Yoonus Koori Koottilangadi

Yoonus Koori Koottilangadi simple and humple

90-കളിൽ ഉണ്ടായിരുന്ന സാനിയോ കാഡ്നിക്ക ലൈറ്റ് (Sanyo Cadnica Lite)  റീചാർജ് ചെയ്യാവുന്ന ടോർച്ച്.​അക്കാലത്ത് ഒരു സാനിയോ ടോ...
04/04/2026

90-കളിൽ ഉണ്ടായിരുന്ന സാനിയോ കാഡ്നിക്ക ലൈറ്റ് (Sanyo Cadnica Lite) റീചാർജ് ചെയ്യാവുന്ന ടോർച്ച്.
​അക്കാലത്ത് ഒരു സാനിയോ ടോർച്ച് വീട്ടിലുണ്ടാകുക എന്നത് വലിയൊരു കാര്യമായിരുന്നു.അന്നത്തെ കാലത്തെ അത്യാധുനിക ഡിസൈനായിരുന്നു ഇതിനുണ്ടായിരുന്നത്. ഇതിന്റെ സ്വിച്ച് അമർത്തുമ്പോഴുണ്ടാകുന്ന ആ പ്രത്യേക 'ക്ലിക്ക്' ശബ്ദം ഇപ്പോഴും പലരുടെയും കാതുകളിൽ ഉണ്ടാകും.

​ടോർച്ചിന്റെ പിന്നിൽ മറഞ്ഞിരിക്കുന്ന ആ രണ്ട് പിന്നുകൾ പുറത്തെടുത്ത് ചാർജ് ചെയ്യാൻ വെക്കുന്നത് കുട്ടികളായ നമുക്ക് വലിയൊരു കൗതുകമായിരുന്നു. ​ഒരു കാലഘട്ടത്തിന്റെ പ്രകാശം മുഴുവൻ ഈ ചെറിയ ടോർച്ചിനുള്ളിൽ ഉണ്ടായിരുന്നു എന്ന് തോന്നിപ്പോകും.ഒരു പ്രത്യേക വൈകാരിക ബന്ധം ഈ പഴയ സാനിയോ ടോർച്ചിനോടുണ്ട്.വീടിന്റെ ഏതെങ്കിലും ഒരു മൂലയിൽ പഴയ പെട്ടികൾക്കുള്ളിൽ ഇന്നും ഇത് സൂക്ഷിച്ചു വെച്ചിട്ടുള്ളവരുണ്ടാകും..🥰

നിങ്ങൾ ആരെങ്കിലും ഈ ടോർച്ച് ഉപയോഗിച്ചിട്ടുണ്ടോ?
#

സഹോദരാ മാപ്പ്.... 🙏🙏🙏🙏രണ്ടു പിഞ്ചുമക്കളുടെ അച്ഛനാണ്... "രക്ഷിക്കണേ" എന്ന് ആ മനുഷ്യൻ കേണപേക്ഷിച്ചിട്ടും ആരും തിരിഞ്ഞുനോക്...
25/01/2026

സഹോദരാ മാപ്പ്.... 🙏🙏🙏🙏
രണ്ടു പിഞ്ചുമക്കളുടെ അച്ഛനാണ്... "രക്ഷിക്കണേ" എന്ന് ആ മനുഷ്യൻ കേണപേക്ഷിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല! വിളപ്പിൽശാല ഗവൺമെന്റ് ആശുപത്രിയുടെ ക്രൂരമായ അനാസ്ഥയിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ തണലാണ്.

നെഞ്ചുവേദനയും ശ്വാസംമുട്ടലുമായി പുലർച്ചെ 1.30-ന് ആശുപത്രിയിൽ എത്തിയതായിരുന്നു ബിസ്മീർ. എന്നാൽ ഉള്ളിലേക്ക് പ്രവേശിക്കാൻ പോലും മിനിറ്റുകൾ കാത്തുനിൽക്കേണ്ടി വന്നു. വേദന കൊണ്ട് പുളഞ്ഞപ്പോഴും കൃത്യമായ ചികിത്സ നൽകാനോ പ്രാഥമിക ശുശ്രൂഷകൾ നൽകാനോ അവിടെയുണ്ടായിരുന്നവർ തയ്യാറായില്ലെന്ന് ഭാര്യ സുബൈദ കണ്ണീരോടെ പറയുന്നു.

