PALA TIMES

PALA TIMES The First Newspaper of Pala
(1)

10/09/2025

ടയറിനടിയില്‍ നാരങ്ങ വച്ചു, ആക്സിലേറ്ററില്‍ കാലമര്‍ത്തി.. യുവതി ഓടിച്ച പുത്തൻ ഥാർ ഒന്നാംനിലയിലെ ഗ്ലാസ് തകര്‍ത്ത് താഴേയ്ക്ക് വീണു

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ച് ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റി..ഇടത് വലതു മുന്നണികളു...
09/09/2025

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ച് ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റി..ഇടത് വലതു മുന്നണികളുടെ ജനദ്രോഹ നടപടികൾക്കെതിരെ ജനങ്ങളെ അണിനിരത്തി പോരാടുമെന്ന് പ്രസിഡന്റ് ജോഷി അഗസ്റ്റിൻ

പാലാ;വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി കടനാട് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ശില്പശാല സെപ്റ്റംബർ 10 (നാളെ) വൈകുന്നേരം 5.30 ന് കെ കെ രാജു നഗറിൽ (മാളിയേക്കൽ മെഡോസ് നീലൂർ) വെച്ച് സംഘടിപ്പിക്കുന്നതായി ബിജെപി കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജോഷി അഗസ്റ്റിൻ പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേനത്തിൽ അറിയിച്ചു.കാലങ്ങളായി സാധാരണക്കാരെയും കർഷകരെയും വഞ്ചിച്ചും വെല്ലുവിളിച്ചും കടനാട് പഞ്ചായത്തിൽ ഇടത് വലത് മുന്നണികൾ നടത്തുന്ന ജനദ്രോഹ നടപടികൾക്കെതിരെ ഇത്തവണ ജനങ്ങൾ വിധിയെഴുതുമെന്ന് ജോഷി അഗസ്റ്റിൻ പറഞ്ഞു.പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജനോപകാര പ്രദമായ നിരവധി പദ്ധതികളുടെ ഗുണഭോക്താക്കളായ നൂറുകണക്കിന് കുടുംബങ്ങൾ പഞ്ചായത്തിൽ ഉണ്ടെന്നും,ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതായും വിവരങ്ങൾ അറിയിക്കുന്നതിനും പാർട്ടിയുടെ ഹെല്പ് ഡെസ്ക് 24 മണിക്കൂറും പ്രവർത്തിക്കുമെന്നും ജോഷി പറഞ്ഞു.കഴിഞ്ഞ നാളുകളിൽ കടനാട് പഞ്ചായത്തിൽ ഉണ്ടായ നിരവധി ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു പിടിക്കാനും സമര പോരാട്ടങ്ങളിലൂടെ വിജയത്തിൽ എത്തുന്നതിനും ജനങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിനും പാർട്ടിക്ക് കഴിഞ്ഞെന്നും വാളിക്കുളത്തെ അനധികൃത പന്നിഫം അടച്ചു പൂട്ടിയത് അതിന് ഉദാഹരണമാണെന്നും പ്രസിഡന്റ് ജോഷി അഗസ്റ്റിൻ പറഞ്ഞു.നിരവധി കർഷകരും വ്യവസായികളും യുവതീ യുവാക്കളും മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നും നിരവധി പേർ ഇതൊനൊടകം ബിജെപിയിലേക്ക് എത്തിയതായും ജോഷി മാധ്യമങ്ങളോട് പറഞ്ഞു.

പഞ്ചായത്തിൽ പാർട്ടിയുടെ ജനകീയ അടിത്തറ ശക്തമാണെന്നും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം കടനാട്ടിൽ ബിജെപി ഉണ്ടാക്കുമെന്നും ജോഷി അഗസ്റ്റിൻ പറഞ്ഞു.പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ബിജെപി കടനാട് പഞ്ചായത്ത് അധ്യക്ഷൻ ജോഷി അഗസ്റ്റിൻ വരകിൽ,നേതാക്കളായ റോജൻ ജോർജ് ,സാം കുമാർ കൊല്ലപ്പള്ളി ,വിഷ്ണു തെക്കൻ ,ബിനീഷ് നീലൂർ ,മധു എളമ്പ്രകോടം ,സാജൻ കടനാട് എന്നിവർ പങ്കെടുത്തു.

