Karumbil LIVE

Karumbil LIVE വാര്‍ത്തകളും വിശേഷങ്ങളും എളുപ്പത്ത?

05/08/2025

ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തില്‍ ശക്തമായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വന്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ....


*ചീർപ്പിങ്ങൽ ഷട്ടർ താഴ്ത്തുന്നു; ജാഗ്രതവേണമെന്ന് മുന്നറിയിപ്പ്*  11-07-2025  karumbillive പരപ്പനങ്ങാടി | കഴിഞ്ഞദിവസം പാല...
11/07/2025

*ചീർപ്പിങ്ങൽ ഷട്ടർ താഴ്ത്തുന്നു; ജാഗ്രതവേണമെന്ന് മുന്നറിയിപ്പ്*

11-07-2025
karumbillive

പരപ്പനങ്ങാടി | കഴിഞ്ഞദിവസം പാലത്തിങ്ങൽ ന്യൂ കട്ട് പുഴയിൽ കാണാതായ കുട്ടിക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി,
പൂരപ്പുഴയിലെ ശക്തമായ അടിയൊഴുക്ക് നിയന്ത്രിക്കുന്നതിന് ചീർപ്പിങ്ങൽ ഷട്ടർ താഴ്ത്തുന്നതിന് തിരൂർ സബ് കലക്ടറിൽ അടിയന്തിര നിർദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ചീർപ്പിങ്ങൽ ഷട്ടർ താഴ്ത്തുന്നതാണ്...

ഷട്ടറിന്റെ മുകൾ ഭാഗത്തും, പാലത്തിങ്ങൽ പുഴയിലും, വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു...

*കൂടുതൽ വാർത്തകൾക്ക്*

* *FOLLOW OUR WHATSAPP CHANNEL*
`https://whatsapp.com/channel/0029Va4SXev9mrGZnRO1a20c`

`www.karumbillive.in`*ചീർപ്പിങ്ങൽ ഷട്ടർ താഴ്ത്തുന്നു; ജാഗ്രതവേണമെന്ന് മുന്നറിയിപ്പ്*

11-07-2025
karumbillive

പരപ്പനങ്ങാടി | കഴിഞ്ഞദിവസം പാലത്തിങ്ങൽ ന്യൂ കട്ട് പുഴയിൽ കാണാതായ കുട്ടിക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി,
പൂരപ്പുഴയിലെ ശക്തമായ അടിയൊഴുക്ക് നിയന്ത്രിക്കുന്നതിന് ചീർപ്പിങ്ങൽ ഷട്ടർ താഴ്ത്തുന്നതിന് തിരൂർ സബ് കലക്ടറിൽ അടിയന്തിര നിർദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ചീർപ്പിങ്ങൽ ഷട്ടർ താഴ്ത്തുന്നതാണ്...

ഷട്ടറിന്റെ മുകൾ ഭാഗത്തും, പാലത്തിങ്ങൽ പുഴയിലും, വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു...

*കൂടുതൽ വാർത്തകൾക്ക്*

* *FOLLOW OUR WHATSAPP CHANNEL*
`https://whatsapp.com/channel/0029Va4SXev9mrGZnRO1a20c`

`www.karumbillive.in`

പൂക്കിപ്പറമ്പ് ബസ് അപകടം, കേരളം കണ്ട ഏറ്റവും വലിയ ബസ് അപകടങ്ങളിൽ ഒന്ന്.മലപ്പുറം ജില്ലയിലെ പൂക്കിപ്പറമ്പില്‍ ബസ്സിനു തീപ്...
08/07/2025

പൂക്കിപ്പറമ്പ് ബസ് അപകടം, കേരളം കണ്ട ഏറ്റവും വലിയ ബസ് അപകടങ്ങളിൽ ഒന്ന്.

