KL-44 Kothamangalam

KL-44 Kothamangalam KL-44 Kothamangalam is a social community club of Kothamangalam, Kerala
(2)

08/08/2026

ചെറുവട്ടൂർ ഹൈക്കോർട്ട് കവലയിൽ
കാട്ടിൽ നിന്നും വെറുതെ നമ്മുടെ നാടു
ചുറ്റികാണാൻ ഇറങ്ങിയതാണോ മയിൽ?

2026 ആഗസ്റ്റ് 8 ന് ശനിയാഴ്ച പുലർച്ചെ മയിലമ്മയെകണ്ടഇതിന്റെ കാരണങ്ങളുടെ സഞ്ചാരവഴികളിലൂടെ പോയതിന്റെ കുറിപ്പ്.

പതിവായ മനുഷ്യ -വന്യജീവിഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും പശ്ചാത്തലത്തിൽനിന്നും
പ്രകൃതിബന്ധുവായി ചിന്തിക്കുമ്പോൾ ഉണ്ടായ സ്വാഭാവികമായ വികാരവിചാര കുറിപ്പാണിത്.

"നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂരിൽ നിന്നും ആകാശദൂരം കൂട്ടിയാൽ കോട്ടപ്പടി പിണ്ടിമന കീരമ്പാറ പഞ്ചായത്തുകളിലെ വനാതിർത്തികളിലേക്ക് 10 കിലോമീറ്ററിൽ താഴെയും തട്ടേക്കാട് പക്ഷിസങ്കേതം ഉൾപ്പെടുന്നപൂയംകുട്ടികാടുകളിലേക്ക്ഏകദേശം 15കിലോ മീറ്ററിനിപ്പുറവും കണക്കാക്കാം.

വനാന്തരത്തിലെ ശക്തമായ ഉൾപൊട്ടലിലും
മലവെള്ളപ്പാച്ചിലും ഉൾപ്പെടെയുള
പ്രകൃതി ക്ഷോഭത്താൽ ഉണ്ടാകുന്ന ജൈവ വൈവിധ്യത്തിൽനിന്നുള്ള വേർപെടലുകൾ.

കൂടാതെ "അഡ്വഞ്ചർടൂറിസം എന്ന ഔദ്യോഗിക ബ്രാൻഡിങ്ങ്" നടത്തി മൺസൂൺ മാന്ത്രിക ഉല്ലാസമെന്ന പേരിൽ കുടിച്ച് കൂത്താടി
ലക്കും ലഗാനും ഇല്ലാതെ പിരിവെട്ടി ചെല്ലുന്ന കാടെന്തെന്ന് അറിയാത്തചെറു സംഘങ്ങൾ .

നിരുത്തരവാദിത്ത ടൂറിസ്റ്റുകളായ ഇരുകാലി മനുഷ്യർ മലമ്പാതകൾ കയറി പൂയംകൂട്ടിയിലെ
കാടും മേടും കാട്ടാറും ആദിവാസി ഉന്നതികളും വരെ ഇപ്പോൾ ഇളക്കിതുടങ്ങിയിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയനത്തിന്റെ തോതും കനത്ത മഴയും പരിഗണിച്ചുള്ള റെഡ് ഓറഞ്ച് അലർട്ടുകൾ കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അപകടമുന്നറിപ്പായിഉണ്ട് .

അനുദിനമുള്ള ഈ ദുരന്തപ്പെരുമഴയുടെ ക കർർശന മുന്നറിയിപ്പുകകളുള്ള ഈ കർക്കടക കാലത്ത് എറണാകുളം ജില്ലാ ഭരണകൂടവും, പുത്തനച്ചി പുരപ്പുറം തൂക്കുമെന്ന പഴഞ്ചൊല്ല് അർത്ഥവത്താക്കുന്ന സിനിമാറ്റിക് നാട്യമുള്ള പുതിയ ജനപ്രതിനിധികളും കൂടെ വേഷം കെട്ടുകാരായ ചില വിവാദ സെലിബ്രിറ്റികളും നിയമലംഘനവും അതിസാഹസികതയും പൂയംകുട്ടി വനാന്തരത്തിൽ തുടരുകയാണ്.

