കൊയിലാണ്ടി

കൊയിലാണ്ടി 𝙰𝙳𝚂 & 𝙿𝚁𝙾𝙼𝙾𝚃𝙸𝙾𝙽 /𝙳𝙼

ᴡᴇ ᴀʀᴇ ɴᴏᴛ ʀᴇꜱᴩᴏɴꜱɪʙʟᴇ ꜰᴏʀ ᴀɴʏ ᴄᴏᴍᴇɴᴛꜱ ᴏɴ ɴᴇᴡꜱ ᴏʀ ᴠɪᴅᴇᴏ ᴡᴇ ᴩᴏꜱᴛ.
(1)

കൊയിലാണ്ടി സ്വെദേശി Ali Kaithavalappil  ഒരു പ്രധാന വേഷത്തിൽ അഭിനയിച്ച കൂടൽ  ഇന്ന് റിലീസ് ആയി  സിനിമ മികച്ച അഭിപ്രായം നേട...
27/06/2025

കൊയിലാണ്ടി സ്വെദേശി Ali Kaithavalappil ഒരു പ്രധാന വേഷത്തിൽ അഭിനയിച്ച കൂടൽ ഇന്ന് റിലീസ് ആയി സിനിമ മികച്ച അഭിപ്രായം നേടി മുന്നേറുന്നു

27/06/2025

എന്തിനാണ് സാർ ഇങ്ങെനെ നാണം കെടുന്നത് കാണുമ്പോൾ വിഷമം പാതിരാത്രിയിൽ ഒരു വീട്ടിൽ പോവുന്നതിനു ചില പ്രോട്ടോകോൾ ഇല്ലേ കോടതി കഴിഞ്ഞ ദിവസം ഇതു പാടില്ല എന്ന് പറഞ്ഞത് അല്ലെ

തൃശ്ശൂർ ദേശമംഗലം ഗ്രാമപഞ്ചായത്ത് അംഗവും വള്ളത്തോൾ നഗർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമായ പി.ഐ. ഷാനവാസിന്റെ വീട്ടിൽ അർദ്ധരാത്രിയിൽ പോലീസ് അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതായി പരാതി. സ്ത്രീകളടക്കമുള്ള വീട്ടുകാരെ സി.ഐ. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നാണ് ഷാനവാസ് ആരോപിക്കുന്നത്. സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ, ഒരു അന്വേഷണത്തിന്റെ ഭാഗമായി ഷാനവാസിനെ വിളിക്കാൻ ചെന്നപ്പോൾ അദ്ദേഹം പ്രകോപിതനാവുകയായിരുന്നു എന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം, ഈ സംഭവം സംബന്ധിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്

ഷാനവാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

"അടിയന്തിരാവസ്ഥക്കെതിരെ ആഘോഷം വെച്ച കേരളത്തിലെ ഗവൺമെന്റിന്റെ പോലീസ് കോൺഗ്രസ്സ് പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കാൻ ശ്രമിക്കുന്നു. ഇതിൽ പാർട്ടി ഇടപെടണം. ഇത് ആദ്യമായല്ല അർധരാത്രി പല കാരണം പറഞ്ഞുകൊണ്ട് വീട് വളയുകയും വീട്ടുകാരെ ഭയപ്പെടുത്തുകയും ചെയ്യുക. 107 എന്നപേരിൽ ചെക്കിങ്ങ് എന്ന പേരിൽ പാതിരാത്രി വീട് വളയുക. എല്ലാം പൊതുപ്രവർത്തകർക്കും സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമായി കേസുകൾ വരും. അതിന്റെ എണ്ണവും വർധിക്കും. അവരുടെയൊക്കെ തലയിൽ 107 പോലുള്ള വകുപ്പുകൾ കെട്ടിവെച്ച് അവരെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നു. എന്തുകൊണ്ടാണ് തൃശ്ശൂരിലെ ബിജെപി നേതാവിന്റെ പേരിൽ പോലീസ് ചാർജ് ചെയ്ത 107 അവരുടെ പ്രതിഷേധത്തെ തുടർന്ന് ഒരു ദിവസം കൊണ്ട് നീക്കിയത്? കോൺഗ്രസ്സ് നേതാക്കളെയും പ്രവർത്തകരെയും ഇങ്ങനെ വേട്ടയാടുന്നത് എന്തിനാണ്? അവസാനം ആ സി.ഐ. പറഞ്ഞത് എന്നെ എടുത്തോളാം എന്നാണ്. എന്നെപ്പോലെ സാധാരണക്കാരനായ ഒരു പ്രവർത്തകന് എന്തു ചെയ്യാൻ കഴിയും? ഒരു കൂട്ടുകുടുംബത്തിൽ ജീവിക്കുന്ന എനിക്ക് എത്രനാൾ ഇങ്ങനെ ആ വീട്ടിൽ തുടരാൻ കഴിയും. ദയവ് ചെയ്ത് ഇത് പോലെ 107 ചാർജ് ചെയ്തിട്ടുള്ള ജില്ലയിലെ നമ്മുടെ കോൺഗ്രസ്സ് പ്രവർത്തകരെ പോലീസിന്റെ ഭീഷണിക്കും ടോർച്ചറിനും വിട്ട് കൊടുക്കാതെ അടിയന്തിരമായി പാർട്ടി ഒരു ഇടപെടൽ നടത്തണം.

