Chandrika Daily

Chandrika Daily വളരുന്ന ജനതക്ക് കരുത്തുറ്റ പിൻബലം📰-ചന്ദ്രിക

📲ചന്ദ്രിക ഓൺലൈൻ വാർത്തകൾ
(441)

കൊല്ലം: ജില്ലയിലെ ശാസ്താംകോട്ടയിൽ മുസ്‌ലിം വിദ്യാർത്ഥികൾക്ക് എയ്ഡഡ് സ്കൂളിൽ പ്രവേശനം നിഷേധിച്ചതായി പരാതി. ശാസ്താംകോട്ട ഡ...
06/06/2026

കൊല്ലം: ജില്ലയിലെ ശാസ്താംകോട്ടയിൽ മുസ്‌ലിം വിദ്യാർത്ഥികൾക്ക് എയ്ഡഡ് സ്കൂളിൽ പ്രവേശനം നിഷേധിച്ചതായി പരാതി. ശാസ്താംകോട്ട ഡോ. സി.റ്റി. ഈപ്പൻ മെമ്മോറിയൽ ആർ.എച്ച്.എസിലെ പ്രധാന അധ്യാപികയ്ക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്.
വെള്ള വസ്ത്രവും തലപ്പാവും ധരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് സ്കൂളിൽ അഡ്മിഷൻ നൽകില്ലെന്ന് പ്രധാന അധ്യാപിക നിലപാടെടുത്തതായി പിടിഎ ഭാരവാഹികൾ വ്യക്തമാക്കുന്നു. ചക്കുവള്ളിയിലെ ദർസിൽ നിന്ന് ഉൾപ്പെടെ എത്തിയ മുപ്പതോളം വിദ്യാർത്ഥികൾക്കാണ് പ്രവേശനം നിഷേധിക്കപ്പെട്ടത്.
മറ്റ് അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് കുട്ടികൾക്ക് അഡ്മിഷൻ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രധാന അധ്യാപിക വഴങ്ങിയില്ല. തുടർന്ന് സ്കൂൾ മാനേജ്‌മെന്റിനും ഡിഇഒയ്ക്കും പരാതി നൽകിയെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതോടെ സ്കൂളിലെ പാർട്ട് ടൈം അധ്യാപികയുടെ ജോലി നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. ഈ പ്രധാന അധ്യാപിക മുൻപും സമാനമായ രീതിയിൽ വിവേചനപരമായി പെരുമാറിയിട്ടുണ്ടെന്ന് സഹപ്രവർത്തകരായ അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു

വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പ്രതികരണവുമായി രംഗത്തെത്തി. കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ ഔദ്യോഗികമായി പരാതി ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെസ്സിയുടെ 70 അടി ഭീമൻ പ്രതിമ നീക്കം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ.നടപടി പ്രദേശവാസികളുടെ പരാതിയി.
06/06/2026

മെസ്സിയുടെ 70 അടി ഭീമൻ പ്രതിമ നീക്കം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ.

നടപടി പ്രദേശവാസികളുടെ പരാതിയി.

'പാറ്റ' പ്രതിഷേധത്തിന് നേരെ ബജ്രംഗ്ദള്‍ അക്രമശ്രമം; 'ജയ് ശ്രീറാം' വിളിച്ചെത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക...
06/06/2026

'പാറ്റ' പ്രതിഷേധത്തിന് നേരെ ബജ്രംഗ്ദള്‍ അക്രമശ്രമം; 'ജയ് ശ്രീറാം' വിളിച്ചെത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി



ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള സിജെപി (കോക്....

ഓപ്പറേഷൻ തുഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ തൃശ്ശൂരിൽ 400 ഗ്രാം കഞ്ചാവ് പിടികൂടി. കുക്കറിൽ തിളപ്പിച്ചിരുന്ന ചോറിൽ ഒളിപ്പി...
06/06/2026

ഓപ്പറേഷൻ തുഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ തൃശ്ശൂരിൽ 400 ഗ്രാം കഞ്ചാവ് പിടികൂടി.