ഒരു കസേരയിൽ ഇരുത്തി ചോദ്യങ്ങൾ ചോദിച്ചതല്ലാതെ, ബിസ്മീറിന്റെ അവസ്ഥ പരിശോധിക്കാനോ അടിയന്തിരമായി നൽകേണ്ടിരുന്ന CPR നൽകാനോ ഡോക്ടറോ നഴ്സുമാരോ തയ്യാറായില്ല. മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചപ്പോഴും ആംബുലൻസിൽ കൂടെ വരാൻ ഒരാൾ പോലുമില്ലായിരുന്നു. ഒടുവിൽ മെഡിക്കൽ കോളേജിൽ എത്തും മുൻപേ ആ ജീവൻ എരിഞ്ഞടങ്ങി.

കൃത്യസമയത്ത് ഒരു കുത്തിവെപ്പെങ്കിലും നൽകിയിരുന്നെങ്കിൽ, അല്ലെങ്കിൽ ഒന്ന് പരിചരിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ആ മക്കൾക്ക് ഇന്ന് അച്ഛനെ നഷ്ടമാകില്ലായിരുന്നു. ആശുപത്രി അധികൃതരുടെ ഈ അനാസ്ഥയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് ഈ കുടുംബം.

നമ്മുടെ പൊതുജനാരോഗ്യ കേന്ദ്രങ്ങൾ കശാപ്പുശാലകളാവുകയാണോ? അടിയന്തിര ചികിത്സ തേടി എത്തുന്നവരോടുള്ള ഈ ക്രൂരതയ്ക്ക് എതിരെ ശക്തമായ നടപടി ഉണ്ടായേ തീരൂ. ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാകരുത്.

23/01/2026

*മലപ്പുറം ടൗണിലെ സ്കൂളുകളിലേക്ക് കുട്ടികളെ പറഞ്ഞയക്കുന്ന രക്ഷിതാക്കളുടെ ശ്രദ്ധയിലേക്ക്...*

നിങ്ങളുടെ മക്കൾ വൈകുന്നേരം സാധാരണയിലും വൈകിയാണോ വീട്ടിലെത്തുന്നത് ?
എങ്കിൽ നിങ്ങൾ ജാഗ്രത കാണിക്കേണ്ടതുണ്ട്.
വൈകുന്നേരം നാലു മണിയുടെയും ആറുമണിയുടെയും ഇടയിൽ മലപ്പുറം സ്റ്റാൻഡ്, കോട്ടപ്പടിയിലെ ബസ് സ്റ്റോപ്പുകൾ, സ്കൂൾ പരിസരങ്ങളിലെ ഒഴിഞ്ഞ ഇടങ്ങൾ, മലപ്പുറത്തെ പ്രധാന ബേക്കറികൾ തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാൽ നിങ്ങൾക്കും കാര്യം പിടികിട്ടും..

കാമുകന്മാരോടൊപ്പം കൊഞ്ചികുഴഞ്ഞ്, ചേർന്ന് നിന്ന്, കൈപിടിച്ച്, കെട്ടിപ്പിടിച്ച്, ഉമ്മ വെച്ചും അതിനപ്പുറവും ചെയ്ത് ഒരു പരിസര ബോധവുമില്ലാതെ അഴിഞ്ഞാടുകയാണ് നമ്മുടെ മക്കൾ.
ആളുകൾ കാണുന്നുണ്ട് എന്ന വിചാരമൊന്നും അവർക്കില്ല, പ്രത്യേകിച്ച് പെൺകുട്ടികൾക്ക്.

