News Vision Palakkad

News Vision Palakkad ©News Vision Palakkad

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദ സ്വാമി ജയില്‍ ചാടിയെന്ന ഞെട്ടലിലാണ് കേരളം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം നമ്പര്‍ ബ്ലോ...
25/07/2025

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദ സ്വാമി ജയില്‍ ചാടിയെന്ന ഞെട്ടലിലാണ് കേരളം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കില്‍ പാര്‍പ്പിച്ചിരുന്നിടത്തു നിന്നാണ് ഗോവിന്ദ സ്വാമി രക്ഷപ്പെട്ടത്. ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.

News Vision Palakkad

വെള്ളിയാഴ്ച്ച രാവിലെ സെല്‍ തുറന്നു പരിശോധിക്കുമ്പോഴാണ് ഗോവിന്ദ സ്വാമിയെ കാണാനില്ലെന്നു മനസിലാകുന്നത്. തലേദിവസവും ഇയാള്‍ ജയിലിനകത്ത് ഉണ്ടായിരുന്നു. ഏക്കറുകള്‍ പടര്‍ന്നു കിടക്കുന്ന ജയില്‍ കോമ്പൗണ്ടില്‍ എവിടെയെങ്കിലും പതുങ്ങിയിരിക്കുകയായിരിക്കും എന്ന കണക്കുകൂട്ടലില്‍ ആദ്യം പരിശോധന നടത്തിയെങ്കിലും, അവിടെയെങ്ങും കണ്ടെത്താനാകാതിരുന്നതോടെയാണ് പ്രതി ജയില്‍ ചാടിയതായി സ്ഥിരീകരിച്ചത്.

അതീവ സുരക്ഷയുള്ള കണ്ണൂര്‍ ജയിലില്‍ കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്നിടത്തായിരുന്നു ഗോവിന്ദ സ്വാമിയും. ഇവിടെ നിന്നും അയാള്‍ കടന്നു കളഞ്ഞത് ജയില്‍ വകുപ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. അധിക ദൂരം ഇയാള്‍ പോകാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. കണ്ണൂരില്‍ പൊലീസ് ഗോവിന്ദ സ്വാമിക്കായി മൊത്തം വലവിരിച്ചിരിക്കുകയാണ്. എല്ലായിടത്തും അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇയാള്‍ കര്‍ണാടകയിലേക്ക് രക്ഷപ്പെടാനുള്ള സാധ്യതയും പൊലീസ് നോക്കുന്നുണ്ട്.

സൗമ്യ വധക്കേസ്; കേരളം ഞെട്ടിയ ക്രൂരത
കേരളം കണ്ട ഏറ്റവും നിഷ്ഠൂരമായ കുറ്റകൃത്യമായിരുന്നു സൗമ്യ വധക്കേസ്. അഞ്ച് ദിവസത്തോളം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരണവുമായി മല്ലടിച്ചാണ് ഫെബ്രുവരി ആറിന് ഒടുവില്‍ സൗമ്യ കീഴടങ്ങിയത്. കൊല്ലപ്പെടുമ്പോള്‍ വെറും 22 വയസ് മാത്രമായിരുന്നു ആ പെണ്‍കുട്ടിക്ക് പ്രായം. 2011 ഫെബ്രുവരി 11 ന് എറണാകുളത്ത് നിന്നും സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയ്‌നിലെ വനിത കമ്പാര്‍ട്ട്‌മെന്റില്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ ഇങ്ങനെയൊരു ദുരന്തം തന്നെ തേടിവരുമെന്ന് ആ പെണ്‍കുട്ടി ഒട്ടും വിചാരിച്ചിരിക്കില്ല. വനിത കമ്പാര്‍ട്ട്‌മെന്റിലേക്ക് അതിക്രമിച്ചു കടന്നാണ് ഗോവിന്ദ സ്വാമി സൗമ്യയെ ഉപദ്രവിച്ചത്. അയാള്‍ സൗമ്യയെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ടു. വീഴ്ച്ചയില്‍ സാരമായി പരിക്കേറ്റ് കിടന്ന സൗമ്യയെയാണ് പ്രതി ക്രൂരമായ ബലാത്സംഗത്തിന് വിധേയയാക്കിയത്. വീഴ്ച്ചയില്‍ ഏറ്റ പരിക്കും ലൈംഗികമായി നേരിടേണ്ടി വന്ന ഉപദ്രവവുമാണ് സൗമ്യയുടെ മരണകാരണമായത്.