കുക്കറിൽ തിളപ്പിച്ചിരുന്ന ചോറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ക‍ഞ്ചാവ് കണ്ടെത്തിയത്.

സംഭവത്തിൽ അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷ് (40) നെ അറസ്റ്റ് ചെയ്തു.

കുന്നംകുളം സബ് ഇൻസ്പെക്ടർ രാകേഷിന് കുന്നംകുളം അടുപ്പൂട്ടിയിലെ ഒരു വീട്ടിൽ കഞ്ചാവുണ്ടെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. വിവരമനുസരിച്ച് ഉടൻതന്നെ വീട്ടിലെത്തിയ അന്വേഷണ സംഘം വീട്ടിലെ വിവിധയിടങ്ങളിൽ പരിശോധിച്ചു. അതിനിടയിൽ അടുക്കളയിൽ നിന്നും കുക്കർ വിസിലടിച്ചപ്പോൾ കഞ്ചാവിൻെറ മണം ലഭിച്ച പോലീസ് അടുക്കളയിലെത്തി കുക്കർ പരിശോധിച്ചു.

തുടർന്ന് അടുപ്പിൽ തിളച്ചിരുന്ന ചോറിൽനിന്നും കഞ്ചാവ് പൊതി കണ്ടെത്തുകയായിരുന്നു.

കുന്നംകുളം, ഗുരുവായൂർ ഡാൻസാഫ് ടീമും കുന്നംകുളം പോലീസും ചേർന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

'പാറ്റ' പ്രതിഷേധത്തിന് നേരെ ബജ്രംഗ്ദള്‍ അക്രമശ്രമം; 'ജയ് ശ്രീറാം' വിളിച്ചെത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക...
06/06/2026

'പാറ്റ' പ്രതിഷേധത്തിന് നേരെ ബജ്രംഗ്ദള്‍ അക്രമശ്രമം; 'ജയ് ശ്രീറാം' വിളിച്ചെത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി



ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള സിജെപി (കോക്രോച്ച് ജനത പാര്‍ട്ടി) പ്രതിഷേധം അലങ്കോലപ്പെടുത്താന്‍ ബജ്‌രംഗ്ദള്‍ ശ്രമം. ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് എന്നീ മുദ്രവാക്യങ്ങളുമായാണ് ബജ്‌രംഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. എന്നാല്‍ പ്രതിഷേധവുമായി എത്തിയ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

കനത്ത സുരക്ഷയിലാണ് ജന്തര്‍ മന്ദറിലെ സിജെപി പ്രതിഷേധം നടക്കുന്നത്. ഓരോ പ്രതിഷേധക്കാരെയും സ്‌കാന്‍ ചെയ്ത ശേഷമാണ് ജന്തര്‍ മന്ദറിലേക്ക് കടത്തിവിടുന്നത്. ഇതിനിടെയിലേക്ക് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ച് എത്തുകയായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ ബജ്‌രംഗ് പ്രവര്‍ത്തകര്‍ തയ്യാറായില്ല.

രാജ്യത്തെ പരീക്ഷാ ക്രമേടുകളില്‍ വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നുമാണ് സിജെപിയുടെ ആവശ്യം. ഇന്ന് അഞ്ച് മണി വരെയാണ് ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കാന്‍ സിജെപിക്ക് അനുമതിയുള്ളത്. കോക്രോച്ചിന്റെ മുഖംമൂടി അണിഞ്ഞാണ് സിജെപി പ്രവര്‍ത്തകര്‍ ജന്തര്‍ മന്ദറില്‍ എത്തുന്നത്.

