BCM Media

BCM Media എന്റെ അക്ഷരങ്ങളുടെ ലോകം... �

"പൊയ്മുഖങ്ങൾ"Short story Part - 03by. Binu Chacko, Mannarശബ്ദം കേട്ട് ഓടിയെത്തിയവർ കണ്ടത് ക്ലബ്ബിന്റെ സൈഡ് ഭാഗത്തുള്ള പൂ...
27/12/2024

"പൊയ്മുഖങ്ങൾ"
Short story Part - 03
by. Binu Chacko, Mannar

ശബ്ദം കേട്ട് ഓടിയെത്തിയവർ കണ്ടത് ക്ലബ്ബിന്റെ സൈഡ് ഭാഗത്തുള്ള പൂന്തോട്ടത്തിന്റെ അടുത്തായി ഒരു സ്ത്രീ ശരീരം കമിഴ്ന്നു കിടക്കുന്നു, മുകളിൽ നിന്നും വീണ് നിലയിലായിരുന്നു അത് കിടന്നത്.

ആ ഭാഗത്ത് അധികം വെളിച്ചം ഇല്ലാത്തതിനാൽ വീണുകിടന്ന ആളിനെ വ്യക്തമാകുന്നില്ല. അവിടെയുണ്ടായിരുന്ന എക്സിക്യൂട്ടീവ് മെമ്പറായ ഡോക്ടർ സനീഷ് നിലത്തു കിടന്നിരുന്ന സ്ത്രീയുടെ പൾസ് നോക്കിയപ്പോൾ, അത് നിശ്ചലമായി എന്ന് മനസ്സിലാക്കി അയാളിൽനിന്നും ഒരു ദീർഘനിശ്വാസം ഉയർന്നു.

അവിടെ നിന്നവർ തങ്ങളുടെ മൊബൈൽ ഫോണിന്റെ ടോർച്ച് വെളിച്ചത്തിൽ വീണുകിടന്നിരുന്ന സ്ത്രീ ആരാണെന്ന് അറിയുവാൻ ആകാംഷഭരിതരായി ഉറ്റുനോക്കി.

"ഓഹ്... ഇത് നമ്മുടെ രാജൻ പിള്ള സാറിന്റെ മരുമകൾ ആണല്ലോ" ഒരു വശത്തുനിന്നും നോക്കി ആ സ്ത്രീയുടെ മുഖം കണ്ടവർ അടക്കം പറഞ്ഞു.

ആരോ വിളിച്ചു പറഞ്ഞതനുസരിച്ച് പോലീസ് അവിടെയെത്തി കൂടെ ആംബുലൻസും. ബന്ധപ്പെട്ടവർ ഉടൻതന്നെ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ കൊണ്ടുപോകുവാനുള്ള നടപടികൾ ആരംഭിച്ചു.

" ഇവിടെ വന്നിരിക്കുന്ന ആരും തന്നെ ഞങ്ങളുടെ അനുമതിയില്ലാതെ ഇവിടെ നിന്നും പോകരുത്" സ്ഥലത്തെ സർക്കിൾ ഇൻസ്പെക്ടർ ബെഞ്ചമിൻ അറിയിച്ചു.

"ഈ സ്ത്രീ മുകളിൽ നിന്നും വീണതു തന്നെ എന്ന കാര്യം തീർച്ചയാണ്, എന്നാൽ എങ്ങനെയാണ് വീണതെന്ന് ഒരു നിഗമനത്തിൽ എത്തിയാലേ ഇനി എന്തെങ്കിലും പറയാൻ പറ്റുകയുള്ളൂ" ഇതു പറഞ്ഞിട്ട് പോലീസ് ഉദ്യോഗസ്ഥർ മുകളിലേക്ക് പോയി.

ഒന്ന് രണ്ടു പേർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുവാൻ തുടങ്ങി. ഇപ്പോൾതന്നെ ഏകദേശം 11 മണിയായിരിക്കുന്നു. ഇനിയും ഒരു മണിക്കൂർ സമയമുണ്ട് പുതുവത്സരം വന്നെത്തുവാൻ. എന്നാൽ ഇനിയും ഇവിടെ ആഘോഷങ്ങൾ ഒന്നുമില്ല ശോകമൂകമായ ഒരു അന്തരീക്ഷം അവിടെ തളംകെട്ടി നിന്നു.

ട്രഷറർ രാജൻ പിള്ളയുടെ ഭാര്യ ഉന്മാദം പിടിച്ചവരെ പോലെ എന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നു, അവരുടെ മകൻ്റെ ഭാര്യയാണ് മരിച്ചിരിക്കുന്നത്. അവളും കുറച്ചു കൂട്ടുകാരും മാറിയിരുന്ന് പാർട്ടി എൻജോയ് ചെയ്യുകയായിരുന്നു അതിനാൽ അവരെ കൂടുതൽ ശ്രദ്ധിക്കുവാനും സാധിച്ചില്ല.

അവിടെയുണ്ടായിരുന്നവരെല്ലാം വല്ലാത്തൊരു പ്രതിസന്ധിയിൽ അകപ്പെട്ടതുപോലെ പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി. പുതിയ വർഷത്തിന് തുടക്കം തന്നെ ഒരു മരണത്തിന് സാക്ഷിയായി പോലീസിന്റെ നിരീക്ഷണത്തിൽ നിൽക്കേണ്ടി വരുമെന്ന് ആരും ഓർത്തില്ല, ഇനി എന്തുവന്നാലും അതിനെ അതിജീവിച്ചേ മതിയാകൂ.

പലർക്കും വീടുകളിൽ നിന്ന് കോളുകൾ വരുവാൻ തുടങ്ങി. പലരും സ്വന്തം വിധിയെ പഴിച്ചുകൊണ്ട് വന്ന കോളുകൾക്ക് കള്ളം പറഞ്ഞു പിടിച്ചുനിൽക്കാൻ തുടങ്ങി. മുകളിലേക്ക് പരിശോധനയ്ക്ക് പോയ പോലീസ് ഉദ്യോഗസ്ഥർ തിരികെ മടങ്ങിയെത്തി. ഇതിനോടൊപ്പം ആ ഏരിയ ഉൾപ്പെടുന്ന സ്ഥലത്തെ ഡിവൈഎസ്പി ശ്രീകുമാർ അവിടെയെത്തി.

പ്രാഥമിക പരിശോധനയിൽ അസ്വഭാവികമായി ഒന്നും കാണാത്തതിനാലും, അവിടെ ഉൾപ്പെട്ടിരുന്ന പലരെയും ചോദ്യം ചെയ്തതിൽ യാതൊരുവിധ അവിശ്വസനീയമായ കാരണങ്ങൾ ഇല്ലാത്തതിനാലും എപ്പോൾ വിളിച്ചാലും സ്റ്റേഷനില്‍ ഹാജരായിക്കൊള്ളാം എന്ന ഉറപ്പിൽ ഏകദേശം രണ്ടുമണിയോടുകൂടി അവിടെ കൂടിയവരിൽ മിക്കവാറും ആളുകളെയും അവരവരുടെ വീടുകളിലേക്ക് മടക്കി അയച്ചു.

