Mallappally News

Mallappally News മല്ലപ്പള്ളിയിലെ എല്ലാ വാർത്തകളും നിങ്ങളുടെ വിരൽ തുമ്പിൽ
https://whatsapp.com/channel/0029Vakg8ub0G0XcUhFnQv2H

ദേശീയപാത വികസനത്തിനിടെ ചേപ്പാട് പള്ളിയുടെ കുരിശടിയും മതിലും പൊളിച്ചു; സംഘർഷാവസ്ഥആലപ്പുഴ: ആലപ്പുഴയിലെ ചേപ്പാട് ദേശീയപാത വ...
16/10/2025

ദേശീയപാത വികസനത്തിനിടെ ചേപ്പാട് പള്ളിയുടെ കുരിശടിയും മതിലും പൊളിച്ചു; സംഘർഷാവസ്ഥ

ആലപ്പുഴ: ആലപ്പുഴയിലെ ചേപ്പാട് ദേശീയപാത വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പള്ളിയുടെ കുരിശടിയും മതിലും പൊളിച്ചുമാറ്റിയതിനെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ. ചേപ്പാട് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയുടേതാണ് പൊളിച്ചുമാറ്റപ്പെട്ട കുരിശടി.മുന്നറിയിപ്പില്ലാതെ പൊളിച്ചുവെന്നാരോപിച്ച് വിശ്വാസികൾ രംഗത്തെത്തി. പള്ളി പരിസരത്ത് നേരിയ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. ഇതേ സമയം, ഇടപെടലിനിടെ വൈദികനോട് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

ഫോട്ടോ കടപ്പാട്

മാല പൊട്ടിച്ച കമിതാക്കളെ മണിക്കൂറുകൾക്കകം വലയിലാക്കി പോലീസ്.സ്കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ച കമിതാക്കളെ മണിക്കൂറ...
15/10/2025

മാല പൊട്ടിച്ച കമിതാക്കളെ മണിക്കൂറുകൾക്കകം വലയിലാക്കി പോലീസ്.

സ്കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ച കമിതാക്കളെ മണിക്കൂറുകൾക്കകം വലയിലാക്കി അരൂർ പോലീസ്*

അരൂർ സ്വദേശിയായ സരസ്വതിയമ്മയുടെ(86) മാല പൊട്ടിച്ചു കടന്നുകളഞ്ഞ കമിതാക്കളെയാണ് അരൂർ പോലീസ് പിടികൂടിയത്.

പള്ളുരുത്തി മൂന്നാം ചേരിപ്പറമ്പിൽ നിഷാദ് (25), നടുവിലവീട്ടിൽ നീതു(30) എന്നിവരെയാണ് 10 മണിക്കൂറിനകം അരൂർ പോലീസ് പിടികൂടിയത്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ അരൂർ കോട്ടപ്പുറത്തിനു സമീപത്തുള്ള ഇടവഴിയിൽ വച്ച് സ്കൂട്ടറിൽ എത്തിയാണ് പ്രതികൾ മാല പൊട്ടിച്ചു കൊണ്ട് പോയത്.

നിഷാദിനെ പിന്നിലിരുത്തി നീതു ഓടിച്ചു കൊണ്ടുവന്ന സ്കൂട്ടർ റോഡിൽ നിർത്തുകയും തുടർന്ന് നിഷാദ് ഇടവഴിയിലൂടെ ഇറങ്ങിച്ചെന്ന് വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞതിനു ശേഷം മാല പൊട്ടിച്ച് തിരികെ സ്കൂട്ടറിൽ കയറി കടന്നു കളയുകയുമായിരുന്നു.

തുടർന്ന് മെയിൻ റോഡിലെത്തിയ സരസ്വതിയമ്മ വഴിയിൽ കണ്ട യുവാക്കളോട് വിവരം പറയുകയും ഇവർ അരൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയുമായിരുന്നു.

വിവരം അറിഞ്ഞയുടൻ അരൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.

മണിക്കൂറുകൾക്കകം പ്രതികളെ കുടുക്കുകയുമായിരുന്നു.

പ്രദേശവാസികളുടെ മൊഴിയും സി സി ടി വി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

വാടകയ്ക്ക് എടുത്ത ഇലക്ട്രിക് സ്കൂട്ടർ ആണ് പ്രതികൾ മോഷണത്തിന് ഉപയോഗിച്ചത്.

മാല സ്വർണ്ണമല്ലെന്ന് മനസിലാക്കി മാല വഴിയിൽ ഉപേക്ഷിച്ചെങ്കിലും പോലീസ് കണ്ടെടുത്തു.

