STOP news

STOP news STOP! listen and proceed. Socially on TOP!

ഇന്ത്യയുടെ സുരക്ഷാ ആശങ്കക്ക്  പ്രാധാന്യം നൽകിചൈനീസ് ഗവേഷണ കപ്പലായ ഷിയാൻ 6 ശ്രീലങ്കയിൽ തങ്ങുന്നതിന് ശ്രീലങ്ക വിസമ്മതം അറി...
27/09/2023

ഇന്ത്യയുടെ സുരക്ഷാ
ആശങ്കക്ക് പ്രാധാന്യം നൽകി
ചൈനീസ് ഗവേഷണ കപ്പലായ ഷിയാൻ 6 ശ്രീലങ്കയിൽ തങ്ങുന്നതിന് ശ്രീലങ്ക വിസമ്മതം അറിയിച്ചു.

ഇന്ത്യയുടെ സുരക്ഷക്കാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്ന് ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി വ്യക്തമാക്കി.
ചൈനീസ് ഗവേഷണ കപ്പലായ ഷിയാൻ 6 ശ്രീലങ്കയിൽ നങ്കൂരമിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ശ്രീലങ്കയെ ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന നടത്തുന്ന സൈനിക ഇടപെടലുകൾ ഇന്ത്യക്ക് ഭീഷണിയാകുമെന്നാണ് ആശങ്ക. ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങളുടെ സുരക്ഷാ ആശങ്ക പരിഗണിക്കുന്നത് തങ്ങളുടെ കടമയാണെന്നും അതിനാലാണ് ഈ തീരുമാനമെന്നും അലി സാബ്രി പറഞ്ഞു. വളരെ നാളത്തെ ചർച്ചകൾക്കു ശേഷമാണ് ഈ തീരുമാനമെന്നും ഇന്ത്യ കുറെകാലമായി അവരുടെ ആശങ്ക അറിയിക്കുന്നുണ്ടെന്നും അലി സാബ്രി പറഞ്ഞു. ഇന്ത്യ അടക്കമുള്ള പല സുഹൃദ് രാജ്യങ്ങളുടെയും അഭിപ്രായം അറിഞ്ഞു. ചില മാർഗനിർദേശങ്ങളനുസരിച്ചാണ് ഞങ്ങൾ ഈ തീരുമാനത്തിൽ എത്തിയത്.
ഒക്ടോബറിൽ ചൈനീസ് കപ്പലിനു ശ്രീലങ്കയിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം അലി സാബ്രി അറിയിച്ചു.

സുഹൃദ് രാജ്യമായ ഇന്ത്യയുടെ അശങ്ക ‍ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഞങ്ങൾ നേരത്തെ തന്നെ ഇത് വ്യക്തമാക്കിയതാണ്. പ്രദേശത്തെ സമാധാനമാണ് ഞങ്ങൾക്ക് പ്രധാനം. സാബ്രി അലി വ്യക്തമാക്കി.
വിദേശ രാജ്യങ്ങളുടെ കപ്പലുകൾ നങ്കൂരമിടുന്നതിൽ ചില മാർഗനിർദേശങ്ങളുണ്ടെന്ന് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയും വ്യക്തമാക്കി. ചൈനീസ് ഗവേഷണ കപ്പലായ ഷിയാൻ–6 ശ്രീലങ്കൻ തീരത്തെത്തുന്നതിൽ യുഎൻ അണ്ടർ സെക്രട്ടറി വിക്ടോറിയ നൂലന്റ് ശ്രീലങ്കൻ വിദേശകാര്യമന്ത്രി സാബ്രി അലിയെ നേരത്തെതന്നെ ആശങ്ക അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ചൈനീസ് ചാര കപ്പൽ ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടതിനെ തുടർന്ന് ഇന്ത്യ ശക്തമായി പ്രതിഷേധിച്ചിരുന്നു.

