Manorama Weekly

Manorama Weekly Malayala Manorama weekly is one of the most circulated magazines in India. It is published by the well known Malayala Manorama Group from Kottayam.

Manorama weekly offers lots of Malayalam content for light-hearted reading. An online version introduced by them has become a big hit among the Malayalam readers. Manorama weekly offers lots of Malayalam content for light hearted reading. The weekly offers a variety of spices for the readers including novels, cartoons, short stories, astrology, interviews, cinema section, jokes, section for childr

en, downloads, recipes, health section, autobiographies etc, a full package of entertainment reading. Visit http://www.manoramaweekly.in to read Malayala Manorama Weekly Online version. This site requires one time registration using username and password. Subsequently this user name can be used to read the magazine in the following weeks. As of now access to the weekly Online edition is free; however, it will be charged Rs. 250 for One year and Rs. 150 for 6 months to access the Manorama Weekly Online edition.

04/11/2025
കവിത മാതൃദേവോ  ഭവഃരമാ  പ്രസന്ന പിഷാരടിനെറ്റിയിൽ പൊള്ളിപ്പിളർക്കുന്ന തീപ്പനികത്തുന്ന ചെങ്കനൽച്ചൂളആളുന്നൊരാന്തലിന്നഗ്നിപ്പ...
04/11/2025

കവിത
മാതൃദേവോ ഭവഃ
രമാ പ്രസന്ന പിഷാരടി

നെറ്റിയിൽ പൊള്ളിപ്പിളർക്കുന്ന തീപ്പനി
കത്തുന്ന ചെങ്കനൽച്ചൂള
ആളുന്നൊരാന്തലിന്നഗ്നിപ്പടർപ്പുകൾ
അമ്മ തൊട്ടപ്പോൾ തണുത്തു
കയ്യിൽ പനിക്കൂർക്കിയിറ്റിച്ചൊരൗഷധി
കണ്ണിലായ് നീർമഴത്തുള്ളി
ചുക്കിന്റെ, ജീരകക്കൂട്ടിൻ കമർപ്പിനും
എപ്പോഴാണെങ്കിലും സ്വാദ്

അഗ്നിഹോത്രം ചെയ്തൊരഗ്നിയിൽ
തൊട്ടുകൊണ്ടമ്മ പാടി മേഘമൽഹാർ
പെയ്ത് തോർന്നു മഴത്തുള്ളികൾ
തീക്കനൽ മഞ്ഞു പോലാകെ തണുത്തു
മിന്നൽ വാൾ, മേഘവിസ്ഫോടനം
ഭീതിയിൽ കണ്ണടച്ചങ്ങിരിക്കുമ്പോൾ
അമ്മയ്ക്കിതൊക്കെയും ഞാറ്റുവേലക്കുളിർ
പെയ്യുന്ന പേമാരി മാത്രം

ബ്രഹ്മി, കൃഷ്ണക്രാന്തി, കയ്യന്യമെണ്ണയിൽ
പുണ്യപാകം പോൽ തിളയ്ക്കേ
മണ്ണിന്റെ നീർധാരയിൽ കുളിച്ചെത്തവെ
അമ്മയ്ക്ക് രാസ്നാദിഗന്ധം
ഗ്രാമാന്തരങ്ങളിൽ പാൽക്കുടങ്ങൾക്കുള്ളിൽ
സ്നേഹവും നേരും തുടിക്കേ
ആകാശഗോപുരത്തിൽ വന്നുദിക്കുന്ന
സൂര്യനെ കയ്യാലെടുത്ത്

ചെങ്കല്ലടുപ്പിലേക്കിട്ടമ്മ നേദിച്ച
പുംനെല്ലരിച്ചോറിലെന്നും
അമ്മ ഹോമിച്ചു വിശപ്പിനെ
സങ്കടക്കണ്ണുനീരുപ്പിട്ട നാളിൽ
മച്ചിലും തെക്കിനിത്തിണ്ണയിൽ മുറ്റത്ത്,
സർപ്പങ്ങൾ വാഴുന്ന കാവിൽ
കത്തും വിളക്കുമായമ്മ നീങ്ങുന്നവർ–
ക്കൽപം വെളിച്ചം പകർന്ന്

