Chandrika Daily

Chandrika Daily വളരുന്ന ജനതക്ക് കരുത്തുറ്റ പിൻബലം📰-ചന്ദ്രിക

📲ചന്ദ്രിക ഓൺലൈൻ വാർത്തകൾ
(440)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന വിവാദ ആള്‍ദൈവം ആശാറാം ബാപ്പു...
07/08/2026

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന് ജയിലില്‍ മുഴുവന്‍സമയ പരിചാരകനെ വെക്കാന്‍ അനുമതി നല്‍കി സുപ്രീം കോടതി. ആശുപത്രിവാസം ആവശ്യമില്ലെന്ന് എയിംസ് (AIIMS) റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നിട്ടും, ജസ്റ്റിസുമാരായ എം.എം. സുന്ദരേഷും പി.ബി. വരാലെയും അടങ്ങിയ ബെഞ്ചാണ് ആശാറാം ബാപ്പുവിന് മുഴുവന്‍സമയ പരിചാരകന്റെ സഹായം തേടാന്‍ അനുമതി നല്‍കിയത്.

സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നിലനില്‍ക്കെ, ആ വിവരം മറച്ചുവെച്ച് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ നിന്ന് 20 ദിവസത്തെ പരോള്‍ നേടിയെടുക്കാന്‍ ആശാറാം ബാപ്പു ശ്രമിച്ചിരുന്നു. ഈ തട്ടിപ്പ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് കോടതി ആശാറാം ബാപ്പുവിന്റെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയെങ്കിലും, വീണ്ടും അതേ പ്രതിക്ക് സൗകര്യങ്ങള്‍ അനുവദിക്കുകയാണ് ഉണ്ടായത്.

2018-ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിചാരണ കോടതി ആശാറാം ബാപ്പുവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തുടര്‍ന്ന് ഹൈക്കോടതി ശിക്ഷ ശരിവെക്കുകയും ജാമ്യം റദ്ദാക്കി കീഴടങ്ങാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. തനിക്ക് ലഭിച്ച ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിരന്തരം നിയമത്തിന്റെ വഴികളെ ദുരുപയോഗം ചെയ്യാനാണ് ആശാറാം ബാപ്പു ശ്രമിക്കുന്നത്.

പരസ്യങ്ങള്‍ക്കായി പണം വാരിയെറിയുന്ന കാര്യത്തില്‍ മോദി സര്‍ക്കാരിനെയും പിന്നിലാക്കി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍...
07/08/2026

പരസ്യങ്ങള്‍ക്കായി പണം വാരിയെറിയുന്ന കാര്യത്തില്‍ മോദി സര്‍ക്കാരിനെയും പിന്നിലാക്കി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സംസ്ഥാനത്ത് പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി പ്രതിദിനം ശരാശരി 2.3 കോടി രൂപയാണ് യോഗി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. എട്ടു വര്‍ഷമായി ഈ രീതിയിലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നാണ് യുപി ബജറ്റ് രേഖകളെ ആസ്പദമാക്കിയുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.കണക്കുകള്‍ പ്രകാരം നരേന്ദ്ര മോദി സര്‍ക്കാര്‍ തങ്ങളുടെ 11 വര്‍ഷത്തെ ഭരണത്തിനിടെ ആകെ 6,000 കോടി രൂപയോളമാണ് പരസ്യങ്ങള്‍ക്കായി ചെലവഴിച്ചതെങ്കില്‍, യോഗി സര്‍ക്കാര്‍ വെറും എട്ടു വര്‍ഷം കൊണ്ട് (2017-18 മുതല്‍ 2024-25 വരെ) 6,812 കോടി രൂപയോളം (ഏകദേശം 7,000 കോടി) പരസ്യങ്ങള്‍ക്കായി വിനിയോഗിച്ചു കഴിഞ്ഞു.

സംസ്ഥാന വിവര-പൊതുജനസമ്പര്‍ക്ക വകുപ്പ് വഴിയാണ് ഈ തുക ചെലവഴിച്ചിട്ടുള്ളത്. ഇതില്‍ സിംഹഭാഗവും (83 ശതമാനത്തിലധികം) പത്രങ്ങള്‍, ടെലിവിഷന്‍, ഡിജിറ്റല്‍ മാധ്യമങ്ങള്‍ തുടങ്ങിയവയിലൂടെയുള്ള ദൃശ്യ-ശ്രവ്യ പരസ്യങ്ങള്‍ക്കാണ് ഉപയോഗിച്ചിരിക്കുന്നത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ പരസ്യ ബജറ്റ് കുത്തനെ ഉയരുന്ന പ്രവണതയാണ് ഉത്തര്‍പ്രദേശില്‍ കാണാനാകുന്നത്.ജനങ്ങളുടെ നികുതിപ്പണം വികസന കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് പകരം സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിനായി വന്‍തുക പരസ്യങ്ങളിലൂടെ ദുരുപയോഗം ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

