കലികന്യൂസ്:

കലികന്യൂസ്: KALIKA NEWS@2
വാർത്തകൾ ആദ്യമേ അറിയാൻ

കൊല്ലം ∙ബംഗ്ലദേശ് പൗരന് വ്യാജ ആധാർ കാർഡ് നിർമിച്ചു നൽകുകയും അതുപയോഗിച്ച് ശക്തികുളങ്ങര ഹാർബറിലെ ബോട്ടിൽ ജോലി തരപ്പെടുത്തി...
21/10/2025

കൊല്ലം ∙ബംഗ്ലദേശ് പൗരന് വ്യാജ ആധാർ കാർഡ് നിർമിച്ചു നൽകുകയും അതുപയോഗിച്ച് ശക്തികുളങ്ങര ഹാർബറിലെ ബോട്ടിൽ ജോലി തരപ്പെടുത്തി കൊടുക്കുകയും ചെയ്ത ഏജന്റായ തപൻ ദാസ് എന്നയാളെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പൗരത്വത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതിനാൽ ദേശീയ സുരക്ഷ ഏജൻസികളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചു. ശക്തികുളങ്ങര എസ്എച്ച്ഒ ആർ.രതീഷിന്റെ നേതൃത്വത്തിൽ എസ്ഐ ജിബി, സന്തോഷ്, സുഭാഷ് ,സിപിഒ രാഹുൽ കൃഷ്ണൻ, സിപിഒ സൂര്യ എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

വ്യാജ ആധാർ കാർഡുമായി ശക്തികുളങ്ങര ഹാർബറിൽ റജിസ്ട്രേഷന് ചെയ്യുന്നതിന് വേണ്ടി എത്തിയ ബംഗ്ലദേശ് പൗരനായ പരിമൽദാസ്(21)നെ ശനിയാഴ്ച ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്ക് വ്യാജ ആധാർ കാർഡ് നിർമിച്ചു നൽകിയ തപൻദാസ് പിടിയിലാകുന്നത്. മത്സ്യബന്ധന മേഖലകളിൽ ജോലി ചെയ്യുന്നവരുടെ രേഖകൾ പരിശോധിക്കുന്ന സിറ്റി പൊലീസിന്റെ സുരക്ഷിത തീരം പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്..

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക്...
21/10/2025

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ കേരളാ തീരത്തിന് സമീപമുളള ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവുമാണ് കേരളത്തില്‍ മഴ കനക്കാന്‍ കാരണം. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് കനത്ത മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ടാണ്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെളളപ്പാച്ചില്‍ സാധ്യതയുളള സ്ഥലങ്ങളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശപ്രകാരം ജനങ്ങള്‍ മാറിത്താമസിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇന്ന് തെക്കുകിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്ന പ്രദേശങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാല്‍, കന്യാകുമാരി പ്രദേശം, തെക്കുകിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 വരെ കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒക്ടോബര്‍ 20 മുതല്‍ 23 വരെ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും നിര്‍ദേശം.

കായിക പൂരം ഇന്ന് കൊടിയേറും; കേരള സ്കൂൾ കായിക മേളയ്ക്ക് തുടക്കംസംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് തുടക്കം. തിരുവനന്തപുരം...
21/10/2025

കായിക പൂരം ഇന്ന് കൊടിയേറും; കേരള സ്കൂൾ കായിക മേളയ്ക്ക് തുടക്കം

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് തുടക്കം. തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വൈകീട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒളിംപിക്‌സ് മാതൃകയിലുള്ള 67-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കാണ് തലസ്ഥാനം ഒരുങ്ങിയത്.

21 മുതല്‍ 28 വരെയാണ് കായികമേള. മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ ഫുട്ബോൾ താരവുമായ ഐഎം വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ചേർന്നു ദീപശിഖ തെളിയിക്കും.

കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെയാകും ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികള്‍ അരങ്ങേറും.

പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആണ് മേളയുടെ ബ്രാന്‍ഡ് അംബാസഡര്‍. ചലച്ചിത്ര താരം കീര്‍ത്തി സുരേഷ് മേളയുടെ ഗുഡ്‍വിൽ അംബാസഡര്‍ ആണ്.

ഒക്ടോബര്‍ 22 മുതല്‍ 28 വരെ 12 വേദികളിലായി കായിക മത്സരങ്ങള്‍ നടക്കും. മേളയില്‍ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സിന്റെ ഭാഗമായി 1944 കായിക താരങ്ങള്‍ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങള്‍ പങ്കെടുക്കുന്നു. ഗള്‍ഫ് മേഖലയില്‍ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്‌കൂളുകളില്‍ നിന്നും 35 കുട്ടികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാന സ്കൂൾ കായിക മേളയുടെ സമ​ഗ്ര വിവരങ്ങൾ കൈറ്റ് പോർട്ടൽ വഴി അറിയാം. sports.kite.kerala.gov.in എന്ന പോർട്ടൽ വഴി 12 വേദികളിലായി നടക്കുന്ന കായികോത്സവത്തിന്റെ എല്ലാ വേദികളിലേയും തത്മസമയ ഫലങ്ങളും മത്സര പുരോ​ഗതിയും മീറ്റ് റെക്കോർഡുകളും സർട്ടിഫിക്കറ്റുകളും എല്ലാം ലഭിക്കും.

ഓരോ കുട്ടിയുടേയും ഉപജില്ലാ തലം മുതൽ ദേശീയ തലം വരെയുള്ള എല്ലാ പ്രകടനങ്ങളുടേയും വിവരങ്ങളും ട്രാക്ക് ചെയ്യാം. കൈറ്റ് വിക്ടേഴ്സ് ആപ് victers.kite.kerala.gov.in സൈറ്റിലും itsvicters യുട്യൂബ് ചാനലിലും ഇ വിദ്യ കേരളം ചാനലിലും മത്സരങ്ങൾ തത്സമയം കാണാം.

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് കേരളത്തിൽ, ശബരിമല ദർശനം നടത്തുംതിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മുഇന്ന് കേരളത്തില...
21/10/2025

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് കേരളത്തിൽ, ശബരിമല ദർശനം നടത്തും

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മുഇന്ന് കേരളത്തിലെത്തും. ശബരിമല ദർശനം ഉൾപ്പെടെ നാലു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തുന്നത്

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്‌ച വൈകിട്ട്‌ 6.20ന്‌ എത്തുന്ന രാഷ്ട്രപതി അന്ന്‌ രാജ്‌ഭവനിൽ തങ്ങും. ബുധനാഴ്‌ചയാണ്‌ രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനം നടത്തുന്നത്.

ബുധൻ രാവിലെ 9.20ന്‌ തിരുവനന്തപുരത്തു നിന്ന്‌ ഹെലികോപ്‌റ്ററിൽ പുറപ്പെട്ട്‌ 10.20ന്‌ നിലക്കൽ ഹെലിപാഡിലെത്തും. റോഡു മാർഗം പമ്പയിലും തുടർന്ന്‌ ശബരിമലയിലും എത്തും.

പകൽ 11.55മുതൽ 12.25 വരെ രാഷ്ട്രപതി ശബരിമലയിലുണ്ടാകും. വൈകിട്ട്‌ 5.30ന്‌ ദ്രൗപദി മുർമു രാജ്‌ഭവനിൽ മടങ്ങിയെത്തും. ഈ ദിവസങ്ങളിലെല്ലാം വൻ സുരക്ഷയാണ് ഒരുക്കുന്നത്. ശബരിമല സന്ദർശനത്തിന്റെ മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങളുടെ റിഹേഴ്‌സൽ ഇന്ന് നടക്കും.

