മയ്യഴി ബുക്ക് Mayyazhi book

  • Home
  • India
  • Mahe
  • മയ്യഴി ബുക്ക് Mayyazhi book

മയ്യഴി ബുക്ക്  Mayyazhi book മയ്യഴിയിലെയും പരിസര പ്രദേശങ്ങളിലെയ?

136516 ഭൂരിപക്ഷത്തിന് വൈത്തിലിംഗം വിജയിച്ചു:മാഹി:മയ്യഴി ഉൾപ്പെടുന്ന പുതുച്ചേരി ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി...
04/06/2024

136516 ഭൂരിപക്ഷത്തിന് വൈത്തിലിംഗം വിജയിച്ചു:
മാഹി:
മയ്യഴി ഉൾപ്പെടുന്ന പുതുച്ചേരി ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി വി.വൈത്തിലിംഗം സീറ്റ് നിലനിർത്തി.ഭരണ കക്ഷിയായ എൻ ആർ കോൺഗ്രസ്സ് -ബിജെപി സഖ്യത്തിലെ ബിജെപി സ്ഥാനാർത്ഥി മന്ത്രിയായ നമശിവായത്തെ136516 വോട്ടിനാണ് വൈത്തിലിംഗം തോൽപ്പിച്ചത്.വൈത്തിലിംഗത്തിന് 426005 വോട്ടുകളും,നമശിവായത്തിന് 289489 വോട്ടുകളും ലഭിച്ചു. നാം തമിഴർ കക്ഷിയിലെ ആർ മേനക 39603 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.,എഐഡിഎംകെയിലെ തമിഴ് വേന്ദന് ലഭിച്ചത്25165 വോട്ടുകൾ.ഡിഎംകെ ,വിസികെ, സിപിഐ ,സിപിഐ(എം) തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെ, ഐഎൻഡിഐഎ മുന്നണിയിലാണ് വൈത്തിലിംഗം മൽസരിച്ചത്.എന്നാൽ ,മാഹിയിൽ സിപിഎം പിന്തുണച്ച യുനൈറ്റഡ് റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി പ്രഭുദേവിന് ലഭിച്ചത് 989 വോട്ടുകൾ മാത്രം. അതേ സമയം നോട്ട 9763 വോട്ടുകൾ നേടി.
*മയ്യേക്കാരൻ*

19/04/2024

മാഹിയിൽ വോട്ടിങ്ങ് ശതമാനം കുറവ്:
മാഹി:
78.57% വോട്ടുകൾ രേഖപ്പെടുത്തിയ പുതുച്ചേരി ലോക്സഭാ മണ്ഡലത്തിൽ ഏറ്റവും കുറഞ്ഞ വോട്ടിങ്ങ് രേഖപ്പെടുത്തിയത് മാഹിയിൽ. 65.11%മാണ് മാഹിയിലെ വോട്ടിങ്ങ് . മൊത്തം 31038 വോട്ടർമാരിൽ 20210 പേർ വോട്ട് ചെയ്തു. 14361 പുരുഷൻമാരിൽ8720(60.71%) പേരും,16675 സ്ത്രീകളിൽ 11490(68.91) പേരും വോട്ട് ചെയ്തു. ഏറ്റവും കൂടുതൽ വോട്ടുകൾ രേഖപ്പെടുത്തിയത് ബാഹൂറിൽ, 88.76%. പുതുച്ചേരി മണ്ഡലത്തിൽ മൊത്തം 78.57% വോട്ടിങ്ങ് രേഖപ്പെടുത്തിയതിൽ, പുതുച്ചേരി - 79.69% ,കാരൈക്കൽ-75.65% ,യാനം-76.8% ,മാഹി- 65.11%.1023699 വോട്ടർമാരിൽ 276431 പുരുഷൻമാരും, 427742 സ്ത്രീകളും,104 തിരുനങ്കൈകളും( ട്രാൻസ്ജെന്ററുകളും) വോട്ടുകൾ രേഖപ്പെടുത്തി .
(ഏപ്രീൽ 19 രാത്രി 8മണി വരെയുള്ള വിവരം)

പുതുച്ചേരി മണ്ഡലത്തിൽ  26 പേർ :            മാഹി:                      പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞതോടെ മാഹി...
31/03/2024

