KP Latheef

KP Latheef Teach(Someone)an attitude, Idea, or habit by Persistent instruction

ഫലസ്തീൻ ജനതയോട്‌ നിരായുധരാകാൻ പറയാൻ ലോകത്ത്‌ ആർക്കും സാധ്യമല്ല. ധാർമ്മികമായോ നിയമപരമായോ രാഷ്ട്രമായിയ ചരിത്രപരമായോ  അത്തര...
07/08/2025

ഫലസ്തീൻ ജനതയോട്‌ നിരായുധരാകാൻ പറയാൻ ലോകത്ത്‌ ആർക്കും സാധ്യമല്ല. ധാർമ്മികമായോ നിയമപരമായോ രാഷ്ട്രമായിയ ചരിത്രപരമായോ അത്തരമൊരു ആവശ്യം നീതീകരണം അർഹിക്കുന്നില്ല.

ഫലസ്തീനിൽ അവരുടെ സമ്മതമില്ലാതെ ലോകത്തിന്റെ മറ്റ്‌ ഭാഗങ്ങളിൽ നിന്ന് വന്നവർക്കായി പുതിയൊരു സംവിധാനം കൃത്രിമമായി സൃഷ്ടിച്ചതാണ്‌. അഭിമാനവും ചരിത്രവുമൂള്ള ഏത്‌ ജനതയെയും പോലെ അവർ ആ നീക്കത്തെ എതിർത്തു. പിന്നീട്‌ ഓസ്ലൊ കരാർ വഴി മാറിയ സാഹചര്യവുമായി ഒത്ത്‌ പോകാൻ സമ്മത്തിച്ചു.

1948 ൽ ആണ്‌ ഫലസ്തീൻ പ്രദേശം വിഭജിക്കാൻ തദ്ധേശീയരുടെയും അയൽ നാടുകളുടെയും രൂക്ഷമായ എതിർപ്പ്‌ വകവെക്കാതെ തീരുമാനിച്ചത്‌. 70 വർഷമായി ഫൽസ്തീൻ രാഷ്ട്രം രൂപീകരിക്കാനുള്ള ആ തീരുമാനം നടപ്പിലായില്ല.

ആദ്യ ഓസ്ലോ കരാർ യാസർ അറഫാത്ത്‌ ഒപ്പിടുന്നത്‌ 1993 ആണ്‌. ഫലസ്തീൻ രാഷ്ട്രം ഇനിയും യാഥാർത്ഥ്യം ആയില്ല.

ഇനി യാതൊരു ചർച്ചക്കും പ്രസക്തിയില്ല. 1948 ന്‌ ശേഷം അന്തർദ്ദേശീയ സമൂഹം സ്വീകരിച്ച തീരുമാനം ഇപ്പോൾ നടപ്പിലാക്കണം. അല്ലാതെ ഫലസ്തീൻ ജനത ചെറുത്ത്നിൽപ്പ്‌ അവസാനിപ്പിക്കണമെന്നും നിരായുധരാകണമെന്നും ആർ പറഞ്ഞാലും അഭിമാനികളായ ഒരു ജനതയും ഇത്രയും കാലത്തെ ത്യാഗത്തിന്‌ ശേഷം അംഗീകർക്കില്ല. നീതിബോദവും അതിന്‌ സമ്മതിക്കില്ല.

അതിനാൽ യു.എൻ, തീരുമാനവും മറ്റ്‌ കരാറുകളും അനുസരിച്ച്‌ ഫലസ്തീൻ രാഷ്ട്രം അടിയന്തിരമായി രൂപീകരിച്ച്‌ മേഖലയിൽ സമാധാനം പുൻസ്ഥപിക്കാനാവണം നേതൃത്വം നൽകേണ്ടത്‌.

