Kumily News

Kumily News വാർത്തകൾ വേഗത്തിൽ
(1)

ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ ഒരു ജീവൻ  രക്ഷിച്ചു.......കുമളി : കഴിഞ്ഞദിവസം കുമിളിയിൽ നിന്നും കൊല്ലത്തിനു പോകുകയായിരുന്...
03/10/2025

ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ ഒരു ജീവൻ രക്ഷിച്ചു.......

കുമളി : കഴിഞ്ഞദിവസം കുമിളിയിൽ നിന്നും കൊല്ലത്തിനു പോകുകയായിരുന്ന KSRTC ഫാസ്റ്റ് പാസ്സൻജർ ബസ്സിൽ യാത്രചെയ്യുകയായിരുന്ന കുമിളി 2ാം മൈൽ സ്വദേശിക്ക് പാമ്പനാർ ഭാഗത്ത് വെച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വാഹനത്തിനകത്തു കുഴഞ്ഞു വീഴുകയും തുടർന്ന് വാഹനത്തിൽ ഉണ്ടായിരുന്ന പീരുമേട് താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ്നേഴ്സ് ആയ കവിത സിപിആർ നൽകിയതിനു ശേഷം പീരുമേട് താലൂക് ആശുപത്രിയിൽ വിളിച്ചു പറഞ്ഞു അടിയന്തിര വൈദ്യസഹായം ലഭിക്കുന്നതിനാവശ്യമായ ഇടപെടൽ നടത്തുകയും ചെയ്തു.

കണ്ടക്ടറുടെ അഭ്യർത്ഥനയെ തുടർന്ന് ഇടയ്ക്കു ഉറങ്ങേണ്ട യാത്രക്കാരുടെ അനുമതിയോടെ എവിടെയും നിർത്താതെ നേരെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

ബസിനു ആശുപത്രിയിൽ എത്തുന്നതിനു തടസ്സമായി നിന്നത് അനധികൃതമായി റോഡിന്റെ രണ്ടു സൈഡിലും പാർക്കു ചെയ്തിരുന്ന വാഹനങ്ങളാണെന്നുള്ളത് കാര്യത്തിന്റെ ഗൗരവം കൂട്ടുന്നു ആശുപത്രിയിൽ നിന്നും 250 മീറ്റർ അകലെ വരെ മാത്രമേ വന്നബസ്സിനു എത്താൻ കഴിഞ്ഞുള്ളൂ

ആശുപത്രി ജീവനക്കാരായ അരുൺ MR, ജെലീൽ കുട്ടി എന്നിവർ സ്‌ട്രെചറുമായി ഓടി ചെന്ന് അവിടെനിന്നും രോഗിയെ കയറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ചു പ്രഥമശുശ്രുഷ അടിയന്തിരമായി കൊടുത്തതുകൊണ്ട് രോഗിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയിലാണ് കവിത സിസ്റ്റരും, ആശുപത്രി ജീവനക്കാരും, ബസ്സ് ജീവനക്കാരും,ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരും.
എല്ലാകാര്യത്തിലും ഉണ്ടാകുന്നതുപോലെ യുള്ള സമയോചിതമായ ഇടപെടലിനു
ആശുപത്രി സുപ്രണ്ട് ബി സെൻസി അവർകൾ ജീവനക്കാരെ മുഴുവൻ അഭിനന്ദിക്കുകയും അപ്രോച്ച് റോഡിലേക്കുള്ള വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.....

സെറീൽ ഹൊറൈസൺ,തേക്കടി സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡുകൾ (SATA) 2025- "ലീഡിംഗ് ഹിൽ റിസോർട്ട്/ഹോട്ടൽ (ദക്ഷിണ മേഖല)" എന്ന മഹത്തായ...
02/10/2025

സെറീൽ ഹൊറൈസൺ,തേക്കടി സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡുകൾ (SATA) 2025- "ലീഡിംഗ് ഹിൽ റിസോർട്ട്/ഹോട്ടൽ (ദക്ഷിണ മേഖല)" എന്ന മഹത്തായ പട്ടം കരസ്ഥമാക്കി.

തേക്കടി: നാലു രാജ്യങ്ങളിൽ നിന്നായി മത്സരിച്ച 1000-ത്തിലധികം റിസോർട്ടുകളെ മറികടന്ന്, സെറീൽ ഹൊറൈസൺ,തേക്കടി South Asian Travel Awards (SATA) 2025-ൽ "ലീഡിംഗ് ഹിൽ റിസോർട്ട്/ഹോട്ടൽ (ദക്ഷിണ മേഖല)" എന്ന മഹത്തായ പട്ടം കരസ്ഥമാക്കി.

ഗംഭീരമായ അവാർഡ് ചടങ്ങ് 2025 സെപ്റ്റംബർ 20-ന് കൊളംബോയിലെ Cinnamon Grand Hotels-ൽ നടന്നു. നടന്നു. സീരീൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസിന്റെ സിഇഒ ശ്രീ. ജിജു ജെയിംസ് ആണ് ഈ അഭിമാനനേട്ടം വേദിയിൽ ഏറ്റുവാങ്ങിയത്.

2024 ജൂണിൽ പ്രവർത്തനം ആരംഭിച്ച സെറീൽ ഹൊറൈസൺ ആദ്യ വർഷം തന്നെ ഈ അന്താരാഷ്ട്ര അംഗീകാരം നേടിയത് അതീവ അപൂർവവും ചരിത്രപരവുമായ നേട്ടമാണ്.

