BCM Media

BCM Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BCM Media, Digital creator, Mannar.

ഞാൻ ജീവിക്കുന്നഎന്റെ ചുറ്റുപാടുകളിലെ വാർത്തകളും, പലപ്പോഴായി ഞാൻ നടത്തിയ യാത്രകളിലെ ഫോട്ടോയും വിവരണങ്ങളും, വീണുകിട്ടുന്ന അവസരങ്ങളില്‍ ഞാൻ എഴുതുന്ന നുറുങ്ങു കഥകളും, അങ്ങനെ എല്ലാ കൂടിച്ചേരുന്ന എന്റെ ചെറിയ ലോകം... 💞
അക്ഷരങ്ങളുടെ ലോകം.
💞💞💞💞💞💞💞💞💞💞

07/06/2026

നമ്മുടെ സ്വന്തം ആലപ്പുഴ

# Veliyanadu

സായജി ഷിൻഡെ എന്ന പ്രമുഖ ഇന്ത്യൻ നടൻ തന്റെ അമ്മക്ക് കൊടുത്ത വാക്ക് പാലിക്കുവാനായി മഹാരാഷ്ട്രയിൽ 6.50 ലക്ഷം മരങ്ങൾ വെച്ചു ...
04/06/2026

സായജി ഷിൻഡെ എന്ന പ്രമുഖ ഇന്ത്യൻ നടൻ തന്റെ അമ്മക്ക് കൊടുത്ത വാക്ക് പാലിക്കുവാനായി മഹാരാഷ്ട്രയിൽ 6.50 ലക്ഷം മരങ്ങൾ വെച്ചു പിടിപ്പിച്ചു.

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം ഡിഗ്രി പഠനം പൂർത്തി ആക്കിയശേഷം സ്റ്റേറ്റ് ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിൽ നൈറ്റ്‌ വാച്ച്മാനായി 165 രൂപ മാസശമ്പളത്തിൽ ജോലി ചെയ്യുമ്പോൾ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയ കലാജീവിതം തുടർന്ന് അദ്ദേഹത്തെ സിനിമയിൽ എത്തിച്ചു. തെലുഗ്, ഹിന്ദി, മറാത്തി, കന്നഡ, ബോജ്പുരി, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ആയി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സായജി ഷിൻഡെ ഏതാനും മറാത്തി ചിത്രങ്ങൾ നിർമ്മിച്ചിട്ടും ഉണ്ട്. മലയാളത്തിൽ നാടോടിമന്നൻ, ട്വിങ്കിൽ ട്വിങ്കിൽ ലിറ്റിൽ സ്റ്റാർ എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.

അമ്മയുടെ മരണ സമയത്തു അദ്ദേഹം 5000 മരങ്ങൾ വെച്ചു പിടിപ്പിക്കാം എന്നു കൊടുത്ത വാക്ക് പിന്നീട് Sahyadiri Devrai എന്ന പ്രസ്ഥാനമായി മഹാരാഷ്ട്രയിലെ 29 സ്ഥലങ്ങളിൽ ആയി 6.50 ലക്ഷം മരങ്ങൾ വെച്ചു പിടിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.

ഒരു നല്ല നാളെയ്ക്കായി ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ പങ്കാളിയാകൂ!🚨🚨ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരങ്ങൾ 9995...
03/06/2026

ഒരു നല്ല നാളെയ്ക്കായി ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ പങ്കാളിയാകൂ!

🚨🚨ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരങ്ങൾ 9995966666 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യൂ...

🔸വിവരങ്ങൾ നൽകുന്ന ആളുടെ പേരോ മറ്റ് വിവരങ്ങളോ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുന്നതാണ്.
🔸ലഹരി ഇടപാട് നടക്കുന്ന സ്ഥലം, സമയം, സംശയമുള്ള ആളുകൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുവാൻ ശ്രദ്ധിക്കുക.
🔸സാധ്യമെങ്കിൽ സുരക്ഷിതമായി എടുത്ത ചിത്രങ്ങൾ, വീഡിയോകൾ, ലൊക്കേഷൻ എന്നിവ വാട്സാപ്പ് വഴി പങ്കുവെക്കാവുന്നതാണ്.