കാസർഗോഡ് മുസ്തഫ എന്നയാൾ ബൈബിൾ കത്തിച്ചതിനെതിരെ കഴിഞ്ഞ ദിവസം എറണാകുളം ഹൈക്കോർട്ടിന് സമീപവും, മലപ്പുറം നിലമ്പൂരിലും കാസാ ക...
09/02/2023

കാസർഗോഡ് മുസ്തഫ എന്നയാൾ ബൈബിൾ കത്തിച്ചതിനെതിരെ കഴിഞ്ഞ ദിവസം എറണാകുളം ഹൈക്കോർട്ടിന് സമീപവും,
മലപ്പുറം നിലമ്പൂരിലും കാസാ കൂട്ടായ്മ പ്രവർത്തകരും വിവിധ ക്രൈസ്തവ വിശ്വാസികളും പ്രതിഷേധ പ്രകടനം നടത്തി.

വിശ്വാസം വെല്ലുവിളികൾ നേരിടുമ്പോൾ ശക്തമായ രീതിയിൽ പ്രതിരോധിക്കാൻ മുന്നോട്ടിറങ്ങിയില്ല എങ്കിൽ ക്രിസ്ത്യൻ സമൂഹത്തിന് നിലനിൽപ് ഇല്ലാതാവുമെന്നും, ഭയം ക്രൈസ്തവ സമുദായത്തിന് ഒരു ഉപകാരവും നൽകില്ല എന്നും
ആരുടെയും പിന്തുണയില്ലാതെ ബൈബിൾ കത്തിച്ചതിനെതിരെ സധൈര്യം മുന്നോട്ടുവന്ന കാസയുടെ പ്രവർത്തകർക്കും അനുമോദനം പറഞ്ഞാണ് പ്രതിഷേധ യോഗം അവസാനിപ്പിച്ചത്.

ഇന്ത്യ കണ്ട ഏറ്റവും മികച്ച സംവിധായകർ ആയ പ്രിയദർശൻ, വിവേക് രഞ്ജൻ അഗ്നോഹോത്രി തുടങ്ങി ആറ് സംവിധായകർ ഒന്നിക്കുന്ന സീരീസ് ‘വ...
28/01/2023

ഇന്ത്യ കണ്ട ഏറ്റവും മികച്ച സംവിധായകർ ആയ പ്രിയദർശൻ, വിവേക് രഞ്ജൻ അഗ്നോഹോത്രി തുടങ്ങി ആറ് സംവിധായകർ ഒന്നിക്കുന്ന സീരീസ് ‘വൺ നേഷൻ’ റിപ്പബ്ലിക്ക് ദിനത്തിൽ പ്രഖ്യാപിച്ചു.
‘ദി കശ്മീർ ഫയൽസ്’ സംവിധായകൻ വിവേക് രഞ്ജൻ ​​അഗ്നിഹോത്രി ട്വിറ്റർ വഴിയാണ് പ്രഖ്യാപനം നടത്തിയത്.

പ്രിയദർശൻ, ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി, ജോൺ മാത്യു മാത്തൻ, മജു ബൊഹാര, സഞ്ജയ് പുരൺ സിംഗ് ചൗഹാൻ എന്നിവരാണ് മറ്റു അഞ്ച് സംവിധായകർ.

തന്റെ സഹസംവിധായകരുമായി ട്വിറ്റർ ഹാൻഡിൽ രണ്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിവേക് ​​രഞ്ജൻ അഗ്നിഹോത്രി ഇങ്ങനെ കുറിച്ചു.
“ആറ് ദേശീയ അവാർഡ് ജേതാക്കൾ ചേർന്ന്, ഇന്ത്യയെ ONE NATION ആയി നിലനിർത്താൻ 100 വർഷക്കാലം തങ്ങളുടെ ജീവിതം സമർപ്പിച്ച,
വാഴ്ത്തപ്പെടാത്ത നായകന്മാരുടെ പറയാത്ത കഥകൾ പറയും,”.
വിഷ്ണു വർദ്ധൻ ഇന്ദുരിയും ഹിതേഷ് തക്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രധാനപ്പെട്ട അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നിരോധിക്...
18/10/2022

കേരളത്തിലെ പ്രധാനപ്പെട്ട അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നിരോധിക്കിപ്പെട്ട തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യില്‍ നിന്ന് ഭീഷണിയുണ്ടാകുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് സുരക്ഷയൊരുക്കിയത്. എന്‍ഐഎ നടത്തിയ റെയ്ഡില്‍ കേരളത്തിലെ പിഎഫ്‌ഐ നേതാവ് മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ നിന്ന് അഞ്ച് ആര്‍എസ്എസ് നേതാക്കളുടെ പേരുകളുള്ള ഹിറ്റ്‌ലിസ്റ്റ് കണ്ടെത്തിയിരുന്നു.

