MBM

MBM MALAYALAM NEWS AND ENTERTAINMENT

മുംബൈ: ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന് വിലക്കേര്‍പ്പെടുത്തി ചലച്ചിത്ര സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എം...
27/05/2026

മുംബൈ: ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന് വിലക്കേര്‍പ്പെടുത്തി ചലച്ചിത്ര സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ്ഡോണ്‍ 3 എന്ന ചിത്രത്തില്‍നിന്ന് അവസാനനിമിഷം പിന്മാറിയത് ചൂണ്ടിക്കാട്ടിയാണ് നടപടി. നിര്‍മാണക്കമ്പനിയായ എക്‌സല്‍ എന്റര്‍ടെയ്ന്‍മെന്റ് ആണ് രണ്‍വീറിനെതിരേ സംഘടനയെ സമീപിച്ചത്. ചിത്രീകരണം തുടങ്ങാനിരിക്കെ അവസാനനിമിഷം രണ്‍വീര്‍ പിന്മാറിയത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് നിര്‍മാണക്കമ്പനി ആരോപിക്കുന്നു. തങ്ങളുമായി രണ്‍വീര്‍ മൂന്ന് ചിത്രങ്ങള്‍ക്കുള്ള കരാറില്‍ ഏര്‍പ്പെട്ടിരുന്നതായും പരാതിയില്‍ പറയുന്നു.45 കോടി നഷ്ടപരിഹാരമായി നല്‍കണമെന്നാണ് നിര്‍മാണക്കമ്പനിയുടെ ആവശ്യം. പ്രശ്‌നത്തില്‍ പരിഹാരമുണ്ടാവുന്നതുവരെ താരവുമായി സഹകരിക്കരുതെന്ന് സംഘടന നിര്‍ദേശം നല്‍കി.... #

ന്യൂസ് കാർഡുകളിലും റീലുകളിലും പരസ്യം ചെയ്യാം...
ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്താൻ ഒരുമാസത്തേക്ക് വെറും 5,500/- രൂപ മാത്രം.
Call/WhatsApp : 9037168951

ഡല്‍ഹി: നീണ്ട ചര്‍ച്ചയ്ക്കും വിവാദങ്ങള്‍ക്കും ശേഷം വി.ഡി. സതീശന്‍ കേരളാമുഖ്യമന്ത്രിയാകും. പത്തുദിവസം നീണ്ടുനിന്ന ആകാംഷയ്...
14/05/2026

ഡല്‍ഹി: നീണ്ട ചര്‍ച്ചയ്ക്കും വിവാദങ്ങള്‍ക്കും ശേഷം വി.ഡി. സതീശന്‍ കേരളാമുഖ്യമന്ത്രിയാകും. പത്തുദിവസം നീണ്ടുനിന്ന ആകാംഷയ്ക്കും അനിശ്ചിതത്വത്തിനും ശേഷം ഹൈക്കമാന്റ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.ഇന്ന് രാവിലെ നടന്ന ഹൈക്കമാന്റ് നേതാക്കളുടെ കൂടിക്കാഴ്ചകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് വി.ഡി.സതീശനെ തന്നെ കേരളത്തെ നയിക്കാന്‍ തെരഞ്ഞെടുത്തത്. ഇടതുപക്ഷത്തിന്റെ പത്തുവര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ച്‌ യുഡിഎഫിനെ തിരികെ് കൊണ്ടുവന്നത് വി.ഡി. സതീശന്റെ നേതൃത്വത്തിലായിരുന്നു.
നേരത്തേ 102 സീറ്റുകള്‍ നേടി വന്‍ വിജയം നേടിയതിന് പിന്നാലെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദവുമായി രംഗത്ത് വരികയായിരുന്നു. ഇന്ന് രാവിലെ തന്നെ വി.ഡി. സതീശന്‍ ആലുവയിലെ വീട്ടില്‍ നിന്നും കുടുംബസമേതം തിരുവനന്തപുരത്തേക്ക് പോയിരുന്നു. കെ.സി. വേണുഗോപാല്‍ ഡല്‍ഹിയില്‍ തുടരുമ്പോള്‍ രമേശ് ചെന്നിത്തല സ്വന്തം വീട്ടിലായിരുന്നു. കെ.സി. വേണുഗോപാലിനെ രാവിലെ രാഹുല്‍ഗാന്ധി തന്റെ വസതിയിലേക്ക് കൂടിക്കാഴ്ചയ്ക്കായി വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ രമേശ് ചെന്നിത്തലയെ വിളിച്ച്‌ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖര്‍ഗേ വിളിച്ച്‌ അറിയിക്കുകയായിരുന്നു. ഖര്‍ഗേ അതിന് മുമ്പ് മുസ്‌ളീം ലീഗ് നേതാക്കളായ സാദിഖലി തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും വിളിച്ചു വിവരം പറഞ്ഞിരുന്നു.ആദ്യം മുതല്‍ തന്നെ മുസ്‌ളീംലീഗ് നേതാക്കള്‍ വി.ഡി. സതീശനെ പിന്തുണച്ച്‌ രംഗത്ത് വന്നിരുന്നു. ഹൈക്കമാന്റിന്റെ തീരുമാനം വന്ന ശേഷം ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം എടുക്കാമെന്നുമായിരുന്നു നേരത്തേ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രതികരണം. പാര്‍ട്ടിയെടുക്കുന്ന ഏതു തീരുമാനം അംഗീകരിക്കുമെന്ന് കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തിന് ശേഷം ദേശീയ നേതാക്കള്‍ കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ മടങ്ങുകയും കേരളത്തില്‍ പ്രഖ്യാപനം നടത്തുകയും ചെയ്യും. അതിന് ശേഷമായിരിക്കും സത്യപ്രതിജ്ഞയും മറ്റു മന്ത്രിമാരേയും അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കുക... #

