കുമരകം വാർത്തകൾ

കുമരകം വാർത്തകൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കുമരകം വാർത്തകൾ, Media/News Company, Kottayam.

01/06/2023

1988
താഴത്തങ്ങാടി പാലം വരും മുൻപ് കടത്ത് ചങ്ങാടത്തിൽ പുഴ കടക്കുന്ന കല്യാണപ്പാർട്ടി.
രമേശ് കുമ്മനം പങ്കുവെച്ച ചിത്രം.

കുമരകം ചാപ്‌റ്റേഴ്‌സ് 48
കല്യാണവള്ളങ്ങൾ 👇

https://m.facebook.com/story.php?story_fbid=327916885777613&id=104815241421113

01/06/2023
ഇത് ഒരു പ്രണയ കഥയാണ്...പേര് : അഞ്ഞൂറാൻ (അനീഷ്‌)വയസ്സ് :35ജോലി : ബോട്ട് ഡ്രൈവർ.ഭാരം : 45 കിലോഗ്രാം.പൊക്കം : 158 സെന്റ്റീമ...
18/11/2020

ഇത് ഒരു പ്രണയ കഥയാണ്...

പേര് : അഞ്ഞൂറാൻ (അനീഷ്‌)
വയസ്സ് :35
ജോലി : ബോട്ട് ഡ്രൈവർ.
ഭാരം : 45 കിലോഗ്രാം.
പൊക്കം : 158 സെന്റ്റീമീറ്റർ.

20 വർഷം മുൻപ് അഞ്ഞൂറാന്റെ മുഖം
മലയാള മനോരമ പത്രത്തിൽ കണ്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടി, ഇവനെന്ത് പറ്റി????
അപകടം, കുറ്റകൃത്യം, സാഹസികത.
കലാപരം..
എന്താണ് സംഭവം എന്നറിയാൻ വാർത്ത വായിച്ചേ തീരു..
വായിച്ചു...
കുമരകം പടിഞ്ഞാറു ശ്രീകൃഷ്ണ വിലാസം തോപ്പിൽ അനീഷ്‌(15)
ഭക്ഷണരീതി കൊണ്ട് വ്യത്യസ്തനാണ്,
എന്തെന്നാൽ ജീവിതത്തിൽ ഇതുവരെ അയാൾ ചോറ് എന്ന ഭക്ഷണം കഴിച്ചിട്ടില്ല.

ഇതായിരുന്നു വാർത്തക്ക് ആധാരമായ വിഷയം.
കൂടാതെ അഞ്ഞൂറാന്റെ അന്നത്തെ ഇഷ്ട്ടഭക്ഷണം, വിദ്യാഭ്യാസം, വിനോദം ഇവയെല്ലാം വാർത്തയിൽ പാരാമർശിച്ചു പോയി.(അത് പിന്നെ അങ്ങനെ ആണല്ലോ)

ഇനി പറയുന്നത് പത്ത് വർഷം മുൻപുള്ള അവന്റെ പ്രണയകഥയാണ്..
കഥയിൽ nokia 1100 മുഖ്യകഥാപാത്രമാണ്.
അഞ്ഞൂറാൻ ആദ്യമായി മൊബൈൽ വാങ്ങിയ സമയം.
നമ്പർ തെറ്റി ഒരു കോൾ അഞ്ഞൂറാന്റെ ഫോണിലേക്ക് വന്നു.
സ്ത്രീ ശബ്ദം ആണ്,നമ്പർ മാറിയതാണ് എന്ന് അറിഞ്ഞപ്പോൾ തന്നെ ഫോൺ കട്ട് ചെയ്യുകയും ചെയ്തു.

പഠിക്കുന്ന കാലത്തോ പിന്നീട് ഇങ്ങോട്ടോ പെൺകുട്ടികളുമായി ലോഹ്യമോ മിണ്ടാട്ടാമോ ഒന്നും ഉള്ള ആളല്ല.
എന്നിട്ടും എന്തോ വിളിച്ച ആളിനെ തിരിച്ചു വിളിക്കാൻ വല്ലാത്ത കൗതുകം.
മടിച്ചു മടിച്ച് അഞ്ഞൂറാൻ വിളിച്ചു.
സ്ഥലം കോഴിക്കോടാണ്.
പരിചയപ്പെട്ടു.
വിശേഷങ്ങൾ പറഞ്ഞു.
വീണ്ടും വീണ്ടും വിളിച്ചു.

