യുവദര്ശന

യുവദര്ശന യുവദര്‍ശന

"മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍....''
21/09/2024

"മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍....''

ഇന്ന് വേണോ അതോ നാളെ മതിയോ !!!!!
10/06/2024

ഇന്ന് വേണോ അതോ നാളെ മതിയോ !!!!!

നിങ്ങൾക്കും കിട്ടിയോ ??????ഇന്ന് വാഡ്സാപ്പിൽ വന്നത്......BJPയുടെ വോട്ട് തെണ്ടൽ......എന്താലേ !!!!!!
18/03/2024

നിങ്ങൾക്കും കിട്ടിയോ ??????

ഇന്ന് വാഡ്സാപ്പിൽ വന്നത്......
BJPയുടെ വോട്ട് തെണ്ടൽ......
എന്താലേ !!!!!!

16/03/2024

चौकीदार ने वह लपेटती में खरीदा 6060.5 करोड़ रुपये !!!! गेली गेली में कहतोहे चौकीदार चोर है!!
ചൗക്കിദാർ അവൽ പൊതിയായി വാങ്ങിയിട്ടുള്ളത് 6060.5 കോടി രൂപയാണ്!!!! ഓരോ മുക്കുകളിലും പറയുന്നു ചൗക്കിദാർ കള്ളൻ ആണെന്ന് !!!!

07/03/2024

ഓപ്പറേഷൻ പത്മ ജ വിജയത്തിൽ ...
പത്മം = താമര
പേരിൽ മുൻപേ താമര ഉള്ളത് കൊണ്ടാണ് താമര പാർട്ടിയോട് പ്രണയം.....

02/03/2024

മിന്നുന്നത് എല്ലാം പൊന്നല്ല.....
ഇത്രയും വേഗം സ്വർണ്ണം എന്ന് തൃശൂകാർ കരുതിയതിലെ ചെമ്പ് തെളിയും എന്ന് കരുതിയില്ല...... തൃശൂകാരുടെ ഭാഗ്യം......
അതായത് ഉത്തമാ.....
എത്ര നല്ലവൻ ചമഞ്ഞാലും ഒരിക്കൽ നീല കുറുക്കൻ്റെ ചായം ഇളകും......
കുഞ്ഞാടുകൾ സൂക്ഷിച്ചാൽ കുഞ്ഞാടുകൾ ദുഃഖിക്കില്ല.......

ഓർക്കുക.... രാഷ്ട്രപിതാവ് മഹത്മാ ഗാന്ധി ഓട്ടോ ഇടിച്ച് മരച്ചത് അല്ല...... സംഘപരിവാർ വെടിവച്ച് കൊന്നത് ആണ്....
30/01/2024

ഓർക്കുക.... രാഷ്ട്രപിതാവ് മഹത്മാ ഗാന്ധി ഓട്ടോ ഇടിച്ച് മരച്ചത് അല്ല...... സംഘപരിവാർ വെടിവച്ച് കൊന്നത് ആണ്....

ഇന്ത്യ ഒരു സ്വതന്ത്ര ജനാതിപത്യ മതേതര റിപബ്ലിക്ക് ആയിരുന്നു.....
22/01/2024

ഇന്ത്യ ഒരു സ്വതന്ത്ര ജനാതിപത്യ മതേതര റിപബ്ലിക്ക് ആയിരുന്നു.....

എല്ലാവരും വായിച്ചിരിക്കേണ്ട രാമായണ ഭാഗം.... അവലബം : - DC ബുക്ക്സ് ഡോ. കെ.എസ്. രാധാകൃഷ്ണൻ സീതാപരിത്യാഗം ഭാഗം -28 (അവസാ ഭാ...
18/01/2024