കാൽപെട്ടിയിൽനിന്ന് ചെമ്പകപ്പൂവിന്റെ
വാസനിക്കും വസന്തങ്ങൾ
മേൽക്കൂരയിൽ വന്നിരിക്കുന്ന പ്രാവിന്റെ
പ്രാർഥനാമന്ത്രങ്ങളെല്ലാം
കേട്ടിരിക്കുന്നുണ്ട് പട്ടടത്തീയിലെ
തീക്കാലമെല്ലാം കഴിഞ്ഞ്
യാത്രികർ പോകുമ്പോഴും വരുന്നേരവും
കാറ്റൊന്ന് മന്ത്രിച്ചു പോകും
അമ്മത്തണൽമരം കായ്ക്കുന്നു, പൂക്കുന്നു
പിന്നെയും ഓർമകൾക്കുള്ളിൽ
കല്ലൊന്നു തട്ടിയാൽ കയ്യിൽ പിടിക്കുന്നു
കണ്ണിൽ തിളങ്ങുന്നു സ്നേഹം.

അറിയാത്തതും അറിയേണ്ടതുംഅഡ്വ.ഷെരീഫ് നെടുമങ്ങാട്വീട്ടിലും വ്യവസായം തുടങ്ങാംവീടുകളിലും ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് ഇനി...
04/11/2025

അറിയാത്തതും അറിയേണ്ടതും
അഡ്വ.ഷെരീഫ് നെടുമങ്ങാട്

വീട്ടിലും വ്യവസായം തുടങ്ങാം

വീടുകളിലും ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് ഇനി മുതൽ പഞ്ചായത്ത് ലൈസൻസ് ലഭിക്കും. ഒരു വീടിന്റെ 50% ഭാഗങ്ങൾ വരെ നിയമ വിധേയമായ ഏതു സംരംഭവും നടത്തുന്നതിനായി ഉപയോഗിക്കാം.

നിലവിൽ വീടുകളിൽ പ്രവർത്തിക്കുന്ന വ്യവസായ– വാണിജ്യ സംരംഭങ്ങൾക്കു ലൈസൻസ് നൽകിയിരുന്നില്ല. പുതിയ ചട്ടങ്ങളിലെ കാറ്റഗറി ഒന്ന് വിഭാഗത്തിൽ പെടുന്ന ഉൽപാദന യൂണിറ്റുകൾക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്, ഗ്രീൻ വിഭാഗത്തിലാണെങ്കിൽ പഞ്ചായത്തിന്റെ ലൈസൻസ് ആവശ്യമെങ്കിലും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. എന്നാൽ റെഡ്, ഒാറഞ്ച് വിഭാഗത്തിൽ വരുന്ന യൂണിറ്റുകൾക്ക് പഞ്ചായത്തിന്റെ ലൈസൻസ് ആവശ്യമുണ്ട്. കാറ്റഗറി രണ്ടിൽ ഉൾപ്പെടുന്ന വ്യാപാരം, വാണിജ്യം, സേവനങ്ങൾ എന്നീ യൂണിറ്റുകൾക്ക് ലൈസൻസ് നിർബന്ധമാണ്. ലൈസൻസ് തീയതി മുതൽ ഒരു വർഷം വരെയായിരിക്കും കാലാവധി.