ലക്ഷദ്വീപിലെ 47 വർഷത്തെ മദ്യ നിരോധനം അവസാനിപ്പിച്ചു. പുതിയ എക്‌സൈസ് നിയമത്തിന് രാഷ്ട്രപതി അംഗീകാരം നൽകി. മദ്യത്തിന്റെ ഉത...
06/06/2026

ലക്ഷദ്വീപിലെ 47 വർഷത്തെ മദ്യ നിരോധനം അവസാനിപ്പിച്ചു. പുതിയ എക്‌സൈസ് നിയമത്തിന് രാഷ്ട്രപതി അംഗീകാരം നൽകി.

മദ്യത്തിന്റെ ഉത്പാദനം, വിൽപന, ഉപഭോഗം എന്നിവ നിയന്ത്രിക്കാൻ എക്‌സൈസ് കമ്മീഷ്ണറെ നിയമിക്കും.

ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രഫുൽ ഖേഡാ പട്ടേൽ എത്തിയതോടെയാണ് ദ്വീപിലെ സമ്പൂർണ മദ്യ നിരോധനം ഒഴിവാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ടൂറിസം വികസിക്കണമെങ്കിൽ മദ്യ നിരോധനം ഒഴിവാക്കണമെന്ന നിലപാടായിരുന്നു പ്രഫുൽ ഖേഡാ പട്ടേലിന്.

ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് 400 ശതമാനമാണ് എക്‌സൈസ് ഡ്യൂട്ടി, ബിയറിന് 200 ശതമാനമാണ് നികുതി. കള്ളിന് നികുതിയില്ല.

വിവാഹപ്പന്തലില്‍ ചോരപ്പുഴയൊഴുക്കി ഇസ്രായേല്‍; ഖാന്‍ യൂനിസിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നടത്തിയ ബോംബാക്രമണത്തില്‍ ഫലസ്തീന്‍...
06/06/2026

വിവാഹപ്പന്തലില്‍ ചോരപ്പുഴയൊഴുക്കി ഇസ്രായേല്‍; ഖാന്‍ യൂനിസിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നടത്തിയ ബോംബാക്രമണത്തില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു



ഗസ: ഫലസ്തീന്‍ ജനതയ്ക്ക് മേല്‍ ഇസ്രായേല്‍ തുടരുന്ന ക്രൂരമായ വംശഹത്യയുടെ പുതിയൊരു ഇരയായി മാറി ഒരു യുവാവ് കൂടി. ഖാന്‍ യൂനിസിലെ അഭയാര്‍ത്ഥി ക്യാമ്പിലെ താല്‍ക്കാലിക ടെന്റില്‍ വെച്ച് സ്വന്തം വിവാഹം നടക്കേണ്ടിയിരുന്ന ദിവസം തന്നെയാണ് ഇസ്രായേല്‍ നടത്തിയ വിവേചനരഹിതമായ വ്യോമാക്രമണത്തില്‍ ആ മണവാളന്‍ കൊല്ലപ്പെട്ടത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാകേണ്ടിയിരുന്ന നിമിഷങ്ങളെ ഇസ്രായേല്‍ അധിനിവേശ സൈന്യം ചോരക്കടലാക്കി മാറ്റി.

തുടര്‍ച്ചയായ ബോംബാക്രമണങ്ങളെത്തുടര്‍ന്ന് സര്‍വ്വതും നഷ്ടപ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പുകളിലെ പ്ലാസ്റ്റിക് ടെന്റുകളില്‍ കഴിയുന്ന സാധാരണക്കാരെപ്പോലും ഇസ്രായേല്‍ വെറുതെ വിടുന്നില്ല എന്നതിന്റെ ആവര്‍ത്തിച്ചുള്ള തെളിവാണ് ഈ ക്രൂരത. വിവാഹ വസ്ത്രമണിഞ്ഞ് പുതിയൊരു ജീവിതത്തിലേക്ക് കടക്കാനിരുന്ന യുവാവാണ് ഇസ്രായേല്‍ വിമാനങ്ങള്‍ വര്‍ഷിച്ച മാരക ബോംബുകള്‍ക്ക് ഇരയായത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ വധുവിനും കുടുംബാംഗങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഭയാര്‍ത്ഥി ക്യാമ്പിലെ താല്‍ക്കാലിക ടെന്റില്‍ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഇസ്രായേല്‍ മിസൈലുകള്‍ പതിച്ചത്.

