KP Latheef

KP Latheef Teach(Someone)an attitude, Idea, or habit by Persistent instruction

19/12/2025
മതേതര കേരളം ഉറ്റുനോക്കുന്നു. ഫാസിസ്റ്റുകളെ അധികാരത്തിൽ നിന്നും മാറ്റി നിർത്താൻ ഇടത് വലത് മുന്നണികൾക്ക് ചങ്കൂറ്റമുണ്ടോ?നി...
18/12/2025

മതേതര കേരളം ഉറ്റുനോക്കുന്നു. ഫാസിസ്റ്റുകളെ അധികാരത്തിൽ നിന്നും മാറ്റി നിർത്താൻ ഇടത് വലത് മുന്നണികൾക്ക് ചങ്കൂറ്റമുണ്ടോ?
നിസാര കാരണങ്ങൾ പറഞ്ഞ് മാറി നിൽക്കുകയാണെങ്കിൽ 'ഞങ്ങളാണ് ഏറ്റവും വലിയ ഫാസിസ്റ്റ് വിരുദ്ധർ എന്ന ഓരിയിടൽ' ദയവ് ചെയ്ത് നിർത്തണം.
- KP

17/12/2025

ലീഗിൻ്റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്തതിൻ്റെ SDPI ആഹ്ലാദ പ്രകടനത്തിലേക്ക് പ്രശ്നമുണ്ടാക്കാൻ ബൈക്ക് ഓടിച്ചു കയറ്റിയ ലീഗ്കാരനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തിരിച്ചയച്ചു.!😅😅

ലീഗ്കാരൻ: ഇതിലും നല്ലത് ട്രെയിനിന് തല വെക്കുകയായിരുന്നു.😪😪😅

16/12/2025

🔥💪

ഒറ്റ കൊമ്പനായി തിളക്കമാർന്ന വിജയവുമായി
15/12/2025

ഒറ്റ കൊമ്പനായി തിളക്കമാർന്ന വിജയവുമായി

യുഡിഎഫുകാർക്ക് ഇഷ്ടമാവില്ല, എന്നാലും.തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മിന്നുന്ന വിജയം നേടിയത് വോട്ടർമാർക്ക് യുഡിഎഫിനോടുള്ള ...
14/12/2025

യുഡിഎഫുകാർക്ക് ഇഷ്ടമാവില്ല, എന്നാലും.

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മിന്നുന്ന വിജയം നേടിയത് വോട്ടർമാർക്ക് യുഡിഎഫിനോടുള്ള ഇഷ്ടം കൊണ്ടാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? ഇല്ല കെട്ടോ, എൽഡിഎഫിനോടുള്ള അനിഷ്ടമാണ് യുഡിഎഫിനുള്ള വോട്ടായി മാറിയത്. ഭരണ വിരുദ്ധ വികാരമുണ്ടാവുക സ്വഭാവികമാണ് എന്നാൽ ഇടത് പക്ഷത്തെ ജനങ്ങൾ ഇത് പോലെ വെറുത്തൊരു കാലം മുമ്പുണ്ടായിട്ടില്ല.

തോറ്റാലും ജയിച്ചാലും പോയാലും വന്നാലും പിന്നിൽ ജമാഅത്തെ ഇസ്ലാമി എന്ന് പറയുന്ന ഗോവിന്ദന്മാരെ ജനങ്ങൾ കോമഡി പീസുകളായി മാത്രമേ കണ്ടിട്ടുള്ളൂ. പക്ഷേ മലപ്പുറത്ത് മറ്റു മതക്കാർക്ക് ശ്വാസം കിട്ടുന്നില്ല എന്ന് പറയുന്ന, ശബരി മലക്കാലത്ത് കറുപ്പ് വസ്ത്രം വിൽക്കാൻ സാധിക്കുന്നില്ല, പൊതു ഖജനാവ് മുസ്ലിംകൾ വാരിക്കൊണ്ട് പോകുന്നു എന്നൊക്കെ വിളിച്ചു പറയുന്ന ഒരുത്തനെ പൊന്നാടയണിയിച്ച് സ്റ്റേറ്റ് കാറിൽ കൊണ്ട് നടന്നാൽ ജനങ്ങൾ വെറുക്കും. മുസ്ലിംകൾ മാത്രമല്ല സകല മനുഷ്യരും വെറുക്കും, മുസ്ലിംകൾക്കെതിരെ വർഗീയത പറയുന്നത് മറ്റു മതക്കാർക്ക് ഇഷ്ടമാണ് എന്നൊരു ധാരണ പലർക്കുമുണ്ട്. സംഘി മനസ്സുള്ള അഥവാ മുസ്ലിം വെറുപ്പുള്ള അപൂർവം മനുഷ്യർക്കൊഴികെ കേരളത്തിലെ മഹാ ഭൂരിപക്ഷം മനുഷ്യർക്കും വർഗീയത പറയുന്നതും പ്രവർത്തിക്കുന്നതും ഇഷ്ടമല്ല, അവരെ എതിർക്കുകയും തുറന്ന് കാണിക്കുകയും ചെയ്യുന്നവരെയാണ് ജനങ്ങൾ ഇഷ്ടപ്പെടുക എന്ന് ഇടത് പക്ഷക്കാർ മാത്രമല്ല കോൺഗ്രസുകാരും മനസ്സിലാക്കണം.