തേക്കടിയിലെ പച്ചപ്പും മലനിരകളും ചുറ്റിപ്പറ്റി സ്ഥിതി ചെയ്യുന്ന സെറീൽ ഹൊറൈസൺ, ആധുനിക സൗകര്യങ്ങളും പ്രകൃതിയുടെ സുന്ദര്യവും ഒത്തുചേർത്ത ആഡംബര അനുഭവങ്ങൾ നൽകുന്ന ഹിൽ റിസോർട്ടായി പെട്ടെന്നുതന്നെ പ്രശസ്തി നേടിയിരിക്കുന്നു.

ഈ വിജയം, സീരീൻ ഹോറൈസണിനെ ദക്ഷിണേഷ്യയിലെ പ്രമുഖ റിസോർട്ടുകളിലൊന്നയി ഉയർത്തുകയും തേക്കടിയെ ലോകമെമ്പാടുമുള്ള യാത്രികർക്ക് മുന്നിൽ വീണ്ടും എത്തിച്ചു.

ഷെയർ ചെയ്യുക.
29/09/2025

ഷെയർ ചെയ്യുക.

 #കുഴഞ്ഞുവീണ് മരിച്ചു  #വണ്ടിപ്പെരിയാർ തങ്കമലയിൽ  ബദേൽ പ്ലാന്റേഷനിൽ ജോലി ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണ്  മരിച്ചു. പശുമല ത...
29/09/2025

#കുഴഞ്ഞുവീണ് മരിച്ചു

#വണ്ടിപ്പെരിയാർ തങ്കമലയിൽ
ബദേൽ പ്ലാന്റേഷനിൽ ജോലി ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണ് മരിച്ചു.
പശുമല തവാരണ ലയത്തിൽ താമസിക്കുന്ന രാജു 70 ആണ് മരിച്ചത്.
മൃതദേഹം വണ്ടിപ്പെരിയാർ പ്രാഥമിക ആശുപത്രിയിൽ....
ഭാര്യ ജയന്തി.
മക്കൾ ശക്തിവേൽ, കസ്തൂരി എന്നിവർ

സൂക്ഷിക്കുക അണലിയെ..!നവംബർ, ഡിസംബർ,ജനുവരി മാസങ്ങളിൽ ഏറ്റവും കൂടുതൽ നമ്മുടെ വീടിന്റെ പരിസരങ്ങളിൽ കാണാൻ സാധ്യതയുള്ള ഒരു പാ...
29/09/2025

സൂക്ഷിക്കുക അണലിയെ..!
നവംബർ, ഡിസംബർ,ജനുവരി മാസങ്ങളിൽ ഏറ്റവും കൂടുതൽ നമ്മുടെ വീടിന്റെ പരിസരങ്ങളിൽ കാണാൻ സാധ്യതയുള്ള ഒരു പാമ്പാണ്' അണലി'. ഇതിനെ 'വട്ടകൂറ', 'ചേന തണ്ടൻ', 'തേക്കില പുളളി' എന്നിങ്ങനെയുള്ള പേരിലും അറിയപ്പെടുന്നു). ഏറ്റവും വലിയ വിഷപ്പല്ലുള്ള ഒരു പാമ്പും കൂടിയാണ് അണലി. ഇതിനെ ചില ആളുകൾ മലമ്പാമ്പാണെന്നു കരുതി പിടികൂടാറുണ്ട്. നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. രാത്രി സമയത്താണ് ഇവ ഏറ്റവും കൂടുതൽ പുറത്തിറങ്ങാറ്. എലി, പെരുച്ചാഴി എന്നിവയാണ് പ്രധാന ആഹാരം. അതിനാൽ തന്നെ നമ്മുടെ വീടിനോട് ചുറ്റിപ്പറ്റി കാണാൻ സാധ്യത കൂടുതലാണ്. വിറകുപുരകൾക്കുള്ളിലും പഴയ കല്ലുകൾ മരങ്ങൾ, ഓടുകൾ, ചപ്പുചവറുകൾ, എലി മാളങ്ങൾ എന്നിവക്കുള്ളിലായി കാണാൻ സാധ്യതയുള്ള ഒരു പാമ്പും കൂടിയാണ് അണലി. ഇതിനെ തിരിച്ചറിയാനുള്ള മാർഗ്ഗം വളരെ എളുപ്പമാണ്. മണ്ണിന്റെ നിറത്തിനോട് സാമ്യമുള്ള, തവിട്ട് നിറത്തിൽ കറുത്ത കളറിൽ ചങ്ങലക്കണ്ണികൾ പോലെയുള്ള പുളളികൾ തല ത്രികോണ ആക്രതി, തടിച്ച ശരിരം എന്നിങ്ങനെയാണ്. ഇതിന്റെ കടി കൊണ്ടാൽ കടി കൊണ്ടഭാഗത്ത് നിന്ന് രക്തം ഒലിച്ചുകൊണ്ടേയിരിക്കുക. കടി കൊണ്ടഭാഗം നീര് വന്ന് വീർത്തിരിക്കുക. കടി കൊണ്ട ഭാഗത്ത് വേദന അനുഭവപ്പെടുക, മൂത്രതടസ്സം അനുഭവപ്പെടുക എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതാണ്. ഇതിന്റെ വിഷം മനുഷ്യ ശരീരത്തിൽ രക്ത മണ്ഡലത്തെയാണ് ബാധിക്കുന്നത് അതിനാൽ തന്നെ ഇതിന്റെ കടിയേറ്റ വ്യക്തിക്ക് മാസങ്ങളോളം ചികിൽസ നൽകേണ്ടി വരും. ഇത്തരത്തിലുള്ള വിഷപാമ്പുകളുടെ കടിയേറ്റാൽ നാം ചെയ്യേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്ന് നോക്കാം.

