Incredible MannaR

Incredible MannaR മാന്നാർ വാർത്തകൾക്കായി ഒരു ലൈക്ക്

മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി, വെറും നാല് മാസം പ്രായമുള്ള ആ മാംസപിണ്ഡത്തെ കുഴിച്ചിടാൻ കുഞ്ഞിന്റെ ‘അമ്മ 200 രൂപ ആശുപത്...
03/07/2025

മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി, വെറും നാല് മാസം പ്രായമുള്ള ആ മാംസപിണ്ഡത്തെ കുഴിച്ചിടാൻ കുഞ്ഞിന്റെ ‘അമ്മ 200 രൂപ ആശുപത്രി ജീവനക്കാരാണ് നൽകി, എന്നാൽ മരിച്ചു എന്ന് വിധിയെഴുതിയ ഡോക്ടർമാരെ തിരുത്തി ആ വരാന്തയിലേക്ക് ദൈവം നേരിട്ടെത്തി ഇന്ദിര എന്ന അമ്മയുടെ രൂപത്തിൽ.. സംഭവം ഇങ്ങനെ..
1996 ലാണ് സംഭവം നടക്കുന്നത്, സഹോദരിയുടെ മകൾ പ്രസവിച്ചതറിഞ്ഞ് ആലപ്പുഴ താലൂക്ക് ആശുപത്രിയിലേക്ക് എത്തിയതായിരുന്നു ഇന്ദിര.. വരാന്തയിലേക്ക് കയറി ഇരുവശത്തേക്കും നോക്കി കയറിവന്ന ഇന്ദിര ആദ്യം കണ്ടത് ഒരു ബക്കറ്റുമായി വരാന്തയിലൂടെ നടന്നു വരുന്ന ആശുപത്രി ജീവനക്കാരനെയാണ് . ആശുപത്രി ജീവനക്കാരന്റെ കയ്യിലുള്ള ബക്കറ്റിലേക്ക് നോക്കി പലരും മുഖം മാറ്റുന്നത് സ്രെദ്ധയിൽ പെട്ട ഇന്ദിരയും ജീവനക്കാരൻ അടുത്തെത്തിയപ്പോൾ ആ ബക്കറ്റിലേക്ക് ഒന്ന് നോക്കി, ആ ബക്കറ്റിൽ ഉണ്ടായിരുന്നത് ഒരു മാംസപിണ്ഡം ആയിരുന്നു. ഇന്ദിരയുടെ നോട്ടത്തിൽ തന്നെ ജീവനക്കാരൻ പറഞ്ഞു ചാപിള്ളയാണ് എന്ന്..
ഒരു നിമിഷം എന്തോ ദൈവനിയോഗം പോലെ ആ ജീവനക്കാരനെ ഇന്ദിര പിന്തുടർന്നു, കുഴിയിലേക്ക് കിടത്തി മണ്ണിട്ട് മൂടുന്നതിന് മുൻപ് ഒരു നിമിഷം ഒരു സംശയം തീർക്കാൻ എന്നപോലെ ഇന്ദിര ആ കുഞ്ഞിന്റെ കാലിൽ തൊട്ടു .. തണുത്തുവിറച്ച ആ കുഞ്ഞിക്കാലിൽ ചൂട് സ്പർശനം ഏറ്റതോടെ ആ കുഞ്ഞി കാലുകൾ ഒന്ന് വിറച്ചു.. ഈ കുഞ്ഞിന് ജീവനുണ്ട് എന്ന് അറിയാതെ ഉറച്ച ശബ്‌ദത്തിൽ ഇന്ദിര പറഞ്ഞു... ആശുപത്രി ജീവനക്കാരനും ഒന്നമ്പരന്നു, എന്നിട്ട് പറഞ്ഞു ഡോക്ടർ മരിച്ചു എന്ന് വിധിയെഴുതിയതാണ്, ഇതിന്റെ ‘അമ്മ തന്നെ ഇതിനെ മറവ് ചെയ്യാൻ 200 രൂപയും തനിക്ക് തന്നിട്ടുണ്ട്.. വെറുതെ ഇതൊരു പ്രേശ്നമാക്കരുത് ഇത് കേട്ടതും ഒരൊറ്റ ചോദ്യമേ ഇന്ദിര ചോദിച്ചുള്ളൂ, ഈ പൊന്നു ജീവനെ ഞാൻ എടുത്തോട്ടെ ? ഞാൻ വളർത്തിക്കൊള്ളാം എനിക്കും മക്കളില്ല, ഞാൻ പൊന്നുപോലെ വർത്തിക്കൊള്ളാം എന്നും ആര് അറിയില്ല എന്നും ജീവനക്കാരാന് വാക്കും കയ്യിൽ ഉണ്ടായിരുന്ന രൂപയും ആ ജീവനക്കാരന്റെ കൈയിൽ കൊടുത്തു ഇന്ദിര മുന്നോട്ട് നടന്നു..
