കലികന്യൂസ്:

കലികന്യൂസ്: KALIKA NEWS@2
വാർത്തകൾ ആദ്യമേ അറിയാൻ

കാണ്മാനില്ലഅനന്തു (28 വയസ്സ്) S/o പ്രസന്നൻ, ഹരിനിവാസ്, ചങ്ങൻകുളങ്ങര, വവ്വക്കാവ്. P. O, കരുനാഗപ്പള്ളി,കൊല്ലം. വണ്ടാനം മെഡ...
03/01/2026

കാണ്മാനില്ല

അനന്തു (28 വയസ്സ്) S/o പ്രസന്നൻ, ഹരിനിവാസ്, ചങ്ങൻകുളങ്ങര, വവ്വക്കാവ്. P. O, കരുനാഗപ്പള്ളി,കൊല്ലം. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന അമ്മയ്ക്ക് കൂട്ടിരുന്ന ചിക്കു എന്ന് വിളിക്കുന്ന അനന്തുവിനെ 01/01/2026 ഉച്ചയ്ക്ക് 12.45 മുതൽ കാണ്മാനില്ല..
ചാര നിറം മുണ്ട് ചുവന്ന ബോർഡർ ഉള്ള നീല ടീ ഷർട്ട് ആണ് വേഷം.
കണ്ട് കിട്ടുന്നവർ അറിയിക്കുക.

Contact Number-9539745640

കല്ലറക്കും തച്ചോണം പ്രദ്ദേശത്തിനും ഇടയിൽ വച്ച് 30.12.2025 രാത്രി 10 നൂം 10.30 ക്കും അകത്തു വച്ച് ആധാർ ലൈസൻസ്  ഐ ഡി കാർഡ്...
03/01/2026

കല്ലറക്കും തച്ചോണം പ്രദ്ദേശത്തിനും
ഇടയിൽ വച്ച് 30.12.2025 രാത്രി 10 നൂം 10.30 ക്കും അകത്തു വച്ച് ആധാർ ലൈസൻസ്
ഐ ഡി കാർഡ് 2 SBI Atm card അടങ്ങിയ പേഴ്സ് കളഞ്ഞു പോയി കിട്ടുന്നവർ ദയവു ചെയ്തു. ഈ നമ്പറിൽ വിളിച്ച് അറിയുക പ്ലീസ്

Ph: 8075652441
വിജേഷ്.

03/01/2026

46 -മത് - ഭദ്രാസന കൺവെൻഷൻ..ജനുവരി 8മുതൽ 11വരെആയൂർ മാർത്തോമാ കോളേജിൽ...

കുറ്റ്യാടി: ബന്ധുവീട്ടിൽ സന്ദർശനത്ത് എത്തിയ പെൺകുട്ടി കുറ്റ്യാടി പുഴയിൽ മുങ്ങിമരിച്ചു. നാദാപുരം കുമ്മങ്കോട് എളയടം കിഴക്ക...
03/01/2026

കുറ്റ്യാടി: ബന്ധുവീട്ടിൽ സന്ദർശനത്ത് എത്തിയ പെൺകുട്ടി കുറ്റ്യാടി പുഴയിൽ മുങ്ങിമരിച്ചു. നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേ തയ്യിൽ നജ ആണ് മരിച്ചത് 17 വയസ്സായിരുന്നു പ്രായം. ശനിയാഴ്ച പകൽ പതിനൊന്നരയോടെ കുറ്റ്യാടി അടുക്കത്ത് പുഴയിലായിരുന്നു അപകടം നടന്നത്.
കുറ്റ്യാടിയിലെ തന്റെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു നജ. പുഴയിൽ കുളിക്കാന്‍ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ വെള്ളത്തിൽ നിന്നും പുറത്തെടുത്ത് അടുത്തുള്ള അമാന ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല.

