rashtradeepika ltd

rashtradeepika ltd Rashta Deepika Lts. is the publisher of Deepika, the oldest Malayalam newspaper, established in 1887. RDL is a public limited company based in Kerala.

Stop WAR mongering. The world needs Peace.യുദ്ധക്കൊതി നിലയ്ക്കട്ടെ!ഡൽഹിഡയറി / ജോർജ് കള്ളിവയലിൽലോക പോലീസ് കളിക്കുന്ന അമേര...
07/03/2026

Stop WAR mongering. The world needs Peace.

യുദ്ധക്കൊതി നിലയ്ക്കട്ടെ!

ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ

ലോക പോലീസ് കളിക്കുന്ന അമേരിക്കയുടെ മുന്നില്‍ ഇന്ത്യയുടെ ആത്മാഭിമാനവും സ്വാതന്ത്ര്യവും അടിയറ വയ്ക്കുകയാണോ? ഇറാനില്‍ ആക്രമണത്തിനു തൊട്ടുമുമ്പായി ഇസ്രയേല്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം തെറ്റോ? ഇന്ത്യയുടെ സൗഹൃദരാജ്യമായ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്‌യുടെയും ഇറാനിലെ 168 സ്‌കൂള്‍ കുട്ടികളുടെയും കൊലപാതകത്തെ അപലപിക്കാതിരുന്നതു തെറ്റല്ലേ? ഖമനയ്‌യുടെ മരണത്തില്‍ അനുശോചിക്കാന്‍ പോലും ഇന്ത്യ വൈകിയത് എന്തിനാണ്?

റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ചതായുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനം ഇന്ത്യയുടെ അന്തസിനും പരമാധികാരത്തിനും ആഘാതമായി. ഇന്ത്യപോലെയൊരു മഹാരാജ്യത്തിന് എണ്ണ വാങ്ങാന്‍ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ അനുമതി വേണമോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉത്തരം പറയേണ്ടത്.

► പുലിവാലായ യുദ്ധക്കപ്പല്‍

മധ്യേഷ്യയിലും ലക്ഷക്കണക്കിനു പ്രവാസി ഇന്ത്യക്കാരുള്ള യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ബഹറിന്‍, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലുമുള്ള സംഘര്‍ഷം ശമിക്കാതെ തുടരുമ്പോഴും ഇന്ത്യയുടെ നയതന്ത്ര നിലപാടുകള്‍ വിമര്‍ശിക്കപ്പെടുന്നു. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തി മടങ്ങിയ ഇറാന്‍റെ ഐറിസ് ദേന എന്ന പടക്കപ്പല്‍ അമേരിക്ക തകര്‍ത്തപ്പോഴുള്ള ഇന്ത്യയുടെ മൗനവും വിവാദമായി.

ഇന്ത്യന്‍ സമുദ്രത്തില്‍ ശ്രീലങ്കയോട് അടുത്താണു സംഭവമുണ്ടായത്. സാങ്കേതികമായി കപ്പല്‍ ഇന്ത്യയുടെ സമുദ്രാതിര്‍ത്തി വിട്ടുവെന്നതായിരുന്നു ന്യായം. അമേരിക്കന്‍ അന്തര്‍വാഹിനിയുടെ ടോര്‍പിഡോ ആക്രമണത്തില്‍ മുങ്ങിയ ഇറാന്‍റെ യുദ്ധക്കപ്പലിലുണ്ടായിരുന്ന 180 പേരുടെ രക്ഷാദൗത്യത്തിനുപോലും ഇന്ത്യ വൈകിയെന്നതു നിഷ്പക്ഷരായവരെ നടുക്കി. ഇന്ത്യയുടെ അതിഥി ആയിരുന്നു ഇറാന്‍റെ ഈ യുദ്ധക്കപ്പല്‍.

► അമേരിക്കയെ തള്ളിയ ഇന്ദിര

1971ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധസമയത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ നാവികസേനയെ വിന്യസിച്ച് അമേരിക്കയെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെല്ലുവിളിച്ചതാണു ചരിത്രം. ഇന്ത്യക്കെതിരേ പാക്കിസ്ഥാനെ സഹായിക്കാനായി ആണവശക്തിയുള്ള വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എന്‍റര്‍പ്രൈസിന്‍റെ നേതൃത്വത്തില്‍ ഏഴാം കപ്പല്‍പ്പടയെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് അയച്ചതിനെയാണ് അന്ന് ഇന്ത്യ ധീരമായി വെല്ലുവിളിച്ചത്. അമേരിക്കന്‍ പ്രസിഡന്‍റ് റിച്ചാര്‍ഡ് നിക്സണിന്‍റെയും സുരക്ഷാ ഉപദേഷ്ടാവ് ഹെന്‍‌റി കിസിംഗറുടെയും സമ്മര്‍ദത്തിനു വഴങ്ങാതെ ബംഗ്ലാദേശിന്‍റെ വിമോചനം ഉറപ്പാക്കിയത് ഇന്ദിരയുടെ ധീരവും അചഞ്ചലവുമായ ദൃഢനിശ്ചയമാണ്.

ചൈനയുടെ യുയാന്‍ വാംഗ് 5 എന്ന കപ്പല്‍ 2022ല്‍ ശ്രീലങ്കന്‍ തുറമുഖത്തു നങ്കൂരമിടാന്‍ അനുവദിച്ചതിനെതിരേ മോദി സര്‍ക്കാര്‍ പ്രതിഷേധിച്ചിരുന്നു. ശ്രീലങ്കന്‍ തുറമുഖത്ത് ഏതു കപ്പലിന് അനുമതി കൊടുക്കണമെന്നതു സാങ്കേതികമായി ആ രാജ്യത്തിന്‍റെ മാത്രം അധികാരമാണ്. എങ്കിലും ഇന്ത്യ എതിര്‍ത്തു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണങ്ങള്‍ മുതല്‍ ഉപഗ്രഹം, റോക്കറ്റ് തുടങ്ങിയവയെല്ലാം നിരീക്ഷിക്കാന്‍ കഴിയുന്ന ചൈനയുടെ പുതുതലമുറ ബഹിരാകാശ ട്രാക്കിംഗ് ചാര കപ്പലുകളിലൊന്നായിരുന്നു യുയാന്‍ വാംഗ് 5 എന്നതായിരുന്നു പ്രശ്‌നം.

► മന്‍മോഹനും മാതൃകയായി

2003ലെ ഇറാക്കിലെ അമേരിക്കന്‍ അധിനിവേശത്തിനെതിരേ അമേരിക്കയില്‍ ചെന്നു സംസാരിക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് തയാറായതു ചരിത്രമാണ്. അമേരിക്കയുമായുള്ള ആണവകരാറിന്‍റെ ചര്‍ച്ചകള്‍ക്കായി അമേരിക്കയിലെത്തിയപ്പോഴായിരുന്നു പ്രതികരണം. അമേരിക്കയുടെ ഇറാക്ക് അധിനിവേശം “ഒരു തെറ്റായിരുന്നു” എന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നല്‍കിയ ഉത്തരം.