കുഞ്ഞിനേയും കൊണ്ട് ഭർത്താവിന്റെ അടുത്ത് എത്തി കാര്യങ്ങൾ പറഞ്ഞപ്പോൾ ആണാണോ അതോ പെണ്ണാണോ എന്നൊരു ചോദ്യമാണ് ഭർത്താവ് ചോദിച്ചത് പെണ്ണ് എന്ന് ഉത്തരം പറഞ്ഞതും ഇതിനെയും കൊണ്ട് എങ്ങോട്ടേലും പൊയ്ക്കോണം എന്നായിരുന്നു ഭർത്താവ് സേതുനാഥകുറിപ്പ് പറഞ്ഞത്. മാസം തികയാതെ ഉണ്ടായ കുഞ്ഞിനേയും കൊണ്ട് ഓട്ടോറിക്ഷ പിടിച്ച് ഇന്ദിര പല ആശുപത്രിയിലും കയറി ഇറങ്ങി, ആരും സഹായിക്കാൻ തയ്യാറായില്ല. ‘അമ്മ ഉപേക്ഷിച്ച ഇതിനെയും കൊണ്ട് വന്നാൽ പോലീസിൽ ഏൽപ്പിക്കും എന്നായിരുന്നു പല ആശുപത്രിയിൽ നിന്നും ലഭിച്ച മറുപടി. ഒടുവിൽ ഇന്ദിരയുടെ അവസ്ഥ കണ്ട് മനസ്സലിഞ്ഞ് ഓട്ടോ ഡ്രൈവർ ശിശുരോഗ വിദഗ്ധന്റെ അടുത്തെത്തിച്ചു. കുഞ്ഞിനെ ഡോക്ടർ പരിശോദിച്ചു.. മാസം തികയാതെ ഉണ്ടായ കുഞ്ഞായത് കൊണ്ട് തന്നെ പല പ്രേശ്നങ്ങളും അതിനുണ്ടായിരുന്നു. ഒടുവിൽ ഡോകട്ർ തന്നെ ഒരു മുറി കുട്ടിക്കായി ഒരുക്കി, ഗ്ളൂക്കോസ് ഡ്രിപ് മാത്രം നൽകി കുറെ ദിവസം അതിനെ സംരക്ഷിച്ചു. പിന്നീട് വീട്ടിൽ എത്തിയ ശേഷം കുഞ്ഞിനെ കൃഷ്ണമണി പോലെയാണ് ഇന്ദിര നോക്കിയത്. ഗ്ളൂക്കോസ് കുപ്പിയിൽ ചെറു ചൂട് വെള്ളം നിറച്ച് കുഞ്ഞിന് ചൂട് നൽകിക്കൊണ്ടിരുന്നു..
ഗർഭം നശിപ്പിക്കാൻ ചെയ്തത് കൊണ്ട് തന്നെ വേണ്ട വിധത്തിൽ കുഞ്ഞിന് പരിചരണമോ പൊക്കിൾ കൊടി മുറിക്കുകയോ ചെയ്തിരുന്നില്ല. കുഞ്ഞിനെ അത്ര സുരക്ഷയുടെ ആശുപത്രിയിൽ ഇടക്കിടക്ക് എത്തിക്കുക എന്നത് ഇന്ദിരയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരുന്നു.. 120 ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുഞ്ഞിന് വായിലൂടെ നേരിട്ട് വെള്ളം നല്കാൻ തുടങ്ങി. തുടക്കം വെറുപ്പായിരുന്നു എങ്കിലും ഒടുവിൽ ഇന്ദിരയോടൊപ്പം ഭർത്താവും കുഞ്ഞിനെ സ്നേഹിച്ചുതുടങ്ങി . അവൾക്ക് കീർത്തി എസ് കുറിപ്പ് എന്ന പേരും നൽകി. ഒരു വയസ് ആയിട്ടും മറ്റുകുട്ടികളെ പോലെ മുട്ടിലിഴയാണോ കമലാനും കീർത്തിക്ക് കഴിഞ്ഞില്ല. ശരീരം ഏകദേശം റെഡി ആയെങ്കിലും കാലുകൾക്ക് ശേഷിയുണ്ടായിരുന്നില്ല .. വൈകല്യങ്ങൾ ഉണ്ടായിട്ടും കീർത്തിയെ ഇന്ദിരയും സേതുനാഥക്കുറുപ്പും ഒരേ പോലെ സ്നേഹിച്ചു, പഠിക്കാൻ വിട്ടു, കീർത്തി എട്ടിൽ പഠിക്കുമ്പോൾ സേതുനാഥക്കുറുപ്പ് കാൻസർ വന്നു മരിച്ചു..
ഭർത്താവ് സേതുനാഥക്കുറുപ്പ് വിടപറഞ്ഞതോടെ മൂന്നു സെൻറ് സ്ഥലം വാങ്ങി ഇന്ദിര കുടിൽ കെട്ടി.. മുറുക്കാൻ കടയിലെ വരുമാനം കൊണ്ട് ഇരുവരും ജീവിക്കുന്നു.. പഠിത്തം പൂർത്തിയാക്കി നല്ലൊരു ജോലി വാങ്ങി അമ്മയെ സഹായിക്കണം എന്നാണ് കീർത്തിയുടെ ആഗ്രഹം.. ഇന്നും ജീവിതം വീൽ ചെയറിൽ ആണെങ്കിലും ഉറച്ച മനസുമായി ‘അമ്മ ഇന്ദിരയും ഒപ്പമുണ്ട് ..