പുതുച്ചേരി മണ്ഡലത്തിൽ 26 പേർ : മാഹി: പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞതോടെ മാഹി ഉൾപ്പെടുന്ന പുതുച്ചേരിയിലെ ഏക ലോക്സഭാ മണ്ഡലത്തിൽ 26 പേർ മൽസര രംഗത്ത്.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 18 പേരായിരുന്നു.കോൺഗ്രസ്സ് ,ബിജെപി ,ബഹുജൻ സമാജ് വാദി,എ ഐ ഡി എം കെ,എസ് യു സി ഐ(കമ്യൂണിസ്റ്റ് ),യുനൈറ്റഡ് റിപ്പബ്ളിക്കൻ പാർട്ടി,നാം തമിളർ കക്ഷി തുടങ്ങിയ പാർട്ടി സ്ഥാനാർത്ഥികളോടൊപ്പം 19 സ്വതന്ത്രരും മൽസര രംഗത്തുണ്ട് .നാം തമിളർ കക്ഷിയുടെ സ്ഥാനാർത്ഥിയും രണ്ട് സ്വതന്ത്രരും വനിതകളാണ്‌ .ഏപ്രീൽ 19നാണ് മാഹിയടക്കം പുതുച്ചേരിയിൽ വോട്ടെടുപ്പ്.

28/03/2024

34 പേർ പത്രിക നൽകി,7 പത്യിക തള്ളി: മാഹി: മാഹി ഉൾപ്പെടുന്ന പുതുച്ചേരി മണ്ഡലത്തിൽ,അവസാന ദിവസമായ 27ന് ഡമ്മി ഉൾപ്പെടെ 34 പേർ പത്രിക നൽകി.എൻഡിഎ മുന്നണിക്കു വേണ്ടി ബിജെപി യുടെ നമശിവായം (മന്ത്രി),ഐ എൻ ഡി ഐ എക്കു വേണ്ടി കോൺഗ്രസ്സിലെ നിലവിലെ എംപിയായ വൈത്തിലിംഗം ,എ ഐ ഡി എംകെ സ്ഥാനാർത്ഥിയായി തമിഴ് വേന്ദർ, നാം തമിളർ കക്ഷി സ്ഥാനാർത്ഥി ആർ മേനക,എസ് യു സി ഐ(കമ്യൂണിസ്റ്റ് ) സ്ഥാനാർത്ഥിയായി ശങ്കരനുമാണ് രാഷ്ട്രീയ പാർട്ടി സ്ഥാനാർത്ഥികൾ . പത്രികകളുടെ സൂക്ഷ്മപരിശോധനയിൽ 7 പേരുടെ പത്രിക തള്ളി.27 സ്ഥാനാർത്ഥികളാണ് നിലവിൽ . പത്രിക പിൻവലിക്കാനുള്ള അവസാനതീയതി മാർച്ച് 30.

മാഹി വ്യാപാര മേഖല തളരുന്നു(ചാലക്കര പുരുഷു)മാഹി: ഉത്തര കേരളത്തിലെ പ്രമുഖ വ്യാപാര കേന്ദ്രമെന്ന ഖ്യാതി മയ്യഴിക്ക് നഷ്ടമാകുന...
27/03/2024