എല്ലാവരും വായിച്ചിരിക്കേണ്ട രാമായണ ഭാഗം.... അവലബം : - DC ബുക്ക്സ് ഡോ. കെ.എസ്. രാധാകൃഷ്ണൻ സീതാപരിത്യാഗം ഭാഗം -28 (അവസാ ഭാഗം )
സീത ഭൂമിയില്‍ മറഞ്ഞപ്പോള്‍ അതിതീവ്രശോകത്താല്‍ ഗ്രസിതനായി രാമന്‍ വാവിട്ടുകരഞ്ഞു. യജ്ഞദണ്ഡ് നിലത്ത് ഊന്നി നിന്നുകൊണ്ട് കരയുന്ന രാമന്‍ പറഞ്ഞു: തനിക്ക് തന്റെ സീതയെ വേണം. തനിക്ക് തന്റെ സീതയെ തന്നില്ലെങ്കില്‍ സീത പോയിടത്തേക്ക് തനിക്കും ഇടം തരിക. സീത മറഞ്ഞപ്പോള്‍ ലോകം ശൂന്യമായതായി രാമന് തോന്നി. പിന്നീട്, രാമന്‍ താന്‍ ചെയ്തു തീര്‍ക്കേണ്ട ഉത്തരവാദിത്വങ്ങളൊന്നൊന്നായി ചെയ്തു തീര്‍ത്തു. അര്‍ത്ഥഭോഗങ്ങള്‍ ഒന്നൊന്നായി പരിത്യജിച്ച രാമന്‍ ഒടുവില്‍ മഹാ പ്രസ്ഥാനത്തിന് തയ്യാറായി. മഹാപ്രസ്ഥാനയാത്ര സരയുവില്‍ എത്തിച്ചേര്‍ന്നു. അയോദ്ധ്യയില്‍ നിന്നു തുടങ്ങിയ ധര്‍മ്മവിഗ്രഹമായ രാമന്റെ യാത്ര സരയൂനദിയിലെ ജലസമാധിയില്‍ പര്യവസാനിച്ചു.

എല്ലാവരും വായിച്ചിരിക്കേണ്ട രാമായണ ഭാഗം.... അവലബം : - DC ബുക്ക്സ് ഡോ. കെ.എസ്. രാധാകൃഷ്ണൻ സീതാപരിത്യാഗം ഭാഗം -28 ( ഭാഗം മ...
18/01/2024

എല്ലാവരും വായിച്ചിരിക്കേണ്ട രാമായണ ഭാഗം.... അവലബം : - DC ബുക്ക്സ് ഡോ. കെ.എസ്. രാധാകൃഷ്ണൻ സീതാപരിത്യാഗം ഭാഗം -28 ( ഭാഗം മൂന്ന് )

രാജാവായ രാമന്‍ അശ്വമേധം നടത്തുവാന്‍ തീരുമാനിച്ചു. മൂന്നു അനുജന്മാരോടും പത്‌നിസമേതരായി യാഗത്തില്‍ എത്താന്‍ ആജ്ഞ കൊടുത്തു. തന്റെ അടുത്ത് കാഞ്ചനസീത മതി എന്നും തീരുമാനിച്ചു. നൈമിശാരണ്യത്തിലെ യാഗശാലയുടെ പരിസരത്ത് ഋഷിമണ്ഡലം മുഴുവന്‍ എത്തി പര്‍ണ്ണശാലയിട്ടു താമസിച്ചു. ആക്കൂട്ടത്തില്‍ വാല്മീകിയും അദ്ദേഹത്തിന്റെ ശിഷ്യന്മാരും ഉണ്ടായിരുന്നു. തന്ത്രീലയസമായുക്തമായും സമതാളസമന്വിതമായും സത്യയുക്തമായും വാല്മീകി രചിച്ച രാമായണ കാവ്യം അവിടെ മുഴുവന്‍ നിര്‍ത്താതെ പാടിനടക്കാന്‍ തന്റെ ശിഷ്യന്മാര്‍ കൂടിയായ ലവകുശന്മാരെ വാല്മീകി ചുമതലപ്പെടുത്തി. രാമായണ കാവ്യാലാപനം രാമന്റെ ചെവിയിലുമെത്തി. രാജസദസ്സില്‍ കുട്ടികള്‍ പാടി. വാല്മീകിയും രാമന്റെ രാജധാനിയില്‍ എത്തി.
രാമന്‍ രാമായണകാവ്യം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ഋഷിമാര്‍ ഇരുന്നതിനു ശേഷമേ പാടാന്‍ പാടുള്ളു എന്നു വാല്മീകി പറഞ്ഞിരുന്നു. സീത സംശുദ്ധയാണെങ്കില്‍ അവള്‍ തെളിയിക്കട്ടെ എന്നു രാമന്‍ പറഞ്ഞു. രാമന്റെ രാജസഭാമദ്ധ്യത്തില്‍ ശപഥം ചെയ്യാനായി സീത എത്തി. വസിഷ്ഠന്‍, വിശ്വാമിത്രന്‍, കാശ്യപന്‍, മാര്‍ക്കണ്ഡേയന്‍ എന്നിവരടങ്ങുന്ന ഋഷിമണ്ഡലം സദസ്സിലുണ്ടായിരുന്നു. സീത തലകുനിച്ച് സദസ്സിലെത്തി. അനൃതം ഓര്‍ക്കാന്‍ പോലും കഴിയാത്തവനും പ്രചേതസ്സിന്റെ പത്താം പുത്രനുമായ വാല്മീകി പറഞ്ഞു, സുവ്രതയും ധര്‍മ്മചാരിണിയും പതിവ്രതയുമാണ് സീത. സീത അവ്വിധമല്ലെങ്കില്‍ ആയിരത്താണ്ടുകള്‍ തപം ചെയ്തു താന്‍ നേടിയ തപഃസിദ്ധികളുടെ ഫലം നിഷ്ഫലമായിത്തീരട്ടെ എന്നു വാല്മീകി സീതയ്ക്കു വേണ്ടി സാക്ഷ്യം പറഞ്ഞു. അപവാദഭയം മൂലം സീതയെ ഉപേക്ഷിച്ച രാജാധിരാജനായ ചക്രവര്‍ത്തിയോട് അരുത് എന്ന് ആജ്ഞാപിക്കുകയായിരുന്നു വാല്മീകി. ജനമദ്ധ്യത്തില്‍ വിശുദ്ധി തെളിയിച്ച സീതക്ക് തന്നില്‍ പ്രീതി തോന്നട്ടെ എന്നായി രാജാവായ രാമന്‍. രാഘവനൊഴികെ ആരെയും താന്‍ മനസ്സുകൊണ്ട് ചിന്തിക്കാറില്ലെങ്കില്‍, മനോവാക്കര്‍മ്മം കൊണ്ട് രാമനെ ആരാധിക്കുന്നു എങ്കില്‍ രാമനെയല്ലാതെ മറ്റാരെയും താന്‍ അറിഞ്ഞില്ല എങ്കില്‍ ഭൂമീദേവി തനിക്ക് ഇടം തരണമെന്ന് സീത പ്രാര്‍ത്ഥിച്ചു. ഭൂമിദേവി രണ്ടുകയ്യും നീട്ടി അവരുടെ മകളെ സ്വീകരിച്ചുകൊണ്ട് രസാതലത്തില്‍ മറഞ്ഞു. ദേവന്മാര്‍ സീതയുടെ മേല്‍ പുഷ്പവൃഷ്ടി നടത്തി.

