ACYF - Arise for Christ Youth Fellowship

ACYF - Arise for Christ Youth Fellowship നിന്റെ യൗവനശക്തി അന്യന്മാർക്കും നിന്റെ ആണ്ടുകൾ ക്രൂരനും കൊടുക്കരുത്. (സദൃശ്യവാക്യങ്ങൾ 5:9)

സാഹചര്യം പ്രതികൂലമായാൽ വളരെ ആസൂത്രിതമായി നമ്മൾ തയ്യാറാക്കുന്ന പല പദ്ധതികളും നടപ്പിലാകാതെ പരാജയപ്പെട്ടെന്നു വരും. ആ പരാജയ...
08/05/2025

സാഹചര്യം പ്രതികൂലമായാൽ വളരെ ആസൂത്രിതമായി നമ്മൾ തയ്യാറാക്കുന്ന പല പദ്ധതികളും നടപ്പിലാകാതെ പരാജയപ്പെട്ടെന്നു വരും. ആ പരാജയം നമ്മിലേല്പിക്കുന്ന ദുഃഖം നമ്മുടെ ആത്മാവിശ്വാസത്തെയും ധൈര്യത്തെയും ചോർത്തി കളഞ്ഞെന്നു വരാം.

ഇനിയൊരിക്കലും എനിക്ക് ജയിക്കാൻ കഴിയില്ല, ഇനി മറ്റൊരു പോംവഴിയില്ല, എല്ലാ വാതിലുകളും അടഞ്ഞു etc എന്നിങ്ങനെയുള്ള നെഗറ്റീവായ ചിന്തകൾ നമ്മുടെ മനസ്സിനെ കീഴ്പെടുത്തിയേക്കാം.

ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ നടക്കാതെ വന്നാൽ പദ്ധതികൾ പൊളിയുകയും മുന്നോട്ട് പോകാൻ ബദലായ ഒരു മാർഗം കണ്ടെത്താൻ പ്രയാസപ്പെടുകയും ചെയ്യുന്നത് സ്വാഭാവികവും നമ്മൾ എല്ലാവരും അനുഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. എന്നാൽ ദൈവത്തിന് നമ്മെ കുറിച്ചുള്ള പദ്ധതികൾ അങ്ങനെയല്ല.

കുശവന്റെ കയ്യിലെ കളിമണ്ണ് പോലെ നമ്മുടെ ജീവിതത്തെ പണിതെടുക്കാൻ അധികാരവും സർവ്വജ്ഞാനവും ഉള്ളവനാണ് നമ്മുടെ കർത്താവ്. കയ്യിൽ ചീത്തയായിപ്പോയ കളിമണ്ണിനെ ഉപേഷിക്കാതെ, തനിക്ക് ബോധിച്ചത് പോലെ മറ്റൊരു പാത്രമാക്കി മാറ്റുന്നത് പോലെ, നമ്മുടെ ജീവിതത്തെ അതിന്റെ ഏത് പോയിന്റിൽ നിന്നും (അതെത്ര പരാജയവും, തകർന്നതുമായ അവസ്ഥ ആയാലും) തന്റെ ഹിതം പോലെ ഏറ്റവും ശ്രേഷ്ഠകരമായ അവസ്ഥയിൽ എത്തിക്കുവാൻ നമ്മുടെ ദൈവം ശക്തനും കരുണയുള്ളവനും ആണ്.

ഇപ്പോൾ നാം ആയിരിക്കുന്ന അവസ്ഥയിൽ നിന്നുകൊണ്ട് ആത്മാർത്ഥമായി ദൈവമുഖത്തേക്ക് നോക്കി ജീവിതം വിട്ടുകൊടുത്താൽ, ഈ സമയവും അവിടുത്തെ അത്ഭുതകരം നമ്മുടെ ജീവിതത്തെ പണിയുവാൻ മതിയായത് ആകുന്നു. കാരണം ദൈവത്തിന് നമ്മെ കുറിച്ചുള്ള പദ്ധതികൾ ശ്രേഷ്ഠമാണ്. അതിലേക്ക് എത്തിക്കാനുള്ള വഴികൾ ബഹുലവുമാണ്.

ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.
റോമർ 11:33

Good night ♥️
ACYF - Arise for Christ Youth Fellowship

കഴിവിന്റെ പരമാവധി നോക്കിയിട്ടും ഒന്നും സാധിക്കാത്തതിനാൽ പരിശ്രമങ്ങൾ ഒഴിവാക്കി പര്യവസാനം എന്നു വിധിയെഴുതാൻ വരട്ടെ.അസ്തമിച...
07/05/2025

കഴിവിന്റെ പരമാവധി നോക്കിയിട്ടും ഒന്നും സാധിക്കാത്തതിനാൽ പരിശ്രമങ്ങൾ ഒഴിവാക്കി പര്യവസാനം എന്നു വിധിയെഴുതാൻ വരട്ടെ.

അസ്തമിച്ചത് കഴിവുകളാകാം. സാധ്യതകൾ ഒരു ശതമാനം പോലും ഇല്ലായിരിക്കാം. എന്നാൽ അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവത്തിന്റെ കരം ഇന്നും കുറുകീട്ടില്ല. ബലമുള്ള ആ കരത്തിൽ ആശ്രയിച്ചു വിശ്വാസത്തോടെ ദൈവമുഖത്തേക്ക് നോക്കുക.

അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.
സങ്കീർത്തനങ്ങൾ 34:5

Good night ♥️
ACYF - Arise for Christ Youth Fellowship

ആത്മവിശ്വാസത്തോടെ വിജയത്തിലേക്ക്°°°°°°°°°°°°°°°°°°°°°മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും സമ്മതത്തിനും വേണ്ടി കാത്തുനിൽക്കുന്...
27/04/2025

ആത്മവിശ്വാസത്തോടെ
വിജയത്തിലേക്ക്
°°°°°°°°°°°°°°°°°°°°°
മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും സമ്മതത്തിനും വേണ്ടി കാത്തുനിൽക്കുന്ന പലർക്കും ഒത്തിരിയൊന്നും ഇവിടെ ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. കാരണം ജീവിതത്തിൽ നാം ചെയ്യേണ്ടുന്ന ഒട്ടുമിക്ക കാര്യങ്ങളും നമുക്ക് വേണ്ടി മാത്രമായി ദൈവം ഏല്പിച്ചിരിക്കുന്ന നിയോഗങ്ങൾ ആണ്. നമുക്ക് മുൻപ് സമാനമായ കാര്യങ്ങൾ ചെയ്തവർ ഉണ്ടെങ്കിൽ പോലും നമുക്ക് ചെയ്യാനുള്ളത് അതുല്യമായ കാര്യമാണ് എന്ന് തിരിച്ചറിയുക.

ജീവിതത്തിൽ മുന്നേറാനും ദൈവിക ദൗത്യങ്ങൾ ചെയ്യാനും ദൈവം ഓരോരുത്തർക്കും കഴിവുകളും അവ പ്രയോഗിക്കുവാൻ ഏറ്റവും അനുയോജ്യ സാഹചര്യങ്ങളും നൽകിയിട്ടുണ്ട്. ഇവ രണ്ടും എല്ലാവർക്കും ഒരുപോലെയല്ല എന്നതാണ് വാസ്തവം. എന്റെ അതിജീവനത്തിനുള്ളത് എന്നിൽ തന്നെയുണ്ട് എന്നു വിശ്വസിക്കണം. അത് സ്വയം തിരിച്ചറിയുന്നിടത്താണ് ജീവിതം വഴിത്തിരിയുന്നത്. സാഹചര്യങ്ങളുടെ ആനുകൂല്യവും മറ്റുള്ളവരുടെ സഹായവും ആശ്രയിച്ചു ഒരു പരിധിക്കപ്പുറം മുന്നോട്ട് പോകാൻ ആർക്കും കഴിയില്ല. കാരണം നമ്മളെ ഏറ്റവും നന്നായി അറിയുന്നത് നമ്മൾ തന്നെയാണ്. നമ്മുടെ കഴിവുകളും കഴിവുകേടുകളും അറിയാവുന്നത് നമുക്ക് തന്നെയാണ്. അങ്ങനെയെങ്കിൽ നമ്മെ ഏറ്റവും കൂടുതൽ സഹായിക്കാൻ കഴിയുന്നത് നമുക്ക് തന്നെയാണ്. ഏറ്റവും നശിപ്പിക്കാൻ കഴിയുന്നതും നമുക്കു തന്നെയാണ്.

