Kerala News

Kerala News പ്രധാന വാർത്തകൾ , ഫിലിം ന്യൂസ്‌, ക്രിക്കറ്റ് ന്യൂസ്‌,....

നിലമ്പൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്പ്രചാരണത്തിനൊടുവില്‍ നിലമ്പൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്. രണ്ട് ലക്ഷത്തി മുപ്പത്തിരണ്...
18/06/2025

നിലമ്പൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്

പ്രചാരണത്തിനൊടുവില്‍ നിലമ്പൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്. രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിലേറെ വോട്ടര്‍മാരാണ് നാളെ വിധിയെഴുതാനായി എത്തുക. സുരക്ഷയൊരുക്കാന്‍ പൊലീസിനൊപ്പം അര്‍ദ്ധസൈനികരും നിലമ്പൂരില്‍ സജ്ജരാകും. 23നാണ് വോട്ടെണ്ണല്‍.

ഏഴ് പഞ്ചായത്തുകളും ഒരു മുന്‍സിപ്പാലിറ്റിയും അടങ്ങുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ 263 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന മൂന്നു ബൂത്തുകള്‍ വനത്തിനുള്ളിലാണ്.

263 പോളിംഗ് ബൂത്തുകളിലെ മെഷീനുകള്‍ക്ക് പുറമേ 315 റിസര്‍വ്ഡ് ഇവിഎമ്മും 341 വി വി പാറ്റുകളും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് മെഷീനുകള്‍ കൈപ്പറ്റി ഉദ്യോഗസ്ഥര്‍ക്ക് ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളാണ് ബൂത്തുകളിലേക്ക് പോകാന്‍ ഒരുക്കിയിരിക്കുന്നത്.

ആഴക്കടലിൽ കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം; 2 ലക്ഷം രൂപയുടെ മത്സ്യം പിടികൂടി,14-06-2025തിരുവനന്തപുരം: ആഴക്കടലിൽ ...
14/06/2025

ആഴക്കടലിൽ കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം; 2 ലക്ഷം രൂപയുടെ മത്സ്യം പിടികൂടി,

14-06-2025

തിരുവനന്തപുരം: ആഴക്കടലിൽ കൃത്രിമ വെളിച്ചം സൃഷ്ടിച്ച് മത്സ്യബന്ധനം നടത്തിയ വള്ളങ്ങൾ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. വിഴിഞ്ഞം ഹാർബറിനടുത്ത് നടത്തിയ പരിശോധനയിലാണ് വള്ളം പിടികൂടിയത്. മത്സ്യബന്ധനത്തിനത്തിനുള്ള ഉപകരണങ്ങൾ സൂക്ഷിച്ച പുല്ലുവിള സ്വദേശികളായ ബെഞ്ചമിൻ, ബൈജു എന്നിവരുടെ വള്ളമാണ് പിടിച്ചെടുത്തത്. വള്ളത്തിലുണ്ടായിരുന്ന രണ്ട് ലക്ഷത്തിൽ പരം രൂപ വിലവരുന്ന മത്സ്യം ലേലം ചെയ്ത് സർക്കാരിലേക്ക് അടപ്പിച്ചു.

രാത്രി അമിത വെളിച്ചം ഉപയോഗിച്ച് മത്സ്യക്കൂട്ടങ്ങളെ ആകർഷിച്ച് ചെറുമത്സ്യങ്ങൾ ഉൾപ്പെടെയാണ് ഇവർ പിടിച്ചെടുക്കുന്നത്. കടലിൽ മത്സ്യസമ്പത്ത് കുറയാൻ കാരണമാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ബോട്ടുകൾക്കെതിരെ നടപടി കർശനമാക്കുമെന്നും ഫിഷറീസ് അധികൃതർ ചൂണ്ടിക്കാട്ടി. കൃത്രിമമായി നടത്തുന്ന ഇത്തരം മീൻപിടുത്തം അനുവദിക്കില്ലെന്നും പിടികൂടിയ വള്ളത്തിന്‍റെ ഉടമയ്ക്കെതിരെ കേരള മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

രഞ്ജിതയെ അധിക്ഷേപിച്ച ജൂനിയർ സൂപ്രണ്ട് പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണം, ജില്ലാ കളക്ടർ സർക്കാരിന് ശുപാർശ നൽകി13-06-...
13/06/2025