കോതമംഗലം DFO പരിധിയിലുള്ള തട്ടേക്കാട്, കുട്ടമ്പുഴ , വടാട്ടുപാറ, ഇടമലയാർ, തുണ്ടം, ഭൂതത്താൻകെട് മേഖലയിലെ ഏതാനും ചില ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരും മുൻകാലത്ത് കുപ്രസിദ്ധമായ ആനക്കൊമ്പ് - മരം മുറി
കൊള്ളകൾക്ക് കൂട്ടുനിന്നതു പോലെയയും
നിലവിൽ നിലമറന്ന് പെരുമാറുന്നുണ്ട്.

കൂടാതെ,കോതമംഗലം നഗരത്തിലെ
ചില പണച്ചാക്ക് ഓഫ് റോഡ് കൊച്ചപ്പൻമാരും
നാനാഭാഗത്തു നിന്നും ഒത്തുകൂടിയിട്ടുള്ള അറിയപ്പെടുന്ന ചില വന്യമൃഗ വേട്ടക്കാരും
പൊങ്ങച്ച കൊച്ചമ്മമമാരുംവരെ ചുമ്മാ
ചില സോഷ്യൽസ്റ്റാറ്റസും മീഡിയാഹൈപ്പും
ഉണ്ടാക്കാൻ പുത്തനച്ചിക്കുവാലാട്ടി കൂട്ടുണ്ട്.

ഇൻസ്റ്റയിലേക്കും മുഖപുസ്തകത്തിലേക്കും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കും ഇടാനുള്ള അര നേരങ്ങളുടെ ഇൻസ്റ്റന്റ് റീൽസ് ഫോട്ടോ ഷൂട്ടിന്റെ എല്ലാത്തരത്തിലുള്ള പേക്കൂത്തുകൾക്കും കോതമംഗലത്തെ കാടകംവേദിയാക്കുന്നു.

ഇത്തരത്തിലുള്ള അഴിഞ്ഞാട്ടമടക്കമുള്ള പലവിധ കാരണങ്ങളാൽ വർഷങ്ങളായി കഴിഞ്ഞു വന്ന ആവാസഇടങ്ങൾ നഷ്ടപ്പെടുന്നതോടെ പരക്കംപാഞ്ഞ്
ഇനിയും നാട്ടിലേക്കിറങ്ങുന്നത് പാവങ്ങളായ മയിലോ,മാനോ,മുയലോമാത്രമായിരിക്കില്ല.

ആനയും കടുവയും പന്നിയും കരടിയും പുലിയും കാട്ടുപോത്തും പിന്നെ രാജവെമ്പാലയും ഉൾപ്പെടെയുള്ള വന്യജീവികൾ ആയിരിക്കാം.

എന്നിട്ട് അതിന്റെ പേരിൽ കോടിക്കണക്കിന്
രൂപയുടെ ട്രെഞ്ച് കുഴിച്ചിട്ടോ മിക്കവാറും കറന്റുേ കട്ടുള്ള ഇപ്പോൾ വൈദ്യുത /അല്ലെങ്കിൽ സോളാർ ഫെൻസിങ്ങുകൾ നീളത്തിൽ നിർമ്മിച്ചിട്ടോ ക്യാഫലം? ബോലോ🗣️ കോതമംഗലം മാലിക്ക്ആത്മീഭായ് ?

അല്ല ,ആരാന്റെ അമ്മയ്ക്ക് പ്രാന്ത്പിടിച്ചാൽ
കാണാൻനല്ല ചേലായിരിക്കും !അല്ലേ ?

എന്നാൽ, കാടും മലയും ഇളക്കുമ്പോൾ അരക്ഷിതരായ വന്യജീവികൾ കൂട്ടത്തോടെ
ന നാട്ടിലേക്ക് ഇരമ്പിയെത്തി തിരിഞ്ഞു കുത്തുകയും കൊത്തുകയും ചെയ്യുന്നന്നത്
ഇങ്ങനെയെങ്കിൽ സ്വാഭാവികമായിരിക്കും!!

അപ്പോൾ സ്ഥിതിഗതികൾ അടിമുടിമാറും കോതമംഗലത്തെ പുതിയ നീല M ല A കളേ..."

(ജനകീയ മാധ്യമപ്രവർത്തകൻ കോതമംഗലം)

08/08/2026

ചെറുവട്ടുരിൽ മഴമാനത്ത്... മയിൽതാഴത്ത്...