ലൈസൻസ് സംരംഭക രീതിയിക്ക് മാറ്റമില്ലെങ്കിൽ കൈ മാറാൻ അനുവാദമുണ്ട്. അപേക്ഷകളിന്മേൽ നിശ്ചിത സമയത്തിനുള്ളിൽ നടപടി ഇല്ലാതെ വന്നാൽ ഡീംഡ് ലൈസൻസ് ആയി കണക്കാക്കി സംരംഭം തുടങ്ങാം. അപാർട്മെന്റ്, റെസിഡൻഷ്യൽ ഫ്ളാറ്റ്, ലോഡ്ജ്, ടൂറിസംഹോം,റിസോർട്ട്, ഹോസ്റ്റൽ തുടങ്ങിയവയ്ക്ക് സംരംഭം ആരംഭിക്കാൻ അനുമതി ലഭിക്കില്ല.

പ്രായമായവരിലെ വിഷാദംഡോ.പ്രിയ വിജയകുമാർഎന്റെ അച്ഛന് 63 വയസ്സാണ്. നല്ല ഉഷാറായിട്ട് കാര്യങ്ങൾ ചെയ്തു നടന്നിരുന്ന വ്യക്തിയാണ...
03/11/2025

പ്രായമായവരിലെ വിഷാദം
ഡോ.പ്രിയ വിജയകുമാർ

എന്റെ അച്ഛന് 63 വയസ്സാണ്. നല്ല ഉഷാറായിട്ട് കാര്യങ്ങൾ ചെയ്തു നടന്നിരുന്ന വ്യക്തിയാണ്. കഴിഞ്ഞ 6 മാസമായി അങ്ങനെ ഒരു താൽപര്യവും ഇല്ല. അധികം സംസാരിക്കുന്നില്ല. എപ്പോഴും മൂകനായിരിക്കും. രാത്രിയിൽ ഉറക്കവും കിട്ടുന്നില്ല, ഭക്ഷണം കഴിക്കുന്നതിലും തീരെ താൽപര്യം കാണിക്കുന്നില്ല. അച്ഛന്റെ വളരെ അടുത്ത സുഹൃത്തിന്റെ മരണം 6 മാസങ്ങൾക്കു മുൻപായിരുന്നു. ഈ മരണവുമായി അച്ഛന്റെ അവസ്ഥയ്ക്കു ബന്ധമുണ്ടാകുമെന്നുള്ളത് ഞങ്ങൾക്കും തോന്നിയിട്ടുണ്ട്. എങ്ങനെയാണ് ഈ അവസ്ഥയെ അഭിമുഖീകരിക്കുക ഡോക്ടർ?
ഹരികുമാർ കെ.എസ്, തൊടുപുഴ

അറുപത്തിമൂന്നാം വയസ്സിലും ചുറുചുറുക്കോടെ നടന്നിരുന്ന നിങ്ങളുടെ അച്ഛൻ, പെട്ടെന്ന് മൂകനാവുകയും ഒന്നിനും താൽപര്യമില്ലാതാവുകയും ഉറക്കം കിട്ടാതിരിക്കുകയും ഭക്ഷണത്തിൽ താൽപര്യം കാട്ടാതിരിക്കുകയും ചെയ്യുന്നതൊക്കെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്. അടുത്ത സുഹൃത്തിന്റെ മരണവും അച്ഛനെ ഈ അവസ്ഥയിലേക്ക് എത്തിക്കാൻ കാരണമായിട്ടുണ്ടെന്നു തന്നെ വേണം മനസ്സിലാക്കാൻ.

മുതിർന്ന പൗരന്മാരിൽ കാണുന്ന വിഷാദരോഗത്തെ എക്സോജീനസ് ഡിപ്രഷൻ, എൻഡോജീനസ് ഡിപ്രഷൻ എന്നു പറയും. അടുത്ത സുഹൃത്തിന്റെയോ ബന്ധുവിന്റെയോ മരണം, സാമ്പത്തിക പ്രയാസങ്ങൾ, ശാരീരിക ബുദ്ധിമുട്ടുകൾ എന്നിങ്ങനെ എന്തെങ്കിലും ഒരു കാരണമുണ്ടാകും. എൻഡോജീനസ് ഡിപ്രഷൻ എന്ന അവസ്ഥയിൽ നമുക്കു പ്രത്യേകിച്ച് ഒരു കാരണം ചൂണ്ടിക്കാണിക്കാൻ സാധിക്കില്ല. പക്ഷേ, ആ വ്യക്തി വിഷാദരോഗത്തിലാണ്.