അരൂർ എസ് ഐ ബി.സെനി,സീനിയർ സി പി ഒമാരായ വി എച്ച് നിസാർ,പി ആർ ശ്രീജിത്ത്,എം രതീഷ്,സി പി ഒമാരായ ടി നിധീഷ് മോൻ,യു എസ് ശരത്, പി എ റിയാസ്,കെ എൽ ലിജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

പ്രതികൾ സമാന സ്വഭാവമുള്ള കൂടുതല്‍ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഐ എസ് എച്ച് ഒ അറിയിച്ചു.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഓരോരുത്തരും ഓരോന്ന് കാണിച്ചു വെക്കുമ്പോൾ അതിന് ബലിയാടാവുന്നത് മറ്റു ചിലരുടെ ജീവനും ജീവിതവുമാണ് 😢😢ഇന്ന് ഒരു ഹൃദയം നുറുങ്ങ...
15/10/2025

ഓരോരുത്തരും ഓരോന്ന് കാണിച്ചു വെക്കുമ്പോൾ അതിന് ബലിയാടാവുന്നത് മറ്റു ചിലരുടെ ജീവനും ജീവിതവുമാണ് 😢😢

ഇന്ന് ഒരു ഹൃദയം നുറുങ്ങുന്ന ഒരു വാർത്ത കണ്ടു , മരിക്കാൻ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രെമിക്കുന്നതിനിടെ അപകടം സംഭവിച്ച് ഫയർ ഫോഴ്സ് ഉദ്യോഗ്സഥൻ മരണപെട്ടു എന്ന വാർത്ത . ശരിക്കും സ്വന്തം ജീവൻ പണയം വെച്ചാണ്
മറ്റൊരു ജീവൻ രക്ഷിക്കാൻ അദ്ദേഹം ഇറങ്ങിയത് .

എന്നാൽ അപ്രതീക്ഷിതമായി എത്തിയ അപകടം അദ്ദേഹത്തിന്റെ ജീവൻ കവരുകയായിരുന്നു . യുവതി മരിക്കാൻ ചാടിയത് ഏതൊരു സാഹചര്യവുമായിക്കോട്ടെ എങ്കിലും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന്റെ കുടുംബത്തെ ഓർക്കുമ്പോൾ മനസ് പിടയുന്നു . ഓരോരുത്തരും ഓരോന്ന് കാണിച്ചു വെക്കുമ്പോൾ അതിന് ബലിയാടാവുന്നത് മറ്റു ചിലരാണ് . ഹൃദയം നുറുങ്ങുന്ന വേദനയിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ സോണി സാറിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ😓

ഇരിട്ടിയിൽ ഇന്ന് പുലർച്ചെ KSRTC സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ടപ്പോൾ, നിയന്ത്രണം വിട്ട ബസ് ഇരിട്ടി പഴയ പാലത്തിൽ ഇടിക്കുകയ...
15/10/2025

ഇരിട്ടിയിൽ ഇന്ന് പുലർച്ചെ KSRTC സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ടപ്പോൾ, നിയന്ത്രണം വിട്ട ബസ് ഇരിട്ടി പഴയ പാലത്തിൽ ഇടിക്കുകയായിരുന്നു.

കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ കെട്ടിടം പൊളിഞ്ഞു വീണുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായ വൈക്കം സ്വദേശിനി ബിന്ദുവിൻ്റെ...
13/10/2025

കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ കെട്ടിടം പൊളിഞ്ഞു വീണുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായ വൈക്കം സ്വദേശിനി ബിന്ദുവിൻ്റെ മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഓവർസീയർ തസ്തികയിൽ നിയമനം നൽകി. ബിന്ദുവിൻ്റെ കുടുംബത്തിന് വീട് നിർമ്മിച്ച് താക്കോൽ കൈമാറുകയും 10 ലക്ഷം രൂപ ധനസഹായം അനുവദിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം മകന് ജോലി നൽകുമെന്ന വാഗ്ദാനവും സർക്കാർ നിറവേറ്റിയിരിക്കുകയാണ്.