ആരൊക്കെ ഈ ഭൂമിയിൽ നിന്നും പറിച്ചെറിയാൻ നോക്കിയാലും ദൈവം എന്നൊരാള് കൂടെ വിചാരിക്കണം എന്നത്തിനുള്ള ഉത്തമ ഉദാഹരണം ..

 #കോട്ടയം മെഡി. കോളജിൽ ആശുപത്രി കെട്ടിടം തകർന്ന് വീണു തലയോലപ്പറമ്പ് ഉമ്മന്‍കുന്ന് മേപ്പത്ത് കുന്നേല്‍ ഡി. ബിന്ദു ( 52) ന...
03/07/2025

#കോട്ടയം മെഡി. കോളജിൽ ആശുപത്രി കെട്ടിടം തകർന്ന് വീണു തലയോലപ്പറമ്പ് ഉമ്മന്‍കുന്ന് മേപ്പത്ത് കുന്നേല്‍ ഡി. ബിന്ദു ( 52) നിര്യാതയായി

ചികിത്സയിൽ കഴിയുന്ന തന്റെ മകളെ നോക്കുവാൻ മൂന്ന് ആഴ്യായി ബിന്ദു ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു.. പതിനൊന്നാം വാർഡിലെ ശുചമുറിയിലേക്ക് പോയപ്പോഴായിരുന്നു അപകടം..