ഇതേത്തുടര്‍ന്നാണ് കേരളത്തിലെ അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് 'വൈ' കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. ആര്‍എസ്എസ് നേതാക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ അര്‍ധസൈനിക വിഭാഗത്തിന്റെ കമാന്‍ഡോകളെ വിന്യസിക്കും. മൊത്തം 11 സുരക്ഷ ഉദ്യോഗസ്ഥര്‍ സുരക്ഷ നല്‍കുന്നതിനായി ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കും. നിരവധി ഹിന്ദു നേതാക്കളുടെ പേരുകളടങ്ങിയ ഹിറ്റ്‌ലിസ്റ്റ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ നിന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. എന്നാല്‍, നിരോധനത്തിനു പിന്നാലെ കേരളത്തിലെ കലാപം സൃഷ്ടിക്കാന്‍ പ്രമുഖരായ ആര്‍എസ്എസ് നേതാക്കളെ തീവ്രവാദ സംഘം ലക്ഷ്യമിടുമെന്ന വിവരത്തെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ മുന്‍കരുതല്‍. ആര്‍എസ്എസ് നേതാക്കളുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ്‌ വത്സൻ തില്ലങ്കേരി ഉൾപ്പെടെ ഉണ്ടെന്ന് സൂചനയുണ്ട്.

ഇന്ത്യയിലെ മുസ്ലിം സമൂഹംപോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്തെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. ...
29/09/2022

ഇന്ത്യയിലെ മുസ്ലിം സമൂഹം
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ
സന്തോഷത്തോടെ സ്വാഗതം ചെയ്തെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ധീരമായ നടപടിയാണ്.

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ടതില്ല എന്ന നിലയില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷനേതാവും പ്രതികരിച്ചത് അവരുടെ തീവ്രവാദബന്ധമാണ് കാണിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെയും നേതൃശക്തിയെ കുറിച്ച് അജ്ഞതയുള്ളവരാണ് നിരോധനത്തില്‍ ആശങ്ക പ്പെടുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
മോദി സർക്കാർ വരും മുമ്പ് കശ്മീരില്‍ സൈന്യത്തിനെതിരെ കുട്ടികള്‍ വരെ കല്ലെറിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ഒരാളുടെ കൈ പോലും സൈന്യത്തിനെതിരെ ഉയരുന്നില്ല. പിഎഫ്ഐയുടെ ഒരു ചെറുവിരല്‍ പോലും ഇന്ത്യയുടെ സമാധാനത്തിനെതിരെ ഇനി ഉയരില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ സിദ്ദിഖ് കാപ്പന്റെ കൂട്ടുപ്രതിയായി ഉത്തർ പ്രദേശിൽ ജയിലിലുള്ള ക്യാംപസ് ഫ്രണ്ട് ജനറല്‍ സെക്ര...
27/09/2022

ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ സിദ്ദിഖ് കാപ്പന്റെ കൂട്ടുപ്രതിയായി ഉത്തർ പ്രദേശിൽ ജയിലിലുള്ള ക്യാംപസ് ഫ്രണ്ട് ജനറല്‍ സെക്രട്ടറി റൗഫ് ഷെറീഫ് യു പി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കരഞ്ഞു വിളിച്ചു. സംഘടനാ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ തന്നെ കൊല്ലുമെന്നു വരെ റൗഫ് കേണു പറഞ്ഞു. വേണ്ട രീതിയില്‍ ചോദ്യം ചെയ്തപ്പോള്‍ റൗഫ് സംഘടനാ രഹസ്യങ്ങള്‍ മണി മണിയായി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഫണ്ട് റൈസര്‍ ആയിരുന്നു റൗഫ് ഷെറീഫ്.