അങ്ങനെ വിളിച്ചു വിളിച്ചു, രൂപം പോലും അറിയാത്ത കോഴിക്കോട്കാരിയുമായി അഞ്ഞൂറാൻ പ്രേമത്തിലായി.
കാണാൻ എങ്ങനെ ഉണ്ടാകും എന്നറിയാൻ രണ്ട് പേർക്കും ആകാംഷയായി.
നേരിൽ കാണാൻ തരമില്ല.
തപാലിൽ ഫോട്ടോ അയച്ചു കൊടുക്കാം.
ഇങ്ങോട്ട് ഒന്ന് അയച്ചു തരാനും പറയാം.

അങ്ങനെ ഒരു ദിവസം പോസ്റ്റ്മാൻ അഞ്ഞൂറാനെ തിരക്കി എത്തി.
ഫോട്ടോ കൈപ്പറ്റി തുറന്ന് നോക്കി.

ദൈവത്തിന്റെ ഓരോ പദ്ധതികൾ..
അഞ്ഞൂറാന്റെ മഹാലക്ഷ്മി..
തനിക്ക് ഒപ്പം ഇരട്ട പിറന്നപോലെ ആ കോഴിക്കോട്കാരി..

അപ്പോഴേക്കും പ്രണയം അതിന്റെ പാരമ്യത്തിൽ എത്തിയിരുന്നു.

ഒരു ജീവിതം തുടങ്ങാൻ ഉള്ള ദൂരം
ഒരു ജനശതാബ്‌ധിക്ക് ഓടിയെത്തുവാൻ ഉള്ളതേ ഉണ്ടായിരുന്നുള്ളൂ..

കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ നായിക അഞ്ഞൂറാനെ ഫോണിൽ വിളിച്ചു.

ഞാൻ എത്തി..
എന്നെ വന്നു കൂട്ടി കൊണ്ട്പോകുമോ??
ഗിരീഷിന്റെ ഓട്ടോ വിളിച്ചു പോയി അഞ്ഞൂറാൻ തന്റെ പ്രിയ സഖിയെ ജീവിതത്തിലേക്ക് കൂട്ടികൊണ്ടുവന്നു.

ടെയിൽ ഏൻഡ് : അലുമിനിയം കലത്തിൽ തിളച്ചു പൊന്തിയ കഞ്ഞിവാങ്ങി വെച്ച്.
തോർന്നപ്പോൾ അതിൽ മീൻചാറ്
ഒഴിച്ച് കോഴിക്കോട്കാരി തന്റെ നവവരനായ അഞ്ഞൂറാനെ ജീവിതത്തിലെ ആദ്യ വറ്റ് ചോറൂട്ടാൻ.........

ഇത് സിനിമാക്കഥ അല്ല.

ദാ... ഇന്നലെ വരെ...
അരി എന്നാകിലൊരക്ഷരം
അവനുടെ അരികേ പോലും പോയിട്ടില്ല....

അഞ്ഞൂറാന്റെ അനുവാദത്തോടെ...

ഉണ്ണി കാർത്തികേയൻ

കുട്ടികൾ അച്ചടക്കം പാലിച്ചില്ലെങ്കിൽ സ്കൂളിനാണ് ചീത്തപ്പേര്....എന്ത് ചീത്തപ്പേര് എന്നല്ലേ????ഞങ്ങൾ പഠിച്ച സ്കൂളാണ്...ഗവണ...
14/11/2020

കുട്ടികൾ അച്ചടക്കം പാലിച്ചില്ലെങ്കിൽ സ്കൂളിനാണ് ചീത്തപ്പേര്....
എന്ത് ചീത്തപ്പേര് എന്നല്ലേ????

ഞങ്ങൾ പഠിച്ച സ്കൂളാണ്...

ഗവണ്മെന്റ് നോർത്ത്‌ എൽ പി എസ്
എന്ന മനോഹരമായ പേരായിരുന്നു,
ഞങ്ങൾ പഠിക്കാൻ വരുന്നത് വരെ.
ചിലരൊക്കെ കൊച്ചു പള്ളിക്കൂടം എന്നും വിളിച്ചിരുന്നു.
അതിന് കാരണം,
തൊട്ടടുത്തുതന്നെ ഒരു വല്യ പള്ളിക്കൂടം ഉണ്ടായിരുന്നു എന്നതാണ്.
ശ്രീ കുമാരമംഗലം എന്ന വല്യ പള്ളിക്കൂടത്തിൽ അന്ന് പുരുഷൻ സാർ ആയിരുന്നു ഹെഡ് മാസ്റ്റർ.
കുട്ടികൾക്കു വിളിപ്പേരിടുന്നതിൽ വിദഗ്ധനായ
അദ്ദേഹമാണോ കൊച്ചു പള്ളിക്കൂടത്തിന്
ആദ്യമായി
'കൊരങ്ങൻ പള്ളിക്കൂടം'
എന്ന് പേര് നൽകിയത് എന്നറിയില്ല.
എന്തായാലും കുറഞ്ഞ കാലയളവിനുള്ളിൽ ആ പേര് വ്യാപകമായി പ്രചരിച്ചു.

