിംഗലങ്ങൾ കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കുന്ന ദൃശ്യം കണ്ടിട്ടുണ്ടോ? സാധാരണ നമ്മൾ കാ...
05/05/2026

കടലിനടിയിലെ ഈ മാജിക് നിങ്ങൾക്കറിയാമോ? 😱🐋
തിമിംഗലങ്ങൾ കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കുന്ന ദൃശ്യം കണ്ടിട്ടുണ്ടോ? സാധാരണ നമ്മൾ കാണുന്ന പാൽ പോലെയല്ല ഇവരുടേത്. കടൽ വെള്ളത്തിൽ കലങ്ങിപ്പോകാതിരിക്കാൻ ടൂത്ത് പേസ്റ്റ് പോലെ നല്ല കട്ടിയുള്ള പാലാണ് അമ്മ തിമിംഗലം കുഞ്ഞിന് നൽകുന്നത്!
മറ്റു കൗതുകകരമായ കാര്യങ്ങൾ:
• അമ്മയുടെ സ്നേഹം: കുഞ്ഞുങ്ങൾ വലിച്ചു കുടിക്കുകയല്ല ചെയ്യുന്നത്, മറിച്ച് അമ്മ തിമിംഗലം കുഞ്ഞിന്റെ വായിലേക്ക് നേരിട്ട് പാൽ ചീറ്റിച്ചു കൊടുക്കുകയാണ്.
• അമ്പരപ്പിക്കുന്ന അളവ്: ഒരു ദിവസം ഏകദേശം 200 ലിറ്ററോളം പാലാണ് ഈ കുഞ്ഞാവകൾ കുടിക്കുന്നത്.
• വളർച്ചയുടെ വേഗത: ഈ പോഷകസമൃദ്ധമായ പാൽ കുടിക്കുന്നത് വഴി ഓരോ ദിവസവും കുഞ്ഞിന് 90 കിലോ വീതമാണ് ഭാരം കൂടുന്നത്!

രണ്ട് ജീവനുവേണ്ടി 45doctor മാർ മാറാതെ കാവലിരുന്ന 12മണിക്കൂർ. കുട്ടികൾ മരിക്കുമെന്ന് വിധി എഴുതിയവർ പോലും ഞെട്ടിപ്പോയ ഇരട്...
27/04/2026

രണ്ട് ജീവനുവേണ്ടി 45doctor മാർ മാറാതെ കാവലിരുന്ന 12മണിക്കൂർ. കുട്ടികൾ മരിക്കുമെന്ന് വിധി എഴുതിയവർ പോലും ഞെട്ടിപ്പോയ ഇരട്ടകുട്ടികളുടെ കഥ 🤌❤️

2015 മെയ് മാസത്തിലാണ് ടെക്സാസിൽ ഈ അത്ഭുതം സംഭവിക്കുന്നത്. സ്കാർലറ്റ്, സിമേന, കാറ്റലീന എന്നിങ്ങനെ മൂന്ന് പെൺകുട്ടികളാണ് ഒരുമിച്ച് ജനിച്ചത്. ഇതിൽ കാറ്റലീന ആരോഗ്യവതിയായിരുന്നു. എന്നാൽ സ്കാർലറ്റും സിമേനയും ഇടുപ്പ് ഭാഗം ഒട്ടിച്ചേർന്ന നിലയിലായിരുന്നു (Conjoined twins) ജനിച്ചത്. ഏകദേശം അഞ്ച് കോടി പ്രസവങ്ങളിൽ ഒന്ന് മാത്രം സംഭവിക്കാവുന്ന അതീവ സങ്കീർണ്ണമായ ഒരു അവസ്ഥയായിരുന്നു ഇത്.

കുഞ്ഞുങ്ങൾ ഒരേ കുടലും മൂത്രസഞ്ചിയുമാണ് പങ്കുവെച്ചിരുന്നത്. അവർക്ക് ഭാവിയിൽ നടക്കാൻ കഴിയുമോ എന്ന് പോലും ഡോക്ടർമാർക്ക് ഉറപ്പില്ലായിരുന്നു. ജനിച്ച ഉടനെ ശസ്ത്രക്രിയ നടത്തുന്നത് അപകടമായതിനാൽ, കുഞ്ഞുങ്ങൾക്ക് അല്പം പ്രായമാകുന്നതുവരെ കാത്തിരിക്കാൻ ഡോക്ടർമാർ തീരുമാനിച്ചു.