ഹത്രാസ് കേസില്‍ റൗഫ് നല്‍കിയ മൊഴിയിലെ പ്രസക്ത ഭാഗങ്ങള്‍:
ചാരിറ്റബിള്‍ സംഘടനയായ റിഹാബ് ഇന്റര്‍നാഷണലിന്റെ പേരിലാണ് പോപ്പുലര്‍ ഫ്രണ്ട് വിദേശത്തു നിന്നുള്ള സംഭാവനകള്‍ സമാഹരിച്ച് ഇന്ത്യയില്‍ എത്തിച്ചിരുന്നത്.
ഗ്രീന്‍ വാലി എന്ന വിദ്യാഭ്യാസ പ്രസ്ഥാനം മുസ്ലിം കുട്ടികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാനുള്ള സംവിധാനമാണ്.

അഡ്വക്കറ്റ് കൗണ്‍സില്‍, എന്‍ സി എച്ച് ആര്‍ ഒ സംഘടനകളെ ഉപയോഗിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നിയമ സഹായം ചെയ്യുന്നത്. തേജസില്‍ മാത്രമല്ല മറ്റു മാധ്യമ സ്ഥാപനങ്ങളിലും പി എഫ് ഐ ക്കാര്‍ ജോലി ചെയ്യുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന സായുധ ചാവേര്‍ വിഭാഗം ഹിറ്റ് സ്‌ക്വാഡ് എന്നാണ് സംഘടനയില്‍ അറിയപ്പെടുന്നത്.
പി എഫ് ഐ ഡല്‍ഹി ഓഫിസ് മാനേജറായ കെ.പി.കമലാണ് ഹിറ്റ് സ്‌ക്വാഡുകളെ ഏകോപിപ്പിച്ച് ദൗത്യങ്ങള്‍ക്കായി നിയോഗിക്കുന്നത്.
പി എഫ് ഐ യുടെ സോഷ്യല്‍ മീഡിയ സെല്ലിലൂടെ ഇന്ത്യയെ ഇകഴ്ത്തി കാട്ടുന്നതും വര്‍ഗീയ വൈരം ഉളവാക്കുന്നതുമായ പ്രചരണം നിരന്തരം നടത്തുന്നുണ്ടെന്നും റൗഫ് വെളിപ്പെടുത്തി.

Oഇന്ന് രാജ്യത്തിനും കൊച്ചിക്കും അഭിമാന ദിനം. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്...
31/07/2022

Oഇന്ന് രാജ്യത്തിനും കൊച്ചിക്കും അഭിമാന ദിനം.

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ (IAC-1) INS VIKRANT ഇന്ന് ഇന്ത്യൻ നാവികസേനയ്ക്ക് ഔദ്യോഗികമായി കൈമാറി.

കൊച്ചി കപ്പൽശാലയുടെ വൻ കുതിച്ചുചാട്ടമായി ഇത് വിലയിരുത്തപ്പെടുന്നു.

നിരവധി യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വഹിക്കാൻ ശേഷിയുള്ളതാണ് ഈ യുദ്ധക്കപ്പൽ.

കാരക്കോണം മെഡിക്കല്‍ കോളേജ് സീറ്റിന് കോഴവാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് കടക്കാന...
26/07/2022

കാരക്കോണം മെഡിക്കല്‍ കോളേജ് സീറ്റിന് കോഴവാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച സിഎസ്‌ഐ ബിഷപ് ഡോ. ധര്‍മരാജ് റസാലത്തെ ഇഡി വിമാനത്താവളത്തില്‍ തടഞ്ഞു.

യുകെ- യിലേക്ക് കടക്കാന്‍ ശ്രമിക്കവേ എമിഗ്രേഷന്‍ സംഘമാണ് ആദ്യം ബിഷപ്പിനെ തടഞ്ഞത് ശേഷം ഇഡി സംഘം എത്തി ബിഷപ്പിന്റെ യാത്രക്ക് അനുമതി നിഷേധിക്കുകയായിരുന്നു. ബിഷപ്പിനെ ഇഡി സംഘം ചോദ്യം ചെയ്യുകയാണ്. വിദേശയാത്ര അരുതെന്ന ഇഡി നിര്‍ദേശം ലംഘിച്ചാണ് ബിഷപ്പ് യുകെയിലേക്ക് കടക്കാന്‍ ശ്രമിച്ചത്.