എല്ലാവരും വായിച്ചിരിക്കേണ്ട രാമായണ ഭാഗം.... അവലബം : - DC ബുക്ക്സ് ഡോ. കെ.എസ്. രാധാകൃഷ്ണൻ സീതാപരിത്യാഗം ഭാഗം -28 ( രണ്ടാം...
18/01/2024

എല്ലാവരും വായിച്ചിരിക്കേണ്ട രാമായണ ഭാഗം.... അവലബം : - DC ബുക്ക്സ് ഡോ. കെ.എസ്. രാധാകൃഷ്ണൻ സീതാപരിത്യാഗം ഭാഗം -28 ( രണ്ടാം ഭാഗം)
രാവണന്റെ അധീനതയില്‍ കഴിഞ്ഞവളെ രാജാവായ രാമന്‍ സ്വീകരിച്ചതുകൊണ്ട് പൗരജനങ്ങളുടെ ഭാര്യമാര്‍ മറ്റൊരുവന്റെ അധീനതയിലിരുന്നാല്‍ അവരും രാജപാത പിന്‍തുടര്‍ന്നു അത്തരക്കാരെ സ്വീകരക്കേണ്ടിവരും. കാരണം, രാജാവ് ചെയ്യുന്നത് എന്തോ അത് പ്രജകളും ചെയ്യേണ്ടിവരും. അന്യന്റെ അധീനതയില്‍ കഴിഞ്ഞ സ്വഭാര്യയെ ഓരോരുത്തരും സ്വീകരിക്കേണ്ടി വന്നാല്‍ അത് രാജ്യത്ത് ധാര്‍മ്മികമായ അസ്ഥിരത ഉണ്ടാക്കും.

