LEFT IMAGE

LEFT IMAGE Media, News, Social issues, India, Delhi, Kerala, Economy, Politics, Education, Agriculture, Employm

08/04/2026

എന്തുകൊണ്ട് ന്യൂനപക്ഷങ്ങൾ യുഡിഎഫിന് വോട്ട് ചെയ്യരുത് !!

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോട് കോൺഗ്രസ് ചെയ്ത കൊടും വഞ്ചന ബാബരി മസ്ജിദിലും, കലാപ - വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ നിന്ന് മോദി - അമിത്ഷാ ടീമുകളെ രക്ഷിച്ചതിലും, വഖഫ് നിയമത്തിലും അവസാനിക്കുന്നില്ല. വീഡിയോ കാണൂ 👆👆

#ന്യൂനപക്ഷാവകാശം

നസീർ ഹുസൈൻ എഴുതുന്നു.. 👇👇കാൽ നൂറ്റാണ്ട് മുൻപ്, ഞാൻ കേരളത്തിൽ ഉണ്ടായിരുന്ന സമയത്ത് ഇടതുപക്ഷത്തിന്റെ ഇമേജ് വികസനവിരോധികൾ എ...
08/04/2026

നസീർ ഹുസൈൻ എഴുതുന്നു.. 👇👇

കാൽ നൂറ്റാണ്ട് മുൻപ്, ഞാൻ കേരളത്തിൽ ഉണ്ടായിരുന്ന സമയത്ത് ഇടതുപക്ഷത്തിന്റെ ഇമേജ് വികസനവിരോധികൾ എന്നായിരുന്നു. എന്നും എല്ലാത്തിനും സമരം ചെയ്തു കൊണ്ടിരിക്കുന്നവർ എന്നായിരുന്നു അവരെക്കുറിച്ചുള്ള ധാരണ. പ്രീഡിഗ്രി ബോർഡ് സമരം, സ്വാശ്രയ കോളേജ് സമരം തുടങ്ങി അനേകം സമരങ്ങൾ. കോൺഗ്രസ് വികസനത്തിന് വേണ്ടി നിലകൊണ്ടവരായിരുന്നു. ഉദാഹരണത്തിന് കരുണാകരൻ നെടുമ്പാശേരി എയർപോർട്ട് കൊണ്ടുവന്നു, കലൂർ സ്റ്റേഡിയം കൊണ്ടുവന്നു. ഇടതുപക്ഷത്തിന് അതുപോലെ ചൂണ്ടി കാണിക്കാൻ ഒന്നും വാർത്തകളിൽ ഉണ്ടായിരുന്നില്ല. കുറച്ചൊക്കെ അഴിമതി കാണിച്ചാലും നാടിൻറെ വികസനത്തിന് കോൺഗ്രസ് വേണം എന്നായിരുന്നു ഒരു പൊതു ധാരണ. അവരുടെ അഴിമതിയും ദുർഭരണവും മടുത്ത് മാത്രമാണ്, ഉറച്ച പാർട്ടി വോട്ടുകൾക്ക് അപ്പുറം, ഇടതുപക്ഷത്തിന് നിഷ്പക്ഷ വോട്ടുകൾ കിട്ടിയിരുന്നത്.

പക്ഷെ കാൽ നൂറ്റാണ്ടിൽ കാര്യങ്ങൾ വളരെ മാറി. ഇടതുപക്ഷം വികസനവിരോധികളെന്ന് ഇന്നാരും പറയുമെന്ന് തോന്നുന്നില്ല. നൂറുകണക്കിന് വികസനപ്രവർത്തനങ്ങൾ ആളുകളുടെ കണ്മുന്നിൽ തന്നെയുണ്ട്. ഗെയിൽ പൈപ്പ് ലൈൻ, കൊച്ചി വാട്ടർ മെട്രോ, വിഴിഞ്ഞം തുറമുഖം, മലയോര തീരദേശ ഹൈവേ, കെ ഫോൺ, ഡിജിറ്റൽ യൂണിവേഴ്സിറ്റി, കേരളത്തിലെ ഹൈവേക്ക് സംസ്ഥാന സർക്കാർ പൈസ മുടക്കി സ്ഥലം ഏറ്റെടുത്ത് കൊടുത്ത് അതിന്റെ നിർമാണം പുരോഗമിക്കുന്നത്, ലൈഫ് മിഷൻ, സ്കൂളുകളുടെയും ആശുപത്രികളുടെയും സൗകര്യം മെച്ചപ്പെടുത്തിയത്, ആർദ്രം മിഷൻ, ഇടമൺ കൊച്ചി പവർ ഹൈവേ തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത വികസന പ്രവർത്തനങ്ങൾ ഇടതുപക്ഷം കൊണ്ടുവന്നു. അതിനൊക്കെ എങ്ങിനെ പൈസ കണ്ടെത്തും എന്ന് സംശയിച്ചവർക്ക് കിഫ്‌ബി എന്നൊരു ആശയം അവതരിപ്പിച്ചു, പ്രാവർത്തികമാക്കി.

കൊണ്ഗ്രെസ്സ് വികസനത്തിന്റെ കൂടെ നടത്തിയ അഴിമതികൾ ആയിരുന്നു അവരുടെ പ്രധാന പ്രശ്നം. രാഷ്ട്രീയ മാറ്റത്തിനു വേണ്ടി സ്വന്തം പാർട്ടിയുടെ അകത്ത് തന്നെ ഉള്ളവർക്ക് എതിരെ ഉന്നയിച്ച ISRO കേസ്, പാലാരിവട്ടം പാലം അഴിമതി തുടങ്ങി അനേകം അഴിമതി ആരോപണങ്ങൾ ഉയർന്നു. പണ്ട് വികസനത്തിന് വേണ്ടി വോട്ടു ചോദിക്കുന്നവർ കോൺഗ്രസ് ആയിരുന്നെങ്കിൽ ഇന്ന് അത് ഇടതുപക്ഷം ആയി മാറി, അതും സീരിയസ് ആയി ഒരു അഴിമതി ആരോപണങ്ങളും ഇല്ലാതെ. കഴിഞ്ഞ തവണ യുഡിഫ് പ്രയാജയപ്പെടാനും, ഇത്തവണ മൂന്നാമത്തെ തവണ അധികാരത്തിന് വേണ്ടി മത്സരിക്കുന്ന എൽഡിഫ് ആത്മധൈര്യത്തോടെ നിൽക്കാനും കാരണം വികസനം തന്നെയാണ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ തന്നെ അവർ വിയർക്കാൻ പോകുന്നതും ഒരു അഴിമതിയും ഇല്ലാതെ ഇതിനേക്കാൾ വലിയ വികസനം എങ്ങിനെ സാധ്യമാകും എന്നതിൽ ആയിരിക്കും.