മാഹി വ്യാപാര മേഖല തളരുന്നു
(ചാലക്കര പുരുഷു)
മാഹി: ഉത്തര കേരളത്തിലെ പ്രമുഖ വ്യാപാര കേന്ദ്രമെന്ന ഖ്യാതി മയ്യഴിക്ക് നഷ്ടമാകുന്നു.
ഒരു കാലത്ത് ഒരു പെട്ടിക്കട പോലും ലക്ഷങ്ങൾ നൽകി വാങ്ങാൻ ആളുണ്ടായിരുന്ന ഈ നഗരത്തിൽ മാത്രം എഴുപത്തിലേറെ കടകളാണ് ഇപ്പോൾ വ്യാപാരമില്ലാതെ അടഞ്ഞ് കിടക്കുന്നത്.രാജ്യത്ത് നികുതി ഏകീകരണം വന്നതോടെ അതേ വരെ എല്ലാ സാധനങ്ങൾക്കും വിലക്കുറവുണ്ടായിരുന്ന മാഹിയിൽ അതൊക്കെ ഏകീകരിക്കപ്പെട്ടു. പെട്രോൾ, മദ്യം എന്നിവയ്ക്ക് മാത്രമാണ് നിലവിൽ വിലക്കുറവുള്ളത്.അടുത്തിടെ തലശ്ശേരി-മാഹി ബൈപസ് വന്നതോടെ മാഹി വഴിയുള്ള വാഹന ഗതാഗതം നന്നെ കുറഞ്ഞു. പെട്രോൾ പമ്പുകളിലെ വിൽപ്പന പകുതിയായി കുറഞ്ഞു മദ്യഷാപ്പുകളേയും ബാറുകളേയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
കടകളിൽ ജോലി ചെയ്തിരുന്ന നൂറ് കണക്കിന് തൊഴിലാളികൾ വഴിയാധാരമായി.
നേരത്തെ പ്രശസ്തമായ നിലയിൽ നടന്നിരുന്ന ഇലക്ട്രിക്, ഇലക്ട്രോണിക്സ്, ടൈൽസ് കടകളിൽ പലതും ഇന്നില്ല. പ്രമുഖ കമ്പനികളുടെ സ്ഥാപനങ്ങൾ പോലും പുതുതായി ആരംഭിക്കുന്നത് മാഹിക്ക് പുറത്താണ്. നിക്ഷേപ സൗഹൃദ അന്തരീക്ഷം മാഹിയിലില്ല. തെരഞ്ഞെടുക്കപ്പെട്ട നഗരസഭാ കൗൺസിൽ മാഹിയിൽ ഇല്ലാതായിട്ട് വർഷങ്ങളേറെയായി.
മാഹിയിൽ കഴിഞ്ഞ രണ്ട് വർഷമായി സ്ഥിരം കമ്മീഷണറുമില്ല.കഴിഞ്ഞ രണ്ട് വർഷമായി പുതിയ ലൈസൻസും നൽകുന്നില്ല.എന്നാൽ മുൻകൂട്ടി ഫീസും, ടാക്സും വാങ്ങി വെക്കുന്നുമുണ്ട്
ഉദ്യോഗസ്ഥർക്ക് വ്യാപാരി വ്യവസായികളോട് സഹകരണ മനോഭാവമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ അനിൽ കുമാർ പറഞ്ഞു. യൂസർ ഫീ' ബിൽഡിങ്ങ് ടാക്സ്, ലൈസൻസ് ഫീ, തുടങ്ങിയ സംഖ്യയാണ് ഈടാക്കുന്നത്. ഇത് ചെറുകിട വ്യാപാരികൾക്ക് താങ്ങാനാവുന്നില്ല. എന്തെങ്കിലും കാര്യത്തിന് നഗരസഭാ കാര്യാലയത്തിൽ പോയാൽ വ്യാപാരികൾ വട്ടം കറങ്ങി പോവും. സാങ്കേതിക കാരണങ്ങൾ നിരത്തി പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയാണത്രെ. പുതിയ കടകൾ ആരംഭിക്കണമെങ്കിൽ മറ്റെങ്ങുമില്ലാത്ത ഒട്ടേറെ കടമ്പകൾ കടന്ന് പോകേണ്ടതുണ്ട്. അപ്പോഴേക്കും വർഷങ്ങൾ തന്നെ വേണ്ടി വരും
പാർക്കിങ്ങ് സൗകര്യമില്ലാത്തതും ഉപഭോക്താക്കളെ മയ്യഴിയിൽ നിന്നുമകറ്റുകയാണ്
മുൻസിപ്പാൽ മൈതാനം, ഫിഷറീസ് കോമ്പൗണ്ട്, തുറമുഖ റോഡ് എന്നിവിടങ്ങളിൽ പാർക്കിങ്ങ് സൗകര്യമൊരുക്കണം. വ്യാപാര - ടൂറിസം മേഖലയെ പരിപോഷിപ്പിക്കണം -
ചിത്രം:അടച്ചിട്ട മെയിൻ റോഡിലെ കടകളിൽ ചിലത്

26/03/2024

കെട്ടി വെച്ചത് 10 രൂപ നാണയം:
മാഹി: പുതുച്ചേരി ലോക്സഭയിൽ മൽസരിക്കാനായി കെട്ടി വെച്ചത് പതിനഞ്ചായിരം രൂപയുടെ,പത്ത് രൂപ നാണയത്തുട്ടുകൾ.മദ്യഷാപ്പ് ജീവനക്കാരനായ രാംദാസാണ് നാണയത്തുട്ടുകൾ നൽകിയത്.കഴിഞ്ഞ മൂന്ന് വർഷങ്ങളായി തനിക്ക് ലഭിച്ച ടിപ്പ്സ് സ്വരുക്കൂട്ടി വെച്ചാണ് രാംദാസ് പത്രികക്കൊപ്പം പണം കെട്ടി വെച്ചത്.തെരഞ്ഞെടുപ്പില്‍ പേരിന് മാത്രം മത്സരിക്കാനെത്തുന്നവരെ നിയന്ത്രിക്കാനുദ്ദേശിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാശ് കെട്ടിവെക്കുന്ന സമ്പ്രദായം കൊണ്ടുവന്നത്. തുടക്കത്തില്‍ വെറും 500 രൂപയായിരുന്നു കെട്ടിവയ്‌ക്കേണ്ട തുക. 1996 ല്‍ ഡെപ്പോസിറ്റ് തുക 10000 രൂപയാക്കി ഉയര്‍ത്തി. 2014 ല്‍ വീണ്ടും ഡെപ്പോസിറ്റ് തുക കൂട്ടി 25000 രൂപയാക്കി.