ആൾതിരക്കിൽ നിന്ന് സ്വസ്ഥമായ സ്ഥലം തേടി പോകുന്നവരുണ്ട് കൂട്ടത്തിൽ..അതിൽ പ്രധാന കേന്ദ്രമാണ് കോട്ടപ്പടി ഗ്രൗണ്ടിനപ്പുറത്തുള്ള ക്ഷേത്ര പരിസരം. ലഹരി ഉപയോഗവും അതിൻറെ കച്ചവടവും സജീവമാകുന്ന ഇടമാണിത്. പെൺകുട്ടികളെ വലയിലാക്കാൻ സ്ഥിരമായി വരുന്ന അല്പം പൂവാലന്മാർ ഉണ്ടിവിടെ. ഇവരുടെ ശല്യം കാരണം മറ്റ് കുട്ടികൾ കൂടി ഭീതിയോടെയാണ് ഇതുവഴി നടക്കുന്നത്. ഹൈസ്കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികളാണ് ഇവരുടെ ഇരകൾ. എല്ലാദിവസവും രാവിലെയും വൈകുന്നേരവും ഒരു അര മണിക്കൂറെങ്കിലും ഈ വൃത്തികെട്ട സ്ഥലത്ത് ചിലവഴിക്കൽ പെൺകുട്ടികളുടെ ടൈംടേബിളിൽ പെട്ടതാണ്. തൊട്ടടുത്തുള്ള സ്ഥാപനത്തിലെ ഒമ്പതിലും പത്തിലും പഠിക്കുന്ന പെൺകുട്ടികളാണ് ഇവിടത്തെ സ്ഥിരം സന്ദർശകരിൽ പ്രധാനികൾ... പരസ്യമായ ലൈംഗിക വേഴ്ചകൾ കണ്ട് ആദ്യമൊക്കെ വഴിയാത്രക്കാർ ഇടപെട്ടിരുന്നെങ്കിലും പിന്നീട് മനം മടുത്ത് അവരും തലതാഴ്ത്തി നടക്കാൻ തുടങ്ങി..

അല്പം മുമ്പ് ഒരു ഗൃഹ സന്ദർശനവുമായി ബന്ധപ്പെട്ട് ഇതുവഴി നടക്കുമ്പോൾ 3 പെൺകുട്ടികളും 3 ആൺകുട്ടികളും ഉണ്ടിവിടെ. 3 ജോഡികളായി തിരിഞ്ഞ് ഒരു പകൽ വെളിച്ചത്തിൽ കാണാൻ കൊള്ളാത്ത രംഗമാണ് ഞങ്ങൾ കണ്ടത് .
അവരുടെ കേളികൾ അല്പം അതിര് വിട്ടതായതുകൊണ്ട് നിങ്ങൾ എന്തു പണിയാടാ ഈ കാണിക്കുന്നത് എന്ന് ചോദിക്കേണ്ടിവന്നു.. ഞങ്ങൾ 6 പേരുള്ളതോണ്ടാകാം. 2 ബൈക്കിൽ 3 പേർ വീതം കയറി ഉടൻ സ്ഥലം വിട്ടു. പെൺകുട്ടികളെ കണ്ടാൽ 14, 15 പ്രായം മാത്രം..

അതു പോലെ തന്നെ ജ്യൂസിന്റെയോ ഐസ്ക്രീമിന്റെയോ പേരിൽ ഒമ്പതിലും പത്തിലുമൊക്കെ പഠിക്കുന്ന പെൺകുട്ടികളെ ബേക്കറികളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നവരും സജീവമാണിവിടെ..
ആരുടെയും ശ്രദ്ധയിൽ പെടാതിരിക്കാൻ നല്ല മണിയറകൾ ഒരുക്കി വൈകുന്നേരങ്ങളിലെ ഈ തോന്നിവാസത്തിന് കൂട്ടുനിൽക്കുന്ന സുമനസ്സുകളായ ബേക്കറി ഉടമകളുമുണ്ട് മലപ്പുറത്തങ്ങാടികളിൽ.. കാമുകനുമൊത്ത് എന്തെങ്കിലും കഴിക്കാൻ കയറിയാൽ പിന്നെ അരമണിക്കൂറും ഒരു മണിക്കൂറു മൊക്കെ കഴിഞ്ഞാണ് അവർ പുറത്തേക്കിറങ്ങുന്നത്.
അതിനിടയിൽ അവിടെ നടക്കാത്ത സംഗതികൾ ഇല്ല.