1. പാമ്പ് കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതിരിക്കുക.
2. കടിയേറ്റ വ്യക്തിക്ക് വെള്ളമോ ഭക്ഷണങ്ങളോ പോലെയുള്ളവ കൊടുക്കാതിരിക്കുക.
3. കടി കൊണ്ടഭാഗം സോപ്പു ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
4. ആ വ്യക്തിയെ ഭയപ്പെടുത്താതിരിക്കുക, പകരം സമാധാനിപ്പിക്കുക.
5. കടി കൊണ്ടഭാഗം കത്തി, ബ്ളയ്ഡ് തുടങ്ങി മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് കീറി മുറിക്കാതിരിക്കുക.
6. പാമ്പ് കടിയേറ്റ വ്യക്തിയെ നിരപ്പാക്കി കിടത്തുക.
7. പാമ്പ് കടിയേറ്റ വ്യക്തിയെ സമയം പാഴാക്കാതെ എത്രയും പെട്ടെന്ന് ചികിൽസക്ക് എത്തിക്കുക.

പാമ്പുകളുടെ കടി കൊള്ളാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. രാത്രി സമയങ്ങളിൽ പുറത്തിറങ്ങി നടക്കുമ്പോൾ കയ്യിൽ ലൈറ്റ് (ടോർച്ച്) നിർബന്ധമായും കരുതുക.
2. പുറത്തിറങ്ങി നടക്കുമ്പോൾ കാലിൽ ചെരുപ്പ്, ഷൂസ് പോലെയുള്ളവ കാലിൽ ധരിക്കുക.
3. കാണാത്ത സ്ഥലങ്ങളിൽ നിന്നും കയ്യിട്ടിട്ട് ഒരു വസ്തുക്കളും (മാളങ്ങൾ) എടുക്കാതിരിക്കുക.
4. മാളങ്ങൾക്ക് സമീപം ചാരി നിൽക്കാതിരിക്കുക. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാമ്പിന്റെ കടിയിൽ നിന്നും നമുക്ക് ഒരു പരിധിവരെ രക്ഷ നേടാം.
പാമ്പുകളുമായി എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ, സഹായം ആവശ്യമായി വന്നാൽ ഇവരെ വിളിക്കാവുന്നതാണ്.

1. Vava Suresh വാവ സുരേഷ്, (സ്നേക് മാസ്റ്റർ) +91 93879 74441
2. അബ്ബാസ് കൈപ്പുറം, (സ്നൈക് മാസ്റ്റർ) 9847943631 - 9846214772
3. Shamsudheen, Cherpulassery 9447924204
His Son's numbers
Musthafa 9947467807, Musthak 9847087231
[ഇത് മറ്റുള്ളവർക്കും ഷെയർ ചെയ്ത് കൊടുക്കുക. ഒരു ഉപകാരമാവട്ടെ].

കേരള സർക്കാരും വനം വകുപ്പും ചേർന്ന് പാമ്പു രക്ഷാപ്രവർത്തനങ്ങൾക്ക് പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പാമ്പുകൾ കണ്ടാൽ കൊല്ലാതെ വനം വകുപ്പിന്റെ Wildlife Rescue Toll Free നമ്പർ 1800-425-4733 ബന്ധപ്പെടാം. കൂടാതെ ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന Rapid Response Teams (RRT) വഴി വേഗത്തിൽ സഹായം ലഭിക്കും. പൊതുജനങ്ങൾക്ക് പാമ്പുകളെ കുറിച്ച് അറിയാനും സഹായം അഭ്യർത്ഥിക്കാനും വനം വകുപ്പ് പുറത്തിറക്കിയ SARPA (Snake Awareness, Rescue and Protection) മൊബൈൽ ആപ്പ് ഉപയോഗിക്കാം. സ്കൂളുകളിലും പഞ്ചായത്തുകളിലും ജാഗ്രതാ ക്ലാസുകളും ഗ്രാമങ്ങളിലായി മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുള്ളത് സർക്കാർ പദ്ധതികളുടെ ഭാഗമാണ്.

ഇനി കുറച്ചു ചികിത്സാവിധികൾ നോക്കാം.

⚠പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ ചുവടെ...ആന്റി വെനം (Anti Venom) ഇല്ലാത്ത ആശുപതികളിൽ കയറി വിലപ്പെട്ട സമയം കളയാതിരിക്കൂ...!!

🔴ഏതൊക്കെ വിഷ പാമ്പുകൾ കേരളത്തിൽ ഉണ്ട് ? എങ്ങനെയാണു രോഗി മരിക്കുന്നത് ?

രാജവെമ്പാല,മൂർഖൻ, ശംഖുവരയൻ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ (Neurotoxic) ബാധിക്കുന്നു.

അണലിയുടെ വിഷം രക്ത മണ്ഡലത്തെയാണ് (Haemotoxic) ബാധിക്കുന്നത്.

നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാൽ കാഴ്ച മങ്ങൽ, ശ്വാസതടസ്സം, അമാശയവേദന എന്നിവ ഉണ്ടാകുന്നു.

രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു. കൂടാതെ രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യുന്നു.

🔴പച്ചില മരുന്ന് കൊടുത്തു ചികിസിച്ചൂടെ?

കേരളത്തിൽ ആകെ 101 തരം പാമ്പുകൾ ആണുള്ളത്. അതിൽ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയിൽ വിഷമുള്ള 10 പാമ്പുകൾ മാത്രം. അതിൽ അഞ്ചെണ്ണം കടൽപാമ്പുകൾ ആണ്. അതായത് കരയിൽ കാണുന്ന 95 തരം പാമ്പുകൾ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിവുള്ളൂ എന്നർത്ഥം. മനുഷ്യ ജീവന് അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവിൽ വിഷം പ്രവേശിക്കണം എന്നില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും വ്യാജ ചികിത്സകർ ഉപയോഗിക്കുന്നത്. സാധാരണ മനുഷ്യൻ അത് വിശ്വസിച്ചു പോകും. കല്ല് ശരീരത്തിൽ വച്ചാലോ, പച്ചിലകൾ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല എന്ന് ചുരുക്കം.

