Fourth Estate

Fourth Estate Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Fourth Estate, Media/News Company, Kottakkal.

26/05/2026

മുനമ്പം വഖഫ് ഭൂമി തന്നെ
കെ എം ഷാജി
വിഡി സതീശൻ്റെത് അദ്ദേഹത്തിൻ്റെ വ്യക്തിഗത അഭിപ്രായം

20/05/2026

SDPI യുടെ യുവജന പ്രസ്ഥാനം ' യങ്ങ് ഡെമോക്രാറ്റ്സ് ' കേരളത്തിലും പ്രവർത്തനമാരംഭിച്ചു. SDPI സംസ്ഥാന പ്രസിഡണ്ട് ശ്രീ CPA ലത്തീഫ് യൂത്ത് അസംബ്ലി ഉദ്ഘാടനം ചെയ്തു.ഇതോടെ കേരള രാഷ്ട്രീയ ഭൂപടത്തിൽ നിർണ്ണായകമായ മറ്റൊരു ചുവടുവെപ്പുകൂടി SDPI നടത്തിയിരിക്കയാണ്. വിമർശനങ്ങളും പാർട്ടിയെ തകർക്കാൻ വരെ ശ്രമിച്ചിട്ടും അതെല്ലാം മറികടന്ന് പാർട്ടിയുടെ വളർച്ച എതിരാളികളെ വരെ അമ്പരിപ്പിക്കുകയാണ്.

തിരുവനന്തപുരം: ഉന്നത വിദ്യാഭാസ വകുപ്പ് മുസ്ലിം ലീഗിൽ നിന്ന് കോൺഗ്രസ് ഏറ്റെടുത്തു. പകരം ഫിഷറീസ് വകുപ്പ് നൽകും. അതിനിടെ ഉന...
20/05/2026

തിരുവനന്തപുരം: ഉന്നത വിദ്യാഭാസ വകുപ്പ് മുസ്ലിം ലീഗിൽ നിന്ന് കോൺഗ്രസ് ഏറ്റെടുത്തു. പകരം ഫിഷറീസ് വകുപ്പ് നൽകും. അതിനിടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് നിർബന്ധപൂർവ്വം ഏറ്റെടുത്തതോടെ BJP -സംഘ് പരിവാർ പ്രീണനമാണ് നടന്നിരിക്കുന്നതെന്ന ആരോപണം ശക്തമായി. ദിവസക്കൾക്ക് മുമ്പ് BJP നേതാവ് V മുരളീധരൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗിന് നൽകരുതെന്ന് പരസ്യമായി പറഞ്ഞിരുന്നു. 3 MLA മാരുള്ള BJP ഈ സംഭവത്തോടെ കോൺഗ്രസ് മന്ത്രിസഭയെ പിൻസീറ്റിലിരുന്ന് നിയന്ത്രിക്കുമെന്നത് ഉറപ്പായെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ വിമർശനം. |
Forurthestate news

ദുബായ് കേന്ദ്രമാക്കി മലയാളി പെൺകുട്ടികളെ ലൈംഗിക വ്യാപാരത്തിനായി വിദേശത്തേക്ക് കടത്തുന്ന അന്താരാഷ്ട്ര മാഫിയാ സംഘത്തിലെ മൂ...
20/05/2026