മലപ്പുറം ജില്ലയിലെ പൂക്കിപ്പറമ്പില്‍ ബസ്സിനു തീപ്പിടിച്ച് 44 മ .ര.ണം. മ.രി. ച്ചവരില്‍ ആറു കുട്ടികളും ഏഴു സ്ത്രീകളും. ഉച്ചയ്ക്ക് 2.10നായിരുന്നു സംഭവം. കേരളം നടുങ്ങിയ ഒരു വാര്‍ത്ത അവിടെ പിറക്കുകയായിരുന്നു. കേരളത്തില്‍ ഇന്നേവരെ റിപോര്‍ട്ട് ചെയ്തതില്‍ വച്ച് ഏറ്റവും വലിയ റോഡ് അപകടത്തിന് മലപ്പുറം ജില്ല വേദിയായത് 2001 മാര്‍ച്ച് 11ന്. നീണ്ട 24 വര്ഷങ്ങൾ കഴിഞ്ഞിട്ടും ഇവിടത്തുകാരുടെ നടുക്കവും ഓർമ്മകളും മായുന്നില്ല. മലബാറിലെ മാത്രമല്ല കേരളത്തിലെ തന്നെ ഏറ്റവും വലിയ ബസപകടങ്ങളിൽ ഒന്നായി ചരിത്രത്തില്‍ ഇപ്പോഴും പൂക്കിപറമ്പ് നിലകൊള്ളുന്നു.

ചുട്ടുപൊള്ളുന്ന 2001 മാര്‍ച്ച്‌ 11ന്‍റെ മധ്യാഹ്നം. ഗുരുവായൂരില്‍ നിന്നും തലശ്ശേരിയിലേക്ക്‌ യാത്രക്കാരുമായി പോക്കലുകയായിരുന്നു പ്രണവം (പത്മ) എന്ന പ്രൈവറ്റ് ബസ്‌. പിന്നാലെ ഒരു കെഎസ്‌ആര്‍ടിസി ബസ്‌ കണ്ടതിന്‍റെ വെപ്രാളത്തിൽ ബസ് ഡ്രൈവർ അമിതവേഗം കൈവരിച്ചു. കോഴിച്ചെന ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണംവിട്ട ബസ് ഒരു കാറില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബസ് നടുറോഡില്‍ വിലങ്ങനെ മറിയുകയും ഉടൻതന്നെ തീപിടിക്കുകയും ചെയ്തു. ബസിന്‍റെ പ്രൊപ്പല്ലര്‍ ഷാഫ്റ്റ്‌ പൊട്ടി ഡീസല്‍ ടാങ്കില്‍ ഇടിച്ചു ഡീസല്‍ ചോരുകയും ഒപ്പം ഷാഫ്റ്റ്‌ റോഡിലുരസി ചിതറിയ തീപൊരി തീപിടുത്തത്തിന് കാരണമാവുകയും ചെയ്തു.

മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ഡീസൽ ടാങ്കിൽ പിടിച്ച തീ വളരെ പെട്ടെന്ന് ആളിപ്പടർന്നതിനാലും ബസ്സ്‌ മറിഞ്ഞത് വാതിലുകൾ അടിയിലായ രീതിയിലായതിനാലും രക്ഷാപ്രവർത്തകർ എത്തും മുൻപേ ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നു. അപകടത്തിന്റെ ശബ്ദവും നിലവിളികളും കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് പലരുടെയും മരണം നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. എങ്കിലും അവര്‍ കര്‍മനിരതരായതോടെ കുറച്ചുപേരെയെങ്കിലും രക്ഷപ്പെടുത്താനായി. കിട്ടാവുന്ന വാഹനങ്ങളില്‍ അപകടത്തിനിരയായവരെ ആശുപത്രികളിലെത്തിച്ചു. കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇരുഭാഗത്തും വാഹനങ്ങളെ തടഞ്ഞു. തെങ്ങോളം ഉയരത്തില്‍ അഗ്നിഗോളമായി കത്തിനിന്ന ബസ്സിലേക്ക്‌ രക്ഷാപ്രവര്‍ത്തനവുമായി ആര്‍ക്കും അടുക്കാന്‍ പറ്റിയില്ല. അപകടം നടന്നയുടനെ ഡ്രൈവര്‍ ഇറങ്ങി ഓടി. കണ്ടക്ടറും ക്ലീനറും ദുരന്തത്തിനിരയായവരില്‍പ്പെടുന്നു. ബസിലെ തീ കാറിലേക്കും പടര്‍ന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ വാതില്‍ തുറന്നുപോയിരുന്നതിനാല്‍ അതിലെ യാത്രക്കാര്‍ക്ക് പൊള്ളലേല്‍ക്കാതെ രക്ഷപ്പെടാന്‍ കഴിഞ്ഞു.

