06/07/2025
സ്നേഹം വിളമ്പി ബാലചന്ദ്രനും വത്സമ്മയും, 5 രൂപയുടെ രുചിക്ക് 55 വയസ്.
മല്ലപ്പള്ളി : ജില്ലാ അതിര്‍ത്തിയായ കുളത്തൂരില്‍ കഴിഞ്ഞ 55 വര്‍ഷമായി അതിരുകള്‍ ഇല്ലാതെ അഞ്ച് രൂപയ്ക്ക് സ്നേഹപലഹാരങ്ങള്‍ വിളമ്പുകയാണ് ഭഗവതിപ്പറമ്ബില്‍ പി.പി.ബാലചന്ദ്രനും (75), ഭാര്യ വത്സമ്മ (65) യും.
ദിവസവും രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഉഴുന്നവട, പരിപ്പുവട, അരിവട, നാടന്‍ വെട്ടുകേക്ക്, ഏത്തയ്ക്കാപ്പം, ബോണ്ട, ബോളി, സുഖിയന്‍ എന്നിവ ഇവിടെ ലഭിക്കും. പലഹാരങ്ങള്‍ക്കെല്ലാം അഞ്ചുരൂപ മാത്രം എന്നതാണ് ദമ്പതികളുടെ കാര്‍ത്തിക് ഹോട്ടലിന്റെ പ്രത്യേകത. പ്രഭാതഭക്ഷണത്തിന് ദോശയും ഇഡ്ഡലിയും ചട്ണിയും ഉറപ്പാണ്. അന്നും ഇന്നും ആട്ടുകല്ലില്‍ അരച്ചെടുക്കുന്ന മാവിലാണ് വിഭവങ്ങള്‍.
മിതമായവിലയില്‍ സ്വാദൂറും വിഭവങ്ങള്‍ തേടി കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്ന് നിരവധിയാളുകള്‍ എത്താറുണ്ട്. 1967ല്‍ ഹോട്ടല്‍ ആരംഭിക്കുമ്പോൾ രാവിലെ മുതല്‍ രാത്രി വരെ ഭക്ഷണം വിളമ്പിയിരുന്നു. അക്കാലത്ത് മീന്‍ കൂട്ടിയുള്ള ഊണിന് 40 രൂപ മറ്റു ഹോട്ടലുകള്‍ ഇൗടാക്കിയിരുന്നെങ്കില്‍ ബാലചന്ദ്രന്‍ വാങ്ങിയിരുന്നത് 20 രൂപ മാത്രം. ദിവസേന 200ന് മുകളില്‍ ഊണുകളാണ് അന്ന് വിറ്റിരുന്നത്.
കാര്യമായി കച്ചവടം നടന്നിരുന്നെങ്കിലും അമിതലാഭത്തിന് ശ്രമിക്കാത്തതിനാല്‍ അന്നത്തെ ചെലവുകള്‍ കഷ്ടിച്ച് തള്ളിനീക്കുവാന്‍ മാത്രമെ ഈ കുടുംബത്തിന് കഴിഞ്ഞിരുന്നുള്ളൂ.
എങ്കിലും തെല്ലും ആശങ്കകള്‍ ഇല്ലാതെ ഈ വയോധിക ദമ്പതികൾ ജീവിതം മുന്നോട്ട് നയിക്കുന്നു. കഴിഞ്ഞ 21 വര്‍ഷമായി ലഘുപ്രഭാത ഭക്ഷണങ്ങളിലാണ് ശ്രദ്ധ.
എല്ലാ പോസ്റ്റുകൾക്കും വീഡിയോകൾക്കും ലൈക്ക് ബട്ടൺ, ഷെയർ ബട്ടൺ അമർത്തുക കമന്റ് ചെയ്യുക എന്നാൽ മാത്രമേ നിങ്ങൾക്ക് street food kerala യെ ഫേസ്ബുക്ക് എന്നും കാണിച്ചു തരൂ ❤️❤️