'വിവാഹത്തിന്റെ സന്തോഷത്തില്‍ കഴിഞ്ഞിരുന്ന ഒരു കുടുംബത്തെയാണ് ഇസ്രായേല്‍ നിമിഷനേരം കൊണ്ട് തകര്‍ത്തത്. ലോകത്തിന് മുന്നില്‍ അവര്‍ സുരക്ഷിത മേഖലയെന്ന് പ്രഖ്യാപിച്ച സ്ഥലത്താണ് ഈ കൂട്ടക്കൊല നടത്തിയത്.'ഖാന്‍ യൂനിസിലെ ദൃക്സാക്ഷികള്‍

സുരക്ഷിത മേഖലയെന്ന് ഇസ്രായേല്‍ തന്നെ അവകാശപ്പെടുന്ന തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലാണ് ഈ ചോരക്കളി നടന്നത്. അഭയാര്‍ത്ഥി ക്യാമ്പുകളെയും ടെന്റുകളെയും ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് അന്താരാഷ്ട്ര സമൂഹം ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും യാതൊരു വിലക്കും കല്‍പ്പിക്കാതെയാണ് ഇസ്രായേലിന്റെ മുന്നേറ്റം.

ആലപ്പുഴയിൽ നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാന്മാർ മർദ്ദിച്ച കേസിൽ റിപ്പോർട്ട് കോടതിയിൽ സമ...
06/06/2026

ആലപ്പുഴയിൽ നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാന്മാർ മർദ്ദിച്ച കേസിൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് എസ്ഐടി.

ഗൺമാൻമാരുടെ മർദനക്കേസ് അട്ടിമറിച്ചത് എഡിജിപി ഓഫീസെന്ന് എസ്ഐടി.

'വി.എസ് സര്‍ക്കാറിന് തുടര്‍ഭരണം കിട്ടാതിരിക്കാന്‍ പിണറായി വിജയന്‍ ശ്രമിച്ചു': മുന്‍ ഐഎഎസ് ഓഫിസര്‍ കെ.സുരേഷ്‌കുമാര്‍     ...
06/06/2026

'വി.എസ് സര്‍ക്കാറിന് തുടര്‍ഭരണം കിട്ടാതിരിക്കാന്‍ പിണറായി വിജയന്‍ ശ്രമിച്ചു': മുന്‍ ഐഎഎസ് ഓഫിസര്‍ കെ.സുരേഷ്‌കുമാര്‍



തിരുവനന്തപുരം: 2011ൽ എൽഡിഎഫ് സർക്കാറിന് തുടർഭരണം കിട്ടാതിരിക്കാൻ പിണറായി വിജയൻ ശ്രമിച്ചന്ന് മുൻ ഐഎഎസ് ഓഫിസർ കെ.സുരേഷ്കുമാർ. 'വിഎസിനൊപ്പം എന്റെ ദിനങ്ങൾ' എന്ന പുസ്തകത്തിലാണ് സുരേഷ് കുമാറിന്റെ വെളിപ്പെടുത്തൽ. 2011 ൽ തോൽപിക്കണമെന്ന ഉദ്ദേശ്യത്തോടെ 13 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തി. വി.എസ് ഇക്കാര്യം തന്നോട് പറഞ്ഞെന്നും സുരേഷ്കുമാർ വെളിപ്പെടുത്തി. വി.എസിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു കെ.സുരേഷ്‌കുമാർ

വി.എസ് സർക്കാരിന്റെ കാലത്ത് ഫയൽകടത്താൻ സിപിഎം മൂന്നുപേർക്ക് ചുമതല നൽകി. എകെജി സെന്ററിൽ ഫയൽ പരിശോധിച്ചശേഷം മാത്രമാണ് മുഖ്യമന്ത്രിയെ കാണിച്ചിരുന്നത്. കെ.എൻ ബാലഗോപാൽ, എസ്. രാജേന്ദ്രൻ എന്നിവരുടെ പേരിലാണ് പരാമർശം. ഏതെല്ലാം ഫയലുകൾ മുഖ്യമന്ത്രിക്കയക്കണം എന്നു തീരുമാനിച്ചിരുന്നത് എകെജി സെന്ററെന്നും പുസ്തകത്തിൽ.

