കൊയിലാണ്ടി

കൊയിലാണ്ടി 𝙰𝙳𝚂 & 𝙿𝚁𝙾𝙼𝙾𝚃𝙸𝙾𝙽 /𝙳𝙼

ᴡᴇ ᴀʀᴇ ɴᴏᴛ ʀᴇꜱᴩᴏɴꜱɪʙʟᴇ ꜰᴏʀ ᴀɴʏ ᴄᴏᴍᴇɴᴛꜱ ᴏɴ ɴᴇᴡꜱ ᴏʀ ᴠɪᴅᴇᴏ ᴡᴇ ᴩᴏꜱᴛ.
(2)

26/05/2025

കൊയിലാണ്ടിയിലെ അനുഗ്രഹിത കലാകാരൻ അൻസാർ സി വി

ബഹുമാനപ്പെട്ട ഇന്ത്യൻ റെയിൽവെ പാലക്കാട് ഡിവിഷൻ മാനേജ്മെൻ്റ് അധികാരികളും,ബഹുമാന്യനായ കമേഴ്സ്യൽ മാനേജർ സാറും സ്പെഷ്യൽ റെയി...
26/05/2025

ബഹുമാനപ്പെട്ട ഇന്ത്യൻ റെയിൽവെ പാലക്കാട് ഡിവിഷൻ മാനേജ്മെൻ്റ് അധികാരികളും,
ബഹുമാന്യനായ കമേഴ്സ്യൽ മാനേജർ സാറും സ്പെഷ്യൽ റെയിൽവെ സലൂൺ ഒന്നുമില്ലാതെ സാധാരണ കമ്പാർട്ടുമെൻ്റിൽ Train No: 16607 ൽ ഒരു ദിവസം രാവിലെ 6 മണിക്ക് കണ്ണൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് ദയവായി ഒരു യാത്ര നടത്തണം.

വടക്കൻ കേരളത്തിലെ ഗ്രാമീണജനതയ്ക്ക് എത്രത്തോളം ഉപകാരപ്പെടുന്നതാണ് ചെറുകിട റെയിൽവെ ഹാൾട്ടിംഗ് സ്റ്റേഷനുകൾ എന്ന തിരിച്ചറിവും റെയിൽവെ നൽകുന്ന സേവനവും എന്താണ് എന്നതും പാലക്കാട് ഡിവിഷണൽ ഓഫീസിലെ ശീതീകരിച്ച മുറിയിലെ മേശപ്പുറത്ത് കിട്ടുന്ന സ്ഥിതി വിവരക്കണക്കുകളെ മാത്രം ആശ്രയിച്ചാൽ മനസ്സിലാകുന്ന ഒന്നല്ല സാർ.

കണ്ണൂരിൽ നിന്നും പുലർച്ചെ 6 മണിക്ക് ആരംഭിച്ച് രാവിലെ 9:45 ന് ഷെർണ്ണൂരിൽ എത്തിച്ചേരുന്നത് വരെ ഒരുതവണ എങ്കിലും ഔദ്യോഗികമായി യാത്ര ചെയ്യാൻ മേലധികാരികളെ സവിനയം അദ്ധ്യർത്ഥിക്കുകയാണ്.

ആയിരക്കണക്കിന് പൊതുജനങ്ങൾ, സർക്കാർ-സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർ,നൂറ് കണക്കിന് വിദ്യാർത്ഥികൾ,മറ്റ് അനേകം യാത്രക്കാർ എന്നിങ്ങനെ വലിയ ഒരു വിഭാഗം ഗ്രാമീണജനസമൂഹത്തിന് പ്രസ്തുത ട്രെയിൻ നൽകുന്ന യാത്രാ സൗകര്യവും സേവനവും എത്രത്തോളമാണെന്ന യഥാർത്ഥ്യം പാലക്കാട് റെയിൽവെ ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥർക്ക് നേരിട്ട് ബോധ്യമാവും.

ഏറ്റവും മാന്യമായി ടിക്കറ്റ് എടുത്ത് യാത്രചെയ്യുന്ന ഗ്രാമീണ ജനതയ്ക്ക് യാത്രാ സൗകര്യങ്ങൾ നിഷേധിക്കുന്ന നടപടികൾ പാലക്കാട് റെയിൽ വെ ഡിവിഷൻ അവസാനിപ്പിക്കണം. പാലക്കാട് ഡിവിഷൻ അധികാരികൾ ഗ്രാമീണജനതയോട് നീതി കാണിക്കണം.

[] []

സുരക്ഷിതവും,
ചെലവ്‌കുറഞ്ഞതുംവേഗതയുള്ളതും,സൗകര്യപ്രദമായതുമായ യാത്രായാണ് ഇന്ത്യൻ റെയിൽവെ സംവിധാനം ഇന്ത്യയിലെ ജനങ്ങ
ൾക്ക് നൽകുന്നത്. പരിസ്ഥിതിയോട് സൗഹൃദപരവും,
ചെലവ്‌ കുറഞ്ഞതുമാണെ ന്നതുപോലെത്തന്നെ കൂടുതൽ യാത്രികരെ ഒരേ സമയം
ഉൾക്കൊള്ളാൻ കഴിയുന്നരീതിയിലുള്ള പൊതുയാത്രാ
സംവിധാനമാണ്‌ ഇന്ത്യൻ റെയിൽവെ
ജനങ്ങൾക്ക് വേണ്ടി ഒരുക്കുന്നത്.

