കലികന്യൂസ്:

  • Home
  • കലികന്യൂസ്:

കലികന്യൂസ്: KALIKA NEWS@2
വാർത്തകൾ ആദ്യമേ അറിയാൻ

ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി; പകരം റിയാസിന്റെ പേരിൽ ഫലകം; ശുദ്ധ തോന്നിവാസമെന്ന് കോണ്‍ഗ്രസ്കണ്ണൂര്‍: മുന്‍ ...
18/07/2025

ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി; പകരം റിയാസിന്റെ പേരിൽ ഫലകം; ശുദ്ധ തോന്നിവാസമെന്ന് കോണ്‍ഗ്രസ്

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പേരിലുള്ള ശിലാഫലകം സ്ഥാപിച്ചത് വിവാദത്തില്‍. 2015 മെയ് 15 ന് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത പയ്യാമ്പലത്തെ കുട്ടികളുടെ പാര്‍ക്കിന്റെയും കടലോര നടപ്പാതയുടെയും ശിലാഫലകം മാറ്റി പുതിയത് സ്ഥാപിക്കുകയായിരുന്നു. 2022 മാര്‍ച്ച് ആറിന് നവീകരിച്ച പാര്‍ക്കും നടപ്പാതയും മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തുവെന്ന പുതിയ ഫലകമാണ് സ്ഥാപിച്ചത്. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ ഇന്ന് രണ്ടാം ചര്‍മ വാര്‍ഷികം ആചരിക്കാനിരിക്കെ അനാദരവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു.

ഭരണം മാറിയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം പൊട്ടിച്ച് മാറ്റിവെച്ച് പുതിയത് സ്ഥാപിച്ചു. ശുദ്ധ തോന്നിവാസമല്ലേ നടക്കുന്നത്', എന്നാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്.

സ്ഥലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുകയും പഴയ ശിലാഫലകം പുതിയത് സ്ഥാപിച്ചതിന്റേത് അടുത്തേക്ക് നീക്കിവെക്കുകയും ചെയ്തു. അവിടുന്ന് എടുത്തുമാറ്റരുതെന്ന താക്കീതോടെയാണ് ഫലകം പഴയസ്ഥലത്തേക്ക് വെച്ചത്. എന്നാല്‍ പുതിയ ഫലകം വെയ്ക്കാന്‍ സ്ഥലം ഇല്ലാത്തതിനാലാവാം കരാറുകാര്‍ പഴയത് മാറ്റിയിട്ടുണ്ടാവുകയെന്നാണ് ഡിടിപിസി വിശദീകരണം.

പഹൽഗാം ആക്രമണത്തിന് പിന്നിലുള്ള ടിആർഎഫ് തീവ്രവാദ സംഘടന'; വിദേശ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് അമേരിക്കവാഷിങ്ടണ്‍: ഏപ്ര...
18/07/2025

പഹൽഗാം ആക്രമണത്തിന് പിന്നിലുള്ള ടിആർഎഫ് തീവ്രവാദ സംഘടന'; വിദേശ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടണ്‍: ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള ദ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) എന്ന സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ പ്രസ്തവാനയില്‍ വ്യക്തമാക്കി. ടിആര്‍എഫിനെ വിദേശ തീവ്രവാദ സംഘടനയായും (എഫ്ടിഒ) സ്‌പെഷ്യലി ഡെസിഗ്നേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റ് (എസ്ഡിജിടി) ആയും അമേരിക്ക പ്രഖ്യാപിക്കുകയായിരുന്നു.

ഇന്ന് ടിആര്‍എഫിനെ എഫ്ടിഒ ആയും എസ്ഡിജിടിയായും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിക്കുന്നു. 26 പേരെ കൊലപ്പെടുത്തിയ ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍-ഇ-ത്വൊയ്ബയുടെ ഭാഗമായുള്ള ടിആര്‍എഫ് ഏറ്റെടുത്തിട്ടുണ്ട്. ലഷ്‌കര്‍-ഇ-ത്വൊയ്ബ 2008ല്‍ നടത്തിയ മുംബൈ ആക്രമണത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും ക്രൂരമായ ആക്രമണമായിരുന്നു പഹല്‍ഗാം ആക്രമണം. 2024ല്‍ നടന്ന പല ആക്രമണങ്ങള്‍ അടക്കം ഇന്ത്യന്‍ സുരക്ഷാ സേനയ്‌ക്കെതിരെയുള്ള പല ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുത്തിട്ടുണ്ട്', പ്രസ്താവനയില്‍ പറയുന്നു.