🔴അപ്പോൾ എന്താണ് മറു മരുന്ന് ?

പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് നിർമ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂർഖൻ, ശംഖുവരയൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്.

🔴പാമ്പ് കടിയേറ്റാൽ എവിടെ കൊണ്ടുപോകുമെന്ന് സംശയിച്ചു നിൽക്കണ്ട;
ഇതാ പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ളആശുപത്രികളുടെലിസ്റ്റ്:

1.🎯തിരുവനന്തപുരം ജില്ല:

1- തിരുവനന്തപുരം സർക്കാർ മെഡിക്കൽകോളേജ്.
2- SAT തിരുവനന്തപുരം.
3 -ജനറൽ ആശുപത്രി, തിരുവനന്തപുരം
4- ജനറൽ ആശുപത്രി, നെയ്യാറ്റിൻകര.
5-PRS ഹോസ്പിറ്റൽ, കിള്ളിപ്പാലം
6- സി എസ് ഐ മെഡിക്കൽ കോളേജ്, കാരക്കോണം.
7- ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്
8-KIMS ആശുപത്രി

2. 🎯കൊല്ലം ജില്ല :

1- ജില്ലാ ആശുപത്രി, കൊല്ലം.
2- താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര
3- താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂർ .
4- താലൂക്ക് ആസ്ഥാനആശുപത്രി, ശാസ്താംകോട്ട.
5- താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി.
6- സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി.
7- ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി.
8- സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ
9- ഉപാസന ഹോസ്പിറ്റൽ, കൊല്ലം.
10- ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം.
11- സർക്കാർ ജില്ലാ ആശുപത്രി, കൊല്ലം.
12- ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം.

3. 🎯പത്തനംതിട്ട ജില്ല:

1). ജനറൽ ആശുപത്രി, പത്തനംതിട്ട
2). ജനറൽ ആശുപത്രി, അടൂർ
3). ജനറൽ ആശുപത്രി, തിരുവല്ല
4). ജില്ലാ ആശുപത്രി, കോഴഞ്ചേരി
5). താലൂക്ക്ആസ്ഥാന ആശുപത്രി, റാന്നി
6). താലൂക്ക് ആസ്ഥാനആശുപത്രി, മല്ലപ്പള്ളി
7). പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല .
8.)ഹോളിക്രോസ് ആശുപത്രി, അടൂർ
9). തിരുവല്ല മെഡിക്കൽ മിഷൻ

4. 🎯ആലപ്പുഴ ജില്ല :

1). ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ്
2). ജില്ലാ ആശുപത്രി, മാവേലിക്കര
3). താലൂക്ക് ആസ്ഥാന ആശുപത്രി, ചേർത്തല
4). താലൂക്ക് ആസ്ഥാനആശുപത്രി, ചെങ്ങന്നൂർ
5). കെ സി എം ആശുപത്രി, നൂറനാട്

5. 🎯കോട്ടയം ജില്ല :

1- കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്.
2- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം.
3- ജനറൽ ആശുപത്രി, കോട്ടയം.
4- ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി.
5- സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി.
6- താലൂക്ക് ആസ്ഥാനആശുപത്രി, വൈക്കം.
7- കാരിത്താസ് ആശുപത്രി
8- ഭാരത് ഹോസ്പിറ്റൽ

6. 🎯എറണാകുളം ജില്ല :

1- സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി.
2- ജനറൽ ആശുപത്രി, എറണാകുളം.
3- കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി.
4- നിർമ്മല ആശുപത്രി, മൂവാറ്റുപുഴ (ഇപ്പോൾ ഈ സൗകര്യം ലഭ്യമല്ല).
5- മാർ ബസേലിയോസ് ആശുപത്രി, കോതമംഗലം
6- ചാരിസ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ.
7- ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി.
8- മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം.
9- ആസ്റ്റർ മെഡിസിറ്റി, എറണാകുളം.
10- അമൃത മെഡിക്കൽ കോളേജ്, എറണാകുളം.
11- ലേക് ഷോർ ഹോസ്പിറ്റൽ, എറണാകുളം.
12- സെൻറ് ജോർജ് ഹോസ്പിറ്റൽ, വാഴക്കുളം.
13- താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂർ

7. 🎯തൃശ്ശൂർ ജില്ല :

1- തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്.
2- ജൂബിലി മെഡിക്കൽ മിഷൻ, തൃശൂർ.
3- ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി.
4- മലങ്കര ആശുപത്രി, കുന്നംകുളം.
5- എലൈറ്റ് ഹോസ്പിറ്റൽ, കൂർക്കഞ്ചേരി.
6- അമല മെഡിക്കൽ കോളേജ്, തൃശൂർ.
7-ജനറൽ ആശുപത്രി, തൃശ്ശൂർ.
8- ജില്ലാ ആശുപത്രി, വടക്കാഞ്ചേരി.
9- താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂർ.
10- താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി.
11- താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട്.
12- താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം

8. 🎯പാലക്കാട് ജില്ല :

1-സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ.
2- പാലന ആശുപത്രി.
3- വള്ളുവനാട് ഹോസ്പിറ്റൽ, ഒറ്റപ്പാലം.
4- പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്.
5- സർക്കാർ ജില്ലാ ആശുപത്രി, പാലക്കാട്.
6- സേവന ഹോസ്പിറ്റൽ, പട്ടാമ്പി.
7- പ്രാഥമിക ആരോഗ്യകേന്ദ്രം, പുതൂർ.
8- സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്.
9- താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം.
10-ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ

9. 🎯മലപ്പുറം ജില്ല :

1- മഞ്ചേരി മെഡിക്കൽ കോളേജ്.
2- അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ.
3- കിംസ് അൽ ഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.
4- മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.
5- മിഷൻ ഹോസ്പിറ്റൽ, കോടക്കൽ.
6- അൽഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.
7- ഇ എം എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.
8- ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ.
9- ജില്ലാആശുപത്രി, തിരൂർ.
10- ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ.