കേരളം നമ്മൾ കരുതുന്നത് പോലെ തലച്ചോർ കൊണ്ട് ആലോചിച്ച് വോട്ട് ചെയുന്ന ഒരു ജനതയൊന്നും ആണെന്ന് ഞാൻ കരുതുന്നില്ല. മറിച്ച് അവർ വികാരപരമായി പലപ്പോഴും വോട്ട് ചെയ്യാറുണ്ട്. ചെല്ലാനത്ത് കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയ പഞ്ചായത്തിൽ ഇടതുപക്ഷം തോറ്റത് നമ്മൾ കണ്ടതാണ്. മതവും ജാതിയുമൊക്കെ ഇന്നും വോട്ടിനെ സ്വാധീനിക്കുന്ന ഒരു ജനതയാണ് നമ്മൾ. രണ്ടുതവണ ഭരിച്ച ഒരു സർക്കാരിന് എതിരെ , വെറുതെ ഒരു മാറ്റത്തിന് വേണ്ടി മാത്രം , വെറുതെ ഒരു രസത്തിന് വോട്ട് ചെയ്യാൻ മടിയില്ലാത്ത ഒരു ജനത കൂടിയാണ് നമ്മൾ. അതുകൊണ്ട് കോൺഗ്രസ് വെറുതെ നിന്നാൽ ജയിക്കാവുന്ന ഒരു തിരഞ്ഞെടുപ്പ് ആയിരുന്നു ഇത്. ഒരു പക്ഷെ മുസ്ലിം ലീഗ് ചെയ്തത് പോലെ, ചൂരൽ മലയിൽ കോൺഗ്രസ് വീട് വച്ച് കൊടുത്തിരുന്നെങ്കിൽ, അവരുടെ നേതാക്കൾ പരസ്യമായി തല്ലു കൂടാതെ ഇരുന്നെങ്കിൽ, കയ്യും വീശി ജയിക്കാവുന്ന ഒരു തിരഞ്ഞെടുപ്പ് അവർ കുളമാക്കി ഇടതുപക്ഷത്തിന് കൂടുതൽ സാധ്യത ഉണ്ടാക്കി കൊടുത്തത് കൊണ്ട് മാത്രം ഒരു ഫോട്ടോ ഫിനിഷിലേക്ക് മാറിയ ഒരു തിരഞ്ഞെടുപ്പ് കൂടിയാണിത്. എന്റെ ആശങ്ക കോൺഗ്രസ് ഈ തിരഞ്ഞെടുപ്പിൽ ജയിക്കുന്നതിനെകുറിച്ചല്ല, മറിച്ച് ഈ തിരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിൽ വന്നാലുള്ള സ്ഥിതിയെ കുറിച്ചാണ്. അഴിമതി ഇല്ലാത്ത വികസന കാര്യങ്ങളിൽ ഇടതുപക്ഷം ഉയർത്തിയ ബാർ അത്രയ്ക്ക് വലുതാണ്. മോശമായി ഭരിച്ചാൽ, കോൺഗ്രസിന് പിന്നെ മതവും ജാതിയും മാത്രം പറഞ്ഞു വോട്ട് ചോദിക്കേണ്ട അവസ്ഥ ഭാവിയിൽ വന്നു ചേരും. അത് അത്രക്ക് ആശ്യാസ്യമായ ഒരു കാര്യമല്ല. ഉത്തരേന്ത്യയിൽ സംഭവിച്ചത് പോലെ മതത്തിന്റെ പേരിൽ കൂടുതൽ നന്നായി വോട്ട് ചോദിയ്ക്കാൻ അറിയാവുന്ന ബിജെപി കോൺഗ്രസിനെ മറികടന്നു വരുന്നത് ആലോചിക്കാനേ വയ്യ, പക്ഷെ കോൺഗ്രസ് സൂക്ഷിച്ചില്ലെങ്കിൽ സംഭവിക്കാൻ പോകുന്നത് അതാണ്.

വോട്ടു ചെയ്യാൻ പോകുന്നവരോട് ഒരു അഭ്യർത്ഥ ഉണ്ട്, ദയവായി മതത്തിന്റെ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യരുത്. ദൈവങ്ങൾ നമുക്ക് ജോലിയോ ഭക്ഷണമോ തരുന്നില്ല. കേരളത്തിനോട് എതിർപ്പുള്ള ഒരു കേന്ദ്ര ഗവണ്മെന്റ് ഉള്ളപ്പോൾ പോലും വികസനം സാധ്യമാക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്യുക, നാളെ നമ്മളുടെ അടുത്ത തലമുറ നമ്മളോട് കടപ്പെട്ടിരിക്കും.

അടുത്ത നുണ 😆 വി.ഡി. സതീശനും യു.ഡി.എഫും പറയുന്നത് കേട്ടോ?“ഞങ്ങൾ അധികാരത്തിൽ വന്നാൽ സുരക്ഷിതമായ വാഹന മോഡിഫിക്കേഷൻ നിയമങ്ങൾ...
08/04/2026

അടുത്ത നുണ 😆 വി.ഡി. സതീശനും യു.ഡി.എഫും പറയുന്നത് കേട്ടോ?
“ഞങ്ങൾ അധികാരത്തിൽ വന്നാൽ സുരക്ഷിതമായ വാഹന മോഡിഫിക്കേഷൻ നിയമങ്ങൾ മാറ്റി നിയമവിധേയമാക്കും. ”ഇത് പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനമാണ്!മോട്ടോർ വാഹന നിയമം (Motor Vehicles Act 1988) കേന്ദ്ര നിയമമാണ്. പ്രത്യേകിച്ച് സെക്ഷൻ 52 വ്യക്തമായി പറയുന്നത്:

വാഹനത്തിന്റെ യഥാർത്ഥ നിർമാതാവിന്റെ സ്പെസിഫിക്കേഷനുകൾ മാറ്റി മോഡിഫൈ ചെയ്യാൻ കഴിയില്ല. സുരക്ഷ, ശബ്ദം, മലിനീകരണം, ലൈറ്റിങ് തുടങ്ങിയ കാര്യങ്ങൾ കേന്ദ്ര ഗവൺമെന്റിന്റെ മാനദണ്ഡങ്ങൾക്ക് വിധേയമാണ്. സംസ്ഥാനങ്ങൾക്ക് ഇതിൽ അടിസ്ഥാനപരമായ മാറ്റം വരുത്താൻ അധികാരമില്ല.കേരള ഹൈക്കോടതി പലതവണ കർശന നിർദേശം നൽകിയിട്ടുണ്ട്: ഓരോ അനധികൃത മോഡിഫിക്കേഷനും ₹5,000 ഫൈൻ വാഹനം പിടിച്ച് വയ്ക്കൽ, RC റദ്ദാക്കൽ വരെ സാധ്യം

സംസ്ഥാനം വെറും നടപ്പാക്കൽ മാത്രമേ ചെയ്യൂ. കേന്ദ്ര നിയമം മാറ്റാതെ “നിയമവിധേയമാക്കാം” എന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്.വാഹന പ്രേമികളുടെ ആഗ്രഹം മനസ്സിലാക്കാം. പക്ഷേ റോഡ് സുരക്ഷ ഒരു കളിയല്ല.
ലൗഡ് എക്സോസ്റ്റ് → ശബ്ദ മലിനീകരണം
ഫ്ലാഷി ലൈറ്റുകൾ → അപകടം
സ്ട്രക്ചറൽ മാറ്റങ്ങൾ → യാത്രക്കാരുടെ ജീവൻ അപകടത്തിൽ

ഇത്തരം വാഗ്ദാനങ്ങൾ വോട്ടിന് വേണ്ടി മാത്രമുള്ളതാണ്. യാഥാർത്ഥ്യം മറച്ചുവയ്ക്കരുത്. ശരിയായ പരിഹാരം:
കേന്ദ്ര ഗവൺമെന്റുമായി ചർച്ച ചെയ്ത്, ARAI അംഗീകൃത “സേഫ് മോഡിഫിക്കേഷൻ” ഗൈഡ്‌ലൈനുകൾ കൊണ്ടുവരുക. അനധികൃത മോഡുകൾ പ്രോത്സാഹിപ്പിക്കാതെ, യുവാക്കളുടെ ക്രിയേറ്റിവിറ്റി സുരക്ഷിതമായി പ്രയോജനപ്പെടുത്തുക.ഈ വാഗ്ദാനം വെറും തിരഞ്ഞെടുപ്പ് ജാലവിദ്യ മാത്രം.
റോഡുകളിൽ സുരക്ഷയും നിയമപാലനവും ആദ്യം.