തീവ്രവാദത്തിനെതിരെയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിബദ്ധതയാണ് ഈ നടപടി തെളിയിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. ദേശീയ സുരക്ഷാ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതിനും തീവ്രവാദത്തെ ചെറുക്കുന്നതിനും പഹല്‍ഗാം ആക്രമണത്തിന് നീതി ലഭിക്കുന്നതിനുമുള്ള ട്രംപ് ഭരണകൂടത്തിനുള്ള പ്രതിബദ്ധതയാണ് ഇത് തെളിയിക്കുന്നതെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഇമിഗ്രേഷന്‍ ആന്റ് നാഷണാലിറ്റി വകുപ്പ് 219, എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ 13224 എന്നിവ പ്രകാരമാണ് ടിആര്‍എഫിനെ തീവ്രവാദ സംഘടനയുടെ ഭാഗമാക്കിയത്.

കഴിഞ്ഞ മാസം ഏപ്രില്‍ 22നായിരുന്നു ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ നിരപരാധികളായ 26 പേര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് ഏഴിന് പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നായിരുന്നു ഈ നടപടിക്ക് ഇന്ത്യ നല്‍കിയ പേര്.

ബഹവല്‍പൂര്‍, മുരിഡ്‌കെ അടക്കമുള്ള ഒന്‍പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അര്‍ധരാത്രി ഇന്ത്യ ആക്രമണം നടത്തിയത്. ബഹാവല്‍പൂരിലെ ജയ്ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകര്‍ത്തത്. മുരിഡ്കയിലെ ലഷ്‌കര്‍ ആസ്ഥാനവും തകര്‍ത്തിരുന്നു. നൂറിലധികം ഭീകരരെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂരില്‍ വധിച്ചത്. ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. യൂസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസീര്‍ അഹമ്മദ് തുടങ്ങിയ ഭീകരരും ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടിരുന്നു. ഒടുവില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറിലൂടെ ആക്രമണ-പ്രത്യാക്രമണങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.

500 രൂപ നോട്ടുകള്‍ 2026ല്‍ പിന്‍വലിക്കുമോ? വ്യക്തത വരുത്തി കേന്ദ്രം500 രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്ന റിപ്പോര്‍ട്ടുകള്...
18/07/2025

500 രൂപ നോട്ടുകള്‍ 2026ല്‍ പിന്‍വലിക്കുമോ? വ്യക്തത വരുത്തി കേന്ദ്രം

500 രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. എടിഎമ്മുകള്‍ വഴി 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കുമെന്നും സെപ്റ്റംബറോടെ ഇവ വിപണിയില്‍ നിന്ന് പിന്‍വലിച്ച് തുടങ്ങുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് കേന്ദ്രം തള്ളിയത്. ഇതുസംബന്ധിച്ച് നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും 500 രൂപ കുറയ്ക്കുന്നതിനുള്ള ആലോചനകള്‍ നടന്നിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

രാജ്യത്ത് മൊത്തം വിനിമയത്തിലുള്ള 40ശതമാനത്തിലധികം നോട്ടുകളും അഞ്ഞൂറിന്റേതാണ്. 2024-25ലെ റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിനിമയം ചെയ്യുന്ന കറന്‍സിയാണ് ഇത്.

എടിഎമ്മുകളില്‍ നിന്ന് 500 രൂപ നോട്ടുകള്‍ക്കൊപ്പം 100,200 രൂപ നോട്ടുകളും വിതരണം ചെയ്യണമെന്ന് റിസര്‍വ് ബാങ്ക് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. സെപ്റ്റംബര്‍ 30 മുതല്‍ ഇത് നടപ്പാക്കണമെന്നാണ് നിര്‍ദേശം.

ഇതിന്റെ ഭാഗമായി എടിഎമ്മുകളില്‍ നിന്ന് നേരത്തേതില്‍ നിന്ന് വ്യത്യസ്തമായി 100,200 രൂപ കറന്‍സികള്‍ ലഭ്യമായിത്തുടങ്ങിയിരുന്നു. ഇതോടെയാണ് 500 രൂപ നിര്‍ത്തലാക്കാനുള്ള നീക്കം നടക്കുന്നതായി അഭ്യൂഹം പരന്നത്.

