10/06/2026
രണ്ടരവയസുകാരി മകളെ കിണറ്റിൽ എറിഞ്ഞു കൊന്ന 'അമ്മ' ശ്രീതുവിന് ജാമ്യം.
2025 ജനുവരിലായിരുന്നു കേരളക്കരയെയും മനുഷ്യ മനഃസാക്ഷിയെയും ഞെട്ടിച്ച സംഭവമുണ്ടായത് . വീട്ടിലെ കിണറ്റിൽ നിന്നും രണ്ടര വയസുകാരി ദേവേന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കുട്ടിയെ കാണാനില്ല എന്ന പരാതിയിൽ നടത്തിയ അന്വഷണത്തിലായിരുന്നു കുട്ടിയെ മരിച്ച നിലയിൽ കിണറ്റിൽ നിന്നും കണ്ടെത്തിയത് . പിന്നീട് നടത്തിയ വിശദമായ അന്വഷണത്തിൽ കുട്ടിയുടെ അമ്മയുടെ സഹോദരൻ ഹരികുമാറാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നുള്ള സംശയം ഉയരുകയും ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു .
എന്നാൽ പിന്നീട് ഹരികുമാറിനെ വിശദമായ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിൽ 'അമ്മ ശ്രീതു തന്നെ പ്രതിയാണ് എന്ന വഴിത്തിരിവിലേക്ക് എത്തിയത് . യാതൊരു മനഃസാക്ഷിയും ഇല്ലാതെ കുഞ്ഞിനെ ഇല്ലാന്നാക്കിയ അമ്മ ശ്രീതുവിന് ഇപ്പോഴിതാ ഹൈ കോടതി ജാമ്യം നൽകിയിട്ടുണ്ട് . ഒരു ലക്ഷം രൂപയും രണ്ട് ആൾജാമ്യം തുടങ്ങിയ ഉപാധികളോടയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത് .
രണ്ടര വയസ്സ് മാത്രം പ്രായമുള്ള സ്വന്തം മകളെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയ്ക്ക് ജാമ്യം ലഭിച്ചെന്ന വാർത്ത വേദനയും ചോദ്യങ്ങളും ഉയർത്തുകയാണ്.