Mannar News

Mannar News പ്രാദേശിക വാർത്തകൾ ആദ്യം അറിയാൻ മാന്നാർ ന്യൂസ് It is also known as the Bell Metal Town.

Mannar is a small business town in Chengannur Taluk near to Veeyapuram and Haripad in Alappuzha distric of Kerala state,
India, on State Highway 6. Mannar in the Chengannurtaluk of Alleppey is also called the ‘Bell Metal Town of Kerala’! Situated on the banks of the captivating Pampa River, Manimala River, and AchamKovil River, this quaint village was the hosting ground of the renowned ‘Treaty of

Munnar’ that took place between Maharaja of Travancore and Kayamkulam King in 1742. A quaint and surreal town, Mannar is known for its metal production; especially bronze. On a visit to this scenic hamlet, visitors will get to witness the making of traditional bells which is one of the common household activities in the town of Mannar. Still untouched from the hands of urbanisation, it definitely makes it to the list of the astounding tourist attractions in Kerala! Location:Chengannur, Alleppey
Nearest Airport: Cochin International Airport (122km), Trivandrum International Airport (124km)
Nearest Railway Station: Chengannur (10km)
Nearest Bus Stand: KSRTC Bus Depot, Chengannur

ഫാ. ജോർജ്ജ് തോമസ് കല്ലുങ്കൽ അന്തരിച്ചു.ബഥനി ആശ്രമം മുൻ സുപ്പീരിയർ ജനറലും തിരുവല്ല ബഥനി ദയറാ ആശ്രമാംഗവുമായ ഫാ. ജോർജ്ജ് തോ...
24/08/2025

ഫാ. ജോർജ്ജ് തോമസ് കല്ലുങ്കൽ അന്തരിച്ചു.
ബഥനി ആശ്രമം മുൻ സുപ്പീരിയർ ജനറലും തിരുവല്ല ബഥനി ദയറാ ആശ്രമാംഗവുമായ ഫാ. ജോർജ്ജ് തോമസ് കല്ലുങ്കൽ ഒ.ഐ.സി. (74) അന്തരിച്ചു.
സംസ്ക്കാര ശുശ്രൂഷ ചൊവ്വാഴ്ച
ഉച്ച കഴിഞ്ഞ് 3 നു തുകലശ്ശേരി തിരുവല്ല ബഥനി ആശ്രമ ചാപ്പലിൽ നടത്തപ്പെടും. പരേതരായ കല്ലുങ്കൽ കെ. വി. തോമസ്, മറിയാമ്മ തോമസ് ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: തോമസ് ഏബ്രഹാം (ജോയി), സിസിലി. വടവാതൂർ പൗരസ്‌ത്യ വിദ്യാപിഠം, പൂന വേദവിജ്ഞാന പീഠം, എം.ഒ.സി. കോട്ടയം എന്നിവിടങ്ങളിൽ ദൈവ ശാസ്ത്ര പ്രൊഫസറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ആലുവ, കോട്ടയം, പൂന, തിരുവല്ല, എന്നീ ആശ്രമങ്ങളിലും കളത്തിപ്പടി, ആലുവ തോട്ടക്കാട്ടുക്കര, കീച്ചാൽ, തിരുവഞ്ചൂർ, വാകത്താനം, പാത്താമുട്ടം, പൂവത്തൂർ എന്നീ ഇടവകകളിൽ വികാ രിയായി ശുശ്രൂഷ ചെയ്‌തിട്ടുണ്ട്. നിലവിൽ അമ്പാട്ടുഭാഗം ഇടവക വികാരിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
ആദരാഞ്ജലികള്‍ 🌹🌹🌹

 #ഉദ്ഘാടനംമാന്നാർ സ്റ്റോർ ജംഗ്ഷനിൽ MLA ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ചു നിർമ്മിച്ച മിനി മാസ്റ്റ് ലൈറ്റിന്റ ഉദ്ഘാടനം ബഹുമാനപ...
24/08/2025

#ഉദ്ഘാടനം
മാന്നാർ സ്റ്റോർ ജംഗ്ഷനിൽ MLA ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ചു നിർമ്മിച്ച മിനി മാസ്റ്റ് ലൈറ്റിന്റ ഉദ്ഘാടനം ബഹുമാനപ്പെട്ട ഫിഷറീസ് സാംസ്കാരിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ നിർവ്വഹിച്ചു..