ന്യൂസ് കാർഡുകളിലും റീലുകളിലും പരസ്യം ചെയ്യാം...
ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്താൻ ഒരുമാസത്തേക്ക് വെറും 5,500/- രൂപ മാത്രം.
Call/WhatsApp : 9037168951

      ..     #                            ന്യൂസ് കാർഡുകളിലും റീലുകളിലും പരസ്യം ചെയ്യാം... ലക്ഷക്കണക്കിന് ആളുകളിലേക്ക് എത...
08/05/2026

.. #

ന്യൂസ് കാർഡുകളിലും റീലുകളിലും പരസ്യം ചെയ്യാം...
ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്താൻ ഒരുമാസത്തേക്ക് വെറും 5,500/- രൂപ മാത്രം.
Call/WhatsApp : 9037168951

പ്രമുഖ നടൻ സന്തോഷ് കെ നായർ വാഹനാപകടത്തില്‍ മരണപ്പെട്ടു. പത്തനംതിട്ട ഏനാത്തു വച്ചായിരുന്നു വാഹനാപകടം നടന്നത്.സന്തോഷ് കെ ന...
05/05/2026

പ്രമുഖ നടൻ സന്തോഷ് കെ നായർ വാഹനാപകടത്തില്‍ മരണപ്പെട്ടു. പത്തനംതിട്ട ഏനാത്തു വച്ചായിരുന്നു വാഹനാപകടം നടന്നത്.സന്തോഷ് കെ നായർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സന്തോഷ് ചികിത്സയില്‍ ആയിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ സന്തോഷിന്റെ ഭാര്യക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.അവർ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇടിച്ച ലോറിയുടെ ഡ്രൈവർക്കും പരിക്കുണ്ട്. ഇടക്കാലത്ത് സിനിമകളില്‍ നിന്ന് വിട്ടുനിന്ന സന്തോഷ് അടുത്തിടെ വീണ്ടും സജീവമായിരുന്നു. അവസാനമായി കൃഷ്‌ണദാസ് മുരളി ഒരുക്കിയ സൂപ്പർഹിറ്റ് ചലച്ചിത്രം മോഹിനിയാട്ടത്തില്‍ താരം ശ്രദ്ധേയമായ വേഷം ചെയ്‌തിരുന്നു.
തിരുവനന്തപുരം സ്വദേശിയാണ് സന്തോഷ് കെ നായർ. ഹെഡ് മാസ്‌റ്ററായിരുന്ന സിഎൻ കേശവൻ നായരും അധ്യാപികയായിരുന്ന രാജലക്ഷ്‌മിയമ്മയും ആണ് മാതാപിതാക്കള്‍. തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഭാര്യ ശുഭശ്രീയും ഒരു മകളും ഉള്‍പ്പെടുന്നതാണ് കുടുംബം.1982-ല്‍ പുറത്തിറങ്ങിയ 'ഇതു ഞങ്ങളുടെ കഥ' എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് കെ നായർ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നൂറിലധികം സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു. നായകനായും വില്ലനായും സഹനടനായും വിവിധ തരത്തിലുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.നാട്ടുരാജാവ്, റണ്‍വേ, വെട്ടം, കൊച്ചി രാജാവ്, ചന്ദ്രോത്സവം, ദി ടൈഗർ, കാര്യസ്ഥൻ, സൗണ്ട് തോമ തുടങ്ങിയ സിനിമകളില്‍ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമാണ്. അടുത്തകാലത്തും 1921: പുഴ മുതല്‍ പുഴ വരെ, മോഹിനിയാട്ടം പോലുള്ള ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. മോഹിനിയാട്ടം തീയറ്ററുകളില്‍ നിറഞ്ഞോടുന്ന സമയത്താണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.സിനിമയ്ക്ക് പുറമെ ടെലിവിഷൻ രംഗത്തും സന്തോഷ് കെ നായർ സജീവമായിരുന്നു. സ്വപ്‌നം, ശ്രീകൃഷ്‌ണൻ തുടങ്ങിയ സീരിയലുകളില്‍ അദ്ദേഹം അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ അദ്ദേഹം സജീവമായിരുന്നു. അഴിമുഖങ്ങളിലൂടെയും മറ്റ് കാര്യങ്ങളിലൂടെയും പുതുതലമുറയ്ക്കും സുപരിചിതനായിരുന്നു അദ്ദേഹം.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന് കൊളത്തൂർ മണ്ഡലത്തില്‍ അപ്രതീക്...