നമശിവായം പത്രിക നൽകി:            മാഹി:                    പുതുച്ചേരി ലോകസഭാ തെരഞ്ഞെടുപ്പിൽ ആഭ്യന്തര മന്ത്രി നമശിവായം (ബി...
25/03/2024

നമശിവായം പത്രിക നൽകി: മാഹി: പുതുച്ചേരി ലോകസഭാ തെരഞ്ഞെടുപ്പിൽ ആഭ്യന്തര മന്ത്രി നമശിവായം (ബിജെപി ) പത്രിക നൽകി.എ ഐ ഡി എം കെ സ്ഥാനാർത്ഥിയായി തമിഴ് വേന്ദൻ,ആർ മേനക(നാം തമിളർ കക്ഷി), ശങ്കരൻ (എസ് യു സി ഐ കമ്യൂണിസ്റ്റ് ),എസ് കല (സ്വതന്ത്ര സ്ഥാനാർത്ഥി)തുടങ്ങിയവരും പത്രിക നൽകി.

മയ്യഴിക്കാർ ഈ  ഗസൽരാവ് മറക്കില്ല:മാഹി: മഴമേഘങ്ങൾ മൂടിക്കെട്ടിയ ആകാശത്തിന് കീഴെ അറബിക്കടലിൽ നിന്നുള്ള തണുത്ത കാറ്റ് ജനൽ പ...
06/12/2023

