
03/07/2025
മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി, വെറും നാല് മാസം പ്രായമുള്ള ആ മാംസപിണ്ഡത്തെ കുഴിച്ചിടാൻ കുഞ്ഞിന്റെ ‘അമ്മ 200 രൂപ ആശുപത്രി ജീവനക്കാരാണ് നൽകി, എന്നാൽ മരിച്ചു എന്ന് വിധിയെഴുതിയ ഡോക്ടർമാരെ തിരുത്തി ആ വരാന്തയിലേക്ക് ദൈവം നേരിട്ടെത്തി ഇന്ദിര എന്ന അമ്മയുടെ രൂപത്തിൽ.. സംഭവം ഇങ്ങനെ..
1996 ലാണ് സംഭവം നടക്കുന്നത്, സഹോദരിയുടെ മകൾ പ്രസവിച്ചതറിഞ്ഞ് ആലപ്പുഴ താലൂക്ക് ആശുപത്രിയിലേക്ക് എത്തിയതായിരുന്നു ഇന്ദിര.. വരാന്തയിലേക്ക് കയറി ഇരുവശത്തേക്കും നോക്കി കയറിവന്ന ഇന്ദിര ആദ്യം കണ്ടത് ഒരു ബക്കറ്റുമായി വരാന്തയിലൂടെ നടന്നു വരുന്ന ആശുപത്രി ജീവനക്കാരനെയാണ് . ആശുപത്രി ജീവനക്കാരന്റെ കയ്യിലുള്ള ബക്കറ്റിലേക്ക് നോക്കി പലരും മുഖം മാറ്റുന്നത് സ്രെദ്ധയിൽ പെട്ട ഇന്ദിരയും ജീവനക്കാരൻ അടുത്തെത്തിയപ്പോൾ ആ ബക്കറ്റിലേക്ക് ഒന്ന് നോക്കി, ആ ബക്കറ്റിൽ ഉണ്ടായിരുന്നത് ഒരു മാംസപിണ്ഡം ആയിരുന്നു. ഇന്ദിരയുടെ നോട്ടത്തിൽ തന്നെ ജീവനക്കാരൻ പറഞ്ഞു ചാപിള്ളയാണ് എന്ന്..
ഒരു നിമിഷം എന്തോ ദൈവനിയോഗം പോലെ ആ ജീവനക്കാരനെ ഇന്ദിര പിന്തുടർന്നു, കുഴിയിലേക്ക് കിടത്തി മണ്ണിട്ട് മൂടുന്നതിന് മുൻപ് ഒരു നിമിഷം ഒരു സംശയം തീർക്കാൻ എന്നപോലെ ഇന്ദിര ആ കുഞ്ഞിന്റെ കാലിൽ തൊട്ടു .. തണുത്തുവിറച്ച ആ കുഞ്ഞിക്കാലിൽ ചൂട് സ്പർശനം ഏറ്റതോടെ ആ കുഞ്ഞി കാലുകൾ ഒന്ന് വിറച്ചു.. ഈ കുഞ്ഞിന് ജീവനുണ്ട് എന്ന് അറിയാതെ ഉറച്ച ശബ്‌ദത്തിൽ ഇന്ദിര പറഞ്ഞു... ആശുപത്രി ജീവനക്കാരനും ഒന്നമ്പരന്നു, എന്നിട്ട് പറഞ്ഞു ഡോക്ടർ മരിച്ചു എന്ന് വിധിയെഴുതിയതാണ്, ഇതിന്റെ ‘അമ്മ തന്നെ ഇതിനെ മറവ് ചെയ്യാൻ 200 രൂപയും തനിക്ക് തന്നിട്ടുണ്ട്.. വെറുതെ ഇതൊരു പ്രേശ്നമാക്കരുത് ഇത് കേട്ടതും ഒരൊറ്റ ചോദ്യമേ ഇന്ദിര ചോദിച്ചുള്ളൂ, ഈ പൊന്നു ജീവനെ ഞാൻ എടുത്തോട്ടെ ? ഞാൻ വളർത്തിക്കൊള്ളാം എനിക്കും മക്കളില്ല, ഞാൻ പൊന്നുപോലെ വർത്തിക്കൊള്ളാം എന്നും ആര് അറിയില്ല എന്നും ജീവനക്കാരാന് വാക്കും കയ്യിൽ ഉണ്ടായിരുന്ന രൂപയും ആ ജീവനക്കാരന്റെ കൈയിൽ കൊടുത്തു ഇന്ദിര മുന്നോട്ട് നടന്നു..