പിടിവലിയിലും വഴക്കിലും ഷർട്ടിന്റെ ബട്ടൻസ് പൊട്ടിയവരും,
കാച്ചട്ടയുടെ കൊളുത്ത്‌ പോയവരും....
ചെളിമണ്ണിൽ കിടന്നുരുണ്ടു കുപ്പായം മുഷിപ്പിച്ചു കൊണ്ടിരുന്നവരും കൊരങ്ങൻ പള്ളിക്കൂടം എന്ന പേര് അന്വർത്ഥമാക്കാൻ ആകും വിധമെല്ലാം സഹായിച്ചു.

വല്യ പള്ളിക്കൂടത്തിൽ ന്യൂ ബിൽഡിങ് ബ്ലോക്ക്‌ പണിയും മുൻപ് ആ വിശാലമായ പറമ്പിൽ കൊച്ചു പള്ളികൂടത്തിലെ കുഞ്ഞുങ്ങൾ വയറ്റിന് വേദന എന്നും പറഞ്ഞു വന്നു വെളിക്കിരുന്നുകൊണ്ടിരുന്നത് ഇന്ന് പ്ലസ് ടു ബിൽഡിങ് ഇരിക്കുന്നയിടത്താണ്.

വിമാനമോ ഹെലികോപ്റ്ററോ താണ് പറന്നാൽ,
ടീച്ചറോട് അനുവാദം പോലും ചോദിക്കാതെ
ചാടി പുറത്തിങ്ങിയിരുന്നത് ആരൊക്ക മറന്നു എന്നറിയില്ല.
ഇത് കണ്ടിരുന്ന വല്യ പള്ളിക്കൂടത്തിൽ പഠിച്ചിരുന്ന ചേച്ചി ആ വർഷം മുഴുവൻ അത് പറഞ്ഞാണ് കളിയാക്കിയിരുന്നത്.

ഞങ്ങൾക്ക് അന്നും ടീച്ചർ പഠിപ്പിക്കുന്നതിനേക്കാൾ താല്പര്യം കഞ്ഞിവെപ്പ് കഴിഞ്ഞാൽ ചെല്ലമ്മ ചേച്ചീയെ വിളിച്ചു കൊണ്ട് വന്നു കഥ പറയിച്ചു കേൾക്കുന്നതിൽ ആയിരുന്നു.

കൊച്ചു പള്ളിക്കൂടത്തെ വല്യ പിള്ളേർ വിളിക്കുന്നത് 'കൊരങ്ങൻ പള്ളിക്കൂടം' എന്നാണ് എന്നറിഞ്ഞ കുഞ്ഞുങ്ങൾ.
വല്യ പള്ളിക്കൂടത്തിനും ഒരു പേരിട്ടു കൊടുക്കാൻ മടിച്ചില്ല....

'ഈച്ച പള്ളികൂടം'
നാലു മണിക്ക് കൂട്ടമണി അടിച്ചാൽ പിന്നെ ഒരു ഇരമ്പലാണ് തേനീച്ചക്കൂടിന് കല്ലെറിഞ്ഞ പോലെ..
ആ പേര് ഇട്ടവന് കൊടുക്കണം ഒരു കുതിരപ്പവൻ.

പരസ്പരം ഈ പേരുകൾ വിളിച്ചു വഴക്കായി ഒടുവിൽ കല്ലേറിൽ വരെ എത്തിയെന്നും,
നാലാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പയ്യന്റെ നെറ്റി പൊട്ടിയെന്നും പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി കരുതേണ്ടതില്ല..
അത് സത്യമാണ്..

വല്യ പള്ളിക്കൂടം വീണ്ടും വലുതായിക്കോണ്ടിരുന്നു
ഗവണ്മെന്റ് സ്കൂളായ കൊച്ചു പള്ളിക്കൂടം വീണ്ടും കൊച്ചായിക്കൊണ്ടിരുന്നു.
കുട്ടികൾ കുറഞ്ഞു വന്നു.