എത്ര അഭിനന്ദിച്ചാലും എത്ര സല്യൂട്ട് നൽകിയാലും മതിയാകില്ല....കേരള പോലീസിന്റെ അഭിമാനമായി മാറിയ പ്രീതിഷ് പ്രസാദിനെ. 🙏❤️കേരള...
03/06/2026

എത്ര അഭിനന്ദിച്ചാലും എത്ര സല്യൂട്ട് നൽകിയാലും മതിയാകില്ല....കേരള പോലീസിന്റെ അഭിമാനമായി മാറിയ പ്രീതിഷ് പ്രസാദിനെ. 🙏❤️

കേരള സമൂഹത്തിന്റെ മനസാക്ഷിയെ നൊമ്പരപ്പെടുത്തുകയും, അതേ സമയം മനുഷ്യസ്നേഹത്തിന്റെ യഥാർത്ഥ അർത്ഥം വീണ്ടും ഓർമ്മിപ്പിക്കുകയും ചെയ്ത ഒരു സംഭവം കഴിഞ്ഞ ദിവസം വാകത്താനം പ്രദേശത്ത് നടന്നു.

മൂന്ന് ദിവസമായി കാണാതായിരുന്ന യുവാവായ അമൽ വർഗീസ് (23) ന്റെ ജീവനറ്റ ശരീരം, വാകത്താനം വലിയ പള്ളിക്ക് സമീപമുള്ള പുളിച്ചാക്കൽ പാലത്തിന് അടിയിലെ ആഴമേറിയ തോട്ടിൽ നിന്നാണ് കണ്ടെത്തിയത്.
ദിവസങ്ങളോളം വെള്ളത്തിൽ കിടന്നതിനാൽ മൃതദേഹം പൂർണ്ണമായും അഴുകിത്തുടങ്ങിയിരുന്നു.
തോട്ടിന്റെ ആഴം, ദുർഗന്ധം, അപകടസാധ്യത…
ഇവയെല്ലാം ചേർന്നപ്പോൾ അവിടെ ഉണ്ടായിരുന്ന പലരും ഒരു നിമിഷം പിന്മാറി നിന്നു.

കാരണം…അത് ഒരു “ജോലി” മാത്രമല്ലായിരുന്നു.
ജീവൻ പോലും അപകടത്തിലാക്കാവുന്ന ഒരു ദൗത്യം ആയിരുന്നു. പക്ഷേ, ആ നിമിഷത്തിലാണ് യൂണിഫോമിന് അകത്ത് ഇന്നും മനുഷ്യഹൃദയം ഇടിക്കുന്നുണ്ടെന്ന് തെളിയിച്ച ഒരാൾ മുന്നോട്ട് വന്നത്. പ്രീതിഷ് പ്രസാദ്

“മരിച്ചുപോയ ആ സഹോദരനോട് ഇനി നമുക്ക് ചെയ്യാൻ കഴിയുന്ന അവസാന നീതി, അവനെ എത്രയും വേഗം കുടുംബത്തിന്റെ മുന്നിലെത്തിക്കുകയാണ്…” എന്ന് പറഞ്ഞ ശേഷം, ഒരു സുരക്ഷാഭയം പോലും കണക്കാക്കാതെ അദ്ദേഹം ഒറ്റയ്ക്ക് ആ തോട്ടിലേക്ക് ഇറങ്ങി.

അഴുകിത്തുടങ്ങിയ മൃതദേഹം കൈകളിൽ ചേർത്ത് കരയിലേക്ക് എത്തിച്ച ആ കാഴ്ച, അവിടെ ഉണ്ടായിരുന്നവരുടെ കണ്ണുകൾ നനയിച്ചു…
അത് ഒരു പോലീസുകാരൻ തന്റെ ഡ്യൂട്ടി ചെയ്യുന്നതിന്റെ കാഴ്ചയല്ലായിരുന്നു.
ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് കാണിച്ച അവസാന ബഹുമാനത്തിന്റെ കാഴ്ചയായിരുന്നു…

ഇന്ന് സോഷ്യൽ മീഡിയയിൽ പോലീസിനെ വിമർശിക്കുന്ന പോസ്റ്റുകൾ നിമിഷങ്ങൾക്കകം വൈറലാകുന്നു. പക്ഷേ, ഇത്തരത്തിലുള്ള നന്മകളും മനുഷ്യസ്നേഹവും കാണിക്കുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് സമൂഹം കൂടുതൽ സംസാരിക്കണം.കാരണം, ഇങ്ങനെയുള്ളവരാണ് “പോലീസ്” എന്ന വാക്കിന് വിശ്വാസത്തിന്റെ അർത്ഥം നൽകുന്നത്.