നിങ്ങൾ റിജിൽ Rijil Chandran Makkutty യുടെ വിജയം ശ്രദ്ധിച്ചുവോ? അവിടെ സിപിഎമ്മും ബിജെപിയും റിജിലിനെതിരെ ഉന്നയിച്ചത് ഒരേ ആരോപണമാണ്. അയാൾ ഗോമാതാവിനെ കൊന്നവനാണ്! കേരളത്തിൽ ആയിരക്കണക്കിന് അറവ് ശാലകൾ പ്രവർത്തിക്കുന്നുണ്ട്, ഓരോ ദിവസവും ആയിരക്കണക്കിന് പശുക്കളെയും കാളകളെയും അറുക്കുന്നുണ്ട്, എല്ലാ മതക്കാരും തിന്നുന്നുണ്ട്. ബീഫ് കയ്യിൽ വെച്ചു എന്നാരോപിച്ച് മനുഷ്യരെ തല്ലിക്കൊല്ലുന്നതിനെതിരെ പ്രതിഷേധിക്കാൻ പരസ്യമായി കാളയെ അറുത്ത റിജിലിനോട് അതൽപ്പം കൂടി പോയി എന്ന് പറഞ്ഞവരിൽ കോൺഗ്രസുകാരുമുണ്ട് , പക്ഷേ ജനങ്ങൾ എങ്ങനെയാണ് ആ വിഷയത്തെ സമീപിച്ചത് എന്ന് തെരെഞ്ഞെടുപ്പിൽ കണ്ടില്ലേ? അബ്ദുള്ളക്കുട്ടി ഉൾപ്പെടെയുള്ള BJP നേതാക്കളും സഖാക്കളും കൊണ്ട് പിടിച്ച ദുഷ്പ്രചരണങ്ങൾ നടത്തിയിട്ടും 90 ശതമാനം ഹിന്ദുക്കളുള്ള ബൂത്തുകളിൽ പോലും റിജിലിന് വൻഭൂരിപക്ഷം ലഭിച്ചു, മൃദുഹിന്ദുത്വ വോട്ടുകളുടെ പത്തിരട്ടി മതേതര വോട്ടുകൾ ഹിന്ദു സമുദായത്തിലുണ്ട് എന്ന് മനസ്സിലാക്കാനുള്ള വിവേകം കോൺഗ്രസിന് ഉണ്ടായാൽ അക്കാര്യം ജനങ്ങൾക്ക് ബോധ്യമായാൽ ബിജെപിയുടെ ഭാഷയിൽ സംസാരിക്കുന്ന മൃദു ഹിന്ദുത്വ പാർട്ടിയായ സിപിഎമ്മിനെ കയ്യൊഴിയുന്നവർ ആശങ്കയില്ലാതെ യുഡിഎഫിന് വോട്ട് ചെയ്യും.