കൊല്ലത്ത് സ്കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യംകൊല്ലം: കൊല്ലം- തേനി ദേശീയപാതയില്‍ ബസിൽ സ്കൂട്ടർ ഇടിച്ച് പ...
09/09/2025

കൊല്ലത്ത് സ്കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം

കൊല്ലം: കൊല്ലം- തേനി ദേശീയപാതയില്‍ ബസിൽ സ്കൂട്ടർ ഇടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ട ഊക്കന്‍മുക്ക് സ്‌കൂളിന് സമീപം നടന്ന അപകടത്തിലാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ തൊടിയൂര്‍ സ്വദേശിനി അഞ്ജന (24) മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം.

അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ ഒരു സ്കൂൾ ബസ് തട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ, മറ്റൊരു ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. റോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു. അപകട സ്ഥലത്ത് വെച്ച് തന്നെ അഞ്ജന മരിച്ചു.

കരിന്തോട്ട സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ് അഞ്ജന. കഴിഞ്ഞ തിങ്കളാഴ്ചയാണ് നിയമനം ലഭിച്ച് ബാങ്കില്‍ ക്ലര്‍ക്ക് ആയിട്ട് ജോലിക്കെത്തിയത്. ഈയടുത്താണ് അഞ്ജനയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഒക്ടോബര്‍ 19-ന് വിവാഹം നടക്കാനിരിക്കവേയാണ് ദാരുണമായ അപകടം.

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിൽചരിത്രത്തിലാദ്യമായി വില 80000 കടന്നു. ഇന്ന് മാത്രം പവന് 1000 രൂപ വർ‌ദ്ധിച്ചു. ഒരു...
09/09/2025

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിൽ

ചരിത്രത്തിലാദ്യമായി വില 80000 കടന്നു. ഇന്ന് മാത്രം പവന് 1000 രൂപ വർ‌ദ്ധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 80,880 രൂപയാണ്. ജി എസ് ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 90,000 രൂപയ്ക്ക് അടുത്ത് നൽകണം.

നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടി വരും.

കഴിഞ്ഞ മാസം 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില. 18 ദിവസത്തിനുള്ളിൽ വില 10110 രൂപയിലേക്ക് എത്തിയിരിക്കുകയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 10110 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 8300 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6465 ആണ്.

വെള്ളിയുടെ വിലയും റെക്കോർഡിലാണ്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 133 രൂപയാണ്.

അഡ്വ. പ്രിൻസ് ലൂക്കോസിൻ്റെ സംസ്കാര ചടങ്ങുകൾ ക്രമീകരണം09-09-2025 ചൊവ്വാ2 pm കാരിത്താസ് ആശുപത്രിയിൽ നിന്നും വിലാപയാത്ര ആരം...
08/09/2025

അഡ്വ. പ്രിൻസ് ലൂക്കോസിൻ്റെ സംസ്കാര ചടങ്ങുകൾ ക്രമീകരണം

09-09-2025 ചൊവ്വാ

2 pm കാരിത്താസ് ആശുപത്രിയിൽ നിന്നും വിലാപയാത്ര ആരംഭിക്കും.
2.30 PM ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പൊതുദർശനം.

തുടർന്ന് വിലാപയാത്ര അതിരമ്പുഴ യൂണിവേഴ്സിറ്റി
മെഡിക്കൽ കോളജ്
പനമ്പാലം
ബേക്കർ ജംഗ്ഷൻ
ശാസ്ത്രീ റോഡ് വഴി
3 pm കോട്ടയം ബാർ അസോസിയേഷനിൽ പൊതു ദർശനം.