രഞ്ജിതയെ അധിക്ഷേപിച്ച ജൂനിയർ സൂപ്രണ്ട് പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണം, ജില്ലാ കളക്ടർ സർക്കാരിന് ശുപാർശ നൽകി

13-06-2025

അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ മരിച്ച മലയാളി, രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ ലൈംഗികമായി അധിക്ഷേപിച്ച ജൂനിയർ സൂപ്രണ്ട് എ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ സർക്കാറിന് ശുപാർശ നൽകി

നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നടപടികള്‍ക്ക് വിധേയനായിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ച് വരുന്നതിനാല്‍ പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്നാണ് ജില്ലാ കളക്ടർ സർക്കാരിന് നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്.

അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ മരിച്ച നഴ്സ് പത്തനംതിട്ട സ്വദേശി രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ പവിത്രൻ അധിക്ഷേപിക്കുകയായിരുന്നു. വിമാനദുരന്തത്തിൽ അനുശോചിച്ച് ഇദ്ദേഹം ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റിൽ യുവതിക്കെതിരെ അതിക്ഷേപം നടത്തിയിരുന്നു. ഈ പോസ്റ്റിന് താഴെയാണ് പിന്നീട് ലൈംഗിക അധിക്ഷേപ കമന്റുകളിട്ടത്. ഇതോടെ ഇയാൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമുണ്ടായി. വാർത്ത വന്നതോടെ റവന്യൂമന്ത്രി കെ. രാജൻ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു

Ahmedabad Plane Crash: എയർ ഇന്ത്യ വിമാനപകടം; 40 പേർ മരിച്ചതായി സൂചന12-06-2025ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യാ വിമാനം...
12/06/2025

Ahmedabad Plane Crash: എയർ ഇന്ത്യ വിമാനപകടം; 40 പേർ മരിച്ചതായി സൂചന

12-06-2025

ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യാ വിമാനം (എ ഐ 171) തകർന്നുവീണ അപകടത്തില്‌ 40 പേർ മരിച്ചതായി സൂചന. യാത്രക്കാർ ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിൽ ഉണ്ടായിരുന്നതായി സൂചനയുണ്ട്.

വിമാനത്താവളത്തിന്റെ സമീപത്തുള്ള ജനവാസ മേഖലയിലാണ് അപകടം. 230 യാത്രക്കാരും 13 ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

മേഘാനി എന്ന ജനവാസ മേഖലയിൽ ആണ് വിമാനം തകർന്നുവീണത്. 169 ഇന്ത്യൻ പൗരന്മാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മലയാളിയും വിമാനത്തിൽ ഉണ്ടായിരുന്നതായി സൂചന. കുട്ടികൾ അടക്കം മരിച്ചുവെന്നാണ് റിപ്പോർട്ട്. 53 ബ്രിട്ടീഷ് പൗരന്മാരും വിമാനത്തിൽ ഉണ്ടായിരുന്നു.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതിയ സമയക്രമം; ഉത്തരവ് പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ് 11-06-2025തിരുവനന്തപുരം |  സംസ്ഥാ...
11/06/2025

സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതിയ സമയക്രമം; ഉത്തരവ് പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

11-06-2025

തിരുവനന്തപുരം | സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതിയ സമയക്രമം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഹൈസ്‌ക്കൂള്‍, യുപി വിഭാഗത്തിലാണ് സമയം വര്‍ധിച്ചത്. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂര്‍ അധിക പ്രവൃത്തി സമയമായിരിക്കും. രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്‌കൂള്‍ ക്ലാസുകള്‍.

രാവിലെയും ഉച്ചക്ക് ശേഷവും 15 മിനുട്ടുകള്‍ വീതമാണ് കൂട്ടിയത്.220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്

അഞ്ചു മുതല്‍ 7 വരെ ഉള്ള ക്ലാസുകളില്‍ ആഴ്ചയില്‍ 6 പ്രവൃത്തി ദിനം. തുടര്‍ച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകള്‍ അധിക പ്രവൃത്തി ദിവസമാകും. എട്ടുമുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ ആഴ്ചയില്‍ 6 പ്രവൃത്തി ദിവസം. തുടര്‍ച്ചയായി വരാത്ത 6 ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസം ആകും.