#ആദരാഞ്ജലികൾ 🙏🌹

 #കോട്ടയം മെഡിക്കൽ കോളേജിലെ തകർന്നുവീണ കെട്ടിടം   #കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു.അസ്ഥിരോഗ വി...
03/07/2025

#കോട്ടയം മെഡിക്കൽ കോളേജിലെ തകർന്നുവീണ കെട്ടിടം

#കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു.അസ്ഥിരോഗ വിഭാഗത്തിലെ പതിനാലാം വാർഡ് ആണ് രാവിലെ 11 മണിയോടെ ഇടിഞ്ഞുവീണത്. അപകടത്തിൽ ഒരു സ്ത്രീ മരിച്ചു രണ്ടുപേർക്ക് പരിക്കേറ്റു. ഏറെ കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ ഉപയോഗത്തിലില്ലാത്തതാണ് എന്നാണ് വിവരം
മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞു വീണത്. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ട്. ഓർത്തോപീഡിക്സ് സർജറി വിഭാഗമാണ് നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നത്. ശുചിമുറിയുംഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റ മൂന്നുപേരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു.. വലിയ ശബ്ദത്തോടെ കെട്ടിടം ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി പറയുന്നത്. പരിശോധന തുടരുകയാണ്.
അപകടവിവരമറിഞ്ഞ് മന്ത്രി വിഎൻ വാസവൻ സ്ഥലത്തെത്തി. കെട്ടിടം ഉപയോഗത്തിലുള്ളതല്ലെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഉപയോഗശൂന്യമായ കെട്ടിടമാണ്. വാർഡ് അപ്പുറത്താണ്. സാധനങ്ങളൊക്കെ സൂക്ഷിക്കുന്ന കെട്ടിടമാണ്. പുതിയ കെട്ടിടം പണിതുകഴിഞ്ഞു. കൂട്ടിരിപ്പുകാർ പഴയ കെട്ടിടത്തിന്‍റെ ഭാഗത്ത് എത്തിയതുകൊണ്ടാണ് രണ്ട് പേർക്ക് പരിക്കേറ്റതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൂടുതൽ ആളുകൾ സ്ഥലത്തില്ലാത്തതുകൊണ്ട് വൻദുരന്തമാണ് ഒഴിവായത്. മ്യഖ്യമന്ത്രിയുടെ നേതൃത്യത്തിൽ നാല് ജില്ലകളിലെ സർക്കാർ പദ്ധതികളുടെ അവലോക യോഗം കോട്ടയത്തുവെച്ച് നടക്കവേയാണ് മെഡിക്കൽ കോളജിലെ അപകടം.

03/07/2025
ക്ലാസിലിരുന്ന് മഴ പെയ്യുന്നത് കാണുമ്പോൾ പുറത്തേക് ഓടിപ്പോയി മഴ നനയാൻ ഉള്ളിലൊരു വെമ്പലാണ്‌.സ്കൂൾ വിടുമ്പോഴും മഴ പെയ്യാൻ പ...
03/07/2025

ക്ലാസിലിരുന്ന് മഴ പെയ്യുന്നത് കാണുമ്പോൾ പുറത്തേക് ഓടിപ്പോയി മഴ നനയാൻ ഉള്ളിലൊരു വെമ്പലാണ്‌.
സ്കൂൾ വിടുമ്പോഴും മഴ പെയ്യാൻ പ്രാർത്ഥിച്ചു കൊണ്ട് ആ നാലുമണി ബെല്ലിനായി കാത്തിരിക്കും.