ഈ തെരെഞ്ഞെടുപ്പ് വിജയം കൊണ്ട് നിയമസഭാ ഇലക്ഷൻ ഈസിയായി വിജയിക്കാമെന്ന് യുഡിഎഫ് കരുതുന്നുണ്ടോ? സിജെപി കൃത്യമായി പണിയെടുത്താൽ അവർ ജയിക്കും കോൺഗ്രസ് നിസ്സഹായരാകും എന്നതിന് തെളിവാണ് തിരുവനന്തപുരം കോർപറേഷൻ. അവിടെ ബിജെപിയെ വിജയിപ്പിക്കാൻ നടത്തിയ തന്ത്രങ്ങളിൽ ഒന്നാമത്തേത് വാർഡ് വിഭജനമായിരുന്നു. ബിജെപി ജയിക്കാൻ ഇടയില്ലാത്ത, ന്യൂനപക്ഷ വോട്ടുകൾ കൂടുതലുള്ള വാർഡുകളെ ഒന്നിച്ചു ചേർത്ത് ജംബോ വാർഡുകൾ ഉണ്ടാക്കി, ഉദാഹരണം ബീമാപ്പള്ളി, അവിടെ 17500 വോട്ടർമാരാണ് ഒരു വാർഡിൽ. ബിജെപി വോട്ടർമാരുള്ള സ്ഥലങ്ങളിൽ 4000 പേർക്കാണ് ഒരു വാർഡ്.

ഈ ചെയ്യുന്നത് അനീതിയാണ്, ഇങ്ങനെ ജംബോ വാർഡുകൾ ഉണ്ടാക്കുന്നതിന്റെ മാനദണ്ഡം എന്താണ് എന്ന് കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? വാർഡ് വിഭജനം സത്യസന്ധമായി നടന്നിരുന്നുവെങ്കിൽ 10 സീറ്റുകൾ എങ്കിലും യുഡിഎഫിന് കൂടുതൽ കിട്ടുമായിരുന്നു, അനധികൃതമായി ചേർക്കപ്പെട്ട വോട്ടുകളെ കുറിച്ച് പല തവണ ചർച്ചകൾ വന്നുവെങ്കിലും വോട്ട് ചോരി മുദ്രാവാക്യം സ്വന്തമായുള്ള കോൺഗ്രസ അക്കാര്യം ശ്രദ്ധിച്ചിട്ടില്ല. ഇത് പോലുള്ള തന്ത്രങ്ങൾ നിയമസഭാ ഇലക്ഷനിൽ സിപിഎം-ബിജെപി കൂട്ട്കെട്ട് മുന്നോട്ടുവെക്കും എന്നുറപ്പാണ്. പാർലമെന്റ് തെരെഞ്ഞുപ്പിൽ ബിജെപിക്ക് രണ്ടാം സ്ഥാനത്ത് വന്ന നിയമസഭാ മണ്ഡലങ്ങളിൽ അവർ പണി തുടങ്ങിക്കഴിഞ്ഞു. SIR കൂടി വരുന്നതോടെ യുഡിഎഫ് വോട്ടുകൾ വ്യാപകമായി വെട്ടിപ്പോകും. യുഡിഎഫ് ഇക്കാര്യം മനസ്സിലാക്കുന്നുണ്ടോ? SIR നെതിരെ ഒരു റാലിയെങ്കിലും കേരളത്തിൽ നടന്നിട്ടുണ്ടോ?

തൃശൂർ പാർലമെന്റ് മണ്ഡലവും തിരുവനന്തപുരം കോർപറേഷനും ബിജെപി-സിപിഎം ഡീലിന്റെ ഭാഗമായി ബിജെപിക്ക് കാണിക്ക വെച്ചതാണ്, അതിനുള്ള പ്രതിഫലം നിയമസഭാ ഇലക്ഷനിൽ അവർ സിപിഎമ്മിന് കൊടുക്കും,
ഇലക്ഷന്റെ തലേ ദിവസം പെൻഷൻ വിതരണം ചെയ്യുന്നത് ഉൾപ്പെടെ എല്ലാ ആയുധങ്ങളും അവർ പുറത്തെടുക്കും, ഇലക്ഷൻ കമ്മീഷന്റെ നിർലോഭമായ സഹകരണമുണ്ടും. അതിനെയെല്ലാം അതിജീവിച്ച് കൊണ്ട് വിജയിക്കാൻ യുഡിഎഫുകാർ പണിയെടുക്കേണ്ടി വരും.

നിങ്ങൾ റോഡിലിറങ്ങി ജനങ്ങളോട് ചോദിച്ച് നോക്കൂ,
എൽഡിഎഫിനെതിരെ വോട്ട് ചെയ്യാൻ അവർ നൂറു കാരണങ്ങൾ പറയും. എന്നാൽ യുഡിഎഫിന് വോട്ട് ചെയ്യാൻ LDF നെ തോൽപിക്കാനുള്ള ഏക ഓപ്ഷൻ എന്നല്ലാതെ മറ്റുകാരണങ്ങൾ ഉണ്ടാവില്ല. ആ കാരണങ്ങൾ ഉണ്ടാക്കിയെടുക്കാൻ UDF ന് കഴിഞ്ഞില്ലെങ്കിൽ നിയമസഭാ തെരെഞ്ഞെടുപ്പ് വിജയംഎളുപ്പമാകുമെന്ന് കരുതേണ്ട.