രാജാവായ രാമന്‍ ഉടന്‍ ഭരണപങ്കാളികളായ അനുജന്മാരെ വിളിച്ചുവരുത്തി. സീത പതിവ്രതാരത്‌നവും യശസ്വിനിയുമാണെന്ന് തന്റെ അന്തരാത്മാവിന് അറിയാമെന്നും അതുകൊണ്ടാണ് സര്‍വ്വസാക്ഷിയായ അഗ്നിദേവനും സര്‍വ്വഗാമിയായ വായുദേവനും സീതപരിശുദ്ധയാണെന്നു പറയുകയും ദേവേന്ദ്രന്‍ സീതയെ തന്നെ ഏല്പിക്കുകയും ചെയ്തപ്പോള്‍ താന്‍ സീതയെ സ്വീകരിച്ചത് എന്നും രാമന്‍ പറഞ്ഞു. എന്നാല്‍ അയോദ്ധ്യാവാസികള്‍ ‘എന്റെ സീതയെ സംശയിക്കുന്നു’ എന്നു നെഞ്ചുപൊട്ടി രാമന്‍ പഞ്ഞു. എന്നാല്‍ ഈ അകീര്‍ത്തി തനിക്ക് അസഹ്യമാണെന്നും അകീര്‍ത്തി മാറ്റാന്‍ രാജാവ് ബാദ്ധ്യസ്ഥനാണെന്നും അതുകൊണ്ട് ഗംഗാനദിയുട അക്കരെ തമസാ നദിയുടെ തീരത്ത് വാല്മീകി മുനീന്ദ്രന്റെ ആശ്രമപരിസരത്ത് സീതയെ ഉപേക്ഷിക്കണമെന്ന് ഉഗ്രമായ ആജ്ഞ രാമന്‍ ലക്ഷ്മണന് നല്കി. സീതയ്ക്ക് വേണ്ടി ആരും ഒന്നും പറയേണ്ടതില്ല; അവള്‍ക്ക് വേണ്ടി അനുനയവാക്കുകളും വേണ്ട. പുനഃപരിശോധനയില്ലാത്ത ആജ്ഞയാണ്. അനുസരിക്കുക രാമന്‍ പറഞ്ഞു.

ഇത്രയും പറഞ്ഞ് കണ്ണീരൊഴുകുന്ന മുഖവുമായി നെടുവീര്‍പ്പിട്ടു കരഞ്ഞുകൊണ്ട് രാമന്‍ അന്തപ്പുരത്തിലേക്ക് പോയി. സീതയെ ലക്ഷ്മണന്‍ ആശ്രമ പരിസരത്ത് ഉപേക്ഷിച്ചു. വിധിവാക്യം കേട്ട സീത ബോധമറ്റുവീണു. പിന്നെ എഴുന്നേറ്റു. കരഞ്ഞുകൊണ്ട് സീത പറഞ്ഞു. അകീര്‍ത്തി ഭയത്തിലാണ് രാമന്‍ തന്നെ വെടിഞ്ഞത്. രാമന്റെ കീര്‍ത്തി സംരക്ഷിക്കേണ്ടത് തന്റെയും കടമയാണ്. ധാര്‍മ്മികമായ ജീവിതംകൊണ്ട് പ്രജകള്‍ നേടുന്നതാണ് രാജധനം. പൗരാപവാദത്തെക്കുറിച്ചു കേട്ടപ്പോള്‍ ഉള്ളത്ര വ്യസനം തന്റെ ശരീരത്തിന്റെ നിലനില്പിനെപ്പറ്റി തനിക്കില്ല എന്നും സീത പറഞ്ഞു. സീതയുടെ പാദങ്ങളില്‍ ഒഴുകി വീഴുന്ന കണ്ണീരോടെ നമസ്‌കരിച്ച് ഹൃദയം പൊട്ടി ലക്ഷ്മണന്‍ മടങ്ങി.

എല്ലാവരും വായിച്ചിരിക്കേണ്ട രാമായണ ഭാഗം.... അവലബം : - DC ബുക്ക്സ് ഡോ. കെ.എസ്. രാധാകൃഷ്ണൻ സീതാപരിത്യാഗം ഭാഗം -28 ( ആദ്യ ഭ...
18/01/2024

എല്ലാവരും വായിച്ചിരിക്കേണ്ട രാമായണ ഭാഗം.... അവലബം : - DC ബുക്ക്സ് ഡോ. കെ.എസ്. രാധാകൃഷ്ണൻ സീതാപരിത്യാഗം ഭാഗം -28 ( ആദ്യ ഭാഗം )
സീതയെ വീണ്ടെടുത്തു തന്റെ മുന്നിലെത്തിക്കുന്നതുവരെ രാമന്‍ സീതാവിരഹ വിവശനായിരുന്നു.