ആദ്യം വധശിക്ഷ
തൃശൂര്‍ അതിവേഗ കോടതിയിലാണ് സൗമ്യ കേസിന്റെ വിചാരണ നടന്നത്. കൊലപാതകം, ബലാത്സംഗം, മോഷണം എന്നിവ ഉള്‍പ്പെടെ 15 കുറ്റങ്ങളാണ് തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദ സ്വാമിക്കുമേല്‍ ചുമത്തിയത്. കൊലപാതകവും ബലാത്സംഗവും മോഷണവും സംശയാതീയമായി തെളിഞ്ഞുവെന്ന് വെളിപ്പെടുത്തിയ ജഡ്ജി രവീന്ദ്രബാബു, പ്രതിക്ക് വധശിക്ഷ വിധിച്ചു. പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഭീഷണിയായിരിക്കുമെന്നാണ് കോടതി നിരീക്ഷിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ചാണ് 2011 നവംബര്‍ 11 ന് കോടതി ഗോവിന്ദ സ്വാമിക്ക് വധശിക്ഷ വിധിക്കുന്നത്. വധിശിക്ഷയ്ക്ക് പുറമെ പ്രതിക്ക് ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. സ്ത്രീകളെ ഉപദ്രവിച്ചതിന് മുമ്പും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതായിരുന്നു പ്രതി. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസായിരുന്നു ഇത്. സാക്ഷി മൊഴികളും സാഹചര്യ തെളിവുകളുമായിരുന്നു പ്രോസിക്യൂഷന്‍ വിചാരണയില്‍ ഉപയോഗിച്ചത്. 1000 ഓളം പേജ് വരുന്ന കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്.

അതിവേഗ കോടതിയുടെ വിധി പിന്നീട് കേരള ഹൈക്കോടതിയും ശരിവച്ചെങ്കിലും, ഗോവിന്ദസ്വാമി നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി വധശിക്ഷ റദ്ദാക്കി. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് വധശിക്ഷ റദ്ദാക്കിയത്.വധശിക്ഷ റദ്ദാക്കിയെങ്കിലും ജീവപര്യന്തം തടവ് സുപ്രീം കോടതിയും ശരിവച്ചു. ബലാത്സംഗവും താഴെ വീണ് കിടന്ന ഇരയോട് കാണിച്ച ക്രൂരതയും കണക്കിലെടുത്താണ് ജീവപര്യന്തം ശരിവച്ചത്. കൊലപാതക കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നതാണ് വധശിക്ഷ റദ്ദാക്കാന്‍ സുപ്രീം കോടതി കാരണം പറഞ്ഞത്.

സൗമ്യയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ സൗമ്യ ട്രെയിനില്‍ നിന്നും സ്വയം ചാടിയെന്നാണ് സാക്ഷി മൊഴികളില്‍ നിന്നും മനസിലായതെന്നും ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്നുമാണ് സുപ്രിം കോടതി പ്രോസിക്യൂഷനോട് പറഞ്ഞത്. ഒറ്റക്കൈയനായ ഗോവിന്ദ സ്വാമിക്ക് സൗമ്യയെ ഒറ്റയ്ക്ക് തള്ളിയിടാന്‍ സാധിക്കുമോ എന്നായിരുന്നു സുപ്രിം കോടതിയുടെ സംശയം.

NB : ഒരു കൈയുള്ള ഗോവിന്ദച്ചാമി അതീവ സുരക്ഷാ ബ്ലോക്കിലെ സെല്ലിലെ കമ്പി വളച്ച്, ഇലക്ട്രിക് ഫെൻസിംഗിലെ കറണ്ട് ഓഫാക്കി, തുണി കൂട്ടിക്കെട്ടി വള്ളിയാക്കി അതുപയോഗിച്ച് മതിലൂടെ ഊർന്നിറങ്ങി ആരും കാണാതെ രക്ഷപ്പെട്ടു.