അമേരിക്കന്‍ അധിനിവേശത്തോട് വ്യക്തവും കൃത്യവുമായിരുന്നു അന്നത്തെ ഇന്ത്യയുടെ നിലപാട്. അമേരിക്കയുടെ ഇറാക്ക് ആക്രമണത്തോടുള്ള എതിര്‍പ്പിന് മന്‍മോഹന്‍റെ വാക്കുകളില്‍ മറയില്ലായിരുന്നു. എന്നിട്ടും ആണവോര്‍ജ കരാര്‍ നേടിയെടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. രാജ്യതാത്പര്യം നേടുമ്പോഴും ഇന്ത്യയുടെ നിലപാടില്‍ വെള്ളം ചേര്‍ക്കുകയോ, അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങുകയോ ചെയ്തില്ല.

► അനുശോചിക്കാനും വിറയലോ?

ഗള്‍ഫ് രാജ്യങ്ങളിലെ ഇറാന്‍റെ ആക്രമണങ്ങളെ ഇന്ത്യ വിമര്‍ശിച്ചു. എന്നാല്‍, അമേരിക്കയും ഇസ്രയേലും ഇറാനില്‍ നടത്തിയ ആക്രമണങ്ങളോട് ഇന്ത്യ മൗനം പാലിച്ചു. ഇറാന്‍റെ പരമോന്നത നേതാവ് അലി ഖമനയ്‌യുടെ കൊലപാതകത്തെ അപലപിക്കാനും തയാറായില്ല. ടെഹ്‌റാന്‍ ആക്രമിക്കപ്പെട്ട ഫെബ്രുവരി 28നുതന്നെ ഖമനയ്‌യും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. പക്ഷേ 12 ദിവസം കഴിഞ്ഞാണ് ഇന്ത്യ അനുശോചനം രേഖപ്പെടുത്തിയത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡല്‍ഹിയിലെ ഇറാന്‍ എംബസിയിലെത്തി അനുശോചനം ബുക്കിലെഴുതി.

അനുശോചിക്കാന്‍പോലും രണ്ടാഴ്ചയോളം വൈകിയതു പതിറ്റാണ്ടുകളായുള്ള വിദേശനയത്തിന്‍റെ കരുത്താണു ചോര്‍ത്തിയത്. ഖമനയ് കൊല്ലപ്പെട്ട ദിവസംതന്നെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇറേനിയന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി സംസാരിച്ചിരുന്നു. എന്നാല്‍, യുഎസ്- ഇസ്രയേല്‍ ആക്രമണങ്ങളെ അപലപിക്കുകയോ, ഇറാന്‍റെ പരമോന്നത നേതാവിന്‍റെ വധം പരാമര്‍ശിക്കുകയോ ചെയ്തില്ല.

► സന്തുലിതമായി തുടരണം

ഇറാനെതിരേയുള്ള യുഎസ്-ഇസ്രയേല്‍ യുദ്ധത്തില്‍ നിശബ്ദമായി ഇന്ത്യ പക്ഷം ചേര്‍ന്നോയെന്നതാണു ചോദ്യം. ആഗോള സംഘര്‍ഷങ്ങളില്‍ പതിറ്റാണ്ടുകളായി ഇന്ത്യ തുടരുന്ന സന്തുലിത നിലപാടിലാണു മാറ്റം വരുത്തിയത്.

മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ കവാടമായി കണക്കാക്കപ്പെടുന്ന ഇറാനിലെ ചബഹാര്‍ തുറമുഖം വികസിപ്പിക്കുന്നതിന് ഇന്ത്യ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ മൗനം നിഷ്പക്ഷതയ്ക്കു പകരം ഒഴിഞ്ഞുമാറലാണെന്ന സോണിയ ഗാന്ധിയുടെ ആരോപണം ശ്രദ്ധിക്കപ്പെട്ടത് ഇതിനാലാണ്. കേന്ദ്രസര്‍ക്കാരിന്‍റെ ധാര്‍മിക ഭീരുത്വം എന്ന് ജയ്‌റാം രമേശും ഇറാനോടുള്ള വഞ്ചനയെന്ന് പവന്‍ ഖേരയും ആരോപിക്കുന്നു.

► സമയം പോലും പ്രധാനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസമയത്തെ ഇസ്രയേല്‍ സന്ദര്‍ശനം എന്തിനായിരുന്നുവെന്ന ചോദ്യം ശേഷിക്കും. ഇറാനെ ആക്രമിക്കാന്‍ അമേരിക്കയും ഇസ്രയേലും പടക്കപ്പലുകള്‍ അടക്കം എല്ലാ സന്നാഹങ്ങളും ഒരുക്കിയെന്ന് ലോകം അറിഞ്ഞശേഷമായിരുന്നു ഇത്. ഇസ്രയേലിന്‍റെ പരമോന്നത ബഹുമതി നല്‍കാതെ, ഇന്നേവരെയില്ലാതിരുന്ന പാര്‍ലമെന്‍റിന്‍റെ മെഡല്‍ സമ്മാനിച്ചതും മോദിയുടെ പ്രതിച്ഛായയ്ക്ക് നല്ലതല്ല.

ഇറാനോടും ഇസ്രയേലിനോടും തന്ത്രപരമായ നല്ല ബന്ധമുള്ള ഇന്ത്യ, പെട്ടെന്ന് ഇസ്രയേല്‍-അമേരിക്ക അച്ചുതണ്ടിന്‍റെ ഭാഗമായെന്ന സംശയം ബലപ്പെടുത്താനാണ് മോദിയുടെ സന്ദര്‍ശനം വഴിവച്ചത്. വരികള്‍ക്കിടയില്‍ കാര്യം വ്യക്തമാണ്. എതിരാളികള്‍ക്കിടയിലുള്ള ബന്ധങ്ങള്‍ സന്തുലിതമാക്കാന്‍ ഇന്ത്യ ശ്രമിച്ച റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തില്‍നിന്നു വ്യത്യസ്തമാണു പുതിയ നിലപാട്. മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം തെറ്റായ സമയത്താണെന്നും ഇന്ത്യയുടെ നിഷ്പക്ഷതയെ പൂര്‍ണമായും ഇല്ലാതാക്കിയെന്നുമാണ് മുന്‍ അംബാസഡര്‍ കെ.സി. സിംഗ് പറഞ്ഞത്. സമാനമായ അഭിപ്രായം മുന്‍ അംബാസഡര്‍ കെ.പി. ഫാബിയനും നടത്തി.

► ഇസ്രയേലിലേക്കൊരു ചായ്‌വ്?