അവർക്ക് 11 മാസം പ്രായമുള്ളപ്പോൾ, 2016 ഏപ്രിലിൽ ടെക്സാസിലെ ഡ്രൈസ്കോൾ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വെച്ച് ആ ചരിത്രപരമായ ശസ്ത്രക്രിയ നടന്നു. ഡോക്ടർ ഹാറൂൺ പട്ടേലിന്റെ നേതൃത്വത്തിൽ നടന്ന 12 മണിക്കൂർ നീണ്ട സങ്കീർണ്ണമായ പോരാട്ടത്തിനൊടുവിൽ സ്കാർലറ്റും സിമേനയും വേർപിരിക്കപ്പെട്ടു.

ശസ്ത്രക്രിയ കഴിഞ്ഞ് മാസങ്ങളോളം നീണ്ട ചികിത്സയ്ക്കും ഫിസിയോതെറാപ്പിക്കും ശേഷം അവർ ഓരോ ചുവടുകളായി വെച്ചു തുടങ്ങി. ഇപ്പോൾ അവർ മറ്റു കുട്ടികളെപ്പോലെ ഓടിച്ചാടി നടക്കുന്നു. സ്കൂളിൽ പോകാനും കളിക്കാനുമെല്ലാം അവർക്ക് സാധിക്കുന്നുണ്ട്.
ചിത്രത്തിൽ കാണുന്നതുപോലെ, ഇടതുവശത്ത് അവർ ജനിച്ച സമയത്തെ അവസ്ഥയും വലതുവശത്ത് ഡോക്ടർക്കൊപ്പം ചിരിച്ചുനിൽക്കുന്ന ആരോഗ്യവതികളായ അവരെയുമാണ് നമുക്ക് കാണാൻ കഴിയുന്നത്. പ്രതിസന്ധികളെ അതിജീവിച്ച് അവർ ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നു.

ഒരുപാടുപേരുടെ സ്നേഹവും കണ്ണീരും ആദരവുമേറ്റുവാങ്ങി  കുഞ്ഞ് മാലാഖ  യാത്രയായി 🥹🥹
15/02/2026

ഒരുപാടുപേരുടെ സ്നേഹവും കണ്ണീരും ആദരവുമേറ്റുവാങ്ങി കുഞ്ഞ് മാലാഖ യാത്രയായി 🥹🥹

"എത്ര പറഞ്ഞാലും ആലിന്റെ കുടുംബത്തോടുള്ള നന്ദി തീരില്ല!“ കൈകൂപ്പി വൃക്ക സ്വീകരിക്കുന്ന പെൺകുട്ടിയുടെ മാതാപിതാക്കൾ🙏🙏🥺🥺ഇത് ...
14/02/2026

"എത്ര പറഞ്ഞാലും ആലിന്റെ കുടുംബത്തോടുള്ള നന്ദി തീരില്ല!“ കൈകൂപ്പി വൃക്ക സ്വീകരിക്കുന്ന പെൺകുട്ടിയുടെ മാതാപിതാക്കൾ🙏🙏🥺🥺