അന്ധവിശ്വാസത്തിന്റെ പേരിൽ അരുംകൊല, ഭാര്യയെ കൊന്ന് മൃതദേഹം കുഴല്‍ക്കിണറില്‍ മൂടി, ഭർത്താവും മാതാപിതാക്കളും പിടിയിൽബംഗളൂരു...
21/10/2025

അന്ധവിശ്വാസത്തിന്റെ പേരിൽ അരുംകൊല, ഭാര്യയെ കൊന്ന് മൃതദേഹം കുഴല്‍ക്കിണറില്‍ മൂടി, ഭർത്താവും മാതാപിതാക്കളും പിടിയിൽ

ബംഗളൂരു: അന്ധവിശ്വാസത്തിന്റെ പേരിൽ ഭാര്യയെ കൊന്ന് മൃതദേഹം കുഴല്‍ക്കിണറില്‍ മൂടി. കര്‍ണാടകയില്‍ ആണ് നടുക്കുന്ന സംഭവം. 28കാരിയായ ഭാരതിയാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഭര്‍ത്താവ് അലഗാട്ട സ്വദേശി വിജയിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് ഒന്നരമാസം മുന്‍പാണ് ഭാര്യയെ കാണിനില്ലെന്ന് പറഞ്ഞ് കാടൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വിജയും ഭാര്യയും തമ്മില്‍ വിശ്വാസത്തിന്റെ പേരില്‍ പതിവായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.

അത്തരമൊരു തര്‍ക്കത്തിനിടെ കൈയ്യാങ്കളിയിലേക്ക് എത്തുകയും ഭാര്യയെ വിജയ് കൊലപ്പെടുത്തുകയുമായിരുന്നു. സ്വന്തം പാടത്തെ ഉപയോഗശൂന്യമായ കുഴല്‍ക്കിണറിലിട്ട ശേഷം കോണ്‍ക്രീറ്റ് ഇട്ട് അടയ്ക്കുകയുമായിരുന്നു.

കൊലപാതകം പിടിക്കപ്പെടാതിരിക്കാനായി ഇദ്ദേഹം മൃഗബലികള്‍ ഉള്‍പ്പടെ നടത്തുകയും ചെയ്തു. അതേസമയം, കൊലപാതവിവരം അറിഞ്ഞിട്ടും മാതാപിതാക്കള്‍ മറച്ചുവച്ചതായും പൊലീസ് പറയുന്നു.

ജെ സി അനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ , കഴിഞ്ഞ ദിവസം ജെ സി അനിൽ അടക്കം  നിരവധിപേർ പാർട്ടിയിൽ നിന്ന് രാജി വയ്...
20/10/2025

ജെ സി അനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ , കഴിഞ്ഞ ദിവസം ജെ സി അനിൽ അടക്കം നിരവധിപേർ പാർട്ടിയിൽ നിന്ന് രാജി വയ്ക്കുന്നതായി പത്ര സമ്മേളനം നടത്തി പറഞ്ഞിരുന്നു . എന്നാൽ ഔദ്യോഗികമായി പാർട്ടിയിൽ രാജി സമർപ്പിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിയുന്ന വിവരം തുടർന്നാണ് പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്

പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ കോട്ടവട്ടം സ്വദേശിനി അശ്വതി (34) മരണപ്പെട്ടു.പുനലൂർ താലൂക്ക് ആശുപത്രിയിൽ അദ്ധ്...
20/10/2025

പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ കോട്ടവട്ടം സ്വദേശിനി അശ്വതി (34) മരണപ്പെട്ടു.

പുനലൂർ താലൂക്ക് ആശുപത്രിയിൽ അദ്ധ്യാപിക മ**രണപ്പെട്ടു.

കോട്ടവട്ടം നിരപ്പിൽ പുത്തൻവീട്ടിൽ ശ്രീഹരിയുടെ ഭാര്യ അശ്വതി (34 )ആണ് ഛർദ്ദിലിനെ തുടർന്ന് ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ ചികിത്സ തേടിയത്.