ദേശീയപാതയിലെ വെള്ളക്കെട്ട്; അടിയന്തര നടപടികൾ കൈക്കൊള്ളാൻ നിർദ്ദേശംമന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ പ്രത്യേക യോഗ...
27/06/2025

ദേശീയപാതയിലെ വെള്ളക്കെട്ട്; അടിയന്തര നടപടികൾ കൈക്കൊള്ളാൻ നിർദ്ദേശം

മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ പ്രത്യേക യോഗം ചേർന്നു

ദേശീയപാതയിലെയും സർവീസ് റോഡുകളിലെയും വെള്ളക്കെട്ടുകളും കുഴികളും ഒഴിവാക്കാനും അടിയന്തര അറ്റകുറ്റപ്പണികൾ നടത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് നിർദ്ദേശം നൽകി. പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം അടിയന്തരമായി വിളിച്ചു ചേർത്ത ഓൺലൈൻ യോഗത്തിലാണ് ദേശീയ പാത അതോറിറ്റിക്കും കരാർ കമ്പനികൾക്കും ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയത്. രണ്ടു ദിവസത്തിനകം അടിയന്തര അറ്റകുറ്റപ്പണികൾ നടത്താനാണ് നിർദ്ദേശം. വരും ദിവസങ്ങളിൽ മഴ കനക്കാൻ സാധ്യതയുള്ളതിനാൽ താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തി റോഡുകളിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കാനും കുഴികൾ അടയ്ക്കാനും നിർദ്ദേശം നൽകി. പ്രശ്നങ്ങളുള്ള പ്രദേശങ്ങൾ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥർ സന്ദർശിച്ച് കരാറുകാരെ കൊണ്ട് നടപടികൾ എടുപ്പിക്കണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.

ദേശീയപാത കടന്നുപോകുന്ന പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷന്മാർ യോഗത്തിൽ പങ്കെടുത്തു. ദേശീയപാതയിലും സർവീസ് റോഡിലും വലിയ കുഴികളും വെള്ളക്കെട്ടും നിറഞ്ഞത് യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ടെന്ന് അധ്യക്ഷന്മാർ ചൂണ്ടിക്കാട്ടി. സർവീസ് റോഡുകൾ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നതും ഡ്രെയിനേജ് സംവിധാനം പൂർത്തിയാവാത്തതും വലിയ വെള്ളക്കെട്ടുകൾക്ക് കാരണമാവുന്നുണ്ട്. പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ വലിയ ഗതാഗതക്കുരുക്ക് ഇതുമൂലം ഉണ്ടാകുന്നതായും അവർ പറഞ്ഞു. ശാശ്വത പരിഹാരത്തിനായി മഴ കുറയുന്നതുവരെ കാത്തുനിൽക്കാതെ താൽക്കാലിക അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്താനാണ് ജില്ലാ കളക്ടറുടെ നിർദ്ദേശം. അടുത്ത ദിവസം തന്നെ വീണ്ടും യോഗം ചേർന്ന് പ്രവൃത്തി പുരോഗതി വിലയിരുത്തും.

ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

27/06/2025
27/06/2025

ഇന്നത്തെ കലാ പരിപാടി തുടങ്ങി

27/06/2025

'അൽപ വസ്ത്രം ധരിച്ചു തുള്ളൽ സ്‌കൂളുകളിലെ സൂംബ ഡാന്‍സ് സംസ്‌കാരത്തിന് ചേര്‍ന്നതല്ല'; എതിര്‍പ്പുമായി വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫ്

കുട്ടികൾ പഠിച്ചും കളിച്ചും വളരട്ടെ 😍😍😍

ഇളയിടത്ത് വേണു ഗോപാൽ  ആദരവോടെ പ്രണാമം 1969-ൽ ഇന്ത്യ-പാക് യുദ്ധകാലം. ബംഗാളിന്റെയും അസമിന്റെയും അതിർത്തിപ്രദേശങ്ങളിലേക്ക് ...
27/06/2025

ഇളയിടത്ത് വേണു ഗോപാൽ ആദരവോടെ പ്രണാമം
1969-ൽ ഇന്ത്യ-പാക് യുദ്ധകാലം. ബംഗാളിന്റെയും അസമിന്റെയും അതിർത്തിപ്രദേശങ്ങളിലേക്ക് ബംഗ്ലാദേശിൽനിന്ന് അഭയാർഥികൾ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബറോടെ അഭയാർഥികളുടെ എണ്ണം കോടിയോളമായി. അഭയാർഥിക്യാമ്പുകൾ സജീവമാകുന്നു. ആ അവസരത്തിൽ ഡിസംബർ 20-ന് സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ കത്ത് വരുന്നത് ഉടൻ പട്‌നയിൽ എത്തണം. ക്യാമ്പിൽ താങ്കളുടെ സേവനം ആവശ്യമുണ്ട്. മുംബൈയിലെ ഫ്രീപ്രസ് ജേണലിലെ ജോലിനഷ്ടപ്പെട്ട് നാട്ടിൽ കഴിഞ്ഞുകൂടുമ്പോഴാണ് ജെ.പി.യുടെ കത്തിന്റെ വരവ്.
പോകാതിരിക്കാൻ വയ്യ. കൈയിലാണെങ്കിൽ ഒരുകാശുപോലുമില്ല. അമ്മയോട് വിവരങ്ങൾ പറഞ്ഞു. അമ്മയുടെ കൈയിലും പണമില്ല. വീട്ടിൽ ഉപയോഗശൂന്യമായി കിടന്ന ഒരു ഓട്ടച്ചെമ്പ് അമ്മയുടെ അനുവാദത്തോടെ വിറ്റു. 400 രൂപ കിട്ടി. അതുമായി പട്‌നയിലേക്ക് തിരിച്ചു. കൊൽക്കത്തയിൽനിന്ന് 60 കിലോമീറ്റർ അകലെയുളള ദ്വിഗ്‌ഭേരിയിലെ ക്യാമ്പിൽ -ബംഗ്ലാദേശ് അഭയാർഥിക്യാമ്പിൽ പ്രവർത്തിച്ച കാലത്തെക്കുറിച്ച് ഇളയിടത്ത് വേണുഗോപാൽ മാതൃഭൂമി പ്രസിദ്ധീകരിച്ച ‘തീക്കനൽപാതയിലൂടെ ഒരു ശാന്തിയാത്ര’ എന്ന പുസ്തകത്തിൽ അഭയാർഥിക്യാമ്പിലെ ദുരിതാവസ്ഥ വേണുഗോപാൽ വിശദീകരിക്കുന്നുണ്ട്. ദ്വിഗ്‌ഭേരി ക്യാമ്പിലെ മികച്ച പ്രവർത്തനത്തിന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽനിന്ന് ബഹുമതി ലഭിച്ചിരുന്നു.
1988-ലാണ് ‘ചില്ല’ മാസിക ആരംഭിച്ചത്. എം.ടി. വാസുദേവൻ നായരാണ് ചില്ല മാസിക തുടങ്ങാനുള്ള പ്രചോദനം പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിലും അവർക്കൊരിടം നൽകുന്നതിലും വേണുഗോപാൽ ഏറെ ശ്രദ്ധിച്ചിരുന്നു.