ഒരു അമ്മയുടെ കണ്ണീരിനും, ഒരു കുടുംബത്തിന്റെ തകർന്ന ഹൃദയത്തിനും മുന്നിൽ, സ്വന്തം സുരക്ഷ പോലും മറന്ന് മുന്നോട്ട് വന്ന പ്രീതിഷ് പ്രസാദ് എന്ന മനുഷ്യന് എത്ര സല്യൂട്ട് നൽകിയാലും മതിയാകില്ല… ഒപ്പം നിന്ന കേരള പോലീസ് ലെ വാകത്താനം സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ ആദരം. മനുഷ്യത്വം ഇന്നും ഈ നാട്ടിൽ ജീവിച്ചിരിപ്പുണ്ടെന്ന് നിങ്ങൾ തെളിയിച്ചു
🙏🙏

03/06/2026

മഴത്തുള്ളിക്കിലുക്കം...

പ്രിയ സുഹൃത്ത് മനുവിന്റെ ഒരു കലാസൃഷ്ടി.

# Manu Naduvileparampil, Mannar

വല്ലാത്തൊരു നൊമ്പരമായി, മുഴുവൻ ജനതയുടെ മനസ്സിൽ ഒരു വിങ്ങലായി ഈ കുഞ്ഞുമുഖം പിന്തുടരുന്നു...സോഷ്യൽ മീഡിയായിൽ എവിടെ നോക്കിയ...
02/06/2026

വല്ലാത്തൊരു നൊമ്പരമായി, മുഴുവൻ ജനതയുടെ മനസ്സിൽ ഒരു വിങ്ങലായി ഈ കുഞ്ഞുമുഖം പിന്തുടരുന്നു...

സോഷ്യൽ മീഡിയായിൽ എവിടെ നോക്കിയാലും ഒരു നൊമ്പരത്തിപൂവിന്റെ മുഖം... 😢😢😢. താൻ കടന്നു പോകുന്ന വേദന നിറഞ്ഞ സമയം ആരോടും ഒന്ന് വിളിച്ചു പറയുവാൻ കൂടി കഴിയാതെ ആ കുഞ്ഞുമനസ്സ് എത്ര സങ്കടപ്പെട്ടിട്ടുണ്ടാകും??

ഇത് എഴുതുമ്പോൾ പോലും അറിയാതെ കൺപോളകളിൽ ഒരു തുള്ളി നനവ് പടരുന്നു... ദൈവങ്ങളെ, ആ കുഞ്ഞ് എന്തുമാത്രം വേദന കടിച്ചമർത്തിയിട്ടുണ്ടാകും, നിങ്ങൾക്ക് ഒരു ദയയും തോന്നിയില്ലേ ആ പൊന്നുമോനോട്?? അവനെ ഉപദ്രവിച്ച ആ കാലമാടന് സമ്മാനമായി ഒരു ഇടിവെട്ട് പോലും അയച്ചില്ലല്ലോ നീ?? എന്നിട്ട് പറയുകയാ, എല്ലാം അറിയുന്നവൻ ഈശ്വരൻ എന്ന്???

ജന്മനാ കേൾവിശക്തി ഇല്ലാത്ത നിത്യക്ക്   ലെ team കൊടുത്ത എക്കാലവും ഓർമയിൽ നിൽക്കുന്ന വമ്പൻ സർപ്രൈസ് 😍♥️Hats off to the who...
10/05/2026

ജന്മനാ കേൾവിശക്തി ഇല്ലാത്ത നിത്യക്ക് ലെ team കൊടുത്ത എക്കാലവും ഓർമയിൽ നിൽക്കുന്ന വമ്പൻ സർപ്രൈസ് 😍♥️

Hats off to the whole team behind this promotion

മറ്റൊരാളെ സന്തോഷിപ്പിച്ചും അവരുടെ ജീവിതത്തിൽ മറക്കാൻ ആവാത്ത ഒരു നിമിഷവും സമ്മാനിച്ച (ഒരു പരസ്യത്തിനാണേൽ പോലും) ഏതൊരു സ്ഥാപനത്തെയും നമ്മൾ പ്രോത്സാഹിപ്പിക്കണം♥️