‘സയനൈഡ്’  നാവിൽ ഒന്ന്  തൊട്ടാൽ തൽക്ഷണം മരണം സുനിശ്ചിതമായ അതിമാരക വിഷമാണ് അതുകൊണ്ട് തന്നെ പൊട്ടാസ്യം സയനൈഡിന്റെ രുചി എന്ത...
03/08/2025

‘സയനൈഡ്’ നാവിൽ ഒന്ന് തൊട്ടാൽ തൽക്ഷണം മരണം സുനിശ്ചിതമായ അതിമാരക വിഷമാണ് അതുകൊണ്ട് തന്നെ പൊട്ടാസ്യം സയനൈഡിന്റെ രുചി എന്താണ് ലോകത്തിന് അറിയില്ലായിരുന്നു അതറിയാൻ ശ്രമിച്ചവർ ആരും തന്നെ ജീവിച്ചിരിപ്പില്ല താനും. എന്നാൽ ആദ്യമായും അവസാനമായും സയനൈഡിന്റെ രുചി അറിഞ്ഞ് അത് ലോകത്തെ അറിയിച്ച് ലോകം വിട്ടുപോയ ഒരേഒരാളുണ്ട് അയ്യാൾ ഒരു മലയാളിയാണ് എറണാകുളം സ്വദേശിയായ കണ്ണൻ എന്ന പ്രസാദ്. ശാസ്ത്രലോകം ഇന്നും മഹാത്ഭുതത്തോടെ മാത്രം നോക്കിക്കാണുന്ന ആ സംഭവം നടക്കുന്നത് 2006 ൽ ആണ്. കൃത്യമായി പറഞ്ഞാൽ 2006 ജൂൺ 17.

എന്നാൽ പ്രസാദിന്റെ മരണശേഷം 15 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇക്കാര്യം ലോകശ്രദ്ധ നേടുന്നത്. 2021 ലെ ബുക്കര്‍ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ ബെഞ്ചമിന്‍ ലെബറ്ററിന്റെ 'വെന്‍ വീ സീസ് റ്റു അണ്ടര്‍സ്റ്റാന്‍ഡ് ദ വേള്‍ഡ് ' (When We Cease to Understand the World) എന്ന പുസ്തകത്തിലൂടെ. അതിവിശിഷ്ടമായ നോണ്‍ ഫിക്ഷന്‍ നോവല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ആ പുസ്തകം ശാസ്ത്രലോകത്തെ അട്ടിമറിച്ച ചില പ്രതിഭകളുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ്. അതിലൊരാള്‍ പ്രസാദായിരുന്നു. വാര്‍ത്ത ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ചു.

എറണാകുളം ജില്ലയിലെ കാക്കനാട് പഴന്തോട്ടം മണ്ണാശ്ശേരി പ്രഭാകരൻ - സരോജം ദമ്പതികളുടെ മുത്തമകൻ കണ്ണൻ എന്ന പ്രസാദ്. സുമുഖനും ആരെയും ആകർഷിക്കുന്ന പെരുമാറ്റത്തിന് ഉടമയുമായ കട്ടിമീശക്കാരൻ, തേച്ചുമിനുക്കിയ മുഴുൈക്ക ഷർട്ടും പാൻറ്സും വേഷം, എപ്പോഴും മുഖത്ത് പുഞ്ചിരി, ഒരു തവണ സംസാരിച്ചവർ പോലും ഓർത്തുവെക്കുന്ന പ്രകൃതം. തൃപ്പൂണിത്തുറയിലെ സ്വർണ്ണപ്പണി വിട്ട് 2005ലാണ് പ്രസാദ് പാലക്കാട് പുതുപ്പള്ളി സ്ട്രീറ്റിൽ സ്വന്തമായി ജ്വല്ലറി തുടങ്ങിയത്. കൈയിലുള്ളത് സ്വരുക്കൂട്ടിയും അച്ഛനുൾപ്പെടെ പലരോടും കടം വാങ്ങിയുമാണ് 25 ലക്ഷത്തോളം മുടക്കി 'ഗോൾഡൻ ജ്വല്ലറി വർക്സ്' എന്ന കട തുടങ്ങിയത്.
ചുരുങ്ങിയ കാലംകൊണ്ട് പ്രസാദിന്‍റെ സൗഹൃദവലയം വ്യാപിച്ചു, മോശമല്ലാത്ത കച്ചവടവും. അതിനിടെയാണ് പ്രസാദിന്‍റെ ജീവിതം തകർത്ത സംഭവം സൗഹൃദത്തിന്‍റെ രൂപത്തിലെത്തിയത്. മാർബിൾ തൊഴിലാളികളാണെന്നു പരിചയപ്പെടുത്തിയ രാജസ്ഥാനിലെ ബിക്കനിർ സ്വദേശികളായ രണ്ടു സുഹൃത്തുക്കൾ സ്വർണമെന്നു തെറ്റിദ്ധരിപ്പിച്ച് സ്വർണ്ണത്തിൽ പൊതിഞ്ഞ അകത്ത് പിച്ചളയായ മാല നൽകി വഞ്ചിച്ചു. നാലുലക്ഷം രൂപക്കാണ് കച്ചവടം ഉറപ്പിച്ചത്. മാർച്ച് 28ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ഹോട്ടലിൽവെച്ച് ആദ്യഘട്ട പണമായ രണ്ടുലക്ഷം നൽകി ഇടപാടും നടത്തി.
വൈകിയാണ് താൻ ചതിക്കപ്പെട്ട വിവരം പ്രസാദ് അറിയുന്നത്. മാസങ്ങൾക്കുശേഷം പ്രതികൾ ഉൾപ്പെട്ട സംഘം സമാന തട്ടിപ്പ് നടത്തി പിടിയിലായ വാർത്ത പ്രസാദ് പത്രങ്ങളിലൂടെ അറിഞ്ഞു. ഷൊർണൂർ പൊലീസ് സ്റ്റേഷനിലെത്തി പ്രതികളെ തിരിച്ചറിഞ്ഞു പരാതിയും നൽകി മടങ്ങി. സംഭവശേഷം മാനസികമായി തകർന്ന പ്രസാദിനെ ബന്ധു സഹായിച്ചെങ്കിലും കരകയറാനായില്ല.