ഷ്വാഷാംഗ് റെഡംപ്പ്ഷൻ പാർട്ട് -2 കണ്ട പോലെ ഒരു ഫീൽ. നല്ല വിശ്വസനീയമായ കഥ. രണ്ടു കൈയുമുള്ള ജയിൽ ജീവനക്കാരോട് ഒറ്റയ്ക്ക് ഇതൊന്ന് ഡെമൊൺസ്ട്രേറ്റ് ചെയ്ത് കാണിക്കാൻ പറയണം. പറ്റുന്നില്ലെങ്കിൽ ആ നിമിഷം ടെർമിനേറ്റ് ചെയ്യണം.

25/07/2025

ഗോവിന്ദചാമിയെ കൈകാര്യം ചെയ്യാൻ നാട്ടുകാർ.. 😃😃 ഗോവിന്ദ ചാമിയെ പിടിക്കുന്ന ദൃശ്യങ്ങൾ 🙃🙃

News Vision Palakkad

ലളിതമായി നടത്തിയ സ്വന്തം വിവാഹത്തിലൂടെ സമൂഹത്തിന് മികച്ചൊരു സന്ദേശം പകര്‍ന്നു നല്‍കിയിരിക്കുകയാണ് ശ്രീധന്യ ഐഎഎസ്. രജിസ്റ...
21/07/2025

ലളിതമായി നടത്തിയ സ്വന്തം വിവാഹത്തിലൂടെ സമൂഹത്തിന് മികച്ചൊരു സന്ദേശം പകര്‍ന്നു നല്‍കിയിരിക്കുകയാണ് ശ്രീധന്യ ഐഎഎസ്.
രജിസ്റ്റര്‍ ഓഫീസിൽ പോകാതെ സ്വന്തം വീട്ടില്‍ വച്ച് ആര്‍ക്കും വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്നാണ് ശ്രീധന്യയുടെ വിവാഹം പകരുന്ന സന്ദേശം.
ഇതിനായി 1000 രൂപ മാത്രമാണ് ചെലവാകുക എന്ന അധികമാര്‍ക്കും അറിയാത്ത വിവരമാണ് ശ്രീധന്യ പങ്കുവച്ചിരിക്കുന്നത്.

ഇന്നലെ ശ്രീധന്യയുടെ തിരുവനന്തപുരത്തെ വീട്ടിൽ വച്ച് ലളിതമായ ചടങ്ങായിട്ടാണ് വിവാഹം നടത്തിയത്.
ഓച്ചിറ സ്വദേശിയായ ഗായക് ചന്ദ്രയാണ് വരൻ. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീട്ടിൽ വെച്ചായിരുന്നു വിവാഹം. ഇങ്ങനെ വിവാഹം നടത്താമെന്ന് അറിയുന്നവർ കുറവാണ്. സാധാരണക്കാരിലേക്ക് ഈ സേവനങ്ങളെ പറ്റിയുള്ള അറിവുകൾ എത്തിക്കുക എന്നതു കൂടിയായിരുന്നു ശ്രീധന്യയുടെ ലക്ഷ്യം. 1000 രൂപ അധികം നൽകിയാൽ രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തി വിവാഹം നടത്തുമെന്നാണ് വ്യവസ്ഥയെന്നും ശ്രീധന്യ പറഞ്ഞു.

ആദിവാസി വിഭാ​ഗത്തിൽ നിന്ന് ഐഎഎസ് പദവിയിലേക്ക് എത്തിയ മിടുക്കിയാണ് ശ്രീധന്യ. 2019ലാണ് ശ്രീധന്യ ഐഎഎസ് നേടിയത്. കഴിഞ്ഞ ഡിസംബറിൽ രജിസ്ട്രേഷൻ ഐ ജി യായി ശ്രീധന്യ ചുമതലയേറ്റിരുന്നു. ആഡംബര വിവാഹം എന്ന ചിന്താഗതി മാറി ലളിതമായ വിവാഹം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ലക്ഷ്യം എന്നും ശ്രീധന്യ പറഞ്ഞു..