ഇടുക്കിയിൽ ഭാര്യയുടെ സംസ്കാര ദിവസം തന്നെ ഭർത്താവും മരിച്ചു*രാജാക്കാട്  ഭാര്യയുടെ സംസ്കാര ദിവസം തന്നെ ഭർത്താവും മരിച്ചു.....
03/07/2025

ഇടുക്കിയിൽ ഭാര്യയുടെ സംസ്കാര ദിവസം തന്നെ ഭർത്താവും മരിച്ചു

*രാജാക്കാട് ഭാര്യയുടെ സംസ്കാര ദിവസം തന്നെ ഭർത്താവും മരിച്ചു.... രാജകുമാരി മുരിക്കുംതൊട്ടി മണിയാട്ട് ജോയി ഭാര്യ എൽസി എന്നിവരാണ് ഒന്നിച്ചു യാത്രയായത്.. വാർദ്ധക്യ സഹചമായി കിടപ്പിലായിരുന്നു ഇരുവരും... കഴിഞ്ഞ ദിവസമാണ് എൽസി മരിച്ചത്.. പുറത്ത് ജോലി ചെയ്യുന്ന മകന് വേണ്ടി ഇന്നാണ് സംസ്കാരം നടത്താൻ നിശ്ചയിച്ചിരുന്നത്.. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് എൽസിയുടെ സംസ്കാര ദിവസം ഭർത്താവ് ജോയിയുടെ മരണം... ഇരുവരുടെയും സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് മുരിക്കുംതൊട്ടി സെന്റ്. മരിയഗൊരേത്തി പള്ളി സെമിത്തെരിയിൽ നടക്കും...പരേതനായ ഫാ.ജോസ് മണിയാട്ട്, ഷിബി, സനീഷ്, ജ്യോതിഷ് എന്നിവരാണ് മക്കൾ....

credited news

 #പാലാ ഹോസ്‌പിറ്റലിൽ നിന്ന് രോഗിയുമായി ഉസലാംപെട്ടി പോകുകയായിരുന്ന ആംബുലൻസ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം അപകടത്തി...
03/07/2025

#പാലാ ഹോസ്‌പിറ്റലിൽ നിന്ന് രോഗിയുമായി ഉസലാംപെട്ടി പോകുകയായിരുന്ന ആംബുലൻസ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം അപകടത്തിൽപ്പെട്ടു
കട്ടപ്പന കോട്ടയം റൂട്ടിൽ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം പാലാ മരിയൻ ഹോസ്‌പിറ്റലിൽ നിന്ന് രോഗിയുമായി ഉസലാംപെട്ടിക്ക് പോകുകയായിരുന്ന ആംബുലൻസ് ഏകദേശം 20 അടി താഴ്ചയിലേക്ക് മറിയുകയും രോഗിയും കൂടെ ഉണ്ടായിരുന്ന ബന്ധുക്കളും കുടുങ്ങി കിടക്കുകയും ചെയ്‌തു.ഫയർ ഫോഴ്സ‌് സംഭവസ്ഥലത്ത് എത്തി രോഗിയെയും കുടുങ്ങിക്കിടന്നയാളെയും രക്ഷപ്പെടുത്തി.
STO സുനിൽകുമാർ,SFRO മധുസൂദനൻ,FRO(D) സുനിൽകുമാർ,FRO എം സി സതീഷ്,FRO വിപിൻ സെബാസ്റ്റ്യൻ,FRO വിവേക്,FRO അൻഷാദ്. തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

©️ Rainbow tv

ചെന്നിത്തല: ഇരമത്തൂർ അമ്പിയിൽ റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ ചാക്കോ ശാമുവേലിനെ ചെങ്ങന്നൂർ ഡിവൈഎസ്പി ശ്രീ ബിനുകുമാർ വസതിയിൽ എ...
03/07/2025

ചെന്നിത്തല: ഇരമത്തൂർ അമ്പിയിൽ റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ ചാക്കോ ശാമുവേലിനെ ചെങ്ങന്നൂർ ഡിവൈഎസ്പി ശ്രീ ബിനുകുമാർ വസതിയിൽ എത്തി പൊന്നാട അണിയിച്ച് ആദരിച്ചു. ചെങ്ങന്നൂർ സബ് ഡിവിഷന് കിഴിലുള്ള സർക്കിൾ ഇൻസ്‌പെക്ടർമാരോടൊപ്പം ആയിരുന്നു അദ്ദേഹം ആദരിക്കൽ ചടങ്ങിന് എത്തിയത്. ഒരുപക്ഷേ സംസ്ഥാനത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ ശ്രീ ചാക്കോ ശാമുവൽ ആയിരിക്കും എന്ന് ചടങ്ങിൽ സംസാരിക്കവേ ഡി വൈ എസ് പി അഭിപ്രായപ്പെട്ടു.