കാനഡയിൽ കൊല്ലം സ്വദേശിനിയെ മരിച്ചനിലയിൽ കണ്ടെത്തി; അനീറ്റയുടെ മൃതദേഹം കണ്ടെത്തിയത് താമസസ്ഥലത്തെ ശുചിമുറിയിൽകൊല്ലം: മലയാള...
18/07/2025

കാനഡയിൽ കൊല്ലം സ്വദേശിനിയെ മരിച്ചനിലയിൽ കണ്ടെത്തി; അനീറ്റയുടെ മൃതദേഹം കണ്ടെത്തിയത് താമസസ്ഥലത്തെ ശുചിമുറിയിൽ

കൊല്ലം: മലയാളി യുവതിയെ കാനഡയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ഇരവിപുരം പനമൂട് ചാനക്കഴികം ആന്റണി വില്ലയിൽ ബെനാൻസിന്റെയും രജനിയുടെയും മകൾ അനീറ്റ ബെനാൻസ് (25) ആണ് മരിച്ചത്. താമസ സ്ഥലത്തെ ശുചിമുറിയിലാണ് അനീറ്റയുടെ മൃതദേ​ഹം കണ്ടെത്തിയത്.

ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദധാരിയാണ് അനീറ്റ. കാനഡയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണു ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. തുടർന്നു പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്മോർട്ടം നടക്കും. ഇതിനു ശേഷമേ മരണകാരണം വ്യക്തമാകൂ.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം; ഗുളികകൾ നൽകി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചു; കൊലപ്പെടുത്തുമെന്നും ഭീഷണി; സ്വന്തം ശ...
18/07/2025

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം; ഗുളികകൾ നൽകി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചു; കൊലപ്പെടുത്തുമെന്നും ഭീഷണി; സ്വന്തം ശരീരത്തിൽ ആത്മഹത്യാകുറിപ്പെഴുതിയ ശേഷം യുവതി ജീവനൊടുക്കി

ബാഗ്പത്: യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെയും വീട്ടുകാരെയും കസ്റ്റഡിയിലെടുത്ത് പൊലീസ്. ക്രൂരമായ ​ഗാർഹിക പീഡനങ്ങൾക്ക് യുവതി ഇരയായെന്ന പരാതിയെ തുടർന്നാണ് പൊലീസിന്റെ നടപടി. ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ റാത്തോഡ ഗ്രാമവാസിയായ മനീഷയുടെ മരണത്തിലാണ് ഭർത്താവ് ഉൾപ്പെടെയുള്ളവരെ പൊലീസ് പിടികൂടിയത്. ഇരുപത്തിനാലുകാരിയായ മനീഷ ചൊവ്വാഴ്ച്ച രാത്രിയിലാണ് കീടനാശിനി കുടിച്ച് ജീവനൊടുക്കിയത്. ബുധനാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. താൻ ഭർത്താവിൽ നിന്നും അയാളുടെ വീട്ടുകാരിൽ നിന്നും നേരിട്ട പീഡനങ്ങളെ കുറിച്ച് ശരീരത്തിൽ എഴുതിയ ശേഷമായിരുന്നു മനീഷ ആത്മഹത്യ ചെയ്തത്.

വിവാഹശേഷം തനിക്ക് നേരിടേണ്ടി വന്ന എല്ലാ വേദനകളും തന്റെ കൈകളിലും കാലുകളിലും എഴുതിവെച്ച ശേഷമാണ് മനീഷ കീടനാശിനി കുടിച്ചത്. ഏഴ് ജന്മം കൂടെയുണ്ടാകുമെന്ന്’ പറഞ്ഞ ഭർത്താവ് വിവാഹ മോചനം ആവശ്യപ്പെട്ടു എന്ന് പറഞ്ഞാണ് തന്റെ ശരീരത്തിൽ എഴുതിയ മനീഷയുടെ ആത്മഹത്യാ കുറിപ്പ് തുടങ്ങുന്നത്. “എന്റെ മരണത്തിന് എന്റെ ഭർത്താവ്, അമ്മായിയമ്മ, അമ്മായിയപ്പൻ, രണ്ട് സഹോദരീ ഭർത്താക്കന്മാർ എന്നിവരാണ് ഉത്തരവാദികൾ. അവർ റാത്തോഡയിൽ വന്ന് എന്റെ കുടുംബത്തെ മുഴുവൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ ഭർത്താവ് എന്നെ ഒരുപാട് മർദ്ദിച്ചു, ഒരു മുറിയിൽ പൂട്ടിയിട്ട് ദിവസങ്ങളോളം തന്നെ പട്ടിണിക്കിട്ടുവെന്നും യുവതി എഴുതി.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ പീഡിപ്പിച്ചിരുന്നുവെന്നും മനീഷയുടെ കുറിപ്പിലുണ്ട്. കൂടുതൽ സ്ത്രീധനം കിട്ടാതെ വന്നതോടെ ഗുളികകൾ നൽകി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചു. അനുനയ ചർച്ചകൾക്കിടെ ഗ്രമാവാസികളുടെ മുന്നിൽ വച്ച് ഭർത്താവ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കുടുംബത്തെ അപമാനിക്കുകയും വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തുവെന്നും മനീഷ കുറിപ്പിൽ പറയുന്നു.