ചെറുവട്ടൂർ ഹൈക്കോർട്ട് കവലയിൽ അപൂർവ്വ സന്ദർശകയായി പുലർച്ചെ എത്തിയ മയിൽ റേഷൻകട അടക്കമുള്ള ബിൽഡിങ്ങിന് മുകളിൽ സ്വന്തം ആവാസവ്യവസ്ഥയിൽ നിന്നും ഒറ്റപ്പെട്ടുപോന്നതിന്റെ അരക്ഷിതനടനത്തിൽ.

പ്രൗഢ മനോഹരിയായ മയിലിനെ അൽപ്പം മുകളിലായികണ്ടതോടെ നാൽകവലയിലെ സ്ഥിരംഅന്തവാസികളായ നാട്ടു നായ്ക്കൂട്ടം അസ്വസ്ഥമായി കുരതുടങ്ങിയിരുന്നു.

മയിൽ മുകളിലായതിനാൽ, തിണ്ണമിടുക്ക് കാണിക്കാനാകാതെ തള്ളപ്പട്ടിയും മക്കളായ കറുമ്പനും ചെമ്പത്തിയും പ്രതിഷേധത്തിൽ കുരച്ചു വട്ടംചുറ്റുന്നതാണ് KL-44 Kothamangalam
Digital News Channel ലൈവ് കാഴ്ചയിൽ.

 #ആലുവയിൽതീവണ്ടിതട്ടിയനിലയിൽ ഗുരുതരമായി പരിക്കേറ്റഅജ്ഞാതൻ മരിച്ചു. കളമശ്ശ്രരി ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ...
07/08/2026

#ആലുവയിൽതീവണ്ടിതട്ടിയനിലയിൽ ഗുരുതരമായി പരിക്കേറ്റഅജ്ഞാതൻ മരിച്ചു.

കളമശ്ശ്രരി ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അതിഥി തൊഴിലാളി ആയ അജ്ഞാത യുവാവ് മരണപ്പെട്ടത്. ഏകദേശം30വയസ്തോന്നിക്കും.

ഈ ചിത്രത്തിൽകാണുന്ന മൃതദേഹവുമായി ബന്ധപ്പെട്ട വിവരങ്ങൾലഭിക്കുന്നവർ
ആലുവ പോലീസ്സ്റ്റേഷനുമായി ബന്ധപ്പെടുക.
ഫോൺ:0484 2624006 9846453893.

അഴിമതി കണ്ടാല്‍ മൗനം പാലിക്കരുത്.യഥാസമയം റിപ്പോര്‍ട്ട് ചെയ്യൂ.വിജിലന്‍സ് കമാന്‍ഡോ ആയി മാറ്റത്തിന്റെ ഭാഗമാകൂ...സത്യസന്ധവു...
07/08/2026

അഴിമതി കണ്ടാല്‍ മൗനം പാലിക്കരുത്.
യഥാസമയം റിപ്പോര്‍ട്ട് ചെയ്യൂ.വിജിലന്‍സ് കമാന്‍ഡോ ആയി മാറ്റത്തിന്റെ ഭാഗമാകൂ...

സത്യസന്ധവും നീതിബോധവുമുള്ള
ഒരു യുവതലമുറയെ വാര്‍ത്തെടുക്കാം.
അഴിമതിരഹിത കേരളം പടുത്തുയര്‍ത്താന്‍ വിജിലന്‍സിനൊപ്പം കൈകോര്‍ക്കാം.

നാളെയുടെ വാഗ്ദാനങ്ങളായ യുവാക്കളുടെ പങ്കാളിത്തവും പിന്തുണയും ഈ പോരാട്ടത്തിന് അത്യന്താപേക്ഷിതമാണ്. മാറ്റം തുടങ്ങുന്നത് നിങ്ങളുടെ തീരുമാനങ്ങളില്‍ നിന്നുമാണ്.

അഴിമതി കണ്ടാല്‍ കണ്ണടയ്ക്കാതെ
ധൈര്യമായി റിപ്പോര്‍ട്ട്ചെയ്യൂ.നിങ്ങളുടെ
ഓരോഅറിയിപ്പുകളും സമൂഹത്തില്‍
വലിയ മാറ്റത്തിന് വഴിയൊരുക്കും.

