09/05/2026
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരിയാണ് അവിവാഹിതയായ ഇന്ദുലേഖ. തൈക്കാടിനു സമീപമുള്ള ശ്രീനിലയത്തിൽ അപ്പൂപ്പൻ ശ്രീധരനുണ്ണിയോടും അമ്മൂമ്മ ശോഭനാകുമാരിയോടുമൊപ്പമാണ് താമസം. ഇന്ദുലേഖയുടെ സഹോദരൻ അഭിഷേകും അനുജത്തി അരുണയും ഭർത്താവ് വിപിൻദാസും ഒപ്പമുണ്ട്. തന്റെ വിവാഹാലോചനകളിൽനിന്ന്
ഒഴിഞ്ഞു നിൽക്കുകയാണ് ഇന്ദു. ജീനമോൾ എന്ന കുട്ടിയുടെ സംരക്ഷണം അവൾ പരിചയക്കാരിയായ ലളിതാന്റിക്കു നൽകി. ഒരു ദിവസം ഇന്ദു അവിചാരിതമായി പഴയ സഹപാഠി ഋഷികേശിനെ കാണുന്നു. തന്റെ സ്റ്റുഡന്റായ കൃഷ്ണപ്രിയയുടെ സഹോദരനാണ് ഡോ. വിജയചന്ദ്രൻ എന്ന് ആശ മനസ്സിലാക്കി. പ്രിയദർശൻ എന്നയാളുമായുള്ള വിവാഹത്തിന് ഇന്ദു സമ്മതിക്കുന്നു. അയാളുടേത് രണ്ടാം വിവാഹമാണെന്ന കാര്യം ആരും അറിഞ്ഞില്ല. ജീനമോൾ അരുണയുടെ മകളാണെന്നും അവളുടെ അച്ഛൻ രാമഭദ്രൻ ഒരു കേസിൽ പെട്ട് ജയിലിലാണെന്നും ഇന്ദു ഋഷിയോട് പറയുന്നു. രാമഭദ്രൻ പരോളിലിറങ്ങി . ഇന്ദുവിന് രഹസ്യബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്ന് പ്രിയദർശൻ പറഞ്ഞറിഞ്ഞ ശ്രീലത ഋഷിയുമായുള്ള വിവാഹത്തിൽനിന്നു പിന്മാറാൻ തീരുമാനിക്കുന്നു. െറയിൽവേ ടിക്കറ്റ് കൗണ്ടറിൽ ഇന്ദുവിനെ കാത്തുനിന്ന രാമഭദ്രൻ ഞങ്ങളുടെ കുഞ്ഞെവിടെ എന്ന് ചോദിക്കുന്നു. ഒരു നാൾ ഇന്ദുവിനെ പിന്തുടർന്ന് രാമഭദ്രൻ ഒാട്ടോയ്ക്കു പിന്നാലെ ചെന്ന് ഇന്ദു കയറിയ വീടു മനസ്സിലാക്കി തിരികെ പോയി. ജീനമോളെ കാണാനുള്ള ആഗ്രഹം അരുണ ഇന്ദു വിനോടു പറയുന്നു. ശ്രീധരനുണ്ണിയും ശോഭനാകുമാരിയും മാത്രം വീട്ടിൽ ഉള്ളപ്പോൾ അജിത്കുമാർ എന്ന പേരിൽ രാമഭദ്രൻ അവിടെ എത്തുന്നു. താൻ അരുണയോടൊപ്പം പാലക്കാട് പഠിച്ചതാണെന്നും പറഞ്ഞ് പരിചയപ്പെട്ട് അരുണയുടെ യഥാർഥ വിവരങ്ങൾ അറിയുന്നു. ജീനമോളെ കണ്ടു മുട്ടിയ അരുണ വളരെ സന്തോഷത്തിലായി. ഒരു ദിവസം വൈകുന്നേരം സ്കൂൾ വിട്ട് ഗേറ്റിനു സമീപം നിന്ന അരുണ ഒാട്ടോയിൽ അവിടെയെത്തിയ രാമഭദ്രനെ കണ്ട് ഞെട്ടുന്നു. അരുണ പെട്ടെന്ന് മറ്റൊരു ഒാട്ടോയിൽ കയറിപോകാൻ തുടങ്ങുമ്പോൾ അയാളും കയറുന്നു. കാര്യങ്ങൾ സംസാരിക്കാൻ അവർ പിന്നീട് ഒരു ഹോട്ടലിൽ കയറുന്നു.നമ്മുടെ കുഞ്ഞ് എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോയെന്ന് അയാൾ ചോദിക്കുന്നു. നിന്റെ ഭർത്താവ് നിന്നെ ഉപേക്ഷിച്ചാലും ഞാൻ നിനക്കുണ്ടെന്നു രാമഭദ്രൻ പറയുന്നു. കുഞ്ഞില്ലെന്നു പറഞ്ഞതു ശരിയാണോയെന്നു അന്വേഷിക്കുമെന്നു രാമഭദ്രൻ പറയുന്നു. അരുണ വിഷമത്തോടെ വീട്ടിലെത്തുമ്പോൾ ശ്രീധരനുണ്ണിയും ശോഭനാകുമാരിയും കാര്യം തിരക്കുന്നു.രാമഭദ്രൻ വന്ന വിവരം അരുണ ഇന്ദുവിനെ അറിയിക്കുന്നു. ഋഷിയെ വിളിച്ച് ഇന്ദു ഇക്കാര്യം അറിയിക്കുന്നു. കാട്ടാക്കടയിൽനിന്നു ശിവരാജ് വന്ന് ശ്രീധരനുണ്ണിയെ കണ്ട് സംസാരിക്കുന്നു. ജീനമോൾ എന്ന കുട്ടി ഇന്ദുവിന്റെ സ്വന്തം മകളാണോ എന്നു ചോദിക്കുമ്പോൾ ശ്രീധരനുണ്ണി ഞെട്ടുന്നു. മനോരമ ആഴ്ചപ്പതിപ്പിൽ കെ.കെ. സുധാകരൻ എഴുതുന്ന നോവൽ മേഘമിഥുനം മേയ് 16–ാം ലക്കം തുടർന്നു വായിക്കൂ….