ഇസ്രയേല്‍, ഇറാന്‍ തുടങ്ങിയ സംഘര്‍ഷഭരിത രാജ്യങ്ങളുമായും ഗള്‍ഫ് രാജ്യങ്ങളുമായും സമാന്തര ബന്ധം നിലനിര്‍ത്തുന്നതാണു പതിറ്റാണ്ടുകളായുള്ള ഇന്ത്യയുടെ മിഡില്‍ ഈസ്റ്റ് വിദേശനയത്തിന്‍റെ മുഖമുദ്ര. നയവ്യതിയാനത്തില്‍ അമേരിക്കയുടെ സമ്മര്‍ദമുണ്ടെന്ന പ്രതിപക്ഷ ആരോപണം വിദേശകാര്യ വിദഗ്ധര്‍ പാടേ തള്ളുന്നില്ല.

പ്രധാനമന്ത്രി മോദിയുടെ കീഴില്‍, ഇന്ത്യയുടെ ഇസ്രയേല്‍ ബന്ധത്തിനു ലഭിച്ച പ്രോത്സാഹനം ശ്രദ്ധേയമാണ്. ഇസ്രയേലിന്‍റെ ആയുധ കയറ്റുമതിയുടെ 38 ശതമാനത്തിലധികം ഇന്ത്യയിലേക്കാണ്. ഇസ്രയേലിന്‍റെ ചാര നിരീക്ഷണ ഉപകരണങ്ങള്‍ വാങ്ങിയതും വിവാദമായിരുന്നു.

► ട്രംപിന്‍റെ കളിയില്‍ വീഴേണ്ടതില്ല

അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തിലെ മാറ്റവും വിവാദമാണ്. പഹല്‍ഗാം ഭീകരാക്രമണത്തിനെതിരേ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കുമെന്ന് പ്രസിഡന്‍റ് ട്രംപ് പ്രഖ്യാപിച്ചതും നടപ്പായതും ലോകം കണ്ടു. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിച്ചതു താനാണെന്നു ട്രംപ് പലതവണ ആവര്‍ത്തിച്ചപ്പോഴും നേരിട്ടു തള്ളിപ്പറയാന്‍ ഇന്ത്യക്കായില്ല. അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് ഉണ്ടായിരുന്ന കൂടിയ തീരുവ ഇളവു ചെയ്തതും അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ ഇറക്കുമതിക്കു കൂടിയ തീരുവ ഏര്‍പ്പെടുത്തിയതും ക്ഷീണമായി.

ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറില്‍ ചില കാര്‍ഷികോത്പന്നങ്ങളുടെ ഇറക്കുമതിക്ക് അനുമതി കൊടുത്തതും വിമര്‍ശനവിധേയമായി. വ്യാപാരക്കരാര്‍ ആവശ്യമാണെങ്കിലും അമേരിക്കയുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങുന്നുവെന്ന തോന്നല്‍പോലും അപകടമാണ്. തീരുവയും സമ്മര്‍ദതന്ത്രങ്ങളും അടക്കം എന്തും ആയുധമാക്കി ലോകം അടക്കിവാഴാമെന്ന ട്രംപിന്‍റെ അതിമോഹത്തിന് ഇന്ത്യപോലെ ശക്തമായൊരു രാജ്യം കീഴ്‌പ്പെടണമോയെന്നതാണു ചോദ്യം.

► സമാധാനം പരമപ്രധാനം

പ്രധാനമന്ത്രി മോദി പറഞ്ഞതുപോലെ, യുദ്ധം ഒന്നിനും പരിഹാരമല്ല. നിയമവാഴ്ചയും സംഭാഷണവും നയതന്ത്രവുമാണ് ആഗോള സമാധാനത്തിനു വേണ്ടത്. ഗള്‍ഫിലും മധ്യേഷ്യയിലും മലയാളികള്‍ അടക്കമുള്ള ലക്ഷക്കണക്കിനു പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുക ഇന്ത്യയുടെ ഉത്തരവാദിത്വമാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ലഘൂകരിക്കാനും സമാധാനത്തിനുമുള്ള ചര്‍ച്ചകള്‍ക്ക് ഇന്ത്യയും മുന്‍കൈയെടുക്കട്ടെ.

https://www.deepika.com/leader-page/let-the-war-rage-83747

Devastated by the landslide tragedy in Meppady, Wayanad in Kerala which took the lives of more than 77  innocent people ...
30/07/2024

Devastated by the landslide tragedy in Meppady, Wayanad in Kerala which took the lives of more than 77 innocent people including women and children. Number of deaths may rise as more feared trapped under mud and debris. Multiple landslides triggered by pounding monsoon rains are reported across Kerala.

The Indian Army was roped in as a temporary bridge that linked the affected area to a nearest town was also destroyed. The Army has mobilised four columns, including two columns ex 122 Infantry Battalion (Territorial Army) and two ex the DSC Centre, Kannur.

Two helicopters of the Indian Air Force have also been mobilised, said a statement from Kerala chief minister's office. A rescue official said rescue efforts remain challenging as there was no internet connectivity in the area.

Kerala government announced that two days, July 30 and 31, will be observed as state mourning. All programmes of the state government have been deferred.

യുപിയില്‍ മെഗാ സര്‍പ്രൈസ്. മോദിക്ക് ഹാട്രിക്. എന്‍ഡിഎ മന്ത്രിസഭ രൂപീകരിച്ചേക്കും. എന്നാല്‍, പഴയ മേല്‍ക്കൈ നഷ്ടമായി. ബിജെ...
04/06/2024

യുപിയില്‍ മെഗാ സര്‍പ്രൈസ്.

മോദിക്ക് ഹാട്രിക്. എന്‍ഡിഎ മന്ത്രിസഭ രൂപീകരിച്ചേക്കും. എന്നാല്‍, പഴയ മേല്‍ക്കൈ നഷ്ടമായി. ബിജെപിക്ക് തനിയെ കേവല ഭൂരിപക്ഷം കിട്ടിയേക്കില്ല. 70 സീറ്റുകള്‍ വരെ കുറഞ്ഞേക്കാം.

ഇന്ത്യ മുന്നണിക്കും രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും അഭിമാന മുന്നേറ്റം. അഖിലേഷ് യാദവിനും എം.കെ. സ്റ്റാലിനും നേട്ടം.

https://www.deepika.com/News_Cat2_sub.aspx?catcode=cat3&newscode=702474
24/04/2024

https://www.deepika.com/News_Cat2_sub.aspx?catcode=cat3&newscode=702474

ന്യൂഡൽഹി: ഗുജറാത്തിലെ സൂറത്ത് ലോക്സഭാ മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥി എതി

മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരംപി.ഡി.ടി. ആചാരി (ലോക്സഭ മുന്‍ സെക്രട്ടറി ജനറൽ)Prime M...
24/04/2024

മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം

പി.ഡി.ടി. ആചാരി (ലോക്സഭ മുന്‍ സെക്രട്ടറി ജനറൽ)

Prime Minister’s breach of model code of conduct is very serious- Lok Sabha former Secretary General P.D.T Achary writes in today’s Deepika newspaper.

തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായിരിക്കണം. അതിനായാണ് ഇലക്‌ഷൻ കമ്മീഷൻ മാതൃകാ പെരുമാറ്റച്ചട്ടം പുറപ്പെടുവിക്കുന്നത്. ഇലക്‌ഷൻ കമ്മീഷന് ഇതുപ്രകാരം വളരെയധികം അധികാരങ്ങളുണ്ട്. ഇലക്‌ഷന്‍റെ നടത്തിപ്പിനുവേണ്ടി ആവശ്യമായ എല്ലാ അധികാരങ്ങളും ഇലക്‌ഷൻ കമ്മീഷനിൽ നിക്ഷിപ്തമായുണ്ട്.

ഭരണഘടനയുടെ 324-ാം അനുഛേദം അനുസരിച്ചാണ് ഈ അധികാരങ്ങൾ ഇലക്‌ഷൻ കമ്മീഷനിൽ നിക്ഷിപ്തമായിരിക്കുന്നത്. ഭരണഘടനാപരമായ അധികാരമുണ്ടെന്നു പറയുന്നത് ഈ രാജ്യത്ത് തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി നടത്തുന്നതിനാണ്. സുതാര്യവും നീതിയുക്തവുമെന്ന രണ്ടു വാക്കുകളാണു പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ‍

അതിനുവേണ്ടി എല്ലാ അധികാരങ്ങളും ഇലക്‌ഷൻ കമ്മീഷനിൽ നിക്ഷിപ്തമായിരിക്കുകയാണ്. ഈ അധികാരം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പു കമ്മീഷൻ മാതൃകാ പെരുമാറ്റച്ചട്ടം ഇറക്കിയിരിക്കുന്നത്. അത് എല്ലാ രാഷ്‌ട്രീയപാർട്ടികളും സ്ഥാനാർഥികളുമടക്കം ഇലക്‌ഷനുമായി ബന്ധപ്പെടുന്ന എല്ലാവരും പാലിക്കാൻ ബാധ്യസ്ഥരാണ്.

ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ചില കാര്യങ്ങളുണ്ട്. ഒന്നാമതായി ഒരു പാർട്ടിയും അതിന്‍റെ സ്ഥാനാർഥികളും മതവിദ്വേഷം പടർത്താൻ പാടില്ല. മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രസ്താവനയോ പ്രവർത്തനങ്ങളോ നടത്താൻ പാടില്ല. രണ്ടാമതായി ഒരു രാഷ്‌ട്രീയപാർട്ടിയെ വിമർശിക്കുന്പോൾ മറ്റൊരു രാഷ്‌ട്രീയപാർട്ടി പാലിക്കേണ്ടതായ ചില നിബന്ധനകളുണ്ട്.

ആ രാഷ്‌ട്രീയപാർട്ടിയുടെ നയപരിപാടികളുടെ അടിസ്ഥാനത്തിൽ മാത്രമേ അവരെ വിമർശിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ ആ പാർട്ടിയുടെ കഴിഞ്ഞകാലത്തെ നിലപാടുകൾ, ആ പാർട്ടി ഭരണത്തിലായിരുന്നപ്പോൾ അനുവർത്തിച്ചുവരുന്ന നിലപാടുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമേ ആ പാർട്ടിയെ വിമർശിക്കാൻ പാടുള്ളൂവെന്നതാണ്. അതിനപ്പുറം പോകാൻ പാടില്ല.

ഒരു പാർട്ടിയെയോ അതിന്‍റെ നേതാക്കളെയോ വിമർശിക്കുന്പോൾ അതൊരു ആരോപ‍ണമായി മാറാൻ പാടില്ല. പ്രത്യേകിച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ. വളച്ചൊടിച്ച് ആരോപണങ്ങൾ ഉന്നയിക്കാൻ പാടില്ല. അവർ പറഞ്ഞ ഏതെങ്കിലുമൊരു കാര്യം എടുത്തുവച്ച് വളച്ചൊടിച്ച് അതിന്‍റെ ഉദ്ദേശ്യശുദ്ധിയെ മാറ്റി മറ്റൊരു ഉദ്ദേശ്യശുദ്ധി കുത്തിച്ചെലുത്തി പറയാൻ പാടില്ല എന്നു ‍വ‍്യക്തമായി പറയുന്നുണ്ട്.

ഇലക്‌ഷന്‍ അഴിമതികൾ

ഇലക്‌ഷനുമായി ബന്ധപ്പെട്ട് ചില അഴിമതികളുണ്ട്. അത് 1981ലെ ജനപ്രാതിനിധ്യനിയമം 121-ാം വകുപ്പിലാണ്. ഇലക്‌ഷന്‍റെ സമയത്ത് ഉണ്ടായേക്കാവുന്ന അഴിമതികളുടെ പല നടപടികളെയുംകുറിച്ചുമാണ് അവിടെ പറയുന്നത്. അതിലൊന്ന് മതവിഭാഗങ്ങൾ തമ്മിലുള്ള സ്പർദ്ധ ഉദ്ദീപിപ്പിക്കുക അല്ലെങ്കിൽ മതവിദ്വേഷം ഉൾക്കൊള്ളുന്ന പ്രസ്താവനകൾ ഇറക്കുക എന്നതാണ്. രണ്ടു മതവിഭാഗങ്ങൾ പിന്തുടരുന്നവരുടെ മനസിൽ മറ്റു മതത്തെക്കുറിച്ച് തികച്ചും വിദ്വേഷപരമായ വികാരമുണ്ടാക്കുന്ന കാര്യം ചെയ്യുന്നത് അഴിമതിയായിട്ടാണു കണക്കാക്കുക. ഇലക്‌ഷൻ കഴിഞ്ഞ് പരാതി വരുന്പോൾ ഏതെങ്കിലുമൊരു നേതാവ് മതവിദ്വേഷം പരത്തുന്ന പ്രസംഗം ചെയ്തിട്ടുണ്ടെങ്കിൽ അത് അഴിമതിയായി കണക്കാക്കപ്പെടുകയും തെളിഞ്ഞുകഴിഞ്ഞാൽ ഇലക്‌ഷൻ അസാധുവാക്കുകയും ചെയ്യാം.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുകഴിഞ്ഞാൽ ഇലക്‌ഷൻ കമ്മീഷന് എന്തൊക്കെ നടപടികളാണു സ്വീകരിക്കാൻ കഴിയുന്നത് എന്നുള്ളത് വളരെ രസകരമായ വിഷയമാണിപ്പോൾ. പ്രധാനമന്ത്രി രാജസ്ഥാനിൽ പ്രസംഗിച്ചപ്പോൾ നടത്തിയ ചില പരാമർശങ്ങളെക്കുറിച്ച് ധാരാളം വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. അതിന്‍റെ പശ്ചാത്തലത്തിൽ ഈയൊരു പ്രശ്നം വളരെ പ്രധാനപ്പെട്ടതാണ്. എന്തൊക്കെ നടപടികളാണ് ഇലക്‌ഷൻ കമ്മീഷൻ ഇക്കാര്യത്തിൽ സ്വീകരിക്കാൻ പോകുന്നത് എന്നുള്ളത് ശ്രദ്ധേയമാണ്.