തൊണ്ടിമുതൽകേസ്; ആന്‍റണി രാജുവിന് തടവുശിക്ഷതിരുവനന്തപുരം :തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും...
03/01/2026

തൊണ്ടിമുതൽകേസ്; ആന്‍റണി രാജുവിന് തടവുശിക്ഷ

തിരുവനന്തപുരം :

തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്‍റണി രാജുവിനും ഒന്നാം പ്രതി കെ.എസ്. ജോസിനും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് ആന്‍റണി രാജു

ഗൂഢാലോചനയ്ക്ക് ആറ് മാസം തടവ്, തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് മൂന്ന് വർഷം തടവ് എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്.

കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് വിധിവരുന്നത്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിയ്ക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.

ഡോക്ടർ രോഗിയുടെ കൂട്ടിരിപ്പുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വൻ വഴിത്തിരിവ്.കോഴിക്കോട് മെഡിക്കൽ കോളജിൽ പിജി ഡോക്ടർ ബൈസ്റ്...
03/01/2026

ഡോക്ടർ രോഗിയുടെ കൂട്ടിരിപ്പുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വൻ വഴിത്തിരിവ്.

കോഴിക്കോട് മെഡിക്കൽ കോളജിൽ പിജി ഡോക്ടർ ബൈസ്റ്റാൻഡറെ പീഡിപ്പിച്ചെന്ന പരാതിയിൽ നിർണായക വഴിത്തിരിവ്. ഡോക്ടർ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയുടെ അന്വേഷണത്തിൽ, പിജി ഡോക്ടറെന്ന് വ്യാജമായി പരിചയപ്പെടുത്തി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. കുറ്റിക്കാട്ടൂർ മയിലാംപറമ്ബ് നൗഷാദാണ് (27) അറസ്റ്റിലായത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാർത്ഥി എന്നാണ് ഇയാള്‍ യുവതിയോട് പറഞ്ഞത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടുകയുമായിരുന്നു.

കഴിഞ്ഞ ഏപ്രിലിലാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ, പിടിയിലായ നൗഷാദിന്റെ ഭാര്യയും യുവതിയുടെ അച്ഛനും മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആ സമയത്ത് വാർഡില്‍ പരിശോധിക്കാൻ വന്ന പിജി ഡോക്ടറുടെ പേര് വിവരങ്ങള്‍ മനസ്സിലാക്കി നൗഷാദ് യുവതിക്ക് മെസേജ് അയക്കാൻ തുടങ്ങി. ഡോ. വിജയ് എന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. അച്ഛനൊപ്പം ആശുപത്രിയിലെ കൂട്ടിരിപ്പിനിടെ ഡോ. വിജയിയെ കണ്ടതിനാല്‍ യുവതിക്ക് സംശയം തോന്നിയില്ല. സൗഹൃദം വളർന്നപ്പോള്‍ വിവാഹ അഭ്യർഥന നടത്തി.

അതിനിടെ നൗഷാദ് നാലുതവണ യുവതിയുടെ വീട്ടിലുമെത്തി. ആരെങ്കിലും കാണും എന്ന് പറഞ്ഞ് ലൈറ്റ് ഓഫ് ചെയ്യുവാൻ പ്രതി യുവതിയോട് ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ പ്രതിയുടെ മുഖം യുവതിക്ക് കൃത്യമായി കണ്ടിരുന്നില്ല.

പിന്നീട് നൗഷാദ് വിവാഹ വാഗ്ദാനത്തില്‍നിന്ന് പിൻമാറിയതോടെ 'ഡോ. വിജയി'യെ കാണാൻ യുവതി മെഡിക്കല്‍ കോളജില്‍ എത്തി. ഡോക്ടർ വിജയ് അപരിചിതനെപ്പോലെ പെരുമാറിയത് തന്നോടുള്ള ചതി ആയി യുവതി തെറ്റിധരിച്ചു. തുടർന്ന് യുവതിയും ബന്ധുവും കൂടി യഥാർത്ഥ പിജി ഡോക്ടറെ മെഡിക്കല്‍ കോളജ് വാർഡില്‍ കയറി കയ്യേറ്റം ചെയ്യുകയും ചെയ്തു. പിന്നാലെ ഡോക്ടർ യുവതിക്ക് എതിരെ മെഡിക്കല്‍ കോളേജ് അധികൃതർ പൊലീസില്‍ പരാതി നല്‍കി. തുടർന്ന് മെഡിക്കല്‍ കോളജ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടർ വിജയ് ആയി ആൾമാറാട്ടം നടത്തിയ നൗഷാദിനെ വലയിലാക്കിയത്. യഥാർത്ഥ ഡോക്ടറിനെ ആക്രമിച്ചതിന് യുവതിക്കും കൂട്ടാളികൾക്കും എതിരെ പോലീസ് മറ്റൊരു കേസും ചാർജ് ചെയ്തിട്ടുണ്ട്.