2023-ലായിരുന്നു മനീഷയുടെ വിവാഹം. സ്ത്രീധനമായി ഒരു ബുള്ളറ്റ് ബൈക്ക് നൽകിയിരുന്നു. ഇതിനുശേഷവും ഭർതൃവീട്ടുകാർ കൂടുതൽ സ്ത്രീധനം ആവശ്യപ്പെടാൻ തുടങ്ങി. ആവശ്യം നിറവേറ്റാതെ വന്നപ്പോൾ, മനീഷയുടെ ഭർത്താവ് മദ്യപിച്ച് മുറിയിൽ പൂട്ടിയിട്ട ശേഷം അവളെ മർദിക്കാറുണ്ടായിരുന്നുവെന്നും പട്ടിണിക്കിട്ടെന്നും കുടുംബം ആരോപിക്കുന്നു. ഭർത്താവ് വിവാഹമോചന രേഖകളിൽ ഒപ്പിടാൻ മനീഷയോട് ആവശ്യപ്പെട്ടപ്പോൾ അവൾ വിസമ്മതിച്ചു.

ബുധനാഴ്ച രാവിലെയാണ് മനീഷയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടുകാർ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതി ശരീരത്തിന്റെ പലഭാ​ഗങ്ങളിലായി എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. ഇതിനു പിന്നാലെ കേസ് രജിസ്റ്റർ ചെയ്യുകയും ആരോപണ വിധേയരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാണെന്ന് പൊലീസ് വ്യക്തമാക്കി.

ഓർമ്മയിൽ മായാതെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ്
18/07/2025

ഓർമ്മയിൽ മായാതെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ്

CPI(M) കഴക്കൂട്ടം ഏരിയ സെക്രട്ടറിയറ്റ് അംഗവും CITU ജില്ലാ കമ്മറ്റി അംഗവും മാധവ വിലാസം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമാ...
17/07/2025

CPI(M) കഴക്കൂട്ടം ഏരിയ സെക്രട്ടറിയറ്റ് അംഗവും CITU ജില്ലാ കമ്മറ്റി അംഗവും മാധവ വിലാസം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായ
സാംബശിവൻ അന്തരിച്ചു..

17/07/2025

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: കെ. കൃഷ്ണൻകുട്ടിയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

17/07/2025

കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

17/07/2025

സിനിമാസ്റ്റൈലിൽ ആശുപത്രിയിൽ കയറി ചികിത്സയിലിരുന്നയാളെ വെടിവെച്ച് കൊന്നു

പട്ന: സിനിമാസ്റ്റൈലിൽ ആശുപത്രിക്കുള്ളിൽ കയറി രോഗിയെ വെടിവെച്ച് കൊന്ന് അഞ്ചംഗം സംഘം. ബിഹാറിലാണ് നടുക്കുന്ന സംഭവം.അക്രമി സംഘം ആശുപത്രിയിലേക്കെത്തുന്നതും മുറിയുടെ വാതിൽ തുറന്ന് പ്രവേശിക്കുന്നതും രക്ഷപ്പെടുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ചന്ദൻ മിശ്ര എന്നയാളെയാണ് ചികിത്സയിലിരിക്കെ ഇവർ കൊലപ്പെടുത്തിയത്.

നിരവധി കൊലപാതകക്കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിയാണ് കൊല്ലപ്പെട്ട ചന്ദൻ മിശ്ര. ആരോഗ്യപരമായ കാരണങ്ങളാൽ ഇയാൾ പരോളിലിറങ്ങി ചികിത്സയിലായിരുന്നു. പട്‌നയിലെ പരാസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു. ചന്ദൻ മിശ്രയുടെ എതിർ ഗ്രൂപ്പിൽപ്പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി.