തുടർന്ന് കെ.കെ. റോഡ് വഴി കോട്ടയം ജില്ലാ ആശുപത്രിക്ക് മുന്നിൽ അന്തിമോപചാരം അർപ്പിക്കൽ തുടർന്ന് KSRTC വഴി

4 pm ന് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ പൊതു ദർശനം.

6 pm ന് എം.സി. റോഡ് വഴി പാറമ്പുഴയിൽ ഉള്ള വസതിയിൽ എത്തിച്ചേരും.

10-09-2025 ബുധൻ

3 pm ഭവനത്തിൽ സംസ്കാര പ്രാർത്ഥന ആരംഭിക്കും.

തുടർന്ന് പാറമ്പുഴ ബേദലഹേം പള്ളിയിൽ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

പ്രിൻസ് ലൂക്കോസ് വാക്കിലും പ്രവൃത്തിയിലും ആത്മാർത്ഥത കൈവിടാത്ത വ്യക്തിത്വമായിരുന്നുവെന്ന് അനുസ്മരിച്ച് കേരളാ കോൺഗ്രസ് സം...
08/09/2025

പ്രിൻസ് ലൂക്കോസ് വാക്കിലും പ്രവൃത്തിയിലും ആത്മാർത്ഥത കൈവിടാത്ത വ്യക്തിത്വമായിരുന്നുവെന്ന് അനുസ്മരിച്ച് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ കെ ജോസഫ്

പ്രിൻസ് ലൂക്കോസിൻ്റെ വേർപാട് നിശ്ചലമായ ശരീരം കണ്ടിട്ടും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.

വെളുപ്പിന് മൂന്നുമണിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രിൻസിൻ്റെ കൂടെ നിഴലായി കൂടെ നിൽക്കുന്ന ജോർജ് എന്നെ വിളിക്കുമ്പോൾ പറഞ്ഞത് കേട്ടപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ ഒരു നിമഷം ഞാൻ നിന്നു.

തെങ്കാശിയിലെ ഏതെങ്കിലും പ്രധാനപ്പെട്ട ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള സാധ്യതക്കായി ഡൽഹിയിൽ ഉള്ള ഫ്രാൻസിസ് ജോർജ് എം.പി. യെ ഉടൻ വിളിച്ചു പറഞ്ഞു. എം.പി ഡോക്ടറുമായി സംസാരിച്ചു. ഡോക്ടറുടെ മറുപടി പ്രിൻസ് നമ്മെ വിട്ടു പിരിഞ്ഞു എന്നുള്ളതായിരുന്നു.

ഞങ്ങൾ തമ്മിൽ അനേക വർഷങ്ങളായി നല്ല ബന്ധം ആയിരുന്നു.

ഞാൻ പി.ജെ ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി, യുവജന സംഘടനകളിൽ പ്രവർത്തിച്ച അതേ കാലത്താണ് പ്രിൻസ് കെ.എം. മാണി നേതൃത്വം നൽകിയ കേരളാ കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി യുവജന സംഘടനകളിൽ പ്രവർത്തിച്ചത്.

ഞങ്ങൾ ഇരുവരും കേരളാ വിദ്യാർത്ഥി കോൺഗ്രസിൻ്റെയും കേരളാ യൂത്ത് ഫ്രണ്ടിൻ്റെയും സംസ്ഥാന പ്രസിഡൻ്റ് പദവിയിൽ പ്രവർത്തിച്ചു.

ഇരുപാർട്ടികളിലാണെങ്കിലും ഞങ്ങൾ തമ്മിൽ വലിയ ആത്മബന്ധമാണുണ്ടായിരുന്നത്.

ഒരിക്കൽ പോലും ഞങ്ങളുടെ സ്നേഹബന്ധത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല.

