KOTTAYAM LIVE

KOTTAYAM LIVE നമ്മുടെ നാട്ടിലെ വാർത്തകൾ ആയി ഒരു പേജ്. For Posting
📱+916282367408

https://www.facebook.com/100068508871793/posts/878572854436336/
10/12/2024

https://www.facebook.com/100068508871793/posts/878572854436336/

#കോട്ടയം #ആർപ്പൂക്കര #വില്ലൂന്നി യിൽ യുവതി ഓടിച്ച ബൈക്ക് നിയന്ത്രണം നഷ്ടമായി വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. വില്ലുന്നി പോത്താലിൽ വീട്ടിൽ ബിജുവിൻ്റെ മകൾ നിത്യ (20) ആണ് മരിച്ചത്. ജിമ്മിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ വില്ലൂന്നി മറ്റപ്പള്ളി ഭാഗത്തായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് ആദ്യം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയും, പിന്നീട് നിയന്ത്രണം നഷ്ടമായി ക്രാഷ് ബാരിയറിൽ നിത്യയുടെ തല ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇവരെ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. രാത്രി 10 മണിയോടുകൂടി മരണം സംഭവിച്ചു. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തു.

 #കൊല്ലം ജില്ലയിൽ  #ശാസ്‌താംകോട്ട യിൽ തീർത്തും കഷ്ടപ്പെടുന്ന ഒരു കുടുംബത്തിലെ ഒരാൾക്ക് ഒരു ഓട്ടോറിക്ഷ (second hand) വാങ്...
09/12/2024

#കൊല്ലം ജില്ലയിൽ #ശാസ്‌താംകോട്ട യിൽ തീർത്തും കഷ്ടപ്പെടുന്ന ഒരു കുടുംബത്തിലെ ഒരാൾക്ക് ഒരു ഓട്ടോറിക്ഷ (second hand) വാങ്ങി നൽകി സന്തോഷ് പണ്ഡിറ്റ്. ഇദ്ദേഹം സിനിമയിൽ മാത്രമല്ല ജീവിതത്തിലും നായകനാണ്.

രാവിലെ പാൽ വിൽക്കണം. പിന്നെ വീട്ടിലെ കാര്യം നോക്കണം. ഒട്ടും വൈകാതെ മൈതാനത്ത് പരിശീലനം നടത്തണം. എന്നിട്ടും അൽത്താഫ് തളർന്...
09/12/2024

രാവിലെ പാൽ വിൽക്കണം. പിന്നെ വീട്ടിലെ കാര്യം നോക്കണം. ഒട്ടും വൈകാതെ മൈതാനത്ത് പരിശീലനം നടത്തണം. എന്നിട്ടും അൽത്താഫ് തളർന്നില്ല. ആ കഷ്ട‌പ്പാട് ഇപ്പോൾ വിജയം നേടുകയാണ്. ഇന്ത്യൻ ജഴ്‌സി അണിഞ്ഞ്. #കാഞ്ഞിരപ്പള്ളി സ്വദേശിയായ അൽത്താഫ് ഇ. അയൂബിന്റെ ജീവിതയാത്രയാണിത്. കളിച്ചുതുടങ്ങിയത് വോളിബോളാണ്.

 #ചൂരല്‍മല -  #മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി ഇന്ന് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയായി പ്ര...
09/12/2024

#ചൂരല്‍മല - #മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി ഇന്ന് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയായി പ്രവേശിച്ചിരിക്കുന്നു. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം 9 കുടുംബാംഗങ്ങളെ നഷ്ടമായ ശ്രുതിക്ക് താങ്ങും തണലുമായത് പ്രതിശ്രുത വരന്‍ ജെന്‍സനായിരുന്നു. പിന്നീട് കല്പറ്റയിലുണ്ടായ വാഹനാപകടത്തിൽ ജെന്‍സണും മരിച്ചു. ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് അനുഭവിച്ചു, ഇനി എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🏼

https://www.facebook.com/100068508871793/posts/877978047829150/
09/12/2024

https://www.facebook.com/100068508871793/posts/877978047829150/

ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ബസ് അപകടത്തിൽ പെട്ടു. #കോട്ടയം #ചങ്ങനാശേരി ക്ക് സമീപത്തെ #കുരിശുംമൂട് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ബസിൻ്റെ ഡ്രൈവർ #വെള്ളാവൂർ സ്വദേശി പ്രദീപിനാണ് ബസ് ഓടിച്ചു കൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