മൂന്നാർ ദൗത്യം പാതി വഴിയിൽ മുടങ്ങിനുള്ള കാരണങ്ങളും ഇതിൽ വിശദീകരിക്കുന്നു. മൂന്നാർ ദൗത്യം അട്ടിമറിക്കാൻ സബ്‌കളകട്റായിരുന്ന രത്തൻ യു. ഖേൽക്കർ ശ്രമിച്ചു. സിപിഐയുടെ ഓഫീസ് കെട്ടിടം പൊളിക്കാൻ സബ്‌കളകട്റായിരുന്ന രത്തൻ യു. ഖേൽക്കർ അമിതാവേശം കാട്ടി. ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നു. വി.എസിനെതിരെ സിപിഐക്ക് കിട്ടിയ ആയുധമായി ഇത് മാറിയെന്നും സുരേഷ് കുമാർ. ജീവിച്ചിരുന്ന കാലത്ത് വി.എസ് നിർദ്ദേശിച്ചതനുസരിച്ചാണ് പുസ്തകരചനയെന്ന് സുരേഷ് കുമാർ. പുസ്തകം ഇന്ന് പ്രകാശനം ചെയ്യും

ടൂർണമെന്റിലെ ആദ്യ മത്സരത്തിന് കേവലം അഞ്ച് ദിവസം മാത്രം ശേഷിക്കെ ഇറാൻ ഫുട്ബോൾ ടീമിന് വിസ അനുവദിച്ച് അമേരിക്ക. വൈറ്റ്' ഹൗസ...
06/06/2026

ടൂർണമെന്റിലെ ആദ്യ മത്സരത്തിന് കേവലം അഞ്ച് ദിവസം മാത്രം ശേഷിക്കെ ഇറാൻ ഫുട്ബോൾ ടീമിന് വിസ അനുവദിച്ച്
അമേരിക്ക. വൈറ്റ്' ഹൗസ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു.

വ്യാഴാഴ്ച രാത്രി വരെ വിസ ലഭിച്ചിട്ടില്ലെന്ന് മെക്സിക്കോയിലെ ഇറാനിയൻ സ്ഥാനപതി അബോൽഫസൽ പസൻദിദേ പറഞ്ഞിരുന്നെങ്കിലും, തുടർന്ന് അധികൃതരുടെ ഇടപെടലിനെത്തുടർന്ന് വിസ അനുവദിക്കുകയായിരുന്നു.

മെക്സിക്കോയിലെ യുദ്ധസാഹചര്യവും അമേരിക്കയിലെ സുരക്ഷാ ആശങ്കകളും കണക്കിലെടുത്ത്, ഇറാനിയൻ ടീം തങ്ങളുടെ ബേസ് ക്യാമ്പ് അരിസോണയിൽ നിന്ന് മെക്സിക്കോയിലെ ടിജുവാനയിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. ഞായറാഴ്ചയോടെ ടീം ടിജുവാനയിൽ എത്തും. ഈ വരുന്ന ജൂൺ 15ന് ലോസ് ഏഞ്ചൽസിൽ വെച്ച് ന്യൂസിലാൻഡിനെതിരെയാണ് ഇറാൻ തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരം കളിക്കുന്നത്. കൂടാതെ, ബെൽജിയം, ഈജിപ്ത് എന്നിവർക്കെതിരെയും ടീം മത്സരിക്കുന്നുണ്ട്.

Address

Kozhikode

Alerts

Be the first to know and let us send you an email when Chandrika Daily posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chandrika Daily:

Share