നിങ്ങളും ഒരു വിജിലന്‍സ് കമാന്‍ഡോ ആകൂ. അഴിമതിക്ക് എതിരായ ജനകീയ
പോരാട്ടത്തിന്റെ ഭാഗമാകൂ.

വിദ്യാർത്ഥികൾക്കിടയിലുണ്ടായ സീനിയർ - ജൂനിയർ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽനൂറ്റാണ്ട് പാരമ്പര്യമുള്ള പ്രശസ്തമായ കീഴില്ലം സെ...
07/08/2026

വിദ്യാർത്ഥികൾക്കിടയിലുണ്ടായ സീനിയർ - ജൂനിയർ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ
നൂറ്റാണ്ട് പാരമ്പര്യമുള്ള പ്രശസ്തമായ കീഴില്ലം സെന്റ് തോമസ് സ്കൂളിൽ കുറുപ്പംപടി പോലീസ്
സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സ്നടന്നു.
കുറുപ്പംപടി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പക്ടർ.കെ.എം.അബി ക്ലാസ്സ് നയിച്ചു.

ഇരുചക്രവാഹന യാത്രക്കാരനെ ആക്രമിച്ച കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ.  പാറക്കടവ് പുളിയനം കുന്നപ്പിള്ളിശ്ശേരി കരയിൽ മാർട്ടി...
06/08/2026

ഇരുചക്രവാഹന യാത്രക്കാരനെ ആക്രമിച്ച കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ.
പാറക്കടവ് പുളിയനം കുന്നപ്പിള്ളിശ്ശേരി
കരയിൽ മാർട്ടിൻനെയാണ്(28)
അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 4 ന് രാത്രി 8.മണിയോടെ പുളിയനം കുന്നപ്പിള്ളിശ്ശേരി കള്ള്ഷാപ്പിന് സമീപം ബൈക്കിൽ സഞ്ചരിച്ച് വന്ന ഒരു യുവാവിനെ തടഞ്ഞ് നിർത്തി, കല്ലുകൊണ്ട്ഇടിച്ച്
പരിക്കേൽപ്പിച്ചതിന് അങ്കമാലി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

ഇക്കഴിഞ്ഞ ജൂലായ് 9 ന് തിരുവൈരാണിക്കുളം ക്ഷേത്രത്തിന് സമീപം താമസ്സിക്കുന്ന ഒരു യുവാവിനെ ഭീഷണിപ്പെടുത്തി ഇയാളുടെ ഒരുലക്ഷം രൂപയുടെ ബൈക്ക് കവർച്ച ചെയ്തതിന് കാലടി പോലീസ് രജിസ്റ്റർ
ചെയ്ത കേസിൽ 5-ാം പ്രതിയാണ് ഇയാൾ.

ഈ കേസിനെതുടർന്ന് യുവാവ്ഒളിവിലായിരുന്നു.
അങ്കമാലി ചെങ്ങമനാട് കാലടി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസ് ഉൾപ്പെടെപത്തോളംകേസുകളിൽപ്രതികൂടിയണ്. എളവൂർ ഭാഗത്ത് വച്ചാണ്പിടികൂടിയത് .

ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻപെക്ടർമാരായ സി.എസ് നെൽസൺ , ടി.ഐ ബാബു,
എസ്. സുനിൽ , അസി.സബ്ബ് ഇൻസ്‌പെക്ടർ ടി.ആർ രാജീവ്,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വി.ജെ മധുസൂധനൻ ,
എം.കെ അനൂപ്, സിവിൽ പോലീസ് ഓഫീസർമാരായ കെ.എസ് മാർട്ടിൻ,
വി.പി തരുൺ എന്നിവരാണ്
അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ  കോലഞ്ചേരി തമ്മാനിമറ്റം മൂന്ന് സെൻ്റ് നഗറിൽ മണിയൻപാറ സാജു (58...
05/08/2026

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ
കോലഞ്ചേരി തമ്മാനിമറ്റം മൂന്ന് സെൻ്റ്
നഗറിൽ മണിയൻപാറ സാജു (58)വിനെ മൂന്നുവർഷത്തേക്ക് തടവിന് ശിക്ഷിച്ചു.

കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാളുടെ മാതാപിതാക്കളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെ സബ്ഇൻസ്പെക്ർ ശശിധരൻ, സിപിഒ ബിൻസ് എന്നിവരെ ആക്രമിക്കുകയായിരുന്നു.