ഇതിനോടകം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിലേക്ക് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പ്രാഥമിക നടപടികൾക്ക് ശേഷം പോലീസ് ഉദ്യോഗസ്ഥരും മടങ്ങി.

ആഹ്ലാദത്തിമിർപ്പിൽ നിറഞ്ഞു നിന്ന ബ്ലൂഡയമണ്ട് ക്ലബ് ഇപ്പോൾ ശ്മശാനമൂകതയിൽ വിറങ്ങലിച്ചു നിൽക്കുന്നു. ക്ലബ്ബിന്റെ ഭാരവാഹികൾ ഇനി എന്തു ചെയ്യണം എന്ന് അറിയാതെ നിർവികാരതയോടെ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. നാളത്തെ പത്രവാര്‍ത്തയിലൂടെ ഈ കാര്യം ജനങ്ങൾ അറിയുമ്പോൾ എന്തൊക്കെ വാർത്തകളാണ് നാടു മുഴുവന്‍ പരക്കുന്നതെന്ന് ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരിക്കുന്നു.

ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് അംഗങ്ങൾ ഉടൻതന്നെ ഒരു മീറ്റിംഗ് കൂടുകയും, സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇനിയും എന്ത് നടപടികൾ കൈക്കൊള്ളണമെന്ന് ആലോചന കൈക്കൊണ്ടു. തൽക്കാലം പോലീസിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം, പോസ്റ്റ്മോർട്ടം നടന്നു കഴിഞ്ഞ് അതിൻ്റെ റിപ്പോർട്ട് കിട്ടിയാൽ മാത്രമേ അറിയാൻ കഴിയുള്ളൂ എന്ന് പലരും അഭിപ്രായപ്പെട്ടു.

"മുകളിൽനിന്നും കാൽതെറ്റി വീണതാണെങ്കിൽ പ്രത്യേകിച്ച് യാതൊന്നും പേടിക്കേണ്ട, എന്നാൽ മരണകാരണം മറ്റു വല്ലതുമാണെങ്കിൽ നമ്മുടെയൊക്കെ ജീവിതത്തിൽ അസമാധാനം വന്നുചേരും" ഒരു പേടിയോടെ വിനയൻ അഭിപ്രായപ്പെട്ടു. അയാളുടെ വാക്കുകൾ ഉൾക്കൊണ്ട മറ്റുള്ളവരുടെ മനസ്സിലും ഭീതിയുടെ വിത്തുകൾ മുളയ്ക്കുവാൻ തുടങ്ങി

(തുടരും)

26/11/2024

സീനിയ

പല നിറത്തിലും വലിപ്പത്തിലുമുള്ള പൂക്കളാൽ ഉദ്യാനത്തിലെ പ്രധാനിയാണ് സീനിയ. സിന്നിയ എന്നും ഇത് അറിയപ്പെടുന്നു. നിറങ്ങളിലെ വൈവിധ്യം ചിത്രശലഭങ്ങളെയും ചെറുകുരുവികളെയും ആകർഷിക്കുന്നതിനാൽ പൂത്തു തളിർത്ത് നിൽക്കുന്ന ഉദ്യാനത്തിൽ സീനിയയും ഒരു മുതൽക്കൂട്ടാണ്.

ഒരു വർഷമോ രണ്ടുവർഷമോ ചെടികൾക്ക് ജീവിത കാലയളവുളവുണ്ട്. നീളത്തിലുള്ള തണ്ടോടുകൂടിയ പുഷ്പങ്ങളാണ് ഇതിൻറെ സവിശേഷത. ഇരുപതോളം ഉപവർഗ്ഗങ്ങളിൽ സീനിയ കാണപ്പെടുന്നു.

സീനിയ ഏറ്റവും കൂടുതലുള്ളത് തെക്കേ അമേരിക്കയിലും മെക്സിക്കോയിലുമാണ്. സീനിയ എലിഗന്‍സ് എന്നാണ് ശാസ്ത്രനാമം. മഴക്കാലത്തും മഞ്ഞുകാലത്തും ഇവ നട്ടുവളർത്താം.

ചെടിച്ചട്ടിയിലോ ഗ്രാബാഗിലോ നട്ടു വളർത്താൻ അനുയോജ്യമായ ചെടിയാണ് സീനിയ. ഇവയുടെ വേരുകൾ വശങ്ങളിലേക്ക് പടർന്ന് പിടിച്ച് വളരുന്നതിനാൽ ഉദ്യാനത്തിൽ നിലത്ത് നട്ട് പരിപാലിക്കുന്നതാണ് മികച്ച കൃഷിരീതി.

ഒരുനിരയിൽ മാത്രം ഇതളുകൾ ഉള്ളതും, അടുക്കുള്ളതുമായ വ്യത്യസ്ത ഇനങ്ങൾ ഇവയിൽ ഉൾപ്പെടുന്നു. പിങ്ക്, പർപ്പിൾ, ചുവപ്പ്, വെള്ള, മഞ്ഞ തുടങ്ങിയ നിറങ്ങളിലാണ് പൂക്കൾ. ഒരു പൂവിൽ തന്നെ രണ്ട് നിറങ്ങളും മൂന്ന് നിറങ്ങളും ഉള്ളവയും കാഴ്ചയിൽ കൂടുതൽ മനോഹരമാണ്.

സീനിയയുടെ ഇലകൾ ഇളം പച്ച മുതൽ ഇടത്തരം പച്ച നിറത്തിലുള്ളവയാണ്. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു

കേരളത്തിൽ പൊതുവായി കണ്ടുവരുന്ന ചെടിയാണിത്. അതിനാൽ കേരളത്തിലെ നീർവാഴ്ചയുള്ള മണ്ണ് ഇതിനു അനുയോജ്യമാണ്. ഇതിന്റെ ആദ്യ രണ്ടു പൂക്കളിൽ നിന്നല്ലാതെ പിന്നീടുണ്ടാകുന്ന പൂക്കളിലെ വിത്തുകളാണ് നടീലിന് ഉപയോഗിക്കേണ്ടത്.

ശരിയായ പരിപാലനം ഉണ്ടെങ്കിൽ ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ പുഷ്പിക്കുന്ന ചെടിയാണിത്.

വരണ്ട കാലാവസ്ഥയിലും സീനിയക്ക് വളരാൻ സാധിക്കുമെന്നതിനാൽ ഇടക്കിടക്ക് ജലസേചനം നടത്തേണ്ട ആവശ്യമില്ല. ആഴ്ചയിൽ ഏകദേശം ഒരു ഇഞ്ച് വരെ താഴ്ചയിൽ വെള്ളമെത്തുന്ന രീതിയിലാണ് ജലസേചന രീതി. എന്നാൽ ദിവസവും നനക്കുന്നതും കൂടുതൽ ഗുണം ചെയ്യും.

വിത്ത് പാകിയുള്ള കൃഷിരീതിയല്ലാതെ, ഉണങ്ങിയ പൂക്കളിൽ നിന്നും വിത്ത് പൊട്ടി മുളക്കാറുണ്ട്. മറ്റു ചെടികൾ പോലെ സസൂഷ്‌മ പരിപാലനം ആവശ്യമില്ലാത്തതിനാൽ തന്നെ പൂന്തോട്ടവളർത്തലിലെ തുടക്കക്കാർക്ക് സീനിയ വളരെ അനായാസം നട്ടു വളർത്താവുന്നവയാണ്.