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ മധുരയിൽ പോലീസ് കോൺസ്റ്റബിൾ നിയമനത്തിനായുള്ള കായികക്ഷമത പരീക്ഷ നടക്കുകയായിരുന്നു. പരീക്ഷയ്ക്ക...
17/04/2026

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ മധുരയിൽ പോലീസ് കോൺസ്റ്റബിൾ നിയമനത്തിനായുള്ള കായികക്ഷമത പരീക്ഷ നടക്കുകയായിരുന്നു. പരീക്ഷയ്ക്ക് എത്തിയ നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്കിടയിൽ ഒരാൾ മാത്രം എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി. മറ്റുള്ളവരെല്ലാം വിലകൂടിയ ബ്രാൻഡഡ് സ്പോർട്സ് ഷൂസുകൾ ധരിച്ച് ഓട്ടത്തിന് തയ്യാറെടുക്കുമ്പോൾ, ഈ യുവാവ് മാത്രം തേഞ്ഞുതീരാറായ വെറും പ്ലാസ്റ്റിക് ചെരിപ്പുകൾ ധരിച്ചാണ് അഞ്ച് കിലോമീറ്റർ ഓട്ടത്തിനായി വരി നിന്നത്.
കല്ലുകൾ നിറഞ്ഞ പാതയിലൂടെ അഞ്ച് കിലോമീറ്റർ ആ ചെരിപ്പിട്ട് ഓടുക എന്നത് അസാധ്യമായ കാര്യമായിരുന്നു. ഈ കാഴ്ച അവിടെയുണ്ടായിരുന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം ആ യുവാവിനെ അടുത്തുവിളിച്ചു ചോദിച്ചു, "എന്താണ് നീ ഷൂസ് ഇടാത്തത്?". തലതാഴ്ത്തി അവൻ പറഞ്ഞു, "സർ, എനിക്ക് ഷൂസ് വാങ്ങാൻ പണമില്ല". ഈ വാക്കുകൾ കേട്ട ഉദ്യോഗസ്ഥന്റെയും അവിടെയുണ്ടായിരുന്ന മറ്റുള്ളവരുടെയും കണ്ണ് നിറഞ്ഞുപോയി. 👍

തന്റെ മുന്നിൽ നിൽക്കുന്ന യുവാവിന്റെ നിശ്ചയദാർഢ്യം കണ്ട ആ ഉദ്യോഗസ്ഥൻ ഉടൻ തന്നെ തന്റെ കീഴുദ്യോഗസ്ഥരോട് പണം നൽകി അവന് മികച്ച സ്പോർട്സ് ഷൂസുകൾ വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. മിനിറ്റുകൾക്കുള്ളിൽ പുതിയ ഷൂസ് ആ യുവാവിന്റെ കൈകളിലെത്തി. ആത്മവിശ്വാസത്തോടെയും നിറഞ്ഞ കണ്ണുകളോടെയും പുതിയ ഷൂസ് ധരിച്ച് മൈതാനത്തിറങ്ങിയ ആ യുവാവ് കായികക്ഷമത പരീക്ഷ വിജയകരമായി പൂർത്തിയാക്കി.

യൂണിഫോമിനുള്ളിലും ഈറനണിയുന്ന ഒരു ഹൃദയമുണ്ടെന്ന് ഈ ഉദ്യോഗസ്ഥൻ തെളിയിച്ചിരിക്കുന്നു. വിശപ്പും ദാരിദ്ര്യവും തളർത്താത്ത ആ യുവാവിന്റെ പോരാട്ടവീര്യത്തിനും അവനെ ചേർത്തുപിടിച്ച ആ വലിയ മനസ്സിനും ഒരായിരം സല്യൂട്ട്. ഈ യുവാവിന് തന്റെ സ്വപ്ന ജോലി ലഭിക്കട്ടെ എന്ന് നമുക്ക് ആത്മാർത്ഥമായി ആഗ്രഹിക്കാം.🙏🙏🥰🥰