ബിഹാറിലെ ബക്‌സർ സ്വദേശിയായ ചന്ദൻ മിശ്ര ഭഗൽപുർ ജയിലിലായിരുന്നു. പരോളിലിരിക്കെ പരാസ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു.

എതിർഗ്രൂപ്പുകാർ അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ ചന്ദൻ മിശ്ര ചികിത്സയ്ക്കിടെയാണ് കൊല്ലപ്പെട്ടത്' പോലീസ് അറിയിച്ചു. ചന്ദൻ മിശ്രയുടെ എതിരാളി സംഘമായ ചന്ദൻ ഷേരു ഗ്യാങ്ങിലെ അംഗങ്ങളെ തങ്ങൾ ട്രാക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്.

സംഭവത്തിൽ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

തട്ടിപ്പ് നടത്തി ദുബായിലേക്ക് മുങ്ങാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തിൽ പിടിയിൽ. കൊടുങ്ങല്ലൂർ തളിക്കുളത്ത് ലെവൽ അപ് ഗ്രൂപ്...
17/07/2025

തട്ടിപ്പ് നടത്തി ദുബായിലേക്ക് മുങ്ങാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തിൽ പിടിയിൽ. കൊടുങ്ങല്ലൂർ തളിക്കുളത്ത് ലെവൽ അപ് ഗ്രൂപ്പ് എന്ന സ്ഥാപനം നടത്തുന്ന വാടാനപ്പിള്ളി ഗണേശമംഗലം സ്വദേശി അറക്കവീട്ടിൽ റിയാദ് (32) ആണ് നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ച് പിടിയിലായത്. ദുബായിലേക്ക് കടക്കാൻ നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയ റിയാദിനെ പൊലീസ് പുറത്തിറക്കിയ ലുക്കൗട്ട് സർക്കുലർ നിലനിൽക്കുന്നതിനാൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇറ്റലിയിലേക്കുള്ള വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൂന്ന് തവണകളായി കൊടുങ്ങല്ലൂർ മേത്തല കീഴ്ത്തുളി സ്വദേശിയായ യുവാവിൽ നിന്നും, ആനാപ്പുഴ സ്വദേശിയായ യുവാവിൽ നിന്നും മൂന്ന് ലക്ഷം രൂപ വീതം ആകെ ആറ് ലക്ഷം രൂപ അക്കൗണ്ട് മുഖേന അയച്ചു വാങ്ങി വിസ ശരിയാക്കി നൽകുകയോ വാങ്ങിയ പണം തിരികെ കൊടുക്കുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയ കേസിൽ മേത്തല കീഴ്ത്തുളി സ്വദേശിയായ യുവാവ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് പരാതി നൽകിയിരുന്നു. എന്നാൽ കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ റിയാദ് ദുബായിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.

എറിയാട് പേ ബസാർ സ്വദേശിയിൽ നിന്ന് ഇറ്റലിയിലേക്കുള്ള വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 5,80,000/- (അഞ്ച് ലക്ഷത്തി എൺപതിനായിരം) രൂപ വാങ്ങി തട്ടിപ്പ് നടത്തിയതിന് മറ്റൊരു കേസു കൂടി ഇന്നലെ റിയാദിനെതിരെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിലും റിയാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
സമാനമായ രീതിയിൽ നിരവധിയാളുകളെയാണ് റിയാദ് തട്ടിപ്പിനിരയാക്കിയിരിക്കുന്നത്. നടപടിക്രമങ്ങൾക്ക് ശേഷം റിയാദിനെ രണ്ട് കേസിലേക്കും കൂടി റിമാന്റ് ചെയ്യുന്നതിനായി കോടതിയിൽ ഹാജരാക്കും.

റിയാദ് കൊടുങ്ങല്ലൂർ, വാടാനപ്പിള്ളി, ആളൂർ, പൊന്നാനി പോലീസ് സ്റ്റേഷനുകളിലായി സമാനമായ ഏഴ് തട്ടിപ്പുക്കേസുകളിലെ പ്രതിയാണ്.

17/07/2025

ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി യു) വിൻ്റെ മൂന്നാമത് ജില്ലാ സമ്മേളനത്തിന് കടയ്ക്കൽ ഒരുങ്ങി.

Address


Telephone

+918086690306

Website

Alerts

Be the first to know and let us send you an email when കലികന്യൂസ്: posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to കലികന്യൂസ്::

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share