ജൂലൈ 26, ഓഗസ്റ്റ് 16, ഒക്ടോബര്‍ 4, ഒക്ടോബര്‍ 25, 2026 ജനുവരി 3, ജനുവരി 31 എന്നീ ദിവസങ്ങളില്‍ ഹൈസ്‌കൂള്‍ ക്ലാസുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കും.ഒന്നാം ക്ലാസ് മുതല്‍ നാല് വരെയുള്ള ലോവര്‍ പ്രൈമറി ക്ലാസുകളില്‍ ശനിയാഴ്ച അധിക പ്രവൃത്തി ദിനമാക്കില്ല. 25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികയ്ക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്.

മകന്റെ പരാതിയില്‍ പയ്യോളിയില്‍ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം; 09-06-2025കോഴിക്കോട് | പയ്യോളിയില്‍ മകന്റെ പരാതിയില്‍ ഖ...
09/06/2025

മകന്റെ പരാതിയില്‍ പയ്യോളിയില്‍ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം;

09-06-2025

കോഴിക്കോട് | പയ്യോളിയില്‍ മകന്റെ പരാതിയില്‍ ഖബര്‍ തുറന്ന് പിതാവിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയെങ്കിലും അസ്വാഭാവികത ഒന്നും കണ്ടെത്തിയില്ല. ഈളുവയല്‍ മുഹമ്മദിന്റ മയ്യിത്താണ് ഖബര്‍ തുറന്നെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഹൃദയാഘാതമാണ് മുഹമ്മദിന്റെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. വടകര ആര്‍ ഡി ഒ അന്‍വര്‍ സാദത്തിന്റെ സാന്നിധ്യത്തിലായിരുന്നു നടപടി. മരണകാരണം വ്യക്തമാകണമെന്നതിനാലാണ് പരാതി നല്‍കിയതെന്ന് മകന്‍ മുഫീദ് പറഞ്ഞു.

27 വര്‍ഷമായി കുടുംബവുമായി അകന്ന് താമസിച്ചുവരികയായിരുന്ന പയ്യോളി അങ്ങാടി സ്വദേശി 58കാരന്‍ മുഹമ്മദ് കഴിഞ്ഞ മാസം 26നാണ് മരിച്ചത്. വീട്ടിലെ കസേരയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സഹോദരന്‍ ഇസ്മാഈല്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ എത്തി മരണം സ്ഥിരീകരിച്ചെങ്കിലും പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ല. മുഹമ്മദിന്റെ മൃതദേഹം ചെരിച്ചില്‍ പള്ളിയില്‍ ഖബറടക്കി.

മരണ ശേഷം മുഹമ്മദിന്റെ ബേങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചിട്ടുണ്ടായിരുന്നു. ഇതില്‍ സംശയം തോന്നിയ മകന്‍ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പോലീസില്‍ പരാതി നല്‍കി. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

തീപ്പിടിച്ച കപ്പലിലുണ്ടായത് നാല്‍പ്പതോളം പേര്‍; 18 പേരെ രക്ഷപ്പെടുത്തി 09-06-2025കേരളതീരത്ത് ബേപ്പൂരിനടുത്ത്‌ തീപ്പിടിച്...
09/06/2025

തീപ്പിടിച്ച കപ്പലിലുണ്ടായത് നാല്‍പ്പതോളം പേര്‍; 18 പേരെ രക്ഷപ്പെടുത്തി

09-06-2025

കേരളതീരത്ത് ബേപ്പൂരിനടുത്ത്‌ തീപ്പിടിച്ച കപ്പലിലുണ്ടായത് നാല്‍പ്പതോളം പേരെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. 18 പേര്‍ കടലില്‍ ചാടി രക്ഷപ്പെട്ടെന്നും ഇവരെ കോസ്റ്റ്ഗാര്‍ഡും നേവിയും ചേര്‍ന്ന് രക്ഷപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.