കാരക്കോണം
മെഡിക്കല്‍ കോളേജ് സീറ്റിന് കോഴവാങ്ങിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിഎസ്‌ഐ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. നാല് സ്ഥലങ്ങളിലാണ് ഒരേ സമയത്താണ് ഇഡി പരിശോധന നടത്തിയത്.

മെഡിക്കല്‍ സീറ്റിനായി തലവരിപ്പണം വാങ്ങിയ ശേഷം അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് കേസ്. കോളേജ് ചെയര്‍മാനും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ 2014 ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ ബെനറ്റ് എബ്രഹാം, ബിഷപ് ധര്‍മ്മരാജ് റസാലം എന്നിവരടക്കമുള്ളവര്‍ കേസില്‍ പ്രതിയാണ്.

2016 മുതല്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് സിഎസ്‌ഐ സഭ തലവരിപ്പണം കൈപ്പറ്റിയെന്ന് പരീക്ഷാ മേല്‍നോട്ട സമിതിക്ക് മുന്നില്‍ ബിഷപ്പ് ധര്‍മരാജ് റസാലത്ത് നേരത്തെ സമ്മതിച്ചിരുന്നു. കേരളത്തിന് പുറത്ത് നിന്നുള്ള 14 വിദ്യാര്‍ത്ഥികള്‍ അടക്കം 24 കുട്ടികളില്‍ നിന്നായിരുന്നു ലക്ഷങ്ങള്‍ കോഴയായി വാങ്ങിയത്. 92 ലക്ഷം വരെയായിരുന്നു കോഴ വാങ്ങിയിരുന്നത്. കൂടാതെ ഓഡിറ്റ് നടത്തിയപ്പോള്‍ 28 കോടിയുടെ ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്.

കേസ് രജിസ്റ്റര്‍ ചെയ്തിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നിരുന്നു. പിന്നീട് ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. അഴിമതി നിരോധന നിയമം, വിശ്വാസ വഞ്ചന, കബളിപ്പക്കല്‍, പണം തട്ടിയെടുക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. പാളയം എല്‍എംഎസ് ആസ്ഥാനം അടക്കം മൂന്ന് സ്ഥലങ്ങളിലാണ് ഇഡി തെരച്ചില്‍ നടത്തിയത്.

ആര്‍എസ്എസിനെക്കുറിച്ച് പറഞ്ഞു നടക്കുന്ന നേതാക്കളെ പഠിപ്പിക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നു. ദേശീയതലത്തില്‍ തയ്യാറാക്കുന്ന പാ...
19/07/2022

ആര്‍എസ്എസിനെക്കുറിച്ച് പറഞ്ഞു നടക്കുന്ന നേതാക്കളെ പഠിപ്പിക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നു. ദേശീയതലത്തില്‍ തയ്യാറാക്കുന്ന പാര്‍ട്ടി ക്ലാസിനുള്ള കരിക്കുലത്തില്‍ ആര്‍എസ്എസ് പഠനമാണ് പ്രധാന ഇനം.

മുൻപ് ആർഎസ്എസ്സ് എന്തെന്ന് പഠിക്കാൻ പാർട്ടി ആർഎസ്എസ്സിന്റെ ശാഖയിലേക്ക് സൂത്രത്തിൽ അയച്ചവരൊക്കെ, യഥാർത്ഥത്തിൽ ആർഎസ്സ്എസ്സ് എന്തെന്ന് മനസ്സിലാക്കുകയും, പിന്നീട് അവർ ആർഎസ്സ്എസ്സിന്റെ പ്രചാരകന്മാർ (മുഴുവൻ സമയ പ്രവർത്തകർ ) ആയി മാറിയത് ചരിത്രം. ഇതിൽ സാക്ഷാൽ ഇഎംഎസ് വരെ അയച്ചവർ വരെ ആർഎസ്സ്എസ്സ് പ്രചാരകന്മാർ ആയി പോയത് ചില്ലറ നാണക്കേടല്ല പാർട്ടിക്ക് ഉണ്ടാക്കിയത്‌.