കൊച്ചിൻ എയർപോർട്ടിൽ പോകുവാനായി  കോട്ടയം - ഏറ്റുമാനൂര്‍ - മൂവാറ്റുപുഴ റൂട്ടിൽ പോയപ്പോള്‍ ദീപാലങ്കൃതമായി കണ്ട കോതമംഗലം രൂപ...
01/11/2024

കൊച്ചിൻ എയർപോർട്ടിൽ പോകുവാനായി കോട്ടയം - ഏറ്റുമാനൂര്‍ - മൂവാറ്റുപുഴ റൂട്ടിൽ പോയപ്പോള്‍ ദീപാലങ്കൃതമായി കണ്ട കോതമംഗലം രൂപതയിലെ മീങ്കുന്നം സെന്റ് ജോസഫ് കത്തോലിക്കാ പള്ളി.

വീതിയേറിയ റോഡില്‍ ഒരു വളവ് ഭാഗത്തായാണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്. റോഡിന്റെ ഇരുവശത്തും വെള്ളം ഒഴുകി മാറുന്നതിന്റെ ശബ്ദവും കേൾക്കാം. രാത്രി വൈകിയ സമയം ആയത് കൊണ്ട് വെള്ളമൊഴുക്ക് ഭാഗത്തേക്ക് പോകുവാൻ കഴിഞ്ഞില്ല.

"പൊയ്മുഖങ്ങൾ"Short story Part - 02by. Binu Chacko, Mannarഒരു ഹുങ്കാരശബ്ദത്തോടെ വിനയന്‍റെ കാര്‍ ക്ലബ്ബിന്‍റെ പാര്‍ക്കിംഗ്...
26/08/2024

"പൊയ്മുഖങ്ങൾ"
Short story Part - 02
by. Binu Chacko, Mannar

ഒരു ഹുങ്കാരശബ്ദത്തോടെ വിനയന്‍റെ കാര്‍ ക്ലബ്ബിന്‍റെ പാര്‍ക്കിംഗ് ഏരിയയില്‍ ചെറിയൊരു കുലുക്കത്തോടു നിന്നു. അയാള്‍ കാറില്‍ നിന്നിറങ്ങി ക്ലബ്ബിന്‍റെ പ്രധാനഹാളിലേക്ക് ചെന്നു.

പരിചയക്കാര്‍ ആ ഹാളിന്‍റെ പലഭാഗത്തുനിന്നും കൈവീശി കാണിക്കുന്നത് അയാള്‍ ശ്രദ്ധിച്ചു, അവരെ നോക്കി ഒരു ചെറുപുഞ്ചിരിയോട് അയാള്‍ മുന്നോട്ടുനീങ്ങി. പ്രധാനഹാളില്‍ വളരെ മനോഹരമായ ഒരു സ്റ്റേജ് ഒരുക്കിയിരിക്കുന്നു.
അതില്‍നിന്നും ആരുടെയോ മനോഹരമായ ഒരു പാട്ട് ഉയര്‍ന്നുപൊങ്ങുന്നു. എല്ലാവരും ആ പാട്ട് ആസ്വദിച്ചുകൊണ്ട് അടുത്തായി ഇരിക്കുന്ന സുഹൃത്തുക്കളോട് വര്‍ത്തമാനം പറഞ്ഞിരിക്കുന്നു.

സമൂഹത്തില്‍ വിവിധ തലങ്ങളില്‍ ജീവിക്കുന്ന വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന ഒരു ക്ലബ്ബാണ്‌, സാധാരണ ഇങ്ങനെയുള്ള ഇടങ്ങളിലാണല്ലോ പലരും
പൊങ്ങച്ചങ്ങളുടെയും വീരസ്യങ്ങളുടെയും ഭാണ്ഡം അഴിക്കുന്നത്.

വിനയന്‍ കടന്നുചെന്നപ്പോള്‍ എക്സിക്യുട്ടിവ് അംഗങ്ങളായ പലരും അടുത്തേക്ക് ചെന്ന് അയാളെ അഭിവാദ്യം ചെയ്തു.

"എന്താ വിനയാ താമസിച്ചത്, ഞങ്ങള്‍ തന്നെയും കാത്ത് ഇരിക്കുകയായിരുന്നു, താന്‍ ഉണ്ടെങ്കിലെ കാര്യങ്ങള്‍ക്ക് ഒരു ഉഷാറുള്ളു" - ട്രഷറർ രാജന്‍ പിള്ളയുടെ സ്ഥിരം ഡയലോഗാണ്. അത് കേട്ടിട്ട് വിനയന്‍ തന്‍റെ ചുണ്ടില്‍ ഒരു ചിരി പടര്‍ത്തി.

"വിനയാ, താന്‍ ചെന്ന്‍ ഒരു ഗ്ലാസ്‌ നിറച്ചുകൊണ്ട് വന്നേ, പല കാര്യങ്ങളും തന്നോടു ഇന്ന് സംസാരിക്കാനുണ്ട്, അത്
കഴിഞ്ഞിട്ടു വേണം എനിക്കൊന്നു വിശ്രമിക്കാന്‍" - പ്രസിഡന്റ് കെ. ജെ. നായരുടെ വക കമന്റ് വന്നു.

ഇതെല്ലാം കേട്ട് ചിരിച്ചുകൊണ്ട് വിനയന്‍ നടന്നുചെന്ന് തന്‍റെ സ്ഥിരം ബ്രാന്‍ഡിന്‍റെ ഒരു പെഗ്ഗ് നിറച്ചുകൊണ്ട് അവരുടെ അടുക്കലേക്ക് തിരികെ ചെന്നു.

സെക്രട്ടറി തോമസും, ജോയിൻ്റ് സെക്രട്ടറി കബീറും അവിടെ ഇരിപ്പുണ്ടായിരുന്നു. അവര്‍ രണ്ടുപേരും മദ്യം ഉപയോഗിക്കാറില്ല, അതും ഒരു പ്രയോജനമാണ്, കാരണം പലരേയും പാര്‍ട്ടികള്‍ കഴിഞ്ഞ് വീട്ടില്‍ കൊണ്ടുവിടുന്ന ജോലിയും ഇവര്‍ രണ്ടാളിന്റെയും ആയിരുന്നു.

എല്ലാവരും അവിടെയവിടെയായി ചുറ്റുമിരുന്നു. "എന്നാല്‍ പിന്നെ ഞാനങ്ങ് പറയട്ടെ, ക്വാറം തികയ്ക്കാനുള്ള
എക്സിക്യുട്ടിവ് അംഗങ്ങള്‍ ഇവിടെയുണ്ടല്ലോ" -കെ. ജി. നായര്‍ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ തുടക്കമിട്ടു.

"താങ്കള്‍ തന്നെയല്ലേ ഈ കാര്യം പറയേണ്ടത് " - തോമസ്‌ ക്ലബ്ബ് പ്രസിഡന്റിനെ പിന്‍താങ്ങി.