ജീവിതം അവസാനിപ്പിക്കാൻ ഉറപ്പിച്ച പ്രസാദ് ജൂൺ 15ന് വെണ്ണക്കരയിലെ ബന്ധുവീട്ടിൽനിന്ന് സയനൈഡുമായി ഇറങ്ങി. സ്വർണ്ണപ്പണിക്കാരനായത്കൊണ്ട് സയനൈഡ് വാങ്ങാനുള്ള ലൈസൻസുണ്ടായിരുന്നു. പാലക്കാട് നഗരത്തിലെ ബസ്സ്റ്റാൻഡിന് സമീപമുള്ള സ്വകാര്യ ഹോട്ടലിൽ 207ാം നമ്പർ മുറിയെടുത്ത് താമസിച്ചു. ജൂൺ 16നാണ് അവസാനമായി അച്ഛനും അമ്മയും പ്രസാദിനോട് ഫോണിൽ സംസാരിച്ചത്. സംസാരത്തിൽ അസ്വാഭാവികത തോന്നിയതിനാൽ തിരികെ വീട്ടിലേക്ക് മടങ്ങിവരാൻ മാതാപിതാക്കൾ നിർബന്ധിച്ചു.

അമ്മയുടെ പിറന്നാൾ ദിവസമായ ജൂൺ 18ന് വരാമെന്നും തനിക്ക് കുഴപ്പമില്ലെന്നും പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു. തനിക്ക് പ്രശ്നങ്ങളില്ലെന്ന് ബോധ്യപ്പെടുത്താൻ ഹോട്ടൽ ബോയിയെക്കൊണ്ടും അച്ഛനോട് സംസാരിപ്പിച്ചിരുന്നു. സംഭവദിവസം രാവിലെ 6.45ന് സഹോദരൻ പ്രദീപിനോടും സംസാരിച്ചു. മൊബൈൽ ഓഫാക്കിയതിനാൽ ഹോട്ടലിലെ റിസപ്ഷനിലേക്ക് വിളിച്ചാണ് ഫോൺ കണക്ട് ചെയ്തത്. അപ്പോഴും സന്തോഷവാനായിരുന്നെന്നും പ്രശ്നങ്ങളില്ലെന്നുമുള്ള മറുപടി പ്രദീപിനും ലഭിച്ചു. പക്ഷെ പ്രസാദ് പിന്നീട് ആ മുറിവിട്ട് പുറത്ത് വന്നില്ല. അടുത്ത ദിവസം നേരമേറെ ആയിട്ടും മുറിവിട്ട് പുറത്ത് വരാതിരുന്നതിനാൽ ലോഡ്ജ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പ്രസാദിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പോലീസ് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു ആ ആത്മഹത്യ കുറിപ്പിലാണ് അതുവരെ ലോകം അറിയാതിരുന്ന ആ രഹസ്യം പ്രസാദ് കുറിച്ചിട്ടിരുന്നത്
കുറിപ്പ് ഇങ്ങനെയായിരുന്നു ➖