കൊല്ലം പിഷാരികാവ് ക്ഷേത്രം ട്രസ്റ്റിബോർഡ് ചെയർമാൻ എന്ന നിലയിൽ നിരവധി വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രണ്ടുതവണ ട്രസ്റ്റിബോർഡ് ചെയർമാനായി പ്രവർത്തിച്ചു. കൊയിലാണ്ടി സിറ്റിസൺസ് കൗൺസിൽ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട് തുറയൂർ ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാർഡിൽനിന്ന് സ്വതന്ത്യനായി മത്സരിച്ച് വിജയിച്ച വേണുഗോപാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിയിരുന്നു. 1977 മുതൽ 82 വരെയുളള കാലത്താണ് ജനപ്രതിനിധിയായത്. എട്ടംഗ ഭരണസമിതിയിൽ സ്വതന്ത്രനായി വിജയിച്ച വേണുഗോപാലിന്റെ പിന്തുണയില്ലാതെ ആർക്കും ഭരിക്കാനുളള ഭൂരിപക്ഷമുണ്ടായിരുന്നില്ല. അങ്ങനെയാണ് വേണുഗോപാലിന്റെ പിന്തുണയോടെ മുസ്‌ലിംലീഗിലെ പളളിക്കൽ ഇബ്രാഹിം പ്രസിഡന്റും വേണുഗോപാൽ വൈസ് പ്രസിഡന്റുമായത്. ഇബ്രാഹിം അവധിയിൽ പ്രവേശിച്ചപ്പോൾ പ്രസിഡന്റിന്റെ ചുമതലയും വഹിച്ചു.
മാതൃഭൂമി യിൽ വന്ന തീ കനൽ പാതയിലൂടെ ഒരു ശാന്തി യാത്ര തീർത്ഥാടന സ്മരണകൾ എന്നിവ പ്രധാന കൃതികൾ ആണ് ഭാഷ സമനയാ വേദി അവാർഡ് കേരള മഹാത്മാജി സാംസ്കാരിക വേദി അവാർഡ് അർഹനായി
കേരള സാഹിത്യ അകാദമി ഫോകലർ അകാദമി മുൻ അംഗം ആയിരുന്നു സ്വാമി വിവേകാനന്ദ റിസേർച് കമ്മിറ്റി ദേശീയ മത സൗഹാർദ കമ്മിറ്റി അംഗം ആണ്
അസുഖതെ തുടർന്നു കൊല്ലത്തെ വീട്ടിൽ ആയിരുന്നു അന്ത്യം
ഭാര്യ ജലജ മക്കൾ പ്രശാന്ത് വേണുഗോപാൽ asst എഡിറ്റർ ചില്ല മാസിക QFFK ഫെസ്റ്റിവൽ ചെയർമാൻ മരുമക്കൾ വിനോദ് രശ്മി (അധ്യാപിക കൊല്ലം യൂ പി സ്കൂൾ

(ഫോട്ടോ മുൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയിൽ നിന്നും പുരസ്‌കാരം വാങ്ങുന്നു )

കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ്‌ SSLC, Plus 2 പരീക്ഷയിൽ മികച്ച വിജയം നേടിയ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾക്ക് അവാർ...
27/06/2025

കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ്‌ SSLC, Plus 2 പരീക്ഷയിൽ മികച്ച വിജയം നേടിയ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾക്ക് അവാർഡ്ദാനവും അനുമോദന ചടങ്ങും സംഘടിപ്പിക്കുന്നു. 28/06/2025 ശനി കാലത്ത് പത്ത് മണിക്ക് കൊയിലാണ്ടി തക്കാര റെസ്റ്റോറന്റ് ഹാളിൽ നടക്കുന്ന പരിപാടി കൊയിലാണ്ടി SHO ഇൻസ്‌പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും

മലബാറിൽ നിന്നും സിനിമയിൽ വന്ന മറ്റൊരു മിമിക്രി താരമാണ് Navas Vallikkunnu  . " നിവിൻ പൊളി പറഞ്ഞ പോലെ സ്വയം വഴി വെട്ടി വന്...
26/06/2025

മലബാറിൽ നിന്നും സിനിമയിൽ വന്ന മറ്റൊരു മിമിക്രി താരമാണ് Navas Vallikkunnu . " നിവിൻ പൊളി പറഞ്ഞ പോലെ സ്വയം വഴി വെട്ടി വന്നവൻ " സുഡാനി ഫ്രം നൈജീരിയയിൽ തുടങ്ങിയ അഭിനയം അഭിലാഷത്തിലും ദേ ഇപ്പോൾ അഹമ്മദിന്റെ കബീറിന്റെ വെബ് സീരീസിലും വരെ എത്തി നില്ക്കുന്നു . ചെറിയ റോളിൽ തുടങ്ങി ഇപ്പോൾ മുഴുനീള വേഷങ്ങളിൽ വരെ എത്തി നിൽക്കുന്നു കഴിവിന് കിട്ടിയ അംഗീകാരം എന്ന് തന്നെ പറയാം. നവാസിന്റെ മലയാള സിനിമയിലെ വളർച്ച പെട്ടന്ന് ആയിരുന്നു .