കോഴിക്കോട് ജില്ലയിൽ 17 റെയിൽവെ സ്റ്റേഷനുകളിൽ ഒന്നാണ് മൂടാടി പഞ്ചായത്തിലെ വെള്ളറക്കാട് റെയിൽവെ സ്റ്റേഷൻ.
കൊയിലാണ്ടിക്കും,തിക്കോടിക്കും ഇടയിലാണ് വെള്ളറക്കാട് റെയിൽവേ ഹാൾട്ട് സ്റ്റേഷൻ.60-70 വർഷങ്ങൾക്ക് മുൻപ് കേരള ഗാന്ധി കേളപ്പജി മുൻകയ്യെടുത്ത് സ്ഥാപിച്ച ഈ സ്റ്റേഷൻ വഴിയായിരുന്നു ശ്രീശൈലം വ്യവസായ കേന്ദ്രത്തിലേക്ക് വേണ്ടതായ എല്ലാതരം കയറ്റിറക്ക് കാര്യങ്ങളും നടന്നിരുന്നത്. കോവിഡിന് മുൻപു വരെ ജില്ലയിലെ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്ന ഹാൾ‍ട്ട് സ്റ്റേഷനുകളിൽ ഒന്നായിരുന്നു. വെള്ളറക്കാട് ഹാർട്ട് സ്റ്റേഷന്
ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽപ്പന വരുമാനം
നൽകിയിരുന്ന 16607 നമ്പർ കണ്ണൂർ–കോയമ്പത്തൂർ,കോയമ്പത്തൂർ–കണ്ണൂർപാസഞ്ചർ ട്രെയിനുകളെ ആശ്രയിച്ചിരുന്ന നൂറ് കണക്കിന് യാത്രക്കാരുടെ സീസൺ ടിക്കറ്റുകളും കൂടാതെ ഈ ട്രെയിനിനെ ആശ്രയിക്കുന്ന യാത്രികരുടെ ടിക്കറ്റുകളിലൂടെയായിരുന്നു.
കോവിഡാനന്തരകാലം ആ പാസഞ്ചർ ട്രെയിൻ എക്സ്പ്രസ്സ് ട്രെയിനാക്കിയപ്പോൾ പാലക്കാട് ഡിവിഷൻ അധികാരികൾ ഒരു ഉത്തരവിലൂടെ നൂറ് കണക്കിന് യാത്രിക
രെ മറന്നുകൊണ്ട് ആ ട്രെയിനിൻ്റെ വെള്ളറക്കാട് സ്റ്റോപ്പ് നിർത്തലാക്കി.

ഇന്ത്യയിലെ ഗ്രാമീണ ജനതയ്ക്ക് എക്സ്പ്രസ് ട്രെയിനുകളിൽ യാത്ര ചെയ്യാൻ പാടില്ല എന്നാണോ ?

നൂറ്കണക്കിന് യാത്രികരുണ്ടായിരുന്നിട്ടും പാലക്കാട് ഡിവിഷണൽ ഓഫീസ് ഇങ്ങനെ ചെയ്തത് ജനങ്ങളോട് ചെയ്ത നീതികേടാണ്.
എക്സ്പ്രസ്സ് ട്രെയിനുകളായി അപ്ഗ്ഗ്രേഡ് ചെയ്തപ്പോൾ അതുവരെ ഉണ്ടായിരുന്ന ഏറ്റവും വരുമാനമുണ്ടായിരുന്ന സ്റ്റേപ്പ് നിർത്തലാക്കുക വഴി റെയിൽവെ സേവനം നൂറ് കണക്കിന് പൊതുജന സമൂഹത്തിന് നിഷേധിക്കുകയാണ് ചെയ്തത്.
ഇപ്പോഴിതാ വെള്ളറക്കാട് റെയിൽവെ സ്റ്റേഷൻ തന്നെ നിർത്തലാക്കാൻ പാലക്കാട് റെയിൽവെ ഡിവിഷനിലെ കൊമേഴ്സ്യൽ മാനേജരും തീരുമാനിച്ചത് വഴി റെയിൽവെ സേവനം തന്നെ ഗ്രാമീണർക്ക് അന്യമാക്കുകയാണ് ചെയ്യുന്നത് .


മൂടാടി വെള്ളറക്കാട് റെയിൽവെ സ്റ്റേഷൻ അടച്ചുപൂട്ടി നിർത്തലാക്കാൻ പാലക്കാട് റെയിൽവെ ഡിവിഷണൻ ഓഫീസ് ആദ്യം ചെയ്തത് എന്താണ് എന്ന് നോക്കൂ, വെള്ളറക്കാട് നിന്നും ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടായിരുന്നതും,വർഷങ്ങളായി ജനങ്ങൾക്ക് റെയിൽവെ നൽകിയിരുന്ന സേവനം കണ്ണൂർ - കോയമ്പത്തൂർ ട്രെയിനിനുണ്ടായിരുന്ന വെള്ളറക്കാട് സ്റ്റോപ്പ് എടുത്തുകളയുക എന്നതായിരുന്നു അതുവഴി റെയിൽവെ നിഷേധിച്ചത് ജനങ്ങൾ അനുഭവിച്ചിരുന്ന റെയിൽവെയുടെ സേവനമാണ്. തുടർന്ന് റെയിൽ വെ അധികാരികൾ ഘട്ടം ഘട്ടമായി വെള്ളറക്കാട് റെയിൽവെ സ്റ്റേഷൻതന്നെ എടുത്തുകളയുന്ന തീരുമാനം പ്രാവർത്തികമാക്കുകയാണ്.കണ്ണൂർ -
കോയമ്പത്തൂർ - കണ്ണൂർ പാസഞ്ചർ ട്രെയിൻ Express ആയി upgrade ചെയ്തപ്പോൾ തന്നെ ആ ട്രെയിനിൻ്റെ വെള്ളറക്കാട് stop നിർത്തി.