ഇടയ്ക്കെങ്കിലും നാം നമ്മുടെ കൂടെയൊന്നിരിക്കാൻ ശ്രദ്ധിച്ചാൽ, നമ്മെ തന്നെ ബഹുമാനിക്കാൻ പഠിച്ചാൽ ജീവിതത്തിന്റെ നിലവാരങ്ങൾക്ക് മാറ്റങ്ങൾ സംഭവിക്കും. കാരണം നാമോരോരുത്തരും അതുല്യമായ കഴിവുകളാൽ സൃഷ്ടിക്കപ്പെട്ട ദൈവത്തിന്റെ വിലയേറിയ വ്യക്തിത്വങ്ങളാണ്. ദൈവം നമ്മെ അത്രെയേറെ വിലമതിക്കുന്നു. ജീവിത വിജയത്തിനുള്ള വഴി പരതി അലയാതെ, നമ്മിലേക്ക് ഒന്നു ശ്രദ്ധ തിരിക്കുക. ആത്മാർത്ഥമായ ഒരു അന്വേഷണം നടത്തുക. വിജയിക്കുവാനുള്ള ഒരു കച്ചിത്തുരുമ്പെങ്കിലും കണ്ടെത്താതിരിക്കില്ല. അതില്ലാതെ ഇവിടെ വന്നവർ ആരും തന്നെയുണ്ടാവില്ല. അത് അറിയാതെ പോയവരെയുണ്ടാവൂ...
_______________________________________
മറ്റുള്ളവരുടെ വിചാരണകൾക്ക് മുൻപിൽ നിലപാടുകൾ അടിയറവ് വയ്ക്കാത്തവരുടെ മനസിൽ അപൂർവമായി ഉണ്ടാകുന്ന വിചിത്രമായ ചിന്തകൾ പോലും വിജയത്തിന്റെ സൂത്രവാക്യങ്ങളായി പരിണമിച്ചേക്കും.
_________________________________

നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവ്വഹിക്കും.
സങ്കീർത്തനങ്ങൾ 37:5

ശുഭദിനം ♥️


ACYF - Arise for Christ Youth Fellowship

സമാധാനം°°°°°°°°°°°°°°'സമാധാനം' എന്ന വിഷയത്തെ ആസ്പദമാക്കി ഒരിക്കൽ ഒരു ചിത്രരചനാ മത്സരം നടന്നു. പലരും പല ആശയങ്ങൾ മുൻനിർത്ത...
25/04/2025

സമാധാനം
°°°°°°°°°°°°°°
'സമാധാനം' എന്ന വിഷയത്തെ ആസ്പദമാക്കി ഒരിക്കൽ ഒരു ചിത്രരചനാ മത്സരം നടന്നു. പലരും പല ആശയങ്ങൾ മുൻനിർത്തി ചിത്രങ്ങൾ വരച്ചു. എന്നാൽ ഒന്നാം സമ്മാനത്തിന് അർഹമായ ചിത്രം ഈ വിധമായിരുന്നു:

ചെങ്കുത്തായ ഒരു മലയുടെ മുകളിൽ നിന്ന് താഴേക്ക് കുത്തനെ പതിക്കുന്ന വെള്ളച്ചാട്ടം, താഴെയുള്ള പാറകളിൽ തട്ടിത്തെറിച്ചു മഞ്ഞുപോലെ വെള്ളനിറത്തിൽ അന്തരീക്ഷത്തിൽ പടർന്നു നിൽക്കുന്നു. താഴെപതിക്കുന്ന വെള്ളം അവിടെ നിന്നും ഒരു ജലധരയായി നുരഞ്ഞു പതഞ്ഞു ഒഴുകുന്നു. കലങ്ങിമറിഞ്ഞൊഴുകുന്ന ആ ജലധരായയുടെ വശത്തായി വെള്ളത്തിലേക്ക് വേഗം പതിയ്ക്കും എന്നപോലെ ഒരു മരം ചാഞ്ഞു നിൽക്കുന്നു. ആ മരത്തിന്റെ ഒരു കൊമ്പിന്റെ അഗ്രം വെള്ളത്തിൽ മുട്ടി വെള്ളത്തിന്റെ ചലനത്തിന് അനുസൃതമായി ആടിക്കൊണ്ടിരിക്കുന്ന വിധം. ആ കൊമ്പിലായി ഒരു ചെറിയ കുരുവി ഇരുന്നുകൊണ്ട് പാട്ടുപാടുന്നു.

എത്ര മനോഹരമായിട്ടാണ് ചിത്രീകരിച്ചത്! ശരിക്കും സമാധാനം എന്നത് ഇതല്ലേ? എല്ലാം അനുകൂലമാകുമ്പോൾ സ്വസ്ഥമായിരിക്കാൻ ആർക്കാണ് കഴിയാത്തത്? എന്നാൽ പ്രതിസന്ധികളുടെ നടുവിൽ ദൈവത്തിലുള്ള വിശ്വാസത്താൽ സ്വസ്ഥമാകാൻ കഴിയുന്നുണ്ടോ?

സുഖദുഃഖ സമ്മിശ്രമായ ഈ ലോകജീവിതത്തിൽ സകലവും അനുകൂലമായി ഒരു ജീവിതം പ്രതീക്ഷിക്കുന്നത് അങ്ങേയറ്റം യുക്തിരഹിതമായ കാര്യമാണ്. എന്നാൽ ജീവിത യാഥാർഥ്യങ്ങളെ ഉൾക്കൊണ്ട് ദൈവിക ബോധ്യങ്ങളിൽ സഞ്ചരിക്കുകയാണ് ആവശ്യം. ഈ സമാധാനം നമുക്ക് ലഭ്യമാകുവാൻ രണ്ടു തിരിച്ചറിവുകളാണ് ഒരുവൻ ഉണ്ടാകേണ്ടത്: ജീവിത യാഥാർഥ്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവും, ദൈവീക യാഥാർഥ്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവും.

ഇവയിൽ ഏതെങ്കിലും ഒന്നു മാത്രം ഭാഗീകമായി അറിയുന്ന ഏതൊരാൾക്കും ജീവിതയാഥാർഥ്യങ്ങളോട് പൊരുത്തപ്പെട്ടു പോകുവാൻ സാധിക്കില്ല. എന്താണ് ലോകമെന്നും, ആരാണ് മനുഷ്യരെന്നും അവയുടെ പരിമിതികളും സാധ്യതകളും എന്തെന്നുമുള്ള യാഥാർഥ്യ ബോധ്യമാണ് ഒന്നാമത്തേത്.

