23/01/2026
*മലപ്പുറം ടൗണിലെ സ്കൂളുകളിലേക്ക് കുട്ടികളെ പറഞ്ഞയക്കുന്ന രക്ഷിതാക്കളുടെ ശ്രദ്ധയിലേക്ക്...*
നിങ്ങളുടെ മക്കൾ വൈകുന്നേരം സാധാരണയിലും വൈകിയാണോ വീട്ടിലെത്തുന്നത് ?
എങ്കിൽ നിങ്ങൾ ജാഗ്രത കാണിക്കേണ്ടതുണ്ട്.
വൈകുന്നേരം നാലു മണിയുടെയും ആറുമണിയുടെയും ഇടയിൽ മലപ്പുറം സ്റ്റാൻഡ്, കോട്ടപ്പടിയിലെ ബസ് സ്റ്റോപ്പുകൾ, സ്കൂൾ പരിസരങ്ങളിലെ ഒഴിഞ്ഞ ഇടങ്ങൾ, മലപ്പുറത്തെ പ്രധാന ബേക്കറികൾ തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാൽ നിങ്ങൾക്കും കാര്യം പിടികിട്ടും..
കാമുകന്മാരോടൊപ്പം കൊഞ്ചികുഴഞ്ഞ്, ചേർന്ന് നിന്ന്, കൈപിടിച്ച്, കെട്ടിപ്പിടിച്ച്, ഉമ്മ വെച്ചും അതിനപ്പുറവും ചെയ്ത് ഒരു പരിസര ബോധവുമില്ലാതെ അഴിഞ്ഞാടുകയാണ് നമ്മുടെ മക്കൾ.
ആളുകൾ കാണുന്നുണ്ട് എന്ന വിചാരമൊന്നും അവർക്കില്ല, പ്രത്യേകിച്ച് പെൺകുട്ടികൾക്ക്.
ആൾതിരക്കിൽ നിന്ന് സ്വസ്ഥമായ സ്ഥലം തേടി പോകുന്നവരുണ്ട് കൂട്ടത്തിൽ..അതിൽ പ്രധാന കേന്ദ്രമാണ് കോട്ടപ്പടി ഗ്രൗണ്ടിനപ്പുറത്തുള്ള ക്ഷേത്ര പരിസരം. ലഹരി ഉപയോഗവും അതിൻറെ കച്ചവടവും സജീവമാകുന്ന ഇടമാണിത്. പെൺകുട്ടികളെ വലയിലാക്കാൻ സ്ഥിരമായി വരുന്ന അല്പം പൂവാലന്മാർ ഉണ്ടിവിടെ. ഇവരുടെ ശല്യം കാരണം മറ്റ് കുട്ടികൾ കൂടി ഭീതിയോടെയാണ് ഇതുവഴി നടക്കുന്നത്. ഹൈസ്കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികളാണ് ഇവരുടെ ഇരകൾ. എല്ലാദിവസവും രാവിലെയും വൈകുന്നേരവും ഒരു അര മണിക്കൂറെങ്കിലും ഈ വൃത്തികെട്ട സ്ഥലത്ത് ചിലവഴിക്കൽ പെൺകുട്ടികളുടെ ടൈംടേബിളിൽ പെട്ടതാണ്. തൊട്ടടുത്തുള്ള സ്ഥാപനത്തിലെ ഒമ്പതിലും പത്തിലും പഠിക്കുന്ന പെൺകുട്ടികളാണ് ഇവിടത്തെ സ്ഥിരം സന്ദർശകരിൽ പ്രധാനികൾ... പരസ്യമായ ലൈംഗിക വേഴ്ചകൾ കണ്ട് ആദ്യമൊക്കെ വഴിയാത്രക്കാർ ഇടപെട്ടിരുന്നെങ്കിലും പിന്നീട് മനം മടുത്ത് അവരും തലതാഴ്ത്തി നടക്കാൻ തുടങ്ങി..
അല്പം മുമ്പ് ഒരു ഗൃഹ സന്ദർശനവുമായി ബന്ധപ്പെട്ട് ഇതുവഴി നടക്കുമ്പോൾ 3 പെൺകുട്ടികളും 3 ആൺകുട്ടികളും ഉണ്ടിവിടെ. 3 ജോഡികളായി തിരിഞ്ഞ് ഒരു പകൽ വെളിച്ചത്തിൽ കാണാൻ കൊള്ളാത്ത രംഗമാണ് ഞങ്ങൾ കണ്ടത് .
അവരുടെ കേളികൾ അല്പം അതിര് വിട്ടതായതുകൊണ്ട് നിങ്ങൾ എന്തു പണിയാടാ ഈ കാണിക്കുന്നത് എന്ന് ചോദിക്കേണ്ടിവന്നു.. ഞങ്ങൾ 6 പേരുള്ളതോണ്ടാകാം. 2 ബൈക്കിൽ 3 പേർ വീതം കയറി ഉടൻ സ്ഥലം വിട്ടു. പെൺകുട്ടികളെ കണ്ടാൽ 14, 15 പ്രായം മാത്രം..
അതു പോലെ തന്നെ ജ്യൂസിന്റെയോ ഐസ്ക്രീമിന്റെയോ പേരിൽ ഒമ്പതിലും പത്തിലുമൊക്കെ പഠിക്കുന്ന പെൺകുട്ടികളെ ബേക്കറികളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നവരും സജീവമാണിവിടെ..