കാനമില്ലാത്ത ഇടതുകാലം. പ്രിയ നേതാവിന്റെ ഓര്‍മകള്‍ക്ക് ഒരാണ്ട്.      #കോട്ടയം     https://entekottayamlive.in/05/archives...
08/12/2024

കാനമില്ലാത്ത ഇടതുകാലം. പ്രിയ നേതാവിന്റെ ഓര്‍മകള്‍ക്ക് ഒരാണ്ട്. #കോട്ടയം

https://entekottayamlive.in/05/archives/1784

*Ente Kottayam Live, Ente Kottayam, Kottayam Live* ലെ കൂടുതൽ വാർത്തകൾക്കും അറിയിപ്പുകൾക്കുമായി താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക :---

*https://chat.whatsapp.com/DS6zw9IQI6DG2DPLVUoBWK*

*For Posting Advertisements*
*Send Whatsapp Message*
📱+916282367408

അപകടത്തില്‍ പരിക്കേറ്റ രോഗിയുമായി പോയ ആംബുലൻസ് പമ്ബില്‍ നിന്നും ഇന്ധനം നിറച്ച്‌ പോകവേ ഇന്ധനം തീർന്ന് വഴിയില്‍ കുടുങ്ങി. ...
07/12/2024

അപകടത്തില്‍ പരിക്കേറ്റ രോഗിയുമായി പോയ ആംബുലൻസ് പമ്ബില്‍ നിന്നും ഇന്ധനം നിറച്ച്‌ പോകവേ ഇന്ധനം തീർന്ന് വഴിയില്‍ കുടുങ്ങി. 500 രൂപയാണ് ഇന്ധനം നിറയ്ക്കാനായി പമ്ബില്‍ നല്‍കിയത്. എന്നാല്‍ അതിനുള്ള ഇന്ധനം വാഹനത്തില്‍ അടിച്ചില്ല എന്ന് കണ്ടെത്തി. വഴിയില്‍ കുടുങ്ങിയ ആംബുലൻസ് ഡ്രൈവർ മറ്റൊരു ആംബുലൻസ് വിളിച്ചുവരുത്തി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുകയാരുന്നു.

സംഭവത്തില്‍ ഡ്രൈവറും നാട്ടുകാരുമെത്തി പമ്ബ് ഉപരോധിച്ചു. വിവരമറിഞ്ഞ് ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ തിരുവനന്തപുരം യൂണിറ്റിന്റെ ഫ്ളൈയിങ് സ്ക്വാഡെത്തി പമ്ബിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ നിർദേശം നല്‍കി. #വിഴിഞ്ഞം - #ബാലരാമപുരം റൂട്ടില്‍ മുക്കോലയില്‍ പ്രവർത്തിക്കുന്ന ഐ.ഒ.സി.യുടെ പമ്ബില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. ബൈപ്പാസ് മുറിച്ചുകടക്കവേ ബൈക്കിടിച്ച്‌ പരിക്കേറ്റയാളെ കയറ്റിയെത്തിയ ആംബുലൻസ് ഡ്രൈവർ പമ്ബിലെത്തി 500 രൂപയ്ക്ക് ഇന്ധനം നിറച്ചു. തുടർന്ന് നഗരത്തിലെ ആശുപത്രിയിലേക്കു പോകവേ ഈഞ്ചയ്ക്കല്‍ ഭാഗത്തുവെച്ച്‌ ആംബുലൻസ് നിന്നു. ഇതേത്തുടർന്ന് മറ്റൊരു ആംബുലൻസില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു.

തുടർന്ന് പമ്ബില്‍നിന്നു നല്‍കിയ ബില്ല് പരിശോധിച്ചപ്പോഴായിരുന്നു 2.14 രൂപയ്ക്കുള്ള 0.02 ലിറ്റർ ഇന്ധനം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് മനസ്സിലാക്കിയത്. തുടർന്ന് നാട്ടുകാരുമായി പമ്ബിലെത്തി ചോദ്യംചെയ്തുവെങ്കിലും ജീവനക്കാർ വ്യക്തമായ മറുപടി നല്‍കിയില്ല.