04/05/2026

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന് കൊളത്തൂർ മണ്ഡലത്തില്‍ അപ്രതീക്ഷിത പരാജയം.നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) സ്ഥാനാർത്ഥി വി എസ് ബാബുവാണ് സ്റ്റാലിനെ അട്ടിമറിച്ചത്. 2021 ല്‍ 70,000-ത്തിലധികം വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ സ്റ്റാലിൻ അടിതെറ്റി വീണത്. മുഖ്യമന്ത്രി തന്നെ പരാജയപ്പെട്ടത് തമിഴ്നാട് രാഷ്ട്രീയത്തെയും ഡി എം കെ കേന്ദ്രങ്ങളെയും രാജ്യത്തെയും ഒരുപോലെ വിസ്മയിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ സ്റ്റാലിൻ നേരിടുന്ന നാലാമത്തെ തോല്‍വിയാണിത്. സ്റ്റാലിന്റെ പഴയ വിശ്വസ്തനും ഡി എം കെ മുൻ എംഎല്‍എയുമായ വി എസ്. ബാബുവാണ് ഇത്തവണ അട്ടിമറി വീരനായത്. 2011 ല്‍ കൊളത്തൂരില്‍ സ്റ്റാലിൻ ആദ്യമായി മത്സരിക്കുമ്പോള്‍ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്നു അന്ന് ഡി എം വീട്ടിയാണ് ബാബു ഇപ്പോള്‍ നിയമസഭയിലേക്ക് എത്തുന്നത്.
ജനനായകനായി വിജയ്
അതേസമയം തമിഴ്നാട്ടില്‍ വൻ കുതിപ്പുമായി വിജയുടെ ടി വി കെ അധികാരത്തിലേറുമെന്നാണ് വ്യക്തമാകുന്നത്. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 234 സീറ്റുകളില്‍ 108 സീറ്റുകളില്‍ ടി വി കെ സ്ഥാനാർഥികള്‍ വിജയിക്കുകയോ ലീഡ് ചെയ്യുകയോ ആണ്. ഡി എം കെ 60 സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ എ ഐ എ ഡി എംകെ 65 സീറ്റുകളിലാണ് മുന്നിട്ടുനില്‍ക്കുന്നത്. ആദ്യ ഘട്ടത്തില്‍ തന്നെ ടി വി കെ വൻ ലീഡ് നേടിയതിന് പിന്നാലെ ഡി എം കെ ആസ്ഥാനം ആളൊഴിഞ്ഞ അവസ്ഥയിലായി. അപ്രതീക്ഷിത തിരിച്ചടി നേരിട്ടതോടെ രാവിലെ വിജയം ആഘോഷിക്കാനായി എത്തിയ ഡി എം കെ പ്രവർത്തകർ ഒരുക്കിയിരുന്ന പന്തലുകളും കസേരകളും നീക്കുന്ന കാഴ്ചയാണ് ചെന്നൈയിലെ ഡി എം കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ കാണാനാവുന്നത്. സാധാരണഗതിയില്‍ തിരഞ്ഞെടുപ്പ് ഫലദിവസം സജീവമായിരിക്കുന്ന പാർട്ടി ഓഫീസ് ഇപ്പോള്‍ ഏറെക്കുറെ വിജനമായിക്കഴിഞ്ഞു. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ തമിഴ്നാടിന്റെ പരമ്പരാഗത ദ്രാവിഡ പാർട്ടികളെ ബഹുദൂരം പിന്നിലാക്കിയാണ് നടൻ വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ കുതിപ്പ്. നഗരപ്രദേശങ്ങളില്‍ വിജയുടെ പാർട്ടിക്ക് ലഭിക്കുന്ന വൻ പിന്തുണ ഡി എം കെയുടെ വോട്ട് ബാങ്കില്‍ വലിയ രീതിയിലുള്ള വിള്ളലുണ്ടാക്കിയിട്ടുണ്ട്.

