01/03/2020
ഡൽഹി കലാപത്തിന്റെ ബാക്കിപത്രം:
ഒരു റിപ്പോർട്ട്.
ഡൽഹിയിൽ നടന്ന പൗരത്വ നിയമ ഭേദഗതിയുടെ മറപിടിച്ചു നടന്ന കലാപം ഒരുമാസത്തോളം നീണ്ട ആസൂത്രണത്തിനൊടുവിലാണെന്ന് തെളിവു സഹിതം പുറത്തു വിട്ടു കൊണ്ട് നോർത്ത് ഈസ്റ്റ് ഡൽഹിയുടെ നിയന്ത്രണം പിടിച്ച പോലീസും, അർദ്ധസൈനിക വിഭാഗങ്ങളും.കലാപത്തിൽ 42 പേരോളമാണ് കൊല്ലപ്പെട്ടത്.82 പേർക്ക് വെടിയേറ്റു.
ജനവാസ മേഖലകളിൽ ചാക്കുകളിൽ ശേഖരിച്ച പെട്രോൾ ബോംബുകൾ, മണ്ണെണ്ണ, ഇരുമ്പു ദണ്ഡുകൾ തുടങ്ങി നിരവധി ആയുധ ശേഖരണം കണ്ടെത്തി, നാടൻ തോക്കുകൾ വ്യാപകമായി ഉപയോഗക്കപ്പെട്ടിരുന്നു.350 വെടിയുണ്ടകളുടെ ഒഴിഞ്ഞ ഭാഗങ്ങൾ കണ്ടെത്തിയ പോലീസ് പറയുന്നത് കുറഞ്ഞത് 500 റൗണ്ടെങ്കിലും വെടി വച്ചിട്ടുണ്ടാകുമെന്നാണ്. കരിങ്കൽ കഷ്ണങ്ങൾ ചാക്കുകളിലും, പ്ലാസ്റ്റിക് ട്രേകളിലും, ഉന്തുവണ്ടികളിലും ശേഖരിച്ചു വച്ചിരുന്നു.
ആപ്പ് കൗൺസിലർ താഹിർ ഹുസൈന്റെ ചാന്ദ് ബാഗിലുള്ള വീടിന്റെ ടെറസിൽ നിന്നും പെട്രോൾ ബോംബും, കല്ലും, ആസിഡു നിറച്ച കവറുകളും കണ്ടെത്തി.സ്കൂളുകളും അതിലുള്ള ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടു, കമ്പ്യൂട്ടറുകളടക്കം. സ്കൂളിന്റെ മുകൾ നിലയിൽ സ്റ്റീൽ കമ്പികളുപയോഗിച്ച് വെൽഡു ചെയ്ത വലിയ തെറ്റാലികളും കണ്ടെത്തി, ഇവിടെ നിന്നുമാണ് സമീപ പ്രദേശത്തേക്ക് പെട്രോൾ ബോംബുകളും, കല്ലുകളും, ആസിഡുമൊക്കെ ദൂരത്തിലേക്കെറിഞ്ഞു വിട്ടത്.ഇപ്രകാരം ഏകദേശം നൂറോളം വാഹനങ്ങളാണ് രണ്ട് പാർക്കിംഗ് ഏരിയയിലെ കത്തിച്ചത്.തട്ടുകടക്കാരുടെ ഉന്തുവണ്ടികൾ രൂപമാറ്റം വരുത്തി തെറ്റാലികൾ നിർമ്മിച്ച് വ്യാപക നാശനഷ്ടമാണ് വരുത്തിയത്. ഇതെല്ലാം വിരൽ ചൂണ്ടുന്നത് വളരെ പ്ലാനിംഗ് ചെയ്തു കൊണ്ടുള്ള കലാപമായിരുന്നു ഇതെന്നാണ്. ഇഷ്ടികകളും, കല്ലുകളും വ്യാപാമായി അക്രമികൾ ഗിച്ചു.20 ട്രക്കുകൾ നിറയെ കല്ലും, കട്ടയുമാണ് കലാപ ശേഷം അവിടെ നിന്ന് മാറ്റിയത്. ഇത്രയും അധികമളവ് കല്ലും, കട്ടയും ഒറ്റ ദിവസം കൊണ്ട് സ്വരൂപിക്കാൻ പറ്റുന്നതല്ല.
ഏതാണ് നൂറു കോടിയുടെ നഷ്ടമുണ്ടാക്കിയ കലാപമെന്നാണ് ഏകദേശ കണക്ക്, കൃത്യമായ കണക്കെടുക്കാനായി മുൻസിപ്പൽ കോർപ്പറേഷൻ, പവർ കമ്പനി ബി എസ് ഇ എസ് എന്നിവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
യോഗി പോലീസിനെ മാതൃകയാക്കി നഷ്ടപരിഹാര മുതൽ കലാപകാരികളിൽ നിന്ന് ഈടാക്കാനാണ് തീരുമാനം.ചുരുങ്ങിയത് 1000 കലാപകാരികൾ തിരിച്ചറിയപ്പെട്ടതായി പോലീസ് വ്യക്തമാക്കുന്നു. ഇതു വരെ 630 പേരെ അറസ്റ്റു ചെയ്തു. പിഴ ഈടാക്കുന്നതിനു പുറമേ ഇവരുടെ സ്വത്ത് കണ്ടു കെട്ടി നഷ്ടപരിഹാരം ഈടാക്കുമെന്നാണ് റിപ്പോർട്ട്.