08/06/2025
വർഷങ്ങൾക്ക് മുമ്പ് ഒരു മൺസൂൺ കാലത്തായിരുന്നു ഈ നഗരത്തിലേക്ക് ആദ്യമായി വന്നത്. അന്നത്തെ ആ ഓർമ്മ എന്നെ വിടാതെ പിന്തുടർന്നു. നാളുകൾക്കിപ്പുറം ഇതേ നഗരത്തിൽ കൊണ്ടെത്തിച്ചതും ആ ദിവസങ്ങൾ സമ്മാനിച്ച ഓർമ്മയിൽ നിന്നും ഞാനറിയാതെ എന്നെ നയിച്ച ആഗ്രഹമായിരിക്കാം...
ഇവിടെ മാത്രം ഞാനറിഞ്ഞ മഴയുണ്ട്, കാറ്റുണ്ട്, തണലുണ്ട്, ആൾത്തിരക്കുണ്ട്, ശാന്തതയുണ്ട്...
ഇത് വെറുമൊരു ആൾത്തിരക്കുള്ള നഗരം മാത്രമായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഓരോ ബിത്തികൾക്കും ജീവനുള്ളതുപോലെ സുന്ദരമാണ്. മനുഷ്യരാൽ നിർമ്മിക്കപ്പെട്ടതോ പ്രകൃതിയാൽ രൂപപ്പെട്ടതോ എന്ന തോന്നലിനെ ഉണർത്തുന്ന നഗരം.
ഒന്നു കാതോർത്താൽ ഹിന്ദുസ്ഥാനി ഗസലുകളുടെ ഈണം കേൾക്കുന്നത് പോലെ തോന്നാം...
ഹാർമോണിയത്തിൻ്റെ മുഴക്കമ്മെങ്കിലും അനുഭവപ്പെടാം...
ഒന്നും കെട്ടിപ്പടുക്കാനല്ല.
ഈ ആൾക്കൂട്ടത്തിനിടയിൽ ഒരു മൂലയിൽ അന്തിയുറങ്ങാൻ...
ഈ പുലരികൾക്കൊപ്പം ഉണരാൻ...
ഈ തെരുവുകളിൽ അലയാൻ...
ഈ തണലേറ്റ് നിറയാൻ...
ഇവിടെ തുടരാൻ...
അത്രമാത്രം.