36 വർഷത്തിനുശേഷം 𝗣𝗕𝗖 പള്ളാത്തുരുത്തിയും വെള്ളംകുളങ്ങരയും ഒന്നിച്ചു  പച്ചത്തടിയിൽ വിസ്മയം തീർത്തുഇന്ന് കരുമാടി വള്ളംകളി ൽ...
24/08/2025

36 വർഷത്തിനുശേഷം 𝗣𝗕𝗖 പള്ളാത്തുരുത്തിയും വെള്ളംകുളങ്ങരയും ഒന്നിച്ചു പച്ചത്തടിയിൽ വിസ്മയം തീർത്തു
ഇന്ന് കരുമാടി വള്ളംകളി ൽ 🔥🔥
PBC Pallathuruthy ❤️
PBC Pallathuruthy Fans Club ❤️
Solly Melpadom ❤️

കരുമാടി ജലോത്സവം 2025
24/08/2025

കരുമാടി ജലോത്സവം 2025

24/08/2025
ഹരിപ്പാട്‌: നാടൻ പാട്ട് കലാകാരൻ കണ്ടല്ലൂർ അനന്തു (23) രാത്രി വീടിനകത്ത്  തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. കഴിഞ്ഞദിവസം ര...
24/08/2025

ഹരിപ്പാട്‌: നാടൻ പാട്ട് കലാകാരൻ കണ്ടല്ലൂർ അനന്തു (23) രാത്രി വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. അനന്തു കായംകുളം എന്നാണ് അറിയപ്പെട്ടിരുന്നത്.

അച്ഛൻ ആനന്ദൻ(ഭാഗവത പാരായണം),
അമ്മ രാജമ്മ. (സഹകരണ ബാങ്ക് ഓഡിറ്റ് ഓഫീസ്, ഹരിപ്പാട്),

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രതിസന്ധിയെ ഘട്ടങ്ങളിൽ കൗൺസിലറുടെ സഹായം തേടുക. )

ആദരാഞ്ജലികള്‍ 🌹🌹🌹

നെഹ്‌റു ട്രോഫി വള്ളംകളി: ഫലം പ്രവചിച്ച് സമ്മാനം നേടാംആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് ട്രോഫി സ്വന്തമാ...
24/08/2025

നെഹ്‌റു ട്രോഫി വള്ളംകളി: ഫലം പ്രവചിച്ച് സമ്മാനം നേടാം

ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന്‍ വള്ളത്തിന്റെ പേര് പ്രവചിച്ച് സമ്മാനം നേടാം.

നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്.

വിജയിക്ക് ആലപ്പുഴ പാലത്ര ഫാഷന്‍ ജ്വല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന പി.ടി. ചെറിയാന്‍ സ്മാരക കാഷ് അവാര്‍ഡ് (10001 രൂപ) സമ്മാനമായി ലഭിക്കും.

ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനലില്‍ ഒന്നാമത് ഫിനിഷ് ചെയ്ത് നെഹ്‌റു ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന്റെ പേര്, എന്‍ട്രി അയയ്ക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ *തപാൽ കാർഡിൽ എഴുതിയാണ് അയക്കേണ്ടത്.*

ഒരാള്‍ക്ക് ഒരു വള്ളത്തിന്റെ പേര് മാത്രമേ പ്രവചിക്കാനാകൂ. ഒന്നിലധികം പേരുകള്‍ അയയ്ക്കുന്നവരുടെ എന്‍ട്രികള്‍ തള്ളിക്കളയും.

കാർഡിൽ നെഹ്‌റു ട്രോഫി പ്രവചനമത്സരം- 2025 എന്നെഴുതണം.

28ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കുന്ന എന്‍ട്രികളാണ് പരിഗണിക്കുക.

വിലാസം: കണ്‍വീനര്‍,
നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി,
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്,
സിവില്‍ സ്റ്റേഷന്‍,
ആലപ്പുഴ- 688001.
ഫോണ്‍: 0477 2251349.

24/08/2025

ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്‌ഐമാരുടെ പരാതി; 'മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചു

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്‌ഐമാര്‍. ഡിഐജി അജിതാ ബീഗത്തിനാണ് പരാതി നല്‍കിയത്.

മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചുവെന്നാണ് പരാതികളില്‍ ആരോപിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജിക്കാണ് പരാതി നല്‍കിയത്.