44 പേരുടെ ജീവന്‍ അപഹരിച്ച ഈ ദുരന്തം 22 പേര്‍ക്കു സാരമായ പരിക്കുകളും സമ്മാനിച്ചു. കുംഭച്ചൂടിന്റെ തളര്‍ച്ചയില്‍ പാതിമയക്കത്തിലായിരുന്ന മിക്കവാറും യാത്രക്കാര്‍ ബസ്സിനുള്ളില്‍ കരിഞ്ഞമര്‍ന്നു. രക്ഷാ പ്രവര്‍ത്തനങ്ങളെല്ലാം അസാധ്യമാക്കിയ ആ അര മണിക്കൂര്‍ സമയംകൊണ്ട് പലരും സീറ്റുകളില്‍ ഇരുന്ന നിലയില്‍ കത്തിയമര്‍ന്നു. ഈ ദയനീയ ദ്യശ്യങ്ങള്‍ക്ക് സാക്ഷിയായ പലരുടെയും സമനില മാസങ്ങളോളം ആടിയുലഞ്ഞിട്ടുണ്ടാകും. അപകടത്തില്‍ മ.രി.ച്ച 44 പേരില്‍ രണ്ടുപേര്‍ ഇന്നും അജ്ഞാതരായി തുടരുന്നു.

പൂക്കിപ്പറമ്പ് ബസ്സപകടത്തെ തുടർന്ന് ബസ്സ്‌ യാത്രികരുടെ സുരക്ഷയെ കുറിച്ച് വ്യാപകമായ ചർച്ചക്ക് വഴിയൊരുക്കി. വാതിലുകൾ അടിയിൽ വരുന്ന രീതിയിൽ മറിഞ്ഞതിനാലാണ് അപകടത്തിന്റെ വ്യാപ്തി വർധിച്ചത് എന്നതിനാൽ എമർജൻസി എക്സിറ്റ് ഡോറുകൾ എല്ലാ ബസ്സുകളിലും നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് വിജ്ഞാപനം ഇറങ്ങി.

ഗുരുവായൂരില്‍ നിന്നും തൊഴുതു മടങ്ങുന്നവരുള്‍പ്പെടെ ഒട്ടേറെ കുടുംബങ്ങളും അവരുടെ സ്വപ്നങ്ങളും ഒരു പിടി ഓര്‍മ്മകളായി മാറിയ പൂക്കിപറമ്പ്‌ ദുരന്തം നടന്നിട്ട്‌ 24 വർഷങ്ങൾ കഴിഞ്ഞിട്ടും ഇതേ റൂട്ടില്‍ ഇന്നും ബസുകളുടെ മരണ പാച്ചിലുകളും മത്സര ഓട്ടങ്ങളും നിര്‍ബാധം തുടരുന്നു. റോഡിലെ ഈ നരഹത്യകള്‍ തടയാന്‍ കര്‍ശന നിയമം കൊണ്ടുവരാന്‍ ഒരു നിയമപാലകനും ഭരണാധികാരിക്കും കഴിയുന്നില്ല. അൽപ്പ ലാഭത്തിനായി മനുഷ്യ ജീവനുകൾ കുരുതി കൊടുക്കുന്ന ഈ കൊലപാതക രീതികൾക്കെതിരെയുള്ള ഒരു ഓർമ്മപ്പെടുത്തലായി ഇന്നും പൂക്കിപ്പറമ്പ് ബസ് അപകടം ഒരു മഹാ ദുരന്തമായി നിലകൊള്ളുന്നു.

റിപ്പോര്‍ട്ട് കടപ്പാട് : സിദ്ധിക്ക് ചെമ്മാട്, സലിം ഐദീദ്, ചിത്രങ്ങൾ : മാതൃഭൂമി

06/07/2025

തലപ്പാറ ദേശീയപാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ തോട്ടിലേക്ക് വീണതായി സംശയം; സ്ഥലത്ത് ഫയർഫോഴ്സും സന്നദ്ധ സംഘടനകളും തിരച്ചിൽ നടത്തുന്നു.