ഇതേത്തുടർന്ന് നാട്ടുകാർ പമ്ബില്‍ ഉപരോധം നടത്തി. സംഭവത്തെത്തുടർന്ന് വിഴിഞ്ഞം പോലീസും സ്ഥലത്തെത്തി. പോലീസ് അറിയിച്ചതനുസരിച്ച്‌ എത്തിയ ലീഗല്‍ മെട്രോളജി വിഭാഗം ഫ്ളൈയിങ് സ്ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളർ പി.എസ്.പ്രദീപ് നടത്തിയ പരിശോധനയില്‍ ഇന്ധനവിതരണത്തില്‍ വൻ ക്രമക്കേടു നടന്നതായി കണ്ടെത്തി. ഡ്രൈവർക്ക് നല്‍കിയ ബില്ലും പരിശോധിച്ച്‌ ഉറപ്പുവരുത്തി. ഇതേത്തുടർന്ന് പമ്ബിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. പമ്ബിന്റെ പരിധിയില്‍പ്പെട്ട സെയില്‍സ് ഓഫീസർ പരിശോധന നടത്തി നല്‍കുന്ന റിപ്പോർട്ട് അനുസരിച്ചുമാത്രമേ തുറന്നുപ്രവർത്തിക്കാനുള്ള അനുമതി നല്‍കുകയുള്ളൂയെന്ന് ഡെപ്യൂട്ടി കണ്‍ട്രോളർ പറഞ്ഞു. ഇൻസ്പെക്ടർ പി.പ്രിയ, ഇൻസ്പെക്ടിങ് അസിസ്റ്റന്റ്‌ എം.നഹാസ് എന്നിവരാണ് പരിശോധന നടത്തിയത്.

പതിനേഴുകാരി പ്രസവിച്ചു. കുട്ടിക്ക് എട്ടുമാസം പ്രായം. ഒപ്പം താമസിച്ച 21കാരന്‍ അറസ്റ്റില്‍. കുടുംബത്തിലെ പ്രശ്നങ്ങളെ തുടര്...
07/12/2024

പതിനേഴുകാരി പ്രസവിച്ചു. കുട്ടിക്ക് എട്ടുമാസം പ്രായം. ഒപ്പം താമസിച്ച 21കാരന്‍ അറസ്റ്റില്‍. കുടുംബത്തിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ബന്ധു നല്‍കിയ പരാതിയിലെ അന്വേഷണമാണ് പതിനേഴുകാരി അമ്മയായ സംഭവത്തിലേക്ക് എത്തിയത്. കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യ പ്രശ്നങ്ങളില്ല. കുട്ടിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റുന്ന കാര്യം പോലീസ് ആലോചിക്കുകയാണ്. ചൈല്‍ഡ് ലൈന്‍ അധികൃതരുമായി ഈ കാര്യത്തില്‍ പോലീസ് ചര്‍ച്ച നടത്തുന്നുണ്ട്.

പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ഈ കാര്യത്തെക്കുറിച്ച്‌ അറിവുണ്ടെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ കേസില്‍ ഇവര്‍ രണ്ടാം പ്രതിയാകും.

കുവൈത്തില്‍ മലയാളികളുടെ നേതൃത്വത്തില്‍ വന്‍ തട്ടിപ്പ്. കുവൈത്തില്‍ ഉടനീളം പ്രവർത്തിക്കുന്ന ഗള്‍ഫ് ബാങ്കില്‍ നിന്നും 700 ...
07/12/2024

കുവൈത്തില്‍ മലയാളികളുടെ നേതൃത്വത്തില്‍ വന്‍ തട്ടിപ്പ്. കുവൈത്തില്‍ ഉടനീളം പ്രവർത്തിക്കുന്ന ഗള്‍ഫ് ബാങ്കില്‍ നിന്നും 700 കോടി രൂപയോളമാണ് മലയാളികള്‍ തട്ടിയെടുത്തത്. സംഭവത്തില്‍ കുവൈത്ത് പൊലീസ് നടപടികള്‍ ആരംഭിച്ചു. 1425 മലയാളികളാണ് ബാങ്കിനെ കബളിപ്പിച്ച്‌ പണവുമായി രാജ്യത്ത് നിന്നും കടന്നിരിക്കുന്നതെന്ന് കുവൈത്ത് ബാങ്ക് അധികൃതർ കേരള പൊലീസിനെ അറിയിച്ചു. തട്ടിപ്പ് നടത്തിയവരില്‍ 700 ഓളം പേർ നഴ്സുമാരാണ്. ബാങ്കില്‍ നിന്നും വന്‍തുക വായ്പ എടുത്ത ശേഷം തിരിച്ചടക്കാതെ വിദേശത്തേക്ക് കടക്കുകയായിരുന്നു ഇവർ. തട്ടിപ്പ് നടത്തിയവരില്‍ ചിലർ കേരളത്തിലേക്ക് മടങ്ങിയപ്പോള്‍ മറ്റ് ചിലർ അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും കുടിയേറി. എല്ലാവരുടേയും മേല്‍വിലാസം അടക്കമുള്ള വിവരങ്ങാണ് ബാങ്ക് സംസ്ഥാന പൊലീസിന് കൈമാറിയിരിക്കുന്നത്.