ആരുടെയും ശ്രദ്ധയിൽ പെടാതിരിക്കാൻ നല്ല മണിയറകൾ ഒരുക്കി വൈകുന്നേരങ്ങളിലെ ഈ തോന്നിവാസത്തിന് കൂട്ടുനിൽക്കുന്ന സുമനസ്സുകളായ ബേക്കറി ഉടമകളുമുണ്ട് മലപ്പുറത്തങ്ങാടികളിൽ.. കാമുകനുമൊത്ത് എന്തെങ്കിലും കഴിക്കാൻ കയറിയാൽ പിന്നെ അരമണിക്കൂറും ഒരു മണിക്കൂറു മൊക്കെ കഴിഞ്ഞാണ് അവർ പുറത്തേക്കിറങ്ങുന്നത്.
അതിനിടയിൽ അവിടെ നടക്കാത്ത സംഗതികൾ ഇല്ല.
രാത്രികാല ട്യൂഷനുകൾ കൂടി തുടങ്ങിയതോടെ അറു വഷളത്തരമാണ് കാര്യങ്ങൾ. സ്കൂൾ വിട്ടു ട്യൂഷൻ തുടങ്ങുന്നത് വരെയുള്ള മണിക്കൂറുകൾ പെൺകുട്ടികൾക്ക് ആഘോഷമാണ്..അതു പോലെ ശനി ഞായർ ദിവസങ്ങളിലെ യൂണിഫോമില്ലാത്ത ട്യൂഷൻ ദിനങ്ങളും. (എ പ്ലസ് ഒരെണ്ണം നഷ്ടമായാലും മക്കളുടെ ഭാവി നഷ്ടമാകാതിരിക്കാൻ രാത്രികാല ട്യൂഷനുകൾക്ക് പറഞ്ഞയക്കാതിരിക്കലാണ് നല്ലതെന്ന് തോന്നിപ്പോകും ഇവിടത്തെ കാഴ്ചകൾ കാണുമ്പോൾ , അല്ലെങ്കിലും നമ്മുടെ നാട്ടിലെ ഗവ. സ്കൂളുകളും അധ്യാപകരും നല്ല മികവു പുലർത്തുന്ന ഇക്കാലത്ത് 10 വരെയുള്ള ട്യൂഷൻ സെൻ്ററുകളൊക്കെ അടച്ചു പൂട്ടേണ്ടിയിരിക്കുന്നു. എല്ലാ വിധ തോന്നിവാസങ്ങളും ശീലിക്കുന്ന ഇടങ്ങളാണത്.)
ഒരുപക്ഷേ രക്ഷിതാക്കൾ ഈ വിഷയങ്ങളെക്കുറിച്ചൊന്നും അറിയാത്തതുകൊണ്ടാവാം.. അതോ അറിഞ്ഞിട്ടും കുട്ടികൾ ഇങ്ങനെ വഴിപിഴക്കട്ടെ എന്ന് ചിന്തിക്കുന്നവർ ഉണ്ടാകുമോ ?
ഇനി മറ്റൊരു കാര്യം, സ്കൂൾ അധികൃതർ ഈ ആഭാസങ്ങൾ ഒന്നും തന്നെ തീരെ മൈൻഡ് ചെയ്യുന്നില്ല എന്നതാണ് ഗുരുതരമായ വീഴ്ച. അച്ചടക്ക നടപടികളുടെ ഭാഗമായി സാധ്യമാകുന്ന രണ്ടോ മൂന്നോ സ്റ്റാഫുകൾ ഈ സമയങ്ങളിൽ ഒന്ന് നിരീക്ഷിച്ചാൽ തന്നെ വലിയൊരു മാറ്റം സാധ്യമാണ്..പക്ഷേ എന്തുകൊണ്ട് കാലങ്ങളായി അവരാരും ഒന്നും ചെയ്യുന്നില്ല ?! സ്കൂളിന് ചീത്തപ്പേര് വരുന്നതിലാണൊ അവർക്ക് താല്പര്യം? അറിയില്ല !
കാമലഹരി
യോടൊപ്പം എംഡിഎം ഉൾപ്പെടെയുള്ള ലഹരികളുടെ കൈമാറ്റം കൂടി ഈ കൂടിച്ചേരലുകൾ വഴി നടക്കുന്നതായി നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.
ആരും പരാതിയൊന്നും നൽകിയില്ലെങ്കിലും തൊട്ടടുത്തുള്ള അധികാരികളൊക്കെ ഒന്ന് കണ്ണ് തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
എല്ലാവരും മൗനം പാലിക്കുന്നത് കൊണ്ടാണ് ഇത്തരം ആഭാസങ്ങൾ ഓരോ ദിവസവും വർദ്ധിച്ചുവരുന്നത്.
രക്ഷിതാക്കളും, അധ്യാപകരും,അങ്ങാടിയിലെ കച്ചവടക്കാരും എല്ലാവരും ചേർന്ന് നിന്നാൽ ഇതിനൊരു പരിഹാരമാകും.
ഇതെഴുതുമ്പോൾ ഒരു 16 കാരൻ സഹപാഠിയായ 14 കാരിയെ മൃഗീയമായി കൊന്നതിൻ്റെ ചുരുളകളിഴിഞ്ഞിട്ടില്ല!
നിങ്ങളുടെ മക്കളെ നിങ്ങൾക്ക് നഷ്ടപ്പെടാതിരിക്കാൻ അല്പമെങ്കിലും സ്വന്തം മക്കളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തൂ..
Copy, *Nattuvartha*