മയ്യഴിക്കാർ ഈ ഗസൽരാവ് മറക്കില്ല:
മാഹി: മഴമേഘങ്ങൾ മൂടിക്കെട്ടിയ ആകാശത്തിന് കീഴെ അറബിക്കടലിൽ നിന്നുള്ള തണുത്ത കാറ്റ് ജനൽ പാളികൾക്കിടയിലുടെ ശ്രീനാരായണ കോളജ് ഓഡിറ്റോറിയത്തിലേക്ക് അരിച്ചിറണ്ടുകയാണ്.മഴപെയ്തില്ലെങ്കിലും നിറഞ്ഞ സദസ്സിലെ സംഗീതാസ്വാദകരുടെ ഹൃദയതടങ്ങളിലേക്ക് സംഗീതം മഴയായി പെയ്തു കൊണ്ടിരുന്നു. സപ്തസ്വരങ്ങളുടെ രാഗവിസ്താരങ്ങൾ.. പ്രപഞ്ച സംഗീതത്തിന്റെ പ്രകീർത്തനഭാവങ്ങൾ..
ആസ്വാദകരെ ആത്മഹർഷത്തിന്റെ അപൂർവ്വ ചാരുതയിലേക്ക് നയിച്ച സുസ്മിത ഗിരീഷിന്റെ ഗസൽ കച്ചേരി മയ്യഴിക്ക് മറക്കാനാവില്ല.
വികാരങ്ങളുടെ ഭാഷ ,സംഗീതമായി പരിണമിച്ചപ്പോൾ അത്
പ്രണയത്തിന്റെയും മഴയുടെയും വിരഹത്തിന്റെയും പ്രകൃതിയുടെയും ഹൃദയതടങ്ങളിലൂടെ ചാലിട്ടൊഴുക്കുകയായിരുന്നു. സംഗീതത്തിന്റെ നിലാവെളിച്ചം ചൊരിഞ്ഞ ആയിരം വേദികൾ ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഈ അനുഗൃഹീത ഗായിക പിന്നിട്ടത്.. 'ലഗ്ജാ ഗലേ കി ഫിർ യെ ഹസീ രാത് ഹോ നഹോ... ശായദ് ഫിർ ഇസ് ജനം മേ മുലാകാത് ഹോ നഹോ' (എന്നെ പുണരൂ... ഇങ്ങനെയൊരു സുന്ദരരാത്രി ഇനി വന്നെന്നു വരില്ല...ഇനിയീ ജീവിതത്തിൽ ഒരിക്കൽകൂടി നമ്മൾ കണ്ടുമുട്ടിയെന്നുപോലും വരില്ല...)
രാജാ മെഹന്തി അലിഖാന്റെ വരികളിലൂടെ, മദൻ മോഹൻ്റെ സംഗീതത്തിലൂടെ ലതാമങ്കേഷ്കർ അനശ്വരമാക്കിയ ഈ ഗാനത്തോടെയാണ് സുസ്മിത ഗസൽ വേദികളെ ഉണർത്താറ്. പഴയ ഹിന്ദി, മലയാള ഗാനങ്ങളെ ഗസൽ ശൈലിയിലുള്ള ആലാപനത്തിനും ആരാധകർ ഏറെ. സൈഗാൾ, മുഹമ്മദ് റഫി, പങ്കജ് ഉദാസ്, ജഗ്ജിത് സിങ്, ബാബുക്ക ,ഷഹബാസ് അമൻ, ഉമ്പായി തുടങ്ങിയവരുടെ ഗാനങ്ങളാണ് ഏറെയും ആലപിച്ചത്.
പാലക്കാട് ചെമ്പൈ സംഗീതകോളേജിലായിരുന്നു സുസ്മിതയുടെ പഠനം. ഹിന്ദുസ്ഥാനി സംഗീതത്തിൽ വിജയ് സുവർവേനും അനിൽദാസുമാണ് ഗുരുസ്ഥാനീയർ.
പ്രമുഖ പരിസ്ഥിതി പ്രവർത്തകയും എഴുത്തുകാരിയുമായ സി.കെ. രാജലക്ഷ്മിയുടെ പുസ്തക പ്രകാശന ചടങ്ങിനോടനുബന്ധിച്ചാണ് രണ്ട് മണിക്കൂറോളം നീണ്ട ഗസൽകച്ചേരി നടന്നത്.
കീബോർഡിൽ അനൂപും, തബലയിൽ അജിത്തും ഗിത്താറിൽ രാജീവും, ഫ്ലൂട്ടിൽ ശശിപൂക്കാടുമാണ് പിന്നണിയിൽ, പന്തലായനി ബി.ആർ.സിയിൽ സംഗീതാധ്യാപികയാണ്. ഭർത്താവ് ഗിരീഷ്. മക്കൾ: ഗൗതം, നിലാവ്.
താളത്തിനും സ്വരസംവിധാനത്തിനുമപ്പുറം ലയബദ്ധമായ ആത്മ സൗരഭ്യം നറുമണം പരത്തുന്നുണ്ടായിരുന്നു.
സുസ്മിതയുടെ ആത്മപ്രകാശം പരത്തുന്ന ആ വിഷ്ക്കരണവും, അതുല്യമായ രാഗാലാപനശൈലിയും പ്രൗഢമായ , ഹൃദയദ്രവീകരണ ശേഷിയുള്ള നാദധാരയും ആസ്വദിക്കുമ്പോൾ യഥാർത്ഥ സംഗീതാസ്വാദനത്തിന്റെ ദിവ്യ ഭാവതലങ്ങളിലേക്ക് ശ്രോതാക്കളെത്തിപ്പെടുമെന്നതിൽ സംശയമില്ല.
(ചാലക്കര പുരുഷു ) *മയ്യഴി ബുക്ക് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം* https://chat.whatsapp.com/IoK4sWgEqgS1LWTdcHeWhd വാർത്തകളും,പരസ്യങ്ങളും നൽകാം>> 9745320451 (വാട്ട്സാപ്പ് മാത്രം)

മാഹി മേലെ ശാസ്ത്ര മേള ജയിംസ് സി ജോസഫിന് ഒന്നാം സ്ഥാനംമാഹി: മാഹി മേഖല ശാസ്ത്രമേളയിൽ അദ്ധ്യാപകർക്കുള്ള പഠനോപകരണ മത്സരത്തിൽ...
04/12/2023

മാഹി മേലെ ശാസ്ത്ര മേള ജയിംസ് സി ജോസഫിന് ഒന്നാം സ്ഥാനം

മാഹി: മാഹി മേഖല ശാസ്ത്രമേളയിൽ അദ്ധ്യാപകർക്കുള്ള പഠനോപകരണ മത്സരത്തിൽ ഗവ. മിഡിൽ സ്കൂൾ അവറോത്ത് മലയാളം അദ്ധ്യാപകൻ ജയിംസ് സി ജോസഫിന് ഒന്നാം സ്ഥാനം ലഭിച്ചു. ഗവ. മിഡിൽ സ്കൂൾ അവറോത്തിനു പുറമേ ഗവ. ഫ്രഞ്ച് ഹൈസ്കൂളിലേയും അദ്ധ്യാപകനാണ്. പുതുച്ചേരിയിൽ നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ മാഹിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാവുന്നതാണ്. കഴിഞ്ഞ വർഷം മാഹിയെ പ്രതിനിധീകരിച്ച് പുതുച്ചേരിയിലും, പുതുച്ചേരിയെ പ്രതിധീകരിച്ച് ദക്ഷിണേന്ത്യൻ ശാസ്ത്ര മേളയിലും പങ്കെടുത്തിട്ടുണ്ട്.