കേരളം ആകാംഷയോടെ കാത്തിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിനായി സ്ട്രോംഗ്റൂമുകള്‍ തുറന്നു.പോളിംഗ് ഉദ്യോഗസ്ഥര്‍ ...
04/05/2026

കേരളം ആകാംഷയോടെ കാത്തിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിനായി സ്ട്രോംഗ്റൂമുകള്‍ തുറന്നു.പോളിംഗ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പോസ്റ്റല്‍വോട്ടുകള്‍ ആദ്യം എണ്ണും. അതിന് ശേഷമായിരിക്കും വോട്ടിംഗ് മെഷീനുകള്‍ എണ്ണിത്തുടങ്ങുക. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ വിജയികളാരെന്ന് 12 മണിയോടെ ഏകദേശം വിവരങ്ങള്‍ അറിയാനാകും.
സ്ട്രോംഗ് റൂമുകള്‍ തുറക്കുന്നത് ചിത്രീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫ് മൂന്നാമൂഴം ലക്ഷ്യമിടുമ്പോള്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. സിപിഐഎം നയിക്കുന്ന ഇടതു മുന്നണിയും കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും നേർക്കുനേർ മത്സരിച്ച കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്.സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് ഒരൊറ്റ ഘട്ടമായി ഏപ്രില്‍ 9ന് വോട്ടെടുപ്പ് നടന്നത്. 79.70 ശതമാനമായിരുന്നു ഇത്തവണ കേരളത്തിലെ പോളിംഗ് ശതമാനം. ഏപ്രില്‍ 29ന് പുറത്ത് വന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും യുഡിഎഫ് ഭരണം തിരിച്ച്‌ പിടിക്കുമെന്നാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ വിലയിരുത്തപ്പെടുന്നത്.രാവിലെ ഏഴോടെ സ്‌ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ സ്‌ട്രോങ്‌ റൂമുകള്‍ തുറക്കും. ഇത്‌ വീഡിയോയില്‍ ചിത്രീകരിക്കും. എട്ടിന്‌ പോസ്‌റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണിത്തുടങ്ങും. 500 പോസ്‌റ്റല്‍ ബാലറ്റുകള്‍ക്ക്‌ ഒരു ടേബിള്‍ എന്ന ക്രമത്തിലാണ്‌ സജ്‌ജീകരിച്ചിരിക്കുന്നത്‌. ഒന്‍പതോടെ കേരളം ആവേശത്തോടെ കാത്തിരിക്കുന്ന ഫലത്തിന്റെ ആദ്യ സൂചനകള്‍ വന്നുതുടങ്ങും. പതിനൊന്ന്‌ മണിയോടെ കേരളത്തിന്റെ അടുത്ത ഭരണം ആര്‍ക്കെന്നതിന്റെ ഏകദേശ ചിത്രം തെളിയുമെന്നാണ്‌ കമ്മിഷന്‍ വ്യക്‌തമാക്കുന്നത്‌.ഓരോ നിയോജക മണ്‌ഡലത്തിനും ഏഴു മുതല്‍ 14 വരെ കൗണ്ടിങ്‌ ടേബിളുകളാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഓരോ റൗണ്ടിലും പരമാവധി 14 ബൂത്തുകളിലെ വോട്ടുകള്‍ വരെ എണ്ണാന്‍ സാധിക്കും. ഒരു വോട്ടിങ്‌ മെഷീനിലെ ഫലം അറിയാന്‍ അഞ്ചു മുതല്‍ എട്ടു മിനിറ്റ്‌ വരെയാണു കണക്കാക്കുന്നത്‌. ഇ.വി.എമ്മിലെ വോട്ടുകളും പോളിങ്‌ ദിവസം രേഖപ്പെടുത്തിയ വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുകള്‍ കണ്ടാല്‍ വിവിപാറ്റ്‌ സ്ലിപ്പുകള്‍ എണ്ണി പരിശോധിക്കും. സുതാര്യത ഉറപ്പാക്കാന്‍ ഓരോ മണ്‌ഡലത്തിലെയും തെരഞ്ഞെടുക്കപ്പെട്ട അഞ്ച്‌ ബൂത്തുകളിലെ വിവിപാറ്റ്‌ സ്ലിപ്പുകള്‍ നിര്‍ബന്ധമായും എണ്ണും.. #