തീപടര്‍ന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 50 കണ്ടെയ്നറുകള്‍ കടലില്‍ വീണിട്ടുണ്ട്. കപ്പലില്‍ ഉണ്ടായിരുന്ന ചരക്കുകള്‍ എന്തൊക്കെയാണെന്ന കൃത്യവിവരം ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കീഴിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്

പാരിസ്ഥിതിക പ്രശ്നങ്ങള്‍, മത്സ്യബന്ധന പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയില്‍ വരുന്നത്. പരിസ്ഥിതി ആഘാതം പഠിക്കാനുള്ള സംവിധാനമുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങളില്‍ സംശയങ്ങളില്ല. അട്ടിമറി ഉണ്ടോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

മലപ്പുറത്ത് വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് പാറക്കെട്ടിൽ നിന്ന് വീണ് മരിച്ചു 08-06-2025മലപ്പുറം | മലപ്പുറത്ത് വെള്ളച്ചാ...
08/06/2025

മലപ്പുറത്ത് വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് പാറക്കെട്ടിൽ നിന്ന് വീണ് മരിച്ചു

08-06-2025

മലപ്പുറം | മലപ്പുറത്ത് വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് പാറക്കെട്ടിൽ നിന്ന് വീണ് മരിച്ചു. വെങ്ങാട് സ്വദേശി ശിഹാബുദ്ദീൻ (45) ആണ് മരിച്ചത്. പാലൂർക്കോട്ട വെള്ളച്ചാട്ടത്തിലെ പാറക്കെട്ടുകളിൽ നിന്ന് വീണാണ് അപകടം.

; ഛോട്ടാ മുംബൈക്ക് പിന്നാലെ രാജമാണിക്യം റീ റിലീസ് ആവശ്യപ്പെട്ട് മമ്മൂട്ടി ആരാധകര്‍08-06-2025പഴയ ശ്രദ്ധേയ ചിത്രങ്ങളുടെ റീ...
08/06/2025

; ഛോട്ടാ മുംബൈക്ക് പിന്നാലെ രാജമാണിക്യം റീ റിലീസ് ആവശ്യപ്പെട്ട് മമ്മൂട്ടി ആരാധകര്‍

08-06-2025

പഴയ ശ്രദ്ധേയ ചിത്രങ്ങളുടെ റീ റിലീസ് ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉള്ള ട്രെന്‍ഡ് ആണ്. മലയാളത്തിനും ആ ട്രെന്‍ഡ് സജീവമാണ്. മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തോടെ മലയാളത്തില്‍ ആരംഭിച്ച റീ റിലീസുകള്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ തന്നെ ചിത്രം ഛോട്ടാ മുംബൈയില്‍ എത്തിനില്‍ക്കുന്നു.

മണിച്ചിത്രത്താഴും വല്യേട്ടനും ദേവദൂതനുമൊക്കെ ഇത്തരത്തില്‍ എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ തിയറ്ററുകളില്‍ ഛോട്ടാ മുംബൈയോളം റീ റിലീസില്‍ ആവേശം സൃഷ്ടിച്ച ചിത്രം ഇല്ലെന്ന് പറയേണ്ടിവരും. വലിയ സ്ക്രീന്‍, ഷോ കൌണ്ട് ഇല്ലാതെ റിലീസ് ചെയ്യപ്പെട്ട ചിത്രം പ്രേക്ഷകാവേശം കാരണം ഷോ കൌണ്ടി വര്‍ധിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ ഛോട്ടാ മുംബൈ തരംഗം തീര്‍ക്കുന്നതോടെ മറ്റൊരു ഹിറ്റ് ചിത്രത്തിന്‍റെ റീ റിലീസിന് വേണ്ടിയും സിനിമാപ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ത്തുന്നുണ്ട്. ഛോട്ടാ മുംബൈ സംവിധായകന്‍ അന്‍വര്‍ റഷീദ് തന്നെ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ രാജമാണിക്യം എന്ന ചിത്രമാണ് അത്

രാജമാണിക്യം റീ റിലീസ് ചെയ്താല്‍ തിയറ്ററുകളില്‍ വന്‍ വിജയം നേടുമെന്നാണ് അത് ആവശ്യപ്പെടുന്നവര്‍ അഭിപ്രായപ്പെടുന്നത്. പ്രധാനമായും മമ്മൂട്ടി ആരാധകരാണ് ഈ ക്യാംപെയ്നിന് പിന്നില്‍. രാജമാണിക്യം എത്തിയാല്‍ ഇതുവരെയുള്ള റീ റിലീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടുമെന്നും അവകാശപ്പെടുന്ന പോസ്റ്റുകള്‍ എക്സ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ എത്തുന്നുണ്ട്.