എന്നുയിരേ തേടുകിറേൻ...(ചാലക്കര പുരുഷു)നിനച്ചിരിക്കാതെ ഒരു നാൾ വന്നുപെട്ട ഏകാന്തതയുടെ മടുപ്പിൽ നിന്നും, ചിറക് വിരിച്ച്, പ...
03/12/2023

എന്നുയിരേ തേടുകിറേൻ...(ചാലക്കര പുരുഷു)
നിനച്ചിരിക്കാതെ ഒരു നാൾ വന്നുപെട്ട ഏകാന്തതയുടെ മടുപ്പിൽ നിന്നും, ചിറക് വിരിച്ച്, പ്രകൃതി സംരക്ഷണത്തിലും എഴുത്തിലുമലിഞ്ഞ് ചേർന്ന്, സ്വപ്ന സങ്കൽപ്പങ്ങളിലൂടെ യാത്ര ചെയ്യുകയാണ് മയ്യഴിക്കാരി സി.കെ.രാജലക്ഷ്മി.
കഥയും, നോവലും, യാത്രാവിവരണങ്ങളും, അനുഭവക്കുറിപ്പുകളുമായി സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം എഴുതിക്കൊണ്ടിരിക്കുന്ന രാജലക്ഷ്മിയുടെ ദേവപദം തേടി എന്ന നോവലിന് ,എന്നുയിരേ തേടുകിറേൻ ,എന്ന തമിഴ് പരിഭാഷ കൈവന്നിരിക്കുന്നു. സിന്ധു ഗാഥ എന്ന എഴുത്തുകാരിയാണ് മൊഴിമാറ്റം നടത്തിയത്.
മയ്യഴിയുടെ മരുമകളെങ്കിലും, വൃത്തിഹീനമായിക്കിടന്ന മയ്യഴിയെ സുന്ദരിയാക്കാനായിരുന്നു ആദ്യശ്രമം. 'സാമൂഹ്യ മയ്യഴി , എന്ന സംഘടന അതിവേഗം നാടിന്റെ ശ്രദ്ധ പിടിച്ചുപറ്റി. തെളിനീരൊഴുകിയിരുന്ന മയ്യഴിപ്പുഴയുടെ വർത്തമാന കാല അവസ്ഥ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കിയതോടെ,
പിന്നീട് പുഴ സംരക്ഷണവും കടന്നുവന്നു.മയ്യഴിപ്പുഴ സംരക്ഷണ സമിതിയുടെ സാരഥിയുമായി. അതാകട്ടെ കേരളം മുഴുവൻ പടർന്നു കയറുകയായിരുന്നു.
ഒപ്പം പ്രകൃതി സംരക്ഷണ മേഖലയിലുമെത്തി. ജീവകാരുണ്യവും, സാംസ്ക്കാരിക പ്രവർത്തനങ്ങളുമെല്ലാം ജീവിതത്തെ തിരക്കുള്ളതാക്കി മാറ്റി.. ഒപ്പം തന്റെ മനസ്സിൽ ആമന്ത്രണം ചെയ്ത വികാരവിചാരങ്ങളെ കുറിച്ചു വെക്കാൻ തുടങ്ങി. കേരളത്തിനകത്തും പുറത്തുമുള്ള നിലയ്ക്കാത്ത യാത്രകൾ ധാരാളം പുതിയ സുഹ്യത്തുക്കളെ സമ്മാനിച്ചു. അത്തരം സമ്പർക്കങ്ങൾ സർഗ്ഗപരമായ വഴികളിൽ വെളിച്ചമായി. അനുഭവങ്ങൾഅക്ഷരങ്ങളായി. അവയ്ക്ക് വലിയ സ്വീകാര്യത കൈവന്നു. ഇന്ന് കേരളത്തിലുടനീളം രാജലക്ഷ്മിക്ക് വായനക്കാരും സുഹൃത്തുക്കളുമുണ്ട്.