10. 🎯ഇടുക്കി ജില്ല :

1-ജില്ലാ ആശുപത്രി, പൈനാവ്
2-താലൂക്ക് ആസ്ഥാന ആശുപത്രി,തൊടുപുഴ
3-താലൂക്ക് ആസ്ഥാന ആശുപത്രി,നെടുക്കണ്ടം
4-താലൂക്ക് ആസ്ഥാന ആശുപത്രി,പീരുമേട്
5-താലൂക്ക് ആശുപത്രി, അടിമാലി
6-പ്രാഥമിക ആരോഗ്യകേന്ദ്രം, പെരുവന്താനം

11. 🎯 വയനാട് ജില്ല

1-ജില്ലാ ആശുപത്രി, മാനന്തവാടി
2-ജില്ലാ ആസ്ഥാന ആശുപത്രി, ബത്തേരി
3-ജനറൽ ആശുപത്രി, കൽപ്പറ്റ
4-വിംസ് മെഡിക്കൽ കോളേജ്

12. 🎯 കോഴിക്കോട് ജില്ല

1-സർക്കാർ മെഡിക്കൽ കോളേജ്,കോഴിക്കോട്
2-ആസ്റ്റർ മിംസ് ആശുപത്രി, കോഴിക്കോട്
3-ബേബി മെമ്മോറിയൽ ആശുപത്രി
4-ആശ ഹോസ്പിറ്റൽ,വടകര
5-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേർനൽ & ചൈൽഡ് ഹെൽത്ത്, കോഴിക്കോട്
6-ജനറൽ ആശുപത്രി, കോഴിക്കോട്
7-ജില്ലാ ആശുപത്രി, വടകര
8-താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി


13. 🎯 കണ്ണൂർ ജില്ല

1-പരിയാരം മെഡിക്കൽ കോളേജ്
2-സഹകരണ ആശുപത്രി, തലശേരി
3-എകെജി മെമ്മോറിയൽ ആശുപത്രി
4-ജനറൽ ആശുപത്രി, തലശേരി
5-ജില്ലാ ആശുപത്രി, കണ്ണൂർ

Note: കാസർകോഡ് ജില്ലയിലെ വിവരങ്ങൾ ലഭിക്കാത്തതു മൂലം ഉൾപെടുത്താൻ കഴിയാത്തതിൽ ഖേദം രേഖപെടുത്തുന്നു . വിവരങ്ങൾ ലഭിക്കുന്നത് അനുസരിച്ചു ഉൾപെടുത്തുന്നതാണ് .

Emergency Call – 112
കേരള പോലീസ് / ആരോഗ്യ / അഗ്നിശമന / വനം എന്നീ സേവനങ്ങൾ ഏകോപിപ്പിച്ച അടിയന്തര നമ്പർ. പാമ്പുകടി ഉൾപ്പെടെ ഏതു അപകടവും റിപ്പോർട്ട് ചെയ്യാൻ ഉപയോഗിക്കാം.

Health Department Guidelines
• എല്ലാ ജില്ലകളിലെയും സർക്കാർ മെഡിക്കൽ കോളേജുകളിൽ ആന്റി-വെനം സ്ഥിരമായി ലഭ്യമാണ് എന്ന് ആരോഗ്യമന്ത്രി ഓഫീസ് വ്യക്തമാക്കാറുണ്ട്.
• ആശുപത്രി തിരഞ്ഞെടുക്കുമ്പോൾ – “Anti-Venom Stock Available” എന്ന് ഉറപ്പുവരുത്തണം (വിലപ്പെട്ട സമയം നഷ്ടപ്പെടാതിരിക്കാനായി).

Gram Panchayat / Kudumbashree പങ്കാളിത്തം
• പഞ്ചായത്തുകൾ വഴി വീടിന്റെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കാനും, ചപ്പുചവറുകൾ നീക്കം ചെയ്യാനും സർക്കാർ പരിപാടികൾ ഉണ്ട്.
• സ്ത്രീശാക്തീകരണ സംഘങ്ങളായ കുടുംബശ്രീ യൂണിറ്റുകൾക്കും ഈ അവബോധ പരിപാടികളിൽ പങ്കുണ്ട്.

Snake Helpline Volunteers (Govt. Approved)
• വന വകുപ്പ് അംഗീകരിച്ച രക്ഷാപ്രവർത്തകരുടെ പേരും നമ്പറും പ്രദേശങ്ങളിലായി ലഭ്യമാണ്.
• ഇവർ മാത്രമാണ് നിയമാനുസൃതമായി പാമ്പു പിടിച്ചു സുരക്ഷിതമായി വനത്തിലേക്ക് വിട്ടയയ്ക്കുന്നത്.

Public Awareness Campaigns
• മഴക്കാലത്തിന് മുമ്പ് സർക്കാർ “Snake Bite Awareness Week” പോലുള്ള പ്രചരണങ്ങൾ നടത്താറുണ്ട്.
• സ്കൂളുകളിൽ കുട്ടികൾക്ക് “Snake Safety Clubs” രൂപീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

Wildlife Rescue Toll Free നമ്പർ 1800-425-4733 ബന്ധപ്പെടാം.