ഈ രണ്ടു അവസ്ഥയ്ക്കും ചികിത്സ തേടേണ്ടതായിവരും. ചിലപ്പോൾ സൈക്യാട്രിസ്റ്റിന്റെ സഹായത്തോടെ മരുന്നുകൾ കഴിക്കേണ്ടിവരും. മരുന്നുകൾ എന്നു കേൾക്കുമ്പോൾ എല്ലാവർക്കും ഒരാകാംക്ഷയാണ്. ജീവിതകാലം മുഴുവൻ സൈക്യാട്രി മരുന്നുകൾ കഴിക്കേണ്ടിവരുമോ, കഴിച്ചു തുടങ്ങിയാൽ നിർത്താൻ കഴിയില്ലേ, പകൽ ഉറക്കം കൂടുമോ തുടങ്ങി പലവിധ സംശയങ്ങൾ ഉണ്ടാകാം. ഒരു വ്യക്തിക്കു വളരെ കുറവ് ബുദ്ധിമുട്ടുണ്ടാക്കുന്ന മരുന്നുകളാണ് ഇന്നു ലഭ്യമായിട്ടുള്ളത്. പകൽ ഉറക്കം വരാതെ ഉണർന്നിരിക്കാൻ തരത്തിലുള്ള മരുന്നുകളും ലഭ്യമാണ്.

മരുന്നുകളുടെ ഡോസിന്റെ അളവുകളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടിവരും. വ്യക്തികൾക്കനുസരിച്ച് മരുന്നിന്റെ അളവിൽ മാറ്റം വരാം. ഒരു വ്യക്തിക്കു നിർദേശിക്കുന്ന മരുന്നിന്റെ അളവ് ആയിരിക്കില്ല, മറ്റൊരാൾക്കു വേണ്ടത്. അവർ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ, രോഗാവസ്ഥകൾ ഇവയെല്ലാം കണക്കിലെടുത്താണ് മരുന്നിന്റെ അളവു നിശ്ചയിക്കുന്നത്.

ഏകാന്തതയും മുതിർന്ന പൗരന്മാരിൽ വിഷാദരോഗത്തിന്റെ ഒരു പ്രധാന കാരണമായി മാറുന്നുണ്ട്. മിക്ക വീടുകളിലും അവർ തനിച്ചാണുള്ളത്. അതിനാൽ, ഏകാന്തതയും വിഷാദരോഗത്തിലേക്ക് അവരെ തള്ളിവിടാം. അങ്ങനെ ഒരു അവസ്ഥയുണ്ടെങ്കിൽ അതും പരിഹരിക്കണം. ഒരു കൂട്ട് എപ്പോഴും ഒരു മുതിർന്ന പൗരനു വേണം. ഈ കൂട്ടാണ് പണ്ട് നമുക്കു കൂട്ടുകുടുംബങ്ങളിൽ ഉണ്ടായിരുന്നതും അത് നഷ്ടപ്പെട്ടുപോയതും. വീട്ടിൽ മക്കൾക്കു നിൽക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഒരു ഹോം നഴ്സിനെ നിർത്തണം. ഒരു കൂട്ട് ഉണ്ടാകുമ്പോൾ അവർക്കൊരു ദിനചര്യയുണ്ടാകും. അപ്പോൾത്തന്നെ പല കാര്യങ്ങൾക്കും വ്യത്യാസം ഉണ്ടാകും.

അതുപോലെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഓർമക്കുറവുണ്ടോ എന്നുകൂടി എപ്പോഴും ശ്രദ്ധിക്കണം. മുതിർന്ന പൗരന്മാരിൽ ഓർമക്കുറവും വിഷാദരോഗവും ഒരുമിച്ചുവരാം. അങ്ങനെയുണ്ടെങ്കിൽ ഓർമക്കുറവിനു കൂടി ചികിത്സ തേടേണ്ടതായിവരും.

അച്ഛനെ ഒരു വിദഗ്ധ പരിശോധനയ്ക്കു വിധേയനാക്കുക. ശാരീരികമായ രോഗാവസ്ഥകളൊന്നുമില്ലെന്ന് ഉറപ്പു വരുത്തുക. അച്ഛന്റെ മാനസികാവസ്ഥയെക്കുറിച്ച് നല്ലൊരു വിലയരുത്തൽ നടത്തണം. ചിലപ്പോൾ ഒരു സൈക്യാട്രിസ്റ്റിന്റെ സഹായം വേണ്ടിവന്നേക്കാം. അങ്ങനെ ഒരു അവസ്ഥ വന്നാൽ അതിന് അച്ഛനെ സമ്മതിപ്പിക്കുക തന്നെ ചെയ്യണം.

ബേക്ക്  ചെയ്യാത്ത ബിസ്‌കറ്റ് കേക്ക്ആവശ്യമായ സാധനങ്ങൾ:-ബിസ്കറ്റ് കാൽ കിലോ, ചോക്ലേറ്റ് 150 ഗ്രാം, പാൽ അര കപ്പ്, സ്ട്രോബെറ...
03/11/2025

ബേക്ക് ചെയ്യാത്ത ബിസ്‌കറ്റ് കേക്ക്

ആവശ്യമായ സാധനങ്ങൾ:-ബിസ്കറ്റ് കാൽ കിലോ, ചോക്ലേറ്റ് 150 ഗ്രാം, പാൽ അര കപ്പ്, സ്ട്രോബെറി 6 എണ്ണം.

തയാറാക്കുന്ന വിധം:- പാത്രത്തിൽ ചോക്ലേറ്റും പാലും ചേർത്തുരുക്കി ചെറുതായി പൊടിച്ച ബിസ്കറ്റ് ചേർത്തിളക്കുക. ശേഷം ബൗളിൽ ഒഴിച്ച് അമർത്തി നിരപ്പാക്കി ഫ്രിഡ്ജിൽ 2 മണിക്കൂർ വയ്ക്കണം. പാനിൽ ചെറുതായി അരിഞ്ഞ സ്ട്രോബെറിയും പഞ്ചസാരയും ഇട്ട് ചൂടാക്കി കുറച്ചു വെള്ളം ഒഴിക്കുക. കട്ടി ആയി വരുമ്പോൾ തയാറാക്കിയ കേക്കിനു മുകളിൽ ഒഴിക്കുക. കട്ടിയായശേഷം കേക്ക് പോലെ കഷണങ്ങളാക്കി മുറിച്ചു കഴിക്കാം.

ജില്ലാ  വ്യവസായ കേന്ദ്രത്തിൽ ഒാഫിസറും വിധവയുമായ, പ്രവീണ മകൾ ദർശനയും അമ്മ ഭാനുമതിയമ്മയുമൊത്ത് മുല്ലയ്ക്കലാണ് താമസം. വീട്ട...
03/11/2025

