വെളളില വാർത്തകൾ【news vellila】

വെളളില വാർത്തകൾ【news vellila】 നാടിൻറ്റെ സ്പന്ദനങ്ങൾ അറിയാൻ...,

*പിഞ്ചുകുഞ്ഞിനെ മറന്ന്  യാത്ര ചെയ്ത് കുടുംബം*രക്ഷകനായ ഉസ്താദിന് നന്ദിഇന്ന് 07-09-2025 വൈകുന്നേരം 6 മണിയോടെ വീട്ടിലേക്കുള...
07/09/2025

*പിഞ്ചുകുഞ്ഞിനെ മറന്ന് യാത്ര ചെയ്ത് കുടുംബം*

രക്ഷകനായ ഉസ്താദിന് നന്ദി

ഇന്ന് 07-09-2025 വൈകുന്നേരം 6 മണിയോടെ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി കോഴിക്കോട്ടുപറമ്പിൽ നിന്നും കടന്നമണ്ണയിലേക്ക് വരുന്നതിനിടെ ആയിരനാഴിപ്പടിയിൽ നന്ദനം ഹോട്ടലിന് എതിർ വശത്തായി ഒരു ഉസ്താദ് ബൈക്കിലിരുന്ന് റോഡരികിൽ നിൽക്കുന്ന ഒരു കുട്ടിയോട് (4 വയസ്സ് തോന്നും) സംസാരിക്കുന്നത് കണ്ടു. കുട്ടിയുടെ രണ്ട് കയ്യിലും മിഠായി ഉണ്ട്. പക്ഷെ കരയുകയാണ്. ഇത് കണ്ട് ഞാനും ബൈക്ക് നിർത്തി പള്ളിയാലിൽ ഖാലിദും, ആലിക്കപ്പറമ്പിൽ സഹീറും അവിടെ വന്നു. പിന്നീട് ആൾക്കൂട്ടമായി
ഉസ്താദ് കുട്ടിയെ വാരിയെടുത്തു. പുറത്ത് കൊട്ടിയും, നെഞ്ചോട് ചേർത്ത് വെച്ചും ആശ്വസിപ്പിക്കുന്നുണ്ട്. കണ്ട് നിന്നവർ ആരോ പറഞ്ഞു. ഈ കുട്ടി ആയിരനാഴിപ്പടി അങ്ങാടിയിൽ നിന്നും ഒരു ചുവന്ന കാറിന് പിറകിൽ ഓടുന്നതായി കണ്ടു എന്ന്. ഏതോ കാറിൽ നിന്നും ഇറങ്ങിയതാവാമെന്ന് ഊഹിച്ചു.
കയ്യിലുള്ള മിഠായി വാങ്ങിയ ആയിരനാഴിപ്പടിയിലെ ബേക്കറി കട കുട്ടി കാണിച്ച് കൊടുത്തു. കുട്ടിയെയും കൊണ്ട് ഉസ്താദ് അവിടേക്ക് പോയി. ചുവന്ന കാറിൽ ഒരു കുടുംബം വന്ന് മിഠായിയും മറ്റ് സാധനങ്ങളും വാങ്ങി പോയത് ബേക്കറി ഉടമയും സ്ഥിരീകരിച്ചു.
അതിനിടെ വിവരം നൽകുന്നതിനായി മങ്കട പോലീസിലേക്ക് വിളിച്ചു. ഫോണെടുത്തില്ല. കുട്ടിക്ക് വെള്ളവും മറ്റും നൽകി ആശ്വാസിപ്പിച്ച് കൊണ്ടിരുന്നു.

അപ്പോഴേക്കും ഏകദേശം 20 മിനുട്ട് കഴിഞ്ഞു. ആളുകൾ പല ദിക്കിലേക്കും ബന്ധപ്പെടാൻ തുടങ്ങി. കുടുംബം തിരിച്ച് വരുമെന്ന് ചിലർ ഉണർത്തി. ഏറെ വൈകാതെ KL51 തുടങ്ങുന്ന നമ്പറിലുള്ള ചുവന്ന ഷിഫ്റ്റ് കാർ പതിയെ ആൾക്കൂട്ടത്തിനിടയിലേക്ക് തിരിച്ച് എത്തി. കലങ്ങിമറിഞ്ഞ കണ്ണുകളുമായി ഒരു സഹോദരി മുൻ സീറ്റിലിരുന്ന് കരയുന്നു. ഒരു സഹോദരനും കുട്ടികളും പിറകിലും.
കുട്ടിയെ തെരഞ്ഞ് വന്നതാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി. അവർ ഒറ്റപ്പാലത്ത് കാരാണന്നും അവിടെക്ക് പോവുകയാണന്നും പറഞ്ഞു.