CPM-BJP മുന്നണിയെ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്ന ഒരു പ്രസ്താവന ഇന്നലെ എംവി ഗോവിന്ദൻ നടത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് കോൺഗ്രസ് പിന്തുണയോടെ ഭരിക്കില്ല! തലസ്ഥാന നഗരി ബിജെപി ഭരിക്കാതിരിക്കാൻ ദേശീയ തലത്തിൽ ഇന്ത്യ മുന്നണിയുടെ ഘടക കക്ഷിയായ കോൺഗ്രസിന്റെ പിന്തുണ സ്വീകരിക്കില്ല, ബിജെപി ഭരിക്കട്ടെ എന്ന തീരുമാനമെടുക്കുന്ന പാർട്ടിയും മുന്നണിയും രാജ്യത്തെ ഹിന്ദുത്വ-കോർപറേറ്റ് കമ്പനി ഭരണത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്,
അവരെ മറിച്ചിടുക ഒട്ടും എളുപ്പമാവില്ല.

-ആബിദ് അടിവാരം

27/11/2025

മരണ പെട്ടാൽ മനുഷ്യൻ്റെ അവസ്ഥ !!!😪😪 ഇത്രയെ ഉള്ളൂ!! അഹങ്കാരം കൊണ്ട് കണ്ണ് കാണാത്തവർക്കായി സമർപ്പിക്കുന്നു.

ഫലസ്തീൻ ജനതയോട്‌ നിരായുധരാകാൻ പറയാൻ ലോകത്ത്‌ ആർക്കും സാധ്യമല്ല. ധാർമ്മികമായോ നിയമപരമായോ രാഷ്ട്രമായിയ ചരിത്രപരമായോ  അത്തര...
07/08/2025

ഫലസ്തീൻ ജനതയോട്‌ നിരായുധരാകാൻ പറയാൻ ലോകത്ത്‌ ആർക്കും സാധ്യമല്ല. ധാർമ്മികമായോ നിയമപരമായോ രാഷ്ട്രമായിയ ചരിത്രപരമായോ അത്തരമൊരു ആവശ്യം നീതീകരണം അർഹിക്കുന്നില്ല.

ഫലസ്തീനിൽ അവരുടെ സമ്മതമില്ലാതെ ലോകത്തിന്റെ മറ്റ്‌ ഭാഗങ്ങളിൽ നിന്ന് വന്നവർക്കായി പുതിയൊരു സംവിധാനം കൃത്രിമമായി സൃഷ്ടിച്ചതാണ്‌. അഭിമാനവും ചരിത്രവുമൂള്ള ഏത്‌ ജനതയെയും പോലെ അവർ ആ നീക്കത്തെ എതിർത്തു. പിന്നീട്‌ ഓസ്ലൊ കരാർ വഴി മാറിയ സാഹചര്യവുമായി ഒത്ത്‌ പോകാൻ സമ്മത്തിച്ചു.

1948 ൽ ആണ്‌ ഫലസ്തീൻ പ്രദേശം വിഭജിക്കാൻ തദ്ധേശീയരുടെയും അയൽ നാടുകളുടെയും രൂക്ഷമായ എതിർപ്പ്‌ വകവെക്കാതെ തീരുമാനിച്ചത്‌. 70 വർഷമായി ഫൽസ്തീൻ രാഷ്ട്രം രൂപീകരിക്കാനുള്ള ആ തീരുമാനം നടപ്പിലായില്ല.

ആദ്യ ഓസ്ലോ കരാർ യാസർ അറഫാത്ത്‌ ഒപ്പിടുന്നത്‌ 1993 ആണ്‌. ഫലസ്തീൻ രാഷ്ട്രം ഇനിയും യാഥാർത്ഥ്യം ആയില്ല.