2025 ജൂലൈയിലാണ് സംഭവം. മാതാപിതാക്കളെ ഉപദ്രവിക്കുന്നതായി ഇയാളുടെ അമ്മ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചതനുസരിച്ചാണ് പോലീസ്സ്ഥലത്ത് എത്തിയത്.പോക്സോ കേസിൽശിക്ഷിക്കപ്പെട്ട്
ജാമ്യത്തിൽഇറങ്ങിയതിനു
ശേഷമാണ്ഇയാൾ കുറ്റകൃത്യംചെയ്തത്.

അന്വേഷണസംഘത്തിൽ പുത്തൻകുരിശ്
സബ് ഇൻസ്പെക്ടർമാരായ ജിതിൻ കുമാർ, ജി.ശശിധരൻ, മനോജ് കുമാർ, സിപിഒ ബിൻസ് എബ്രഹാം എന്നിവരാണ് ഉണ്ടായിരുന്നത്.

ഓറഞ്ച് അലർട്ടിൽ കള്ളാട് തേട്ടിലേക്ക് കാർ മറിഞ്ഞു; നാലുപേർക്ക് അൽഭുതരക്ഷ.കിരമ്പാറ പഞ്ചായത്തിലെ കള്ളാട് പാലത്തിന് സമീപം കഴ...
03/08/2026

ഓറഞ്ച് അലർട്ടിൽ കള്ളാട് തേട്ടിലേക്ക് കാർ മറിഞ്ഞു; നാലുപേർക്ക് അൽഭുതരക്ഷ.

കിരമ്പാറ പഞ്ചായത്തിലെ കള്ളാട് പാലത്തിന് സമീപം കഴിഞ്ഞദിവസം രാത്രിലാണ് കാർ തോട്ടിലേക്ക് വീണത് ശക്തമായ ഒഴുക്കിൽ പെട്ടകാർ ഫയർഫോഴ്സ്സ്കൂബാ ടീം കണ്ടെത്തി.

ഞായറാഴ്ച്ച രാത്രി വഴി തെറ്റിയെത്തിയ
കാറിലുണ്ടായിരുന്ന 4 യാത്രക്കാർ വളരെ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടതെന്ന്
കോതമംഗലം ഫയർഫോഴ്സ്അറിയിച്ചു.

ഇവർ ആരൊക്കെയാണെന്നുള്ള പേരു വിലാസ വിവരങ്ങൾ ഫയർഫോഴ്സ് നൽകിയ
വാർത്താകുറിപ്പിൽ വ്യക്തമാക്കായിട്ടില്ല.

എന്നാൽ, ദുരന്തമുന്നറിയിപ്പുകളായി കേന്ദ്ര- സംസ്ഥാന ഡിസാസ്റ്റർമാനേജ്മെന്റ് അതോറിറ്റി ഓറഞ്ച്,റെഡ് അലർട്ടുകൾനൽകിയിരുന്നു.

വളരെയേറെ പ്രതികൂലമായിരുന്നു കാലാവസ്ഥ .

എന്നിട്ടും , എല്ലാ ദുരന്ത മുന്നറിയിപ്പുകളും കാറ്റിൽപറത്തി വേലിതന്നെ വിളവ്തിന്നു .

തട്ടേക്കാട് കോതമംഗലം MLA ഷിബുവും
എറണാകുളം ജില്ലാ കളക്ടർ ജി പ്രിയങ്കയും
മറ്റു ചില സ്ഥാപിത താൽപ്പര്യക്കാരുംനേതൃത്വം നൽകി സംഘടിപ്പിച്ച മൺസൂൺ മാജിക്ക് ഫെസ്റ്റ്.

മാറി മറിയുന്ന റെഡ് അലർട്ട് കാലാവസ്ഥയിൽ ഇത് ദുരന്തമാകാതെസമാപിച്ചത് പങ്കെടുത്ത കുറഞ്ഞആൾക്കൂട്ടത്താന്റെ ഭാഗ്യമന്ന്പറയാം.