മതേതര മനുഷ്യരോടാണ്.മുസ്ലിം ലീഗിന്‍റെ അണികളധികവും സാധാരണക്കാരായ സെക്കുലര്‍ മുസ്ലിംകളായിരുന്നു, മലബാര്‍ മാപ്പിളമാരായ സുന്ന...
07/04/2026

മതേതര മനുഷ്യരോടാണ്.

മുസ്ലിം ലീഗിന്‍റെ അണികളധികവും സാധാരണക്കാരായ സെക്കുലര്‍ മുസ്ലിംകളായിരുന്നു, മലബാര്‍ മാപ്പിളമാരായ സുന്നികള്‍, കേരളത്തിന്‍റെ സെക്കുലര്‍ പോളീറ്റിയോട് അലിഞ്ഞ് ചേര്‍ന്ന് ജീവിക്കുന്ന മുസ്ലിംകള്‍.ഇവരൊന്നും വര്‍ഗീയവാദികളോ മതത്തിന്‍റെ പേരില്‍ തല്ല് കൂടുന്നവരോ ആയിരുന്നില്ല. നേതാക്കളുടെ കാര്യം ആണെങ്കില്‍ കുഞ്ഞാലിക്കുട്ടിയും മുഹമ്മദലി ശിഹാബ് തങ്ങളുമൊന്നും വര്‍ഗീയവാദിയെന്ന് വിളിക്കാന്‍ പറ്റാത്ത നേതൃത്വം, സുന്നി ആശയ ധാരക്ക് മേധാവിത്വമുള്ള കാലത്തെ ലീഗിന്‍റെ കാര്യമാണ് പറഞ്ഞത്,നാദാപുരവും വടക്കന്‍ മലബാറിലെ ചില മണ്ഡലങ്ങളിലെയും വര്‍ഗീയവാദികളെ മാറ്റി നിര്‍ത്തിയാല്‍ ലീഗിന് സെക്കുലര്‍ സമൂഹത്തില്‍ സിങ്ക് ആയി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ഒരു പരിധി വരെ പറ്റിയിരുന്നു.

ലീഗ് മാറി തുടങ്ങിയത് കെ.എം ഷാജിയുടെ തലമുറയിലെ സലഫി വല്‍കൃത വര്‍ഗീയവാദികള്‍ക്ക് ലീഗിന്‍റെ രാഷ്ട്രീയം നിര്‍ണയിക്കുന്നതില്‍ നിയന്ത്രണം കിട്ടിയ ശേഷമാണ്. മുസ്ലിം വിഷയങ്ങള്‍ വരുമ്പോള്‍ സമൂഹത്തിന്‍റെ സെക്കുലര്‍ ഫാബ്രിക്കിന് പരിക്ക് പറ്റുന്ന വിധം എക്സ്ട്രീം ആയ വര്‍ഗീയ നിലപാടുകള്‍ ലീഗ് എടുക്കാന്‍ തുടങ്ങി,മുസ്ലിം ലീഗിനെതിരെയുള്ള രാഷ്ട്രീയ വിമര്‍ശ്ശനങ്ങള്‍ പോലും ഇസ്ലാമോഫോബിയ ആരോപണം ഉന്നയിക്കാന്‍ തുടങ്ങി. UDF ന്‍റെ നിയന്ത്രണം മുസ്ലിം ലീഗിനാണെന്ന കേവലമായ രാഷ്ട്രീയ വിമര്‍ശ്ശന സ്റ്റേറ്റ്മെന്‍റിനാണ് പിണറായി വിജയന് ലീഗുകാര്‍ ആദ്യമായി സംഘി ചാപ്പ അടിക്കാന്‍ തുടങ്ങിയത് പോലും

സലഫികള്‍ക്ക് സ്വാധീനമുള്ള ലീഗില്‍ നിന്നും ഒരു പടി കൂടി കടന്നാണിപ്പോള്‍ അവരുടെ നില്‍പ്പ്,ജമാഅത്ത് ഇസ്ലാമിയുടെ നേരിട്ടുള്ള കണ്ട്രോളിലാണ് ലീഗിന്‍റെ രാഷട്രീയ നയങ്ങള്‍ രൂപീകരിക്കപ്പെടുന്നത്. മുസ്ലിം ലീഗ് ഇലക്ഷനില്‍ ഏത് നിലപാട് സ്വീകരിക്കണം,ഒരു വിഷയത്തില്‍ ഏത് നിലപാട് പറയണം എന്നൊക്കെയുള്ള ആശയ രൂപീകരണം ജമാഅത്ത് സ്വാധീനമുള്ള ഒരു ചെറിയ ഗ്രൂപ്പിന്‍റെ സ്വാധീനത്തിലാണ് തീരുമാനങ്ങള്‍ എടുക്കപ്പെടുന്നത്.

മുസ്ലിം പൊതു ബോധത്തെ മൊത്തത്തില്‍ കണ്ട്രോള്‍ ചെയ്യുന്നത് തങ്ങളുടെ മാധ്യമ- മീഡിയ വണ്‍ പ്രൊപ്പഗണ്ട മെക്കാനിസം ആണ് എന്ന ബോധം ലീഗ് അണികളിലും നേതൃത്വത്തിലും ഊട്ടി ഉറപ്പിക്കാന്‍ ജമാഅത്ത് ഇസ്ലാമിക്ക് കഴിഞ്ഞിട്ടുമുണ്ട്,മുസ്ലിം ലീഗിന് അണ്‍ കണ്ടീഷണല്‍ സപ്പോര്‍ട്ട് നല്‍കുന്ന മീഡിയ വണ്‍ വാര്‍ത്തകള്‍ നോക്കിയാല്‍ തന്നെ ചിത്രം പിടികിട്ടും. പ്രത്യുപകാരമായി ഫാത്തിമ തഹ്ലിയയെകൊക്കെ പോലുള്ള മൗദൂദി ആശയക്കാരെ മല്‍സരിപ്പിക്കുക എന്നതാണ് ജമാഅത്ത് ഇസ്ലാമിയുടെ ആവശ്യം.

ഇലക്ഷനില്‍ മുസ്ലിം കണ്‍സോളിഡേഷന്‍ ഉണ്ടാക്കി താല്‍ക്കാലിക വിജയം നേടാം എന്ന ഉദ്ധേശത്തിലാണ് മുസ്ലിം ലീഗ് ജമാഅത്തിനെ ഒക്കത്ത് എടുത്തതെങ്കില്‍ ലീഗ് ജയിച്ചാല്‍ അത് തങ്ങള്‍ പണി എടുത്തതോണ്ടാണ് എന്ന അവകാശം ഉന്നയിക്കാന്‍ ജമാഅത്തിന് പറ്റുകയും അതിന് ശേഷം വെല്‍ഫെയര്‍ പാര്‍ട്ടിയെ മുസ്ലിം ലീഗില്‍ ലയിപ്പിക്കുകയും ഒക്കെയാവും ലക്ഷ്യങ്ങള്‍.

പക്ഷെ...