ഇതിനിടക്ക്‌ വന്ന കുറേ നല്ല അധ്യാപകർ ആ വിളിപ്പേര് മാറ്റിയെടുക്കാൻ ആവും വിധം എല്ലാം ശ്രമിച്ചതാണ്..
എന്നാൽ നാട്ടുകാരിൽ പലരുടെയും ഉള്ളിൽ ആ പേര് ഉറച്ചു പോയിരുന്നു..

അന്ന് ആ പേര് കാരണം പരിഹാസം കേട്ട മിക്കവരും ഇന്ന്
ആ മർക്കട മുഷ്ടിക്കൊണ്ട് ജീവിതത്തിൽ വലിയ നേട്ടങ്ങൾ വെട്ടിപ്പിടിച്ചു....

കൊരങ്ങൻ പള്ളിക്കൂടം ഇന്നൊരു പരിഹാസപ്പേരായി തോന്നുന്നില്ല..

സമീപകാലത്തായി ആശാവഹമായ മാറ്റങ്ങൾ
ഉണ്ടായതും,
ക്ലാസ്സ്‌റൂമുകൾ ഡിജിറ്റൽ ആയതും..
കുട്ടികളുടെ എണ്ണം വർദ്ധിച്ചതും വഴി
പൊതുവിദ്യാഭ്യാസ മേഖലക്ക് ആ സ്കൂൾ കൂടുതൽ പ്രതീക്ഷകൾ നൽകുന്നു.

കൊരങ്ങൻ പള്ളിക്കൂടം ഇന്ന് പഴയ പള്ളിക്കൂടം അല്ല..
കുമരകത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ പി സ്കൂൾ ആയി മാറിയിരിക്കുന്നു.

ആ തീരുമുറ്റത്ത്‌ നെല്ലിമരവും കിണറും.. പിന്നാമ്പുറത്ത് പുളിമരവും കുയിലിന്റെ പാട്ടും ഉണ്ട്
ആവോളം.....
അന്നും ഇന്നും

ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യത്തിന്റെ
ഓർമ്മകളായ്
കൊരങ്ങൻ പള്ളിക്കൂടവും
ഈച്ച പള്ളിക്കൂടവും
ഇപ്പോഴും അവിടെ തന്നെ ഉണ്ട്
ചേട്ടനേയും അനുജനേയും പോലെ.....

ഉണ്ണി കാർത്തികേയൻ

"ഞങ്ങൾക്കും വേണം അടിസ്ഥാന വികസനം" - കുമരകം മൂന്നാം വാർഡിൽ നിന്നും തുറന്ന കത്തുമായി ജിറ്റോ കുമരകം കുമരകത്തെ കമ്യൂണിസ്റ്റ്...
14/11/2020

"ഞങ്ങൾക്കും വേണം അടിസ്ഥാന വികസനം" - കുമരകം മൂന്നാം വാർഡിൽ നിന്നും തുറന്ന കത്തുമായി ജിറ്റോ കുമരകം

കുമരകത്തെ കമ്യൂണിസ്റ്റ്, കോൺഗ്രസ്‌, ബിജെപി എന്നി മൂന്ന് രാഷ്ട്രീയ പാർട്ടികളുടെയൂം അറിവിലേക്ക്,,,

പഞ്ചായത്ത്‌ ഇലക്ഷന് അടുത്ത് വരിക ആണ്, അത് കൊണ്ട് തന്നെ മൂന്ന് രാഷ്ട്രീയ പാർട്ടികളോടും ഒരു അപേക്ഷ ഉണ്ട്, ദയവ് ചെയിത് വികസനം കൊണ്ട് വരാൻ കഴിവ് ഉള്ള ആളുകളെ 3 ആം വാർഡിലേക്ക് മത്സരിപ്പിക്കുക, കാരണം അത്രക്ക് ദയനികം ആണ് ഇവിടുത്തെ അവസ്ഥ,, കുമരകം പഞ്ചായത്തിൽ ആകെ 16 വാർഡ് ഉണ്ട്, ഇതിൽ വികസനത്തിൽ ഏറ്റവും പുറകിൽ നിൽക്കുന്നത് 3 ആം വാർഡ് ആണ്.