ഇനി യാതൊരു ചർച്ചക്കും പ്രസക്തിയില്ല. 1948 ന്‌ ശേഷം അന്തർദ്ദേശീയ സമൂഹം സ്വീകരിച്ച തീരുമാനം ഇപ്പോൾ നടപ്പിലാക്കണം. അല്ലാതെ ഫലസ്തീൻ ജനത ചെറുത്ത്നിൽപ്പ്‌ അവസാനിപ്പിക്കണമെന്നും നിരായുധരാകണമെന്നും ആർ പറഞ്ഞാലും അഭിമാനികളായ ഒരു ജനതയും ഇത്രയും കാലത്തെ ത്യാഗത്തിന്‌ ശേഷം അംഗീകർക്കില്ല. നീതിബോദവും അതിന്‌ സമ്മതിക്കില്ല.

അതിനാൽ യു.എൻ, തീരുമാനവും മറ്റ്‌ കരാറുകളും അനുസരിച്ച്‌ ഫലസ്തീൻ രാഷ്ട്രം അടിയന്തിരമായി രൂപീകരിച്ച്‌ മേഖലയിൽ സമാധാനം പുൻസ്ഥപിക്കാനാവണം നേതൃത്വം നൽകേണ്ടത്‌.

‘സയനൈഡ്’  നാവിൽ ഒന്ന്  തൊട്ടാൽ തൽക്ഷണം മരണം സുനിശ്ചിതമായ അതിമാരക വിഷമാണ് അതുകൊണ്ട് തന്നെ പൊട്ടാസ്യം സയനൈഡിന്റെ രുചി എന്ത...
03/08/2025

‘സയനൈഡ്’ നാവിൽ ഒന്ന് തൊട്ടാൽ തൽക്ഷണം മരണം സുനിശ്ചിതമായ അതിമാരക വിഷമാണ് അതുകൊണ്ട് തന്നെ പൊട്ടാസ്യം സയനൈഡിന്റെ രുചി എന്താണ് ലോകത്തിന് അറിയില്ലായിരുന്നു അതറിയാൻ ശ്രമിച്ചവർ ആരും തന്നെ ജീവിച്ചിരിപ്പില്ല താനും. എന്നാൽ ആദ്യമായും അവസാനമായും സയനൈഡിന്റെ രുചി അറിഞ്ഞ് അത് ലോകത്തെ അറിയിച്ച് ലോകം വിട്ടുപോയ ഒരേഒരാളുണ്ട് അയ്യാൾ ഒരു മലയാളിയാണ് എറണാകുളം സ്വദേശിയായ കണ്ണൻ എന്ന പ്രസാദ്. ശാസ്ത്രലോകം ഇന്നും മഹാത്ഭുതത്തോടെ മാത്രം നോക്കിക്കാണുന്ന ആ സംഭവം നടക്കുന്നത് 2006 ൽ ആണ്. കൃത്യമായി പറഞ്ഞാൽ 2006 ജൂൺ 17.

എന്നാൽ പ്രസാദിന്റെ മരണശേഷം 15 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇക്കാര്യം ലോകശ്രദ്ധ നേടുന്നത്. 2021 ലെ ബുക്കര്‍ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ ബെഞ്ചമിന്‍ ലെബറ്ററിന്റെ 'വെന്‍ വീ സീസ് റ്റു അണ്ടര്‍സ്റ്റാന്‍ഡ് ദ വേള്‍ഡ് ' (When We Cease to Understand the World) എന്ന പുസ്തകത്തിലൂടെ. അതിവിശിഷ്ടമായ നോണ്‍ ഫിക്ഷന്‍ നോവല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ആ പുസ്തകം ശാസ്ത്രലോകത്തെ അട്ടിമറിച്ച ചില പ്രതിഭകളുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ്. അതിലൊരാള്‍ പ്രസാദായിരുന്നു. വാര്‍ത്ത ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ചു.