“Doctors, ഞാന്‍ പൊട്ടാസ്യം സയനൈഡിന്റെ രുചി അറിഞ്ഞു. ഭയങ്കര പുകച്ചിലാണ് ആദ്യം. പതുക്കെ വളരെ പതുക്കെ നാവെല്ലാം എരിഞ്ഞുപോകും, നല്ല കടുപ്പമാണ്, ഭയങ്കര ചവര്‍പ്പാണ്”.
''എനിക്ക് പറ്റിയ അബദ്ധം, ഞാൻ സയനൈഡ് മദ്യത്തിൽ ഇട്ടുവെച്ച ശേഷം പേനകൊണ്ട് അതിനെ അലിയിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, അത് അലിഞ്ഞില്ല. അതേ പേനകൊണ്ട് ഞാൻ എല്ലാ വിവരണങ്ങളും എഴുതി. എന്തോ ഓർക്കാൻ ശ്രമിച്ചു. പേന നാക്കിൽ മുട്ടിച്ചു, പിന്നെ ഭയങ്കര എരിച്ചിലായിരുന്നു ഇത് എഴുതിത്തീരുന്നതുവരെ...'' സയനൈഡിന്‍റെ രുചി രേഖപ്പെടുത്താനുള്ള കാരണമായി പ്രസാദ് രേഖപ്പെടുത്തിയത് ഇതായിരുന്നു. അതേ പേജിൽ ഒരു വരി വിട്ട ശേഷം ''എന്‍റെ മരണത്തിന് അവർ മാത്രമാണ് ഉത്തരവാദികൾ, ബിക്കനിർ സ്വദേശികളായ ഹിന്ദിക്കാർ...'' എന്നും എഴുതിയിരുന്നു…

പാലക്കാട് ജില്ലാ ആശുപത്രിയില്‍ വച്ച് ഡോ. പിബി ഗുജറാളായിരുന്നു പ്രസാദിന്റെ മൃതദേഹ പരിശോധന നടത്തിയത്. സയനൈഡ് കലര്‍ന്ന മദ്യം കഴിക്കാതെ പേനത്തുമ്പില്‍ നിന്നും വിഷം ഉള്ളില്‍ ചെന്നതിനാല്‍ ഒന്നോ രണ്ടോ മില്ലിഗ്രാം സയനൈഡ് മാത്രമേ ശരീരത്തിനകത്ത് പ്രവേശിച്ചിരുന്നുള്ളൂ. രുചി അറിയാന്‍ അത് മതിയായിരുന്നു. അതുകൊണ്ടാണ് അത് എഴുതാന്‍ കഴിഞ്ഞതും…