ബസ് വ്യവസായത്തിൽ മാതൃകയായി കെ എസ് ആർ ടി സി. സ്വകാര്യ ബസുകൾ കണ്ടു പഠിക്കേണ്ട ബിസിനസ്സ് മോഡലാണ് ഇത് സാധാരണ സ്ലീപ്പർ ബസുകൾ ...
13/10/2025

ബസ് വ്യവസായത്തിൽ മാതൃകയായി കെ എസ് ആർ ടി സി. സ്വകാര്യ ബസുകൾ കണ്ടു പഠിക്കേണ്ട ബിസിനസ്സ് മോഡലാണ് ഇത്

സാധാരണ സ്ലീപ്പർ ബസുകൾ രാത്രിയാണ് ഓടിക്കാറുള്ളത്. എന്നാൽ ഉച്ചക്ക് ഉറക്കം പതിവുള്ളവർക്ക് സുഖമായി ഉറങ്ങി പോകാനുള്ള അവസരമില്ല. അതാണ് ഇവിടെ കെ എസ് ആർ ടി സി പ്രവർത്തികമാക്കിയത്

കെ എസ് ആർ ടി സി യുടെ ഉച്ചയുറക്കം വണ്ടികൾ

12.55 ബാംഗ്ലൂർ തിരുവനന്തപുരം
13.45 ബാംഗ്ലൂർ തിരുവനന്തപുരം
15.45 ബാംഗ്ലൂർ കോട്ടയം
16.15 ബാംഗ്ലൂർ കൊട്ടാരക്കര

ഇനി ഉച്ചക്ക് വേണ്ട നേരത്തെ ഉറങ്ങണം നിന്നുള്ളവർക്ക്

17.00 ബാംഗ്ലൂർ പത്തനംതിട്ട

പുതിയ ബസുകൾ ഇറക്കുക മാത്രമല്ല രാത്രി സർവിസുകൾ സ്ലീപ്പർ ആക്കി സ്വകാര്യ ബസുകൾക്ക് ബുദ്ധിമുട്ടു ഇല്ലാതെ നോക്കാനും കെ എസ് ആർ ടി സി ശ്രദ്ധിക്കുന്നുണ്ട്

മാതൃകാപരം . ഇന്ത്യയിലാദ്യം

13/10/2025

കോട്ടയം കോഴഞ്ചേരി റൂട്ടിലെ സ്വകാര്യ - ksrtc മത്സരം. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് മറ്റൊരു സ്വകാര്യ ബസ് റോങ് സൈഡിൽ കൂടി പോയപ്പോൾ എല്ലാവരും സ്വകാര്യ ബസിനെ തടഞ്ഞു നിർത്തി.
ഇ വീഡിയോ കണ്ടിട്ട് എന്ത് തോന്നുന്നു. ഇ കോഴഞ്ചേരി കോട്ടയം റൂട്ടിൽ ഒരുപാട് വർഷങ്ങൾക്ക് മുന്നേ ധാരാളം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. പിന്നെ മല്ലപ്പള്ളി ഡിപ്പോയിൽ ജോലി ചെയുന്ന ചില സ്റ്റാഫുകൾക്ക് മാത്രം ആണ് പ്രശ്നം. സ്വന്തം ആയിട്ട് സമയോ ടൈം ഷീറ്റോ ഇല്ല എല്ലാം തോന്നുന്നത് പോലെ ഓടുക. സ്വകാര്യ ബസ് വരുന്നത് കാത്ത് കെട്ടി കിടന്നിട്ട് ആ ബസിന്റെ ഒപ്പം മത്സരിച്ചു ഓടുന്നത് ഇവിടെ പതിവാണ്..!
KSRTC ബസുകളുടെ ഇ മരണ പാച്ചിൽ അവസാനിപ്പിച്ചു മാന്യമായി സർവീസ് നടത്തുക. സ്വകാര്യ ബസിന്റെ സമയത്ത് മത്സരിച്ചു ഓടുന്ന പ്രവണത #അവസാനിപ്പിക്കുക. യാത്ര ക്ലെശം പരിഹരിക്കാൻ വേണ്ടിയിട്ട് ആണോ ഇ മത്സരം പൊതു ഗതാഗത സംവിധാനം ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ആവട്ടെ.. അല്ലാതെ ആർക്കും ഒന്നും കിട്ടാതെ ഉള്ള ഇ യാത്ര അത്ര നല്ലതല്ല.
അധികാരികൾ നടപടികൾ കൈക്കൊള്ളണം.
Video ©®

കീഴ്‌വായ്പൂരില്‍ ആശാപ്രവര്‍ത്തകയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി സു...
12/10/2025

കീഴ്‌വായ്പൂരില്‍ ആശാപ്രവര്‍ത്തകയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി സുമയയെ തെളിവെടുപ്പിനായി കീഴ്‌വായ്പൂര് പോലീസ് ക്വാര്‍ട്ടേഴ്സില്‍ എത്തിച്ചപ്പോള്‍.