"വിനയാ, എനിക്ക് ആരോഗ്യപരമായ ചില കാരണങ്ങളാല്‍ പ്രസിഡന്റ് സ്ഥാനം തുടര്‍ന്നു കൊണ്ടുപോകുവാന്‍ സാധിക്കുന്നില്ല, വൈസ്പ്രസിഡന്റായ നിങ്ങള്‍ ഈ സ്ഥാനത്തേക്ക് വരണമെന്നതാണ് ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം, താന്‍ എന്തുപറയുന്നു?" - കെ. ജി. നായര്‍ പറഞ്ഞുനിര്‍ത്തി.

മനസ്സില്‍ ആഗ്രഹമുണ്ടെങ്കിലും താനൊരു സ്ഥാനമോഹിയാണെന്ന് മറ്റുള്ളവര്‍ കരുതേണ്ട എന്നു കരുതി വിനയന്‍ പറഞ്ഞു, "ഞാന്‍ തന്നെ വേണോ? വേറെ ആരെയെങ്കിലും മുതിര്‍ന്നവരെ ആ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കുന്നതല്ലേ നല്ലത്.

"അത് സാരമില്ല, വിനയന്‍ തന്നെ ആ പദവി അലങ്കരിക്കുന്നതാണ് നല്ലത് എന്നു ഞങ്ങള്‍ക്ക് തോന്നുന്നു" -കബീര്‍ തന്‍റെ അഭിപ്രായം അറിയിച്ചു.

പിന്നെ ആരുമൊന്നും മിണ്ടിയില്ല.

"എല്ലാവര്‍ക്കും ഇതേ അഭിപ്രായം ആണെങ്കില്‍ ഞാന്‍ തന്നെ ആ സ്ഥാനം വഹിച്ചുകൊള്ളാം" - വളരെ സന്തോഷത്തോട്, എന്നാല്‍ അത് പുറത്തുകാണിക്കാതെ വിനയന്‍ പറഞ്ഞുനിര്‍ത്തി.

വിനയന്‍ സമ്മതിച്ചപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി, കാലിയായ ഗ്ലാസുകള്‍ വീണ്ടും പല തവണ നിറഞ്ഞു. എല്ലാവര്‍ക്കും സന്തോഷത്തിന്‍റെ നിമിഷങ്ങള്‍ ഈ ചര്‍ച്ച സമ്മാനിച്ചു. ഇനി വരുന്ന ജനറല്‍ മീറ്റിംഗില്‍ ഈ കാര്യം അവതരിപ്പിച്ചു പാസാക്കിയാല്‍ മാത്രം മതിയാകും.

വേദിയില്‍ ഏതോ തമിഴ് പാട്ട് പാടിതകര്‍ക്കുന്നു, പലരും ആ പാട്ടിനോട് അനുബന്ധിച്ച് ചുവടുകള്‍ വെയ്ക്കുന്നു, ആകെപ്പാടെ തകര്‍പ്പന്‍ അന്തരീക്ഷം. ചിലരൊക്കെ പ്രധാനഭക്ഷണത്തിന് മുന്‍പായി ലഭിക്കുന്ന സ്നാക്ക്സുകള്‍ ശേഖരിച്ച് പരിപാടികള്‍
ആസ്വദിച്ചുകൊണ്ടിരുന്നു.

അങ്ങനെ പലരും പലയിടത്തായി തങ്ങളുടെ ഇഷ്ടകാര്യങ്ങളില്‍ ഏര്‍പ്പെട്ട് സമയം തള്ളിനീക്കി. നേരം രാത്രി ഒന്‍പത് മണിയോട് അടുക്കുന്നു, ലഹരി പാനിയങ്ങളും, സംഗീതസാന്ദ്രമായ
അന്തരീക്ഷവും, വിഭവസാമൃദ്ധമായ ഡിന്നറും ആകെ കൂടിചേർന്നു എല്ലാവരും മറ്റേതോ ലോകത്ത് എത്തിയിരിക്കുന്നു.

കാതടപ്പിക്കുന്ന സംഗീതം അതിന്‍റെ ഉച്ഛസ്ഥായിയില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു,
ബ്ലൂഡയമണ്ട് ക്ലബ് ആകെകൂടി വല്ലാത്തൊരു പ്രതീതി ജനിപ്പിച്ചുകൊണ്ടിരുന്നു.

പെട്ടെന്ന്‍ ഒരു അലര്‍ച്ചയ്ക്ക് സമാനമായ വലിയ ശബ്ദവും, ഭാരമുള്ള എന്തോ വസ്തു ചെന്നു വീഴുന്നത് പോലെ
ചിലര്‍ക്കൊക്കെ തോന്നി, എന്നാല്‍ ഈ ശബ്ദകോലാഹലത്തില്‍ ആരും അതൊന്നും കൂടുതല്‍ ശ്രദ്ധിച്ചില്ല. മറ്റു പലരും ഇതൊന്നും കേള്‍ക്കാതെ വേറെ ഏതോ ലോകത്തായിരുന്നു.

ഏറിയ സമയം പിന്നിടാതെ തന്നെ ക്ലബ്ബിന്‍റെ വെളിയില്‍ നിന്നിരുന്ന സെക്യുരിറ്റി അകത്തേക്ക് നിലവിളിച്ചുകൊണ്ട് ഓടിവന്നു, അയാളെ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. അവിടെ നിന്നവരുടെ ശ്രദ്ധ അയാളിലേക്ക് തിരിഞ്ഞു, സംസാരിക്കാന്‍ കഴിയാതെ അയാള്‍ അവിടെനിന്നു കിതച്ചു. കിതപ്പടങ്ങിയപ്പോള്‍ അയാളുടെ അരികിലേക്ക് ഒടിവന്നവരോടു അയാളെന്തോക്കെയോ
പറയുന്നുണ്ടായിരുന്നു, അത് കണ്ട പലരും അയാളുടെ അടുത്തേക്ക് ചെന്നു കാര്യം തിരക്കി.

വല്ലാത്തൊരു ഭാവത്തില്‍ പേടിയോടുകൂടി അടുത്തുവന്നവരോടു അയാള്‍ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചുകൊണ്ട് വെളിയിലേക്ക് കൈചൂണ്ടി. എന്തോ അത്യാഹിതം വെളിയില്‍ നടന്നുവെന്നു മനസ്സിലാക്കിയവര്‍ അയാള്‍ കൈചൂണ്ടി കാണിച്ച ഭാഗത്തേക്ക് ഓടിച്ചെന്നു. ഓടിയെത്തിയവര്‍ അവിടെകണ്ട
കാഴ്ചകണ്ട് ഒരു നിമിഷം സ്തബ്ധരായി, പലര്‍ക്കും ശ്വാസം നിന്നുപോയപോലെ തോന്നി, വല്ലാത്തൊരു കാഴ്ചയായിരുന്നു അത്.