എറണാകുളം ജില്ലയിലെ കാക്കനാട് പഴന്തോട്ടം മണ്ണാശ്ശേരി പ്രഭാകരൻ - സരോജം ദമ്പതികളുടെ മുത്തമകൻ കണ്ണൻ എന്ന പ്രസാദ്. സുമുഖനും ആരെയും ആകർഷിക്കുന്ന പെരുമാറ്റത്തിന് ഉടമയുമായ കട്ടിമീശക്കാരൻ, തേച്ചുമിനുക്കിയ മുഴുൈക്ക ഷർട്ടും പാൻറ്സും വേഷം, എപ്പോഴും മുഖത്ത് പുഞ്ചിരി, ഒരു തവണ സംസാരിച്ചവർ പോലും ഓർത്തുവെക്കുന്ന പ്രകൃതം. തൃപ്പൂണിത്തുറയിലെ സ്വർണ്ണപ്പണി വിട്ട് 2005ലാണ് പ്രസാദ് പാലക്കാട് പുതുപ്പള്ളി സ്ട്രീറ്റിൽ സ്വന്തമായി ജ്വല്ലറി തുടങ്ങിയത്. കൈയിലുള്ളത് സ്വരുക്കൂട്ടിയും അച്ഛനുൾപ്പെടെ പലരോടും കടം വാങ്ങിയുമാണ് 25 ലക്ഷത്തോളം മുടക്കി 'ഗോൾഡൻ ജ്വല്ലറി വർക്സ്' എന്ന കട തുടങ്ങിയത്.
ചുരുങ്ങിയ കാലംകൊണ്ട് പ്രസാദിന്‍റെ സൗഹൃദവലയം വ്യാപിച്ചു, മോശമല്ലാത്ത കച്ചവടവും. അതിനിടെയാണ് പ്രസാദിന്‍റെ ജീവിതം തകർത്ത സംഭവം സൗഹൃദത്തിന്‍റെ രൂപത്തിലെത്തിയത്. മാർബിൾ തൊഴിലാളികളാണെന്നു പരിചയപ്പെടുത്തിയ രാജസ്ഥാനിലെ ബിക്കനിർ സ്വദേശികളായ രണ്ടു സുഹൃത്തുക്കൾ സ്വർണമെന്നു തെറ്റിദ്ധരിപ്പിച്ച് സ്വർണ്ണത്തിൽ പൊതിഞ്ഞ അകത്ത് പിച്ചളയായ മാല നൽകി വഞ്ചിച്ചു. നാലുലക്ഷം രൂപക്കാണ് കച്ചവടം ഉറപ്പിച്ചത്. മാർച്ച് 28ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ഹോട്ടലിൽവെച്ച് ആദ്യഘട്ട പണമായ രണ്ടുലക്ഷം നൽകി ഇടപാടും നടത്തി.
വൈകിയാണ് താൻ ചതിക്കപ്പെട്ട വിവരം പ്രസാദ് അറിയുന്നത്. മാസങ്ങൾക്കുശേഷം പ്രതികൾ ഉൾപ്പെട്ട സംഘം സമാന തട്ടിപ്പ് നടത്തി പിടിയിലായ വാർത്ത പ്രസാദ് പത്രങ്ങളിലൂടെ അറിഞ്ഞു. ഷൊർണൂർ പൊലീസ് സ്റ്റേഷനിലെത്തി പ്രതികളെ തിരിച്ചറിഞ്ഞു പരാതിയും നൽകി മടങ്ങി. സംഭവശേഷം മാനസികമായി തകർന്ന പ്രസാദിനെ ബന്ധു സഹായിച്ചെങ്കിലും കരകയറാനായില്ല.

ജീവിതം അവസാനിപ്പിക്കാൻ ഉറപ്പിച്ച പ്രസാദ് ജൂൺ 15ന് വെണ്ണക്കരയിലെ ബന്ധുവീട്ടിൽനിന്ന് സയനൈഡുമായി ഇറങ്ങി. സ്വർണ്ണപ്പണിക്കാരനായത്കൊണ്ട് സയനൈഡ് വാങ്ങാനുള്ള ലൈസൻസുണ്ടായിരുന്നു. പാലക്കാട് നഗരത്തിലെ ബസ്സ്റ്റാൻഡിന് സമീപമുള്ള സ്വകാര്യ ഹോട്ടലിൽ 207ാം നമ്പർ മുറിയെടുത്ത് താമസിച്ചു. ജൂൺ 16നാണ് അവസാനമായി അച്ഛനും അമ്മയും പ്രസാദിനോട് ഫോണിൽ സംസാരിച്ചത്. സംസാരത്തിൽ അസ്വാഭാവികത തോന്നിയതിനാൽ തിരികെ വീട്ടിലേക്ക് മടങ്ങിവരാൻ മാതാപിതാക്കൾ നിർബന്ധിച്ചു.