ഇത് കേവലം വാക്കുകളല്ല, മൃതസഞ്ജീവനിയിലൂടെ തന്റെ മകൾക്ക് പുതുജീവൻ ലഭിച്ചപ്പോൾ ഒരു അച്ഛൻ വിറയ്ക്കുന്ന കൈകളോടെ ലോകത്തോട് പറഞ്ഞ നന്ദിവാക്കാണ്. കേരളത്തിന്റെ നൊമ്പരമായി മാറിയ ആലിൻ ഷെറിൻ എബ്രഹാം എന്ന പത്തുമാസം പ്രായമുള്ള കുഞ്ഞുമാലാഖ ഇന്ന് അഞ്ചു പേരിലൂടെ വീണ്ടും പുനർജനിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ മാറുമ്പോൾ, അത് കേവലം ഒരു വാർത്തയല്ല, മറിച്ച് മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ പാഠമാണ്.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ മാതാപിതാക്കളുടെ കൺമണിയായിരുന്നു ആലിൻ. ഒരു റോഡപകടത്തിന്റെ രൂപത്തിൽ വന്ന വിധി ആ കുഞ്ഞിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചപ്പോൾ തകർന്നുപോയത് ആ കുടുംബം മാത്രമല്ല, ഒരു നാട് മുഴുവനുമാണ്. സ്വന്തം മകൾ ഇനി തിരിച്ചുവരില്ലെന്ന ഉറപ്പായ നിമിഷം, ആ ദുഃഖക്കടലിലും മറ്റൊരാളുടെ മകനെയോ മകളെയോ രക്ഷിക്കണമെന്ന് ചിന്തിക്കാൻ അവർ കാണിച്ച ആ വലിയ മനസ്സിന് മുന്നിൽ ലോകം വിറങ്ങലിച്ചു നിൽക്കുന്നു.

ആലിന്റെ രണ്ട് വൃക്കകളും ലഭിച്ചത് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 10 വയസ്സുകാരി ശ്രേയയ്ക്കാണ്. "അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു" എന്ന് പറയുമ്പോൾ ശ്രേയയുടെ മാതാപിതാക്കളുടെ കണ്ണുകളിൽ നന്ദിയും ഒപ്പം ആലിന്റെ വേർപാടിലുള്ള നോവും നിഴലിക്കുന്നുണ്ടായിരുന്നു. ആലിന്റെ മാതാപിതാക്കൾ എടുത്ത ആ കഠിനമായ തീരുമാനം കൊണ്ടാണ് ഇന്ന് ശ്രേയ എന്ന പത്തുവയസ്സുകാരി ജീവിതത്തിലേക്ക് തിരികെ നടക്കുന്നത്.

ആലിൻ ഇന്ന് അഞ്ചു കുടുംബങ്ങളുടെ പ്രാർത്ഥനയാണ്. അവളുടെ ഓരോ ശ്വാസവും ഇനി അഞ്ചു മനുഷ്യരിലൂടെ ഈ ഭൂമിയിൽ ബാക്കിയുണ്ടാകും. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയിലും അവയവദാനത്തിന് സമ്മതം മൂളിയ ആ മാതാപിതാക്കൾക്ക് കൊടുക്കാൻ നമുക്ക് നന്ദിവാക്കുകൾ തികയില്ല.
ആ കുഞ്ഞുമാലാഖയ്ക്ക് പ്രണാമം... 🌹
ആ മാതാപിതാക്കളുടെ ധീരതയ്ക്ക് ഒരായിരം ബിഗ് സല്യൂട്ട്!🙏🥺

തിരക്കേറിയ നഗരത്തിൽ സവാരിക്ക് ഓട്ടോ എടുത്ത വ്യക്തി കാണുന്നത് സീറ്റിന് പുറകിലെ സ്പെയ്സിൽ ഉറങ്ങുന്ന ഒരു കുഞ്ഞിനെയാണ്…കൗതുക...
10/02/2026

തിരക്കേറിയ നഗരത്തിൽ സവാരിക്ക് ഓട്ടോ എടുത്ത വ്യക്തി കാണുന്നത് സീറ്റിന് പുറകിലെ സ്പെയ്സിൽ ഉറങ്ങുന്ന ഒരു കുഞ്ഞിനെയാണ്…

കൗതുകവും അത്ഭുതവും തോന്നിയ അയാൾ ഡ്രൈവറിനോട് കാര്യം ചോദിക്കുകയാണ്….

"അയാളുടെ മകളാണ് അവൾ… അമ്മ മ.രിച്ച കുഞ്ഞായത് കൊണ്ട് അയാൾ ജോലിക്ക് പോകുന്ന സമയത്ത് അവൾ തനിച്ചാകുമെന്ന് കരുതി തന്റെ സവാരിയിൽ അവളെയും അയാൾ കൊണ്ട് പോകുകയാണ്… 🥹❤️"

ആ മനുഷ്യൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞതാണ്…
ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ഇതുപോലുള്ള എത്ര മനുഷ്യരാണ് നമുക്ക് ചുറ്റും…

ഇന്നത്തെ ദിവസം ഈ അച്ഛന്റേതാണ്… 💝

വിധി തോറ്റുപോയ നിമിഷം; ആ കുരുന്നിന് കാവലായി സിനോജിന്റെ കൈകൾ!കണ്ണുചിമ്മി തുറക്കുന്ന വേഗതയിൽ ജീവിതം മാറിമറിയാൻ ഒരു നിമിഷം ...
02/02/2026

വിധി തോറ്റുപോയ നിമിഷം; ആ കുരുന്നിന് കാവലായി സിനോജിന്റെ കൈകൾ!