ബിനോയ് വിശ്വം പാർട്ടി സമ്മേളനത്തിന് ഒരു ലക്ഷം ചോദിച്ചു, കൊടുത്തത് 3 ലക്ഷം-വെള്ളാപ്പള്ളിആലപ്പുഴ: കാശുവാങ്ങും, കാറിൽ കയറ്റ...
03/01/2026

ബിനോയ് വിശ്വം പാർട്ടി സമ്മേളനത്തിന് ഒരു ലക്ഷം ചോദിച്ചു, കൊടുത്തത് 3 ലക്ഷം-വെള്ളാപ്പള്ളി

ആലപ്പുഴ: കാശുവാങ്ങും, കാറിൽ കയറ്റില്ലെന്നാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളി കയറിയതുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വത്തിന്റെ നിലപാടിന് സ്വവസതിയിൽ നടന്ന പത്രസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. താനായിരുന്നെങ്കിൽ വെള്ളാപ്പള്ളിക്കു കൈകൊടുക്കും, കാറിൽ കയറ്റില്ലായിരുന്നു എന്നാണ് ബിനോയ് പറഞ്ഞത്.

എൻ്റെ പണം വേണം. കാറിൽ കയറ്റില്ലെന്നാണ് അവരുടെ നിലപാട്. ടി.വി. തോമസും പി.കെ.വി.യും പി.എസ്. ശ്രീനിവാസനും എത്ര തവണ എന്റെ 2158 നമ്പർ കാറുപയോഗിച്ചിട്ടുണ്ടെന്ന് അറിയാമോ? ആലപ്പുഴയിൽ നടന്ന സി.പി.ഐ. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ബിനോയ് ഇവിടെ വന്ന് പണം വാങ്ങിയതാണ്.' കൂടുതൽ പറയുന്നില്ലെന്ന് പത്രസമ്മേളനത്തിൽ പറഞ്ഞ അദ്ദേഹം പിന്നീട് അതു വിശദീകരിച്ചു: 'കവർ കൊടുത്തപ്പോൾ ഒരു ലക്ഷമുണ്ടോയെന്നു ചോദിച്ചു. മൂന്നു ലക്ഷമാണ് ഞാൻ കൊടുത്തത്'.

പി.എം. ശ്രീ വിഷയത്തിൽ മന്ത്രിസഭയിൽ ഭിന്നതയുണ്ടെന്ന പ്രതീതി സി.പി.ഐ. ഉണ്ടാക്കി. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനു തിരിച്ചടിയുണ്ടാകാൻ അതു പ്രധാന കാരണമായി. നല്ല ഉദ്ദേശ്യത്തിൽ സർക്കാർ ചെയ കാര്യം ശരിയായാലും തെറ്റായാലും മുന്നണിക്കുള്ളിലാണ് സി.പി.ഐ. പറയേണ്ടിയിരുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ അവർക്ക് എത്ര സീറ്റ് കിട്ടിയെന്ന് സി.പി.ഐ. പരിശോധിക്കട്ടെ. താൻ നടത്തിയ 'ചതിയൻചന്തു' പരാമർശം ഉൾപ്പെടെ ഒന്നും പിൻവലിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അമ്പലപ്പുഴയിൽ അഭിഭാഷക വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍അമ്പലപ്പുഴ: അഭിഭാഷകയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ട...
03/01/2026