മൺസൂൺ മാജിക്ക് ഫെസ്റ്റ് നടക്കുമ്പോൾ
പഴയ തട്ടക്കാട് ബോട്ടപകടമായിരുന്നു
പഴയ ദുരന്ത ചരിത്രതത്തിന്റെ ഓർമ്മയാണ് പലരുടെയും മനസ്സിൽ ഉയർന്നിരിക്കുക.

ജില്ലാ ദുരന്ത നിവാരണ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കളക്ടർ പ്രിയങ്ക മഴേക്കോട്ടിട്ട് അപകടകരമായ
വനാതിർത്തിയിലെ വഴിത്താരയിലൂടെ
എന്തിന് സൈക്കിൾ ചവിട്ടാനും റോഡ് ഷോക്കും
മോഡലായി ഫോട്ടോ ഷൂട്ടിന് നിന്നുകൊടുത്തു എന്ന കടുത്തവിമർശനവും ഇതിനോടകം
പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

അങ്ങനെകോതമംഗലം MLAയും എറണാകുളം ജില്ലാ കളക്ടറും സംഘടിപ്പിച്ച മൺസൂൺ മാജിക്ക് ടൂറിസം പബ്ലിസിറ്റി ആഘോഷങ്ങളിൽ കാഴ്ചക്കാരായി പങ്കെടുത്തവരാണ് അപകട ദുരന്തത്തിൽനിന്നും രക്ഷപ്പെട്ടതെന്നാണ്സംഭവ സ്ഥലത്തെത്തിയചിലർ ആരോപിക്കുന്നത്

അതി ശക്തമായ ഒഴുക്കിൽ കാർവീണ് ഭാഗ്യത്തിനു മാത്രമാണ് രക്ഷപ്പെട്ടതെന്നും ആരോപണമുന്നയിച്ചവർ പറയുന്നു.

അതേസമയം,അധികൃതർ സംഭവത്തിന്റെ ശരിയായവിവരം നൽകാത്തിടത്തോളം ഇതിന് ഔദ്യോഗികമായ സ്ഥിരീകരണം നൽകാനാവില്ല.

അതിശക്തമായ മഴയിൽ മലവെള്ളം ഒഴുകിയെത്തി തോട് നിറഞ്ഞ്ഒഴുകിയിരുന്നു .

ഈ സമയം, കാർവീണ് അജ്ഞാതരായ യാത്രക്കാർ രക്ഷപ്പെട്ട ഞായറാഴ്ച്ച രാത്രിതന്നെ
ഫയർഫോഴ്‌സ് തിരച്ചിൽനടത്തിയിരുന്നു.

എങ്കിലും,ശക്തമായ മഴയും ഒഴുക്കുംമൂലം തിരച്ചിൽനിറുത്തിവക്കുകയും തിങ്കളാഴ്ച രാവിലെപുനരാരംഭിച്ച തിരച്ചിലിൻ വൈകിട്ട്
4മണിയോടെ കാർകണ്ടെത്തുകയുമായിരുന്നു.

ശക്തമായ ഒഴുക്ക്മൂലം കാറിന്റെതിരച്ചിൽ
പലസമയങ്ങളിലും ദുഷ്ക്കരമായിരുന്നു

കോതമംഗലം അഗ്‌നിരക്ഷാനിലയത്തിൽനിന്നും സ്റ്റേഷൻ ഓഫീസർ മുഹമ്മദ്അജ്മൽ
ഷായുടെ നേത്യത്വത്തിൽ ASTO സതീഷ് ജോസ് ,
സീനിയർഫയർ&റെസ്ക്യൂ ഓഫീസർസുമിൽ , സീനിയർഫയർ&റെസ്കൂ ഓഫീസർ,കെ എൻ ബിജു ,ഫയർ & റെസ്കു ഓഫീസർ ആൻസിൽ , ബേസിൽ,ഷാജി,അജിനാസ്,സായ്അനുരാഗ് എന്നിവർ രക്ഷാപ്രവർത്തനത്തിൽപങ്കെടുത്തു.

റൂറൽ ജില്ലയിലെ സോഷ്യൽ പോലീസിംഗ് ഡിവിഷന്റെ ഭാഗമായിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ച് റിവ്യൂ മീറ്റിംഗ്‌ നടത്തി . ആലുവ വൈഎംസ...
03/08/2026

റൂറൽ ജില്ലയിലെ സോഷ്യൽ പോലീസിംഗ് ഡിവിഷന്റെ ഭാഗമായിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ച് റിവ്യൂ മീറ്റിംഗ്‌ നടത്തി .