അക്ഷരലോകത്തിന്റെ വലിയ മുറ്റത്തേക്ക് കാലുകുത്തുമ്പോൾ രാജലക്ഷ്മിയുടെ സംശയങ്ങൾപലതായിരുന്നു. കേവലമായ ആസ്വാദനത്തിനുമപ്പുറം .,അത് ഒരു സമൂഹത്തെ നൻമയിലേക്ക് നയിക്കുമെന്ന പ്രത്യാശ കൈവന്നു. അതിനിടെ ലഹരി, പ്രകൃതി സംരക്ഷണ, സ്ത്രീ പീഢന വിഷയങ്ങളെ അധികരിച്ചുള്ള തെരുവ് നാടക അവതരണങ്ങളും, നാടക / സിനിമ പ്രവർത്തനങ്ങളിലെ പങ്കാളിത്തവുമുണ്ടായി.
'ആകസ്മികതയുടെ കൈയ്യൊപ്പുകൾ . എന്ന നോവലാണ് ആദ്യ കൃതി. രണ്ടാംകൃതിയായ ദേവ പദത്തിനാണ് തമിഴ് പതിപ്പിറങ്ങിയത്. മഹാബലിപുരത്തെ അതിമനോഹര ശിൽപ്പങ്ങൾ കണ്ട് അതിൽ എല്ലാം മറന്ന് ആകൃഷ്ടയായ വൈഗയ്ക്കുണ്ടായ ഉൾവിളിയിലൂടെയാണ് ദേവപഥത്തിന്റെ കഥയ്ക്ക് ചുരുൾ നിവരുന്നത്. ബാല്യകാല കുതൂഹലങ്ങൾ, പ്രണയാർദ്രമായ യൗവ്വനം, യാത്രകളിലെ മധുരാനുഭുതി, അഗ്രഹാരങ്ങളിലെ വൈചിത്ര്യങ്ങൾ..അങ്ങിനെ ശാന്തമായൊഴുകിയ പുഴ പോലെ, സുഗന്ധസുന്ദരമായ ഒരു കാലം ഏറെ നീണ്ടു നിന്നില്ല. എല്ലാം ഒരശനിപാതം പോലെ വന്നുപതിക്കുകയായിരുന്നു. യൗവനം കൈവിടും മുമ്പ് ഭർത്താവ് വിടപറഞ്ഞു. മക്കൾ പലവഴിക്ക് പറന്നു പോയി. ഏകാന്തതയുടെ തടവറയിലേക്ക് അവൾ തള്ളപ്പെട്ടു. തറവാട്ടിലെ പുരാതന വസ്തുക്കൾക്കിടയിൽ നിന്നും യാദൃശ്ചികമായി കണ്ടു കിട്ടിയ ചുവന്ന പട്ടിൽ പൊതിഞ്ഞ ദേവീ വിഗ്രഹം , തന്റെ ജൻമ രഹസ്യത്തിലേക്കുള്ള നാൾ വഴികൾ വൈഗയ്ക്ക് മുന്നിൽ തുറന്ന് വെച്ചു. സെൽവനായകൻ എന്ന ദൈവത്തിന്റെ വിരലുകളുള്ള അനുഗൃഹീത ശിൽപ്പിയുടെ പ്രണയിനിയും, അതി സുന്ദരിയുമായ അലമേലുവിന്റെ പുനർ ജൻമമാണ് താനെന്ന യാഥാർത്ഥ്യം വൈഗ തിരിച്ചറിയുന്നു. പ്രണയസരോവര തീരത്തിലൂടെയുള്ള അനന്തമായ യാത്രയാണ് ഈ നോവൽ.രാജലക്ഷ്മിയുടെ മൂന്നാമത്തെ നോവലും ഉടൻ പ്രസിദ്ധീകരിക്കും.
*മയ്യഴി ബുക്ക് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം* https://chat.whatsapp.com/IoK4sWgEqgS1LWTdcHeWhd വാർത്തകളും,പരസ്യങ്ങളും നൽകാം>> 9745320451 (വാട്ട്സാപ്പ് മാത്രം)

എന്നുയിരേ തേടുകറേൻപ്രകാശനം ചെയ്തു.മാഹി: കലകൾക്കും സാഹിത്യത്തിനും വളക്കൂറുള്ള മയ്യഴിയുടെ മണ്ണിൽ നിന്നും പിറവിയെടുത്ത ,എന്...
03/12/2023

എന്നുയിരേ തേടുകറേൻ
പ്രകാശനം ചെയ്തു.