മിഠായി വാങ്ങി കാറിൽ കയറിയ കുട്ടിയെ മുൻ സീറ്റിൽ കയറാൻ വാഹനത്തിൽ നിന്നും പുറത്ത് ഇറക്കിയതാണ്. മുന്നിലിരിക്കുന്നവർ ഇതറിഞ്ഞിട്ടില്ല. അവർ വാഹനം ഓടിച്ച് പോകുമ്പോൾ കുട്ടി പിറകെ ഓടുന്ന കാഴ്ചയാണ് ഉസ്താദ് കണ്ടത്.

നാട്ടുകാരുടെ ശകാരവും കേട്ട് കുട്ടിയെ വാങ്ങി നെഞ്ചോട് ചേർത്ത് വെച്ച് ഉസ്താദിന് നന്ദി പറഞ്ഞ് അവർ പിരിഞ്ഞു.

ഉസ്താദ് ആരാണെന്നോ എവിടുത്ത് കാരനാണെന്നോ അറിയില്ല.

അവസരോചിതമായി ഇടപെട്ട് ശാന്തമായി കൈകാര്യം ചെയ്ത പ്രിയ ഉസ്താദിന് നന്ദി.
അളളാഹുവിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സൈഫുള്ള കറുമുക്കിൽ
(ചിത്രം AI )

07/09/2025
നമ്മുടെ വെള്ളില ഇങ്ങനെയാണ്.എന്നും ഈ സൗഹാർദം നിലനിൽക്കട്ടെ.നബിദിന റാലിക്ക് കോഴിപറമ്പ് ക്ഷേത്ര കമ്മറ്റി സ്വീകരണം നൽകുന്നു....
06/09/2025

നമ്മുടെ വെള്ളില ഇങ്ങനെയാണ്.
എന്നും ഈ സൗഹാർദം നിലനിൽക്കട്ടെ.
നബിദിന റാലിക്ക് കോഴിപറമ്പ് ക്ഷേത്ര കമ്മറ്റി സ്വീകരണം നൽകുന്നു.👍

17/08/2025

ചിങ്ങം 1 കർഷക ദിനം...
ഇന്ന് വെള്ളിലയുടെ ഉത്സവം...

16/07/2025
മൂന്ന് വിലപ്പെട്ട ജീവൻ രക്ഷിച്ച വിദ്യാർത്ഥി നാടിന് അഭിമാനമായി.കുളത്തിൽ മുങ്ങിതാഴ്ന്ന പോയ 12 വയസ്സുള്ള മൂന്ന് കുട്ടികളെ ത...
15/07/2025

മൂന്ന് വിലപ്പെട്ട ജീവൻ രക്ഷിച്ച വിദ്യാർത്ഥി നാടിന് അഭിമാനമായി.