ആര്‍.എസ്.എസ്. എന്താണെന്നും അതിന്റെ പ്രയോഗരീതിയും തിരിച്ചറിഞ്ഞ് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് പ്രതിരോധത്തിന്റെ മാര്‍ഗം. അതിനാല്‍ പാര്‍ട്ടി വിദ്യാഭ്യാസത്തിന്റെ സിലബസ് പരിഷ്‌കരിക്കാനാണ് സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചത്. ഇക്കാര്യങ്ങള്‍ എല്ലാ പാര്‍ട്ടിഘടകങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുതിയ സിലബസ് പഠിപ്പിക്കാനുള്ള സ്ഥിരം പാര്‍ട്ടി സ്‌കൂളായി ഡല്‍ഹിയിലെ ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് ഭവന്‍ പ്രവര്‍ത്തിക്കും.

ആര്‍.എസ്.എസിന്റെ പ്രവര്‍ത്തന രീതി കൂടാതെ ഹിന്ദുത്വത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്ന പ്രയോഗരീതി എന്നിവയും സി.പി.എമ്മിന്റെ പാഠ്യപദ്ധതിയിലുണ്ടാകും. ആര്‍.എസ്.എസിനെയും ഹിന്ദുത്വത്തെയും സംബന്ധിച്ച് 'ക്ലാസ് നോട്ടി'ന് അന്തിമരൂപം നല്‍കാനുള്ള ചുമതല പാര്‍ട്ടികേന്ദ്രത്തിനാണ്. പാര്‍ട്ടി അംഗങ്ങളുടെ സംഘടനാബോധവും രാഷ്ട്രീയ വിദ്യാഭ്യാസവും മെച്ചപ്പെടുത്തണമെന്നാണ് കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍.
പാര്‍ട്ടിയില്‍ യുവാക്കളുടെ പങ്കാളിത്തം കൂടുന്നുണ്ടെങ്കിലും അവര്‍ക്ക് രാഷ്ട്രീയസംഘടനാ വിദ്യാഭ്യാസമില്ല. പുതിയ ചെറുപ്പക്കാരായ മുഴുവന്‍ പ്രവര്‍ത്തകരെയും പാര്‍ട്ടിക്ലാസിന്റെ ഭാഗമാക്കണമെന്നാണ് നിര്‍ദേശം. അവര്‍ക്ക് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ പരിശീലനം നല്‍കണം എന്നും പാർട്ടി പറയുന്നു.

കേരളത്തില്‍ ഹിന്ദുക്കള്‍ നൂനപക്ഷം ആയോയെന്ന് സുപ്രീംകോടതി.9 സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹര...
19/07/2022

കേരളത്തില്‍ ഹിന്ദുക്കള്‍ നൂനപക്ഷം ആയോയെന്ന് സുപ്രീംകോടതി.

9 സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം ആരാഞ്ഞത്. , ഹിന്ദുക്കള്‍ ന്യൂനപക്ഷ പദവിയുടെ ആനുകൂല്യത്തിന് ശ്രമിച്ചിട്ടും നിരസിക്കപ്പെട്ട സംഭവങ്ങള്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.

കേസിന്റെ വാദത്തിനിടെ ഹിന്ദുക്കള്‍ ഭൂരിപക്ഷമില്ലാത്ത സ്ഥലങ്ങളില്‍ അവര്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ലക്ഷദ്വീപ്, മിസോറം, നാഗാലാന്‍ഡ്, മേഘാലയ, ജമ്മു കശ്മീര്‍, അരുണാചല്‍, മണിപ്പുര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹര്‍ജയിലാണ് ന്യൂനപക്ഷമന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചത്. അഭിഭാഷകന്‍ അശ്വനി ഉപാധ്യായയുടെ ഹര്‍ജിയിലായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ജസ്റ്റിസുമാരായ യു യു ലളിത്, എസ് രവീന്ദ്ര ഭട്ട്, സുധാന്‍ഷു ധൂലിയ എന്നിവരുടെ ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.