ആശാപ്രവര്‍ത്തകയായ ലതാകുമാരി (61)യാണ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്നത്. പോലീസ് സ്റ്റേഷന് സമീപമാണ് ലതാകുമാരിയുടെ വീട്. കോയിപ്രം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് സുമയ(31). ഇവര്‍ സ്റ്റേഷന് സമീപമുള്ള പോലീസ് ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. ലതാകുമാരിയും സുമയയും അടുത്ത സുഹൃത്തുക്കളായിരുന്നു. സുമയ ഒരു ലക്ഷം രൂപ ലതാകുമാരിയോട് വായ്പ ചോദിച്ചിരുന്നു. പണം കൈവശമില്ലെന്ന് ലതാകുമാരി പറഞ്ഞപ്പോള്‍ പിറ്റേദിവസം സുമയ ലതാകുമാരിയുടെ വീട്ടിലെത്തി ആഭരണങ്ങള്‍ പണയം വയ്ക്കാന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതെ വന്നതോടെ ലതാകുമാരിയെ കൈയ്യില്‍ കരുതിയ പിച്ചാത്തി ഉപയോഗിച്ച് സുമയ അക്രമിക്കുകയും, തളര്‍ന്നുവീണ ലതാകുമാരിയുടെ ദേഹത്ത് മണ്ണെണ്ണ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു.
ദൃക്സാക്ഷികളും, സിസിടിവി ദൃശ്യങ്ങളും ഇല്ലാതിരുന്നിട്ടും പോലീസിന്റെ പഴുതടച്ച അന്വേഷണമാണ് വേഗത്തില്‍ പ്രതിയിലേക്ക് എത്തിയത്. പോലീസ് നടത്തിയ തിരച്ചിലില്‍ സുമയ താമസിച്ച പോലീസ് ക്വാര്‍ട്ടേഴ്സിലെ ശുചിമുറിയുടെ ഫ്ലഷ് ടാങ്കില്‍ നിന്നും സ്വര്‍ണ്ണം കണ്ടെത്തിയിരുന്നു. സംഭവസമയത്ത് ലതാകുമാരിയുടെ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ല. പൊള്ളലേറ്റ ലതാകുമാരി സമീപത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തുകയും, പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
ഗ്രാമപഞ്ചായത്ത് അംഗം രോഹിണി ജോസിന്റെ സാനിദ്ധ്യത്തില്‍ ലതാകുമാരി നല്‍കി മൊഴിപ്രകാരമാണ് അന്വേഷണം സുമയയിലേക്ക് എത്തിയത്.
തെളിവെടുപ്പിന് ശേഷം വൈദ്യപരിശോധനയും പൂര്‍ത്തിയാക്കി ശേഷം സുമയയെ മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തിരുവല്ല ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ കീഴ്‌വായ്പൂര് എസ്എച്ച്ഒ വിപിന്‍ ഗോപിനാഥ്, എസ് ഐമാരായ എസ് ആദര്‍ശ്, രാജേഷ്, എഎസ്ഐ പി എച്ച് അന്‍സീം എന്നിവര്‍ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്

Mallappally News

വീടിന് തീയിടുകയും ആശാപ്രവർത്തകയ്ക്ക് പൊള്ളലേല്ക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയായ പോലീസുകാരൻ്റെ ഭാര്യയെ മല്ലപ്പള്ളി കീഴ് വ...
11/10/2025

വീടിന് തീയിടുകയും ആശാപ്രവർത്തകയ്ക്ക് പൊള്ളലേല്ക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയായ പോലീസുകാരൻ്റെ ഭാര്യയെ മല്ലപ്പള്ളി കീഴ് വായ്പ്പൂര് സ്റ്റേഷനിൽ എത്തിച്ചപ്പോൾ

കടയിൽ കയറി മോഷ്ടിച്ച കള്ളനെ വീട്ടിൽ പോയി പൊക്കി പൊന്നാട അണിയിച്ച് മീശ മാധവൻ പുരസ്‌കാരം നൽകി ആദരിച്ച് കടയുടമ! 😂😂😂ഇതുപോലൊര...
11/10/2025

കടയിൽ കയറി മോഷ്ടിച്ച കള്ളനെ വീട്ടിൽ പോയി പൊക്കി പൊന്നാട അണിയിച്ച് മീശ മാധവൻ പുരസ്‌കാരം നൽകി ആദരിച്ച് കടയുടമ! 😂😂😂

ഇതുപോലൊരു ആദരിക്കൽ ലോകചരിത്രത്തിൽ തന്നെ ഇതാദ്യം. തിരുവനന്തപുരം കടക്കാവൂർ ആദിത്യ ബേക്കറി ആൻഡ് ഫാസ്റ്റ് ഫുഡിൽ എത്തിയ കള്ളൻ 500 രൂപയോളം വില വരുന്ന സാധനം അടിച്ച് മാറ്റി മുങ്ങി. വളരെ വിദഗ്ധമായാണ് മോഷണം നടത്തിയതെങ്കിലും ആളെ cctv കുടുക്കി.