കുളത്തിൽ മുങ്ങിതാഴ്ന്ന പോയ 12 വയസ്സുള്ള മൂന്ന് കുട്ടികളെ തൻ്റെ മനസ്സാന്നിധ്യം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നിരിക്കുകയാണ് മങ്കട പഞ്ചായത്തിലെ വെള്ളില പുത്തൻവീട് സ്വദേശിയായ ചാളക്കത്തൊടി മുഹമ്മദ് ഷാമിൽ. കഴിഞ്ഞ ഞായറാഴ്ചയാണ് ഈ സാഹസത്തിന് ആസ്പദമായ സംഭവം. അയൽ വീട്ടിൽ സൽക്കാര ചടങ്ങിനായി എത്തിയ 3 പെൺകുട്ടികൾ കുളിക്കാനായി ഷാമിലിൻ്റെ അടുത്തുള്ള കുളത്തിൽ എത്തുകയായിരുന്നു. അപദ്ധത്തിൽ കുളത്തിൻ്റെ ആഴത്തിലേക്ക് വീണ ഒരു കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 3 പേരും വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു. ഈ സമയം അത് വഴി വന്ന ആശാവർക്കർ പള്ളിയാൽതൊടി ഹഫ്സത്ത് വിളിച്ചു പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് തൊട്ടടുത്ത് വീടുള്ള മുഹമ്മദ്ഷാമിലും പിതാവവും സഹോദരനും സംഭവസ്ഥലത്ത് എത്തുന്നത്. ഷാമിൽ കുളത്തിൽ എടുത്ത് ചാടി മുങ്ങി താഴുന്ന രണ്ട് പേരെ പെട്ടെന്ന് കരക്ക് കയറ്റിയെങ്കിലും ഒരാൾ കുളത്തിൻ്റെ ഏറ്റവും അടിയിലേക്ക് മുങ്ങി പോയിരുന്നു. 3 പ്രവാശ്യത്തെ ശ്രമത്തിനൊടുവിലാണ് ഈ കുട്ടിയെ കരക്ക് എത്തിക്കാനായത്. കരക്ക് എത്തിക്കുമ്പോഴേക്കും അവശയായ കുട്ടിക്ക് CPR നൽകിയതും മുഹമ്മദ് ഷാമിൽ തന്നെ. ഇങ്ങനെ 3 വിലപ്പെട്ട ജീവൻ രക്ഷിച്ച ഈ വിദ്യാർത്ഥി ഒരു നാടിൻ്റെ ആകെ അഭിമാനമായി മാറിയിരിക്കുകയാണ്.
വെള്ളില പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാത്ഥിയായ ഷാമിൽ ചാളക്കത്തൊടി അഷ്റഫിൻ്റെയും മങ്കട 19-ാം വാർഡ് വനിതാ ലീഗ് വൈസ്.പ്രസിഡൻ്റ് ഷാഹിദയുടെയും രണ്ടാമത്തെ മകനാന്. സ്കൂളിൽ നിന്ന് ലഭിച്ച ട്രൈനിംഗ് ആണ് CPR നൽകാനും മറ്റും തന്നെ സഹായിച്ചതെന്ന് ഷാമിൽ പറയുന്നു

ഇന്ന് ഏറെ സന്തോഷം നിറഞ്ഞ ഒരു കാര്യത്തിന് സാക്ഷ്യം വഹിച്ചതിന്റെ സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്... വള്ളിക്കാപറ്റയിലെ...
29/06/2025

ഇന്ന് ഏറെ സന്തോഷം നിറഞ്ഞ ഒരു കാര്യത്തിന് സാക്ഷ്യം വഹിച്ചതിന്റെ സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്... വള്ളിക്കാപറ്റയിലെ കച്ചവടക്കാരനായ ബാപ്പുവിന്റെ മകൻ മുഹമ്മദ് ഷാമിൽ നിലമ്പൂരിലെ ഓഡിറ്റോറിയത്തിൽ കല്യാണ ചടങ്ങിലെ കാറ്ററിംഗ് നടത്തി അവസാനം ഓഡിറ്റോറിയം അറേഞ്ച് ചെയ്യുന്നതിനിടയിൽ ഒരു സ്വർണാഭരണംവീണു കിട്ടുകയും അന്നുതന്നെ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ഉടമസ്ഥരെ കിട്ടാത്ത സാഹചര്യം വന്നപ്പോൾ ഓഡിറ്റോറിയക്കാരന്റെ നമ്പർ സംഘടിപ്പിച്ച്
വിളിച്ച് ഇക്കാര്യം അറിയിച്ചു,ഇങ്ങനെ ഒരു സ്വർണാഭരണം കിട്ടിയിട്ടുണ്ട് ആരെങ്കിലും ഉണ്ടെങ്കിൽ ആ വിവരം ഒന്ന് അറിയിക്കണം എന്ന് പറഞ്ഞു .. അങ്ങനെ രണ്ടാഴ്ച്ചത്തെ നിരന്തര അന്വേഷണത്തിന് ശേഷം മമ്പാട് വടപുറത്തുള്ള യഥാർത്ഥ ഉടമസ്ഥരെ കണ്ടെത്തി അത് തിരിച്ചേൽപ്പിച്ചപ്പോൾ.. ഷാമിലിന്റെ സത്യസന്ധതക്ക് അവർ നൽകിയ പാരിതോഷികം സ്വർണാഭരണത്തിന്റെ ഉടമസ്ഥനായ സാദിഖ് വടപുറത്തിന്റെയും സുഹൃത്തുക്കളുടെയും വാർഡ് മെമ്പർ കെ പി ഹംസയുടെയും അവരുടെ കുടുംബ സുഹൃത്തായ ചെക്ക് പോസ്റ്റ് കെ പി ബാപ്പുവിന്റെയും സാന്നിധ്യത്തിൽ പി പി വാപ്പുവിന്റെ( വെള്ളില )മകൻ ഷാമിലിന് കൈമാറിയപ്പോൾ... ഷാമിലിന്റെ സത്യസന്ധത ഓർത്തും ആ വീട്ടുകാർ അവനെ പരിഗണിച്ചതും കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷവും അഭിമാനവും തോന്നിയ നിമിഷമായിരുന്നു അത്..
എന്ന്
ജാഫർ വെള്ളേക്കാട്ട്
(വികസന ചെയർമാൻ മങ്കട ബ്ലോക്ക് പഞ്ചായത്ത്)