#തമിഴ്നാട്

പടക്കം പൊട്ടിക്കുന്നതിനിടെ വീണു. വർഷങ്ങളായി തുടരുന്ന പരിഹാസം.ഒടുവിൽ ആശ്വാസമായി വാഴ 2 ഉം ,ചലചിത്ര താരം ബിജുകുട്ടനുംയഥാർഥ ...
15/04/2026

പടക്കം പൊട്ടിക്കുന്നതിനിടെ വീണു. വർഷങ്ങളായി തുടരുന്ന പരിഹാസം.ഒടുവിൽ ആശ്വാസമായി വാഴ 2 ഉം ,ചലചിത്ര താരം ബിജുകുട്ടനും

യഥാർഥ സംഭവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വാഴ 2 സിനിമയില്‍ ചിത്രീകരിച്ച ഏറെ വൈകാരികമായ രംഗമായിരുന്നു വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ റോഡില്‍ വീഴുന്ന സീൻ

മലയാളികളുടെ പ്രിയതാരം ബിജുക്കുട്ടനാണ് ഈ രംഗം അഭിനയിച്ചത്.

വർഷങ്ങളായി മലയാളികൾക്ക് ചിരി സമ്മാനിച്ച് വൈറലായ വീഡിയോക്ക് പിന്നില്‍ കണ്ണീരണിയിക്കുന്ന യാഥാർഥ്യമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബിജുക്കുട്ടൻ.

തന്നെ തേടി യഥാർഥ സംഭവത്തിലെ ആള്‍ എത്തിയെന്നും ബിജുക്കുട്ടൻ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും മകളും ബിജുക്കുട്ടനെ കാണാൻ വീട്ടിലെത്തി.

_ബിജുക്കുട്ടൻ്റെ ഫേസ്ബുക്ക് പോസ്റ്റ്_

ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെയും എന്റെ കുടുംബത്തിൻ്റെയും വിഷുദിന ആശംസകൾ.
വാഴ 2 സിനിമ കണ്ടിട്ടുള്ള എല്ലാ മലയാളികളും ഒരേപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ ഒരു വിഷു ദിവസം പടക്കം പൊട്ടിച്ച് റോഡിൽ വീഴുന്ന ആ ചേട്ടൻ ആരാണ്, എവിടെയാണ്, എന്തു സംഭവിച്ചു എന്നൊക്കെ.
ഈ സിനിമയുടെ എഴുത്തുകാരൻ വിപിൻദാസിനും ഇതിന്റെ സംവിധായകൻ സവിനും സോഷ്യൽ മീഡിയയ്ക്കും നമുക്ക് ആർക്കും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ല.
എന്നാൽ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും മകളും എന്നെ കാണാൻ വീട്ടിൽ വന്നിരുന്നു. വാഴ 2 സിനിമ കണ്ടെന്നും, കണ്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നിയെന്നും പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. ആ വീഴ്ചയ്ക്ക് അപ്പുറത്തേക്ക് അയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യം അതേപോലെ ഞങ്ങൾ സിനിമയിൽ ചെയ്തുവച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി.
'എന്റെ മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അനിയൻ തന്നെ എടുത്തു പോസ്റ്റ് ചെയ്ത വീഡിയോ ആണ് അത്. അന്ന് ഞാൻ വീഴുന്നത് കണ്ട എൻ്റെ മകൻ എനിക്കെന്തോ ആപത്ത് സംഭവിച്ചു എന്നു കരുതി പൊട്ടി കരഞ്ഞുകൊണ്ട് ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു, എന്നെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി, അത്രയും സങ്കടത്തോടെ എന്റെ മകനെ ഞാൻ അതുവരെ കണ്ടിട്ടില്ല.
പിന്നീട് ഈ വീഡിയോ വൈറലായി, ആ വീഡിയോ പോസ്റ്റ് ചെയ്തയാൾ മനസ്സിൽ പോലും വിചാരിക്കാത്ത രീതിയിൽ അത് ആളുകളിലേക്ക് എത്തി. എല്ലായിടത്തും ആ വീഡിയോ കാണുമ്പോൾ വിഷമം ആണ് തോന്നിയിരുന്നത്. ഒരു ഫങ്ക്ഷന് പോകാനും, ആളുകളെ അഭിമുഖീകരിക്കാനും ഒക്കെ മടിയായിരുന്നു. ആ വീഡിയോ കണ്ട ആളുകൾ ചേട്ടൻ മദ്യപിച്ചിട്ടുണ്ടായിരുന്നോ, പടക്കം ഇത്ര പേടിയാണോ എന്നൊക്കെ ചോദിക്കുമ്പോൾ ശരിക്കും വിഷമം തോന്നിയിരുന്നു. മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട്. എല്ലാ വിഷുക്കാലം വരുമ്പോഴും ആ വീഡിയോയെ പറ്റിയുള്ള ഓർമ വല്ലാത്ത മാനസികബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.
സിനിമയിലെ പാട്ട് റിലീസ് ആയപ്പോൾ, അതിലെ പടക്കം പൊട്ടിക്കുന്ന സീൻ കണ്ട് അത് ആളുകൾക്ക് ഒരു ഓർമപ്പെടുത്തൽ ആവുമെന്നും കൂടുതൽ ആളുകൾ ഇത് അറിയുമെന്നും ഞാൻ പേടിച്ചു.
പക്ഷേ സിനിമ കണ്ടിറങ്ങിയ എൻ്റെ മകൻ അവന്റെ ജോലി സ്ഥലത്തുനിന്നും എന്നെ വിളിച്ച് അച്ഛനും അമ്മയും എന്തായാലും സിനിമ പോയി കാണണം എന്ന് പറഞ്ഞു.
സിനിമ കണ്ടതിനുശേഷം വളരെ സന്തോഷത്തിലാണ്, ഇത്ര കാലം ഉണ്ടായ പേടിയും ടെൻഷനുമെല്ലാം പെട്ടെന്ന് പോയ പോലെ. ആ വിഡിയോയിലൂടെ ആളുകൾ കണ്ടതിന് അപ്പുറത്തേക്ക് അവിടെ സംഭവിച്ചത് അതേപോലെ സ്ക്രീനിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷവും ആശ്വാസവും തോന്നി.'