ഇലക്‌ഷൻ കമ്മീഷന്‍റെ അധികാരങ്ങൾ

ഇലക്‌ഷൻ കമ്മീഷനു വിപുലമായ അധികാരങ്ങളുണ്ടെങ്കിലും അത് എവിടെയും വ്യക്തമാക്കിയിട്ടില്ല. എന്നാൽ സാധാരണയായി ചില നേതാക്കന്മാരെ ഇലക്‌ഷൻ പ്രചാരണത്തിൽനിന്ന് 24 മണിക്കൂറോ 48 മ‍ണിക്കൂറോ മാറ്റിനിറുത്തുക തുടങ്ങിയ ചില നടപടികൾ ഇലക്‌ഷൻ കമ്മീഷൻ ചെയ്യുന്നതായി നാം കാണുന്നുണ്ട്.

ഇതു കമ്മീഷനു ചെയ്യാവുന്ന കാര്യമാണ്. ഇതു 48 മണിക്കൂറല്ല, ഇലക്‌ഷൻ കമ്മീഷന് ഈ അധികാരം ഉപയോഗിച്ചുകൊണ്ട് ഒരു നേതാവിനെ ഇലക്‌ഷൻ തീരുന്നതുവരെയും മാറ്റിനിറുത്താനുള്ള അധികാരമുണ്ട്. ഏതെങ്കിലും മുതിർന്ന ഒരു നേതാവ് വിദ്വേഷപ്രസംഗം നടത്തിക്കഴിഞ്ഞാൽ അതിന്‍റെയൊരു ഗൗരവം അനുസരിച്ച് വേണമെങ്കിൽ ഈ ഇലക്‌ഷൻ കഴിയുന്നതുവരെ പ്രചാരണരംഗത്തുനിന്നു മാറ്റിനിറുത്താം.

ചിഹ്നങ്ങൾ സംബന്ധിച്ച ഉത്തരവനുസരിച്ച് ഇലക്‌ഷൻ കമ്മീഷൻ അംഗീകരിച്ചിരിക്കുന്ന ദേശീയ, പ്രാദേശിക പാർട്ടികൾ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുകയോ കമ്മീഷൻ ഇറക്കിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്താൽ ആ പാർട്ടികളുടെ അംഗീകാരം റദ്ദാക്കാനും അധികാരമുണ്ട്.

ദേശീയ പാർട്ടിക്ക് അനുവദിച്ചിരിക്കുന്ന ചിഹ്നം മറ്റൊരു പാർട്ടിക്കും രാജ്യത്ത് ഉപയോഗിക്കാനാകില്ല. അതുപോലെതന്നെ പ്രാദേശിക പാർട്ടിക്കു ലഭിച്ചിരിക്കുന്ന ചിഹ്നം ആ സംസ്ഥാനത്ത് മറ്റൊരു പാർട്ടിക്കും ഉപയോഗിക്കാനാകില്ല. ഇതാണ് അംഗീകാരമുള്ള പാർട്ടികൾക്കുള്ള ആനുകൂല്യം. പാർട്ടികളുടെ അംഗീകാരം പിൻവലിച്ചാൽ ഈ ആനുകൂല്യവും നഷ്ടപ്പെടും. അത്തരമൊരു ശിക്ഷാവിധികൂടി നടത്താൻ ഇലക്‌ഷൻ കമ്മീഷന് അധികാരമുണ്ടെന്ന് ചിഹ്നങ്ങളുടെ ഉത്തരവിൽ 16എ എന്ന പാരഗ്രാഫിൽ പറഞ്ഞിട്ടുണ്ട്.

ഇലക്‌ഷൻ കമ്മീഷന് ഇത്തരം അധികാരങ്ങളെല്ലാം ഉപയോഗിക്കാവുന്നതാണ്. ഇലക്‌ഷൻ കമ്മീഷൻ ഇതിലൊരു തീരുമാനത്തിലെത്തണമെന്നു മാത്രം. ഏതെങ്കിലും നേതാക്കന്മാരുടെ പ്രസ്താവനങ്ങൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നു തീരുമാനിക്കണം. ഇതു സ്വമേധയാ പരിശോധിക്കാൻ ഇലക്‌ഷൻ കമ്മീഷന് അധികാരമുണ്ട്. ഇതിന് ആരെങ്കിലും പരാതി കൊടുക്കണമെന്നില്ല.

സത്യപ്രതിജ്ഞാ ലംഘനം

പ്രധാനമന്ത്രിയും മന്ത്രിമാരും, സംസ്ഥാനത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ഇലക്‌ഷൻ പ്രചാരണത്തിൽ പങ്കെടുക്കുകയും ധാരാളം രാഷ്‌ട്രീയ പ്രസംഗങ്ങൾ നടത്തുകയും ചെയ്യാറുണ്ട്. ഇതിൽ അവർ ചെയ്തിരിക്കുന്ന സത്യപ്രതിജ്ഞയിൽ രാജ്യത്തെ ജനങ്ങളോട്, എല്ലാവരോടും ശരി പ്രവർത്തിക്കും, ഒരു വിഭാഗത്തിനോ ഒരു വ്യക്തിക്കോ എതിരായി വിദ്വേഷം നിറഞ്ഞ പ്രവർത്തനം നടത്തുകയില്ല എന്നു വ്യക്തമായി പറയുന്നുണ്ട്. അതായത്, എല്ലാവരെയും താൻ തുല്യരായി കണക്കാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുകയും ചെയ്യും എന്നു പ്രതിജ്ഞയിലുണ്ട്. ഇത്തരമൊരു പ്രതിജ്ഞയ്ക്കെതിരായി ഏതെങ്കിലും ഒരു മന്ത്രി പ്രസ്താവനയോ പ്രസംഗമോ ചെയ്താൽ ആ മന്ത്രിയുടെ സത്യപ്രതിജ്ഞയുടെ ലംഘനം കൂടിയാണ് സംഭവിക്കുക.