വാർഡിൽ ഇപ്പോളും ഒരു ഇരുചക്ര വാഹനം പോലും കയറി ചെല്ലാൻ കഴിയാത്ത സ്ഥലങ്ങൾ ഉണ്ട് എന്നത് ആണ് സത്യം,, പ്രത്യകിച്ചും മങ്കുഴി, കരിത്ര ഭാഗങ്ങൾ ആണ് വികസനത്തിൽ ഏറ്റവും പുറകിൽ നിൽക്കുന്നത്.

കുമരകം മെയിൻ റോഡിൽ നിന്നും വെറും 100 മീറ്റർ മാത്രം ആണ് ഇങ്ങോട്ട് ഉള്ള ദൂരം,, എന്നിട്ടും ഇവിടുത്തെ ആളുകൾ ഇപ്പോളും നടന്ന് പോകേണ്ട ഗതിയിൽ ആണ്.

തോടിന് കുറുകെ വാഹനം കയറുന്ന ഒരു പാലം ഇല്ലാത്തത് ആണ് ഇവിടുത്തെ പ്രധാന പ്രശ്നം,, അത് കൊണ്ട് തന്നെ തോടിന് കുറുകേ ഒരു പാലവും, വഴിയും ഇല്ലാത്തത് ഇവിടുത്തെ ജനങ്ങളെ ബുദ്ധിമുട്ടിൽ ആക്കുന്നു,, ആശുപത്രിയിൽ പോകേണ്ട അവസ്ഥ ഉണ്ടായാൽ പോലും രോഗിയെ വള്ളത്തിൽ കയറ്റി കൊണ്ട് പോകേണ്ട അവസ്ഥ.

കുമരകം പോലെ ലോകം എങ്ങും അറിയപ്പെടുന്ന ഒരു സ്ഥലത്ത് ഇങ്ങനെ കിടക്കുന്ന ഒരു സ്ഥലം നാടിന് തന്നെ അപമാനം ആണ., ഇ 21 ആം നൂറ്റാണ്ടിലും ഒരു ഇരുചക്ര വാഹനം പോലും കയറ്റാൻ കഴിയാത്ത സ്ഥലം . കുമരകം മെയിൻ റോഡിൽ നിന്ന് കിലോമീറ്ററോളം ഉള്ളിൽ കിടക്കുന്ന സ്ഥലങ്ങളിൽ വരെ വാഹനം കയറുന്ന വഴി ഇപ്പോൾ ഉണ്ട്,, എന്നിട്ടും മെയിൻ റോഡിൽ നിന്നും വെറും 100 മീറ്റർ മാത്രം അകലം ഉള്ള ഇ പ്രദേശം മാത്രം എന്ത് കൊണ്ട് അവഗണിക്കപ്പെട്ടു?????

ഇത്തവണ ഇവിടെ ജയിക്കുന്ന സ്ഥാനാർഥി നേരിടുന്ന വലിയ വെല്ലുവിളിയൂം, ഇവിടെ വികസനം കൊണ്ട് വരിക എന്നത് ആണ്,, അത് കൊണ്ട് തന്നെ അതിന് കഴിവും, തന്റേടവും ഉള്ളവർ മാത്രം ഇവിടെ മത്സരിക്കുക,, അല്ലാത്തവർ വീട്ടിൽ ഇരിക്കുക,,

ഞങ്ങൾക്ക് രാഷ്ട്രീയം ഇല്ല അത് കൊണ്ട് തന്നെ ഇവിടെ ഏത് രാഷ്ട്രീയ പാർട്ടി ജയിക്കുന്നു എന്നത് ഞങ്ങൾക്ക് പ്രശ്നം അല്ല, അത് കൊണ്ട് തന്നെ വികസനം മാത്രം ആണ് ഇവിടുത്തെ പ്രശ്നം,,,,,,,,,

ഇത് ഒരു അപേക്ഷ ആണ് 🙏🙏🙏🙏 ഇവിടെയും വാഹനം കയറി വരുന്ന ഒരു കാലം ഉണ്ടാകും എന്ന പ്രതിക്ഷയോടെ

Jitto KUmarakom

***Opening shortly *****💯💢💯💢💯💢💯💢**Harbor ഫ്രഷ്മീൻ Hub**   *Harbor  to Door Delivery* (കടപ്പുറത്തുനിന്നും വീട്ടിലേക്കു) *...
07/10/2020

***Opening shortly *****

💯💢💯💢💯💢💯💢
**Harbor ഫ്രഷ്മീൻ Hub**
*Harbor to Door Delivery* (കടപ്പുറത്തുനിന്നും വീട്ടിലേക്കു)
*P.R.A GROUP*
*GROUP LINK*
🟩🟪🟩🟪🟩🟪🟩 *കോവിഡ് 19* ന്റെ ഈ പശ്ചാത്തലത്തിൽ നമ്മുടെ നാടിന് ഏറ്റവും ഗുണകരമായ ഈ സേവനം എല്ലാവരിലും എത്തിക്കുക.