മാഹി: കലകൾക്കും സാഹിത്യത്തിനും വളക്കൂറുള്ള മയ്യഴിയുടെ മണ്ണിൽ നിന്നും പിറവിയെടുത്ത ,എന്നുയിരേ തേടുകിറേൻ , എന്ന കൃതി പുതുച്ചേരിയിലും,തമിഴകത്തും ഏറെ ചർച്ച ചെയ്യപ്പെടുമെന്ന് രമേശ് പറമ്പത്ത് എം എൽ എ അഭിപ്രായപ്പെട്ടു. നൂതനാശയം കൊണ്ടും ആഖ്യാനരീതി കൊണ്ടും, സമ്മിശ്ര സംസ്കൃതിയാലും വ്യതിരിക്തമായ ഈ നോവൽ തമിഴ് സാഹിത്യ ലോകത്തും ശ്രദ്ധേയമാവുമെന്നുറപ്പാണെന്ന് എം.എൽ എ പറഞ്ഞു.
പ്രമുഖ പരിസ്ഥിതി പ്രവർത്തകയായ സി.കെ. രാജലക്ഷ്മിയുടെ ദേവപദം തേടി എന്ന നോവലിന്റെ തമിഴ് പരിഭാഷയായ എന്നുയിരേ തേടുകിറേൻ എന്ന കൃതിയുടെപ്രകാശന ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു എം എൽ എ
ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു.
വിആർ.സുധീഷ് വിശിഷ്ടാതിഥിയായിരുന്നു.
കൽപറ്റ നാരായണൻ മാസ്റ്റർ,ഡോ: ജി.ബിജു കൃഷ്ണന് ആദ്യ പ്രതി കൈമാറി പ്രകാശനം ചെയ്തു. ജോയ് എബ്രഹാം,ഡോ: പി.പി. ഷിജു,ഡോ: പി.ആർ. ജയശീലൻ, ജയചന്ദ്രൻ മൊകേരി, നാഥൻ തൃശൂർ.കെ.പി.കെ. വേങ്ങര, ബാലചന്ദ്രൻ ഇഷാര, രഘുനാഥ് പറളി, രഘു ,ഡോ: പി.പി.ഷാജു, അഡ്വ.എം.കെ.രജിന. രമാ പ്രസന്ന പിഷാരടി, സിന്ധു ഗാഥ, സംസാരിച്ചു. വിനയൻ പുത്തലം സ്വാഗതവും, കെ.ഇ.സുലോചന നന്ദിയും പറഞ്ഞു. തുടർന്ന് സുസ്മിത ഗിരീഷിന്റെ ഗസൽ ഗാനമേളയുമുണ്ടായി.
*മയ്യഴി ബുക്ക് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം* https://chat.whatsapp.com/IoK4sWgEqgS1LWTdcHeWhd വാർത്തകളും,പരസ്യങ്ങളും നൽകാം>> 9745320451 (വാട്ട്സാപ്പ് മാത്രം)

ഏ.വി.എസ്സ്. അനുസ്മരണംപുതുച്ചേരി നിയമസഭാ മുൻ ഡെപ്യൂട്ടി സ്പീക്കറും ഇരുപത്തിയാറ് വർഷക്കാലം പള്ളൂർ നിയോജക മണ്ഡലം ജനപ്രതിനിധ...
02/12/2023

ഏ.വി.എസ്സ്. അനുസ്മരണം
പുതുച്ചേരി നിയമസഭാ മുൻ ഡെപ്യൂട്ടി സ്പീക്കറും ഇരുപത്തിയാറ് വർഷക്കാലം പള്ളൂർ നിയോജക മണ്ഡലം ജനപ്രതിനിധിയും ദീർഘകാലം എം - എ.എസ്സ്.എം വായനശാല പ്രസിഡണ്ടുമായ യശ:ശരിനായ എ.വി.ശ്രീധരൻ അവർകളുടെ ഏഴാം ചരമവാർഷിക ദിനം, എം.എ.എസ്സ്.എം. വായനശാലയുടെയും എ.വി.എസ്സ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
പി.ഗംഗാധരൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചൂര്യയി ചന്ദ്രൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു
കീഴന്തുർ പത്മനാഭൻ, കെ.മോഹനൻ ,എം.ശ്രീ ജയൻ എന്നിവർ സംസാരിച്ചു

Address

MAHE
Mahe

Telephone

+919745320451

Website

Alerts

Be the first to know and let us send you an email when മയ്യഴി ബുക്ക് Mayyazhi book posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category