(തുടരും)

"പൊയ്മുഖങ്ങൾ"Short story Part - 01by. Binu Chacko, Mannarവിനയന്‍ തന്‍റെ കാറിന് കുറച്ചുകൂടി വേഗത വരുത്തി. ഇന്നത്തെ രാവിന്...
10/08/2024

"പൊയ്മുഖങ്ങൾ"
Short story Part - 01
by. Binu Chacko, Mannar

വിനയന്‍ തന്‍റെ കാറിന് കുറച്ചുകൂടി വേഗത വരുത്തി. ഇന്നത്തെ രാവിന് വളരെ മനോഹാരിതയുണ്ടെന്ന് അയാള്‍ക്ക് തോന്നി. ഒരു തണുത്ത കാറ്റ് അയാളുടെ മുടിയിഴകളെ തലോടിക്കൊണ്ട് കടന്നു പോയി.
ഇപ്പോള്‍ തന്നെ കൂട്ടുകാരെല്ലാം ക്ലബ്ബില്‍ എത്തിയിരിക്കുമെന്ന് അയാളോർത്തു. ഒരുപക്ഷേ അവരെല്ലാം തന്‍റെ വരവും കാത്തിരിക്കുകയായിരിക്കും. സുമുഖനും സുന്ദരനുമെന്നൊക്കെ പലരും തന്നെ നോക്കി പറഞ്ഞതൊക്കെ അയാള്‍ ഓര്‍ത്തു.

സമൂഹത്തിലെ ഉന്നതരായ ആള്‍ക്കാര്‍ ഒത്തുചേരുന്ന ഒരു ക്ലബ്ബാണ് ടൗണിലുള്ള ബ്ലുഡയമണ്ട് എന്ന പേരില്‍ മൂന്നുനില കെട്ടിടത്തില്‍ സ്ഥിതിചെയ്യുന്ന വളരെ പ്രശസ്തമായ ക്ലബ്ബ്. ഇന്നിപ്പോള്‍ ആ ക്ലബ്ബിന്‍റെ വൈസ്പ്രസിഡന്‍റ്
വിനയനാണ്. പെട്ടെന്നുള്ള തന്‍റെ ഈ സ്ഥാനലബ്ധിയില്‍ പലരും അസൂയാലുക്കളുമാണെന്ന് എന്നതും അയാളോര്‍ത്തു.

പട്ടാളത്തിലെ കേണല്‍ പദവിയില്‍ നിന്നും വിരമിച്ച കെ.ജി.നായരാണ്
ഇപ്പോള്‍ ക്ലബ്ബിന്‍റെ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത്. ഇനിയും തന്‍റെ ലക്‌ഷ്യം ആ ക്ലബ്ബിന്‍റെ പ്രസിഡന്റ് സ്ഥാനമാണ്, അതിനുവേണ്ടുന്ന കരുക്കള്‍ ഇതിനോടകം നീക്കികഴിഞ്ഞിരിക്കുന്നു.

നഗരത്തിലെ ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ച പ്രൈവറ്റ് ബാങ്കിന്‍റെ ഉടമയും, സമൂഹത്തിൽ സമ്പന്നനും, നല്ല നേതൃത്വപാടവവുമുള്ള തനിയ്ക്കായിരിക്കണം ഇനിയും ക്ലബ്ബിന്‍റെ പ്രസിഡന്റ് സ്ഥാനം എന്നതും അയാളോര്‍ത്തു. നിലവില്‍ ആ സ്ഥാനത്തേക്ക് കടന്നു വരുവാന്‍ മറ്റാരുമില്ലാത്തതും തനിക്ക് കൂടുതല്‍ അവസരമൊരുക്കുന്നു.

ക്ലബ്ബിന്‍റെ സെക്രട്ടറിയും ഹയർ സെക്കൻ്ററി സ്കൂള്‍ അദ്ധ്യാപകനുമായ തോമസ്‌ അയാളുടെ ഭാരവാഹിത്വത്തില്‍
തികച്ചും തൃപ്തനാണ്, അതിനു മുകളിലേക്ക് കടന്നുപോകുവാന്‍ അയാള്‍ക്ക് താത്പര്യവുമില്ല. ക്ലബ്ബിന്‍റെ ജോയിന്റ് സെക്രട്ടറിയായി സേവമനുഷ്ഠിക്കുന്നത് ആ നാടിലെ പ്രശസ്തമായ ജിംനേഷ്യം
നടത്തുന്ന കബീര്‍ മുഹമ്മദാണ്. പിന്നെ ആകെയൊരു തടസ്സമായി മുന്നില്‍ തോന്നുന്നത്, ക്ലബ്ബിന്‍റെ ട്രഷററായ റിട്ട. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജന്‍ പിള്ളയാണ്.

വളരെ കര്‍ക്കശനും, മുൻകോപിയുമായ
പിള്ളയ്ക്ക് പറ്റിയ റോളാണ് ക്ലബ്ബിന്‍റെ ട്രഷറര്‍ സ്ഥാനം. ഒരു പൈസ പോലും അനാവശ്യമായി ചിലവാക്കുവാനോ, ഫണ്ട് അടിച്ചുമാറ്റി ഉപയോഗിക്കുവാനോ ഒന്നും അയാള്‍ മുതിരില്ലെന്ന് എല്ലാവര്‍ക്കും ഒരു വിശ്വാസമുണ്ട്. അതിനാല്‍ അയാള്‍ക്ക് മെമ്പര്‍മാരുടെ ഇടയില്‍ ഒരു പ്രത്യേക സ്ഥാനവുമുണ്ട്. കൂടാതെ ക്ലബ്ബിന്‍റെ എക്സിക്യൂട്ടീവ്‌ കമ്മറ്റിയുടെ അംഗങ്ങളായി നാട്ടിലെ പ്രമുഖരായ വ്യക്തിത്വങ്ങള്‍
നിറഞ്ഞുനില്‍ക്കുന്നു. അവരിൽ പലരും തന്റെ നല്ല സൗഹൃദവലയത്തിൽ ഉള്ളവരായതുകൊണ്ട് തന്റെ മുന്നോട്ടുള്ള എല്ലാ കടമ്പകളിലും ഇവരൊന്നും തന്നെ ഒരു ഭീഷണിയായി വരില്ലെന്നും ഉറപ്പാണ്.

ക്ളബ്ബിന്റെ എല്ലാ ആഘോഷങ്ങളും വളരെ വിപുലമായ രീതിയില്‍ നടത്തുന്നതില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഏകദേശം ഇരുന്നൂറ്റിഅൻപതിനു മുകളില്‍ അംഗങ്ങളുള്ള ഈ ക്ലബ്ബിലെ
കുടുംബാംഗങ്ങള്‍ ഒത്തുചേരുന്നത് തികച്ചും ഉത്സവലഹരി സമ്മാനിക്കാറുണ്ട്. എന്നാല്‍ ഈ വക കൂടിച്ചേരലില്‍ തന്നെ പരസ്പരം പാര പണിയുന്നവരും കൂട്ടിയിടിപ്പിക്കുന്നവരും, പരദൂഷണം പറയുന്നവരും ഒക്കെയായി
ചിലപ്പോള്‍ ചില പൊട്ടിത്തെറികളും നടക്കാറുമുണ്ട്.

ഇന്ന്‍ ഡിസംബര്‍ 31-ആം തീയതി സന്ധ്യയാണ്, പുതുവത്സരാഘോഷം പൊടിപൊടിക്കുവാനാണ് ഇന്ന്‍ എല്ലാവരും ഒത്തുചേരുന്നത്.
എല്ലാ കാര്യങ്ങളും മികച്ച രീതിയില്‍ ഇന്നും ഒരുക്കപ്പെട്ടിരിക്കുന്നു, പാട്ടും ഡാന്‍സും പിന്നെ വിഭവസമൃദ്ധമായ ഡിന്നറും അതിന്‍റെ മുന്നോടിയായി ഒരുക്കപ്പെട്ടിരിക്കുന്ന ലഹരി പാനിയങ്ങളും ആകെക്കുടി
നല്ലൊരു ആഘോഷത്തിന്‍റെ വേദിയാകുകയാണ് ടൗണിലെ ഉന്നതരുടെ താവളമായ "ബ്ലൂഡയമണ്ട്" എന്ന ക്ലബ്ബ്.