കടപ്പാട്

കുമളിക്ക് സമീപം 62 ആം മൈലിൽ ജീപ്പും ബസും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് തൃശൂർ ചാലക്കുടി സ്വദേശികളായ റോസി(61), സൗമ...
28/09/2025

കുമളിക്ക് സമീപം 62 ആം മൈലിൽ ജീപ്പും ബസും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

തൃശൂർ ചാലക്കുടി സ്വദേശികളായ റോസി(61), സൗമ്യ (39), റോസ് (9) എന്നിവർക്കാണ് പരിക്ക്

ഗുരുതരമായി പരിക്ക് പറ്റിയ റോസിയെയും റോസിനെയും പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സൗമ്യ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ

27/09/2025

*- 27 - 09 - 2025 -*

*തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാൻ അവസരം, അന്തിമ വോട്ടര്‍പട്ടിക അടുത്ത മാസം 25ന്*

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിൽ പേരു ചേര്‍ക്കാൻ വീണ്ടും അവസരം. തിങ്കളാഴ്ച മുതൽ അടുത്ത മാസം 14 വരെ അപേക്ഷ നൽകാം. എല്ലാ വോട്ടര്‍മാര്‍ക്കും പ്രത്യേക തിരിച്ചറിയൽ നമ്പര്‍ നൽകുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാൻ അറിയിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്നതിനായി കരട് പട്ടിക തിങ്കളാഴ്ച പുറത്തിറക്കും. പുതുക്കി ഈ മാസം ആദ്യം ഇറക്കിയ പട്ടികയാണ് കരട് പട്ടികയായി പ്രസിദ്ധീകരിക്കുന്നത്. ഇതിൽ 2.83 കോടിയലധികം വോട്ടര്‍മാരാണുള്ളത്.

2025 ജനുവരിന് ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പേര് ചേര്‍ക്കാൻ ഓണ്‍ലൈനായി അപേക്ഷിക്കാം. പേര് ഒഴിവാക്കാനും സ്ഥാന മാറ്റത്തിനും അപേക്ഷ നൽകാം. ഹിയറിങ് ഉണ്ടാകും. അടുത്ത മാസം 25ന് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കും. എല്ലാ വോട്ടര്‍മാര്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സവിശേഷ തിരിച്ചറിയൽ നമ്പര്‍ നൽകും. തിങ്കളാഴ്ച കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഈ തിരിച്ചറിയൽ നമ്പരോടെയാണ്. പുതുതായി ചേര്‍ക്കുന്നവര്‍ക്കും തിരിച്ചറിയൽ നമ്പര്‍ നൽകും.

SEC എന്ന ഇംഗ്ലീഷ് അക്ഷരങ്ങളും 9 അക്കങ്ങളും ചേര്‍ന്നതാകും തിരിച്ചറിൽ നമ്പര്‍. കാസര്‍കോട് മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലാണ് ഈ നമ്പരിലെ ഒന്നാമത്തെ വോട്ടര്‍. ചില വോട്ടര്‍മാര്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തിരിച്ചറിയൽ കാര്‍ഡ് നമ്പര്‍, 2015 മുതൽ വോട്ടര്‍മാരായവര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തിരിച്ചറിയൽ നമ്പര്‍, ചിലര്‍ക്ക് ഒരു നമ്പരുമില്ല എന്നതാണ് നിലവിലെ സ്ഥിതി. ഇത് മാറ്റിയാണ് എല്ലാവര്‍ക്കും സംസ്ഥാന തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ തിരിച്ചറിയിൽ നമ്പര്‍ നൽകുന്നത്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ തുടര്‍ നടപടികള്‍ക്കും ഈ നമ്പരാകും ഉപയോഗിക്കുക. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷൻ പറഞ്ഞിരുന്നു.
____________________

26/09/2025

കുമളിയിൽ വീട് ഒറ്റിയ്ക്ക് / വാടകയ്ക്ക് ആവശ്യമുണ്ട്
8921985913

ആദരാഞ്ജലികൾ
25/09/2025

ആദരാഞ്ജലികൾ

കട്ടപ്പന പുളിയൻമലയിലുണ്ടായ ബൈക്ക് അപകടത്തിൽ ക്രൈസ്റ്റ് കോളേജിലെ അധ്യാപകനായ കുമളി സ്വദേശി ജോയ്സ് മരണപ്പെട്ടു.ആദരാഞ്ജലികൾ ...
25/09/2025

കട്ടപ്പന പുളിയൻമലയിലുണ്ടായ ബൈക്ക് അപകടത്തിൽ ക്രൈസ്റ്റ് കോളേജിലെ അധ്യാപകനായ കുമളി സ്വദേശി ജോയ്സ് മരണപ്പെട്ടു.
ആദരാഞ്ജലികൾ 🌹🌹🌹

*♦️""തദ്ദേശ തെരഞ്ഞെടുപ്പ്: പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനം*തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി പാർട്ട...
21/09/2025

*♦️""തദ്ദേശ തെരഞ്ഞെടുപ്പ്: പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനം*

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി പാർട്ടിക ൾക്ക് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമീഷൻ കരട് വിജ്ഞാപനം. കരട് വിജ്ഞാപനം www.sec.kerala.gov.in ൽ പരിശോധിക്കാം. ആക്ഷേപങ്ങൾ 15 ദിവസത്തിനകം കമീഷൻ സെക്രട്ടറിക്ക് നൽകണം.