കനത്ത മഴ: വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്തിരുവനന്തപുരം: സംസ്ഥ...
07/08/2026

കനത്ത മഴ: വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടിയുടെ ഭാഗമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

കോഴിക്കോട്:തീരദേശ-മലയോര മേഖലകളില്‍ മഴയും വെള്ളക്കെട്ടും രൂക്ഷമായ സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും മാറ്റമുണ്ടാകില്ല. ബോയ്‌സ് ടൗണ്‍-പാല്‍ച്ചുരം റോഡിലൂടെയുള്ള രാത്രി ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

കോട്ടയം:അതിശക്തമായ മഴ മുന്നറിയിപ്പും ഓറഞ്ച് അലര്‍ട്ടും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നാളെ അവധി പ്രഖ്യാപിച്ചു. സ്‌കൂളുകള്‍, കോളജുകള്‍, മതപഠന കേന്ദ്രങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, കോച്ചിംഗ് ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകമാണ്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ല.

കണ്ണൂര്‍:പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. എന്നാല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. സര്‍വകലാശാല/പൊതു പരീക്ഷകളും അഭിമുഖങ്ങളും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.

തൃശൂര്‍: ജില്ലയില്‍ ശക്തമായ മഴ തുടരുകയും താഴ്ന്ന പ്രദേശങ്ങളില്‍ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്ത സാഹചര്യത്തില്‍, വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 8) ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.

യുദ്ധം തുടങ്ങി 48 മണിക്കൂറിനുള്ളില്‍ ഇറാനെ കീഴടക്കാമെന്ന് കരുതിയ അമേരിക്കയ്ക്ക് പശ്ചിമേഷ്യയില്‍ കണക്കുകൂട്ടലുകള്‍ പിഴച്ച...
07/08/2026

യുദ്ധം തുടങ്ങി 48 മണിക്കൂറിനുള്ളില്‍ ഇറാനെ കീഴടക്കാമെന്ന് കരുതിയ അമേരിക്കയ്ക്ക് പശ്ചിമേഷ്യയില്‍ കണക്കുകൂട്ടലുകള്‍ പിഴച്ചുവെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി. യുദ്ധം 184 ദിവസം പിന്നിടുമ്പോള്‍ മേഖലയില്‍ ആരാണ് യഥാര്‍ത്ഥത്തില്‍ വിജയിച്ചതെന്ന് വ്യക്തമാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയിലെ യു.എസ് സൈനിക താവളങ്ങളെല്ലാം തകര്‍ക്കാന്‍ ഇറാന് സാധിച്ചെന്നും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് നിലവില്‍ ഇറാന്റെ പൂര്‍ണ്ണ അധീനതയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. 48 മണിക്കൂര്‍ കൊണ്ട് ഇറാനെ തകര്‍ക്കാമെന്ന് കരുതിയ അമേരിക്കന്‍ പ്രതീക്ഷകളെല്ലാം തകര്‍ന്നെന്നും, മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഇറാന്റെ പ്രതിരോധവും സ്വാധീനവുമാണ് മേഖലയില്‍ ഉറച്ചുനില്‍ക്കുന്നതെന്നും വ്യക്തമാക്കിക്കൊണ്ടാണ് യു.എസിന്റെ വിജയകാശവാദങ്ങളെ ഇറാന്‍ വിദേശകാര്യമന്ത്രി ചോദ്യം ചെയ്തത്.

ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലുണ്ടായ വാഹനപകടത്തിന് പിന്നാലെ കന്‍വാര്‍ തീര്‍ത്ഥാടകരുടെ ക്രൂരമായ മര്‍ദ്ദനത്തിനിരയായ 24-...
07/08/2026

ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലുണ്ടായ വാഹനപകടത്തിന് പിന്നാലെ കന്‍വാര്‍ തീര്‍ത്ഥാടകരുടെ ക്രൂരമായ മര്‍ദ്ദനത്തിനിരയായ 24-കാരനായ പിക്കപ്പ് ഡ്രൈവര്‍ അസീം അലി മരണപ്പെട്ടു. ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മൊറാദാബാദ് സ്വദേശിയായ അസീം അലി മരണത്തിന് കീഴടങ്ങിയത്.