കേരളാ കോൺഗ്രസ് പാർട്ടിയിൽ ഭിന്നിപ്പ് ഉണ്ടായപ്പോൾ ഇടതുമുന്നണിയിലേക്ക് ഇല്ല എന്നുള്ള ഉറച്ച നിലപാട് സ്വീകരിച്ച പ്രിൻസ് പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിൽ നിലകൊണ്ടു.

കേരളത്തിലെ യൂത്ത് കോൺഗ്രസിൻ്റെ പ്രഥമ പ്രസിഡൻ്റ് ആയിരുന്ന ഒ.വി. ലൂക്കോസ് കേരളാ കോൺഗ്രസ് രൂപീകൃതമായപ്പോൾ പ്രഥമ സംസ്ഥാന സെക്രട്ടറിയായി. ഇക്കാലങ്ങളിൽ ലഭിക്കാമായിരുന്ന സ്ഥാനങ്ങൾ ഒന്നും ലഭിക്കാത്തതിൽ അദ്ദേഹത്തിന് പരാതികൾ ഒന്നും ഉണ്ടായിരുന്നില്ല.

ഇത് മനസിലാക്കിയാകാം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ മൽസരിക്കാൻ പ്രിൻസിന് പി.ജെ. ജോസഫ് സീറ്റ് നൽകിയത്.

വലിയ പ്രതീക്ഷയോടെ മൽസര രംഗത്ത് നിലകൊണ്ട പ്രിൻസ് ലൂക്കോസിൻ്റെ പരാജയത്തിന് ലതികാ സുഭാഷിൻ്റെ സ്ഥാനാർത്ഥിത്വം ഘടകമായി. വിജയിക്കാനായില്ലെങ്കിലും മൂന്നാം സ്ഥാനത്ത് ആകണമെന്ന് ആഗ്രഹിച്ചവരെ തെരഞ്ഞെടുപ്പ് ഫലം അത്ഭുതപ്പെടുത്തി.

എതിരാളികളുടെ

പണവും സ്വാധീനവും വലിയ തോതിൽ ഉണ്ടായിട്ടും, കൂടെ നിന്ന് പരാജയപ്പെടുത്താൻ ഉള്ള ശ്രമങ്ങൾ നടത്തിയിട്ടും, റിബൽ സ്ഥാനാർത്ഥി മൽത്സരിച്ചിട്ടും പ്രിൻസിനെ തളർത്താൻ സാധിച്ചില്ല. ഇവയെല്ലാം ചെയ്തവർ ഇപ്പം പറയാതെ പറയുന്ന കാര്യമാണ് നേരിട്ടുള്ള മൽസരമായിരുന്നെങ്കിൽ പ്രിൻസ് ജയിച്ചേനെ എന്ന്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ഞങ്ങളുടെ സ്നേഹബന്ധം ഈടുറ്റതായി. നേരിട്ടോ ഫോണിലൂടെയോ സംസാരിക്കാത്ത ദിവസങ്ങളില്ല. വേളാങ്കണ്ണിക്ക് പോകാനുള്ള ടിക്കറ്റ് കൺഫേം ആക്കുന്ന കാര്യത്തിലും മുറി ലഭിക്കുന്ന കാര്യത്തിലും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു.

രാഷ്ട്രീയ പ്രവർത്തനരംഗത്ത് പ്രിൻസ് വാക്കിലും പ്രവൃത്തിയിലും ആത്മാർത്ഥത കൈവിടാതെ അന്ത്യംവരെ നിലകൊണ്ടു.

മറ്റുള്ളവരുടെ ഭാഗത്ത് നിന്ന് അവഗണനയോ അപമാനമോ ഉണ്ടാകുമ്പോൾ വളരെ സമചിത്തതയോടെ ഒരിക്കൽ പോലും അവരെ കുറ്റപ്പെടുത്താതെയുള്ള പ്രിൻസിൻ്റെ സംസാരം എന്നെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ വലിയ സാമ്പത്തിക ബാധ്യതയെക്കുറിച്ച് സംസാരിക്കുമ്പോൾ കാണുന്ന ചിരി ദുഃഖം കടിച്ചമർത്തിയുള്ളതാണന്ന് അടുത്തറിയാവുന്നവർക്ക് മനസിലാകും.