*നിയമാവലി വായിച്ച ശേഷം മാത്രം ലിങ്ക് ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യുക*
ഗ്രൂപ്പിൽ അംഗമാകാൻ താൽപ്പര്യമുള്ള നിങ്ങളുടെ പ്രീയപ്പെട്ടവർക്ക് ഈ Link അയച്ചു കൊടുക്കുക.. താഴെയുള്ള Link ൽ click ചെയ്ത് അംഗമാകാം.
*CLICK TO JOIN*
👇👇👇👇👇👇
https://chat.whatsapp.com/BVnZ2XxLV0VGcQatdSpJVo

*വാട്സാപ്പ് ഗ്രൂപ്പ്..( Gents & Ladies included)*
*പ്രിയപെട്ടവരെ* ,
കോട്ടയത്തെ ആദ്യത്തെ Harbor to door Delivery *PRA * ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു.
ഈ സേവനം പ്രൊഫഷണലായി ഞങ്ങൾ ചെയ്യുന്നു.
മറ്റ് പേരിൽ വരുന്ന ലിങ്കുകളോ ഗ്രൂപ്പുകളോ ഞങ്ങളുടേതല്ല.
ഈ കമ്പനിയുമായി അതിന് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഔദ്യോഗിക Brand Name *Harbor ഫ്രഷ്മീൻ Hub* *Harbor to Door Delivery* (കടപ്പുറത്തുനിന്നും വീട്ടിലേക്കു) എന്നാണ്.
🐠🐟🐠🐟🐟🐠🐟🐠 *മത്സ്യവിതരണ ഏരിയ*...........................
*കിഴക്ക്‌ * കോട്ടയം ടൗൺ മുഴുവനും CMS ജംഗ്ഷൻ, ആറുതൂട്ടി ,ഉപ്പൂട്ടി,ഇല്ലിക്കൽ, ചെങ്ങളം, വായനശാല,കുമരകം മുഴുവൻ, കവണാറ്റിൻകര ,ചീപ്പുങ്കൽ ,കൈപ്പുഴമുട്ട്, വെച്ചൂർ, മുതൽ വൈക്കം വരെയുള്ള) ഭാഗങ്ങൾ വരെ മത്സ്യവിതരണം നടത്തുന്നു.