ദുബായ് കേന്ദ്രമാക്കി മലയാളി പെൺകുട്ടികളെ ലൈംഗിക വ്യാപാരത്തിനായി വിദേശത്തേക്ക് കടത്തുന്ന അന്താരാഷ്ട്ര മാഫിയാ സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയും കൊച്ചിയിൽ മോഡലുമായി ജോലി ചെയ്യുന്ന അലീന എബ്രഹാം ഉൾപ്പെടെ പിടിയിലായ മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
​കേസിലെ ഒന്നാം പ്രതി ദുബായിൽ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന പെരുമ്പാവൂർ കോട്ടപ്പടി സ്വദേശി സ്റ്റേയ്സി എന്ന സിന്ധുവാണ്. മോഡൽ അലീന കേസിലെ മൂന്നാം പ്രതിയാണ്. പൊന്നാനി സ്വദേശിയായ മൻജീമയാണ് നാലാം പ്രതി. കേസിലെ രണ്ടും അഞ്ചും പ്രതികൾ മലയാളികളായ മറ്റ് രണ്ട് സ്ത്രീകളാണെന്നാണ് വിവരം.
​വാഗ്ദാനങ്ങൾ നൽകി കെണിയിൽ വീഴ്ത്തുന്ന രീതി:
​വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ: വിദേശത്ത് മോഡലിംഗ്, മേക്കപ്പ് ആർട്ടിസ്റ്റ്, ബ്യൂട്ടി പാർലർ ജോലികൾ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ യുവതികളെ ദുബായിലേക്ക് ആകർഷിക്കുന്നത്.
​രേഖകൾ പിടിച്ചെടുക്കൽ: വിദേശത്ത് എത്തിച്ച ഉടൻ തന്നെ യുവതികളെ ഒരു ഫ്ലാറ്റിലേക്ക് മാറ്റുകയും, അവരുടെ ഫോണുകളും പാസ്‌പോർട്ടുകളും സംഘത്തലവനായ സിന്ധുവിന്റെ നേതൃത്വത്തിൽ ബലമായി വാങ്ങി വെക്കുകയും ചെയ്യും.
​ലഹരിമരുന്ന് നൽകിയുള്ള പീഡനം: പ്രതികളുടെ നിർബന്ധത്തിന് വഴങ്ങാത്തവർക്ക് ക്രൂരമായ മർദ്ദനമേൽക്കേണ്ടി വരുന്നു. യുവതികളെ നിർബന്ധിച്ച് ലഹരിമരുന്ന് കുടിപ്പിച്ച് ബോധരഹിതരാക്കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയാണ് ഇവരുടെ രീതി.
​ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിംഗ്
​ക്രൂരമായ പീഡന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ ശേഷം, ഇത് കാണിച്ച് യുവതികളെ നിരന്തരം ബ്ലാക്ക്‌മെയിൽ ചെയ്യുകയായിരുന്നു സംഘം. വഴങ്ങാത്തവരുടെ നഗ്നചിത്രങ്ങൾ യുവതികൾ അനാശാസ്യ ജീവിതം നയിക്കുകയാണെന്ന് ആരോപിച്ച് നാട്ടിലെ വീട്ടുകാർക്ക് അയച്ചുകൊടുത്ത് മാനസികമായി തകർക്കാനും പ്രതികൾ ശ്രമിച്ചു.
​ഒരു മാസത്തോളം നീണ്ട അതിക്രൂരമായ തടവുജീവിതത്തിനും പീഡനങ്ങൾക്കുമൊടുവിൽ, ഒരു ബന്ധുവിന്റെ സഹായത്തോടെയാണ് ഒരു യുവതി ഈ നരകത്തിൽ നിന്നും രക്ഷപ്പെട്ടത്. നാട്ടിൽ തിരിച്ചെത്തിയ യുവതി പോലീസിൽ പരാതി നൽകിയതോടെയാണ് അന്താരാഷ്‌ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഈ പെൺവാണിഭ സംഘത്തിന്റെ ക്രൂരതകൾ പുറംലോകമറിഞ്ഞത്.

____________________________________

04/05/2026

ഒരു കൈയ്യബദ്ധം നാറ്റിക്കരുത് '
അഴിക്കോട് മണ്ഡലത്തിൽ ലീഗ് വിജയിച്ചു എന്ന് എവിടെയോ ആരോ വിളിച്ച് പറയുന്നത് കേട്ട ആവേശത്തിൽ ലീഗുകാർ കൊടിയുമായി റോഡിൽ ഇറങ്ങി ഉറക്കെ വിളിച്ചു

" കാണാനില്ല കാണാനില്ല സുഡാപ്പിയെ കാണാനില്ല "

അവസാനം വോട്ടെണ്ണി കഴിഞ്ഞപ്പോൾ അഴിക്കോട് മണ്ഡലത്തിൽ LDF വിജയിച്ചത് 349 വോട്ടുകൾക്ക് .