ജൂലൈ 31-ന് ഗഡ്മുക്തേശ്വറിന് സമീപം അസീം അലി സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനും കന്‍വാര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ അസീമിനെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി തീര്‍ത്ഥാടകര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ അസീമിനെ ആദ്യം പ്രാദേശിക ആശുപത്രിയിലും പിന്നീട് മീററ്റിലും തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബോധം വീണ്ടെടുക്കാനാകാതെ മരണപ്പെടുകയായിരുന്നു.

മര്‍ദ്ദനത്തില്‍ ഏര്‍പ്പെട്ട അഞ്ച് പേരെ പേരെടുത്ത് പറഞ്ഞും കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെയുമായി ഗഡ്മുക്തേശ്വര്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകശ്രമം, കലാപശ്രമം, മാരകമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ആക്രമികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതേസമയം, അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവറുടെ പിതാവിന്റെ പരാതിയില്‍ മരിച്ച അസീം അലിക്കെതിരെയും പോലീസ് ക്രോസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കന്‍വാര്‍ യാത്രയുടെ മറവില്‍ നടക്കുന്ന റോഡ് അക്രമങ്ങളും ക്രമസമാധാന ലംഘനങ്ങളും വര്‍ദ്ധിച്ചുവരുന്നതിനെതിരെ വന്‍ ജനരോഷമാണ് ഉയരുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

07/08/2026

കോഴിക്കോട് ജില്ലയില്‍ നാളെ അവധി; പ്രൊഫണല്‍ കോളജുകള്‍ക്ക് ബാധകമല്ല



കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാല്...

മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളിലൂടെയും വംശീയ പ്രസ്താവനകളിലൂടെയും വിവാദങ്ങളില്‍ ഇടംപിടിച്ച ആന്റി ഓഗിള്‍സിന് റിപ്പബ്ലിക്കന്‍...
07/08/2026

മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളിലൂടെയും വംശീയ പ്രസ്താവനകളിലൂടെയും വിവാദങ്ങളില്‍ ഇടംപിടിച്ച ആന്റി ഓഗിള്‍സിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറി തിരഞ്ഞെടുപ്പില്‍ ദാരുണ പരാജയം. ടെന്നസിയിലെ അഞ്ചാം കോണ്‍ഗ്രഷണല്‍ മണ്ഡലത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍, സംസ്ഥാന മുന്‍ കാര്‍ഷിക കമ്മീഷണറും വെറ്ററിനറി ഡോക്ടറുമായ ചാര്‍ലി ഹാച്ചറാണ് നിലവിലെ ജനപ്രതിനിധിയായ ഓഗിള്‍സിനെ മലര്‍ത്തിയടിച്ചത്. 90 ശതമാനത്തോളം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ 53.20 ശതമാനം വോട്ടുകള്‍ നേടി ഹാച്ചര്‍ വിജയം ഉറപ്പിച്ചു.

യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറച്ച പിന്തുണയുണ്ടായിരുന്നിട്ടും ഓഗിള്‍സിന് വിജയിക്കാനായില്ല. തെരഞ്ഞെടുപ്പ് ദിനത്തില്‍ പോലും ഓഗിള്‍സിനെ 'യാഥാസ്ഥിതിക പോരാളി' എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹത്തിനായി പ്രത്യേക ടെലി റാലി സംഘടിപ്പിക്കുകയും ചെയ്ത ട്രംപിന്റെ ശക്തമായ നീക്കങ്ങളെ മറികടന്നാണ് ഹാച്ചര്‍ നേട്ടം കൊയ്തത്. ടെന്നസി ഗവര്‍ണര്‍ ബില്‍ ലീ, മുന്‍ ഗവര്‍ണര്‍ ബില്‍ ഹാസ്ലാം എന്നിവരുടെ പിന്തുണ ഹാച്ചറിന് വലിയ കരുത്തായി. ഒരു ക്ഷീരകര്‍ഷകന്‍ കൂടിയായ ഹാച്ചറിന്റെ ജനകീയ പ്രതിച്ഛായ ഗ്രാമീണ വോട്ടര്‍മാര്‍ക്കിടയില്‍ പ്രതിഫലിക്കുകയായിരുന്നു.