മൂന്ന് നിലകളിലായി വലിയ പാര്‍ട്ടിഹാള്‍, പരിപാടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ഇരിപ്പിടങ്ങളും, കുറച്ചു മുറികള്‍, പിന്നെ കിച്ചണ്‍ എന്നിവ ചേര്‍ത്ത് ഒരു നല്ല ഹോട്ടലിന്‍റെ മട്ടിലും കെട്ടിലുമാണ് ഈ ക്ലബ്ബിന്‍റെ കെട്ടിടം പണിതുയർത്തിയിരിക്കുന്നത്. വിനയന്‍റെ കാലുകള്‍ കാറിന്‍റെ ആക്സിലേറ്ററില്‍ ശക്തിയായി അമര്‍ന്നു, ഒരു മുരൾച്ചയോട് ആ കാർ മുന്നോട്ട് കുതിച്ചുപാഞ്ഞു. ഇനിയും ഒരു പത്തു മിനിട്ടിനുള്ളില്‍ താന്‍ ക്ലബ്ബിന്‍റെ പാര്‍ക്കിംഗില്‍ എത്തുമെന്ന് അയാള്‍ കണക്കുകൂട്ടി. പക്ഷെ ഇവരെല്ലാം ചേര്‍ന്ന് തീരുമാനം കൈക്കൊണ്ട്, നടപ്പിലാക്കുന്നതിനു വിപരീതമായി അവിടെ നടക്കുവാന്‍ പോകുന്ന സംഭവവികാസങ്ങള്‍ മറ്റൊന്ന് ആയിരിക്കുമെന്ന് അയാള്‍ അറിഞ്ഞില്ല.

(തുടരും)

വെട്ടിക്കൽ സെന്റ് തോമസ് ദയറാകേരളത്തിലെ മുളന്തുരുത്തിയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെ വെട്ടിക്കലിൽ സ്ഥിതി ചെയ്യുന്...
30/06/2024

വെട്ടിക്കൽ സെന്റ് തോമസ് ദയറാ

കേരളത്തിലെ മുളന്തുരുത്തിയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെ വെട്ടിക്കലിൽ സ്ഥിതി ചെയ്യുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒരു മഠമാണ് സെൻ്റ് തോമസ് ദയറ .

കൊല്ലവർഷം 1125-ൽ, ഈസ്റ്ററിന് ശേഷമുള്ള ആദ്യ ഞായറാഴ്ച, മുളന്തുരുത്തി സെൻ്റ് തോമസ് പള്ളിയിൽ നിന്ന് കൊണ്ടുവന്ന ഒരു കുരിശ്, ഇന്ത്യയുടെ പേരിൽ, കൊച്ചിയുടെയും തിരുവിതാംകൂറിൻ്റെയും അന്നത്തെ അതിർത്തി പ്രദേശമായിരുന്ന വെട്ടിക്കലിൽ സ്ഥാപിച്ചു . അപ്പോസ്തലനും നമ്മുടെ കാവൽക്കാരനായ വിശുദ്ധനുമായ വാഴ്ത്തപ്പെട്ട സെൻ്റ് തോമസ് .

ദയറാ കെട്ടിടത്തിൻ്റെ കിഴക്കുവശത്തെ ഭിത്തിയിൽ ഈ പുരാതന വിശുദ്ധ കുരിശ് ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു. 1200-ൽ ഇത് ഒരു ചാപ്പലായി പ്രഖ്യാപിക്കപ്പെട്ടു.

1809-ൽ അന്തരിച്ച കാട്ടുമങ്ങാട്ട് ജൂനിയർ ബാവ ഗീവർഗീസ് കൂറിലോസ് ( തൊഴിയൂർ പള്ളിയിലെ രണ്ടാമത്തെ ബിഷപ്പ് ) ഈ ദയറായിലാണ് സംസ്‌കരിച്ചിരിക്കുന്നത്. മെയ് 28, 29 തീയതികളിൽ അദ്ദേഹത്തിൻ്റെ വിരുന്ന് ആഘോഷിക്കുന്ന പ്രാദേശിക വിശ്വാസികൾ അദ്ദേഹത്തെ വിശുദ്ധനായി കണക്കാക്കുന്നു. മത വ്യത്യാസമില്ലാതെ ആയിരക്കണക്കിന് ആളുകൾ എല്ലാ വർഷവും ഇതിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നു.

1877-ൽ മലങ്കര മെത്രാപ്പോലീത്ത പരുമല തിരുമേനി 40 ദിവസത്തെ ധ്യാനത്തിനും ഉപവാസത്തിനും ശേഷം നവീകരിച്ച ദയറായും വിശുദ്ധ മദ്ബഹയും കൂദാശ ചെയ്തു. മെത്രാഭിഷേക ചടങ്ങുകൾ കഴിഞ്ഞയുടൻ ദയറായിൽ 'മലങ്കര സഭയുടെ പ്രഥമ പരിശുദ്ധ സുന്നഹദോസ്' നടത്തപ്പെട്ടു. ഈ സിനഡിൽ മലങ്കര സഭയെ ഏഴ് രൂപതകളായി തിരിച്ച് ഓരോ രൂപതയിലും ബിഷപ്പുമാരെ നിയോഗിച്ചു.

1976-ൽ ജോസഫ് പക്കോമിയോസ് മെത്രാപ്പോലീത്ത ദയറ നവീകരിച്ചു. 1976 ഡിസംബർ 10-ന് പരുമല തിരുമേനി മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്തതിൻ്റെ ശതാബ്ദി വർഷത്തിൽ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് ഇവിടെ മാറ്റുകയും സംസ്‌കരിക്കുകയും ചെയ്തു.

1977 ഡിസംബർ 10-ന് ദയറായുടെ മുകൾ നിലയിലുള്ള ഒരു ചാപ്പൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ഒന്നാമൻ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ കൂദാശ ചെയ്തു.

കടപ്പാട് : Wikipedia

മുളന്തുരുത്തി മാർത്തോമ്മൻ കത്തീഡ്രൽഇന്ത്യയിലെ കേരളത്തിലെ എറണാകുളം ജില്ലയിൽ മുളന്തുരുത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ...
30/06/2024

മുളന്തുരുത്തി മാർത്തോമ്മൻ കത്തീഡ്രൽ

ഇന്ത്യയിലെ കേരളത്തിലെ എറണാകുളം ജില്ലയിൽ മുളന്തുരുത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ദേവാലയമാണ് മുളന്തുരുത്തി മാർത്തോമൻ ഓർത്തഡോക്സ് സിറിയൻ കത്തീഡ്രൽ . എ ഡി പതിനൊന്നാം നൂറ്റാണ്ടിൽ സ്ഥാപിച്ചതും സ്ഥാപിതമായതുമായ ഈ പള്ളി, എ ഡി 1100 നും 1125 നും ഇടയിൽ കർക്കിടകം (ജൂലൈ) 3-ന് കൂദാശ ചെയ്തു, എ.ഡി 16-ആം നൂറ്റാണ്ടിൽ പള്ളി പരിഷ്ക്കരിച്ചു, പള്ളിയുടെ പ്രധാന വാതിലിലെ കൊത്തുപണികൾ. മാർത്തോമൻ പള്ളിയുടെ വാതിൽ 1575 തുലാം 9-ന് പുനഃസ്ഥാപിക്കപ്പെട്ടതായി സുറിയാനി ലിപിയിൽ ആലേഖനം ചെയ്തിരിക്കുന്ന ഗ്രാനൈറ്റ് കേരളത്തിലെ പുരാതന പള്ളികളിൽ ഒന്നാണ്.