കോഴിക്കോടിന്റെ ഗ്രാമപ്രദേശങ്ങളിൽ എല്ലാവരോടും സ്നേഹത്തോടെയും, സഹാനുഭൂതിയുടെയും പെരുമാറുന്ന നമുക്കൊക്കെ പരിചയമുള്ള, ഒരാളെപ്പോലെയാണ് നവാസ് വള്ളിക്കുന്ന് അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളെ കാണുമ്പോൾ തോന്നുക. കോഴിക്കോടൻ ഭാഷയിൽ ഡയലോഗ് ഡെലിവറി നടത്തുന്ന അദ്ദേഹത്തിന്റെ സംസാരശൈലി രസകരമാണ്.

സുഡാനി ഫ്രം നൈജീരിയ'യെന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്ന നവാസ് പിന്നീട് 'തമാശ,കപ്പേള, കുരുതി, അം അ, അൻപോട് കൺമണി അഭിലാഷം എന്നീ ചിത്രങ്ങളിൽ ശ്രെദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

മഴവിൽ മനോരമയിലെ 'കോമഡി സർക്കസ്' എന്ന പ്രോഗാമാണ് നവാസിന്റെ കലാജീവിതത്തിൽ വഴിത്തിരിയാവത്. ആ പ്രോഗാമിൽ ഫൈനലിൽ എത്തുകയും ജനപ്രിയ നായകൻ അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു. അതുകണ്ടിട്ടാണ് 'സുഡാനി ഫ്രം നൈജീരിയയിലേക്ക് അവസരം കിട്ടുന്നത്.അഭിനയിച്ച ചിത്രങ്ങളിൽ തമാശ, കുരുതി ജയ്ലർ നദികളിൽ സുന്ദരി യമുന ഇമ്പം പെരുമാനി ആപ്പ് കൈസാ ഹോ 1744 വൈറ്റ് ആൾട്ടോ സുഫിയും സുജാതയും മധുരം പച്ച മാങ്ങാ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾ പ്രത്യേക പ്രശംസ അർഹിക്കുന്നു.

കോഴിക്കോട് ജില്ലയ്ക്ക് കളക്ടറുണ്ടോ?ഇല്ലെന്നാണ് തോന്നണത്!അഥവാ ഉണ്ടായിരുന്നുവെങ്കിൽ, ഒന്നുകിൽ പകുതിവെച്ചു മതിയാക്കി പോയിട്...
26/06/2025

കോഴിക്കോട് ജില്ലയ്ക്ക് കളക്ടറുണ്ടോ?

ഇല്ലെന്നാണ് തോന്നണത്!
അഥവാ ഉണ്ടായിരുന്നുവെങ്കിൽ, ഒന്നുകിൽ പകുതിവെച്ചു മതിയാക്കി പോയിട്ടുണ്ടാവും. അല്ലെങ്കിൽ ഒന്നും കണ്ടില്ല, കേട്ടില്ല എന്ന മട്ടിൽ മറ്റുള്ള എളുപ്പമുള്ള കാര്യങ്ങൾ മാത്രം നോക്കി സ്വസ്ഥമായി ഇരിപ്പുണ്ടാവും....

കാര്യം ഇതാണ് കോഴിക്കോടിനു വടക്ക്, വേങ്ങളം മുതൽ അഴിയൂർ വരെയുള്ളതും അതുവഴി കടന്നുപോകുന്നവരുമായ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും സമയത്തിനും വർഷങ്ങളായി പുല്ലുവില കൽപ്പിക്കാത്ത N H 66 ന്റെ നിർമാണ പ്രവർത്തി ഏറ്റെടുത്ത Wagad company യുടെ, നിരുത്തരവാദപരവും അപകടകരവും, ആയ റോഡ് നിർമാണ പ്രവൃത്തി, തടയുകയും, നടപടികൾ കൈക്കൊള്ളൂകയും, ശരിയായ രീതിയിൽ മാത്രം മുന്നോട്ടു പോകാൻ നിർദേശിക്കുകയും ചെയ്യുമായിരുന്നു....