കേരളത്തിന്‍റെ സെക്കുലര്‍ ഫാബ്രിക്കിനെ ഇത് തകര്‍ക്കും. മഹാ ഭൂരിപക്ഷവും സെക്കുലറായ സുന്നികള്‍ അണികളായൊരു പാര്‍ട്ടിയുടെ ആശയാദര്‍ശ്ശങ്ങള്‍ ഇനി രൂപീകരിക്കാന്‍ പോവുന്നത് അതിന്‍റെ ശരീരത്തില്‍ തുളച്ച് കയറി മുട്ട വിരിയിട്ട് വിരിയിച്ച ജമാഅത്തുകാര്‍ ആണെന്നത് അപകടകരമാണ്.
ജമാഅത്തുകാരെ കേരളത്തിലെ മുസ്ലിംകള്‍ക്ക് ഡീല്‍ ചെയ്യാന്‍ പറ്റുന്നത്ര ചെറുതാണ്‌,അവര്‍ ഇത്രയും വര്‍ഷം വിഷം കലക്കിയതൊക്കെ കാക്കമാര്‍ തന്നെ പ്രതിരോധിച്ചിട്ടുണ്ട്.എന്നാല്‍ മുസ്ലിം ലീഗെന്ന ലക്ഷക്കണക്കിന് അണികളുള്ളൊരു പാര്‍ട്ടിയുടെ തലച്ചോറില്‍ കയറിയ ജമാഅത്തിനെ പിന്നെ മുസ്ലിംകള്‍ക്കോ കേരളത്തിനോ പിടിച്ചാല്‍ കിട്ടുകയില്ല.

അത് കൊണ്ട് തന്നെ മുസ്ലിം ലീഗിനെ ഈ ഇലക്ഷനില്‍ തോല്‍പ്പിക്കുക എന്നത് സംഘികള്‍ക്ക് സീറ്റ് കിട്ടാതിരിക്കാന്‍ സ്വീകരിക്കുന്ന ജാഗ്രതയുടെ അതേ തോതില്‍ കേരളത്തിലെ ഓരോ മതേതര മനുഷ്യന്‍റെയും ബാധ്യതയാണ്,ഉത്തരവാദിത്വമാണ്.

07/04/2026

ഗീബൽസിയൻ തന്ത്രങ്ങളുപയോഗിച്ച് ജനങ്ങളെ അകറ്റാം എന്നത് തെറ്റിദ്ധാരണ

ബാബരി മസ്ജിദ് പൊളിച്ച സമയത്ത് പാലക്കാട് നടന്ന മുജാഹിദ് സമ്മേളനത്തിൽ  ''പീഡനമില്ലാ പീഡനമില്ലാ ഞങ്ങൾക്കിവിടെ പീഡനമില്ല'' എ...
07/04/2026