*MONDAY NO SERVICE*

*വൈകിട്ട് മീൻ വൃത്തിയാക്കി എത്തിച്ചു തരും* *രാവിലെ Cleaning ഇല്ല* .
*Cleaning* ആവശ്യമുള്ളവർ മുൻകൂട്ടി രേഖപ്പെടുത്തുക. (cutting & Cleaning ചാർജ് , ഒരു കിലോയ്ക്ക് *20 രൂപ അഡീഷണൽ നൽകണം* ).
🐟🐠🐠🐠🐠🐠🐠
1... കടലിൽ നിന്ന് അന്നന്നുള്ള ഫ്രഷ്,
മത്സ്യം ഫ്രഷ് ആയി നേരിട്ട് വീടുകളിൽ എത്തിക്കുന്നതിനു വേണ്ടി തയ്യാറാക്കപ്പെട്ട ഓൺലൈൻ Harbor to door service ആണ് Fresh മീൻ Daily.
ഈ ഗ്രൂപ്പ് കുമരകം കേന്ദ്രീകരിച്ച് നടക്കുന്ന ഓൺലൈൻ *Harbor to door delivery Service* ആണ്.
2. ഗ്രൂപ്പിൽ മത്സ്യത്തിന്റെ ചിത്രം ,വില എന്നിവ ഓരോ ദിവസവും രാവിലെയും ഉച്ചയ്ക്കും ലഭിക്കും ഇതിൽ താൽപ്പര്യപ്പെട്ട് നിങ്ങൾ ഓർഡർ നൽകിയാൽ മത്സ്യം ഫ്രഷായി വീട്ടിൽ എത്തിച്ച് നൽകും . രാവിലെ 7am മുതൽ 9 മണിവരെ മത്സ്യം ഓർഡർ നൽകാവുന്നതാണ്. മത്സ്യം സപ്ലൈ രാവിലെ 8.30 am മുതൽ 1മണിവരേയും
വൈകിട്ട് 3 pm മുതൽ. 7 pm വരേയും ആയിരിക്കും. ഗ്രൂപ്പിൽ തന്നെയാണ് ഓർഡർ ചെയ്യേണ്ടത്.
ഓർഡർ ചെയ്യുമ്പോൾ പേര് , സ്ഥലം, ഒരു Landmark രേഖപ്പെടുത്താൻ മറക്കരുത്.
3. ഈ ഗ്രൂപ്പിലൂടെ വിതരണം നടത്തുവാൻ പൂർണ്ണ അധികാരം കമ്പനിക്ക് മാത്രമായിരിക്കും. മത്സ്യം ( വളർത്ത് മത്സ്യങ്ങളും മറ്റുള്ളവയും) വിതരണം താൽപ്പര്യമുള്ളവർ അഡ്മിൻ മാരുമായി ബന്ധപ്പെടുക. ഞങ്ങൾ സ്പോട്ടിൽ വന്ന് മീൻ എടുത്ത് വിതരണം നടത്തും.
4 .കല്യാണം മറ്റ് ഏത് ആഘോഷ വേളകളിലും മത്സ്യം ബൾക്ക് ഓർഡർ ആവശ്യമുള്ളവർ ഓർഡർ ചെയ്യുന്നതനുസരിച്ച് ഏത് മത്സ്യവും ശുദ്ധമായി എത്തിച്ചു തരുന്നു. മത്സ്യത്തിന്റെ ഫ്രഷ്നസ്സ് പരാതിയുള്ളവർക്ക് പണം തിരിച്ചു നൽകും .
5. മത്സ്യത്തെക്കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ എന്ത് സംശയങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിലും നേരിട്ട് ആഡ്മിൻ മാരുമായി മാത്രം ബന്ധപ്പെടുക ഗ്രൂപ്പിൽ ചെറിയ ചെറിയ മെസ്സേജുകൾ അയച്ച് ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കുക...ഒരു കാര്യം ആവശ്യപ്പെടാൻ ഉണ്ടെങ്കിൽ അതിനെ കുറിച്ച് കൃത്യമായ വിവരണം വെച്ച് മാത്രം സംശയം ചോദിക്കുക.. അതായത് ചെറിയ ചെറിയ മെസ്സേജുകൾ കൊണ്ട് inbox നിറക്കാതിരിക്കുക.എല്ലാം ഒറ്റ മെസ്സേജിന് ഒതുക്കുക.
6. ഗ്രൂപ്പിൽ യാതൊരു ചർച്ചകളും ഫോർഫേഡ് മെസ്സേജുകളും അയക്കാൻ പാടുള്ളതല്ല.
7.. ഗ്രൂപ്പിൽ യാതൊരു രീതിയിൽ ഉള്ള വ്യക്തി ഹത്യയും അനുവദിക്കില്ല.
8.അനാവശ്യ ഫോട്ടോകൾ വിഡിയോകൾ. ചർച്ചകൾ മുതലായവ ഗ്രൂപ്പ് വഴി നടുത്തുന്നവരെ യാതൊരു വാർണിങ്ങും കൂടാതെ റിമൂവ് ആക്കുന്നതാണ്.
9.ഗ്രൂപ്പിൽ യാതൊരു വിധ പ്രൊമോഷൻ പരസ്യങ്ങളും അനുവദിക്കില്ല. ഉദാ. ഫ്രീ റീ ചാർജ്.. ചാമ്പ്കാഷ് . മറ്റ് ഫേസ് ബുക്ക് പേജുകൾ ലൈക് ചെയ്യൂ പോലുള്ളവ..
10. നിയമ വിരുദ്ധം ആയ ഒരു പ്രവർത്തിയും അനുവദിക്കുന്നതല്ല.
11.. adult രീതിയിൽ ഉള്ള ഒന്നും ഗ്രൂപ്പിൽ അനുവദിക്കില്ല.
12.. ഗ്രൂപ്പ് ഐക്കൺ.. പേര്.. മുതലായവ ഒരു കാരണവശാലും ചേഞ്ച് ചെയ്യാൻ ഉള്ള അധികാരം അംഗങ്ങൾക്ക് ഉണ്ടായിരിക്കുന്നതല്ല.
13.പരിച്ചയപ്പെടുത്തലുകൾ ആരും നടത്തരുത്.
14. നിയമങ്ങൾ കൂട്ടിച്ചേർക്കുന്നതിനും മാറ്റം വരുത്തുന്നതിനും ഉള്ള അവകാശം പൂർണമായും അഡ്മിനിൽ നിക്ഷിപ്തം ആണ്..
_________________________
ഈ പറഞ്ഞ നിയമങ്ങൾ ഒക്കെ അംഗീകരിക്കാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ മാത്രം ലിങ്ക് ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യുക..
നമ്പർ ആരും ഇവിടെ കമന്റ് ചെയ്യണ്ട കാര്യം ഇല്ല.
ലിങ്ക് വഴി മാത്രം ആണ് പ്രവേശനം.