ഗോതിക് വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ് ഈ പള്ളി. കൊത്തുപണികൾ, ശിൽപങ്ങൾ, പ്രതീകാത്മക ഐക്കണുകൾ, മനോഹരമായ ചുമർചിത്രങ്ങൾ എന്നിവ ഇന്ത്യൻ, പശ്ചിമേഷ്യൻ, യൂറോപ്യൻ വാസ്തുവിദ്യയുടെ സമന്വയമാണ്.

തടികൊണ്ടുള്ള കൊത്തുപണികളും അതുല്യമായ രൂപകല്പനയിലുള്ള പെയിൻ്റിംഗുകളും ഉള്ള പള്ളിയുടെ അൾത്താര ജറുസലേമിലെ പള്ളിയെ അനുസ്മരിപ്പിക്കുന്നതാണ്. പ്രധാന അൾത്താരയുടെ കിഴക്കുഭാഗത്ത് കെരൂബിനുകളുടെ മുഖങ്ങളും പരിശുദ്ധ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും പ്രതിനിധാനങ്ങളും കൊത്തുപണികളുള്ള ഒരു വലിയ ശിൽപ ആവരണം ഉണ്ട്.

തറയിലെ ടൈലുകൾ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നു. മുകളിലെ സീലിംഗിലെ അപൂർവ പുരാതന പെയിൻ്റിംഗുകൾക്ക് അവരുടേതായ കഥകൾ വിവരിക്കാൻ ഉണ്ട്.

ഈ പള്ളിയുടെ മാമോദീസ സ്റ്റാൻഡ്, ഒരു വലിയ കരിങ്കല്ലിൽ നിന്ന് വെട്ടിമാറ്റിയതാണ്, ഇതിന് ഏകദേശം ആയിരം വർഷം പഴക്കമുണ്ട്. മുന്നൂറ് വർഷത്തോളം പഴക്കമുള്ളതാണ് ഇരുനില ഇടവക കെട്ടിടം. അതിൻ്റെ തടികൊണ്ടുള്ള ചുവരുകളും ശിൽപങ്ങളാൽ തീർത്ത മേൽക്കൂരയും അതോടൊപ്പം അതിൻ്റെ സ്ട്രോങ്ങ് റൂമും കാലത്തിൻ്റെ കെടുതികളെ ചെറുക്കുന്നു.

പള്ളി കോമ്പൗണ്ടിലെ സെൻ്റ് ഗ്രിഗോറിയോസ് റിട്രീറ്റ് സെൻ്റർ ആധുനിക വാസ്തുവിദ്യയുടെ ഒരു ഉദാഹരണമാണ്.

പള്ളിയുടെ അഭിമാനമായ പൈതൃകമാണ് വധുവിൻ്റെയും വധുവിൻ്റെയും വിവാഹ വേളയിൽ തല വൃത്തങ്ങൾ. ക്നായി തോമയുടെയും സമകാലികരുടെയും കാലം മുതൽ ഇവ പ്രചാരത്തിലുണ്ടായിരുന്നു.

ഒന്നാം നൂറ്റാണ്ട് മുതൽ ക്രിസ്തുമതം ഈ രാജ്യത്ത് വേരൂന്നിയെങ്കിലും, സഭയ്ക്ക് ഭരണഘടനയോ നിയമങ്ങളും ചട്ടങ്ങളും ഉണ്ടായിരുന്നില്ല. അന്ത്യോക്യയിലെ പാത്രിയർക്കീസ് ​​ഇഗ്നേഷ്യസ് പീറ്റർ മൂന്നാമനാണ് ഈ ശൂന്യത നികത്തിയത്. അദ്ദേഹം മലങ്കരയിൽ വന്ന് എ ഡി 1876-ൽ ഈ പള്ളിയിൽ വച്ച് പ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസ് വിളിച്ചുകൂട്ടി, അതിൽ സുറിയാനി ക്രിസ്ത്യൻ അസോസിയേഷൻ എന്ന പേരിൽ ഒരു അസോസിയേഷൻ രൂപീകരിക്കുകയും മലങ്കര സഭയുടെ ഭരണത്തിനായി ഒരു ജനാധിപത്യ സജ്ജീകരണം സ്വീകരിക്കുകയും ചെയ്തു. ഇന്ത്യയിൽ ആദ്യമായി മലങ്കര സഭയാണ് വിശുദ്ധ മൂറോൻ പ്രതിഷ്ഠ നടത്തിയത്. 1911-ൽ അന്ത്യോക്യയിലെ പാത്രിയർക്കീസായ ഇഗാത്തിയോസ് അബ്ദുള്ള രണ്ടാമൻ വിശുദ്ധ മൂറോണിനെ വീണ്ടും ഇവിടെ പ്രതിഷ്ഠിച്ചു.

ഈ ദേവാലയത്തിൻ്റെ ചരിത്രപരമായ പ്രാധാന്യത്തെയും മലങ്കര സഭാ പിതാക്കന്മാർക്ക് നൽകിയ സംഭാവനകളെയും മാനിച്ച് 'രണ്ടാം ജറുസലേം' എന്ന നാമകരണം നൽകി ആദരിച്ചു.

അന്ത്യോക്യയിലെ ഇഗ്നേഷ്യസ് യാക്കൂബ് മൂന്നാമൻ പാത്രിയർക്കീസും 1964-ൽ ഈ ദേവാലയം സന്ദർശിച്ചിരുന്നു.

മൊസൂളിൽ നിന്ന് കൊണ്ടുവന്ന് അന്നത്തെ അന്ത്യോഖ്യാ പാത്രിയർക്കീസ് ​​സമ്മാനമായി നൽകിയ തോമാശ്ലീഹായുടെ തിരുശേഷിപ്പാണ് ഈ പള്ളിയിലുള്ളത് . [3] തുറാബ്ദീനിൽ നിന്നുള്ള മോർ കുറിലോസ് യുയാക്കീം, മോർ ഇവാനിയോസ് ഹിദായത്തുള്ള ( മലങ്കരയിലെ പാത്രിയാർക്കൽ ഡെലിഗേറ്റ്സ് ), യെരൂശലേം പാത്രിയർക്കീസ് ​​മോർ ഗ്രിഗോറിയസ് യൂഹാനാൻ, പരുമല മാർ ഗ്രിഗോറിയോസിൻ്റെ തിരുശേഷിപ്പുകൾ എന്നിവയും ഈ പള്ളിയിൽ ഉണ്ട് . അന്ത്യോഖ്യാ മഞ്ഞിനിക്കര പള്ളിയിൽ ഖബറടക്കിയ . ചുവർചിത്രങ്ങളും വിശുദ്ധ പിതാക്കന്മാരുടെ ശവകുടീരങ്ങളും കാണാൻ തീർഥാടകർ പള്ളി സന്ദർശിക്കുന്നു .

