08/08/2026
ചെറുവട്ടൂർ ഹൈക്കോർട്ട് കവലയിൽ
കാട്ടിൽ നിന്നും വെറുതെ നമ്മുടെ നാടു
ചുറ്റികാണാൻ ഇറങ്ങിയതാണോ മയിൽ?
2026 ആഗസ്റ്റ് 8 ന് ശനിയാഴ്ച പുലർച്ചെ മയിലമ്മയെകണ്ടഇതിന്റെ കാരണങ്ങളുടെ സഞ്ചാരവഴികളിലൂടെ പോയതിന്റെ കുറിപ്പ്.
പതിവായ മനുഷ്യ -വന്യജീവിഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും പശ്ചാത്തലത്തിൽനിന്നും
പ്രകൃതിബന്ധുവായി ചിന്തിക്കുമ്പോൾ ഉണ്ടായ സ്വാഭാവികമായ വികാരവിചാര കുറിപ്പാണിത്.
"നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂരിൽ നിന്നും ആകാശദൂരം കൂട്ടിയാൽ കോട്ടപ്പടി പിണ്ടിമന കീരമ്പാറ പഞ്ചായത്തുകളിലെ വനാതിർത്തികളിലേക്ക് 10 കിലോമീറ്ററിൽ താഴെയും തട്ടേക്കാട് പക്ഷിസങ്കേതം ഉൾപ്പെടുന്നപൂയംകുട്ടികാടുകളിലേക്ക്ഏകദേശം 15കിലോ മീറ്ററിനിപ്പുറവും കണക്കാക്കാം.
വനാന്തരത്തിലെ ശക്തമായ ഉൾപൊട്ടലിലും
മലവെള്ളപ്പാച്ചിലും ഉൾപ്പെടെയുള
പ്രകൃതി ക്ഷോഭത്താൽ ഉണ്ടാകുന്ന ജൈവ വൈവിധ്യത്തിൽനിന്നുള്ള വേർപെടലുകൾ.
കൂടാതെ "അഡ്വഞ്ചർടൂറിസം എന്ന ഔദ്യോഗിക ബ്രാൻഡിങ്ങ്" നടത്തി മൺസൂൺ മാന്ത്രിക ഉല്ലാസമെന്ന പേരിൽ കുടിച്ച് കൂത്താടി
ലക്കും ലഗാനും ഇല്ലാതെ പിരിവെട്ടി ചെല്ലുന്ന കാടെന്തെന്ന് അറിയാത്തചെറു സംഘങ്ങൾ .
നിരുത്തരവാദിത്ത ടൂറിസ്റ്റുകളായ ഇരുകാലി മനുഷ്യർ മലമ്പാതകൾ കയറി പൂയംകൂട്ടിയിലെ
കാടും മേടും കാട്ടാറും ആദിവാസി ഉന്നതികളും വരെ ഇപ്പോൾ ഇളക്കിതുടങ്ങിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയനത്തിന്റെ തോതും കനത്ത മഴയും പരിഗണിച്ചുള്ള റെഡ് ഓറഞ്ച് അലർട്ടുകൾ കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അപകടമുന്നറിപ്പായിഉണ്ട് .
അനുദിനമുള്ള ഈ ദുരന്തപ്പെരുമഴയുടെ ക കർർശന മുന്നറിയിപ്പുകകളുള്ള ഈ കർക്കടക കാലത്ത് എറണാകുളം ജില്ലാ ഭരണകൂടവും, പുത്തനച്ചി പുരപ്പുറം തൂക്കുമെന്ന പഴഞ്ചൊല്ല് അർത്ഥവത്താക്കുന്ന സിനിമാറ്റിക് നാട്യമുള്ള പുതിയ ജനപ്രതിനിധികളും കൂടെ വേഷം കെട്ടുകാരായ ചില വിവാദ സെലിബ്രിറ്റികളും നിയമലംഘനവും അതിസാഹസികതയും പൂയംകുട്ടി വനാന്തരത്തിൽ തുടരുകയാണ്.