ആലുവ വൈഎംസിഎ ഹാളിൽ നടന്ന ചടങ്ങ്
കേരളത്തിന്റെ ക്രമസമാധാനച്ചുമതലയുള്ള
എ ഡി ജി പി പി വിജയൻ ഉദ്ഘാടനം ചെയ്തു.

എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര, ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ പെരുമ്പാവൂർ എ.എസ്: പി ഹാർദിക് മീണ, അഡീഷണൽ എസ്. പിയുടെ ചുമതലയുള്ള
ജെ ഉമേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

സ്റ്റുഡൻറ് പോലീസ് കേഡറ്റ്, പ്രോജക്ട് ഹോപ്പ്, ജനമൈത്രി, ഡിസിആർസി തുടങ്ങിയ പദ്ധതികളുടെ അവലോകനം നടത്തി.

എസ് പി സി പദ്ധതിയിലെ അധ്യാപകരുമായി എഡിജിപി ചർച്ച നടത്തി.റൂറൽ ജില്ലയിലെ
52 സ്കൂളുകളിൽ സ്റ്റുഡൻസ് പോലീസ്
കേഡറ്റ് പദ്ധതി നടപ്പാക്കുന്നുണ്ട്.

പുതുതായി 24 സ്കൂളുകൾക്ക് സർക്കാർ അനുമതിനൽകിയിട്ടുണ്ട്പ്രതികൂല .ജീവിത
സാഹചര്യങ്ങൾമൂലം പരീക്ഷഎഴുതാൻ കഴിയാതെവന്നവർക്കുംപരീക്ഷയിൽതോറ്റ
കുട്ടികൾക്കും, പരീക്ഷയെഴുതി വിജയം നേടാൻ സഹായിക്കുന്ന പദ്ധതിയാണ് പ്രോജക്ട് ഹോപ്പ് .

ഈ പദ്ധതി പ്രകാരം ഈ വർഷംSSLC - പ്ലസ് ടു പരീക്ഷകളിൽ25പേരാണ് മികച്ചവിജയംനേടിയത്.

സ്റ്റുഡൻസ് പോലീസ് കേഡറ്റ് പദ്ധതിയിലെ അധ്യാപകരെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാക്കി തൂഫാൻ വാരിയേഴ്സിൻ്റെ ബാഡ്‌ജും ചടങ്ങിൽ
എഡിജിപി വിജയൻനൽകി.

വിവിധ സ്കൂളുകളിൽ നിന്നും എത്തിയഎസ്പിസി അധ്യാപകർ ഹോപ്പ് പദ്ധതിയുടെ റിസോഴ്സ് പേഴ്സൺസ്, കൗൺസിലേഴ്‌സ്ഡിവൈഎസ്പിമാർ
ഇൻസ്പെക്ടർമാർ,പോലീസുദ്യോഗസ്ഥർ
തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മൂവാറ്റുപുഴയാറിൻ്റെ കച്ചേരിത്താഴം പാലത്തിൽ നിന്നുമുള്ള ജലവിതാനകാഴ്ച.ഒപ്പം അധികൃതർഅറിയിച്ച ജലനിരപ്പു സംബന്ധിച്ച 03/08/202...
03/08/2026

മൂവാറ്റുപുഴയാറിൻ്റെ കച്ചേരിത്താഴം പാലത്തിൽ നിന്നുമുള്ള ജലവിതാനകാഴ്ച.ഒപ്പം അധികൃതർ
അറിയിച്ച ജലനിരപ്പു സംബന്ധിച്ച 03/08/2026 തിങ്കളാഴ്ച രാവിലെയുള്ള സ്ഥിതിവിവരകണക്ക്
ജലനിരപ്പ് :12.46 മീറ്ററാണ് മുന്നറിയിപ്പ് വാട്ടർ ലെവൽ.10.92 മീറ്റർഅപകടനില : 11.93 മീറ്ററാണ് രാവിലെ 10മണിനേരത്തെ മുവ്വാറ്റുപുഴജലനിരപ്പ്.

Address

Kothamangalam
Kotamangalam
686691

Telephone

+919447872982

Website

Alerts

Be the first to know and let us send you an email when KL-44 Kothamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share