കുവൈത്തില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തും നടപടികള്‍ ആരംഭിച്ചു. എറണാകുളം, കോട്ടയം ജില്ലകളിലായി 10 കേസുകള്‍ രജിസ്റ്റർ ചെയ്തു. ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന് ദക്ഷിണ മേഖലാ ഐജിയുടെ മേല്‍ നോട്ടമുണ്ടാകും. കേരളത്തിലെത്തിയ കുവൈത്ത് ബാങ്ക് അധികൃതർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ആദ്യം ഡി ജി പിയെ കണ്ട ഉദ്യോഗസ്ഥർ പിന്നാലെ എഡി ജി പിയുമായും കൂടിക്കാഴ്ച നടത്തി. തുടർന്ന് എ ഡി ജി പി മനോജ് എബ്രഹാമിന് രേഖാമൂലം പരാതി നല്‍കി. വിലാസം അടക്കം നല്‍കിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പത്ത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പാശ്ചാത്യ കുടിയേറ്റ പ്രവണത കൂടുതല്‍ ശക്തമായ 2020-22 കാലത്താണ് തട്ടിപ്പ് നടന്നത്. കുവൈത്ത് സർക്കാറിന് കീഴില്‍ ജോലി ചെയ്യുന്നവും മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നഴ്സുമാരായി ജോലി ചെയ്തിരുന്നവരും ബാങ്കില്‍ നിന്നും വലിയ തോതില്‍ വായ്പ എടുക്കുകയായിരുന്നു. ആസൂത്രിതമായ നീക്കം ഇതിന് പിന്നിലുണ്ടെന്നാണ് സംശയിക്കുന്നത്.
വലിയ തുക വായ്പയായി ലഭിക്കണമെങ്കില്‍ മികച്ച ക്രെഡിറ്റ് സ്കോർ ആവശ്യമാണ്. ഇതിനായി ആദ്യം ബാങ്കില്‍ നിന്നും ചെറിയ തുക വായ്പ എടുത്ത് കൃത്യമായി തിരിച്ച്‌ അടയ്ക്കും. അടവ് കൃത്യമാകുന്നതോടെ ക്രെഡിറ്റ് സ്കോർ ഉയരുകയും അതിന് അനുസരിച്ചുള്ള വായ്പ രണ്ടാം ഘട്ടത്തില്‍ ലഭിക്കും. രാജ്യം വിടാനുള്ള ഒരുക്കങ്ങളോടൊപ്പം തന്നെയാകും ഈ ആസൂത്രണം. ഒടുവല്‍ വന്‍തുക വായ്പ എടുത്ത് രാജ്യം വിടും. ആദ്യം കുറച്ചുപേർ മാത്രമായിരുന്നു തട്ടിപ്പ് നടത്തിയത്. ഇവരില്‍ നിന്ന് തട്ടിപ്പിനുള്ള പഴുത് മനസ്സിലാക്കിയ കൂടുതല്‍ മലയാളികള്‍ ബാങ്കിനെ പറ്റിക്കുകയായിരുന്നു. വായ്പാ തിരിച്ചടവ് കൂട്ടത്തോടെ മുടങ്ങിയതോടെ കുവൈത്ത് ബാങ്ക് അധികൃതർ...

കോ​ട്ട​യ​ത്ത് എം​ഡി​എം​എ​ യു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍.        **Ahttps://entekottayamlive.in/05/archives/1767*En...
05/12/2024

കോ​ട്ട​യ​ത്ത് എം​ഡി​എം​എ​ യു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. **A

https://entekottayamlive.in/05/archives/1767

*Ente Kottayam Live, Ente Kottayam, Kottayam Live* ലെ കൂടുതൽ വാർത്തകൾക്കും അറിയിപ്പുകൾക്കുമായി താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക :---

*https://chat.whatsapp.com/DS6zw9IQI6DG2DPLVUoBWK*

*For Posting Advertisements*
*Send Whatsapp Message*
📱+916282367408

Address

Kangazha

Alerts

Be the first to know and let us send you an email when KOTTAYAM LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KOTTAYAM LIVE:

Share