ന്യൂസ് കാർഡുകളിലും റീലുകളിലും പരസ്യം ചെയ്യാം...
ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്താൻ ഒരുമാസത്തേക്ക് വെറും 5,500/- രൂപ മാത്രം.
Call/WhatsApp : 9037168951

കോഴിക്കോട് : ഇരുപത്തിയാറുകാരി വാടകവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ കൂട്ടുകാരിക്കെതിരെ പരാതിയുമായി കുടുംബം.കോഴിക്കോട് ഫ...
02/05/2026

കോഴിക്കോട് : ഇരുപത്തിയാറുകാരി വാടകവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ കൂട്ടുകാരിക്കെതിരെ പരാതിയുമായി കുടുംബം.കോഴിക്കോട് ഫറോക്ക് സ്വദേശി അതുല്യയാണ് കഴിഞ്ഞ തിങ്കളാഴ്ച തൂങ്ങി മരിച്ചത്. അതുല്യയുടെ കൂട്ടുകാരി കൊടുങ്ങല്ലൂര്‍ സ്വദേശിനി അനുശ്രീക്കെതിരെയാണ് കുടുംബം പരാതി ഉന്നയിച്ചിരിക്കുന്നത്.
അനുശ്രീക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും കുടുംബം പരാതി നല്‍കും. അതുല്യയുടെ പണവും സ്വര്‍ണവും അനുശ്രീ വാങ്ങിയിരുന്നുവെന്നും ഇത് തിരിച്ചു ചോദിച്ചപ്പോള്‍ നല്‍കാത്തതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബം പറയുന്നത്. ഇതുസംബന്ധിച്ച അതുല്യയുടെ ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്.ബി ടെക് പഠനത്തിന് ശേഷം കൊച്ചിയില്‍ ജോലി ചെയ്യുമ്പോഴാണ് അതുല്യയും അനുശ്രീയും പരിചയപ്പെട്ടത്. അനുശ്രീ ആവശ്യപ്പെട്ടപ്പോള്‍ അതുല്യ പണവും സ്വര്‍ണവും നല്‍കിയെന്നും പിന്നീട് തിരികെ ചോദിച്ചപ്പോള്‍ അനുശ്രീ അതിന് തയ്യാറായില്ലെന്നും അതുല്യയുടെ കുടുംബം ആരോപിക്കുന്നു. ഇത് അതുല്യയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും ഇതുമൂലമാണ് ആത്മഹത്യ ചെയ്തതെന്നുമാണ് കുടുംബം പറയുന്നത്... #