കേരളം, അരുണാചല്‍ പ്രദേശ്,
പഞ്ചാബ്, കശ്മീര്‍, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, മണിപ്പൂര്‍, ലക്ഷദ്വീപ് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായിട്ടും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നിഷേധിക്കപ്പെടുന്നുവെന്നും കോടതിയില്‍ വാദം ഉയര്‍ന്നു. ഇതോടെയാണ് 9 സംസ്ഥാനങ്ങളില്‍ ഏതെങ്കിലും ഹിന്ദു വിദ്യാഭ്യാസ സ്ഥാപനത്തിന് ന്യൂനപക്ഷ പദവി നിഷേധിക്കപ്പെട്ടതിന്റെ പ്രത്യേക ഉദാഹരണങ്ങളും എന്‍സിഎം റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിൽ വീണ്ടും മാതാടിസ്ഥാനത്തിൽ സെൻസസ് എടുക്കണമെന്ന വാദം വീണ്ടും ശക്തിപ്പെടുകയാണ്.

ശബരിമല സന്നിധാനത്തെത്തി അയ്യപ്പ ദർശനം നടത്തി കാലിക്കറ്റ് സർവകലാശാല മുൻ വി.സിയും ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷനുമായ ഡോ...
18/07/2022

ശബരിമല സന്നിധാനത്തെത്തി അയ്യപ്പ ദർശനം നടത്തി കാലിക്കറ്റ് സർവകലാശാല മുൻ വി.സിയും ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷനുമായ ഡോ. അബ്ദുൽ സലാം.

ഫേസ്ബുക്കിൽ ശബരിമല ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം തന്റെ പോസ്റ്റിൽ പറഞ്ഞതിങ്ങനെ...
'ഇന്ന് എനിക്ക് ശബരിമല ദർശനം നടത്താനുള്ള ഭാഗ്യമുണ്ടായി, സ്വാമി അയ്യപ്പന്റെയും വാവര് സ്വാമിയുടെയും ക്ഷേത്രത്തിൽ പ്രാർഥന നടത്തി. അതൊരു അവിശ്വസനീയമായ അനുഭവമായിരുന്നു' എന്നാണ്.

ഡോ. അബ്ദുൽസലാമിനെ ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷനായി ബി.ജെ.പി
തെരഞ്ഞെടുത്തത് 2021ൽ ആണ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ തിരൂർ അസംബ്ലി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി ജനവിധി തേടിയിരുന്നു.

കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുന്നതായി കേന്ദ്രമന്ത്...
14/07/2022

കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുന്നതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേരളത്തിലെ അക്രമങ്ങള്‍ നിക്ഷേപകരെ വലിയ രീതിയിൽ തന്നെ ഭയപ്പെടുത്തിയിരിക്കുന്നു. ക്രിമിനലിസവും ആക്രമണങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്ഥാനത്ത് നിക്ഷേപമിറക്കാന്‍ ബുദ്ധിയുള്ള ഒരു നിക്ഷേപകനും ധൈര്യപ്പെടില്ല. കേരളത്തില്‍ തൊഴിലില്ലായ്മ വര്‍ധിക്കുകയും വ്യവസായങ്ങള്‍ തളരുകയുമാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.

നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് മേളകള്‍ നടത്തിയാല്‍ മാത്രം പോരാ. ആഭ്യന്തര നിക്ഷേപം, വിദേശത്തു നിന്ന് നേരിട്ടുള്ള നിക്ഷേപങ്ങള്‍, തൊഴില്‍ സൃഷ്ടിക്കല്‍ എന്നീ മേഖലകളില്‍ കൊവിഡിന് ശേഷം അതിരുകളില്ലാത്ത അവസരങ്ങളുണ്ട്. ദൗര്‍ഭാഗ്യവശാല്‍ ഈ സാധ്യതകള്‍ കേരളം തിരിച്ചറിഞ്ഞതായി തോന്നുന്നില്ല.

തങ്ങളുടെ നാട്ടിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനു രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ വളരെ കടുത്ത മത്സരമാണ് നടക്കുന്നത്. കേരളത്തിന് കൂടുതല്‍ നിക്ഷേപ സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരിന് അതില്‍ ഏറെ ഉത്തരവാദിത്വമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Address

Kottayam

Alerts

Be the first to know and let us send you an email when STOP news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to STOP news:

Share