സഖാവ് വി.എസ്.  അച്യുതാനന്ദൻ്റ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോകുന്ന വഴNews Vision Palakkad
21/07/2025

സഖാവ് വി.എസ്. അച്യുതാനന്ദൻ്റ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോകുന്ന വഴ
News Vision Palakkad

കണ്ണേ കരളേ വിഎസ്സേ... ജനസാഗരത്തിന് നടുവിലൂടെ അവസാനമായി പാര്‍ട്ടി ഓഫീസിലേക്ക്, മുദ്രാവാക്യങ്ങളുമായി സഖാക്കള്‍തിരുവനന്തപുര...
21/07/2025

കണ്ണേ കരളേ വിഎസ്സേ... ജനസാഗരത്തിന് നടുവിലൂടെ അവസാനമായി പാര്‍ട്ടി ഓഫീസിലേക്ക്, മുദ്രാവാക്യങ്ങളുമായി സഖാക്കള്‍

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം എകെജി സെന്‍ററിലെത്തിച്ചു. പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ നൂറുകണക്കിന് ആളുകളാണ് എകെജി സെന്‍ററിലെത്തിയിരിക്കുന്നത്. കണ്ണേ കരളേ വിഎസേയെന്ന് ആർത്തുവിളിച്ച ജനസാഗരത്തിന് നടുവിലൂടെയാണ് വിഎസിന്‍റെ മൃതദേഹം ആശുപത്രിയിൽ നിന്നിറക്കി എകെജി സെന്‍ററില്‍ പൊതുദര്‍ശനത്തില്‍ വെച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും അടക്കമുള്ള പ്രമുഖ നേതാക്കള്‍ വിഎസിന് ആദരാഞ്ജലി അര്‍പ്പിച്ചു.

എകെജി സെന്‍ററിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകും. രാവിലെ വരെ അവിടെ തുടരും. നാളെ എട്ട് മണിയോടെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയോടെ ആലപ്പുഴയ്ക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. മറ്റന്നാൾ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. അതിന് ശേഷം ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലപ്പുഴയിൽ വലിയ ചുടുകാട് ശ്‌മശാനത്തിൽ വൈകിട്ടോടെ സംസ്കാരം നടക്കും.

വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചു. ജൂലൈ 22 ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കുമ. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. പരീക്ഷകളടക്കം മാറ്റി വച്ചിട്ടുണ്ട്.

🥹

21/07/2025

Hi everyone! 🌟 You can support me by sending Stars – they help me earn money to keep making content that you love.

Whenever you see the Stars icon, you can send me Stars.

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജി വെച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ്  രാജി എന്നാണ് പ്രാഥമിക നിഗമനം News Vision Palakkad
21/07/2025

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജി വെച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജി എന്നാണ് പ്രാഥമിക നിഗമനം

News Vision Palakkad

പൊതുപണിമുടക്കിൽ പങ്കെടുക്കാൻ കെഎസ്ആർടിസിയിൽ ഒരു യൂണിയനും കത്ത് നൽകിയിട്ടില്ല. കെഎസ്ആർടിസിയിൽ പണിമുടക്കേണ്ട സാഹചര്യമില്ല....
08/07/2025

പൊതുപണിമുടക്കിൽ പങ്കെടുക്കാൻ കെഎസ്ആർടിസിയിൽ ഒരു യൂണിയനും കത്ത് നൽകിയിട്ടില്ല. കെഎസ്ആർടിസിയിൽ പണിമുടക്കേണ്ട സാഹചര്യമില്ല. ജീവനക്കാർ സന്തുഷ്ടരാണ്..

News Vision Palakkad

തൃശൂരങ്ങാടി മുഴുവൻ ആക്രി പെറുക്കി നടന്നിട്ടുണ്ട്"ഇല്ലായ്മയിൽ നിന്ന് വളർന്നവൻ. ശൂന്യതയിൽ നിന്നും ഗോളുകൾ സൃഷ്ടിച്ചവൻ.കറുത്...
06/07/2025