പണം ജീവനക്കാരുടെ അക്കൗണ്ടിൽ തന്നെയെന്ന് പൊലീസ്08-06-2025ദിയ ക‍ൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന ലക്ഷങ്ങളുടെ ക്രമക്കേടിൽ പണം ജീവ...
08/06/2025

പണം ജീവനക്കാരുടെ അക്കൗണ്ടിൽ തന്നെയെന്ന് പൊലീസ്

08-06-2025

ദിയ ക‍ൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന ലക്ഷങ്ങളുടെ ക്രമക്കേടിൽ പണം ജീവനക്കാരുടെ അക്കൗണ്ടിൽ തന്നെയെന്ന് പൊലീസ്. മൂവരും വീതിച്ചെടുത്തുവെന്ന് സമ്മതിക്കുന്നതിന്റെ വീഡിയോ സഹിതമാണ് തെളിവ് പുറത്തുവിട്ടത്. സ്വർണ്ണമല്ലാത്ത ആഭരണങ്ങൾ വിൽക്കുന്ന ഒരു ചെറിയ കടയാണ് ദിയ കൃഷ്ണ നടത്തുന്ന ഓ ബൈ ഓസി.

ഈ സ്ഥാപനത്തിലാണ് മൂന്ന് വനിതാജീവനക്കാർ ചേർന്ന് 69 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയത്. കടയുടെ QR കോഡിന് പകരം, സ്വന്തം ബാങ്ക് അക്കൗണ്ടിന്റെ കോഡ് വെച്ചാണ് 69 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയത്. എന്നാൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ദിയ കൈപ്പറ്റിയെന്നാണ് മുൻ ജിവനക്കാരായ സ്ത്രീകൾ ആരോപിക്കുന്നത്.

സ്വന്തം വിലാസമോ മൊബൈൽ നമ്പറോ ദിയ എവിടേയും ഉപയോഗിച്ചിരുന്നില്ലെന്നും എല്ലാത്തിനും തങ്ങളുടെ ബാങ്ക് അക്കൗണ്ടും വിലാസവും ഉപയോഗിച്ചെന്നും ജീവനക്കാരായ യുവതികള്‍ ആരോപിക്കുന്നു. നീയൊക്കെ മുക്കുവത്തികളല്ലേ, എന്ത് യോഗ്യതയാണുള്ളത് എന്ന രീതിയിൽ സംസാരിച്ചുവെന്നും ഇവർ ആരോപിക്കുന്നു

തട്ടിക്കൊണ്ടു പോകല്‍, ജാതീയ അധിക്ഷേപം, പണം തട്ടല്‍; നടനും ബി ജെ പി നേതാവുമായി കൃഷ്ണകുമാറിന്റെ.....07-06-2025തിരുവനന്തപുര...
07/06/2025

തട്ടിക്കൊണ്ടു പോകല്‍, ജാതീയ അധിക്ഷേപം, പണം തട്ടല്‍; നടനും ബി ജെ പി നേതാവുമായി കൃഷ്ണകുമാറിന്റെ.....

07-06-2025

തിരുവനന്തപുരം | മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വനിത ജീവനക്കാരെ തട്ടികൊണ്ട് പോയെന്ന കേസില്‍ പ്രതികരിച്ച് നടനും ബി ജെ പി നേതാവുമായ ജി കൃഷ്ണകുമാര്‍. ജാതീയമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ജീവനക്കാരും.