ന്യൂസ് കാർഡുകളിലും റീലുകളിലും പരസ്യം ചെയ്യാം...
ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്താൻ ഒരുമാസത്തേക്ക് വെറും 5,500/- രൂപ മാത്രം.
Call/WhatsApp : 9037168951

02/05/2026

എന്നെ തട്ടിക്കൊണ്ടുപോയാൽ വിവരമറിയും.... .. #

ന്യൂസ് കാർഡുകളിലും റീലുകളിലും പരസ്യം ചെയ്യാം...
ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്താൻ ഒരുമാസത്തേക്ക് വെറും 5,500/- രൂപ മാത്രം.
Call/WhatsApp : 9037168951

മുംബൈ: ഗുണ്ടാപ്പിരിവ് നല്‍കാൻ വിസമ്മതിച്ചതിന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരെ വധിക്കാൻ ശ്രമിക്കുകയും കടക്ക് തീയിടുകയും ചെയ്...
02/05/2026

മുംബൈ: ഗുണ്ടാപ്പിരിവ് നല്‍കാൻ വിസമ്മതിച്ചതിന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരെ വധിക്കാൻ ശ്രമിക്കുകയും കടക്ക് തീയിടുകയും ചെയ്തു.സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട പിടിയില്‍. മുംബൈയിലെ കാന്തിവാലി ഈസ്റ്റില്‍ ലോഖണ്ഡ്‌വാലയിലാണ് സംഭവം. കുപ്രസിദ്ധ ഗുണ്ട ബാല മാച്ചിന്ദ്ര പാട്ടീല്‍ എന്നയാളെയാണ് സാമ്ത നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ രണ്ട് ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. കടയിലെ ജീവനക്കാരനായ പവൻ യാദവിനോട് പ്രതി മാസാമാസം നിശ്ചിത തുക ഗുണ്ടാപ്പിരിവായി ആവശ്യപ്പെട്ടു. പണം നല്‍കാൻ വിസമ്മതിച്ചതോടെ പ്രകോപിതനായ പാട്ടീല്‍ കടയ്ക്ക് തീയിടുകയായിരുന്നു. തുടർന്ന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ ജീവനക്കാരെ ആക്രമിച്ചു.
പ്രതിയുടെ കുത്തേറ്റ ജഗന്നാഥ് ചൗധരി എന്ന ജീവനക്കാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച്‌ രക്ഷപ്പെട്ട പവൻ യാദവിന്റെ കൈയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മെഡിക്കല്‍ ഷോപ്പിന് പുറമെ സമീപത്തെ ഒരു മൊബൈല്‍ ഷോപ്പും പ്രതി അടിച്ചുതകർത്തതായി പോലീസ് പറഞ്ഞു.പിടിയിലായ ബാല പാട്ടീല്‍ സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് വ്യക്തമാക്കി. 2011നും 2021നും ഇടയിലായി പത്തോളം ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. 2021ല്‍ രണ്ട് വർഷത്തെ തടവുശിക്ഷയും ഇയാള്‍ അനുഭവിച്ചിട്ടുണ്ട്. പവൻ യാദവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വധശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഭാരതീയ ന്യായ സംഹിത പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്... #

ന്യൂസ് കാർഡുകളിലും റീലുകളിലും പരസ്യം ചെയ്യാം...
ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്താൻ ഒരുമാസത്തേക്ക് വെറും 5,500/- രൂപ മാത്രം.
Call/WhatsApp : 9037168951

 # Patriot in Cinemas Worldwide from tomorrow.         #                            ന്യൂസ് കാർഡുകളിലും റീലുകളിലും പരസ്യം...
30/04/2026

# Patriot in Cinemas Worldwide from tomorrow. #

ന്യൂസ് കാർഡുകളിലും റീലുകളിലും പരസ്യം ചെയ്യാം...
ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്താൻ ഒരുമാസത്തേക്ക് വെറും 5,500/- രൂപ മാത്രം.
Call/WhatsApp : 9037168951

Address

Mumbai

Website

Alerts

Be the first to know and let us send you an email when MBM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share