തലസ്ഥാനത്തുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി. തെക്കന്‍ ജില്ലയില്‍ ജില്ലാ പൊലീസ് മേധാവിയായിരുന്നപ്പോള്‍ ഉദ്യോഗസ്ഥന്‍ സന്ദേശമയച്ചുവെന്നാണ് പരാതി.

രണ്ട് വനിതാ എസ്‌ഐമാരാണ് പരാതിക്കാര്‍. തിരുവനന്തപുരത്ത് സുപ്രധാന ചുമതലയിലാണ് ഐപിഎസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. അതീവ രഹസ്യമായി പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. പരാതിക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. രണ്ട് പരാതിക്കാരും പരാതിയില്‍ ഉറച്ചുനില്‍ക്കുകയും മൊഴി നല്‍കുകയും ചെയ്തു.

ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. തലസ്ഥാനത്ത് ഇപ്പോള്‍ വളരെ പ്രധാനപ്പെട്ട ചുമതലയിലാണ് ഇദ്ദേഹമുള്ളത്. പരാതിക്കാര്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അജിത ബീഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഡിജിപിയോട് ശുപാര്‍ശ ചെയ്യേണ്ടി വരും. പരാതി ഇവര്‍ക്ക് ലഭിച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞെന്നാണ് വിവരം. എന്നാല്‍ എന്ത് നടപടിയെടുത്തുവെന്ന് പൊലീസിലെ ഉന്നതര്‍ വ്യക്തമാക്കുന്നില്ല

24/08/2025

കോട്ടയം ചിങ്ങവനത്ത് പേപ്പർ മില്ലിലെ യന്ത്രത്തില്‍ കുരുങ്ങി തലയിടിച്ച്‌ വീണ സൂപ്പർ വൈസറായ യുവതിയ്ക്ക് ദാരുണാന്ത്യം.

പനച്ചിക്കാട് നെല്ലിക്കല്‍ സ്വദേശിനിയായ ബിനു ബിനു (43) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് 5.30 ഓടെ ചിങ്ങവനം ചന്തക്കവലയിലെ സെൻ്റ് മേരീസ് പേപ്പർ മില്ലിലായിരുന്നു അപകടം.

ജോലിക്കിടെ ഷോള്‍ മില്ലിലെ മെഷീനിന്റെ ബെല്‍റ്റില്‍ കുടുങ്ങി ബിനു മറിഞ്ഞുവീഴുകയായിരുന്നു.

തല ഇടിച്ചാണ് ഇവർക്ക് പരിക്കേറ്റത്. ജീവനക്കാർ ചേർന്ന് ഇവരെ കോട്ടയത്തെ ഭാരത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പോലീസ് കേസെടുത്തു.

24/08/2025

മാലിന്യടാങ്കിൽ കണ്ടെത്തിയ മൃതദേഹം കാണാതായ ശാന്തയുടേത്, 12 പവൻ ആഭരണം കാണാനില്ല; കൊലപാതകിക്കായി തിരച്ചിൽ ഊർജിതം.

കോതമംഗലം ഊന്നുകല്ലിന് സമീപം ആൾതാമസമില്ലാത്ത വീടിന്‍റെ മാലിന്യ ടാങ്കിനുള്ളിൽ കൊലപ്പെടുത്തി ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. പെരുമ്പാവൂർ വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴം ബേബിയുടെ ഭാര്യ ശാന്തയാണ് (61) മരിച്ചത്. നേര്യമംഗലത്ത് വാടകക്ക്​ താമസിക്കുന്ന അടിമാലി സ്വദേശി പാലക്കാട്ടേൽ രാജേഷാണ് കൊലപാതകത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഊന്നുകല്ലിൽ അടച്ചിട്ടിരിക്കുന്ന ഹോട്ടലിന്‍റെ പിന്നിലെ വീട്ടിൽ വെള്ളിയാഴ്ച ഉച്ചക്കാണ് മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂര്‍ സ്വദേശി ഫാ. മാത്യൂസ് കണ്ടോത്തറക്കലിന്‍റേതാണ് ഹോട്ടലും വീടും. വീടിന്റെ അടുക്കളഭാഗത്തെ വർക്ക്​ ഏരിയയിലെ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്.