ഈ ട്രെയിനായിരുന്നു വെള്ളറക്കാട് നിന്നും കൂടുതൽ യാത്രക്കാർ @ കോഴിക്കോട് മുതൽ തീരൂർ വരെ ഉണ്ടായിരുന്നത്.

രാവിലെ 8 മണിക്ക് കണ്ണൂരിൽ നിന്നും ഷൊർണ്ണൂരിലേക്ക് സെപ്ഷ്യൻ ട്രെയിൻ വന്നു.Train No: 06632 കണ്ണൂർ - ഷെർണ്ണൂർ പാസഞ്ചർ @ സ്പെഷൽ ട്രെയിൻ -കോവിഡിന് ശേഷം സ്ഥിരം പാസഞ്ചർ ട്രെയിനാക്കി മാറ്റ നാട്ടുകാരും ദിവസയാത്രക്കാരും പലതവണ നിരന്തരം ശ്രമിച്ചിട്ടും കണ്ണൂർ-ഷെർണ്ണൂർ -കണ്ണൂർ പാസഞ്ചർ ട്രെയിനുകൾക്ക് വെള്ളറക്കാട് stop അനുവദിച്ചില്ല.
ഈ ട്രെയിൻ രാവിലെ 8:57 Payyoli വിട്ടാൽ
തിക്കോടി,വെള്ളറക്കാട് എന്നി സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി കൊയിലാണ്ടിയിൽ മാത്രമാണ് നിർത്തുന്നത്.
ചേമഞ്ചേരിയും,എലത്തൂരും,വെസ്റ്റ്ഹിൽ,വെള്ളയിൽ എന്നിവിടങ്ങളിൽ നിർത്താതെ കോഴിക്കോട് എത്തിച്ചേരും.
തിക്കോടി മുതൽ ചേമഞ്ചേരി വരെയുള്ള യാത്രക്കാർ കൊയിലാണ്ടിയിൽ എത്തിയാണ് കണ്ണൂർ-ഷൊർണ്ണൂർ -കണ്ണൂർ പാസഞ്ചർ ട്രെയിനിൽ കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നത്.

രാവിലെ 8:05 ന് കൊയിലാണ്ടിയിൽ എത്തിച്ചേരുന്ന പരശുരാം Express ൽ കയറിപ്പറ്റാൻ യാത്രക്കാരുടെ തിക്കുംതിരക്കുമാണ്,കഷ്ടപ്പാടാണ്.
അതായത് രാവിലെ 7:10 ൻ്റെ കോയമ്പത്തൂർ ട്രെയിനിൻ്റെ വെള്ളറക്കാട് ഉൾപ്പെടെ നിർത്തലാക്കിയ സ്റ്റോപ്പുകൾ പുന:സ്ഥാപിച്ചാൽ എല്ലാ ചെറുകിട സ്റ്റേഷനുകളിൽ നിന്നും സൗകര്യപ്രദമായ രീതിയിൽ യാത്രക്കാർക്ക് ട്രെയിൻ യാത്ര സാധ്യമാവും.

കണ്ണൂർ - കോയമ്പത്തൂർ - കണ്ണൂർ എക്സ്പ്രസ്സ്,
കണ്ണൂർ - ഷൊർണ്ണൂർ - കണ്ണൂർ പാസഞ്ചർ ട്രെയിനുകൾക്ക് വെള്ളയിൽ - എലത്തൂർ - ചേമഞ്ചേരി - വെള്ളറക്കാട് - തിക്കോടി - ഇരിങ്ങൽ എന്നീ റെയിൽവെ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കണം.

ഒരു പ്രദേശത്ത് നിന്നും ഒരു റെയിൽവെ സ്റ്റേഷൻ തന്നെ നിർത്തലാക്കുക എന്നത് ജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണ്.
സതേൺ റെയിൽവെ പാലക്കാട് ഡിവിഷൻ അധികാരികൾ ലാഭക്കണക്കിൻ്റെ കാര്യത്തോടെപ്പം തന്നെ സേവനം എന്ന കർത്തവ്യം മറന്നു പോകരുത്.

നിജീഷ്.എം.ടി
9495084696

വെങ്ങളം മുതൽ തിരുവങ്ങൂർ വരെയുള്ള  നടത്തം (1995,96,97)****************************************വെങ്ങളം മുതൽ തിരുവങ്ങൂർ വരെ...
26/05/2025

വെങ്ങളം മുതൽ തിരുവങ്ങൂർ വരെയുള്ള നടത്തം (1995,96,97)
****************************************