കട ഉടമ ആയ അനീഷും ഭാര്യ ശുഭയും വളരെ കഷ്ടപ്പെട്ട് വർക്കല നെടുങ്ങാണ്ടതുള്ള കള്ളന്റെ വീട് കണ്ട് പിടിച്ചു. ഉടൻ തന്നെ പോയി ഒരു പൊന്നാടയും വാങ്ങി മോഷണ ഫോട്ടോ പതിപ്പിച്ച മീശമാധവൻ പുരസ്കാരവും നിർമിച്ചു. എന്നിട്ട് നേരെ കള്ളന്റെ വീട്ടിലേക്ക്.

ബേക്കറി ഉടമയെ വീട്ടുമുറ്റത്ത്‌ കണ്ട കള്ളൻ ഞെട്ടി. വിളിച്ചിറക്കി പൊന്നാടയും അണിയിച്ച് മീശമാധവൻ 2025 പുരസ്കാരവും സമ്മാനിച്ചു. ചിരിച്ചുകൊണ്ടാണ് കള്ളൻ പുരസ്‌കാരം വാങ്ങിയത് എന്നതാണ് ഏറെ രസകരം. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.

കള്ളന്റെ നിസഹായാവസ്ഥ കണ്ട് ചിലർ 500 രൂപയല്ലേ ഉള്ളൂ ഇത്രയും വേണ്ടായിരുന്നു ഒരു തവണത്തേക്ക് ക്ഷമിക്കാമായിരുന്നു എന്നൊക്കെ കമന്റ് ചെയ്യുന്നുണ്ട്. അതിനു മറുപടി അനീഷ് തന്നെ പറയുന്നുണ്ട്. ലോൺ എടുത്താണ് താൻ ഈ സ്ഥാപനം തുടങ്ങിയത്. 500 രൂപയുടെ ഒരു സാധനം വിറ്റാൽ ലാഭം കിട്ടുന്നത് അഞ്ചോ പത്തോ രൂപയാണ്. 500 രൂപയുടെ ഒരു സാധനം മോഷണം പോയാൽ ആ സ്റ്റോക്ക് മുഴുവൻ വിറ്റാലും ആ നഷ്ടം നികരില്ല.

എത്ര രൂപയുടെ സാധനമായാലും മോഷണം മോഷണം തന്നെയാണ്. അങ്ങനെ ഉള്ളവരെ ഇങ്ങനെ തന്നെ ചെയ്യണം എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

എന്തായാലും ഇനിയവൻ ജന്മത്ത് മോഷ്ടിക്കാൻ പോകില്ല😁😁😁

ആശാപ്രവർത്തകയ്ക്ക് പൊള്ളലേറ്റ സംഭവം: ദുരൂഹത തുടരുന്നുകഴിഞ്ഞ ദിവസം മല്ലപ്പള്ളി പഞ്ചായത്ത് 11 വാർഡ് ആശാ പ്രവർത്തക പുളിമല വ...
11/10/2025

ആശാപ്രവർത്തകയ്ക്ക് പൊള്ളലേറ്റ സംഭവം: ദുരൂഹത തുടരുന്നു

കഴിഞ്ഞ ദിവസം മല്ലപ്പള്ളി പഞ്ചായത്ത് 11 വാർഡ് ആശാ പ്രവർത്തക പുളിമല വീട്ടിൽ പി. കെ ലതാകുമാരിയ്ക്ക് പൊള്ളലേറ്റിരുന്നു. കീഴ് വായ്പൂര് പൊലീസ് സ്റ്റേഷനോട് ചേർന്ന് താമസിക്കുന്ന ഇവരുടെ വീടിന് തീ പിടിക്കുകയും തുടർന്ന് ലതാകുമാരിയെ പൊള്ളലേറ്റ നിലയിൽ കാണുകയുമായിരുന്നു. എന്നാൽ തന്നെ മോഷണശ്രമത്തിൻ്റെ ഭാഗമായി, പൊലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സുമയ്യ ഗ്യാസ് തുറന്ന് വിട്ട് അപായപ്പെടുത്താൻ ശ്രമിച്ചതാണ് എന്ന ലത കുമാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്ത് വിശദമായ അന്വേക്ഷണം ആരംഭിച്ചു. ഗുരുതര പൊള്ളലേറ്റ ലതാകുമാരി നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

09/10/2025

Address

Mallappally

Alerts

Be the first to know and let us send you an email when Mallappally News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mallappally News:

Share