അമ്പലപ്പുഴയിൽ അഭിഭാഷക വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

അമ്പലപ്പുഴ: അഭിഭാഷകയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുന്നപ്ര പറവൂര്‍ സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള(23)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മാ,രക ല,ഹരി മരുന്നുമായി പിടിയിലായ യുവാവ് അക്രമാസക്തനായി സിവിൽ എക്സൈസ് ഓഫീസറുടെ മൂ,ക്കടി,ച്ചു തകർത്തുമാ,രക ല,ഹരി മരുന്നുമ...
03/01/2026

മാ,രക ല,ഹരി മരുന്നുമായി പിടിയിലായ യുവാവ് അക്രമാസക്തനായി സിവിൽ എക്സൈസ് ഓഫീസറുടെ മൂ,ക്കടി,ച്ചു തകർത്തു

മാ,രക ല,ഹരി മരുന്നുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ബേക്കൽ പനയാൽ കരുവാക്കോട് സ്വദേശി മുഹമ്മദ് ദിൽഷാദിനെ (20) യാണ് ഹൊസ്‌ദുർഗ്‌ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.വി. ജിഷ്ണു കുമാറും സംഘവും അറസ്റ്റു ചെയ്‌തത്. ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൽ നടത്തിയ പരിശോധ നയിലാണ് പാക്കം കരുവാക്കോട് തച്ചങ്ങാട് റോഡിൽ വെച്ച് 2.41 ഗ്രാം മാ,രക ലഹ,രി മരുന്നായ മെത്താഫിറ്റാമനുമായി പ്രതി എക്സൈസ് പിടിയിലായത്.

പിടിയിലായ യുവാവ് അക്ര,മാസ,ക്തനായി സിവിൽ എക്സൈസ് ഓഫീസറുടെ മൂ,ക്ക് അ,ടിച്ചു തകർത്തു. സാരമായി പരിക്കേറ്റ ഓഫീസറെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

ലിസ ഫാഷൻ' തൂത്തുവാരി, ആളില്ലാത്ത വീട്ടിൽ ഒളിച്ചുതാമസം, ഇതര സംസ്ഥാന മോഷ്ടാവിനെ പിടികൂടികോലഞ്ചേരിയിലെ വസ്ത്ര വ്യാപാര സ്ഥാപ...
03/01/2026

ലിസ ഫാഷൻ' തൂത്തുവാരി, ആളില്ലാത്ത വീട്ടിൽ ഒളിച്ചുതാമസം, ഇതര സംസ്ഥാന മോഷ്ടാവിനെ പിടികൂടി

കോലഞ്ചേരിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നും ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിൽ ആസ്സാം സ്വദേശിയായ മോഷ്ടാവ് പിടിയിൽ. റഷീദുൾ ഇസ്ലാം (26)നെയാണ് കേസിൽ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 24ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കോലഞ്ചേരിയിലെ ലിസ ഫാഷൻ എന്ന തുണിക്കടയിൽ കയറി ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച ശേഷം കോതമംഗലം ഇരുമലപ്പടിയിൽ ആളില്ലാത്ത വീട്ടിൽ ഒളിച്ച് താമസിക്കുകയായിരുന്നു പ്രതി. പൊലീസ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്. ഡി.വൈ.എസ്.പി വി.ടി ഷാജൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി.എൽ ജയൻ, സബ് ഇൻസ്പെക്ടർമാരായ ജിതിൻ കുമാർ, ജി. ശശിധരൻ, ബിജു ജോൺ, എ.എസ്.ഐ വി.എ ഗിരീഷ്, സീനിയർ സി.പി.ഒമാരായ അഖിൽ, റിതേഷ്, സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

*പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ്; തലശ്ശേരിയിലെ സ്ഥാപനത്തിന്റെ ഉടമകളിൽ ഒരാൾ അറസ്റ്റിൽ*തലശ്ശേരി: പലിശരഹിത സ്...
03/01/2026

*പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ്; തലശ്ശേരിയിലെ സ്ഥാപനത്തിന്റെ ഉടമകളിൽ ഒരാൾ അറസ്റ്റിൽ*

തലശ്ശേരി: പലിശരഹിത സ്വർണ്ണ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണ്ണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ ഒരാളെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു. വടക്കുമ്പാട് തോട്ടുമ്മൽ സ്വദേശി സി മുഹമ്മദ് ഷിബിൽ (39) ആണ് പിടിയിലായത്. കേസിലെ നാലാം പ്രതിയാണ് ഇയാൾ.