ഒരുപാട് സന്തോഷത്തോടെ കണ്ണ് നിറഞ്ഞാണ് അദ്ദേഹം എന്നോട് സംസാരിച്ച് തീർത്തത്.

തൻറെ ജീവിതം പകർത്തി വെച്ചതുപോലെയാണ് സിനിമ കണ്ടപ്പോൾ തോന്നിയതെന്നും അതെങ്ങനെയാണെന്നും ചേട്ടൻ എന്നോട് ചോദിച്ചു.
അത് ചേട്ടനെ പോലെ തന്നെ എനിക്കും അറിയില്ല ഞാൻ രണ്ടുമൂന്നു ഇന്റർവ്യൂവിൽ പറഞ്ഞതുപോലെ അത് വിപിൻദാസിന്റെയും സവിന്റെയും ഒരു മാജിക് തന്നെയാണ്.

ദയവ് ചെയ്ത് ഇത് വായിക്കുന്ന ആരും ഇനി ആ ചേട്ടൻ ആരാണെന്ന് അന്വേഷിച്ച് പോവുകയോ അവരുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറാനോ ശ്രമിക്കരുത്. ചേട്ടൻ ഇനിയെന്നും സന്തോഷമായി ഇരിക്കട്ടെ.

കടപ്പാട്

സെൽഫിക്ക് പിന്നാലെ വിധി തട്ടിയെടുത്ത ശ്രീനന്ദ: സാഹസിക യാത്രകളിലെ അപകടക്കെണികൾ വീണ്ടും ചർച്ചയാകുമ്പോൾ​പാലക്കാട് കടമ്പഴിപ്...
10/04/2026

