
30/06/2025
സ്റ്റേറ്റ് പോലീസ് ചീഫ് ( DGP) നിയമനത്തിന് പരിമിതമായ അധികാരമാണ് സംസ്ഥാന സർക്കാരിന് ഉള്ളു എന്നതാണ് നമ്മൾ എല്ലാം ആദ്യം മനസിലാക്കേണ്ടത് , 2006 ലെ
പ്രകാശ് സിംഗ് കേസ് ( Prakash sing Vs union of India &
Others ) എന്ന കേസിലെ സുപ്രീം കോടതി വിധിയാണ് സംസ്ഥാന പോലീസ് മേധാവി നിയമനത്തിനുള്ള
മാഗ്നകാർട്ട . 2006 മുതൽ ഈ വിധി നിലവിൽ ഉണ്ടെങ്കിലും സെൻകുമാർ VS State of kerala 2018 എന്ന കേസോടെ സുപ്രീം കോടതി ഈ വിധി കർക്കശ സ്വഭാവത്തിലുള്ളതാക്കി. ഈ കേസ് വിധി വരും മുൻപ് ഇഷ്ടം ഉള്ള ഉദ്യോഗസ്ഥരെ സീനിയോറിറ്റി മറികടന്ന് പല സർക്കാരുകളും നിയമിച്ചിട്ടുണ്ട്.
DGP യുടെ ചാർജ് കൊടുക്കുന്ന ഘട്ടത്തിൽ ,ഒൻപത് സീനിയർ ഉദ്യോഗസ്ഥരെ മറികടന്നാണ് കൃഷ്ണൻ നായർ IPS നെ കെ കരുണാകരൻ DGP ഇൻ ചാർജ്ജ് ആക്കുന്നത്. സീനിയർമാരായ ഉപേന്ദ്ര വർമ്മയേയും , എം ജി എ രാമനേയും മറികടന്നാണ് രമൺ ശ്രീവാസ്തവയെ ഉമ്മൻ ചാണ്ടി DGP ആക്കിയത്. സീനിയർ ആയ മഹേഷ് കുമാർ സിംഗ്ല സംസ്ഥാനത്തേക്ക് മടങ്ങിവരാൻ താൽപ്പര്യം പ്രകടിപ്പിച്ച ഘട്ടത്തിലാണ് അദ്ദേഹത്തിൻ്റെ ജൂനിയർ ആയ സെൻകുമാറിനെ DGP യായി നിയമിക്കുന്നത്.
( അന്ന് മഹേഷ് കുമാർ സിംഗ്ല കേസിന് പോയില്ല , പക്ഷെ തൻ്റെ തലക്ക് മുകളിൽ ബെഹ്റയെ നിയമിച്ചപ്പോൾ സെൻകുമാർ കേസിന് പോയി അനുകൂല വിധി സംബാദിച്ചു !!)
ഇതൊന്നും ശരിയല്ല എന്ന അർത്ഥത്തിൽ അല്ല ഇവിടെ കുറിക്കുന്നത് , തീർച്ചയായും സർക്കാരുമായി യോജിച്ച് പോകുന്ന സർക്കാരിന് കൂടി വിശ്വസ്തനായ ഉദ്യോഗസ്ഥൻ ആണ് DGP ( ലോ- ആൻ്റ് ആർഡർ ) ആയി ഇരിക്കേണ്ടത്. ഇത്രയും ചരിത്രം പറഞ്ഞത് കോടതി വിധി 2006 മുതൽ ഉണ്ടായിരുന്നെങ്കിലും , ഇതൊന്നും ഒരു സംസ്ഥാനവും കാര്യമായി എടുത്തിട്ടില്ല
പിണറായി വിജയൻ സർക്കാർ UDF സർക്കാർ നിയമിച്ച സെൻകുമാറിനെ മാറ്റി 1985 ബാച്ചുകാരനായ ലോക്നാഥ് ബെഹ്റയെ DGPയാക്കി. തുടർന്ന്
പ്രകാശ് സിംഗ് കേസ് ആസ്പദമാക്കി 1983 ബാച്ചുകാരനായ ടി പി സെൻകുമാർ സുപ്രീം കോടതിയെ സമീപിച്ചു.