ഇലക്‌ഷൻ കമ്മീഷൻ മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനം പരിശോധിക്കുന്പോൾ ഈ ഘടകങ്ങളെല്ലാം പരിശോധിക്കാൻ കഴിയണം. അതിനുള്ള ബാധ്യത കമ്മീഷനുണ്ട്. ഏതെങ്കിലും ഒരു കാര്യത്തിൽ ഇടപെടുന്നില്ല എന്നുണ്ടെങ്കിൽ അത് ഇലക്‌ഷൻ കമ്മീഷനെ സംബന്ധിച്ചിടത്തോളം ആർട്ടിക്കിൾ 324ന്‍റെ ലംഘനം തന്നെയാണ്.

ഇലക്‌ഷൻ കമ്മീഷനു കൊടുത്തിരിക്കുന്ന അധികാരമെന്നത് നിങ്ങൾ ഈ രാജ്യത്തിന്‍റെ ഇലക്‌ഷൻ സുതാര്യമായി നടത്താൻ ബാധ്യസ്ഥരാണ് എന്നുള്ളതാണ്. സുതാര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് എന്നത് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനഘടകത്തിൽ ഉൾപ്പെട്ടതാണ്. അത് ഉറപ്പുവരുത്താൻ ഇലക്‌ഷൻ കമ്മീഷനു ബാധ്യതയുണ്ട്. ആ ബാധ്യത നിറവേറ്റുന്നത് കമ്മീഷന്‍റെ ചുമതലയാണ്. അതിൽനിന്നു മാറിനിൽക്കാൻ സാധ്യമല്ല എന്നുള്ളതാണ് ആർട്ടിക്കിൾ 324ന്‍റെ അർഥം.

മഹാപൂരമായി വോട്ടുത്സവംഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സ...
20/04/2024

മഹാപൂരമായി വോട്ടുത്സവം

ഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂരത്തേക്കാള്‍ എത്രയോ വലിയ മാനങ്ങളുള്ള രാഷ്‌ട്രീയ പൂരമാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ്. മൊത്തം 96.9 കോടി വോട്ടര്‍മാരും 10.5 ലക്ഷം പോളിംഗ് ബൂത്തുകളുമുള്ള ഇന്ത്യയിലെ തെരഞ്ഞെടുപ്പിനു സമാനമായി ലോകത്ത് മറ്റൊന്നില്ല.

2,400 രാഷ്‌ട്രീയ പാര്‍ട്ടികളാണു മല്‍സരരംഗത്ത്. ആറ് ആഴ്ച (44 ദിവസം) നീളുന്ന ഏഴു ഘട്ടങ്ങളുള്ള വോട്ടെടുപ്പിന്‍റെ ആദ്യഘട്ടത്തില്‍ തരക്കേടില്ലാത്ത പോളിംഗ് ശതമാനമാണു രേഖപ്പെടുത്തിയത്. കലാപം കെട്ടടങ്ങാത്ത മണിപ്പുരിലെ പോളിംഗ് ബൂത്തില്‍ ഇന്നലെയും വെടിവയ്പ് ഉണ്ടായി എന്നതു ഞെട്ടിക്കുന്നതായി.

കന്യാകുമാരി മുതല്‍ ജമ്മു കാഷ്മീരിലെ ഉധംപുര്‍ വരെയുള്ള 17 സംസ്ഥാനങ്ങളിലെയും നാലു കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പാണു പൂര്‍ത്തിയായത്.

543 അംഗ പാര്‍ലമെന്‍റിലെ ഏതാണ്ട് അഞ്ചിലൊന്നു സീറ്റുകളിലാണു ജനം വിധിയെഴുതിയത്. തമിഴ്‌നാടിന്‍റെ ബലത്തില്‍ ഇന്ത്യാ സഖ്യം 102ല്‍ 52 സീറ്റുകളിലും ബിജെപി സഖ്യം 48 സീറ്റുകളിലുമാണ് 2019ല്‍ ജയിച്ചത്. ഇതില്‍ കോണ്‍ഗ്രസിന് 14, സഖ്യകക്ഷികള്‍ക്ക് 31 സീറ്റുകളും ബിജെപിക്ക് 35, സഖ്യകക്ഷികള്‍ക്ക് ഏഴ് എന്നിങ്ങനെയായിരുന്നു നില.

വര്‍ഗീയതയുടെ വെല്ലുവിളി

കര്‍ശന പെരുമാറ്റച്ചട്ടം നിലവിലിരിക്കേയാണ് അയോധ്യയിലെ രാമക്ഷേത്രത്തിലെ ശ്രീരാമവിഗ്രഹത്തിന്‍റെ ഫോട്ടോ വച്ച് ബിജെപിയുടെ ഔദ്യോഗിക എക്‌സില്‍ (പഴയ ട്വിറ്റര്‍) ട്വീറ്റ് വന്നത്. ‘ഒരു വോട്ടിന്‍റെ ശക്തി’ എന്ന കുറിപ്പോടെയാണു മതത്തെ കൃത്യമായി ഉപയോഗിച്ച് വോട്ട് അഭ്യര്‍ഥിച്ചത്. അതും ആദ്യ ഘട്ടം വോട്ടെടുപ്പിന്‍റെ തലേന്ന്.

പക്ഷേ വോട്ടെടുപ്പു കഴിയുംവരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടിയെടുത്തില്ല. കണ്ണാടികളും സാങ്കേതിക വിദ്യയും ഉപയോഗിച്ച് രാമനവമി ദിനത്തില്‍ ശ്രീരാമ വിഗ്രഹത്തില്‍ സൂര്യതിലകം ചാര്‍ത്തിയ ഫോട്ടോയെ പ്രണമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിന്‍റെ ലക്ഷ്യവും വോട്ടു തന്നെയെന്നതില്‍ ഇലക്‌ഷന്‍ കമ്മീഷനു പോലും സംശയമുണ്ടാകില്ല.

വോട്ടു നേടാന്‍ മതത്തെയോ വര്‍ഗീയ വികാരങ്ങളെയോ ഉപയോഗിക്കരുതെന്നാണു നിയമം. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 123 (3) വകുപ്പനുസരിച്ച് മതത്തിന്‍റെ അടിസ്ഥാനത്തില്‍ വോട്ടു തേടുന്നത് അഴിമതിയാണ്. പൂജാരിമാര്‍ക്കു പകരം മോദി നേരിട്ടു രാമക്ഷേത്ര പ്രതിഷ്ഠ നടത്തിയതു വോട്ടുകളുടെ ധ്രൂവീകരണം ലക്ഷ്യമിട്ടായിരുന്നു. അതാകട്ടെ പണി പൂര്‍ത്തിയാകുന്നതിനു മുമ്പ്.

ഒളിഞ്ഞും തെളിഞ്ഞും ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളെ താലോലിക്കുന്ന ഇന്ത്യയിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ രാജ്യത്തെ വല്ലാത്ത അപകടത്തിലേക്കാണു വലിച്ചിഴച്ചത്. ഇക്കാര്യത്തില്‍ ഏതെങ്കിലും ഒന്നോ രണ്ടോ പാര്‍ട്ടികളെ മാത്രം കുറ്റപ്പെടുത്താനാകില്ല.