ജില്ലാ വ്യവസായ കേന്ദ്രത്തിൽ ഒാഫിസറും വിധവയുമായ, പ്രവീണ മകൾ ദർശനയും അമ്മ ഭാനുമതിയമ്മയുമൊത്ത് മുല്ലയ്ക്കലാണ് താമസം. വീട്ടുകാർ പ്രവീണയ്ക്കുവേണ്ടി നൽകിയ മാട്രിമോണിയൽ പരസ്യം കണ്ട് ഡോ.രവിശങ്കർ എന്നൊരാൾ വിളിച്ചു. അതേസമയം, രവിശങ്കറുമായുള്ള വിവാഹത്തിന് പ്രവീണയെ പ്രേരിപ്പിച്ച സതീഷ്ബാബുവിനെ വിവാഹം കഴിക്കാൻ അവൾ തയാറാകുന്നു. സതീഷ്ബാബുവിന്റെ മകൻ കിരണും ദർശനയും പ്രണയത്തിലാണ്. ദർശന വന്നുകണ്ട് അഭ്യർഥിച്ചതു പ്രകാരം പ്രവീണയുമായുള്ള വിവാഹത്തിൽനിന്നു സതീഷ്ബാബു പിൻമാറി. ഡോ.രവിശങ്കറുമായുള്ള വിവാഹത്തിനു പ്രവീണ സമ്മതിക്കുന്നു. അനുജൻ ആനന്ദിന്റെ ഭാര്യ ഗായത്രിയും രവിശങ്കറും തമ്മിൽ രഹസ്യബന്ധമുണ്ട്. ആദ്യത്തെ കുറച്ചു നാൾ രണ്ടു മുറികളിൽ ഉറങ്ങാൻ പ്രവീണയും രവിശങ്കറും തീരുമാനിക്കുന്നു. ദർശന കിരണിനെ കല്യാണം കഴിക്കുന്നത് പ്രവീണയ്ക്കിഷ്ടമല്ല. പതിവുപോലെ രാത്രി രവിശങ്കറിനെ കാണാൻ എത്തിയ ഗായത്രിയെ പ്രവീണ പിടികൂടി. വേണ്ടിവന്നാൽ പ്രവീണയെ കൊന്നുകളയണമെന്ന് ഗായത്രി രവിശങ്കറിനെ ഉപദേശിക്കുന്നു. ഭാര്യ ഒപ്പം ഉറങ്ങാത്തതാണ് എല്ലാത്തിനും കാരണമെന്നാണ് രവിശങ്കറിന്റെ നിലപാട്. ആനന്ദിനോട് പ്രവീണ എല്ലാം പറഞ്ഞെങ്കിലും അയാൾ വിശ്വസിച്ചില്ല. പ്രവീണ ആവശ്യപ്പെട്ടാൽ ഡിവോഴ്സ് നൽകരുതെന്ന് ഗായത്രി രവിശങ്കറിനെ ഉപദേശിച്ചു. ഇനി തന്റെ ജീവിതത്തിൽ മറ്റൊരു സ്ത്രീ ഉണ്ടാവില്ലെന്നു ദേവിയുടെ തിരുനടയിൽവച്ച് രവിശങ്കർ പ്രതിജ്ഞ ചെയ്യുന്നു. സതീഷ്ബാബുവിനെ വിവാഹത്തിൽനിന്നു പിന്തിരിപ്പിച്ചത് ദർശനയാണെന്ന് പ്രവീണ അറിയുന്നു. രാജശ്രീ കൊല്ലപ്പെട്ടതാണെന്ന് പ്രവീണ മനസ്സിലാക്കി. വീട്ടിൽ എല്ലാം തുറന്നുപറയാൻ സതീഷ്ബാബു പ്രവീണയെ ഉപദേശിക്കുന്നു. താനും കിരണും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച് ദർശന ഗീതാന്റിയോട് പറയുന്നു. വിവാഹമോചനം നേടിയാൽ ഒരുമിച്ചു ജീവിക്കാമെന്ന് സതീഷ് ബാബു പ്രവീണയ്ക്ക് വാക്കു നൽകുന്നു...മനോരമ ആഴ്ചപ്പതിപ്പിൽ എം. പ്രസാദചന്ദ്രൻ എഴുതുന്ന നോവൽ ഇന്ദ്രനീലം നവംബർ 08–ാം ലക്കം തുടർന്നു വായിക്കൂ….

Address

Malayala Manorama
Kottayam
686001

Alerts

Be the first to know and let us send you an email when Manorama Weekly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Manorama Weekly:

Share

Category