രാത്രികാല ട്യൂഷനുകൾ കൂടി തുടങ്ങിയതോടെ അറു വഷളത്തരമാണ് കാര്യങ്ങൾ. സ്കൂൾ വിട്ടു ട്യൂഷൻ തുടങ്ങുന്നത് വരെയുള്ള മണിക്കൂറുകൾ പെൺകുട്ടികൾക്ക് ആഘോഷമാണ്..അതു പോലെ ശനി ഞായർ ദിവസങ്ങളിലെ യൂണിഫോമില്ലാത്ത ട്യൂഷൻ ദിനങ്ങളും. (എ പ്ലസ് ഒരെണ്ണം നഷ്ടമായാലും മക്കളുടെ ഭാവി നഷ്ടമാകാതിരിക്കാൻ രാത്രികാല ട്യൂഷനുകൾക്ക് പറഞ്ഞയക്കാതിരിക്കലാണ് നല്ലതെന്ന് തോന്നിപ്പോകും ഇവിടത്തെ കാഴ്ചകൾ കാണുമ്പോൾ , അല്ലെങ്കിലും നമ്മുടെ നാട്ടിലെ ഗവ. സ്കൂളുകളും അധ്യാപകരും നല്ല മികവു പുലർത്തുന്ന ഇക്കാലത്ത് 10 വരെയുള്ള ട്യൂഷൻ സെൻ്ററുകളൊക്കെ അടച്ചു പൂട്ടേണ്ടിയിരിക്കുന്നു. എല്ലാ വിധ തോന്നിവാസങ്ങളും ശീലിക്കുന്ന ഇടങ്ങളാണത്.)

ഒരുപക്ഷേ രക്ഷിതാക്കൾ ഈ വിഷയങ്ങളെക്കുറിച്ചൊന്നും അറിയാത്തതുകൊണ്ടാവാം.. അതോ അറിഞ്ഞിട്ടും കുട്ടികൾ ഇങ്ങനെ വഴിപിഴക്കട്ടെ എന്ന് ചിന്തിക്കുന്നവർ ഉണ്ടാകുമോ ?

ഇനി മറ്റൊരു കാര്യം, സ്കൂൾ അധികൃതർ ഈ ആഭാസങ്ങൾ ഒന്നും തന്നെ തീരെ മൈൻഡ് ചെയ്യുന്നില്ല എന്നതാണ് ഗുരുതരമായ വീഴ്ച. അച്ചടക്ക നടപടികളുടെ ഭാഗമായി സാധ്യമാകുന്ന രണ്ടോ മൂന്നോ സ്റ്റാഫുകൾ ഈ സമയങ്ങളിൽ ഒന്ന് നിരീക്ഷിച്ചാൽ തന്നെ വലിയൊരു മാറ്റം സാധ്യമാണ്..പക്ഷേ എന്തുകൊണ്ട് കാലങ്ങളായി അവരാരും ഒന്നും ചെയ്യുന്നില്ല ?! സ്കൂളിന് ചീത്തപ്പേര് വരുന്നതിലാണൊ അവർക്ക് താല്പര്യം? അറിയില്ല !

കാമലഹരി
യോടൊപ്പം എംഡിഎം ഉൾപ്പെടെയുള്ള ലഹരികളുടെ കൈമാറ്റം കൂടി ഈ കൂടിച്ചേരലുകൾ വഴി നടക്കുന്നതായി നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.
ആരും പരാതിയൊന്നും നൽകിയില്ലെങ്കിലും തൊട്ടടുത്തുള്ള അധികാരികളൊക്കെ ഒന്ന് കണ്ണ് തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

എല്ലാവരും മൗനം പാലിക്കുന്നത് കൊണ്ടാണ് ഇത്തരം ആഭാസങ്ങൾ ഓരോ ദിവസവും വർദ്ധിച്ചുവരുന്നത്.
രക്ഷിതാക്കളും, അധ്യാപകരും,അങ്ങാടിയിലെ കച്ചവടക്കാരും എല്ലാവരും ചേർന്ന് നിന്നാൽ ഇതിനൊരു പരിഹാരമാകും.

ഇതെഴുതുമ്പോൾ ഒരു 16 കാരൻ സഹപാഠിയായ 14 കാരിയെ മൃഗീയമായി കൊന്നതിൻ്റെ ചുരുളകളിഴിഞ്ഞിട്ടില്ല!
നിങ്ങളുടെ മക്കളെ നിങ്ങൾക്ക് നഷ്ടപ്പെടാതിരിക്കാൻ അല്പമെങ്കിലും സ്വന്തം മക്കളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തൂ..

Copy, *Nattuvartha*

22/01/2026

മലപ്പുറത്ത്‌ ഒരു വിവാഹത്തിന് പങ്കെടുക്കാൻ പോയപ്പോൾ ബന്ധുവിന്റ ഫ്ലാറ്റ് ൽ ആണ് നാലു ദിവസം താമസിച്ചത്.!!