ഹാട്രിക് സ്വപ്‌ന കളികള്‍

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഹാട്രിക് വിജയം നേടാന്‍ ബിജെപി പയറ്റാവുന്ന അടവുകളെല്ലാം പുറത്തെടുത്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും കോര്‍പറേറ്റ് കുത്തകകളും മുതല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളും പ്രധാന മാധ്യമങ്ങളും വരെയെല്ലാം മോദിക്കു തുണയാണ്.

തികച്ചും നിഷ്പക്ഷമാകേണ്ട കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ചില നടപടികളെങ്കിലും പക്ഷപാതപരമാണെന്നു പ്രതിപക്ഷം ആരോപിക്കുന്നതു പാടെ തള്ളാനാകില്ല. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അടക്കം പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചതിന്‍റെ അനൗചിത്യം പോലും കമ്മീഷനു പ്രശ്‌നമല്ല.

പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയിലും സുപ്രീംകോടതിയുടെ ഇടപെടല്‍ വേണ്ടിവന്നു. തെരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കല്‍ നില്‍ക്കുമ്പോള്‍ പഴയ കേസുകളില്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, സിപിഎം, സിപിഐ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വേട്ടയാടുന്നതു ജനാധിപത്യത്തെ തകര്‍ക്കുകയാണെന്ന് ആദ്യം തോന്നേണ്ടിയിരുന്നത് ഇലക്‌ഷന്‍ കമ്മീഷനായിരുന്നു.

പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി ഡോ. തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നതു വോട്ടെടുപ്പിനു ശേഷം മതിയെന്നു കേരള ഹൈക്കോടതി ഉത്തരവിട്ടതെങ്കിലും മാതൃകയാക്കാമായിരുന്നു. പ്രതിപക്ഷ നേതാക്കളെ തുറുങ്കിലടച്ചും സാമ്പത്തികമായി തകര്‍ത്തും ഏകപക്ഷീയ ജയം നേടിയാല്‍ അതു ജനാധിപത്യമല്ല. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതും മറക്കരുതല്ലോ.

വേട്ടയാടലുകള്‍ കാണാതെ!

ഭരണ, പ്രതിപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും ലെവല്‍ പ്ലെയിംഗ് ഫീല്‍ഡ് ഉറപ്പാകുന്നുണ്ടോയെന്നതാണു ചോദ്യം. കേസുകളില്‍ പെടുത്തി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന്‍റെ സമയം പ്രധാനമാണ്. അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ടവര്‍ കാലുമാറി ബിജെപി പക്ഷത്തെത്തിയാല്‍ കേസുമില്ല, അറസ്റ്റുമില്ലെന്നതു ജനത്തിനു ബോധ്യമായിക്കഴിഞ്ഞു.

അഴിമതിക്കാരെ വെള്ളപൂശുന്ന വാഷിംഗ് മെഷീനും അഴിമതിക്കാരുടെ ഡംപിംഗ് ഗ്രൗണ്ടും ആണു ബിജെപിയെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന നിരവധി സംഭവങ്ങളുണ്ട്. നോട്ട് അസാധുവാക്കല്‍ മുതല്‍ ഇലക്‌ടറല്‍ ബോണ്ട് വരെയുള്ളവയും അഴിമതിക്കുള്ള മറയായതു ജനാധിപത്യത്തെ അപകടത്തിലാക്കും.

മൂന്നാം തവണ മോദി അധികാരത്തിലേറിയാലും ഇന്ത്യാ സഖ്യം അധികാരം പിടിച്ചാലും ഇന്ത്യയെന്ന രാഷ്‌ട്രത്തിന് ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പിനാണ് കേരള ജനത വെള്ളിയാഴ്ച പോളിംഗ് ബൂത്തുകളിലേക്കു പോകുന്നത്.

അധികാരം പിടിക്കുമെന്ന് ആവര്‍ത്തിക്കുമെങ്കിലും മോദിക്കും രാഹുലിനും ഇക്കാര്യത്തില്‍ സംശയങ്ങളും ആശങ്കകളും ഏറെയുണ്ട്. ഭരണം കൈവിടാതിരിക്കാനുള്ള മോദിയുടെ തത്രപ്പാടുകള്‍ ചിലപ്പോഴെങ്കിലും പരിധിവിടുന്നുണ്ട്. ആരെ കൂട്ടുപിടിച്ചായാലും മോദിയെ താഴെയിറക്കി ഭരണം തിരികെ പിടിക്കാനാണു കോണ്‍ഗ്രസിന്‍റെയും സഖ്യകക്ഷികളുടെയും വെപ്രാളം.

ജനാധിപത്യം വഴിത്തിരിവില്‍

ഇന്ത്യന്‍ ജനാധിപത്യം വഴിത്തിരിവിലാണ്. അധികാരം പിടിച്ചവര്‍ക്ക് അതു കാലങ്ങളോളം നിലനിര്‍ത്തണം. പുറത്തുനില്‍ക്കുന്നവര്‍ക്ക് എങ്ങിനെയും അധികാരക്കസേരയിലെത്തണം. ഇതിനിടയില്‍ സാധാരണക്കാരും കര്‍ഷകരും തൊഴിലാളികളും അടക്കമുള്ളവര്‍ ദുരിതക്കയത്തില്‍ തുടരുന്നതാണ് ഇപ്പോഴത്തെ ജനാധിപത്യത്തിന്‍റെ ദുരന്തം. ചെകുത്താനും കടലിനും ഇടയിലാണു ബഹുഭൂരിപക്ഷം ജനങ്ങളും. വിലക്കയറ്റവും തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും മുതല്‍ വര്‍ഗീയവും ജാതീയവും പ്രാദേശികവുമായ ഭിന്നിപ്പുകളുടെ വരെ ഇരകള്‍ സാധാരണക്കാരും ദരിദ്രരുമാണ്.

കേരളം അടക്കമുള്ള 13 സംസ്ഥാനങ്ങളിലെ 89 സീറ്റുകളിലേക്ക് അടുത്ത വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ടത്തില്‍ ശക്തമായ പോരാട്ടം നടക്കുന്ന കേരളത്തിലെ 20 സീറ്റുകളിലും കര്‍ണാടകയിലെ 14 സീറ്റിലും കോണ്‍ഗ്രസിന് പ്രതീക്ഷിക്കാന്‍ ഏറെയുണ്ട്. യുഡിഎഫും എല്‍ഡിഎഫും ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമായതിനാല്‍ ഇരുപക്ഷത്തും ആരു ജയിച്ചാലും കാര്യമായ വ്യത്യാസമില്ല. കേരളത്തില്‍നിന്ന് ആദ്യമായൊരു ലോക്‌സഭാ സീറ്റ് തരപ്പെടുത്താനുള്ള ബിജെപിയുടെ മോഹം ഇക്കുറിയും ഫലം കാണുമോയെന്ന് അവര്‍ക്കു പോലും ഉറപ്പുമില്ല.