1930 ൽ ജനിച്ച ശ്രീ ചാക്കോ ശാമുവേൽ 1951ൽ കേരള പോലീസിൽ സേവനമാരംഭിച്ചു. 34 വർഷത്തെ സേവനത്തിന് ശേഷം 1985ൽ സബ് ഇൻസ്‌പെക്ടർ ആയി റിട്ടയർ ചെയ്തു. 95 ആം വയസ്സിലും സംസ്ഥാനത്തിന്റെ രൂപീകരണം മുതൽ ക്രമസമാധാനപാലനത്തിൽ കേരള പോലീസ് നേടിയ പുരോഗതിയുടെ ചരിത്രവും നാൾവഴികളും ശ്രീ ചാക്കോ ശമുവേലിന്റെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. സർവ്വീസ് കാലത്തെ അനുഭവങ്ങൾ ഓർമ്മയിൽ നിന്നും വായിച്ചെടുക്കാൻ ഇപ്പോഴും അദ്ദേഹത്തിന് കഴിയും.

പ്രായം കോറിയിട്ട ചുളിവുകൾ ഒഴിച്ചാൽ ഇന്നും ആരോഗ്യവാനാണ്. ചെന്നിത്തല മുക്കോലിൽ കുടുംബയോഗത്തിന്റെ രക്ഷധികാരിയായി ഇന്നും അദ്ദേഹം പ്രവർത്തനനിരതനാണ്.

ചിട്ടയായ ജീവിതരീതി അനുവർത്തിക്കുന്ന സേനാ കുടുംബത്തിലെ മുതിർന്ന അംഗത്തിന് ആയുരാരോഗ്യസൗഖ്യങ്ങൾ നേർന്ന് പുതുതായി ചാർജ്ജെടുത്ത ഡിവൈഎസ്പി ശ്രീ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പടിയിറങ്ങുമ്പോൾ അമ്പിയിൽ വീട്ടിൽ നിറഞ്ഞത് ആശ്ചര്യവും സന്തോഷവും. ഒപ്പം ചെങ്ങന്നൂർ സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരുടെ മുഖങ്ങളിൽ തെളിഞ്ഞത് ആത്മവിശ്വാസത്തിന്റെയും കരുതലിന്റെയും പുതിയ പ്രകാശം.

മക്കൾ ശ്രീ കുരിയാക്കോസ്, ജോൺ ശാമുവേൽ കുടുംബാംഗങ്ങളായ മുൻ മെമ്പർ ജിനു ജോർജ്ജ്, ബിജോയ്‌ മാത്യു എന്നിവർ ചേർന്നാണ് ഉദ്യോഗസ്ഥ സംഘത്തെ സ്വീകരിച്ചത്. മൂത്ത മകൻ സാജനും കുടുംബവും വിദേശത്ത് ജോലി ചെയ്യുന്നു.

😁
03/07/2025

😁

 #ശബരിമല അയ്യപ്പന് ശ്രീമതി KR വിജയ നടക്കിരുത്തിയ ആന , ഓമല്ലൂർ മണികണ്ഠൻ ചരിഞ്ഞുപ്രണാമം
02/07/2025

#ശബരിമല അയ്യപ്പന് ശ്രീമതി KR വിജയ നടക്കിരുത്തിയ ആന , ഓമല്ലൂർ മണികണ്ഠൻ ചരിഞ്ഞു

പ്രണാമം

Address

Mannar
689622

Telephone

123456789

Website

Alerts

Be the first to know and let us send you an email when Incredible MannaR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share