അവരുടെ കാർ കഴുകാൻ സ്ഥിരം ഒരു ഹിന്ദിക്കാരൻ വരും. ഒരു ദിവസം ഞാനവനോട് വിശേഷമൊക്കെ തിരക്കി. പേര് സഞ്ജു.അവന്റ വീട് വെസ്റ്റ് ബംഗാളിൽ ആണ്.ഇവിടെ 19 വയസ്സിൽ വന്നു. ഇപ്പൊ 26 വയസ്സ്. അതിനിടയിൽ കല്യാണം കഴിഞ്ഞു 2 കുട്ടികൾ ഉണ്ട്. കുടുംബസമേതം ഇപ്പൊ ഇവിടെ താഴെ പാർക്കിംഗ് ഏരിയക്ക് അടുത്ത് ചെറിയൊരു മുറിയിൽ ആണ് താമസം. ഫ്ലാറ്റ് ന്റെ ഓണർ വാടകയൊന്നും വാങ്ങാറില്ല..

ഇനി അവനെക്കുറിച്ച് പറയാം.

കക്ഷിh ആൾ റൗണ്ടർ ആണ്.രാവിലെ 4 മണിക്ക് എഴുന്നേറ്റ് ജോലി തുടങ്ങും രാത്രി ഏത് സമയത്ത് ആര് വിളിച്ചാലും പോയി എന്ത് ജോലിയും ചെയ്തു കൊടുക്കും.ഫ്ലാറ്റ് ലെ അടുത്ത ഫ്ലാറ്റ് ലെ വാടകക്കാരുടെ കാർ എല്ലാം കഴുകുന്നത് അവനാണ്. Jസ്ഥിരമായി 80 കസ്റ്റമർ ഉണ്ട്. ഒരു കാറിനു ഒരു ദിവസം 30 രൂപ വെച്ച് കിട്ടും.അപ്പൊ ഒരാൾ കൂലിയായി 30*30= 900

അങ്ങനെ 900*80 =72000

അത് കൂടാതെ വല്ലപ്പോളും കഴുകാൻ ആയി ചിലർ വരും. അങ്ങനെ വരുന്നവരോട് 50 രൂപ വെച്ച് വാങ്ങും. ഏകദേശം ഒരു നൂറു കാർ എങ്കിലും അങ്ങനെ കഴുകും..

100 *50 =5000

ഒരു മാസം 72000+5000= 77000

മാത്രമല്ല ഡ്രൈവിംഗ് അറിയാം. അത്കൊണ്ട് സമയം ഇല്ലാത്തവർക്ക് വണ്ടി വർക്ക്‌ ഷോപ്പിൽ കൊണ്ട് പോയി hറെഡി യാക്കുന്നതും ഫ്ലാറ്റ് ലെ പ്രായമുള്ളവരെ ആശുപത്രിയിലും കല്യാണത്തിനും ഷോപ്പിങ് മറ്റു ആവശ്യങ്ങൾക്ക് കൊണ്ട് പോകുന്നതും എല്ലാം സഞ്ജുവിനെയെ വിളിക്കു...

എന്നോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ വിദേശത്തു നിന്ന് ഒരാൾ വിളിക്കുന്നു. അയാളുടെ മാതാപിതാക്കൾ ഈ ഫ്ലാറ്റ് ൽ ഉണ്ട്. അവരെ ചെക്ക് അപ്പ്‌ ന് കൊണ്ട് പോകേണ്ട ഡേറ്റ് നാളെ ആണെന്ന് ഓർമ്മിപ്പിക്കുന്നു. അവരുടെ തന്നെ വേറൊരു ബന്ധു വിന്റെ കാർ ഇടക്ക് ഒന്ന് സ്റ്റാർട്ട്‌ ചെയ്തു ഇട്ട് ചെറുതായി ഓടിച്ചു നോക്കാൻ പറയുന്നു. ഞാൻ അവനോട് ചോദിച്ചു നിനക്ക് ഏകദേശം എത്ര രൂപ കിട്ടും.,...?