വെങ്ങളം മുതൽ തിരുവങ്ങൂർ വരെ യാത്ര ചെയ്യാൻ ബസ്സ് സൗകര്യം ഉണ്ടായിരുന്നെങ്കിലും മിക്കവാറും ഞങ്ങൾ രാവിലെയും വൈകുന്നേരവും നടന്നായിരുന്നു സ്ക്കൂളിലേക്ക് പോയത്. വീട്ടിൽ നിന്നും ബസ്സിനുള്ള പൈസ വാങ്ങുമെങ്കിലും അത് ഉപയോഗിച്ച് ചൂയിഗം വാങ്ങി ചവച്ച് നാവു കൊണ്ട് പ്രത്യേക തരത്തിൽ ഊതി വീർപ്പിച്ച് കുമിളകളാക്കി പൊട്ടിച്ച് ചവച്ച് കൊണ്ടായിരുന്നു തിരുവങ്ങൂർ സ്ക്കൂളിലേക്കുള്ള ആ ഇരുപത്തിനാല് മിനുറ്റ് നടത്തം

വെങ്ങളം ഗേറ്റിനടുത്ത് എത്തിയാൽ റോഡിൻ്റെ ഇടത് വലത് വശങ്ങളിലായി ഷീറ്റടിച്ച രണ്ട് ബസ്റ്റോപ്പ് കാണാം. അതിന് മുകളിൽ നിറച്ചും നീണ്ട പ്രത്യേക തരം വള്ളികൂട്ടങ്ങൾ കൊളബിയൻ ഫുട്ബോൾ ഇതിഹാസം കാർലോസ് വൾഡേരാമയുടെ മുടി പോലെ പടർന്ന് പന്തലിച്ച് കാട് പിടിച്ച് കിടക്കുന്നുണ്ടായിരുന്നു. കോഴിക്കോട്ട് പെട്ടന്ന് എത്തേണ്ടവർ കണ്ണൂരിൽ നിന്നും തലശ്ശേരിയിൽ നിന്നും വേഗത്തിൽ വരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിനായ് കുറച്ച് തെക്കോട്ട് മാറി ഗേറ്റിനടുത്ത് നിൽക്കും. റോഡിൽ വലിയ മല പോലുള്ള ഹമ്പ് ഉള്ളതിനാൽ അത് വഴി കടന്ന് പോവുന്ന ബസ്സുകൾ വേഗതയൊന്ന് കുറയ്ക്കും. മുൻപിൻ ചക്രങ്ങൾ നിരത്തിലെ ഉന്തം കയറി ഇറങ്ങുന്നതിനിടെയുള്ള ചെറു സെക്കൻ്റുകൾക്ക് ഉള്ളിൽ തന്നെ എല്ലാവരും അതിൽ സാഹസികമായി ചാടി കയറി ഹിമാലയം കീഴടക്കിയ നിർവൃതിയോടെ പുറത്തേക്ക് നോക്കും.

റോഡിൻ്റെ വലത് ഭാഗം ചേർന്ന് തിരുവങ്ങൂരിലേക്ക് നടക്കുമ്പോൾ മുറ്റത്ത് പടർന്ന് പന്തലിച്ച എളോറ് മാവോട് കൂടിയ വലിയ ഒരു ഇരുനില ഓടിട്ട വീട് കാണാം. അവിടുത്തെ ഗേറ്റിന് മുകളിൽ അഡ്വക്കറ്റ് രക്തനകുമാർ മല്ലിശ്ശേരി എന്ന് എഴുതി വെച്ചിരുന്നു. അത് കഴിഞ്ഞാൽ തൊട്ടടുത്ത വീടിന് മുമ്പിൽ പഴയ കുപ്പികളും , പാത്രങ്ങളും, ഇരുമ്പ് കഷ്ണങ്ങളും , കാർ ബോഡും , പേപ്പറുകളും കൂട്ടിയിട്ടതായി കാണാം. രാവിലെ തന്നെ തൊഴിലാളികളായ സ്ത്രീകൾ കുപ്പിയിലെ മണ്ണുകളും, ചളികളും കഴുകി വൃത്തിയാക്കുന്ന തിരക്കിലായിരിക്കും. ദേഹത്ത് വെള്ളം തട്ടാതിരിക്കാൻ നീളമുള്ള പ്ളാസ്റ്റിക്ക് കവർ കൊണ്ട് ദേഹം മറച്ചിരുന്നു അവർ ജോലികളിൽ ഏർപ്പെട്ടത്. കുപ്പികളിൽ സോപ്പ് പൊടിയിട്ട വെള്ളം നിറച്ച് ചെറിയ ബ്രഷ് അതിൽ കടത്തി ഇളക്കി കുലുക്കുമ്പോൾ ക്രക്ക് ക്രക്ക് ക്രക്ക് എന്ന പ്രത്യേക രീതിയിലുള്ള ശബ്ദം അവിടെ നിന്ന് പുറത്ത് വരുന്നതായി കേൾക്കാം.

പിന്നീട് മൂന്നോട്ട് നടക്കുമ്പോൾ നമ്മുടെ കൂടെ നാട്ടുകാരല്ലാത്ത പരിചയമില്ലാത്ത കുറച്ചു പേർ നടന്നു പോവുന്നത് കാണാം. അവരെല്ലാവരും ദൂരെ പല പല ദിക്കിൽ നിന്നും തൊട്ടടുത്ത യൂനിറോയൽ എന്ന മറ്റെൻ എക്സ്പോർട്ട് കമ്പനിയിലേക്ക് ജോലിക്ക് പോവുന്നവരും വരുന്നവരാണ്. കമ്പനിക്കടുത്ത് എത്തിയാൽ അവർ ഗേറ്റും തുറന്ന് അകത്ത് പ്രവേശിക്കും.