കുഞ്ഞിനേയും കൊണ്ട് ഭർത്താവിന്റെ അടുത്ത് എത്തി കാര്യങ്ങൾ പറഞ്ഞപ്പോൾ ആണാണോ അതോ പെണ്ണാണോ എന്നൊരു ചോദ്യമാണ് ഭർത്താവ് ചോദിച്ചത് പെണ്ണ് എന്ന് ഉത്തരം പറഞ്ഞതും ഇതിനെയും കൊണ്ട് എങ്ങോട്ടേലും പൊയ്ക്കോണം എന്നായിരുന്നു ഭർത്താവ് സേതുനാഥകുറിപ്പ് പറഞ്ഞത്. മാസം തികയാതെ ഉണ്ടായ കുഞ്ഞിനേയും കൊണ്ട് ഓട്ടോറിക്ഷ പിടിച്ച് ഇന്ദിര പല ആശുപത്രിയിലും കയറി ഇറങ്ങി, ആരും സഹായിക്കാൻ തയ്യാറായില്ല. ‘അമ്മ ഉപേക്ഷിച്ച ഇതിനെയും കൊണ്ട് വന്നാൽ പോലീസിൽ ഏൽപ്പിക്കും എന്നായിരുന്നു പല ആശുപത്രിയിൽ നിന്നും ലഭിച്ച മറുപടി. ഒടുവിൽ ഇന്ദിരയുടെ അവസ്ഥ കണ്ട് മനസ്സലിഞ്ഞ് ഓട്ടോ ഡ്രൈവർ ശിശുരോഗ വിദഗ്ധന്റെ അടുത്തെത്തിച്ചു. കുഞ്ഞിനെ ഡോക്ടർ പരിശോദിച്ചു.. മാസം തികയാതെ ഉണ്ടായ കുഞ്ഞായത് കൊണ്ട് തന്നെ പല പ്രേശ്നങ്ങളും അതിനുണ്ടായിരുന്നു. ഒടുവിൽ ഡോകട്ർ തന്നെ ഒരു മുറി കുട്ടിക്കായി ഒരുക്കി, ഗ്ളൂക്കോസ് ഡ്രിപ് മാത്രം നൽകി കുറെ ദിവസം അതിനെ സംരക്ഷിച്ചു. പിന്നീട് വീട്ടിൽ എത്തിയ ശേഷം കുഞ്ഞിനെ കൃഷ്ണമണി പോലെയാണ് ഇന്ദിര നോക്കിയത്. ഗ്ളൂക്കോസ് കുപ്പിയിൽ ചെറു ചൂട് വെള്ളം നിറച്ച് കുഞ്ഞിന് ചൂട് നൽകിക്കൊണ്ടിരുന്നു..
ഗർഭം നശിപ്പിക്കാൻ ചെയ്തത് കൊണ്ട് തന്നെ വേണ്ട വിധത്തിൽ കുഞ്ഞിന് പരിചരണമോ പൊക്കിൾ കൊടി മുറിക്കുകയോ ചെയ്തിരുന്നില്ല. കുഞ്ഞിനെ അത്ര സുരക്ഷയുടെ ആശുപത്രിയിൽ ഇടക്കിടക്ക് എത്തിക്കുക എന്നത് ഇന്ദിരയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരുന്നു.. 120 ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുഞ്ഞിന് വായിലൂടെ നേരിട്ട് വെള്ളം നല്കാൻ തുടങ്ങി. തുടക്കം വെറുപ്പായിരുന്നു എങ്കിലും ഒടുവിൽ ഇന്ദിരയോടൊപ്പം ഭർത്താവും കുഞ്ഞിനെ സ്നേഹിച്ചുതുടങ്ങി . അവൾക്ക് കീർത്തി എസ് കുറിപ്പ് എന്ന പേരും നൽകി. ഒരു വയസ് ആയിട്ടും മറ്റുകുട്ടികളെ പോലെ മുട്ടിലിഴയാണോ കമലാനും കീർത്തിക്ക് കഴിഞ്ഞില്ല. ശരീരം ഏകദേശം റെഡി ആയെങ്കിലും കാലുകൾക്ക് ശേഷിയുണ്ടായിരുന്നില്ല .. വൈകല്യങ്ങൾ ഉണ്ടായിട്ടും കീർത്തിയെ ഇന്ദിരയും സേതുനാഥക്കുറുപ്പും ഒരേ പോലെ സ്നേഹിച്ചു, പഠിക്കാൻ വിട്ടു, കീർത്തി എട്ടിൽ പഠിക്കുമ്പോൾ സേതുനാഥക്കുറുപ്പ് കാൻസർ വന്നു മരിച്ചു..
ഭർത്താവ് സേതുനാഥക്കുറുപ്പ് വിടപറഞ്ഞതോടെ മൂന്നു സെൻറ് സ്ഥലം വാങ്ങി ഇന്ദിര കുടിൽ കെട്ടി.. മുറുക്കാൻ കടയിലെ വരുമാനം കൊണ്ട് ഇരുവരും ജീവിക്കുന്നു.. പഠിത്തം പൂർത്തിയാക്കി നല്ലൊരു ജോലി വാങ്ങി അമ്മയെ സഹായിക്കണം എന്നാണ് കീർത്തിയുടെ ആഗ്രഹം.. ഇന്നും ജീവിതം വീൽ ചെയറിൽ ആണെങ്കിലും ഉറച്ച മനസുമായി ‘അമ്മ ഇന്ദിരയും ഒപ്പമുണ്ട് ..
ആരൊക്കെ ഈ ഭൂമിയിൽ നിന്നും പറിച്ചെറിയാൻ നോക്കിയാലും ദൈവം എന്നൊരാള് കൂടെ വിചാരിക്കണം എന്നത്തിനുള്ള ഉത്തമ ഉദാഹരണം ..