ജനപ്രതിനിധിയായിരിക്കെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്ന രീതിയിലും, മുസ്ലിം സമുദായത്തിനെതിരെയും ഓഗിള്‍സ് നടത്തിയ വംശീയ അധിക്ഷേപങ്ങള്‍ വലിയ പൊതുജനരോഷത്തിന് കാരണമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തുടര്‍ച്ചയായി ഇത്തരം പ്രസ്താവനകള്‍ നടത്തിയത് ഡെമോക്രാറ്റുകള്‍ക്കിടയില്‍ മാത്രമല്ല, പൊതുസമൂഹത്തിലും അദ്ദേഹത്തിന്റെ സ്വീകാര്യത പൂര്‍ണ്ണമായി തകര്‍ത്തു.

കോഴിക്കോട് ജില്ലയില്‍ നാളെ അവധി; പ്രൊഫണല്‍ കോളജുകള്‍ക്ക് ബാധകമല്ല       കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ ...
07/08/2026

കോഴിക്കോട് ജില്ലയില്‍ നാളെ അവധി; പ്രൊഫണല്‍ കോളജുകള്‍ക്ക് ബാധകമല്ല



കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാല്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.

അങ്കണവാടികള്‍, മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നിവക്ക് അവധി ബാധകമല്ല.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പുവരുത്താത്തിടത്തോളം കാലം രാജ്യത്ത് തിരഞ്ഞെടുപ്പ് കൃത്രിമത്വം ത...
07/08/2026

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പുവരുത്താത്തിടത്തോളം കാലം രാജ്യത്ത് തിരഞ്ഞെടുപ്പ് കൃത്രിമത്വം തുടരും: അഭിജിത് ദിപ്‌കെ



തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പുവരുത്താത്തിടത്തോളം കാലം രാജ്യത്ത് തിരഞ്ഞെടുപ്പ് കൃത്രിമത്വം തുടരുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദിപ്‌കെ ആരോപിച്ചു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദിപ്‌കെ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഭരണകൂടത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. മുന്‍കാലങ്ങളില്‍ ആര് ഭരിക്കണമെന്ന് രാജ്യത്തെ ജനങ്ങളാണ് തീരുമാനിച്ചിരുന്നതെങ്കില്‍, ഇന്ന് ആര്‍ക്കൊക്കെ വോട്ട് ചെയ്യാനുള്ള അവകാശമുണ്ടെന്ന് സര്‍ക്കാരാണ് തീരുമാനിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഇത്തരമൊരു സാഹചര്യം ജനാധിപത്യ സംവിധാനത്തിന് തീര്‍ത്തും വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയും ഉത്തരവാദിത്തവും പുനഃസ്ഥാപിക്കപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വോട്ടുപട്ടികയിലെ ക്രമക്കേടുകള്‍, തിരഞ്ഞെടുപ്പ് നടത്തിപ്പിലെ ഭരണകൂട സ്വാധീനം, കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ എന്നിവ ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സിവില്‍ സൊസൈറ്റി സംഘടനകളും പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് അഭിജിത് ദിപ്‌കെയുടെ ഈ പ്രസ്താവന.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മുന്‍ ബിഗ് ബോസ് താരവുമായ പുനീത് സൂപ്പര്‍സ്റ്റാറിന്റെ പുതിയ പ്രസ്താവന ഇന്റര്‍നെറ്റില്‍ വ...
07/08/2026

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മുന്‍ ബിഗ് ബോസ് താരവുമായ പുനീത് സൂപ്പര്‍സ്റ്റാറിന്റെ പുതിയ പ്രസ്താവന ഇന്റര്‍നെറ്റില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു. സമൂഹത്തിലെ ജാതിവ്യവസ്ഥയെയും മതപരമായ ധ്രുവീകരണത്തെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

'ഇവിടെ മുസ്ലീങ്ങള്‍ ഉള്ളിടത്തോളം കാലം മാത്രമാണ് നമ്മള്‍ എല്ലാവരും 'ഹിന്ദുക്കള്‍' എന്ന ഒറ്റ അടയാളത്തില്‍ നിലനില്‍ക്കുന്നത്. അവരില്ലാത്ത ഒരു സാഹചര്യം വന്നാല്‍ നമ്മള്‍ വീണ്ടും പഴയതുപോലെ ബ്രാഹ്മണനും ക്ഷത്രിയനും അയിത്തജാതിക്കാരനുമായി വിഭജിക്കപ്പെടും,' എന്നായിരുന്നു പുനീത് സൂപ്പര്‍സ്റ്റാറിന്റെ വാക്കുകള്‍.

Address

Kozhikode

Alerts

Be the first to know and let us send you an email when Chandrika Daily posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chandrika Daily:

Shortcuts

Share