03/05/2026

ട്രെയിൻ യാത്രയ്ക്കിടെ സീറ്റുകൾ നശിപ്പിക്കുന്ന ഒരു സംഘം യുവാക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ രാജ്യത്ത് വൻ പ്രതിഷേധം. തങ്ങൾ ചെയ്യുന്ന അക്രമങ്ങൾ സ്വന്തം ഫോണിൽ ചിത്രീകരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.കുറ്റവാളികളെ ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിയണമെന്നും നഷ്ടപരിഹാരം അവരിൽ നിന്ന് തന്നെ ഈടാക്കണമെന്നും, പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. റെയിൽവേ കോച്ചുകൾ ദുരുപയോഗം ചെയ്യുന്നതും നശിപ്പിക്കുന്നതുമായ സംഭവങ്ങൾ ഇന്ത്യൻ റെയിൽവേയിൽ മുൻപും ഉണ്ടായിട്ടുണ്ട്. ജനറൽ, സ്ലീപ്പർ ക്ലാസുകളിലാണ് ഇത്തരം അക്രമങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത് റെയിൽവേയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിനൊപ്പം യാത്രക്കാരുടെ സുരക്ഷയെയും ബാധിക്കുന്നു. ഇത്തരം സംഭവങ്ങൾ തടയേണ്ടത് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും (RPF) ഗവൺമെന്റ് റെയിൽവേ പോലീസിന്റെയും (GRP) ചുമതലയാണ്. സംഭവത്തിൽ ഇതുവരെ ഇന്ത്യൻ റെയിൽവേയോ റെയിൽവേ മന്ത്രാലയമോ ഔദ്യോഗിക സ്ഥിരീകരണമോ അറസ്റ്റോ നടത്തിയിട്ടില്ല. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോടും മറ്റ് ഉദ്യോഗസ്ഥരോടും അടിയന്തരമായി ഇടപെടാനും മാതൃകാപരമായ ശിക്ഷ നൽകാനും പൊതുജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. യാത്രക്കാരുടെ അച്ചടക്കത്തെക്കുറിച്ചും പൊതുമുതൽ സംരക്ഷിക്കുന്നതിനെക്കുറിച്ചുമുള്ള വലിയ ചർച്ചകൾക്ക് ഈ സംഭവം വഴിയൊരുക്കിയിരിക്കുകയാണ്. അധികൃതർ ഉടൻ തന്നെ സംഭവത്തിൽ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മലപ്പുറം: മലപ്പുറം ജില്ലാ വിഭജനമെന്ന  SDPlയുടെ വർഷങ്ങൾക്ക് മുമ്പേയുള്ള ആവശ്യം മുസ്ലിം ലീഗ് ഏറ്റെടുത്തതിൽ കോൺഗ്രസിൽ മൂറുമ...
02/05/2026

മലപ്പുറം: മലപ്പുറം ജില്ലാ വിഭജനമെന്ന SDPlയുടെ വർഷങ്ങൾക്ക് മുമ്പേയുള്ള ആവശ്യം മുസ്ലിം ലീഗ് ഏറ്റെടുത്തതിൽ കോൺഗ്രസിൽ മൂറുമുറുപ്പ്: SDPI യുടെ അജണ്ട ലീഗ് ഏറ്റെടുത്തത് SDPlയുടെ പ്രസക്തി വർധിപ്പിക്കുമെന്നും നിലവിൽ CPMമായി അടുത്തിരിക്കുന്ന പാർട്ടിക്ക് അത് മുതൽക്കൂട്ടാവുമെന്നും കോൺഗ്രസ് വൃത്തങ്ങൾ കണക്ക് കൂട്ടുന്നു. തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകളെ കൂട്ടി ചേർത്ത് തിരൂർ ആസ്ഥാനമായി ജില്ല രൂപികരിക്കണമെന്നാവശ്യപ്പെട്ട് SDPI നിരന്തരം സമരത്തിലാണെന്നും അതിനായി മലപ്പുറം ജില്ലാ ജനകീയ ഹർത്താലും മറ്റ് സമര പരിപാടികളും നടത്തിയതിനാൽ ജില്ല വിഭജിച്ചാൽ അതിൻ്റെ ക്രെഡിറ്റ് മുഴുവനും SDPIക്ക് പോവുമെന്നും കോൺഗ്രസിലെ ഒരു വിഭാഗം കണക്കുകൂട്ടുന്നു.

അതേ സമയം ലീഗ് പ്രമേയം ആത്മാർത്ഥമുള്ളതാണെങ്കിൽ അധികാരത്തിലെത്തിയാൽ നിയമസഭയിലുന്നയിക്കാൻ ധൈര്യം കാണിക്കണമെന്നും പുതിയ ജില്ല രൂപീകരണ പ്രഖ്യാപനം നടത്താൻ തയ്യാറുണ്ടോയെന്നും SDPl നേതൃത്വം വെല്ലുവിളിച്ചിരിക്കയാണ്..

ലീഗ് തീരൂരങ്ങാടി ആസ്ഥാനമായി ജില്ലാ വിഭജനം ആവശ്യപ്പെടുന്നത് ;SDPI യുടെ ജനകീയ ആവശ്യം; ലീഗണികളും ജനങ്ങളും ലീഗ് നേതൃത്വത്തോട് ചോദ്യം ചെയ്ത ജാള്യത മറക്കാനെല്ലെങ്കിൽ ഇപ്പോൾ തന്നെ അതിൻ്റെ പ്രഖ്യാപനം പാണക്കാട് തങ്ങൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും SDPI നേതൃത്യം വ്യക്തമാക്കുന്നു.