സെൽഫിക്ക് പിന്നാലെ വിധി തട്ടിയെടുത്ത ശ്രീനന്ദ: സാഹസിക യാത്രകളിലെ അപകടക്കെണികൾ വീണ്ടും ചർച്ചയാകുമ്പോൾ
​പാലക്കാട് കടമ്പഴിപ്പുറത്തുനിന്ന് കർണാടകയിലെ ബാബാ ബുഡൻഗിരി മലനിരകളിലേക്ക് വിനോദയാത്ര പോയ 41 അംഗ സംഘത്തിലെ പത്താം ക്ലാസുകാരി ശ്രീനന്ദയുടെ വിയോഗം കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വിനോദയാത്രയുടെ ആവേശത്തിനിടയിൽ എടുത്ത ഒരു സെൽഫിക്ക് ശേഷം ശ്രീനന്ദയ്ക്ക് എന്ത് സംഭവിച്ചു എന്നത് ഇപ്പോഴും ദുരൂഹതയായി തുടരുന്നു.
​അവസാന നിമിഷങ്ങളിലെ ദുരൂഹത
​സംഘത്തിലുണ്ടായിരുന്ന രണ്ട് കുട്ടികളും ശ്രീനന്ദയും ചേർന്ന് വൈകുന്നേരം 5:20-നും 5:30-നും ഇടയിൽ സെൽഫികൾ എടുത്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ സെൽഫി എടുത്തതിന് ശേഷം അവിടെ വെച്ചാണ് കുട്ടിയെ കാണാതാകുന്നത്. കൂടെയുണ്ടായിരുന്ന കുട്ടികൾക്ക് അന്ന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ സാധിച്ചേക്കും. സെൽഫി എടുക്കുന്നതിനിടയിൽ എന്തെങ്കിലും അപകടം സംഭവിച്ചോ അതോ മറ്റാരെങ്കിലും കുട്ടിയെ അപായപ്പെടുത്തിയോ എന്നത് വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാവൂ.


​ബാബാ ബുഡൻഗിരിയിലെ കൊക്കയിലാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് എത്ര പഴക്കമുണ്ടെന്നത് ഈ കേസിൽ നിർണ്ണായകമാണ്. കുട്ടി കൊക്കയിലേക്ക് വീണതാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണോ എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലേ സ്ഥിരീകരിക്കാൻ കഴിയൂ. പ്രാദേശിക പൊലീസിനോടൊപ്പം തന്നെ നാട്ടിൽ നിന്നുപോയ സംഘാംഗങ്ങളിൽ നിന്നും കൃത്യമായ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. സംഭവസ്ഥലത്ത് അസ്വാഭാവികമായി ചില വാഹനങ്ങൾ കണ്ടതും അന്വേഷണ പരിധിയിൽ വരേണ്ടതുണ്ടെന്ന് ഓഡിയോയിൽ വ്യക്തി വ്യക്തമാക്കുന്നുണ്ട്.
​മാതാപിതാക്കളും സ്കൂൾ അധികൃതരും ശ്രദ്ധിക്കാൻ
​ഇന്നത്തെ കാലത്ത് സാഹസിക വിനോദസഞ്ചാരത്തോടുള്ള (Adventure Tourism) താൽപ്പര്യം വർദ്ധിച്ചു വരികയാണ്. എന്നാൽ ഇത്തരം യാത്രകൾ പോകുമ്പോൾ വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ എടുക്കാത്തത് വലിയ അപകടങ്ങളിലേക്ക് നയിക്കുന്നു.

കാടുകളിലേക്കും മലനിരകളിലേക്കും പോകുമ്പോൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മുതിർന്നവർ പ്രത്യേകം ശ്രദ്ധിക്കണം.
​നിരീക്ഷണം: വിനോദയാത്രകളിൽ കുട്ടികൾ സംഘം തെറ്റി പോകുന്നില്ലെന്ന് ഉറപ്പുവരുത്തുക. സെൽഫി എടുക്കാനും മറ്റും അപകടകരമായ ഇടങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം.
​മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്: മക്കളെ ഇത്തരം ദൂരയാത്രകൾക്ക് അയക്കുമ്പോൾ കൃത്യമായ മേൽനോട്ടം ഉണ്ടെന്ന് ഉറപ്പാക്കുക. അപ്രതീക്ഷിതമായി സംഭവിക്കുന്ന ഇത്തരം വിയോഗങ്ങൾ കുടുംബങ്ങൾക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്.
​ശ്രീനന്ദയുടെ മരണം ഒരു പാഠമായി ഉൾക്കൊണ്ട്, ഇനിയൊരു കുടുംബത്തിനും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. മിടുക്കിയായ ആ പത്താം ക്ലാസുകാരിയുടെ വിയോഗത്തിൽ കേരളം മുഴുവൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

Address

Mannar

Website

Alerts

Be the first to know and let us send you an email when BCM Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share