തൃശൂരങ്ങാടി മുഴുവൻ ആക്രി പെറുക്കി നടന്നിട്ടുണ്ട്"
ഇല്ലായ്മയിൽ നിന്ന് വളർന്നവൻ. ശൂന്യതയിൽ നിന്നും ഗോളുകൾ സൃഷ്ടിച്ചവൻ.കറുത്തമുത്ത്.
അഞ്ചാം ക്ലാസ്സിൽ അഞ്ചു പ്രാവിശ്യം പഠിച്ചവൻ. സ്കൂളിൽ വൈകി വരുന്ന വിജയനെ കണ്ട് ടീച്ചർ ചോദിച്ചു എവിടെയാണ് നീ കളിക്കാൻ പോകുന്നതെന്ന്. അവൻ പറഞ്ഞു ടീച്ചറെ കളിക്കാൻ പോയതല്ല . അരി വെന്തില്ലായിരുന്നു വീട്ടിൽ. അതെന്നാണെന്നു ചോദിച്ചപ്പോൾ അമ്മ എവിടുന്നെങ്കിലും കടം മേടിച്ചാണ് അരി വെച്ചിരുന്നത് . അതുകൊണ്ടാണ് താമസിച്ചത്.
പിന്നെ ടീച്ചർ അവന് വേണ്ടി ഒരു പൊതി കൊണ്ടുവരുമായിരുന്നു. അച്ഛൻ ഒരു ഹോട്ടലിൽ വിറകുവെട്ടുകാരൻ. അമ്മ ആക്രി പെറുക്കാൻ പോയി കുടുംബം നോക്കിയവൾ.ചെറുപ്പത്തിൽ അച്ഛൻ റേഷൻ കടയിൽ പോയി വരുമ്പോൾ സൈക്കിളിൽ ബസ്സ് ഇടിച്ചു മരണപ്പെട്ടു. പിന്നെ കുടുംബഭാരം മുഴുവൻ അമ്മയുടെ തലയിൽ . വിജയനും കൂലിപ്പണിക്ക് പോയി തുടങ്ങി.വിശപ്പായിരുന്നു ഏറ്റവും വലിയ പ്രശ്നം. 1982ല്‍ തൃശൂർ സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ പത്തു പൈസ കമീഷനിൽ സോഡ വിറ്റ് നടക്കുകയായിരുന്നു.

എന്നെ വളർത്താൻ ഈ തൃശൂരങ്ങാടി മുഴുവൻ അമ്മ ആക്രി പെറുക്കി നടന്നിട്ടുണ്ട്. അത് പറഞ്ഞപ്പോൾ ആ കണ്ണിൽ നിന്ന് കണ്ണീർ വരുന്നുണ്ടായിരുന്നു.പഴയ കുപ്പിയും പാട്ടയും പത്രം ഇവ ചാക്കിൽ പെറുക്കി പട്ടാളം മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കും. ആ വരുമാനവും കൂടി ചേർത്താണ് പട്ടിണി മാറ്റിയത്. ഉച്ചക്ക് തേക്കിൻകാട് മൈതാനത്ത് അമ്മ ഇതെല്ലാം കെട്ടിപ്പെറുക്കിയിരിക്കുന്നുണ്ടാവും. എല്ലാം വിറ്റ് അമ്മയെത്താൻ രാത്രി എട്ടുമണിയാകും. പാലസ് ഗ്രൗണ്ടിലും പരിസരത്തുമൊക്കെയായി പന്തുകളിച്ച് നടക്കുന്നുണ്ടാവും വിജയൻ. പിന്നെ കൃഷ്ണഭവൻ ഹോട്ടലിനു മുന്നിൽ വിജയനും ജ്യേഷ്ഠൻ ബിജുവും ക്ഷീണിച്ചു അവശയായി വരുന്ന അമ്മയെ കാത്തിരിക്കും. ഭക്ഷണപ്പൊതിയുണ്ടാവും അമ്മയുടെ കൈയിൽ. അതായിരുന്നു ഒരു ദിവസത്തെ ഭക്ഷണം.
പാഴ്ത്തുണി കൊണ്ട് പന്തുണ്ടാക്കി കോളനിയിലെ കുട്ടികൾക്കൊപ്പം കളി തുടങ്ങി. പഠിത്തത്തിൽ വട്ടപൂജ്യം ആയിരുന്നെങ്കിലും ഫുട്ബാൾ കളിച്ച് ഹീറോയായി. സി.എം.എസിലായിരിക്കെ ജില്ലാ, സംസ്ഥാന തല സ്കൂൾ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ജോസ് പറമ്പനാണ് വിജയനിലെ ഫുട്ബാൾ താരത്തെ ആദ്യം തിരിച്ചറിയുന്നത്. മൂന്ന് വർഷ ക്യാംപിൽ ചേർത്തത് അദ്ദേഹമാണ്. മുൻ അന്താരാഷ്ട്ര താരം ടി.കെ ചാത്തുണ്ണിയായിരുന്നു ക്യാംപിലെ കോച്ച്. 1987ൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾത്തന്നെ കേരള പൊലീസിൽ ജോലി കിട്ടി. ഡി.ജി.പി കെ.ജെ ജോസഫിനായിരുന്നു പൊലീസ് ടീമിൻറെ ചുമതല. അന്ന് പതിനേഴര വയസ്സാണ് പ്രായം. ആറ് മാസം ഗസ്റ്റ് കളിച്ചു. 18 തികഞ്ഞപ്പോൾ പൊലീസിലും ടീമിലും ഔദ്യോഗികമായി ചേർന്നു. അങ്ങിനെയാണ് ഐ.എം വിജയൻ പൊലീസ് ആവുന്നത്.
കാലിനും കാലത്തിനുമപ്പുറം ഐ.എം വിജയൻ നന്ദി പറയുന്നത് ദൈവത്തിനാണ്. ഇതുപോലൊരാൾ ഇനിയുണ്ടാവില്ല.