കോതമംഗലം DFO പരിധിയിലുള്ള തട്ടേക്കാട്, കുട്ടമ്പുഴ , വടാട്ടുപാറ, ഇടമലയാർ, തുണ്ടം, ഭൂതത്താൻകെട് മേഖലയിലെ ഏതാനും ചില ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരും മുൻകാലത്ത് കുപ്രസിദ്ധമായ ആനക്കൊമ്പ് - മരം മുറി
കൊള്ളകൾക്ക് കൂട്ടുനിന്നതു പോലെയയും
നിലവിൽ നിലമറന്ന് പെരുമാറുന്നുണ്ട്.
കൂടാതെ,കോതമംഗലം നഗരത്തിലെ
ചില പണച്ചാക്ക് ഓഫ് റോഡ് കൊച്ചപ്പൻമാരും
നാനാഭാഗത്തു നിന്നും ഒത്തുകൂടിയിട്ടുള്ള അറിയപ്പെടുന്ന ചില വന്യമൃഗ വേട്ടക്കാരും
പൊങ്ങച്ച കൊച്ചമ്മമമാരുംവരെ ചുമ്മാ
ചില സോഷ്യൽസ്റ്റാറ്റസും മീഡിയാഹൈപ്പും
ഉണ്ടാക്കാൻ പുത്തനച്ചിക്കുവാലാട്ടി കൂട്ടുണ്ട്.
ഇൻസ്റ്റയിലേക്കും മുഖപുസ്തകത്തിലേക്കും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കും ഇടാനുള്ള അര നേരങ്ങളുടെ ഇൻസ്റ്റന്റ് റീൽസ് ഫോട്ടോ ഷൂട്ടിന്റെ എല്ലാത്തരത്തിലുള്ള പേക്കൂത്തുകൾക്കും കോതമംഗലത്തെ കാടകംവേദിയാക്കുന്നു.
ഇത്തരത്തിലുള്ള അഴിഞ്ഞാട്ടമടക്കമുള്ള പലവിധ കാരണങ്ങളാൽ വർഷങ്ങളായി കഴിഞ്ഞു വന്ന ആവാസഇടങ്ങൾ നഷ്ടപ്പെടുന്നതോടെ പരക്കംപാഞ്ഞ്
ഇനിയും നാട്ടിലേക്കിറങ്ങുന്നത് പാവങ്ങളായ മയിലോ,മാനോ,മുയലോമാത്രമായിരിക്കില്ല.
ആനയും കടുവയും പന്നിയും കരടിയും പുലിയും കാട്ടുപോത്തും പിന്നെ രാജവെമ്പാലയും ഉൾപ്പെടെയുള്ള വന്യജീവികൾ ആയിരിക്കാം.
എന്നിട്ട് അതിന്റെ പേരിൽ കോടിക്കണക്കിന്
രൂപയുടെ ട്രെഞ്ച് കുഴിച്ചിട്ടോ മിക്കവാറും കറന്റുേ കട്ടുള്ള ഇപ്പോൾ വൈദ്യുത /അല്ലെങ്കിൽ സോളാർ ഫെൻസിങ്ങുകൾ നീളത്തിൽ നിർമ്മിച്ചിട്ടോ ക്യാഫലം? ബോലോ🗣️ കോതമംഗലം മാലിക്ക്ആത്മീഭായ് ?
അല്ല ,ആരാന്റെ അമ്മയ്ക്ക് പ്രാന്ത്പിടിച്ചാൽ
കാണാൻനല്ല ചേലായിരിക്കും !അല്ലേ ?
എന്നാൽ, കാടും മലയും ഇളക്കുമ്പോൾ അരക്ഷിതരായ വന്യജീവികൾ കൂട്ടത്തോടെ
ന നാട്ടിലേക്ക് ഇരമ്പിയെത്തി തിരിഞ്ഞു കുത്തുകയും കൊത്തുകയും ചെയ്യുന്നന്നത്
ഇങ്ങനെയെങ്കിൽ സ്വാഭാവികമായിരിക്കും!!
അപ്പോൾ സ്ഥിതിഗതികൾ അടിമുടിമാറും കോതമംഗലത്തെ പുതിയ നീല M ല A കളേ..."
(ജനകീയ മാധ്യമപ്രവർത്തകൻ കോതമംഗലം)