ബാബരി മസ്ജിദ് പൊളിച്ച സമയത്ത് പാലക്കാട് നടന്ന മുജാഹിദ് സമ്മേളനത്തിൽ ''പീഡനമില്ലാ പീഡനമില്ലാ ഞങ്ങൾക്കിവിടെ പീഡനമില്ല''
എന്ന ഒരു മുദ്രാവാക്യം വിളി ഉയർന്നിരുന്നു.
ബാബറി മസ്ജിദ് ആരും അറിയാതെ ബോംബ് വെച്ചു തകർത്തതല്ല .പള്ളി പൊളിക്കുന്ന നാളും തിയ്യതിയും അവർ നേരത്തെ പ്രഖ്യാപിച്ചതാണ്.
അന്ന് ഇടതുപക്ഷ പാർട്ടികളും മറ്റു മതനിരപേക്ഷകക്ഷികളും പള്ളി സംരക്ഷിക്കാൻ എല്ലാ പിന്തുണയും പ്രധാനമന്ത്രി നരസിംഹറാവുവിന് ദേശീയോദ്ഗ്രഥന സമിതി യോഗത്തിൽ പ്രഖ്യാപിച്ചു.
എന്നാൽ കോൺഗ്രസുകാരനായ പ്രധാനമന്ത്രി ചെയ്തത് പള്ളി പൊളിക്കാനുള്ള സൗകര്യം സംഘപരിവാറിന് ചെയ്തുകൊടുക്കുകയായിരുന്നു. പള്ളി പൊളിച്ച ശേഷവും പള്ളിക്കെതിരായ നിലപാടായിരുന്നു കോൺഗ്രസ് സർക്കാർ സ്വീകരിച്ചത്.
428 കൊല്ലം മുസ്ലിംകൾ പ്രാർത്ഥിച്ച പള്ളിയായിരുന്നു ബാബറി മസ്ജിദ്. അതുകഴിഞ്ഞ് 43 കൊല്ലം അവരെ പ്രാർത്ഥിക്കാൻ അനുവദിക്കാത്തതു കൊണ്ട് അത് അടഞ്ഞും കിടന്നു .ആ പള്ളിയാണ് കോൺഗ്രസ് സർക്കാർ പൊളിപ്പിച്ചത്.
വിപി സിംഗ് ഭരിക്കുന്ന കാലത്ത് 1990 ഒക്ടോബർ 30ന് പള്ളി പൊളിക്കാൻ സംഘപരിവാരം ചെന്നിരുന്നു. പള്ളി പൊളിക്കാനുള്ള രഥയാത്ര നടത്തിയത് ബിജെപി നേതാവ് എൽ കെ അദ്വാനിയായിരുന്നു. അദ്വാനിയെ ബീഹാറിൽ വെച്ച് ലാലു പ്രസാദ് യാദവ് പിടിച്ചു ജയിലിൽ അടച്ചു. ഒരു കാലത്തും ബിജെപിയുടെ ഒപ്പം പോകാത്ത നേതാവാണ് ലാലു പ്രസാദ് യാദവ്. അദ്ദേഹത്തിൻറെ മകൻ തേജസ്വി യാദവ് ഇപ്പോൾ കേരളത്തിൽ എൽഡിഎഫിന് വേണ്ടി പ്രചാരണത്തിന് വന്നിരിക്കുകയാണ്.
പള്ളി പൊളിക്കാൻ കയറിയ കർസേവകരെ ഉത്തർപ്രദേശിലെ മുലായംസിംഗ് സർക്കാർ വെടിവെച്ചിട്ടു .10 ,12 പേർ പോലീസ് വെടിയേറ്റു മരിച്ചു. എങ്കിലും പള്ളി സംരക്ഷിക്കാൻ പ്രധാനമന്ത്രി വിപി സിംഗിന് സാധിച്ചു. നബിദിനം പൊതു അവധിയായി പ്രഖ്യാപിക്കുകയും അത് നടപ്പിൽ വരുത്തുകയും ചെയ്ത ആളാണ് വിപി സിംഗ്.
ഇതുപോലെ പള്ളി സംരക്ഷിക്കാൻ നരസിംഹറാവുവിനും കഴിയുമായിരുന്നു. പക്ഷേ കോൺഗ്രസ് സർക്കാർ ചെയ്തത് പള്ളി പൊളിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കൽ ആയിരുന്നു.
ചില കോൺഗ്രസുകാർ പറയാറുണ്ട് സംസ്ഥാന സർക്കാർ ആവശ്യപ്പെടാതെ അവിടേക്ക് പട്ടാളത്തെ അയക്കാൻ സാധിക്കില്ല എന്ന് .1988 ല്‍ ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അവിടുത്തെ സർക്കാരിൻറെ അനുമതിയില്ലാതെ അവിടേക്ക് പട്ടാളത്തെ അയച്ച ആളാണ് രാജീവ് ഗാന്ധി .ഇതൊക്കെ അറിയാവുന്ന
നമ്മളോടാണ് സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ പട്ടാളത്തെ അയക്കാൻ സാധിക്കില്ല എന്ന ന്യായീകരണം കോൺഗ്രസുകാർ പറഞ്ഞുവരുന്നത്.
പള്ളി പൊളിച്ചതോ പൊളിച്ചു എന്നാൽ അത് സംബന്ധിച്ച അവകാശത്തിന് കോടതിയിൽ കേസ് കൊടുക്കണം എന്ന് ഇടത് - മതനിരപേക്ഷ കക്ഷികൾ ആവശ്യപ്പെട്ടപ്പോൾ റാവു ചെയ്തത് അതിനുപകരം പള്ളിക്കടിയിൽ അമ്പലമുണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ കേസുകൊടുക്കുകയായിരുന്നു. പള്ളി പൊളിച്ചതിനു മുകളിൽ രാമക്ഷേത്രം നിർമ്മിച്ചപ്പോൾ അത് തന്റെ അച്ഛന്റെ ആഗ്രഹമായിരുന്നു എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത് .അവിടെ അമ്പലം നിർമ്മിക്കാനായി പ്രിയങ്കാ ഗാന്ധി വെള്ളി ഇഷ്ടിക കൊടുത്തയക്കുകയും ചെയ്തു.
പള്ളി പൊളിച്ച ഉടനെ ബോംബെ നഗരത്തിൽ ശിവസേന മുസ്ലിംകൾക്കെതിരെ കൂട്ടക്കശാപ്പ് നടത്തി . ആയിരത്തിലേറെ മുസ്ലിംകളെ അവർ കശാപ്പു ചെയ്തു .വിവിധ മതക്കാർ താമസിക്കുന്ന ബോംബെ നഗരത്തിൽ മുസ്ലിംകളുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും ശിവസേനക്കാർ നേരത്തെ ചെന്ന് അടയാളം വെച്ചിരുന്നു. ആ സമയത്ത് കേന്ദ്രവും മഹാരാഷ്ട്രാ സംസ്ഥാനവും ബോംബെ മുനിസിപ്പാലിറ്റിയും ഭരിക്കുന്നത് കോൺഗ്രസ് ആയിരുന്നു. അന്ന് ഇന്ത്യാ രാജ്യത്തിൻറെ പട്ടാള വകുപ്പ് മന്ത്രി ശരത് പവാറും പോലീസ് വകുപ്പ് മന്ത്രിയായിരുന്ന എസ്ബി ചവാനും ബോംബെ നഗരത്തിലെ രണ്ട് മണ്ഡലങ്ങളിൽ നിന്ന് ജയിച്ചു പാർലമെന്റിൽ എത്തിയവരായിരുന്നു.
അവരുടെ മൂക്കിനു മുമ്പിൽ ആണ് രണ്ടാഴ്ച നീണ്ടുനിന്ന നരമേധം നടന്നത്.
മുസ്ലിംകൾ എവിടെ ആക്രമിക്കപ്പെട്ടാലും അവിടെ ഓടിയെത്തുന്ന ഒരു ലീഗ് നേതാവ് ഉണ്ടായിരുന്നു. ഇബ്രാഹിം സുലൈമാൻ സേഠ്. ബാബറി മസ്ജിദ് തകർത്തതിനേക്കാൾ അദ്ദേഹത്തെ വേദനിപ്പിച്ചത് ബോംബെ നഗരത്തിൽ നടന്ന ഈ കൂട്ടക്കശാപ്പ് ആയിരുന്നു. അദ്ദേഹം രാജ്യത്തിൻറെ പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കി പറഞ്ഞു ''മിസ്റ്റർ റാവു ,നിങ്ങൾ ഇന്ത്യയിലെ മുസൽമാന്മാരെ വഞ്ചിച്ചു '' എന്ന്.
വിപി സിംഗ് പാർലമെൻറിൽ വിശ്വാസ വോട്ടെടുപ്പ് നടത്തിയപ്പോൾ അതിന് അനുകൂലമായി വോട്ട് ചെയ്തവരായിരുന്നു ഇബ്രാഹിം സുലൈമാൻ സേട്ടുവും ഗുലാം മുഹമ്മദ് ബനാത്ത് വാലയും.
രാജീവ് ഗാന്ധി ബിജെപിയുടെ ഒപ്പം വിപി സിംഗിനെതിരേ വോട്ട് ചെയ്യുകയായിരുന്നു.
മുസ്ലിംകളുടെ പള്ളി ,ചരിത്ര സ്മാരകം ആകേണ്ടിയിരുന്ന ഒരു പള്ളി കൈയ്യൂക്ക് കൊണ്ട് തകർക്കുകയും തുടർന്ന് 1992 ഡിസംബർ 93 ജനുവരി മാസങ്ങളിലായി ബോംബെയിൽ മുസ്ലിംകൾക്കെതിരേ നടന്ന കൂട്ടക്കശാപ്പും കഴിഞ്ഞതിനുശേഷം ആയിരുന്നു മുജാഹിദ് സമ്മേളനത്തിൽ ഉയർന്ന മേൽപ്പറഞ്ഞ മുദ്രാവാക്യം.
ആ മുദ്രാവാക്യം പരക്കെ വിമർശിക്കപ്പെട്ടു. ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമം പത്രമാണ് അതിനു മുന്നിൽ നിന്ന് പ്രവർത്തിച്ചത്. അതേ ജമാഅത്തെ ഇസ്ലാമിക്കാരാണ് മുസ്ലിംകളുടെ അവസ്ഥ അന്നത്തേക്കാളും മോശമായ ഇന്ന് മുസ്ലിംകൾ ഇന്ത്യയിൽ സുരക്ഷിതരാണ് എന്നും അതിന് അല്ലാഹുവിന് നന്ദിയും പറയുന്നത്.
ആർഎസ്എസ്സുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചർച്ചയുടെ പ്രതിഫലനമാണ് നമ്മൾ ഈ കാണുന്നത്. ഇനിയും ചർച്ച നടത്തും എന്ന് അവരുടെ നേതാക്കൾ പറഞ്ഞിട്ടുമുണ്ട്. അതേ ജമാഅത്തെ ഇസ്ലാമിക്കാരാണ് സംഘ്പരിവാറുമായി ഏറ്റുമുട്ടി 300 ഓളം സഖാക്കളുടെ ജീവന്‍ നഷ്ടമായ സിപിഎമ്മിനുമേൽ സംഘ്പരിവാർ ബന്ധം ആരോപിക്കുന്നത്.
ലീഗുകാരെ പോലെ തന്നെ ജമാഅത്തുകാർക്കും മുസ്ലിംകളെക്കാളും ഇസ്ലാമിനെക്കാളും വലുത് അവരുടെ സംഘടനകൾ ആണ്.

മുനാഫിക്ക് വിവാദം: പ്രചരണത്തിനെതിരെ ശക്തമായ വിമർശനവുമായി കുമ്പോൽ തങ്ങൾ രംഗത്ത്.നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് രാഷ...
06/04/2026

മുനാഫിക്ക് വിവാദം: പ്രചരണത്തിനെതിരെ ശക്തമായ വിമർശനവുമായി കുമ്പോൽ തങ്ങൾ രംഗത്ത്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് രാഷ്ട്രീയ മര്യാദകൾ ലംഘിക്കുന്ന തരത്തിലുള്ള സഭ്യേതര ഭാഷാ പ്രയോഗങ്ങൾ വർധിച്ചുവരുന്നത് അത്യന്തം അപലപനീയമാണെന്ന് കെ.എസ്. സയ്യിദ് അലി തങ്ങൾ കുമ്പോൽ പ്രസ്താവനയിൽ പറഞ്ഞു. എതിർകക്ഷി നേതാക്കളെ രാഷ്ട്രീയമായി വിമർശിക്കുന്നതിന് പകരം വ്യക്തിപരമായ അധിക്ഷേപങ്ങളും സംസ്‌കാരശൂന്യമായ പദപ്രയോഗങ്ങളും നടത്തുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
​സോഷ്യൽ മീഡിയകളിലും പൊതുപ്രസംഗങ്ങളിലും ചില സ്ഥാനാർത്ഥികളും പ്രവർത്തകരും പുലർത്തുന്ന ഭാഷാപരമായ അപചയം പ്രതിഷേധാർഹമാണ്. സത്യവിശ്വാസിയായ ഒരു സ്ഥാനാർത്ഥിയെ 'മുനാഫിഖ്' എന്ന് ആക്ഷേപിക്കുന്നതും, 'ജനം ചെരിപ്പുകൊണ്ടടിക്കും', 'തന്തയില്ലായ്മ' തുടങ്ങിയ അങ്ങേയറ്റം മോശമായ വാക്കുകൾ പ്രയോഗിക്കുന്നതും ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഇത്തരം പ്രവണതകൾ രാഷ്ട്രീയ രംഗത്തെ മലീമസമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"പ്രസ്താവനയുടെ പൂർണ്ണരൂപം."