പ്രിയപ്പെട്ടവരെ ഞാൻ എപ്പോഴും പറയുന്നത് പോലെ നമ്മളിൽ ഓരോരുത്തരിലും ഒരു അത്ഭുതം ഒളിഞ്ഞിരിപ്പുണ്ട്. അത് എല്ലാവരിലും ഉണ്ട്. നാം അത് കണ്ടെത്തിക്കഴിയുമ്പോൾ നമ്മുടെ അവസ്ഥ മാറും .വിദ്യാഭ്യാസം പ്രധാനമാണെങ്കിലും അത് മാത്രമല്ല വിജയത്തിന് അനിവാര്യം. നമ്മുടെ കഴിവിനെ മനസ്സിലാക്കി അതിനെ നാം വളർത്തി എടുക്കുമ്പോഴാണ് നാം വളരുന്നത്. പഴംതുണി കെട്ടി പന്തുണ്ടാക്കി കളിച്ച വിജയൻ ഇന്ന് ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസമാണ്. രാജ്യം ഇന്നയാൾക്ക് പത്മശ്രീ നൽകി ആധരിക്കുന്നു. ഇനി പത്മശ്രീ ഐ എം വിജയൻ

ഞാൻ തൊഴിലുറപ്പിന് പോകുന്നത് എൻ്റെ സന്തോഷത്തിനു വേണ്ടിയാണ് എൻ്റെ മകൻ  എല്ലാ കാര്യവും നോക്കുന്നുണ്ട്, - അഖിൽ മാരാരിന്റെ അമ...
05/07/2025

ഞാൻ തൊഴിലുറപ്പിന് പോകുന്നത് എൻ്റെ സന്തോഷത്തിനു വേണ്ടിയാണ് എൻ്റെ മകൻ എല്ലാ കാര്യവും നോക്കുന്നുണ്ട്,

- അഖിൽ മാരാരിന്റെ അമ്മ

ഒറ്റ നോട്ടത്തിൽ പാലം എവിടെ ആണെന്ന് കമന്റ്‌ ചെയുക 👍🏼👍🏼News Vision Palakkad
04/07/2025

ഒറ്റ നോട്ടത്തിൽ പാലം എവിടെ ആണെന്ന് കമന്റ്‌ ചെയുക 👍🏼👍🏼

News Vision Palakkad

04/04/2025

നെമ്മാറ ദേശത്തിന്റെ പുലർച്ചെ വെടിക്കെട്ട്‌ ❤‍🔥🔥
News Vision Palakkad ❤‍🔥

Address

Palakkad
Nemmara

Alerts

Be the first to know and let us send you an email when News Vision Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share