മലങ്കര സഭാ ചരിത്രത്തിൽ മുളന്തുരുത്തി പള്ളിക്ക് പ്രാധാന്യമുണ്ട് . 1876-ൽ നടന്ന മുളന്തുരുത്തി സുന്നഹദോസ് നടന്ന പള്ളിയായിരുന്നു ഈ പള്ളി. [4] മലങ്കര സഭയിൽ മലങ്കര സഭയുടെ 2 വിഭാഗങ്ങളായി പിളർന്നതിനെ തുടർന്ന് ഈ പള്ളിയുടെ ഉടമസ്ഥാവകാശം തർക്കത്തിലായി . മുളന്തുരുത്തി പള്ളി ഉൾപ്പെടെ നിരവധി പള്ളികൾ. പള്ളികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച നൂറ്റാണ്ട് പഴക്കമുള്ള തർക്കത്തിൽ ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി 2017ൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. 2020 ഓഗസ്റ്റിൽ, കേരള ഹൈക്കോടതിയുടെ [5] നിർദ്ദേശപ്രകാരം എറണാകുളം ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുക്കുകയും പിന്നീട് പള്ളിയുടെ നിയന്ത്രണം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് കൈമാറുകയും ചെയ്തു .

കടപ്പാട് : Wikipedia

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് ഓർത്തഡോക്സ് വലിയപള്ളി.
30/06/2024

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് ഓർത്തഡോക്സ് വലിയപള്ളി.

കടമറ്റം പോയോടം സെന്റ് ജോര്‍ജ്ജ് ഓർത്തഡോക്സ് ദേവാലയം. # ഈ ദേവാലയത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന കിണറിലൂടുയാണ് കടമറ്റത...
30/06/2024

കടമറ്റം പോയോടം സെന്റ് ജോര്‍ജ്ജ് ഓർത്തഡോക്സ് ദേവാലയം.

# ഈ ദേവാലയത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന കിണറിലൂടുയാണ് കടമറ്റത്ത് കത്തനാർ മന്ത്രപഠനത്തിനായി പാതാളത്തിലേക്ക് പോയതെന്നാണ് ഐതിഹ്യം. കടമറ്റം പള്ളിയിലാണ് ഈ കിണർ.

കടമറ്റം സെന്റ് ജോര്‍ജ്ജ് ഓർത്തഡോക്സ് ദേവാലയം.കേരളത്തിലെ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ കോലഞ്ചേരിക്കടുത്ത് അ...
30/06/2024

കടമറ്റം സെന്റ് ജോര്‍ജ്ജ് ഓർത്തഡോക്സ് ദേവാലയം.

കേരളത്തിലെ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ കോലഞ്ചേരിക്കടുത്ത് അയ്ക്കരനാട് പഞ്ചായത്തിലെ കടമറ്റത്ത് സ്ഥിതിചെയ്യുന്ന വിശുദ്ധ ഗീവർഗീസിന്റെ നാമത്തിലുള്ള പുരാതന ക്രൈസ്തവ ദേവാലയമാണ് കടമറ്റം പള്ളി എന്നറിയപ്പെടുന്നത്. യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള തർക്കം നിലനിൽക്കുന്ന പള്ളികളിലൊന്നാണ് ഇത്. ഇരു വിഭാഗവും തമ്മിലുള്ള തർക്കം മൂലം 1998-ൽ ഈ പള്ളി അടച്ചപൂട്ടിയെങ്കിലും 8 വർഷത്തെ സമാധാന ശ്രമങ്ങൾക്ക് ശേഷം 2006-ൽ മലങ്കര ഓർത്തഡോൿസ് സഭയുടെ കീഴിൽ ഉള്ള ദേവാലയമായി വീണ്ടും വിശ്വാസികൾക്കായി തുറന്നു.

കടമറ്റം പള്ളി എന്നാണ് സ്ഥാപിക്കപ്പെട്ടതെന്ന് കൃത്യമായ രേഖകൾ ഇല്ല. 4-10 നൂറ്റാണ്ടുകളിലാണെന്ന് ഊഹിക്കപ്പെടുന്നു. എങ്കിലും നിരണം ഗ്രന്ഥവരികൾ ആസ്പദമാക്കിയാൽ ക്രി.വ 825 നു ശേഷമാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത് എന്ന നിഗമനം. മാർ സബോർ ആണ് ഈ പള്ളി സ്ഥാപിച്ചത് എന്നും നിരണം ഗ്രന്ഥവരികളിൽ പ്രസ്താവിച്ചിരിക്കുന്നു.

കടപ്പാട് : Wikipedia

St John's Ephesus Orthodox Church, Pampakuda (Valiyapally)
30/06/2024

St John's Ephesus Orthodox Church, Pampakuda (Valiyapally)

പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽപിറവം പ്രദേശത്തെ പ്രമുഖ ക്രൈസ്തവ ദേവാലയമാണ് പിറവം വലിയപള്ളി എന്നറിയപ്പെടുന്ന രാ...
30/06/2024

പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ

പിറവം പ്രദേശത്തെ പ്രമുഖ ക്രൈസ്തവ ദേവാലയമാണ് പിറവം വലിയപള്ളി എന്നറിയപ്പെടുന്ന രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ. 'രാജാക്കന്മാരുടെ പള്ളി' എന്നും ഈ ദേവാലയം അറിയപ്പെടാറുണ്ട്.[1] മർത്തമറിയം പള്ളി, പിറവം പുത്തൻകൂർ പള്ളി എന്നിങ്ങനെയും നാമാന്തരങ്ങൾ ഉണ്ട്. കേരളത്തിലെ പുരാതന ക്രിസ്ത്യൻ ദേവാലയങ്ങളിലൊന്നാണിതെന്നു കരുതപ്പെടുന്നു. യെരുശലേമിലെ ബേത്‌ലഹേമിൽ ജനിച്ച ഉണ്ണിയേശുവിനെ കണ്ടു മടങ്ങിയ രാജാക്കന്മാർ പിറവത്ത് എത്തിച്ചേരുകയും അവിടെ ഭാരതീയമായ രീതിയിൽ ഒരു ആലയമുണ്ടാക്കി ആരാധന നടത്തിയെന്നും ആ ദേവാലയമാണ് പിന്നീട് പിറവം പള്ളിയായതെന്നുമാണ് ഐതിഹ്യം. മൂന്ന് രാജാക്കന്മാരുടെ നാമത്തിൽ ആയിരുന്ന പള്ളി പിൽക്കാലത്ത് കന്യക മറിയാമിന്റെ നാമധേയത്തിലാക്കിയെങ്കിലും തുടർന്നും 'രാജാക്കന്മാരുടെ പള്ളി' എന്ന വിശേഷണം നിലനിന്നു.

കടപ്പാട് : Wikipedia

Address

Mannar

Website

Alerts

Be the first to know and let us send you an email when BCM Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share