അറിഞ്ഞത് ശരിയാണെങ്കിൽ, ഒത്തിരി പേർ മരണപ്പെട്ടുകഴിഞ്ഞു, ചെറുതും വലുതുമായ പരിക്ക്കൾ പറ്റിയവർ നിരവധി.. ഒരുപാട് പേർ നടക്കാനാവാതെ, ആജീവനാന്തം വികലാംഗർ ആയി മാറി... നൂറു കണക്കിന് വാഹനങ്ങൾ വർക്ക് ക്ഷോപ്പുകളിൽ ഉണ്ട്.

പലർക്കുമായി നഷ്ടമായത് ലക്ഷങ്ങളാണ്.

കൃത്യ സമയത്തു എയർപോർട്ടിൽ എത്താൻ കഴിയാതെ ഫ്ലൈറ്റ് കിട്ടാതെ പോയവരും അതുവഴി വിസ കാലാവധി കഴിഞ്ഞു ജോലി പോയവരും, ഇന്റർവ്യൂ വിനു സമയത്തു എത്താതെ അവസരം നഷ്ടമായവരും, അത്യാസന്ന നിലയിൽ, ആംബുലൻസിൽ കിടന്നു, വഴിയടഞ്ഞു, മൃതിയടഞ്ഞവരും എത്ര..???

കരാർ പ്രകാരം യാത്ര സൗകര്യം കൃത്യമായി ഒരുക്കണം, ഒരാളുടെയും സഞ്ചാര സ്വാതന്ത്ര്യം തടയപ്പെടാൻ പാടില്ല, എന്നതിന് പകരം ഇന്നുവരെ ആരും ഒരുപാട് തടസ്സവും ഇല്ലാതെ ഈ വഴി യാത്ര ചെയ്തിട്ടില്ല എന്നതാണ് യാഥാർഥ്യം.

പുതിയ, സൗകര്യമുള്ള ഇത്തരം ആറു വരി പാതകൾ ഉണ്ടാക്കുമ്പോൾ യാത്രകൾക്ക് ബുദ്ദിമുട്ട് ഉണ്ടാവുക സ്വഭാവികമാണെങ്കിലും
ഇത്രയും കാലം ബുദ്ദിമുട്ടുകളും കഷ്ട നഷ്ടങ്ങളും മാത്രം എന്നതും, സർവീസ് റോഡുകൾ പൊടുന്നനെ ചെറുതാകുന്നതും, പുഴയെ വെല്ലുന്ന, വെള്ളക്കെട്ടുകളും, ഉണ്ടാക്കിയ സ്ലാബുകൾ പകുതിയും തകർന്നു, പുതുക്കി പണിതുകൊണ്ടിരിക്കുന്നതും, ഈ റീച്ചിൽ മാത്രം കാണുന്ന അത്ഭുതമാണ്!!!

പ്രസവ വേദന കിട്ടിയ സ്ത്രീകൾ ഹോസ്പിറ്റലിലേക്കുള്ള വഴിയിൽ, കുഴികളിൽ വീണ് വാഹനങ്ങളിൽ പ്രസവിക്കുന്നത് , ഹോസ്പിറ്റൽ ചിലവ് കുറക്കാനുള്ള Wagad company യുടെ, സഹായമാണ് എന്നാണ് കേൾക്കുന്നത്...

മേജർ സർജറി കഴിഞ്ഞു വീട്ടിലേക്കു വരുന്നവഴി വാരിക്കുഴിയിൽ വീണ് സ്റ്റിച് പൊട്ടി, വീണ്ടും സ്റ്റിച് ഇടാൻ മടങ്ങിപ്പോകുമ്പോൾ, വേദന സഹിക്കുന്നതിലും ഭേദം മരിക്കുന്നതാണ്, എന്ന് പറഞ്ഞവരുണ്ട്...

ഇന്ന് രണ്ടു ലോറികളും ഒരു ബസ്സും വെള്ളക്കുഴിയിൽ കണ്ടു. രണ്ടു കിലോമീറ്റർ ദൂരത്തിൽ ബ്ലോക്കും...

പണി കഴിഞ്ഞെന്നു പറയുന്ന മൂരാട് പാലത്തിന്റെ രണ്ടു കിലോമീറ്റർ ദൂരമുള്ള അപ്രോച് റോഡ് കോൺഗ്രീറ്റ് ആണെങ്കിലും നിരപ്പില്ലാത്തതും വെള്ളം കെട്ടി നിൽക്കുന്നതുമാണ്....