കടപ്പാട് - FB

29/07/2025

1994ലെ ഫിഫ വേൾഡ് കപ്പിൽ ഇറ്റാലിയൻ ടീമിൻ്റെ തേരോട്ടം സ്വപ്നതുല്യമായിരുന്നു. റോബർട്ടോ ബാജിയോ എന്ന മാസ്മരിക കളിക്കാരൻ്റെ കേളി മികവിൽ ഓരോ ടീമിനെയും കീഴടക്കി ഇറ്റലി ടീം മുന്നേറിക്കൊണ്ടിരുന്നു.ബാജിയോയുടെ മാന്ത്രികതയും പന്തടക്കവും ചാട്ടുളിപ്പോലുള്ള ഷോട്ടുകളും അന്നത്തെ യുവതയുടെ ആവേശമായി. പത്രങ്ങളിലും ടെലിവിഷൻ വാർത്തകളിലും ബാജിയോ നിറഞ്ഞുനിന്നു. ഫൈനലിൽ ബ്രസീലും - ഇറ്റലിയും നിറഞ്ഞു കവിഞ്ഞ അമേരിക്കൻ മൈതാനത്ത് തീ പാറുന്ന പോരാട്ടം നടത്തി. നിശ്ചിത സമയത്തും സമനില. തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ റോബർട്ടോ ബാജിയോയുടെ ഷോട്ട് ഏവരെയും അമ്പരിപ്പിച്ച് പുറത്തേക്ക് പോയതോടെ അദ്ദേഹം ദുരന്ത രാജകുമാരനായി മാറുകയായിരുന്നു.!

ആദ്യം അവർ വന്നത് കമ്യൂണിസ്റ്റുകാരെ തേടിയാണ്. പക്ഷേ, ഞാൻ ഒന്നും മിണ്ടിയില്ല. കാരണം ഞാൻ ഒരു കമ്യൂണിസ്റ്റായിരുന്നില്ല..പിന്...
28/07/2025

ആദ്യം അവർ വന്നത് കമ്യൂണിസ്റ്റുകാരെ തേടിയാണ്. പക്ഷേ, ഞാൻ ഒന്നും മിണ്ടിയില്ല. കാരണം ഞാൻ ഒരു കമ്യൂണിസ്റ്റായിരുന്നില്ല..

പിന്നെ അവർ സോഷ്യലിസ്റ്റുകളെ തേടിവന്നു. അപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല. കാരണം ഞാൻ ഒരു സോഷ്യലിസ്റ്റായിരുന്നില്ല....

തുടർന്ന് അവർ ട്രേഡ് യൂണിയൻ പ്രവർത്തകരെ തേടിവന്നു. അപ്പോഴും ഞാൻ മിണ്ടിയില്ല. കാരണം ഞാൻ ട്രേഡ്‌ യൂണിയൻ അംഗമായിരുന്നില്ല....

പിന്നെ അവർ ജൂതന്മാരെ തേടിവന്നു. എന്നിട്ടും ഞാൻ ഒന്നും മിണ്ടിയില്ല. കാരണം ഞാൻ ഒരു ജൂതനായിരുന്നില്ല....

ഇപ്പോൾ അവർ എന്നെ തേടിവന്നു. അപ്പോൾ പക്ഷേ ആരും അവശേഷിക്കുന്നില്ല, എനിക്കുവേണ്ടി സംസാരിക്കാൻ’.

പാസ്റ്റര്‍ മാര്‍ട്ടിന്‍ നിമോളറുടെ വരികള്‍പോലെ കമ്യൂണിസ്റ്റുകാരന്റെ ചോര ഒഴുകുമ്പോള്‍, മുസ്ലിമിന്റെ ചോര ഒഴുകുമ്പോള്‍ ദലിതൻ്റെ ചോരയൊഴുകുമ്പോൾ മത്തായിയുടെ സുവിശേഷം 25-ാം അദ്ധ്യായം ഒരു പുതിയ അര്‍ത്ഥതലത്തില്‍ വായിക്കാന്‍ സഭാനേതൃത്വത്തിനു കഴിയാതെ പോകുന്നില്ലെ? ''ഞാന്‍ വിശന്നവനായിരുന്നു നീ എനിക്ക് ഭക്ഷിക്കാന്‍ നല്‍കിയില്ല. ഞാന്‍ ദാഹിച്ചവനായിരുന്നു, നീ എനിക്കു കുടിക്കാന്‍ വെള്ളം തന്നില്ല. ഞാന്‍ രോഗിയും തടവിലുമായിരുന്നു, നീ എന്റെ അരികിലേക്ക് വന്നില്ല.''