തലശ്ശേരി ജനറൽ ആശുപത്രിക്ക് സമീപം 'ഹാർബർ സിറ്റി' ബിൽഡിംഗിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ധർമ്മടം സ്വദേശിനിയായ പരാതിക്കാരിയെയാണ് പ്രതികൾ ചേർന്ന് വഞ്ചിച്ചത്. പ്രതികൾ ചേർന്ന് പരാതിക്കാരിയെ സമീപിച്ച് ഒരു വർഷത്തേക്ക് പലിശരഹിതമായി സ്വർണ്ണ വായ്പ നൽകാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.

വായ്പാ കാലാവധി കഴിയുമ്പോൾ തുക തിരിച്ചടച്ചാൽ പണയം വെച്ച അതേ സ്വർണ്ണമോ അല്ലെങ്കിൽ അതിന് തുല്യമായ തൂക്കത്തിൽ ആവശ്യപ്പെടുന്ന പുതിയ മോഡലുകളോ നൽകാമെന്നായിരുന്നു വാഗ്ദാനം.

2,50,000 രൂപ വായ്പയ്ക്കായി 62.300 ഗ്രാം സ്വർണ്ണാഭരണങ്ങൾ പരാതിക്കാരിയിൽ നിന്ന് കൈക്കലാക്കി. കൂടാതെ സ്വർണ്ണം തിരികെ നൽകാമെന്ന് പറഞ്ഞ് 1,25,000 രൂപ കൂടി കൈവശപ്പെടുത്തി. പണം കൈപ്പറ്റിയ ശേഷവും പണയം വെച്ച സ്വർണ്ണമോ നൽകിയ പണമോ തിരികെ നൽകാതിനെ തുടർന്ന് ധർമ്മടം പോലീസിൽ പരാതിപ്പെടുകയായിരുന്നു.

കേസിൽ പിണറായി കമ്പോണ്ടർ ഷോപ്പ് സ്വദേശി ഇ പ്രകാശൻ നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികൾ 3 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതിനും മറ്റുമായി വിവിധ സ്റ്റേഷനുകളിൽ 30 ഓളം കേസ്സുകളുമുണ്ട്.

ധർമ്മടം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഹരി കെ പിയുടെ നിർദ്ദേശപ്രകാരം എസ്ഐ ഷജീം ജെ, എസ്ഐ നിജേഷ്, സിപിഒ സജിൻ, സിപിഒ സോന എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കൊട്ടാരക്കര പള്ളിക്കൽ വേമ്പനാട്ട് കാവ് ക്ഷേത്രത്തിലെ വിളക്കുകളും വിഗ്രഹങ്ങളും നശിപ്പിക്കുകയും ശിവലിംഗ വിഗ്രഹം എടുത്തു കൊ...
02/01/2026

കൊട്ടാരക്കര പള്ളിക്കൽ വേമ്പനാട്ട് കാവ് ക്ഷേത്രത്തിലെ വിളക്കുകളും വിഗ്രഹങ്ങളും നശിപ്പിക്കുകയും ശിവലിംഗ വിഗ്രഹം എടുത്തു കൊണ്ട് പോയ നാട്ടുകാരനായ പ്രതിയെ പൊലീസ് കുരുക്കി. പളളിക്കൽ സ്വദേശി രഘു (49) ആണ് കൊട്ടാരക്കര പൊലീസിൻ്റെ പിടിയിലായത്.

Address

TVM
Kollam

Telephone

+918086690306

Website

Alerts

Be the first to know and let us send you an email when കലികന്യൂസ്: posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to കലികന്യൂസ്::

Share

Category