കണ്ണുചിമ്മി തുറക്കുന്ന വേഗതയിൽ ജീവിതം മാറിമറിയാൻ ഒരു നിമിഷം മതി. ഇന്ന് സോഷ്യൽ മീഡിയയിൽ നിങ്ങൾ കണ്ട ആ വീഡിയോ ഒരുപക്ഷേ ശ്വാസമടക്കി പിടിച്ചല്ലാതെ കണ്ടുതീർക്കാൻ കഴിയില്ല. റോഡിന്റെ ഒരു വശത്ത് നിന്നും അമ്മയെ കണ്ട് ഓട്ടോയിൽ നിന്നും ഇറങ്ങി മറുപുറത്തേക്ക് ഓടിയ ഒരു പിഞ്ചുകുഞ്ഞ്... കണ്മുന്നിൽ പാഞ്ഞുവരുന്ന കൂറ്റൻ ബസ്! അവിടെ വിധി നിശ്ചയിച്ചത് മറ്റൊന്നായിരുന്നുവെങ്കിൽ ഇന്ന് നമ്മൾ കേൾക്കുന്നത് വലിയൊരു ദുരന്തവാർത്തയാകുമായിരുന്നു.

എന്നാൽ ആ കുഞ്ഞിന് മുന്നിൽ ദൈവത്തെപ്പോലെ സിനോജ് എന്ന ഡ്രൈവർ ഉണ്ടായിരുന്നു. തന്റെ മുന്നിലേക്ക് പെട്ടെന്ന് ചാടിയ കുഞ്ഞിനെ കണ്ട നിമിഷം, സിനോജ് എന്ന മനുഷ്യന്റെ മനസ്സാന്നിധ്യവും ഡ്രൈവിംഗ് വൈദഗ്ധ്യവും ഒന്നുമാത്രമാണ് ആ ജീവൻ തിരിച്ചുനൽകിയത്. ഒരു നിമിഷം പോലും പാഴാക്കാതെ ബസ് വലതുവശത്തേക്ക് വെട്ടിച്ച് ബ്രേക്ക് ചെയ്ത സിനോജിന്റെ ആ തീരുമാനം അത്ഭുതകരമായിരുന്നു.

"എനിക്കും ഈ പ്രായത്തിലുള്ള രണ്ട് മക്കളുണ്ട്, ആ കുട്ടി ഓടി വരുന്നത് കണ്ടപ്പോൾ എന്റെ മക്കളെയാണ് ഓർമ്മ വന്നത്..." എന്ന് പറയുമ്പോൾ സിനോജിന്റെ വാക്കുകളിൽ ഇപ്പോഴും ആ നടുക്കം ബാക്കിയുണ്ട്. ആ സംഭവത്തിന് ശേഷം രണ്ട് ദിവസം വണ്ടിയോടിക്കാൻ പോലും കഴിയാത്ത വിധം മാനസികമായി തളർന്നുപോയ ഈ മനുഷ്യനാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം.

റോഡരികിൽ നിൽക്കുമ്പോഴും മക്കളുമായി യാത്ര ചെയ്യുമ്പോഴും മാതാപിതാക്കൾ പുലർത്തേണ്ട ജാഗ്രത എത്രത്തോളമാണെന്ന് ഈ വീഡിയോ നമ്മെ ഓർമ്മിപ്പിക്കുന്നു. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ആ കുരുന്നിനെ രക്ഷിച്ച സിനോജിന് നമുക്ക് നൽകാം ഒരു വലിയ സല്യൂട്ട്!

Address

Kollam
691509

Website

Alerts

Be the first to know and let us send you an email when Media trendz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share