ഫാസിസത്തെ താലോലിക്കുകയും ഇതര മതസ്തരെ ഭീകരായി ചിത്രീകരിക്കുകയും ചെയ്യുന്ന ക്രിസ്ത്യൻ സഭകൾ ശ്രദ്ധിച്ചാൽ നന്ന് .കേരളം വിട്ടാൽ നിങ്ങളോട് ഫാസിസത്തിന് പുല്ലുവിലയാണ്.ഒരുമിച്ച് നിന്നാൽ എല്ലാവർക്കും അന്തസ്സോടെ ജീവിക്കാം.

- KPA ലത്തീഫ്

മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്തു.കാത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള ആശുപത്രിയ...
27/07/2025

മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്തു.കാത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള ആശുപത്രിയിലേക്ക് ജോലിക്ക് പോകാനായി കന്യാസ്ത്രീകൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതീയുവാക്കളിൽ ചിലർ ഹിന്ദു വിഭാഗത്തിൽപ്പെട്ടവരാണെന്ന് അറിഞ്ഞ ഛത്തീസ്ഗഡ് റെയിൽവേ സ്റ്റേഷനിലെ TTE അവരെ തടഞ്ഞുവെക്കുകയും ബജ്റംഗ്ദൾ പ്രവർത്തകരെ വിളിച്ചു വരുത്തുകയും മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ആക്രമിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വഖഫ് ബില്ല് പാസാക്കിയാൽ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്നും മുസ്ലിം വിഭാഗത്തെ എക്കാലത്തും ആക്ഷേപിച്ച് ഹിന്ദുത്വ ഫാസിസത്തിന് നിർലോഭം പിന്തുണ നൽകുന്ന കാതോലിക്കസഭക്കും കാസഭീകരർക്കും ക്രിസങ്കികൾക്കും ഈ വാർത്ത സമർപ്പിക്കുന്നു.!

- KP ലത്തീഫ്

15/07/2025

'' പന്ത്രണ്ട് വയസ്സിനും പതിനഞ്ചിനുമിടയിൽ പ്രായമുള്ള പെൺകുട്ടിയെ സ്കൂൾ ബാഗടക്കം കുഴിച്ചിട്ടു. അർദ്ധനഗ്നയായിരുന്ന കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായിരുന്നു.'' കർണ്ണാടക ധർമ്മസ്ഥലയിലെ ക്ഷേത്രവളപ്പിലെ മുൻ ശുചീകരണ തൊഴിലാളി ദിവസങ്ങൾക്ക് മുമ്പ് ലോകത്തോട് വിളിച്ചു പറഞ്ഞതാണിത്.1998 മുതലുള്ള കാലയളവിൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് വികൃതമാക്കപ്പെട്ട 100ൽ അധികം പെൺകുട്ടികളുടെ മൃതദേഹങ്ങൾ ക്ഷേത്ര സൂപ്പർവൈസറുടെ നിർദ്ദേശപ്രകാരം ധർമ്മസ്ഥയിലെ ക്ഷേത്രവളപ്പിൽ കുഴിച്ചിട്ടതായാണ് വെളിപ്പെടുത്തപ്പെട്ടത്. ജീവ ഭയം കാരണം പതിറ്റാണ്ടുകൾ ഒളിവിൽ കഴിഞ്ഞ ശുചീകരണ തൊഴിലാളി കുറ്റബോധത്താൽ സത്യം വിളിച്ചു പറയാൻ തയ്യാറായത് കൊണ്ട് മാത്രമാണ് വിവരം പുറം ലോകമറിഞ്ഞത്..! മാത്രമല്ല ഇയാൾ അഭിഭാഷകൻ മുഖേന പോലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകുകയും ചെയ്തു.