യൂനിയർ ഓയിലിനടുത്ത് നിന്ന് ഏകദേശം മുന്നൂറ് മിറ്റർ നടന്നാൽ എതിർവശത്ത് റോഡിനരികെ സിമൻ്റ് കൊണ്ട് പണിത് ഇരുമ്പ് വാതിലുകളോട് കൂടിയ ടെലിഫോൺ കേബിളിൾ ഓപ്പറേഷൻ യൂണിറ്റ് കാണാം.ചില സമയത്ത് സാങ്കേതിക വിദ്ധഗ് തർ അതിനുള്ളിലെ ചകിരി നാര് വലിപ്പത്തിലുള്ള വത്യസ്ഥ പ്ളാസ്റ്റിക്ക് വയറുകൾ വളരെ ചെറിയ ടെസ്റ്ററുകൾ കൊണ്ട് പരിശോദിക്കുന്നതായി കാണാം. അതിന് പിറക് വശം ഹരിദാസേട്ടൻ്റെ റേഷൻ കട , ഒരു പല ചരക്ക് കട എന്നീ സ്ഥാപനങ്ങളാണ്.രാവിലെ വലിയ തിരക്കില്ലെങ്കിലും വൈകുന്നേരം അവിടെ സഞ്ചിയും കന്നാസും തൂക്കി ആളുകൾ കൂടിനിൽക്കുന്നുണ്ടാവും

അവിടെ നിന്ന് കുറച്ച് നടന്നാൽ റോഡിൻ്റെ ഇടത് വശത്തായി വെങ്ങളത്തിൻ്റെ അതിർത്തി പ്രദേശത്ത് കൃഷ്ണകുളം ( കൃഷ്ണോളം ) എന്നൊരു കുളം കാണാം. നാല് വശവും കരിങ്കല്ല് കൊണ്ട് കെട്ടി പണിത ആ കുളം നിരവധി പേരുടെ നീന്തൽ പരിശീലന കളരി തന്നെ ആയിരുന്നു. ജീവിതത്തിൽ ആദ്യമായി ജലശയനം എന്ന പരിപാടി കാണുന്നത് ഇവിടെ വെച്ചാണ്.ഒരു വൈകുനേരം കുളക്കരയിൽ നിന്നും പതിവില്ലാതെ ചെണ്ടയടി ശബ്ദം കേട്ടപ്പോൾ ഞങ്ങളെല്ലാവരും അങ്ങോട്ട് നീങ്ങി നോക്കിയപ്പോൾ കോണകവും ഉടുത്ത് കുളത്തിൽ പൊങ്ങുതടി പോലെ ഒരു വൃദ്ധൻ പൊന്തി കിടക്കുന്ന കാഴ്ച്ച കണ്ടു. ആ ദൃശ്യം കാണാൻ ചുറ്റും ആളുകൾ കൂടിയിരുന്നു. ആദ്യകാലത്ത് വെങ്ങളത്ത് വെച്ച് ആന ഇടഞ്ഞ് ഒന്നാം പാപ്പാനെ കുത്തിമലർത്തിയപ്പോൾ രണ്ടാം പാപ്പാൻ പ്രാണരക്ഷാർത്ഥം ഈ കുളത്തിൽ ചാടിയതായി ആരോ പറഞ്ഞ് തന്നത് ഓർക്കുന്നു. കുളത്തിൻ്റെ എതിർ ഭാഗത്ത് ലൈനുകൾ എന്ന് വിളിക്കുന്ന ഒറ്റ മുറി വാടക വീടുകൾ ആയിരുന്നു.

നടത്തത്തിനിടയിൽ ദേശീയ പാതയിലൂടെ പല തരത്തിലും നിറത്തിലുമുള്ള വത്യസ്ഥ വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ചീറി പായുന്നത് കാണാം. തോരായി കടവിലേക്ക് പോകുന്ന അഥിയ ബസ്സും, ആവളക്ക് പോവുന്ന എ.കെ.ബി.ടി ബസ്സും രാവിലെ ഒൻപതിനും ഒമ്പതേകാലിനും ഇടയിൽ ആ വഴി വടക്കോട്ട് കടന്ന് പോവും. ആവളയ്ക്കുള്ള ബസ്സിൽ യാത്രക്കാരെക്കാൾ കൂടുതൽ പാളയത്ത് നിന്നും കയറ്റി വരുന്ന പച്ചക്കറികൾ ആയിരിക്കും. ആ ബസ്സ് കടന്ന് പോയാൽ അന്തരീക്ഷത്തിൽ ആകെ കറിവേപ്പിലയുടെ മണമായിരിക്കും. അതുപോലെ തന്നെ ബോംബെ ബസ്സുകൾ എന്നറിയപ്പെടുന്ന ബോംബേക്ക് പോകുന്ന ബസ്സുകളും, ഉത്തരേന്ത്യയിൽ നിന്നും വരുന്ന ബോഡി ഫിറ്റ് ചെയ്യാത്ത എഞ്ചിനും ടയറും മാത്രമുള്ള പുത്തൻ ലോറികളും, പാക്കയിൽ എന്നെഴുതിയ ബോർഡ് വെച്ച് സിമൻ്റ് പാനകൾ കൊണ്ടു പോകുന്ന മിനി ബസ്സുകളും കടന്ന് പോകുന്നതും കാണാം. പാനകൾ ആടി ഉലഞ്ഞ് പൊട്ടി പോവാതിരിക്കാൻ ബസ്സിൽ വൈക്കോലുകൾ നിറച്ച് അതിനിടയിലാണ് സൂക്ഷിച്ചത്.