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഭ്യേതര ഭാഷ ഒഴിവാക്കുക.
​നമ്മുടെ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി പ്രസംഗങ്ങളിലും സോഷ്യൽ മീഡിയകളിലും ചില സ്ഥാനാർത്ഥികളും പ്രവർത്തകരും എതിർകക്ഷി നേതാക്കളെ പ്രതിപക്ഷ ബഹുമാനത്തോടെ രാഷ്ട്രീയ വിമർശനം നടത്തുന്നതിനു പകരം സഭ്യേതരമായ ഭാഷ പ്രയോഗിക്കുന്നത് അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ്. അത്തരം സംസ്‌കാരശൂന്യമായ പ്രവണതകൾ ഒഴിവാക്കേണ്ടതാണ്.
​സത്യവിശ്വാസിയായ ഒരു സ്ഥാനാർത്ഥിയെ "മുനാഫിഖ്" എന്ന് അത്യന്തം ഗുരുതരമായ ഒരു വാക്ക് ഒരു വനിതാ നേതാവിൽ നിന്നും, "ജനം നിങ്ങളെ ചെരിപ്പ് കൊണ്ടടിക്കും", "തന്തയില്ലായ്മ" എന്നൊക്കെയുള്ള പ്രയോഗം ഒരു സ്ഥാനാർത്ഥിയിൽ നിന്നും കേൾക്കാനിടയായി. ഇത്തരം സഭ്യേതര വാക്കുകൾ സംസ്‌കാരശൂന്യവും മര്യാദകേടുമാണ്. അത് ഒഴിവാക്കി നാടിന്റെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി ചെയ്ത കാര്യങ്ങളും ചെയ്യാനിരിക്കുന്നതും ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു വോട്ട് തേടുകയാണ് വേണ്ടതെന്ന് നേതാക്കളെയും സ്ഥാനാർത്ഥികളെയും പ്രവർത്തകരെയും ഓർമ്മപ്പെടുത്തുന്നു.

​Sd/-
K.S. SAYED ALI THANGAL KUMBOL
5.4.2026

(അഭ്യർത്ഥന )

പ്രസ്താവന നൽകിയതിന്റെ പേരിൽ ദയവുചെയ്ത് കുമ്പോൽ തങ്ങളെ തെറി വിളിക്കരുത്.. അത്തരത്തിൽ ആരെങ്കിലും കമന്റുകളായി പ്രയോഗിച്ചാൽ അതിന്റെ ഉത്തരവാദി അവർക്ക് മാത്രമായിരിക്കും. ഇതൊരു നിയമപരമായ ഓർമ്മപ്പെടുത്തലായി കണക്കാക്കുക)


ആലപ്പുഴയിലെ കായൽസൗന്ദര്യത്തെ വാനോളം പുകഴ്ത്തി വിദേശ വിനോദസഞ്ചാരി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ശ്രദ്ധേയകമാകുന്നു. ഇന...
06/04/2026

ആലപ്പുഴയിലെ കായൽസൗന്ദര്യത്തെ വാനോളം പുകഴ്ത്തി വിദേശ വിനോദസഞ്ചാരി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ശ്രദ്ധേയകമാകുന്നു. ഇന്ത്യയിലെ ടൂറിസത്തിന് ഒരു റീബ്രാൻഡിങ് ആവശ്യമുണ്ടെന്നും ഇന്ത്യയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളേക്കാൾ കേരളത്തിന്റെ കായൽ സൗന്ദര്യം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ജാക്ക് ഹീറ്റൺ എന്ന ട്രാവൽ വ്‌ളോഗറാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയിലുടനീളം സഞ്ചരിച്ച ശേഷമാണ് ജാക്ക് കേരളത്തിലെത്തിയത്. വിനോദസഞ്ചാരികൾക്ക് ഇന്ത്യയുടെ യഥാർഥ ചിത്രം ലഭിക്കണമെങ്കിൽ കേരളത്തേയും അതിന്റെ സൗന്ദര്യത്തേയും പ്രോത്സാഹിപ്പിക്കണം. നിർഭാഗ്യവശാൽ ഇന്ത്യയ്ക്ക് ഓൺലൈനിൽ മോശം അഭിപ്രായമാണ് ലഭിക്കുന്നത്. സത്യം പറഞ്ഞാൽ ഈ വിനോദസഞ്ചാരികളിൽ ഭൂരിഭാഗം ആളുകളും ഡൽഹിയും ഉത്തരേന്ത്യയിലെ മറ്റ് സ്ഥലങ്ങളും മാത്രമേ സന്ദർശിക്കുന്നുള്ളു. വിനോദസഞ്ചാരികൾ ആസ്വദിക്കുന്ന സ്ഥലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ മാറ്റം അത്യാവശ്യമാണെന്നും ജാക്ക് പറയുന്നു.

കേരളം വൃത്തിയുള്ളതും സമാധാനപരവുമാണ്. കായലിലൂടെ സഞ്ചരിക്കാനുള്ള ഏറ്റവും നല്ല മാർഗം ഹൗസ് ബോട്ടുകളാണ്. ഈ ഹൗസ് ബോട്ടുകളിൽ ഇരുന്ന് കേരളത്തിന്റെ രുചിയും ആസ്വദിക്കാമെന്നും ജാക്ക് വ്യക്തമാക്കുന്നു. ഇന്ത്യയിൽ സന്ദർശിച്ച സ്ഥലങ്ങളിൽ ഏറ്റവും മികച്ച അനുഭവം കേരളത്തിലായിരുന്നെന്നും ജാക്ക് കൂട്ടിച്ചേർക്കുന്നു.

❤️

മതം പറഞ്ഞ് വോട്ട് പിടിക്കരുത് എന്നത് ഭരണഘടനാപരമായ കാര്യമാണ്, ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ ഇത്തരത്തിൽ പ്രവർത്തിക്കണമെന്...
05/04/2026

മതം പറഞ്ഞ് വോട്ട് പിടിക്കരുത് എന്നത് ഭരണഘടനാപരമായ കാര്യമാണ്, ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ ഇത്തരത്തിൽ പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരേയൊരു വിഭാഗം നിലവിലുള്ള അത് സംഘപരിവാർ ആണ്. കാരണം വർഗീയത മാത്രമാണ് അവരുടെ കൈമുതൽ. ജാതിയും മതവും വർഗീയതയും പറഞ്ഞു മാത്രമാണ് അവർക്ക് തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയുന്നത്. സംഘപരിവാറിന് പാലമിടുന്ന പണിയാണ് വർഷങ്ങളായി മുസ്ലിം ലീഗ് അവരുടെ ശക്തി കേന്ദ്രങ്ങളിൽ ചെയ്തു പോരുന്നത്. എതിരാളികളെ ശത്രുക്കൾ ആക്കി മുദ്രകുത്തുകയും മുസ്ലിം വിരുദ്ധരാക്കുകയും അവരുടെ ജാതിയും മതവും എടുത്തുപറഞ്ഞു വോട്ട് കുത്തണമെന്ന് ആഹ്വാനം ചെയ്യുകയും ലീഗ് നടത്തുന്ന സ്ഥിരം പ്രചാരണം ആണ്.

ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി അഡ്വ ബി ഗോപാലകൃഷ്ണന്റെ വർഗീയ പ്രസ്താവനകൾക്കെതിരെ ശക്തമായ വിമർശനമാണ് കോടതി ഉന്നയിച്ചത്. 'ഗുരുവായൂർ അമ്പലം സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ ഹിന്ദുവായ എംഎൽഎ ഉണ്ടാവണം, എന്തുകൊണ്ട് ഹിന്ദുക്കൾ ഇതുവരെ എംഎൽഎ ആയില്ല' തുടങ്ങിയ വർഗീയ വിദ്വേഷ പ്രചാരണങ്ങളാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി അദ്ദേഹം ചെയ്തുകൂട്ടിയത്. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി ലൗജിഹാദിനെക്കുറിച്ചും വ്യാജ പ്രചാരണങ്ങൾ നടത്തി. വർഗീയത വിളമ്പാനുള്ള അവസരങ്ങൾക്കായി കാത്തിരിക്കുകയാണ് ബിജെപി, അതിനുള്ള പച്ച പരവതാനി വിരിക്കുകയാണ് മുസ്ലിം ലീഗ്.

പേരാമ്പ്ര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹലീയ ക്കെതിരെ വ്യാപകമായ സൈബർ ആക്രമണവും, മതം തിരിച്ച് അപകീർത്തിപ്പെടുത്തുന്ന പ്രചാരണം എൽഡിഎഫ് നടത്തുന്നു എന്നും പറഞ്ഞ് മുതലക്കണ്ണീർ ഒഴുക്കുന്ന മീഡിയ വൺ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ, ഫാത്തിമ തഹലീയ മതം പറഞ്ഞു വോട്ടു പിടിക്കുന്ന വാർത്തകൾ കൊടുക്കാൻ മടിക്കുന്നു. 'മുസ്ലിമായ സ്ഥാനാർഥിയാണ്, സഹായിക്കണം' എന്ന് മുസ്ലിം വീടുകളിൽ പോയി പറഞ്ഞതിന്റെ തെളിവുകൾ സഹിതം പരാതികൾ ഉയർന്നു കഴിഞ്ഞു. എന്താണ് ലീഗിനും കോൺഗ്രസിനും ഇക്കാര്യത്തിൽ പറയാനുള്ളത്?

കാസർഗോഡ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ഷാനവാസ് പാതൂരിനെ മുനാഫിക്ക് ആണെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും മതപരമായി ഇകഴ്ത്തുകയും ചെയ്യുന്ന വീഡിയോയും ഇപ്പോൾ വൈറൽ ആണ്. വീഡിയോയിൽ സംസാരിക്കുന്നത് മുസ്ലിംലീഗിന്റെ വനിതാ നേതാവ് ആയിഷ ഫർസാന. 'മുനാഫിക്കിന്റെ (കപട വിശ്വാസിയുടെ) പണിയെടുക്കുന്നവൻ' എന്നാണ് വിളിച്ചു പറഞ്ഞത്.

മൂത്രമൊഴിച്ചാൽ കഴുകാത്തവർ, നിസ്കരിക്കാത്ത സ്ഥാനാർഥി, ഓര് ഞമ്മളെ ആളല്ല തുടങ്ങിയ അധിക്ഷേപംങ്ങൾ മുതൽ ഖുർആൻ തൊട്ട് സത്യം ചെയ്യിപ്പിക്കുന്നത് പോലുള്ള മതവിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ രീതികൾ കാലങ്ങളായി കൊണ്ടാടുന്ന മുസ്ലിം ലീഗിന് ഇതൊന്നും പുത്തരിയല്ല. ജാതിയോ മതമോ വർഗീയതയോ അല്ല നാടിന്റെ വികസനവും ജനങ്ങളുടെ അവകാശങ്ങളും ക്ഷേമവും പുരോഗതിയുമാണ് തെരഞ്ഞെടുപ്പുകളിൽ ചർച്ചയാവേണ്ടത്. അത് ചർച്ച ചെയ്യാൻ ഭയക്കുന്നത് കൊണ്ടാണ് യുഡിഎഫും ബിജെപിയും വർഗീയതയിലേക്ക് തിരിയുന്നത്. ഇതിനുള്ള മറുപടി മലയാളികൾ നിങ്ങൾക്ക് തരുമെന്ന് തീർച്ചയാണ്.

കേരള സംസ്ഥാനത്തിന്‍റെ മൊത്തം വാര്‍ഷിക ഹെല്‍ത്ത് ബജറ്റ് 13500 കോടി. UDF പ്രഖ്യാപിച്ച 25 ലക്ഷത്തിന്‍റെ ഹെല്‍ത്ത് ഇന്‍ഷൂറന്...
04/04/2026

കേരള സംസ്ഥാനത്തിന്‍റെ മൊത്തം വാര്‍ഷിക ഹെല്‍ത്ത് ബജറ്റ് 13500 കോടി. UDF പ്രഖ്യാപിച്ച 25 ലക്ഷത്തിന്‍റെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എഴുപത് ലക്ഷം കുടുംബങ്ങള്‍ക്ക് കൊടുക്കണമെങ്കില്‍ വര്‍ഷം കുടുംബം ഒന്നിന് ഇരുപത്തയ്യായിരം ഏറ്റവും കുറഞ്ഞ പ്രീമിയം വെച്ച് മിനിമം 17000 കോടി വേണം.
അതായത് മൊത്തം സംസ്ഥാന ആരോഗ്യ ബജറ്റിനേക്കാള്‍ കൂടുതല്‍.

ഇത് കോണ്ഗ്രസ്സിന്റെ വലിയൊരു തട്ടിപ്പിന്റെ തുടക്കം കുറിക്കാനാണ്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുമായി ചേർന്നുള്ള തട്ടിപ്പ്. സർക്കാർ ആശുപത്രികളെ തകർക്കാനുള്ള ഗൂഢ പദ്ധതിയാണ് ഈ ആരോഗ്യ ഇൻഷുറൻസ്.

വൻകിട സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് സംഭാവനയായി കോൺഗ്രസ്സ് സ്വീകരിച്ചിട്ടുള്ളത്. അതിന്റെ പ്രതിഫലമാണ് ഈ 250000 രൂപയുടെ ഇൻഷുറൻസ്.. കൂടാതെ ഇന്ത്യയിലെ വൻകിട ഫാർമസ്യുട്ടിക്കൽ കമ്പനികളിൽ നിന്നും കോടികൾ ഇലക്ട്രൽ ബോണ്ടായി വാങ്ങിയിട്ടുണ്ട്..

പാവപ്പെട്ട ജനങ്ങളുടെ ആശ്രയംകേന്ദ്രമായ സർക്കാർ ആശുപത്രികളെ തകർക്കാൻ തെരഞ്ഞെടുപ്പിന് മുൻപുതന്നെ പദ്ധതികൾ ആസൂത്രണം ചെയ്ത് ഇവർ നടപ്പിലാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അതിന്റെ പൂർത്തീകരണമാണ് UDF ന്റെ പ്രകടന പത്രിക..