സീത മുന്നിലെത്തിയപ്പോള്‍ രാമന്റെ മട്ടുമാറി. രാവണന്റെ അധീനതയില്‍ കഴിഞ്ഞവളും ചാരിത്ര്യശുദ്ധിയില്‍ സംശയമുണ്ടെന്നും അതുകൊണ്ട് സീത അസ്വീകാര്യയാണെന്നും ബഹുജന മദ്ധ്യത്തില്‍ വെച്ച് വിളിച്ചുപറഞ്ഞ് രാമന്‍ സീതയെ അധിക്ഷേപിച്ചു. ഇക്ഷാകുവംശത്തിനേറ്റ കളങ്കം തീര്‍ക്കുന്നതിനായിട്ടാണ് രാവണനെ വധിച്ചതും സീതയെ വീണ്ടെടുത്തതെന്നും സീതയ്ക്ക് വേണ്ടിയായിരുന്നില്ല എന്നും രാമന് വിശദീകരിച്ചു. ആത്മാവില്‍ മുറിവേറ്റ സീതയ്ക്ക് ജനകമഹാരാജാവിന്റെ ധാര്‍മ്മിക വംശമഹിമയും സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. അഗ്നിപരീക്ഷയിലൂടെ ജനകജ രാമനേയും ലോകത്തെയും വിസ്മയിപ്പിച്ചു. പരീക്ഷിക്കപ്പെടുകയും തെളിയിക്കപ്പെടുകയും ചെയ്ത ചാരിത്ര്യശുദ്ധിയോടോടെ അല്ലാതെ സീതയെ സ്വീകരിച്ചിരുന്നു എങ്കില്‍തന്നെ അതികാമിയായി ലോകം കരുതുമായിരുന്നു എന്ന് പറഞ്ഞ് രാമന്‍ ന്യായം കണ്ടെത്തി. തനിക്ക് ഒരിക്കലും ജാനകിയില്‍ സംശയമേ ഉണ്ടായിരുന്നില്ല എന്നും രാമന്‍ വിശദീകരിച്ചു. സീതയുടെ അപാരമായ ആത്മവിശ്വാസം, ആത്മശക്തി, ആത്മശുദ്ധി എന്നിവ ലോകസമക്ഷം തെളിയുന്ന സന്ദര്‍ഭവും അഗ്നിപരീക്ഷ തന്നെയായിരുന്നു. അഗ്നിപരീക്ഷയ്ക്ക് ശേഷം സീതയെ അത്ഭുതത്തോടെയാണ് മാനസമൂഹവും അയോദ്ധ്യാവാസികളും മാത്രമല്ല വാനയക്കാരും കാണുന്നത്.

ചക്രവര്‍ത്തിയായ രാമന്റെ രാജ്യഭാരയശസ്സ് നാടാകെ പരന്നിരുന്നു. രാമന്റെ അയോദ്ധ്യ ധര്‍മ്മരാജ്യമാണെന്ന് പരക്കെ അറിയപ്പെട്ടിരുന്നു. രാമന്‍ സര്‍വ്വഭൂതഹിതനായ രാജാവായിരുന്നു. മനുഷ്യന്റെ മാത്രമല്ല, മണല്‍ത്തരിയുടെപോലും ധാര്‍മ്മികാവകാശം രാമരാജ്യത്തില്‍ സംരക്ഷിക്കപ്പെട്ടിരുന്നു. സീത ഗര്‍ഭവതിയായി. സ്ത്രീസഹജമായ ഗര്‍ഭകാലാവശ്യമായി സീത പറഞ്ഞത് തനിക്ക് മഹര്‍ഷിമാരുടെ ആശ്രമങ്ങള്‍ സന്ദര്‍ശിച്ച് ഫലമൂലാദികള്‍ ഭക്ഷിച്ചു ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നാണ്. അത് ചെയ്തുതരാമെന്നു രാമന്‍ സസന്തോഷം സമ്മതിക്കുകകയും ചെയ്തു. അതിനിടയിലാണ് രാജഭരണത്തിന്റെ കണക്കെടുപ്പില്‍ സീതയുടെ ചാരിത്യശുദ്ധിയില്‍ ജനത്തിന് സംശയമുണ്ടെന്ന അപവാദം രാമന്‍ കേട്ടത്. ഫലിതം പറയുന്നതില്‍ മിടുക്കരായഎട്ടുപേര്‍ ഒത്തുകൂടി നര്‍മ്മം പറഞ്ഞുകൊണ്ടിരിക്കെയാണ് ഭദ്രന്‍ എന്ന വിദ്വാന്‍ സീതാപവാദ കഥ പറഞ്ഞത്.

Address

Koratty

Alerts

Be the first to know and let us send you an email when യുവദര്ശന posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to യുവദര്ശന:

Share