ദിയയുടെ സ്ഥാപനത്തില്‍ നിന്ന് ഈ മൂന്ന് പേര്‍ പണം തട്ടിയെടുത്തിരുന്നുവെന്നും ഇതിന്റെ പേരില്‍ കേസ് നല്‍കിയതിന് പിന്നാലെ അവര്‍ നല്‍കിയ വ്യാജ കൗണ്ടര്‍ കേസാണ് തട്ടിക്കൊണ്ടുപോയതെന്ന പരാതിയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഞങ്ങള്‍ പരാതി കൊടുത്തതിന്റെ പിറ്റേ ദിവസമാണ് മൂന്ന് കുട്ടികള്‍ ഞങ്ങള്‍ക്കെതിരെ പരാതി കൊടുക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ളതാണ് കേസ്. പക്ഷെ ഇതിനെതിര ഞങ്ങളുടെ കൈയില്‍ തെളിവുണ്ട്. അതെല്ലാം പോലീസിന് നല്‍കിയിട്ടുണ്ട്

സമാധാനത്തിന് വേണ്ടി, ഒരു രൂപ വെച്ച് അക്കൗണ്ടിലേക്ക് അയക്കണം’; സംഭാവന തേടി അന്‍വര്‍06-06-2025നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്...
06/06/2025

സമാധാനത്തിന് വേണ്ടി, ഒരു രൂപ വെച്ച് അക്കൗണ്ടിലേക്ക് അയക്കണം’; സംഭാവന തേടി അന്‍വര്‍

06-06-2025

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനങ്ങളില്‍ നിന്നും സംഭാവന തേടി സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. സോഷ്യല്‍മീഡിയ വഴിയാണ് അന്‍വര്‍ സംഭാവന അഭ്യര്‍ത്ഥിച്ചത്. പണം അയക്കാനുള്ള അക്കൗണ്ട് വിവരങ്ങളും പേജില്‍ നല്‍കിയിട്ടുണ്ട്. പണം അയക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് അന്‍വര്‍ പറയുന്നു.

പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരില്‍ അധികാരവും ഭരണത്തണലിനും അപ്പുറം വിയര്‍പ്പൊഴുക്കി സമ്പാദിച്ചതുകൂടി നഷ്ടപ്പെട്ടയാളാണ് താന്‍ എന്ന് പി വി അന്‍വര്‍ പറയുന്നു. ‘എത്രയോ കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. എന്നാല്‍ ഒരു സെന്റ് ഭൂമി പോലും വില്‍ക്കാന്‍ കഴിയില്ല. മിച്ചഭൂമി കേസെന്ന് പറഞ്ഞ് അനങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്ഒരുരൂപ വെച്ച് അക്കൗണ്ടിലേക്ക് അയക്കണം. പണത്തിന് വേണ്ടിയല്ല. സമാധാനത്തിന് വേണ്ടിയാണ്. ഒറ്റപ്പെടുത്തരുത്. നാളെ ടി പി ചന്ദ്രശേഖരന്റെ അവസ്ഥയിലേക്ക് പോയാക്കാം. സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’, എന്നും പി വി അന്‍വര്‍ പറഞ്ഞു. ക്രൗഡ് ഫണ്ടിംഗ് നടത്തണമെന്ന് പലരും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഉദ്ദ്യേശമുണ്ടായിരുന്നില്ല. ഓരോ വോട്ടറും നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിയാണെന്നും പി വി അന്‍വര്‍ പറയുന്നു.

‘ഈ പോരാട്ടത്തില്‍ എന്റെ ജീവന്‍ വരെ സുരക്ഷിതമല്ല എന്ന ഉത്തമ ബോധ്യത്തോട് കൂടിയാണ് ഞാനിറങ്ങി തിരിച്ചത്. ഞാന്‍ ശബ്ദിച്ചത് മുഴുവന്‍ ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് വേണ്ടിയാണ്, അവര്‍ പുറത്തു പറയാന്‍ ഭയപ്പെട്ട കാര്യങ്ങളാണ്. അവരുടെ പിന്തുണയിലും കരുത്തിലും മാത്രമാണ് എനിക്കീ പോരാട്ടം തുടരാന്‍ കഴിയുന്നത്. നിങ്ങള്‍ എനിക്ക് സംഭാവന നല്‍കുന്ന ഓരോ രൂപയും എനിക്കുള്ള ധാര്‍മിക പിന്തുണയായിട്ടാണ് കാണുന്നത്’, അന്‍വര്‍ പറഞ്ഞു

Address

Kozhikode

Telephone

+919847457928

Website

Alerts

Be the first to know and let us send you an email when Kerala News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala News:

Share