മിക്കയാളുകളും ജീവിതത്തെ അവരുടെ സങ്കല്പങ്ങളിലൂടെയാണ് വീക്ഷിക്കുന്നത്. ജീവിതത്തെക്കുറിച്ച്, മനുഷ്യബന്ധങ്ങളെക്കുറിച്ച്, ഭാവിയെക്കുറിച്ച് ഒക്കെ സ്വപ്നലോകം പടുത്തുയർത്തുന്നവർ. യഥാർത്ഥ സാഹചര്യങ്ങളോട് പൊരുത്തപ്പെടാത്ത ഏത് സങ്കൽപ്പങ്ങളും ആഗ്രഹങ്ങളും ദുഃഖങ്ങൾ മാത്രമേ നമുക്ക് സമ്മാനിക്കൂ. എന്നാൽ കൃത്യമായ യാഥാർഥ്യബോധം ഉള്ളവർ ജീവിതത്തിന്റെ പരുക്കൻ അനുഭവങ്ങളെപ്പോലും കരുത്തോടെ നേരിടാൻ തുനിയും. ഇത്തരം പ്രശ്നങ്ങളെ യാഥാർഥ്യബോധത്തോടെ നേരിട്ട ഉത്തമപുരുഷൻ കർത്താവായ യേശുക്രിസ്തു തന്നെയാണ്. കൂടെ നടന്നു സൗഭാഗ്യങ്ങൾ അനുഭവിച്ച ശിഷ്യൻ ഒറ്റിക്കൊടുത്തപ്പോഴും, ചേർത്തുപിടിച്ച എല്ല ശിഷ്യന്മാരും ഒലീവ് മലയിൽ തന്നെ തനിച്ചാക്കി ഓടിയപ്പോഴും, ഒരിക്കൽപോലും അവരോട് പരിഭവമോ ആ സാഹചര്യത്തോട് വിമുഖതയോ ക്രിസ്തുവിന് ഉണ്ടായിരുന്നില്ല. കാരണം ലോകം/മനുഷ്യൻ എന്താണ് എന്നതിനെക്കുറിച്ചു അവിടുന്നു പൂർണ്ണ ബോധവാൻ ആയിരുന്നു.

പരിമിതികൾ നിറഞ്ഞ ലോകത്തെക്കുറിച്ചു മാത്രം ഒരുവന് ബോധ്യമുണ്ടായൽ അത് ആ വ്യക്തിയെ തളർത്തുകയേയുള്ളൂ. അവിടെയാണ് രണ്ടാമത്തേതും ഏറ്റവും മുഖ്യവുമായ ദൈവിക ബോധ്യത്തിന്റെ പ്രസക്തി. ദൈവം ആരാണെന്നും, അവിടുത്തെ അധികാരവും ശക്തിയും ജ്ഞാനവും എന്താണെന്നും തിരിച്ചറിയുന്ന ഒരുവൻ ലോകയാഥാർഥ്യങ്ങളുടെ മുന്നിൽ തളരില്ല. തന്റെ ശിഷ്യന്മാർ എല്ലാവരും തന്നെ തനിച്ചക്കുമെന്നറിഞ്ഞപ്പോഴും 'പിതാവ് എന്നോടു കൂടെയുള്ളതുകൊണ്ട് ഞാൻ ഏകനല്ല താനും' (യോഹ. 16:32) എന്നാണ് കർത്താവ് പറഞ്ഞത്.

മുന്നറിയാൻ കഴിയാത്ത നമ്മുടെ നാളെകൾ ഏത് വിധം വേണമെങ്കിലും വ്യത്യാസപ്പെട്ടേക്കാം. ഉയർച്ചയിൽ നിന്ന് താഴ്ചയിലേക്കോ, താഴ്ചയിൽ നിന്ന് ഉയർച്ചയിലേക്കോ, സ്ഥായിയായ നിലയിലോ എങ്ങനെയാണെന്ന് ആര് കണ്ടു? അവ ഏത് വിധമെന്നു ഒരിക്കലും നമുക്ക് നിർവചിക്കുവാനോ ഊഹിക്കുവാനോ കഴിയില്ല. മാറ്റങ്ങൾക്ക് വിധേയമായ ലൗകീക സാഹചര്യങ്ങളിൽ വിശ്വാസമർപ്പിക്കാതെ ഒരിക്കലും മറ്റാമില്ലാത്തവനായ ദൈവത്തിൽ പൂർണ ആശ്രയം വെക്കുക. ഏത് സാഹചര്യത്തിലും അവിടുന്നു നമുക്കു മതിയായവനാണ്. ദൈവത്തിന് നമ്മെ സ്നേഹിക്കുവാനും ബന്ധം പുലർത്തുവാനും സാഹചര്യങ്ങളുടെ ആനുകൂല്യം അനുവാര്യമല്ല. അവനിൽ ആശ്രയിക്കുന്ന ഒരുവന്റെ ഹൃദയം മേൽപറഞ്ഞ കുരുവിയെപ്പോലെ എപ്പോഴും ഗാനാമൃതമായിരിക്കും.
സ്വസ്ഥമായിരിക്കും.