നടതത്തിനിടയിൽ റോഡിൻ്റെ വിശാലമായ വീതിയുള്ള ഇടങ്ങളിൽ നാഷണൽ പെർമ്മിറ്റ് ലോറികർ പാർക്ക് ചെയ്ത് അതിനടിയിൽ കാർബോർഡ് വിരിച്ച് കിടന്നുറങ്ങുന്ന ജീവനക്കാരെ കാണാം. ചിലപ്പോൾ അവർ ബിയർ കുപ്പി കൊണ്ട് ചപ്പാത്തി മാവ് പരത്തി മണ്ണെണ സ്റ്റൗവിൽ പാകം ചെയ്ത് സവാളയും ഉരുളകിഴങ്ങും കൊണ്ട് കറി വെക്കുന്നതും കാണാം. പാചക ആവശ്യത്തിനുള്ള വെള്ളം ലോറിയുടെ വശങ്ങളിൽ കെട്ടി തൂക്കി സൂക്ഷിച്ച കറുത്ത റബ്ബർ ബാഗിൽ നിന്ന് പ്രത്യേക വാൽവ് വഴി ആണ് എടുക്കാറ് . ഈ കാഴ്ച്ചകൾ എല്ലാം കണ്ട് നടക്കുമ്പോൾ നിർത്താതെ അടിക്കൂന്ന സൈക്കിൾ ബെൽ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കും. കൈവിട്ടും, അല്ലാതെയും, ഓട്ടത്തിനിടെ മുടി ചീകിയും, പല അഭ്യാസങ്ങൾ കാണിച്ച് സൈക്കിളോടിച്ച് സ്ക്കൂൾ ലക്ഷ്യമാക്കികുതിക്കുന്നവരാണവർ

റോഡിലൂടെ ഹവായ് ചെരുപ്പിട്ട് അടി വെച്ച് അടി വെച്ച് പിന്നേയും വടക്കോട്ട് നടന്നാൽ നമ്മൾ എത്തുക അണ്ടികമ്പനി സ്ഥലത്താണ്. ആ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പണ്ട് അവിടെ ധാരാളം പേർ തൊഴിൽ ചെയ്ത ഒരു അണ്ടികമ്പനി ഉണ്ടായിരുന്നു. അവിടെയുള്ള എക ബസ്സ് സ്റ്റോപ്പിന് മുകളിൽ സുനിൽകുമാറിൻ്റെ പാവന സ്മരണക്ക് കലാരംഗം തിരുവങ്ങൂർ എന്നെഴുതിയ ഒരു ബോർഡ് കാണാം. അതിന് തൊട്ടടുത്ത് ഹരിജൻ വെൽഫെയർ സൊസ്സെറ്റിയും മരമില്ലും ഉണ്ടായിരുന്നു.

അണ്ടികമ്പനി എത്തിയാൽ റോഡിൻ്റെ ഇടത് വശത്ത് ഒരു ഓലപ്പുരയും അതിന് മുമ്പിൽ ഒരു വെളുത്ത ബോർഡും അതിൽ കറുത്ത അക്ഷരത്തിൽ "കള്ള് " എന്നെഴുതിയതായും കാണാം. വളരെ അച്ചടക്കതോടെ ആളുകൾ അങ്ങോട്ട് പോവുന്നതും ഇറങ്ങി വരുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . അവിടെ നിന്നും മുന്നോട്ട് നടന്ന് ഏകദേശം തിരുവങ്ങൂർ എത്താൻ ആയാൽ ഗോവിന്ദൻ ഡോക്ടറുടെ വീടും അതിന് തൊട്ടടുത്ത് തെരുവത്ത് അമ്പലവുമാണ്.

തിരുവങ്ങൂർ അങ്ങാടി എത്തുന്നതോടെ ആദ്യം കാണുക ജിജി ഫോട്ടോസ് എന്ന സ്റ്റുഡിയോ ആണ് .അതിന് തൊട്ടടുത്ത് വീഡിയോ ഓഡിയോ കാസറ്റ് കട, സ്വർണ്ണ കട എന്നിവ കാണാം. റോഡിൻ്റെ ഇടത് ഭാഗം ചേർന്ന് പിന്നേയും മുന്നോട്ട് നീങ്ങിയാൽ അരങ്ങിൽ സ്റ്റോഴ്സ്, പോസ്റ്റാഫീസ്, പ്രസ്സ് ,ബാർബർ ഷോപ്പ്, മെഡിക്കൽ സ്റ്റോർ, അനീഷ് ഹോട്ടൽ, വാസു ഏട്ടൻ്റെ സൈക്കിൾ കട എന്നീ സ്ഥാപനങ്ങളാണ്. അവിടുന്ന് പത്തടി നടന്നാൽ തിരുവങ്ങൂർ ഹൈസ്ക്കൂളായി. സ്ക്കൂളിന് തൊട്ടടുത്ത് തന്നെ സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രവും അതിന് മുമ്പിലുള്ള ബസ് സ്റ്റോപ്പിൽ ആരോഗ്യമന്ത്രാലയത്തിൻ്റെ ചുവരെഴുത്തുകൾ ഇപ്രകാരം ഉള്ളതായി ഓർക്കുന്നു.