ഇയാളുടെ വെളിപ്പെടുത്തൽ കേരളത്തെ സംബന്ധിച്ച്, വളരെ പ്രാധാന്യമുള്ളതാണ്. കാരണം ദുരൂഹ സാഹചര്യത്തിൽ സംസ്ഥാനത്ത് നിന്ന് വിവിധ മതങ്ങളിൽപ്പെട്ട പെൺകുട്ടികളുടെ തിരോധാനവുമായി സംഘ് പരിവാർ നുണ ഫാക്ടറികൾ പ്രചരിപ്പിക്കുന്ന, പ്രണയം നടിച്ച് സിറിയയിലേക്കും മറ്റു തീവ്രവാദ പ്രവർത്തനങ്ങൾക്കും വേണ്ടി പെൺകുട്ടികളെ കടത്തിയെന്ന ആരോപണവും ഈ വിഷയത്തോടൊപ്പം കേരള സമൂഹം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതുണ്ട്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാണാതായ പെൺകുട്ടികൾ ഇവിടെയെത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് പോലീസാണ്.അങ്ങനെയെങ്കിൽ കാലങ്ങളായി ഒരു സമുദായത്തെ ആക്ഷേപിച്ചു കൊണ്ടിരിക്കുന്നവർക്കെതിരെയുള്ള ഏറ്റവും നല്ല മറുപടിയായിരിക്കുമിത്.നിർഭാഗ്യവശാൽ നമ്മുടെ മാധ്യമങ്ങൾക്കിതൊരു ചർച്ചാ വിഷയമേ അല്ല. കാരണം പകൽ പോലെ എല്ലാവർക്കും വ്യക്തമാണ്.

അന്ന് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യം! ഇന്ന് അതേ യാളെ തന്നെ സംസ്ഥാന മേധാവിയാക്കി ഉത്തരവ് .
13/07/2025

അന്ന് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യം! ഇന്ന് അതേ യാളെ തന്നെ സംസ്ഥാന മേധാവിയാക്കി ഉത്തരവ് .

ഗുജറാത്ത് മോഡൽ വിപ്ലവം !
11/07/2025

ഗുജറാത്ത് മോഡൽ വിപ്ലവം !

എടരിക്കോട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആവാസ് യൂത്ത് കൾച്ചറൽ സെൻ്റർ ഞാറത്തടം സംഘടിപ്പിച്ച 'ഗ്രാമ ജാഗ്ര...
26/06/2025

എടരിക്കോട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആവാസ് യൂത്ത് കൾച്ചറൽ സെൻ്റർ ഞാറത്തടം സംഘടിപ്പിച്ച 'ഗ്രാമ ജാഗ്രത: ലഹരിവിരുദ്ധ ക്യാമ്പയിൻ - 2025 ൻ്റെ ഉദ്ഘാടനം സാമൂഹ്യ പ്രവർത്തകയും ആശാ വർക്കറുമായ മല്ലിക ബാലകൃഷ്ണന് കാമ്പയിൻ പോസ്റ്റർ നൽകി ആവാസ് പ്രസിഡൻ്റ് കെ.പി ലത്തീഫ് മാസ്റ്റർ നിർവ്വഹിക്കുന്നു.വാസു PP, സെയ്തലവി OP,സിദ്ധീഖ് തിരുനിലത്ത്, റഹൂഫ് കെ പി ,സിദ്ധീഖ് ഏ കെ ,അർഷാദ് പയ്യാത്തൊടി തുടങ്ങിയവർ സംബന്ധിച്ചു.

21/06/2025

സോ മില്ലിൽ മരംമുറിക്കുന്നതിൻ്റെ രഹസ്യം ഇതാണ്.!!

21/06/2025

സോ മില്ലിൽ മരം മുറിക്കുന്നതിൻ്റെ രഹസ്യം ഇതാണ്!!

സ്ക്കൂളിൽ പഠിക്കുമ്പോൾ ഇതെന്തിനാ പഠിക്കു'ന്നത് എന്ത് ചിന്തിച്ചവരാണ് അധികവും.!!ഇന്ന് ന്യൂ ജെൻ പിള്ളേര് Trignometry യുടെ മ...
19/04/2025

സ്ക്കൂളിൽ പഠിക്കുമ്പോൾ ഇതെന്തിനാ പഠിക്കു'ന്നത് എന്ത് ചിന്തിച്ചവരാണ് അധികവും.!!ഇന്ന് ന്യൂ ജെൻ പിള്ളേര് Trignometry യുടെ മറ്റൊരു ഉപയോഗം കണ്ടെത്തിയിരിക്കയാണ്.!!🔥🔥💪💪

Address

Kottakkal

Website

Alerts

Be the first to know and let us send you an email when KP Latheef posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KP Latheef:

Share