03/07/2025

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച, സ്ത്രീയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത് മകളുടെ പരാതി ലഭിച്ചതിന് ശേഷം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പതിനാലാം വാര്‍ഡ് കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച. മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വിനായുള്ള തെരച്ചില്‍ ആരംഭിച്ചത് മകള്‍ പരാതി നല്‍കിയതിന് ശേഷം. രക്ഷാപ്രവര്‍ത്തനം വൈകിയത് മരണത്തിലേക്ക് നയിച്ചുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ശുചിമുറിയില്‍ ബിന്ദു കുളിക്കാന്‍ പോയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പുറത്തെടുത്ത് അല്‍പ സമയത്തിനകമാണ് ബിന്ദു മരിച്ചത്. പുറത്തെടുത്തപ്പോള്‍ തന്നെ ബിന്ദുവിന് ബോധമില്ലായിരുന്നു. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.

രാവിലെ പതിനൊന്നുമണിയോടെയാണു കെട്ടിടം ഇടിഞ്ഞുവീണത്. കാലപ്പഴക്കവും ബലക്ഷയവുമാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.

13/06/2025

പുത്തനത്താണിയിൽ കാർ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു. പുത്തനത്താണി: ദേശീയപത 66 പുത്തനത്താണിയിൽ കാർ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.

12/06/2025

അഹമ്മദാബാദിൽ വിമാനം തകർന്നുവീണത് മരത്തിലിടിച്ച്, അഗ്നിഗോളമായി താഴേക്ക് പതിച്ചു; 242 യാത്രക്കാർ.
അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീഴുന്നതിന്‍റെ ദൃശ്യങ്ങള്‍

NMMS, USS സ്കോളർഷിപ്പ് പരീക്ഷ വിജയികളെ അനുമോദിച്ചു.തിരൂരങ്ങാടി : തിരൂരങ്ങാടി ഗവ ഹയർസെക്കൻഡറി സ്കൂളിൽ യുഎസ്എസ് , എൻ എം എം...
29/05/2025

NMMS, USS സ്കോളർഷിപ്പ് പരീക്ഷ വിജയികളെ അനുമോദിച്ചു.

തിരൂരങ്ങാടി : തിരൂരങ്ങാടി ഗവ ഹയർസെക്കൻഡറി സ്കൂളിൽ യുഎസ്എസ് , എൻ എം എം എസ് പരീക്ഷകളിൽ സ്കൂളിന് ഇത്തവണ റെക്കോർഡ് നേട്ടം
സമ്മാനിച്ച കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി (എസ് എം സി ) യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
തിരൂരങ്ങാടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സിപി സുഹ്റാബി പരിപാടി ഉദ്ഘാടനം ചെയ്തു എസ്എംസി ചെയർമാൻ അബ്ദുൽ റഹീം പൂക്കത്ത് , മൊയ്തീൻകുട്ടി കെ ടി. സിറാജുദ്ദീൻ , ഹെഡ്മിസ്ട്രസ് മിനി കെ , അധ്യാപകരായ നൗഷാദ് , നാസർ , സാബിറ , ഫമീദ , ജസീറ എന്നിവർ പ്രസംഗിച്ചു. NMMS , USS സ്കോളർഷിപ്പ് പരീക്ഷയിൽ റിക്കാർഡ് വിജയത്തിലേക്ക് കുട്ടികളെ കൈപിടിച്ചുയർത്തിയ അധ്യാപകരായ നൗഷാദ് , ഫമീദ എന്നീ അധ്യാപകരെ ആദരിക്കുകയും ചെയ്തു

ഹമീദ് പരപ്പനങ്ങാടിമലനാടിൻ്റെ പോരാട്ട ഭൂമികയിൽ ചരിത്രപരമായ പ്രചാരണങ്ങൾക്ക് എസ്.ഡി.പി.ഐ തുടക്കം കുറിച്ചു.നിലമ്പൂർ : തലചായ്...
29/05/2025

ഹമീദ് പരപ്പനങ്ങാടി

മലനാടിൻ്റെ പോരാട്ട ഭൂമികയിൽ ചരിത്രപരമായ പ്രചാരണങ്ങൾക്ക് എസ്.ഡി.പി.ഐ തുടക്കം കുറിച്ചു.