സ്റ്റേറ്റ് ദുരന്ത നിവാരണ വിഭാഗത്തിന് അയച്ച പരാതി, വലിയ ദുരന്തമായി മാറിയിട്ടുണ്ടാവും, കാരണം, സർക്കാരിന്റെ ഉയർന്ന തസ്തികയിൽ ഇരുന്ന പലരും റിട്ടയർമെന്റിന് ശേഷം ഇത്തരം കമ്പനികളിൽ എല്ലാത്തരം പരാതികളും ഹോൾഡ് ചെയ്യിപ്പിക്കാനായി, വലിയ ശമ്പളം വാങ്ങി ഇരിപ്പുണ്ട്.....

നേരായ വഴികളൊക്കെ അടഞ്ഞതുകൊണ്ടാണ്, ഇങ്ങിനെ ഒരു കുറിപ്പെഴുതാൻ തുണിഞ്ഞത്.

അല്ലെങ്കിലും സാധാ രണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ ഒരുത്തനും വരില്ലെന്ന്, നന്നായി അറിയാം...

കുറച്ചു മുൻപ് കളക്ടർ ഒരു കമ്മീഷനെ വെച്ചിരുന്നു, ഒന്ന് വന്ന് പോയി.. .
നിർദേശങ്ങൾ കൊടുത്തു മടുത്തിട്ടാവും.

ഇനി ഇതെങ്ങാനും കളക്ടർ കാണുമോ, അറിയുമോ ആവോ?

രാഷ്ട്രീയക്കാർ ഇടക്ക് വന്ന് കുറച്ച് ഫോട്ടോസ് എടുക്കുകയും അത് കൃത്യമായി മാധ്യമങ്ങൾക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്ന അവരുടെ പണി തീരുന്നു ആ പ്രതീക്ഷ പണ്ടേ പോയതാണ്

ഒന്ന് വരണം, വേങ്ങളം മുതൽ അഴിയൂർ വരെ അങ്ങോട്ടും ഇങ്ങോട്ടും, ഒരു മുന്നറിയിപ്പുമില്ലാതെ, യാത്ര ചെയ്യണം...

എന്നിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, NHAI ലെയും Wagad company യിലെയും ഉയർന്ന ഉദ്യോഗസ്ഥരുടെ, ഭാര്യമാരോ, സഹോദരിമാരോ ഗർഭിണികളായുണ്ടെങ്കിൽ അവരെയോ, മേജർ സർജറി കഴിഞ്ഞ ഉടനെ യുള്ളവരെയോ, ഈ റോഡിലൂടെ ഒരു 40 km സ്പീഡിൽ, ഞങ്ങൾ ഓടിക്കുന്ന ഒരു സാദാ കാറിൽ ഇരുത്തി, ഒന്ന്‌ അങ്ങോട്ടും, ഇങ്ങോട്ടും ഓടിക്കാനുള്ള അവസരം ഉണ്ടാക്കി തരണം....!

കോരന് കുമ്പിളിൽ തന്നെ കഞ്ഞി..!!!

NB: ജില്ലാ കളക്ടർ ഒന്ന് ഒച്ച വച്ചിരുന്നുവെങ്കിൽ, വാഗഡ് കമ്പനി, ഒന്നുർന്നേനെ


Nazar Malolmuku

ഹൃദയം നുറുക്കുന്ന വേദന ആദ്യ കൺമണിയെ  നേരിൽ കാണാനാവാതെ കാണാമറയത്ത് അവൻ യാത്രയായി ,,,   കൊയിലാണ്ടി കൊല്ലം പിഷാരിക്കാവിനടുത...
26/06/2025

ഹൃദയം നുറുക്കുന്ന വേദന
ആദ്യ കൺമണിയെ നേരിൽ കാണാനാവാതെ കാണാമറയത്ത് അവൻ യാത്രയായി ,,,
കൊയിലാണ്ടി കൊല്ലം പിഷാരിക്കാവിനടുത്ത് ചെട്ടിയാട്ടിൽ സുബീഷ് 38 വയസ്സ് കുവൈതിൽ 24/06 ന് രാവിലെ ഹൃദയാഘാതം മൂലം മരണപ്പെട്ടു,,
ഡിസംബർ 19 ന് നെഞ്ച് വേദനയെ തുടർന്ന് അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു,