6 മണിക്ക് താലൂക്ക് ആശുപത്രിയിൽ വെച്ച് മ.ര.ണ.പ്പെടുകയായിരുന്നു.

അശ്വതി പുനലൂർ ടോക് അച്ച് സ്കൂളിലെ ടീച്ചറാണ്. മ.ര.ണ.കാരണം പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ അറിയാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു.

20/10/2025

ജോലി വാഗ്ദാനം ചെയ്തു പൈസയും വാങ്ങി മുങ്ങിയ ആളെ അഞ്ചൽ പോലീസ് പിടികൂടി

കാൺമാനില്ല.                                            പന്തളം മുടിയൂർക്കോണം വടക്കേവള്ളിക്കുഴിയിൽ വീട്ടിൽ  ശ്രീജയുടെ മകൾ ...
20/10/2025

കാൺമാനില്ല.

പന്തളം മുടിയൂർക്കോണം വടക്കേവള്ളിക്കുഴിയിൽ വീട്ടിൽ ശ്രീജയുടെ മകൾ ശ്രേയ ജയദീപിനെ ഇന്ന് വൈകിട്ട് 5 മണി മുതൽ കാണ്മാനില്ല കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 8304090020 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടുക

20/10/2025

കുളത്തുപ്പുഴ മറിയ വളവിന് സമീപത്തു നിന്നും തെന്മല RRT പെരുമ്പാമ്പിനെ പിടികൂപെരുമ്പാമ്പിനെ പിടികൂടി

ആഫ്രിക്കൻ രാജ്യമായ മൊസാമ്പിക്കിലെ ബോട്ടപകടത്തിൽ കാണാതായ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് അപ്പു (35)വിന്റെ മൃതദേഹം കിട്ടി...
20/10/2025

ആഫ്രിക്കൻ രാജ്യമായ മൊസാമ്പിക്കിലെ ബോട്ടപകടത്തിൽ കാണാതായ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് അപ്പു (35)വിന്റെ മൃതദേഹം കിട്ടിയതായി സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ..
ആദരാഞ്ജലികൾ..

തണ്ടപ്പേരിനായി വില്ലേജില്‍ കയറിയിറങ്ങി; മനംനൊന്ത് കര്‍ഷകന്‍ ജീവനൊടുക്കിപാലക്കാട് വില്ലേജില്‍ നിന്നും തണ്ടപ്പേര് കിട്ടാത്...
20/10/2025

തണ്ടപ്പേരിനായി വില്ലേജില്‍ കയറിയിറങ്ങി; മനംനൊന്ത് കര്‍ഷകന്‍ ജീവനൊടുക്കി

പാലക്കാട് വില്ലേജില്‍ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടര്‍ന്ന് അട്ടപ്പാടിയില്‍ കര്‍ഷകന്‍ ജീവനൊടുക്കി. അട്ടപ്പാടി കാവുണ്ടിക്കല്‍ ഇരട്ടക്കുളം സ്വദേശി കൃഷ്ണസ്വാമി (52)യെയാണ് കൃഷിസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തിയത്. കഴിഞ്ഞ ആറ് മാസമായി തണ്ടപ്പേരിനായി വില്ലേജില്‍ കയറി ഇറങ്ങിയെന്ന് കുടുംബം പറയുന്നു. അതേസമയം, സംഭവത്തില്‍ കാലതാമസമുണ്ടായിട്ടില്ലെന്നും, സാങ്കേതിക പ്രശ്‌നങ്ങള്‍ നീക്കാനായി നടപടികള്‍ തുടരുകയാണെന്നുമാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Address

TVM
Kollam

Telephone

+918086690306

Website

Alerts

Be the first to know and let us send you an email when കലികന്യൂസ്: posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to കലികന്യൂസ്::

Share

Category