അദ്ദേഹത്തിൻ്റെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ ബെഹ്റയെ മാറ്റി DGP യായി തിരികെ നിയമിക്കാൻ സുപ്രീം കോടതിവിധിച്ചു . ഇതോടെ രാജ്യത്തെ മുഴുവൻ DGP മാരുടെ നിയമന നടപടിക്രമങ്ങളിൽ പ്രകാശ് സിംഗ് കേസ് ബാധകമായി , ഇഷ്ടാനുസരണം അവരെ തൽസ്ഥാനത്ത് നിന്ന് മാറ്റാനോ , നിയമിക്കാനോ കഴിയാതെ ആയി
സംസ്ഥാന പോലീസ് മേധാവി നിയമനത്തിന് മുന്നോടിയായി എം പാനൽമെൻ്റ് നിർബന്ധിതമായി
ഒരു ഡിജിപിയെ സ്റ്റേറ്റ് പോലീസ് ചീഫ് സ്ഥാനത്ത് പോസ്റ്റ് ചെയ്യുകയാണെങ്കിൽ അയാൾക്ക് രണ്ടു വർഷത്തേക്ക് മിനിമം നിയമനം നൽകണമെന്നാണ് സുപ്രീംകോടതി വിധി പറയുന്നത് ,അതിനിടയിൽ അയാളെ മാറ്റാൻ പാടില്ല
ആറ് മാസത്തിൽ കൂടുതൽ സർവ്വീസ് ഉള്ളവരെ മാത്രമേ SPC ( State Police Chief ) പട്ടികയിലേക്ക് പരിഗണിക്കു
അത് പ്രകാരം 30 വർഷത്തിൽ അധികം സർവ്വീസ് ഉള്ള IPS ഉദ്യോഗസ്ഥരുടെ പട്ടിക , കേന്ദ്ര സർക്കാരിന് കൈമാറും
ആ പട്ടിക UPSC അംഗം അധ്യക്ഷനായ ഒരു സമിതി
പരിശോധിക്കും
അതിൻ്റെ ഘടന ഇതാണ്
1.കേന്ദ്ര ആഭ്യന്തരമന്താലയത്തിൻ്റെ സെക്രട്ടറി
2.സെൻട്രൽ യൂണിഫോംഡ് ഫോഴ്സിൻ്റെ പ്രതിനിധി ( BSF/ CRDF/ ITBP തുടങ്ങിയ വിവിധ യൂണിഫോം സേനകളിൽ നിന്ന് ഒരു പ്രതിനിധി )
3.സംസ്ഥാന ചീഫ് സെക്രട്ടറി
4.വിരമിക്കുന്ന SPC
കേരളം നൽകിയ പട്ടികയിൽ 30 വർഷത്തിലധികം
സർവ്വീസ് ഉള്ള IPS ഉദ്യോഗസ്ഥർ സീനിയോറിറ്റി ഇങ്ങനെയാണ്
1.നിഥിൻ അഗർവാൾ ( 1989 batch)
2 റവാഡ ചന്ദ്രശേഖർ ( 1991 batch )
3 യോഗേഷ് ഗുപ്ത ( 1993 batch )
4 മനോജ് എബ്രഹാം. ( 1994 batch )
5 സുരേഷ് രാജ് പുരോഹിത് (1995 batch )
6 എം. ആർ അജിത്ത് കുമാർ ( 1995 batch )
26/6/ 2025 ലെ എം - പാനൽമെൻ്റ് കമ്മറ്റി യോഗം
അതിൽ നിന്നും മൂന്ന് പേരെ പട്ടിക
തയ്യാറാക്കി സംസ്ഥാനത്തിന് തിരികെ നൽകി
അത് യഥാക്രമം
1.നിഥിൻ അഗർവാൾ
2 റവാഡ ചന്ദ്രശേഖർ
3 യോഗേഷ് ഗുപ്ത
എന്നീവരാണ്
കേന്ദ്രം തന്ന പട്ടികയിൽ നിന്ന് ഒരാളെ SPC യായി തിരഞ്ഞെടുക്കാൻ മാത്രമേ സംസ്ഥാനത്തിന് അധികാരം ഉള്ളു.
ഇൻ്റലിജൻസ് ബ്യൂറോയുടെ മുബൈ ജോയിൻ്റ് ഡയറക്ടറായി ,കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയായും പ്രവർത്തിച്ച് പരിചയം റവാഡ ചന്ദ്രശേഖറിന് ഇടതുപക്ഷ സർക്കാരിൻ്റെ
പോലീസ് നയം ഉൾക്കൊണ്ട് മുന്നോട്ട് പോകാനും , ഏറ്റെടുക്കുന്ന ചുമതല ഭംഗിയായി നിർവഹിക്കാനും കഴിയട്ടെ