*സിറാജിനെ കുറിച്ച് എഴുതിയാൽ തീരില്ല... വൈറ്റ് ഗാർഡിന്റെ എന്നന്നേക്കുമുള്ള ഒരു മുതൽ കൂട്ട്, അത്രമേൽ റിസ്ക്കുള്ള വർക്കുകളു...
26/06/2025

*സിറാജിനെ കുറിച്ച് എഴുതിയാൽ തീരില്ല... വൈറ്റ് ഗാർഡിന്റെ എന്നന്നേക്കുമുള്ള ഒരു മുതൽ കൂട്ട്, അത്രമേൽ റിസ്ക്കുള്ള വർക്കുകളും വളരെ കൃത്യതയോടെ കൈകാര്യം ചെയ്യാനുള്ള കഴിവ് നേടിയെടുത്തവൻ. ഇന്നലെ പെയ്ത കനത്ത മഴയിൽ അരിപ്രയിൽ വീടിന് മുകളിൽ മറിഞ്ഞു വീണ മരം മുറിച്ച് മാറ്റുന്നതിന് വേണ്ടി വൈകുന്നേരം 5.30 മണി മുതൽ തുടങ്ങിയ പ്രവർത്തനം ഇന്ന് പുലർച്ചെ 3 മണിക്കാണ് അവസാനിക്കുന്നത്. അത്രയും റിസ്ക് പിടിച്ചതായിരുന്നു, ഒരു ചെറിയ അശ്രദ്ധ ഉണ്ടായാൽ പോലും ആ വീട് നിലം പതിക്കും. ആ അവസ്ഥയിൽ നിന്ന മരമെല്ലാം മുറിച്ചു മാറ്റുകയും, വെള്ളം അകത്തു കയറാതിരിക്കുവാൻ ധാർപായ ഷീറ്റ് കെട്ടി അവരെ ഉറക്കാൻ വിട്ടതിന് ശേഷമാണ് ഞങ്ങൾ വീട്ടിലേക്ക് മടങ്ങിയത്. അതിന് വേണ്ടി അഹോരാത്രം കഷ്ടപ്പെട്ട അലാഹുദ്ധീൻ മങ്കട, ഉമ്മർ മുത്തു, ഷാഹിദ് അരിപ്ര, ശാമിൽ തിരൂർക്കാട്, ഷഹൽ തിരൂർക്കാട് എന്നിവരോട് അത്രമേൽ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ഒരുപാട് അഭിമാനം നൽകിയ ഒരു ദിനം. ഒരു പാവപ്പെട്ട കുടുംബത്തിന്റെ കണ്ണീരൊപ്പാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷവും...🥹🙏*

വെള്ളിലകപ്പ് -ആദരം -2025
05/04/2025

വെള്ളിലകപ്പ് -ആദരം -2025

Address

Malappuram

Telephone

+919946472015

Website

Alerts

Be the first to know and let us send you an email when വെളളില വാർത്തകൾ【news vellila】 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to വെളളില വാർത്തകൾ【news vellila】:

Share