" ഏയ്ഡ്സ് ഈ നൂറ്റാണ്ടിൻ്റെ മാരകരോഗം "

" ആണായാലും പെണ്ണായാലും കുട്ടികൾ രണ്ട് മതി "

റോഡിന് എതിർവശത്ത് കിഴക്ക് ഭാഗത്തായി പഞ്ചായത്ത് കിണർ, ഫ്രണ്ട്സ് ഹോട്ടൽ, ക്ലാസ്മേറ്റായ മജിനിയുടെ അഛൻ മാധവൻ നായരുടെ കട, ക്ലമൻസിസ്റ്റുഡിയോ, തിരുവങ്ങൂർ ആട്സ്കോളേജ്, എന്നിവയും, സി.പിഎം, കോൺഗ്രസ്സ്, ജനതാദൾ, തുടങ്ങിയ രാഷ്ട്രീയ പാർട്ടിയുടെ ആഫീസും ഉള്ളതായി ഓർക്കുന്നു. അവിടുന്ന് കുറച്ച് കിഴക്കോട്ട് കുനിയിൽ കടവ് ഭാഗത്തേക്ക് നടന്നാൽ ഒരു വായനശാല കാണാം. അതിൻ്റെ ചവിട്ട് പടിക്ക് അടുത്തായി സിമൻ്റിട്ട തറയിൽ ഷർട്ടിൻ്റെ ബട്ടൻസ് നിലത്ത് പതിപ്പിച്ച് വെച്ച്

" സൈരി" എന്ന് മലയാളത്തിൽ മനോഹരമായ രീതിയിൽ ആ ഗ്രന്ഥാലയത്തിൻ്റെ പേര് രേഖപ്പെടുത്തി വെച്ചതായി ഓർക്കുന്നു.

അഭിലാഷ് പുത്തഞ്ചേരി

ഒരു പാട് ഓർമ്മകൾ സമ്മാനിച്ച കുട്ടിക്കാലത്തെ വണ്ടി ചിത്രങ്ങൾ ജയ -അണേലയിൽ നിന്നും തലശ്ശേരി വരെ ഉണ്ടായിരുന്നു അതിന്റെ കളർ ന...
26/05/2025

ഒരു പാട് ഓർമ്മകൾ സമ്മാനിച്ച കുട്ടിക്കാലത്തെ വണ്ടി ചിത്രങ്ങൾ
ജയ -അണേലയിൽ നിന്നും തലശ്ശേരി വരെ ഉണ്ടായിരുന്നു
അതിന്റെ കളർ നീലയും വെള്ളയും ആയിരുന്നു
SNG മാനേജ്‍മെന്റിൽ ആണ് ആബസ്സുകൾ ഉണ്ടായിരുന്നത് എന്റെ ഓർമയിൽ പത്തിലേറെ ബസ് ഉള്ള അവർക്കു വിഷ്ണു പ്രസാദ് എന്ന ബസ് കൂടെ ഉണ്ടായിരുന്നു .

പിന്നെ പച്ചയും വെള്ളയും ചേർന്ന ലത ബസ്സുകൾ
ഉള്ളൂർ കടവ് ,അരികുളം .
തോരായി കടവ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നൊക്കെ വടകര യിലേക്ക്
പിന്നെ കുറെ കാലം നിലനിന്നിരുന്നു പയ്യോളി ചീർപ്പിൽ നിന്നും കോഴിക്കോടേക്ക്‌ സദ്ഗുരു

ഉൾനാട്ടിൽ നിന്നും കോഴിക്കോടേക്ക്‌ അന്ന് "ലിമിറ്റഡ് സ്റ്റോപ്പ് "ആയ
കാവുംവട്ടം ഫോർ വിങ്‌സും റീഗലും
ഊരളൂർ ഐവ , വി ൽ ടി , അരികുളം അനുരാജ്
അണേല നിന്നും വാളാശ്ശേരി മുചുകുന്ന് നിന്നും SKT . പിന്നീട് മുചുകുന്ന്‌നിന്നും ആൽബയും കിഴക്കേടത്തും സുഭാഷും
ടുവിങ്‌സും , നെല്യാടിനിന്നും ഹജ്‌സറും സോജക്‌സും എല്ലാം

പിന്നെ താമരശ്ശേരിയിലേക്കു ഉള്ള
മുഗൾ ലൈൻസ് ബസുകളും പൂനൂർ ട്രാവെൽസുകളും

ചുവപ്പു നിറത്തിലെ സുപ്രിയയും
പച്ച കളർ അടിച്ച സുൽത്താനിയയും
എം കെ ടി യും

പിന്നീട് 90 ഇൽ സജീവ മായ ഹാഫിലയും
ബ്രീസും കിഴക്കയിലും
സുഗതയും മദീനയും
കിങ്ങും പുലരിയും നിതിൻരാജ് ,മനോജ് ,
സെൽവാ ,വാഴയിൽ ,
സായി

പിന്നീട് കുട്ടിവണ്ടിക്ക് തുടക്കം കുറിച്ച കക്കാടൻസും
കെ കെ യും
സി ടു കെയും
പ്രസാദ് , AKT

ഏറ്റവും പഴക്കമുള്ള പെർമിറ്റുകളിൽ കൊയിലാണ്ടി - കോഴിക്കോട് ഭാഗത്തേക്ക് BINDHU , KBK ( KOYARI), KRISHNA, HAJSAR, SOJEX, AIWA, FOUR WINGS, VLT, LATHA, MANEEF ,UPASANA , VALASSERY, NIKHIL RAJ , SUBASH , KMS,SADGURU , VYAS , VICTORY, PRASANTHI, SKT, ALFA, BREEZE, REGAL, JAYASREE, VISHNUPRASAD, NITHINRAJ ( kakkancheri) , PMS, SOORYA CHANDRA , KBS , FATHIMA , LISAS , KPK , SHYJA ( nellyadi jet)
MURALI, ANJALI ( puliyod mukk) , MURALI ( thiroor) , ROSHINRAJ, GOLDEN ( 6 trip ഉണ്ടായിരുന്നു , അതിരാവിലെ തുടങ്ങി , പാതിരാ യോടെ Halt ) ,