ദിവസങ്ങൾക്കുമുമ്പ്​ വീട്ടിൽ മോഷണശ്രമം നടന്നതായി ഊന്നുകൽ സ്റ്റേഷനിൽ ഫാ. മാത്യൂസ് പരാതി നൽകിയിരുന്നു. വീട്ടിൽനിന്ന്​ ദുർഗന്ധം വമിച്ചതിനെത്തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീടിന്‍റെ വർക്ക് ഏരിയയുടെ ഗ്രില്ല് തകർത്ത നിലയിലാണ്. മാന്‍ഹോളില്‍നിന്ന് പുറത്തെടുത്ത മൃതദേഹത്തിൽ വസ്ത്രങ്ങളോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. ഒരു ചെവി മുറിച്ചനിലയിലാണ്. വീടിന്‍റെ വര്‍ക്ക് ഏരിയയിൽവെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ഓടയിൽ ഒളിപ്പിക്കുകയായിരുന്നു. ശാന്തയുടെ ബന്ധുക്കൾ സംഭവസ്ഥലത്ത് എത്തിയെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മെഡിക്കൽ കോളജിലെത്തി ശനിയാഴ്ച മൃതദേഹം തിരിച്ചറിഞ്ഞു. 18 മുതൽ ഇവരെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇവർ ധരിച്ചിരുന്ന 12 പവനോളം ആഭരണവും നഷ്ടമായിട്ടുണ്ട്. കൊല്ലപ്പെട്ട ശാന്തയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. നഷ്ടപ്പെട്ട സ്വർണവും പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച കാറും കണ്ടെടുത്തതായി സൂചനയുണ്ട്. ശാന്തയുടെ മക്കൾ: ബിജിത്ത്, ബിന്ദു. മരുമകൾ: ഐശ്വര്യ. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം നേര്യമംഗലം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

24/08/2025

പതിനേഴുകാരിയുമായി സൗഹൃദത്തിലായ 50കാരനെ വിളിച്ചുവരുത്തി കൈയും കാലും തല്ലിയൊടിച്ച് ബന്ധുവും സുഹൃത്തുക്കളും.

പതിനേഴുകാരിയുമായി സൗഹൃദത്തിലായ 50കാരനെ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച് പെൺകുട്ടിയുടെ ബന്ധുവും സുഹൃത്തുക്കളും.

കമ്പി ഉപയോഗിച്ച് ഇയാളുടെ കൈയും കാലും തല്ലിയൊടിക്കുകയായിരുന്നു.

അഴിക്കോട് സ്വദേശിയായ റഹീമിനാണ് മർദനമേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റഹീമിന്റെ വലതുകൈയും കാലുമാണ് കമ്പുകൾ ഉപയോഗിച്ച് അടിച്ച് പൊട്ടിച്ചത്. ശനിയാഴ്ച ഉച്ചക്ക് തിരുവനന്തപുരം തിരുവല്ലം ജഡ്ജിക്കുന്നിന് മുകളിലുള്ള ഗ്രൗണ്ടിലാണ് സംഭവം. വിതുര സ്വദേശിയായ പെൺകുട്ടിയുമായി ഇയാൾക്ക് പരിചയമുണ്ടായിരുന്നു. ഇയാൾ മൊബൈൽ ഫോണിൽ അയക്കുന്ന സന്ദേശങ്ങൾ ബന്ധു കണ്ടിരുന്നു. തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്തു.

തുടർന്ന് റഹീമിനെ ഫോണിൽ വിളിച്ച് ജഡ്ജിക്കുന്നിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ഗ്രൗണ്ടിൽ വെച്ച് പെൺകുട്ടിയുമായുള്ള സൗഹൃദത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു. ഇതിന് കൃത്യമായ മറുപടി ലഭിക്കാതിരുന്നതോടെ ഇവർ കമ്പി ഉപയോഗിച്ച് റഹീമിന്റെ കൈയും കാലും തല്ലിയൊടിക്കുകയായിരുന്നു. ഇയാളെ മർദിച്ചതിന് ശേഷം സംഘം പെൺകുട്ടിയുമായി സ്ഥലംവിട്ടു.

മർദനമേറ്റ റഹീമി​നെ രാത്രിയോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് തിരുവല്ലം എസ്.എച്ച്.ഒ ജെ.പ്രദീപ് പറഞ്ഞു. റഹീമിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതൊരു പ്രത്യേക ഫീൽ ആണ് 😅
24/08/2025

അതൊരു പ്രത്യേക ഫീൽ ആണ് 😅

Address

Mannar
689622

Website

Alerts

Be the first to know and let us send you an email when Mannar News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share