WhatsApp Group Invite

കുമരകം ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിൽ, ബി കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി ബി എ, ബി ടി ടി എം, ബി എസ് സി ഫിസിക്സ് എ...
13/08/2020

കുമരകം ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിൽ, ബി കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി ബി എ, ബി ടി ടി എം, ബി എസ് സി ഫിസിക്സ് എന്നീ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. മാനേജ്‌മന്റ് /കമ്മ്യൂണിറ്റി ക്വാട്ടാ സീറ്റുകൾക്കുള്ള അപേക്ഷ ഫോം കോളേജ് ഓഫീസിൽ നിന്നും(08.30AM to 03.30PM) ലഭിക്കുന്നതാണ് . വിശദ വിവരങ്ങൾക്ക് 0481- 2526337, 9446041883, 7012707526

തിരുനക്കര ശിവൻ
07/11/2019

തിരുനക്കര ശിവൻ

കുമരകം മനോഹരം ........
25/04/2018

കുമരകം മനോഹരം ........

ടൂറിസം ഭൂപടത്തിൽ പ്രഥമ സ്ഥാനമുള്ള കുമരകത്തിന്റെ ഹൃദയ ഭൂമി ആയ കവണാറ്റിൻകര-ആറ്റുചിറ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ, കാലാകാലങ്ങള...
15/01/2018

ടൂറിസം ഭൂപടത്തിൽ പ്രഥമ സ്ഥാനമുള്ള കുമരകത്തിന്റെ ഹൃദയ ഭൂമി ആയ കവണാറ്റിൻകര-ആറ്റുചിറ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ, കാലാകാലങ്ങളായി രണ്ടാം വാർഡിൽ ഉൾപ്പെടുന്ന ഇ പ്രേദേശം UDF വാർഡ് മെമ്പറുമ്മാരുടെ അനാസ്ഥ മൂലം വര്ഷാവര്ഷങ്ങളായി യാധൊരുവിധ വികസനവും ഇതുവരെ നടത്തിയിട്ടില്ല. ദിനം പ്രധി നൂറുകണക്കിന് വിനോദ സഞ്ചാരികളും,പ്രായമായ ആൾക്കാരും സ്ത്രീകളും കുട്ടികളും ഈ റോഡിനെ ആശ്രയിക്കുന്നു. സംസ്ഥാനത്തിലെ വികസിത പഞ്ചായത്തായ കുമരകം പഞ്ചായത്തിൽ ഈ റോഡിനു മാത്രമാണ് യാതൊരുവിധ വികസനവും 20 കൊല്ലമായി നടത്താത്തത

ആദരാഞ്ജലികൾ ഭാസ്കരൻ  70  അറ്റ് ചിറ വരമ്പിനകം  കുമരകം സംസ്കാരം 04 .01 .2018  3 ന്
04/01/2018

ആദരാഞ്ജലികൾ
ഭാസ്കരൻ 70 അറ്റ് ചിറ
വരമ്പിനകം കുമരകം
സംസ്കാരം 04 .01 .2018 3 ന്

ആദരാഞ്ജലികൾ ഷാജി  ലൂക്കോസ്  47 കുമരകം :വെരി . റവ . ഡിക്രൂസ്  കണ്ടമംഗലത്തൻറെ  സഹോദരൻ  ഷാജി ലൂക്കോസ്  (47 ) നിര്യാതനായി  സ...
03/01/2018

ആദരാഞ്ജലികൾ
ഷാജി ലൂക്കോസ് 47
കുമരകം :വെരി . റവ . ഡിക്രൂസ് കണ്ടമംഗലത്തൻറെ സഹോദരൻ ഷാജി ലൂക്കോസ് (47 ) നിര്യാതനായി
സംസ്‌കാരം നടത്തി ...

Address

Kottayam
686563

Telephone

9746590033

Website

Alerts

Be the first to know and let us send you an email when കുമരകം വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to കുമരകം വാർത്തകൾ:

Share