വടകര ഭാഗത്തേക്ക്
SNG , ROYAL, JAYA , LATHA, KUNIYIL , DEEPAK , ASHWATHI , KARUNA , APARNA , PRASANTHI , HMT ,
VAZHAYIL , SAI ,PRASAD , VIJAYASREE , PULARI ( maniyoor )

താമരശേരി ക്ക്

PALANGAD , POONOOR , MKT , HAFILA , KK , MUGAL , MEERA , SUGHADA , ARAFA,MINA , KIZHAKKAYIL , THOZHILALI , VICTORY , MALANAD, KING,PRINCE , BREEZE, CITO , SUPRIYA ( narikkuni) SULTHANIYA ( koduvalli) RESHMA , ,RASNA ,KALPANA , GRACE , TMT , SAROJ, PRAVDA , DIYA , DEEPAM ,KAKKADANS, C to K , SHAJI , PRAKASH ,

അങ്ങിനെ എത്ര ബസ്സോർമകൾ ,
ജീവിതത്തിൽ മറക്കാനാവാത്ത നിറമുള്ള കാലഘട്ടം 😍

എല്ലാം കൊയിലാണ്ടി സ്റ്റാൻഡിലെ നിറം പിടിപ്പിച്ച ബസുകൾ ആയിരുന്നു ..

ഉള്ളതാണോ...?
26/05/2025

ഉള്ളതാണോ...?

നിവേദനം നൽകി  കുടിവെള്ള പൈപ്പ് ലൈൻ വർക്ക്‌ കാരണം ടൗണിന്റെ വിവിധ ഭാഗങ്ങളിൽ  റോഡിന്റെ ശോജനീയാവസ്‌ഥ നിലനിൽക്കുകയാണ്   പ്രത്...
26/05/2025

നിവേദനം നൽകി
കുടിവെള്ള പൈപ്പ് ലൈൻ വർക്ക്‌ കാരണം ടൗണിന്റെ വിവിധ ഭാഗങ്ങളിൽ റോഡിന്റെ ശോജനീയാവസ്‌ഥ നിലനിൽക്കുകയാണ് പ്രത്യേകിച് (ദേശീയ പാത' പഴയ മാർക്കറ്റ് റോഡ് ) ഇത് പൊതുജനങ്ങളും വ്യാപാരികളും ഏറെ പ്രയാസം നേരിടുകയാണ്
മഴക്കാലം ആവുമ്പോഴേക്കും ഈ ദുരിതം ഇരട്ടി ആവുകയാണ് ഈ സാഹചര്യത്തിൽ കൂടി കിടക്കുന്ന മണ്ണ് ഇടുത്ത് നീക്കി റോഡുകൾ നട വഴികളും കാര്യക്ഷമമാകണമെന്ന്ആവശ്യ പെട്ട് കൊയിലാണ്ടി മർച്ചന്റ് അസോസിയേഷൻ കേരള വാട്ടർ അതൊറി റ്റി
ഏ ഇ ക്ക് നിവേദനം നൽകി പ്രസിഡന്റ്‌
കെ കെ നിയാസ് നിവേദനം കൈമാറി കെ ബാബു പി പി ബാബു യൂ അസീസ് എന്നിവർ പങ്കെടുത്തു

26/05/2025

മേലൂർ ഭാഗത്തു കറന്റ് പോയിട്ടു 2 ദിവസം ആവുന്നു... Kseb വിളിച്ചിട്ട് എടുക്കുന്നുമില്ല... എന്താ കാരണം എന്നറിയാമോ??

26/05/2025

കെഎസ്ഇബി മൂടാടി സെക്ഷൻ വളരെ നല്ല പ്രവർത്തനങ്ങൾ ചെയ്യാറുണ്ട് പക്ഷേ ചില അവസരങ്ങളിൽ ഇങ്ങനെയാണ്.

ഇന്നലെ രാവിലെ പോയ കറണ്ടാണ്. ഒരു ലൈൻ ഇതുവരെ വന്നിട്ടില്ല. ബാക്കിയുള്ളവർക്ക് ഇപ്പോൾ വന്നിട്ടുണ്ട്. അവർക്ക് ഇന്നലെ വൈകുന്നേരം ഒരു മണിക്കൂർ നേരം വൈദ്യുതി വന്നിട്ടുണ്ട്. വിളിച്ചു കംപ്ലയിന്റ് ചെയ്താൽ ഇപ്പോൾ വരും എന്നാണ് മറുപടി കിട്ടാറുള്ളത്. അവർ വരാറുണ്ട് പോകാറുമുണ്ട് എന്നാൽ ട്രാൻസ്ഫോർമർ കയറി പോയ ഫ്യൂസ് മാറ്റിയിട്ടിരുന്നെങ്കിൽ ....

25/05/2025

കൊയിലാണ്ടി ചെങ്ങോട്ട് കാവിൽ തെങ്ങ് റോഡിൽ തെങ്ങ് വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു...!

25/05/2025

Address

Kozhikode

Website

Alerts

Be the first to know and let us send you an email when കൊയിലാണ്ടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share