ശുഭരാത്രി ♥️

21/04/2025

എന്നെ നടത്തും ആ പൊന്നു കരമോ.. 🎵
ACYF - Arise for Christ Youth Fellowship

ഉയിർപ്പിൻ ചിന്ത°°°°°°°°°°°°°°°°°°°°പുറത്തുവരണമെന്നുദൈവനിശ്ചയം ഉണ്ടെങ്കിൽ ഒതുക്കി വെയ്ക്കുന്നത് ആർ? കടുപ്പമുള്ള കല്ലും തി...
20/04/2025

ഉയിർപ്പിൻ ചിന്ത
°°°°°°°°°°°°°°°°°°°°
പുറത്തുവരണമെന്നു
ദൈവനിശ്ചയം
ഉണ്ടെങ്കിൽ ഒതുക്കി
വെയ്ക്കുന്നത് ആർ?
കടുപ്പമുള്ള കല്ലും
തിളക്കമുള്ള വാളും
ഒടുക്കമുള്ള ഉയിർപ്പിനെ
തടുത്തുവെയ്ക്കാൻ
പോരാ...

ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.
പ്രവൃത്തികൾ 2:24

Good morning ❤️

19/04/2025

നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.
സ്വർഗ്ഗത്തിൽ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല.
സങ്കീർത്തനങ്ങൾ 73:24, 25

എത്ര സൂഷ്മമായി തയ്യാറാക്കുന്ന മാനുഷിക പദ്ധകളും ജീവിത യാഥാർഥ്യങ്ങൾക്ക് മുൻപിൽ തട്ടിത്തകർന്നു പോയേക്കാം. എണ്ണിത്തിട്ടപ്പെടുത്തിയ കണക്കുകൂട്ടലുകൾ പോലും താളപ്പിഴകൾക്ക് മുൻപിൽ പിഴച്ചുപോയേക്കാം. എന്നാൽ നയിക്കപെടുന്നത് ദൈവിക ആലോചനയാലാണ് എങ്കിൽ ചുവടുകൾ പിഴയ്ക്കാതെ എത്തേണ്ടയിടത്തു എത്തിയിരിക്കും.
ദൈവം എത്തിച്ചിരിക്കും.
തീർച്ച....

Good morning ❤️
ACYF MEDIA

18/04/2025

നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവ്വഹിക്കും._
സങ്കീർത്തനങ്ങൾ 37:5

എത്ര ദൂരമെന്നോ, മുന്നിലെന്തെന്നോ അറിയില്ലെങ്കിലും, കൈപിടിച്ചു നടത്തുന്നത് കർത്താവെങ്കിൽ ധൈര്യപൂർവ്വം ചുവടുകൾ വച്ചുകൊൾക. അവിടുന്ന് ആഴികളിലും പാതയൊരുക്കി ആശ്വാസത്തോടെ നടത്തുന്നവനാകുന്നു.

Good morning ❤️
ACYF MEDIA

ACYF - Arise for Christ Youth Fellowship

15/02/2025

നല്ല നാളുകൾ നീയേകി.. 🎵

Courtesy: Harvest TV, Anoop Kovalam
ACYF - Arise for Christ Youth Fellowship

Address

Manimala

Telephone

+18089305261

Website

Alerts

Be the first to know and let us send you an email when ACYF - Arise for Christ Youth Fellowship posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ACYF - Arise for Christ Youth Fellowship:

Share