ഒന്നാം പട്ടികയിൽ ദേശീയ പാർട്ടികളായ ആം ആദ്‌മി പാർട്ടി (ചൂല്), ബഹുജൻ സമാജ് പാർട്ടി (ആന), ബി.ജെ.പി (താമര), സി.പി.എം (ചുറ്റികയും അരിവാളും നക്ഷത്ര വും), ഇന്ത്യൻ നാഷനൽ കോൺഗ്രസ് (കൈ), നാഷനൽ പീപ്പിൾസ് പാർട്ടി (ബുക്ക്) എന്നിവക്കും രണ്ടാം പട്ടി കയിൽ കേരള സംസ്ഥാന പാർട്ടികളായ സി.പി.ഐ (ധാന്യക്കതിരും അരിവാളും), ജനതാദൾ (സെക്യുലർ) (തലയിൽ നെൽക്കതിരേന്തിയ കർഷക സ്ത്രീ), ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് (ഏണി), കേരള കോൺഗ്രസ് (എം) (രണ്ടില), കേരള കോൺഗ്രസ് (ഓട്ടോറിക്ഷ), റെവ ല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (മൺവെട്ടിയും മൺ കോരിയും) എന്നിവക്കും ചിഹ്നം അനുവദിച്ചു. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) - കണ്ണട , ട്വൻ്റി 20 പാർട്ടി - മാമ്പഴം, വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ - ഗ്യാസ് സിലിണ്ടർ . മൂന്നാം പട്ടികയിൽ മറ്റ് സംസ്ഥാനങ്ങളിലെ അംഗീകൃത പാർട്ടികളും കേരള അസംബ്ലിയിലോ സംസ്ഥാനത്തെ ഏതെങ്കിലും തദ്ദേശ സ്ഥാപനത്തിലോ അംഗങ്ങളുള്ള തും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്റ്റർ ചെയ്ത തുമായ 28 രാഷ്ട്രീയ പാർട്ടികൾക്കും ചിഹ്നം അനുവദിച്ചു. പട്ടിക നാലിലുള്ള 73 എണ്ണം സ്വതന്ത്ര ചിഹ്നങ്ങളിൽ 1, 2, 3 പട്ടികകളിൽ ഉൾപ്പെടാത്തതും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്റ്റർ ചെയ്ത‌തുമായ രാഷ്ട്രീയ പാർ ട്ടികൾക്ക് അവർ ആവശ്യപ്പെട്ട പ്രകാരമുള്ള സ്വതന്ത്ര ചിഹ്നങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ചിഹ്നം അനുവദിക്കാത്ത രാഷ്ട്രീയ പാർട്ടികൾക്ക് ആവശ്യമെങ്കിൽ അപേക്ഷിക്കുന്ന മുറക്ക് സ്വതന്ത്ര ചിഹ്നം അനുവദിക്കും.

ഇടുക്കി സബ് കളക്ടർ “നേരിൽ സബ് കളക്ടർ” എന്ന ഓൺലൈൻ അപ്പോയിന്റ്മെന്റ് സംവിധാനം ആരംഭിച്ചു.ഇടുക്കി: ഇടുക്കി സബ് കളക്ടറുടെ ഓഫീ...
21/09/2025

ഇടുക്കി സബ് കളക്ടർ “നേരിൽ സബ് കളക്ടർ” എന്ന ഓൺലൈൻ അപ്പോയിന്റ്മെന്റ് സംവിധാനം ആരംഭിച്ചു.

ഇടുക്കി: ഇടുക്കി സബ് കളക്ടറുടെ ഓഫീസ്, സാധാരണക്കാരായ ജനങ്ങളുമായി ബന്ധം കൂടുതൽ വേഗവും സുതാര്യവുമാക്കുന്നതിനായി “നേരിൽ സബ് കളക്ടർ” എന്ന പേരിൽ ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്കിംഗ് സംവിധാനം ആരംഭിച്ചു.
ഈ നൂതനമായ മുൻകൈയോടുകൂടി നിവേദനങ്ങൾ, പരാതികൾ, പ്രധാനപ്പെട്ട വിഷയങ്ങൾ എന്നിവയ്ക്കായി സബ് കളക്ടറെ കാണാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക്, ഇനി ദീർഘദൂരം യാത്ര ചെയ്യേണ്ടി വരികയോ ക്യൂവിൽ കാത്തുനിൽക്കേണ്ടി വരികയോ ഇല്ല. പകരം, ഒരു ലളിതമായ QR കോഡ് വഴിയോ, ലിങ്ക് വഴിയോ ഓൺലൈനിൽ നേരിട്ട് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുകയും സബ് കളക്ടറെ കാണുകയും ചെയ്യാം.

ബുക്കിംഗ് ലിങ്ക്: https://docs.google.com/forms/d/e/1FAIpQLScZ0P2pPyW2M3eZeUJ9q5uz0cs6S7bU3q5SdIMDmN2uyjT-GA/viewform

പ്രവർത്തന രീതി വളരെ ലളിതമാണ്:

1.QR കോഡ് സ്കാൻ ചെയ്യുക അല്ലെങ്കിൽ ബുക്കിംഗ് ലിങ്ക് തുറക്കുക.
2. പേര്, ഫോൺ നമ്പർ, ഇമെയിൽ എന്നിവ നൽകി സൗകര്യപ്രദമായ സമയം തിരഞ്ഞെടുത്ത് ഒരു ചെറിയ ഗൂഗിൾ ഫോം പൂരിപ്പിക്കുക.
ഫോം ലളിതവും, ദ്വിഭാഷയിലും (ഇംഗ്ലീഷ്/മലയാളം) ലഭ്യമാണ്, പൂരിപ്പിക്കാൻ ഒരു മിനിറ്റിൽ താഴെ മാത്രമേ എടുക്കൂ.
3.സമർപ്പിച്ചു കഴിഞ്ഞാൽ, വിവരങ്ങൾ ഓട്ടോമാറ്റിക് ആയി സബ് കളക്ടറുടെ ഓഫീസിൽ എത്തും.
4.പൗരന്മാർക്ക് മീറ്റിംഗ് വിവരങ്ങളടങ്ങിയ ഒരു സ്ഥിരീകരണ സന്ദേശം ഇമെയിൽ വഴിയോ വാട്ട്‌സ്ആപ്പ് വഴിയോ ലഭിക്കും.