ഐസിയു, വെൻ്റിലേറ്റർ, എഗ്‌മോ എല്ലാം അതിജീവിച്ച് സുഖം പ്രാപിച്ച് വന്നെങ്കിലും ഹൃദയത്തിൻ്റെ പമ്പിങ്ങ് വളരെ കുറഞ്ഞ നിലയിലായിരുന്നു, ഡോക്ടർമാർ ഹൃദയമാറ്റം നിർദ്ധേശിച്ചു,

മൂന്ന് മാസം കഴിഞ്ഞിട്ടും അവയവം ലഭിക്കാതായപ്പോൾ ഡിസ്ചാർജിനെ കുറിച്ച് ആലോചിച്ചു , ആ സമയത്ത് ഒരു കുടുംബത്തിൻ്റെ നിർഭാഗ്യം സുബീഷിന് ഭാഗ്യമായി ഭവിച്ചു മാർച്ച് മാസത്തിലെ അവസാന ദിവസം മറ്റൊരാളുടെ ഹൃദയം സുബീഷിൻ്റെ ശരീരത്തിൽ തുടിച്ചു

ഞങ്ങൾ പ്രവാസികൾക്ക് അന്നം തരുന്ന ഈ നാട് സുബീഷിന് ജീവിതത്തോടൊപ്പം ജീവനും നൽകി ,സാമ്പത്തീക ചിലവേതുമില്ലാതെ ആശുപത്രി വിട്ടു.

അവൻ്റെ പ്രിയതമയും ആ പിഞ്ചോമനയും അച്ചനും അമ്മയും സഹോദരൻമാരും ഒരുപാട് സന്തോഷിച്ചു കുവൈത്തിൽ തന്നെ ജോലി ചെയ്യുന്ന അനുജൻ സജേഷ് കണ്ണിമ ചിമ്മാതെ കണ്ണിലെ കൃഷണമണി പോലെ അവനെ സംരക്ഷിച്ചു,

കുറച്ച് ദിവസങ്ങൾക്ക് ശേഷം ശാരീരിക അസ്വസ്തത അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും അദാനിലെ കാർഡിയോളജി വാർഡിൽ നാലാമത്തെ നിലയിൽ നാലാം നമ്പർ റൂമിൽ അവനെത്തി, ഹൃദയം വീക്കായി തുടങ്ങിയിരിക്കുന്നു,

ഡോക്ടർ ഓപ്പൺ സർജറി നിർദ്ധേശിച്ചു 23 ന് രാവിലെ സർജറി ചെയ്തെങ്കിലും 24 ന് രാവിലെ ആ ഹൃദയതാളം നിലച്ചു,

ഒരു പാട് മൃത ശരീരങ്ങൾ നാട്ടിലേക്ക് അയച്ചിട്ടുണ്ടെങ്കും കരൾ പിളർക്കുന്ന നോവായെനിക്ക് സുബീഷ്,,

ഒരു പാട് മോഹങ്ങളുമായി വിമാനം കയറിയ ഒരു പ്രവാസി കൂടി കോഫിൻബോക്സിൽ കുവൈതിലെ സബാ മോർച്ചറിയിൽ നിന്ന് എയർ ഇന്ത്യയുടെ വിമാനത്തിൽ 15 മിനുട്ട് കഴിയുമ്പോൾ കരിപ്പൂർ വിമാനതാവളത്തിലിറങ്ങും,,, ആ കുടുംബത്തിന് താങ്ങാനുള്ള കരുത്തുണ്ടാവട്ടെ,,,,
ആദരാഞ്ജലികൾ അനിയാ,,

കൊല്ലം ശാന്തി സദനത്തിൽ ഇളയിടത്ത് വേണുഗോപാൽ (82) അന്തരിച്ചു. സാമൂഹ്യ പ്രവർത്തകൻ, പിഷാരികാവ് ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർ...
26/06/2025

കൊല്ലം ശാന്തി സദനത്തിൽ ഇളയിടത്ത് വേണുഗോപാൽ (82) അന്തരിച്ചു. സാമൂഹ്യ പ്രവർത്തകൻ, പിഷാരികാവ് ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ, മദ്യവർജനസമിതി സംസ്ഥാന പ്രസിഡണ്ട്, ചില്ല മാസിക പത്രാധിപർ.

ആദരാഞ്ജലികൾ 🌹😓

Address

Kozhikode

Website

Alerts

Be the first to know and let us send you an email when കൊയിലാണ്ടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share