നിലമ്പൂർ : തലചായ്ക്കാൻ ഒരു പിടി മണ്ണും കിടന്നുറങ്ങാൻ കൊച്ചു കൂരക്കും വേണ്ടി അടിയാളരെ നയിച്ച വിപ്ലവ മണ്ണിൽ പുതിയൊരു പോർമുഖം തുറന്ന് കൊണ്ട് എസ്.ഡി.പി.ഐപ്രചാരണങ്ങൾക്ക് തുടക്കം.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച പ്രമുഖ അഭിഭാഷകനും, മനുഷ്യവകാശ പോരാളിയും , പാർട്ടിയുടെ ജില്ലാ ഉപാധിക്ഷനുമായ സാദിഖ് നടുത്തൊടി നിലമ്പൂരിൻ്റെ തെരഞ്ഞെടുപ്പ് ഗോദയിലെത്തിയതോടെ പ്രവർത്തകർക്ക് പുത്തനുണർവ്വ് സൃഷ്ടിച്ചു .

രാവിലെ പതിനൊന്ന് മണിക്ക് പഴയ ബസ്സ് സ്റ്റാൻ്റിൽ നിന്ന് സ്ഥാനാർത്ഥിയെനൂറ് കണക്കിന് എസ്.ഡി.പി ഐ പ്രവർത്തകർ സ്വീകരിച്ച് നഗരത്തിൽ പ്രകടനം നടത്തി.

അഡ്വ: സാദിഖ് നടുത്തൊടിയെ നിലമ്പൂർ എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡൻ്റ് മുജീബ് റഹ്മാൻ എടക്കര ഹാരമണിയിച്ചു സ്വീകരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് പ്രവർത്തകരാണ് ബാൻ്റ് വാദ്യങ്ങുടെ അകമ്പടിയോട് കൂടി അണിനിരന്നത്.

എസ്.ഡി.പി.ഐ. നേതാക്കളായ അൻവർ പഴഞ്ഞി, ഉസ്മാൻ കരുളായി, മുസ്ഥഫപാമങ്ങാൻ, മുജീബ് എടക്കര, ബഷീർ നിലമ്പൂർ നേതൃത്വം നൽകി.

29/05/2025

കോഴിക്കോട് ബീച്ചിൽ ഏഴു വയസ്സായ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കർണാടക സ്വദേശികളായ രണ്ടു നാടോടികൾ അറസ്റ്റിൽ..

27/05/2025

മലപ്പുറം ജില്ലയിൽ വണ്ടൂരിൽ ബസ്സിന് മുകളിലേക്ക് മരം കടപ്പുഴകി വീണു അപകടം..l

27/05/2025

മലപ്പുറം : വണ്ടൂരിൽ ബസ്സിന് മുകളിലേക്ക് മരം കടപ്പുഴകി വീണു അപകടം...

വണ്ടൂർ പുളിയക്കോട് എന്ന സ്ഥലത്ത് ബസ്സിന് മുകളിലേക്കു ആൽമരം വീണാണ് അപകടം സംഭവിച്ചിരിക്കുന്നത്...

കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല...



...

27/05/2025

ലോറി നിയന്ത്രണം വിട്ട് കാറുകളിലും ബൈക്കുകളിലും ഇടിച്ച് അപകടം; 7 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

മലപ്പുറം: മലപ്പുറം കോട്ടക്കൽ പുത്തൂരിൽ ലോറി നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ ഏഴു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നിലഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടോടെയാണ് പുത്തൂരിൽ അപകടമുണ്ടായത്.

ചരക്കുകയറ്റിയെത്തിയ ലോറി നിയന്ത്രണം വിട്ട് കാറുകളിലും ബൈക്കുകളിലും ഇടിച്ച് റോഡിന് സമീപത്തെ സ്ഥലത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി മൂന്ന് കാറുകളിലും നാലു ബൈക്കുകളിലും ഇടിച്ചു. ലോറിയിടിച്ച് കാറും റോഡരിൽ നിന്ന് താഴേക്ക് മറിഞ്ഞു. ലോറി ബൈക്കുകളും സ്കൂട്ടറുകളും ഇടിച്ചുതെറിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ടവരെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Address

Karumbil
Malappuram
676508

Alerts

Be the first to know and let us send you an email when Karumbil LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Karumbil LIVE:

Share

Category