ഒരു മാസം ഒരു ലക്ഷം വരെ കിട്ടുമെന്ന്.. 🙄

ചില മാസങ്ങളിൽ വിദേശത്തു നിന്ന് ഫ്ലാറ്റ് ലെ ആളുകൾ ഒക്കെ വരിക ആണെങ്കിൽ ടിപ്പ് ആയി നല്ലൊരു തുക, ഡ്രസ്സ്‌. എല്ലാം തരും...

രസകരമായ വസ്തുത എന്തെന്നാൽ ഈ ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന പലരുടെയും ശമ്പളം മാസം അമ്പതിനായിരത്തിൽ താഴെ മാത്രമാണ്, അപ്പോഴാണ് സഞ്ജു മാസം ഒരു ലക്ഷം രൂപ കൂൾ ആയിട്ട് ഉണ്ടാക്കുന്നത്.

✍️ ആശ ഉല്ലാസ്
Copy പേസ്റ്റ്
ചെറിയ തള്ള് 🤌🫸🫸

പേര് ദേശീയ പാതയാണെങ്കിലും സംസ്ഥാന പാതയേക്കാള്‍ ഗതാഗതം ദുസ്സഹമായി മാറിയൊരു പാതയാണ്. കോഴിക്കോട്-പാലക്കാട് ദേശീയ പാത 966 (പ...
30/08/2025

പേര് ദേശീയ പാതയാണെങ്കിലും സംസ്ഥാന പാതയേക്കാള്‍ ഗതാഗതം ദുസ്സഹമായി മാറിയൊരു പാതയാണ്. കോഴിക്കോട്-പാലക്കാട് ദേശീയ പാത 966 (പഴയ 213). 🛣️

കോഴിക്കോട് വിമാനത്താവളത്തേയും കോഴിക്കോട്-മലപ്പുറം-പാലക്കാട് ജില്ലാ ആസ്ഥാനങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാത്.
കോഴിക്കോട് വിമാനത്താവളത്തിലേക്ക് മലപ്പുറം നഗരത്തില്‍ നിന്ന് 23 കിലോമീറ്ററും കോഴിക്കോട് നഗരത്തില്‍ നിന്ന് 26 കിലോമീറ്ററും ദൂരമുണ്ട്. 🌉🚄✈️

ഏറ്റവും കൂടുതല്‍ വേഗത്തില്‍ നഗരവത്കരണം നടന്നു കൊണ്ടിരിക്കുന്ന കോഴിക്കോട്-മലപ്പുറം നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ജീവനാഡിയായ പഴയ മദ്രാസ് ട്രങ്ക് റോഡ് വാഹന ബാഹുല്യം കാരണം എന്നോ വികസപ്പിക്കേണ്ടിയിരുന്നു. എന്നാല്‍ അതുണ്ടായില്ല.😌

ഈ ദേശീയ പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍ അധികവും ഒരു പാര്‍ട്ടിയിലേയും മുന്നണിയിലേയും ആളുകളായിട്ടും ഇപ്പോഴും ഈ പാത വികസിപ്പിക്കുന്നതിന് ശ്രമങ്ങള്‍ നടക്കുന്നില്ല. കേന്ദ്രത്തില്‍ ഭരണമുള്ള കാലയളവിലും ശ്രമങ്ങള്‍ നടത്തിയിട്ടില്ല. (നിലവിലുള്ള റോഡ് റീ ടാറിംഗ് നടത്തിയാല്‍ എല്ലാം തീര്‍ന്നു എന്ന് കരുതുന്ന അണികള്‍ ഉള്ളിടത്തോളം കാലം ഇതിനൊരു മാറ്റവും വരാന്‍ പോകുന്നില്ല).🤫

ദേശീയ പാത 966 മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുന്ന ഐക്കരപ്പടി മുതല്‍ കരിങ്കല്ലത്താണി വരെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പ്രധാന അങ്ങാടികളിലെ ഉപറോഡുകളിലേക്കും തിരിച്ചും വാഹനങ്ങള്‍ക്ക് വേണ്ടത്ര തിരിക്കാന്‍ വേണ്ടത്ര ഇടമില്ലാത്തതാണ് പാതയില്‍ ഗതാഗതക്കുരുക്കിന് പ്രധാന കാരണം.🛵🚔🚗🚕🏍️🚎🚌

പുളിക്കല്‍, കൊണ്ടോട്ടി 17, മൊറയൂര്‍, മോങ്ങം, മച്ചിങ്ങല്‍ ജംഗ്ഷന്‍, മുണ്ടുപറമ്പ് ബൈപ്പാസ്, മക്കരപ്പറമ്പ്, അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ ബൈപ്പാസ് ജംഗ്ഷന്‍, കരിങ്കല്ലത്താണി എന്നിവിടങ്ങളിലാണ് ഗതാഗതക്കുരക്ക് രൂക്ഷമായുള്ളത്.