അപ്പോയിന്റ്മെന്റ് സമയങ്ങൾ (പ്രാരംഭ ഘട്ടം):

ദിവസങ്ങൾ: ബുധൻ, വെള്ളി
സമയം: വൈകുന്നേരം 3:00 – 4:30 വരെ
ഓരോ ദിവസവും 15 മിനിറ്റ് വീതമുള്ള 6 സ്ലോട്ടുകൾ (ആഴ്ചയിൽ 12 സ്ലോട്ടുകൾ).

തുടക്കത്തിൽ, ഈ സേവനം ഈ രണ്ട് ദിവസങ്ങളിൽ മാത്രമേ ലഭ്യമാകൂ. ആവശ്യം അനുസരിച്ച് ഭാവിയിൽ കൂടുതൽ സ്ലോട്ടുകൾ ചേർക്കുന്നതാണ്.

ഭാവി വികസനം:
നിലവിൽ, QR കോഡ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. .ഉടൻ തന്നെ ഇത് വില്ലേജ് ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ, കളക്ടറേറ്റ്, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പ്രദർശിപ്പിക്കും. ഇത് ജില്ലയിലെ എല്ലാ പൗരന്മാർക്കും എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കും.

ഈ പരിപാടിയുടെ പ്രാധാന്യം:
കേരളത്തിലെ ഏറ്റവും വലിയ ജില്ലകളിലൊന്നാണ് ഇടുക്കി. സബ് കളക്ടറെ കാണുന്നതിനായി പൗരന്മാർക്ക് പലപ്പോഴും ദീർഘദൂരം യാത്ര ചെയ്യേണ്ടി വരുന്നു. “നേരിൽ സബ് കളക്ടർ” എന്നാ പദ്ധതിയിലൂടെ ജനങ്ങളുടെ യാത്ര കുറയ്ക്കാനും, സമയം ലാഭിക്കാനും , സർക്കാർ ഇടപെടലുകൾ കൂടുതൽ ജനസൗഹൃദപരവും കാര്യക്ഷമവും സുതാര്യവുമാക്കാനുമാണ് ലക്ഷ്യമിടുന്നത്.

പദ്ധതിയെ കുറിച്ച സബ് കളക്ടറുടെ വാക്കുകൾ:
ഭരണം ജനങ്ങളിലേക്ക് അടുപ്പിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണിത്. അപ്പോയിന്റ്മെന്റ് പ്രക്രിയ ഡിജിറ്റലാക്കുന്നതിലൂടെ, ആളുകൾക്ക് സർക്കാർ ഉദ്യോഗസ്ഥരെ കാണുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഇത് ഒരു ചെറിയ തുടക്കമാണ്, എന്നാൽ ജനങ്ങളുടെ പ്രതികരണവും പങ്കാളിത്തവും കൊണ്ട് ഇത് കൂടുതൽ വികസിപ്പിക്കാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇടുക്കിയെ ജനസൗഹൃദ ഭരണത്തിന്റെ മാതൃകയാക്കി മാറ്റുന്നതിനായി സർക്കാരിനെ ജനങ്ങളുടെ വീടുകളിലേക്ക് അടുപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതി .

📞 സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും ഇ നമ്പറിലേക് ബന്ധപ്പെടാവുന്നത് ആണ് : 04862-232231 / 9447184231

IDUKKI SUB COLLECTOR LAUNCHES “NERIL SUB COLLECTOR” – ONLINE APPOINTMENT SYSTEM FOR CITIZENS

The office of the Sub Collector, Idukki, has introduced “Neril Sub Collector” (Direct with Sub Collector) – an online system for booking appointments with the Sub Collector designed to make citizen interaction easier, faster, and more transparent.

With this initiative, citizens who wish to meet the Sub Collector for petitions, grievances, and important matters will no longer need to travel long distances or wait in queues. Instead, they can directly book an appointment online through a simple QR code or link.

👉 Booking link: https://docs.google.com/forms/d/e/1FAIpQLScZ0P2pPyW2M3eZeUJ9q5uz0cs6S7bU3q5SdIMDmN2uyjT-GA/viewform

The process is straightforward:

1. Scan the QR code or open the booking link.

2. Fill in a short Google Form with name, phone number, email, and select a convenient slot.

3. The form is simple, bilingual (English/Malayalam), and takes less than one minute to fill.

Once submitted, the details automatically reach the Sub Collector’s office.

Citizens will then receive a confirmation message via email or WhatsApp with the meeting details.

Appointment Slots (Initial Phase):

Days: Wednesday & Friday

Time: 3:00 PM – 4:30 PM

Each day has 6 slots of 15 minutes each (12 slots per week).

Initially, the service will run only on these two days. Depending on the demand, more slots will be added in the future.

Future Expansion:
Currently, the QR code is being circulated through print and digital media. Soon, it will also be displayed in village offices, taluk offices, the collectorate, and Akshaya centres to ensure easy access for all citizens across the district.

Why this initiative?
Idukki is one of the largest districts in Kerala, and citizens often have to travel long distances to meet the Sub Collector. With “Neril Sub Collector,” the aim is to reduce travel, save time, and make government interaction more citizen-friendly, efficient, and transparent.

Speaking about the initiative, the Sub Collector said:
“This is one step towards bringing administration closer to people. By making the appointment process digital, we want to ensure that no citizen feels burdened just to meet their officer. It is a small beginning, but with people’s response and participation, we hope to expand it further. This is part of our effort to bring government closer to people’s homes, making Idukki a model for citizen-friendly governance.”

📞 For doubts or clarifications: 04862-232231 / 9447184231

Address

Kumily
685509

Website

Alerts

Be the first to know and let us send you an email when Kumily News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kumily News:

Share