അമ്മയുടെ പിറന്നാൾ ദിവസമായ ജൂൺ 18ന് വരാമെന്നും തനിക്ക് കുഴപ്പമില്ലെന്നും പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു. തനിക്ക് പ്രശ്നങ്ങളില്ലെന്ന് ബോധ്യപ്പെടുത്താൻ ഹോട്ടൽ ബോയിയെക്കൊണ്ടും അച്ഛനോട് സംസാരിപ്പിച്ചിരുന്നു. സംഭവദിവസം രാവിലെ 6.45ന് സഹോദരൻ പ്രദീപിനോടും സംസാരിച്ചു. മൊബൈൽ ഓഫാക്കിയതിനാൽ ഹോട്ടലിലെ റിസപ്ഷനിലേക്ക് വിളിച്ചാണ് ഫോൺ കണക്ട് ചെയ്തത്. അപ്പോഴും സന്തോഷവാനായിരുന്നെന്നും പ്രശ്നങ്ങളില്ലെന്നുമുള്ള മറുപടി പ്രദീപിനും ലഭിച്ചു. പക്ഷെ പ്രസാദ് പിന്നീട് ആ മുറിവിട്ട് പുറത്ത് വന്നില്ല. അടുത്ത ദിവസം നേരമേറെ ആയിട്ടും മുറിവിട്ട് പുറത്ത് വരാതിരുന്നതിനാൽ ലോഡ്ജ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പ്രസാദിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പോലീസ് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു ആ ആത്മഹത്യ കുറിപ്പിലാണ് അതുവരെ ലോകം അറിയാതിരുന്ന ആ രഹസ്യം പ്രസാദ് കുറിച്ചിട്ടിരുന്നത്
കുറിപ്പ് ഇങ്ങനെയായിരുന്നു ➖

“Doctors, ഞാന്‍ പൊട്ടാസ്യം സയനൈഡിന്റെ രുചി അറിഞ്ഞു. ഭയങ്കര പുകച്ചിലാണ് ആദ്യം. പതുക്കെ വളരെ പതുക്കെ നാവെല്ലാം എരിഞ്ഞുപോകും, നല്ല കടുപ്പമാണ്, ഭയങ്കര ചവര്‍പ്പാണ്”.
''എനിക്ക് പറ്റിയ അബദ്ധം, ഞാൻ സയനൈഡ് മദ്യത്തിൽ ഇട്ടുവെച്ച ശേഷം പേനകൊണ്ട് അതിനെ അലിയിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, അത് അലിഞ്ഞില്ല. അതേ പേനകൊണ്ട് ഞാൻ എല്ലാ വിവരണങ്ങളും എഴുതി. എന്തോ ഓർക്കാൻ ശ്രമിച്ചു. പേന നാക്കിൽ മുട്ടിച്ചു, പിന്നെ ഭയങ്കര എരിച്ചിലായിരുന്നു ഇത് എഴുതിത്തീരുന്നതുവരെ...'' സയനൈഡിന്‍റെ രുചി രേഖപ്പെടുത്താനുള്ള കാരണമായി പ്രസാദ് രേഖപ്പെടുത്തിയത് ഇതായിരുന്നു. അതേ പേജിൽ ഒരു വരി വിട്ട ശേഷം ''എന്‍റെ മരണത്തിന് അവർ മാത്രമാണ് ഉത്തരവാദികൾ, ബിക്കനിർ സ്വദേശികളായ ഹിന്ദിക്കാർ...'' എന്നും എഴുതിയിരുന്നു…

പാലക്കാട് ജില്ലാ ആശുപത്രിയില്‍ വച്ച് ഡോ. പിബി ഗുജറാളായിരുന്നു പ്രസാദിന്റെ മൃതദേഹ പരിശോധന നടത്തിയത്. സയനൈഡ് കലര്‍ന്ന മദ്യം കഴിക്കാതെ പേനത്തുമ്പില്‍ നിന്നും വിഷം ഉള്ളില്‍ ചെന്നതിനാല്‍ ഒന്നോ രണ്ടോ മില്ലിഗ്രാം സയനൈഡ് മാത്രമേ ശരീരത്തിനകത്ത് പ്രവേശിച്ചിരുന്നുള്ളൂ. രുചി അറിയാന്‍ അത് മതിയായിരുന്നു. അതുകൊണ്ടാണ് അത് എഴുതാന്‍ കഴിഞ്ഞതും…

കടപ്പാട് - FB

Address

Kottakkal

Website

Alerts

Be the first to know and let us send you an email when KP Latheef posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KP Latheef:

Share