250000 ലക്ഷം ഇൻഷുറൻസ് പ്രീമിയത്തിന് ഒരു വർഷം എത്ര രൂപാ വേണ്ടിവരും.? മാത്രമല്ല നിലവിലെ സൗജന്യ ചികിത്സ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ പൂർണമായി നിലക്കും. സ്വകാര്യ ആശുപത്രി മേഖല തകരും. യൂറോപ്യൻ രാജ്യങ്ങളിൽ ഡോക്ടറെ കാണാൻ അപ്പോയിൻമെന്റുകൾക്കായി മാസങ്ങളോളം കാത്തിരിക്കേണ്ട ഗതികേട് കേരളത്തിലും വരും.

ഈ പദ്ധതിയുടെ തുക കോൺഗ്രസ്സ് മൊത്തത്തിൽ ബിജെപി ക്ക് വിറ്റാൽ പോലും കിട്ടില്ല. പ്രാക്ടിക്കൽ അല്ലാത്ത ഇത്തരം പദ്ധതികൾ അടിസ്ഥാന പഠനങ്ങളും സർവ്വയോ നടത്താതെ വെറുതെ പ്രഖ്യാപിക്കുക മാത്രമാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്. വയനാട്ടിലെ പുനരധിവാസ പദ്ധതി പോലെ വെറുതെ കല്ലിടൽ ചടങ്ങ് മാത്രം.

87 വയസ്സായ മഹല്ല് കമ്മിറ്റി പ്രസിഡൻറ് അസ്സു ഹാജിയും സെക്രട്ടറി എം റഊഫും വൈസ് പ്രസിഡണ്ട് സി കാദർകുട്ടിയും  ചേർന്ന് മുഖ്യമ...
04/04/2026

87 വയസ്സായ മഹല്ല് കമ്മിറ്റി പ്രസിഡൻറ് അസ്സു ഹാജിയും സെക്രട്ടറി എം റഊഫും വൈസ് പ്രസിഡണ്ട് സി കാദർകുട്ടിയും ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് പാറപ്രം പള്ളിയുടെ ഫോട്ടോ ഉപഹാരമായി സമർപ്പിക്കുന്നു.
പള്ളിയുടെ ഫോട്ടോയിൽ ''തലശ്ശേരി കലാപകാലത്ത് സമാധാനത്തിന്റെ സ്നേഹ സ്പർശമായി ഞങ്ങൾക്ക് ആത്മവിശ്വാസം പകർന്ന പ്രിയ നേതാവിന് സ്നേഹാദരം ''എന്ന് എഴുതിയിരുന്നു.
ധർമ്മടം മണ്ഡലത്തിൽ സ്ഥാനാർത്ഥി എന്നുള്ള നിലയിൽ പിണറായി വിജയൻ സന്ദർശനം നടത്തുമ്പോൾ ആണ് പാറപ്പുറം പള്ളി മഹല്ലിന്റെ പ്രസിഡണ്ടും സെക്രട്ടറിയും വൈസ് പ്രസിഡണ്ടും ചേർന്ന് പിണറായിയെ സന്ദർശിച്ച് പള്ളിയുടെ ഫോട്ടോ സമർപ്പിച്ചത്.
മുസ്ലിംകൾക്കെതിരെ കലാപം നടത്തിയത് ആർഎസ്എസ് ആയിരുന്നു എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എന്നാൽ കഴിഞ്ഞ അഞ്ച് പത്ത് കൊല്ലമായി വാട്സ്ആപ്പ് വന്നശേഷം ആർഎസ്എസുകാർ ഉണ്ടാക്കിവിടുന്ന നുണകളാണ് ആ സംഭവത്തെ പറ്റി കോൺഗ്രസ് ലീഗ് മൗദൂദികൾ പ്രചരിപ്പിക്കുന്നത്.
ഇക്കൂട്ടർ ഒന്നും എന്തുകൊണ്ട് അസ്സുഹാജിയോടും മറ്റും മാർക്സിസ്റ്റുകാരല്ലേ പള്ളി ആക്രമിച്ചത് എന്നും പറഞ്ഞ് ചെല്ലാത്തത് .അങ്ങനെ ചെന്നാൽ ചെല്ലുന്നവരെ ചെരിപ്പൂരി അടിക്കും. ആർഎസ്എസുകാരുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ നോക്കിയല്ല അവർ അവരുടെ അഭിപ്രായം പ്രകടിപ്പിച്ചത് .അവരുടെ സ്വന്തം അഭിപ്രായമാണ്. അവരുടെ ജീവിതത്തിൽ ഉണ്ടായ അനുഭവത്തിൽ നിന്നുള്ള അഭിപ്രായമാണ്.
അവിടെ ആർഎസ്എസിന് കലാപം ഉണ്ടാക്കാനുള്ള ശക്തിയില്ലായിരുന്നു എന്നാണ് ആർഎസ്എസിന്റെ വാദം ഉയർത്തി കോൺഗ്രസ് ലീഗ് മൗദൂദികൾ പ്രചരിപ്പിക്കുന്നത്. ആർഎസ്എസിന് ശക്തി ഉണ്ടായിട്ടാണോ അവിടുത്തെ ഏറ്റവും ശക്തിയുള്ള പാർട്ടിയായ സിപിഎമ്മിന്റെ എത്രയോ സഖാക്കളെ അവർ കൊല ചെയ്തത്. ആർഎസ്എസിനെ ഇന്ത്യാ രാജ്യത്ത് എവിടേയും കുഴപ്പം ഉണ്ടാക്കാൻ അവര്‍ക്ക് അവിടെ ശക്തിയൊന്നും വേണ്ടതില്ല എന്ന് സാമാന്യബോധമുള്ള എല്ലാവർക്കും മനസ്സിലാകും .
1979ൽ തലശ്ശേരിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ ആൻറണി കോൺഗ്രസിന്റെ യൂത്ത് വിഭാഗം മലബാറിന്റെ പല ഭാഗങ്ങളിൽ നിന്നും അവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയിരുന്നു .5000 പ്രവർത്തകർ പോയി എന്നാണ് അവർ പറഞ്ഞത്. അന്ന് കുറ്റ്യാടി ഭാഗത്തുള്ള എന്റെ രണ്ടു സുഹൃത്തുക്കൾ അവിടെ പോയി മടങ്ങി വന്നു പറഞ്ഞത് അവിടെ മാർക്സിസ്റ്റുകാർ ജയിക്കും എന്നാണ്. അവർ ചെന്ന മുസ്ലിം വീടുകളിൽ നിന്നെല്ലാം അവിടുത്തെ സ്ത്രീകൾ അവരോട് പറഞ്ഞത് ''മക്കളേ ആർഎസ്എസ്സുകാർ ആക്രമിക്കാൻ വന്നപ്പോൾ ഞങ്ങളെ സഹായിക്കാൻ സിപിഎംകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ നിങ്ങൾ പോയിക്കോ ''എന്നായിരുന്നു .
വാശിയേറിയ ഒരു തെരഞ്ഞെടുപ്പ് ആയിരുന്നു അവിടെ നടന്നത് സിപിഎമ്മിന് നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും വലിയ പരാജയം സംഭവിച്ച 1977ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ ആയിരുന്നു ഈ ഉപതിരഞ്ഞെടുപ്പ്.
അവിടെ പോയി വന്നവർ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു 21000 ത്തോളം വോട്ടിന് സിപിഎം സ്ഥാനാർത്ഥി അവിടെ വിജയിച്ചു .ഇന്നത്തേതിന്റെ പകുതി വോട്ടർമാരേ അന്നുളളൂ എന്നും ഓർക്കണം.

Address

Kozhikode

Website

Alerts

Be the first to know and let us send you an email when LEFT IMAGE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category