ബഹുസ്വരതയും സ്വാതന്ത്ര്യവും

ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തായ ബഹുസ്വരത നിലനിര്‍ത്താനാകണം ഓരോ വോട്ടും ചെയ്യേണ്ടത്. ഭരണഘടനയെ സംരക്ഷിക്കുകയും ശരിയായ ജനാധിപത്യം നിലനിര്‍ത്തുകയും മതനിരപേക്ഷത ഉറപ്പാക്കുകയും വേണം. അതിലേറെ വ്യക്തിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും അടക്കമുള്ള സ്വാതന്ത്ര്യം പ്രധാനമാണ്.

എന്തു ഭക്ഷണം കഴിക്കണം, എന്തു വസ്ത്രം ധരിക്കണം, ഏതു മതത്തില്‍ വിശ്വസിക്കണം, വിശ്വസിക്കാതിരിക്കണം എന്നതില്‍ അപരനോ സര്‍ക്കാരുകളോ മത-ജാതി- വര്‍ഗീയ ഗ്രുപ്പുകളോ ഇടപെടാന്‍ അനുവദിച്ചുകൂടാ.

പൗരാവകാശങ്ങളും അവസരങ്ങളും സ്ത്രീക്കും പുരുഷനും ഒരുപോലെ ലഭ്യമാകുന്ന സ്ഥിതി ഇപ്പോഴുമില്ല. സ്ത്രീകളോടു മാത്രമല്ല, കുട്ടികളോടും പൊറുക്കാനാകാത്ത അനീതികളും അക്രമങ്ങളും തുടര്‍ക്കഥകളാണ്. ദ

ളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരോടുള്ള അക്രമങ്ങളും വിവേചനങ്ങളും അധിക്ഷേപങ്ങളും അവസാനിപ്പിക്കാന്‍ കൂടിയാകണം വോട്ടവകാശം. സമാധാനവും സുരക്ഷയും പരമപ്രധാനമാണ്. രാജ്യത്തിന്‍റെയും സമൂഹങ്ങളുടെയും വ്യക്തികളുടെയും സുരക്ഷയും സമാധാനവും ഉറപ്പുവരുത്താന്‍ വിവേചനങ്ങളും ഏകപക്ഷീയ നടപടികളും പാടില്ല.

ജയിക്കണം, നമ്മുടെ ഇന്ത്യ

വ്യക്തികളും കുടുംബങ്ങളുമല്ല, മറിച്ചു രാജ്യമാണു പ്രധാനം. ഒരു വ്യക്തിയിലോ കുടുംബത്തിലോ അധികാരം കേന്ദ്രീകരിച്ചാല്‍ ഏകാധിപത്യമാകും വരുക. ഇന്ത്യയെന്ന മഹത്തായ സംസ്‌കാരവും ആശയവും കവരാന്‍ ആരെയും അനുവദിച്ചു കൂടാ.

ഒന്നോ, രണ്ടോ വ്യക്തികളിലേക്കോ ഒരു കുടുംബത്തിലേക്കോ ഒരു സംഘടനയിലേക്കോ ഒരു മതത്തിലേക്കോ അധികാരം കേന്ദ്രീകരിക്കുന്നതു വിനാശകരമാണ്. എല്ലാം ഒരു പോലെ ആപത്താണ്. ഏകാധിപതികളും മതരാഷ്‌ട്രങ്ങളും മുന്നറിയിപ്പായി മുന്നിലുണ്ട്.

പലവിധ പ്രലോഭനങ്ങളും ജാതി മത ചിന്തകളും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളും ഉണ്ടാകും. അതിനെല്ലാം മുകളിലായി രാജ്യനന്മയും പൊതുനന്മയും മനസിലാക്കാന്‍ കഴിയണം. രാഷ്‌ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും സ്ഥാനാര്‍ഥികളെയും വ്യക്തമായി വിലയിരുത്തുക.

തമ്മില്‍ ഭേദം തൊമ്മനെന്ന തത്വമെങ്കിലും വിസ്മരിക്കരുത്. രാജ്യത്തിന്‍റെയും സാധാരണക്കാരുടെയും അവസ്ഥയില്‍ നിരാശരാവുകയല്ല വേണ്ടത്. വിലപ്പെട്ട വോട്ട് പാഴാക്കരുത്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന പൗരന്‍റെ ഏറ്റവും വലിയ അവകാശം വിവേകപൂര്‍വം ഉപയോഗിക്കുക.

മണിപ്പുരിലെ ‘നീതി’ വേണ്ട

എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയും തുല്യാവസരവും ലഭ്യമാകുന്ന ജനാധിപത്യ ഭരണക്രമം ഉണ്ടാകേണ്ടിയിരിക്കുന്നു. ഏതാനും കോര്‍പറേറ്റ് ഭീമന്മാരുടെ പക്കല്‍ പണം കുന്നുകൂടുന്നതല്ല സാമ്പത്തിക വളര്‍ച്ച.

25 കോടിയിലേറെ പേര്‍ ദാരിദ്ര്യരേഖയ്ക്കു താഴെ ഇപ്പോഴും കഴിയുമ്പോഴാണു കുത്തകകള്‍ക്കു കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുന്നത്. വികസനവും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ അടക്കം സാമൂഹ്യ മുന്നേറ്റങ്ങളും എല്ലാവര്‍ക്കും ലഭ്യമാക്കാതെ രാജ്യം വിജയിച്ചതോ വികസിച്ചതോ ആകില്ല.

സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യം പറഞ്ഞുകൊണ്ട് മണിപ്പുരില്‍ ഒരു നീതിയും യുപിയില്‍ മറ്റൊരു നീതിയും അംഗീകരിക്കാനാകില്ല. മതപരവും ജാതീയവും പ്രാദേശികവുമായ വിവേചനങ്ങളും അതിക്രമങ്ങളും പൊറുപ്പിക്കരുത്.

അഴിമതിക്കും കള്ളപ്പണത്തിനുമെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച് അഴിമതി നടത്തുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്യുന്നതും സമ്മതിക്കരുത്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള അന്തരം തിരിച്ചറിയാന്‍ ഓരോ വോട്ടറും ശ്രമിക്കണം. കബളിപ്പിക്കലും വഞ്ചനയും വിവേചനവും അനീതിയും അക്രമവും നടത്തിയിട്ട് തെരഞ്ഞെടുപ്പു കാലത്തു സുഖിപ്പിക്കലുമായെത്തുന്ന രാഷ്‌ട്രീയക്കാരെ തിരിച്ചറിയുക.

https://www.deepika.com/feature/leader_page.aspx?topicId=31&ID=25166

Address

Kottayam

Website

Alerts

Be the first to know and let us send you an email when rashtradeepika ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share