എന്തായാലും UDF അധികാരത്തിലെത്തിയാൽ ജില്ലാ വിഭജനം നടക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ ജനങ്ങൾ.
News Desk
Fourthestate

29/04/2026

ഒഡീഷയിലെ കിയോഞ്ജർ ജില്ലയിൽ നിന്നുള്ള ഒരു ഹൃദയഭേദകമായ സംഭവത്തിൽ, 50 വയസ്സുള്ള ദിവസ വേതന തൊഴിലാളിയായ ജീതു മുണ്ട തന്റെ സഹോദരിയുടെ അസ്ഥികൂടം പുറത്തെടുത്ത് ഏകദേശം 3 കിലോമീറ്റർ അകലെയുള്ള ഒരു ബാങ്കിലേക്ക് കൊണ്ടുപോയി, അക്കൗണ്ട് ഉടമ "നേരിട്ട് ഹാജരാകണം" എന്ന് ജീവനക്കാർ നിർബന്ധിച്ചു.

ജീതുവിന്റെ സഹോദരി കൽറ 2026 ജനുവരി 26 ന് മരിച്ചു. മൂന്ന് മാസത്തിന് ശേഷം, ജീതുവിന്റെ സഹോദരി കൽറ തന്റെ അക്കൗണ്ടിൽ നിന്ന് അടിയന്തരമായി ആവശ്യമായിരുന്ന 20,000 രൂപ പിൻവലിക്കാൻ ഒഡീഷ ഗ്രാമീൺ ബാങ്കിന്റെ മാലിപോസി ശാഖയിലേക്ക് പോയി. എന്നാൽ ഔപചാരിക മരണ ക്ലെയിം നടപടിക്രമങ്ങളെയും ഔദ്യോഗിക രേഖകളെയും കുറിച്ചുള്ള അവബോധമില്ലാതിരുന്നതിനാൽ, അദ്ദേഹത്തെ പലതവണ തിരിച്ചയച്ചു.

അവളുടെ മരണത്തിന്റെ ഭൗതിക തെളിവ് മാത്രമാണ് ബാങ്ക് കേൾക്കാനുള്ള ഏക മാർഗം എന്ന് വിശ്വസിച്ച ജീതു അവളുടെ ശവക്കുഴി കുഴിച്ച്, അവളുടെ മൃതദേഹം തന്റെ തോളിൽ വച്ചിട്ട്, ശാഖയിലേക്ക് നടന്നു.

സംഭവം പുറത്തുവന്നതിനെത്തുടർന്ന് പൊതുജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന്, ഏക അവകാശവാദിയായി ജീതുവിന് ഫണ്ട് വിട്ടുകൊടുക്കാൻ ബാങ്ക് ഇപ്പോൾ അനുമതി നൽകി.

ഈ എപ്പിസോഡ് രൂക്ഷമായ വിമർശനത്തിന് വിധേയമാകുകയും ഗ്രാമീണ ഇന്ത്യയിലെ ദാരിദ്ര്യം, നിരക്ഷരത, സ്ഥാപന അവബോധമില്ലായ്മ, ഉദ്യോഗസ്ഥ കാഠിന്യം എന്നിവയുടെ ക്രൂരമായ കൂടിച്ചേരലിനെ തുറന്നുകാട്ടുകയും ചെയ്തു.

25/04/2026

ഗോളായോ? അപ്രതീക്ഷിത അടിയുടെ ആഘാതത്തിൽ വീണിട്ടും ഗോളിയുടെ ചോദ്യം വൈറൽ!

*തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി;* *ആത്മഹത്യ കുറിപ്പ് കണ്ടെത്തി*എഴൂർ സ്വദേശി ഇ...
21/04/2026

*തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി;* *ആത്മഹത്യ കുറിപ്പ് കണ്ടെത്തി*

എഴൂർ സ്വദേശി ഇർഫാന(30), മകൻ അമൻ മാലിക് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം.
മലപ്പുറം: തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന(30), മകൻ അമൻ മാലിക് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം. അതേസമയം, യുവതിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

യുവതിയുടെ ഉമ്മ നാല് മാസം മുമ്പാണ് മരിച്ചത്. ഇതിൽ കടുത്ത മനോവിഷമത്തിലായിരുന്നു യുവതിയെന്നു പൊലീസ് പറയുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

17/04/2026

പേരാമ്പ്ര: ചെറുവണ്ണൂരിൽ മതിലിൽ പോസ്റ്ററൊട്ടിക്കാനെത്തിയ ദർസ് വിദ്യാർത്ഥികളെ ആർഎസ്എസ് ക്രിമിനലുകൾ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ ചെറുവണ്ണൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുന്നു.പ്രതികളെ ഇപ്പോഴും അറസ്റ്റ് ചെയ്തിട്ടില്ല.

Address

Kottakkal

Website

Alerts

Be the first to know and let us send you an email when Fourth Estate posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share