കോഴിക്കോട് വിമാനത്താവളത്തിന്‍െ പകുതിയില്‍ അധികം ഉപഭോക്താക്കള്‍ മലപ്പുറം ജില്ലയിലാണെന്നിരിക്കെ ഈ പാത മലപ്പുറം ഭാഗത്ത് നിന്ന് വികസിപ്പിക്കാതിരിക്കാനും കോഴിക്കോട് ഭാഗത്തേക്ക് മാത്രം വികസിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരക്കുന്നത്.

കരിപ്പൂര്‍ വിമാനത്താവളം മുതല്‍ രാമനാട്ടുകര വരെ നാലുവരിയാക്കി വികസിപ്പിക്കുന്ന പദ്ധതിക്കായി പഠനവും വിശദമായ എസ്റ്റിമേറ്റും നടത്തുന്നതിന് ദേശീയ പാത അതോറിറ്റി ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. ഈ പദ്ധതി യാഥാര്‍ഥ്യമായാലും പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുകയില്ല.

ഈ പാത മലപ്പുറം ഭാഗത്ത് നിന്ന് വികസിപ്പിക്കാതിരിക്കാനും കോഴിക്കോട് ഭാഗത്തേക്ക് മാത്രം വികസിപ്പിക്കുന്നതിന്റെ കാരണം എന്തായിരിക്കും. മലപ്പുറം ജില്ലയിലെ എം പി, എം എല്‍ എമാരുട അനാസ്ഥയും കഴിവ്‌കേടും കൊണ്ടാണോ ഈ പാത കോഴിക്കോട്ടേക്ക് മാത്രം വികസിപ്പിക്കുന്നത്.

കോപ്പി

ഇന്നലെ മുതൽ ഫോണിലെ ഓപ്ഷൻസ് ഇങ്ങനെ വന്ന് ഞെട്ടിയവർ ഉണ്ടോ🙄🙄
22/08/2025

ഇന്നലെ മുതൽ ഫോണിലെ ഓപ്ഷൻസ് ഇങ്ങനെ വന്ന് ഞെട്ടിയവർ ഉണ്ടോ🙄🙄

18/08/2025
Marriage function @ Nafeel & Harsh*tha 17/08/2025
18/08/2025

Marriage function @ Nafeel & Harsh*tha 17/08/2025

നാട്ടിൽ ഞാൻ സ്ഥലം വാങ്ങി വീട് വെച്ചു, ചിലവ് 50 ലക്ഷം രൂപ. ആ വീട് ഞാൻ ദുബായിക്ക് പോയപ്പോൾ മാസം 5000 രൂപക്ക് വാടകക്ക് കൊടു...
03/08/2025

നാട്ടിൽ ഞാൻ സ്ഥലം വാങ്ങി വീട് വെച്ചു, ചിലവ് 50 ലക്ഷം രൂപ. ആ വീട് ഞാൻ ദുബായിക്ക് പോയപ്പോൾ മാസം 5000 രൂപക്ക് വാടകക്ക് കൊടുത്തു.
ഇപ്പോൾ നാട്ടിൽ വന്നപ്പോൾ തല്ക്കാലം ഒരു മാസത്തേക്ക് ഒരു കാറ് വാടകക്ക് എടുക്കാമെന്ന് കരുതി അന്വേഷിച്ചപ്പോൾ എന്റെ വീട്ടിൽ വാടകക്ക് താമസിക്കുന്നവൻ കാർ വാടകക്ക് കൊടുക്കുന്നുണ്ടെന്നറിഞ്ഞു.
അവനോട് ചോദിപ്പോൾ 5 ലക്ഷം രൂപയുടെ കാർ കാണിച്ചിട്ട് അവൻ പറയുവാ വാടക മാസം 25000 രൂപയെന്ന്.

Address

Koottilangadi
Malappuram
676506

Website

Alerts

Be the first to know and let us send you an email when Yoonus Koori Koottilangadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share