22/02/2026
ആരോഗ്യ വകുപ്പിന്റെ ഗുരുതര അനാസ്ഥയുടെ ഇരയായ മൂന്ന് സ്ത്രീകൾ ആണിവർ..
1. ഉഷ ജോസഫ്
ആലപ്പുഴ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 2021 ൽ നടന്ന ശാസ്ത്രക്രിയയിൽ 10 സെന്റിമീറ്റർ നീളമുള്ള കത്രിക വയറ്റിൽ അകപ്പെടുന്നു. 2026 ഫെബ്രുവരിയിൽ അഞ്ച് വർഷങ്ങൾക്കു ശേഷം കണ്ടെത്തുന്നു. ഇക്കാലമത്രെയും അസ്സഹനീയമായ വേദനയും രോഗാതുരമായ ശാരീരികബുദ്ധിമുട്ടും അനുഭവിച്ചു.
2. കെ. കെ. ഹർഷിന
കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 2017 ൽ നടന്ന ശാസ്ത്രക്രിയയിൽ 6.5 സെന്റിമീറ്റർ നീളമുള്ള കത്രിക വയറ്റിൽ അകപ്പെടുന്നു. 2022 ൽ അഞ്ച് വർഷങ്ങൾക്കു ശേഷം കണ്ടെത്തുന്നു. സെക്രട്ടേറിയറ്റ് പടിക്കലും കേരള ഹൈക്കോടതിയിലുമായി നീതിയ്ക്കായി പോരാടുന്നു.
3. എഫ്. ജാസ്മിൻ
2026 ജനുവരിയിൽ തിരുവനന്തപുരം വിളപ്പിൽശാല കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ സഹായം അഭ്യർത്ഥിച്ച് മരിച്ചുവീണ 37 വയസ്സുകാരൻ ബിസ്‌മീറിന്റെ ഭാര്യ.
ഇടതുപക്ഷ ഗവണ്മെന്റ് കേവലം രാഷ്ട്രീയ ആയുധമായികണ്ട് സ്ത്രീകളുടെ കണ്ണീർ തുടയ്ക്കാൻ തൂവാല എടുക്കുമ്പോൾ, CPR നൽകാതെ നെഞ്ചുവേദനയ്ക്ക് ആവി പിടിയ്ക്കാൻ നിർദേശിച്ച ആരോഗ്യകേരളത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി ജാസ്മിനുൾപ്പെടെയുള്ള സ്ത്രീകളെ ഈ ഗവണ്മെന്റിന് കാണാൻ കഴിയുന്നില്ല.
പഞ്ചവത്സര പദ്ധതി പോലെ ശസ്ത്രക്രിയാ ഉപകരണങ്ങൾ 5 വർഷത്തിലൊരിക്കൽ പുറത്തെടുക്കുന്ന,
നെഞ്ചുവേദന വന്ന് പിടയുന്ന നിസ്സഹായരായ മനുഷ്യരെ മരണത്തിലേക്ക് തള്ളിവിടുന്ന,
കെട്ടിടങ്ങൾ തകർന്ന് മനുഷ്യജീവൻ ഇല്ലാതാക്കുന്ന,
കേരളത്തിലെ ഇടതുപക്ഷ ഗവണ്മെന്റ് തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ പണം ഇല്ലാത്ത KSRTC ബസുകളുടെ മേൽ കോടികളുടെ PR പതിപ്പിച്ച് "No.1 ആരോഗ്യ കേരളം" എന്ന് പറയുന്ന,
കാരണമറിയാതെ വേദന അനുഭവിച്ച് മരണപ്പെട്ട അനേകം രോഗികളെ സൃഷ്‌ടിച്ച,
ഇനിയും പഞ്ചവത്സര പദ്ധതികളായി വയറ്റിൽ കുടുക്കാൻ കത്രികകൾ കാത്തുവെയ്ക്കുന്ന,
കേരളത്തിന്റെ ആരോഗ്യവകുപ്പിന് ആദരാഞ്ജലികൾ.