ദൈവത്തോട് ഉള്ള സജീവ ബന്ധത്തിലാണ് ഓരോ ദിവസവും അദ്ദേഹം മുന്നോട്ട് പോയത്. ആ ബന്ധത്തിൻ്റെ ഏറ്റവും ഉദാഹരണമാണ് പരിശുദ്ധ ദൈവമാതാവിൻ്റെ ജനന തിരുനാൾ ദിവസത്തിൽ തൻ്റെ ആത്മാവിനെ ദൈവത്തിൽ സമർപ്പിച്ചത്.

കേരളാ കോൺഗ്രസ് പാർട്ടിയുടെ ചെറുതും വലുതുമായ യോഗങ്ങളിൽ പ്രസംഗിക്കുന്നത് അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു.

മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിലും പ്രിൻസ് ശ്രദ്ധചെല്ലത്തിയിരുന്നു.

കോട്ടയത്തെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു പ്രിൻസ്. മീറ്റർ വയ്ക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യധാര ട്രേഡ് യൂണിയനുകൾ ഓട്ടോ തൊഴിലാളികൾക്ക് എതിരായി നിലകൊണ്ടപ്പോൾ ഓട്ടോ തൊഴിലാളികൾക്ക് അനുകൂലമായി ഹൈക്കോടതിയിൽ നിന്ന് അനുകല വിധി സമ്പാധിച്ചത് അദ്ദേഹത്തെ ഓട്ടോക്കാർക്ക് ഏറെ പ്രിയപ്പെട്ടവനാക്കി.

കേരളാ കോൺഗ്രസ് പാർട്ടിയുടെ നാളയുടെ പ്രതീക്ഷ ആയിരുന്ന പ്രിൻസ് ലൂക്കോസിൻ്റെ ആത്മാവിൻ്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു. സർവ്വശക്തനായ ദൈവം അദ്ദേഹത്തിൻ്റെ കുടുംബാങ്ങളെ ആശ്വസിപ്പിക്കട്ടെ.

08/09/2025

പാലാ: ഭാരത സഭയുടെ സൂര്യതേജസ് എന്നറിയപ്പെടുന്ന മഹാനായ ഗോവർണദോർ പാറേമാക്കൽ മാർ തോമാ കത്തനാരുടെ 290-ാം ജന്മദിനാഘോഷം സെപ്റ്റംബർ 10ന് കടനാട്ടിൽ നടത്തുമെന്ന് മീഡിയാ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വികാരി ജനറാൾ മോൺ. ജോസഫ് മലേപ്പറമ്പിൽ, ഫാ. സിറിൾ തയ്യിൽ, സെന്നിച്ചൻ കുര്യൻ,ബിനു വള്ളോംപുരയിടം, ബെന്നി ഈന്തനാക്കുന്നേൽ, തോമസ് കാവുംപുറം എന്നിവർ അറിയിച്ചു.

ഒരാൾ തൽക്ഷണം മരിച്ചു: നാലുപേരുടെ നില ഗുരുതരം : കോതമംഗലം പുതുപ്പാടിക്ക് സമീപം നാല് വാഹനങ്ങൾ തമ്മിൽ കൂട്ടയിടിച്ചുകോതമംഗലം:...
08/09/2025

ഒരാൾ തൽക്ഷണം മരിച്ചു: നാലുപേരുടെ നില ഗുരുതരം : കോതമംഗലം പുതുപ്പാടിക്ക് സമീപം നാല് വാഹനങ്ങൾ തമ്മിൽ കൂട്ടയിടിച്ചു

കോതമംഗലം: പുതുപ്പാടിക്ക് സമീപം നാലു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയും കാറും എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനങ്ങൾ സമീപത്തു കൂടി പോകുകയായിരുന്നു കോതമംഗലം സ്വദേശി സഞ്ചരിച്ച സ്കൂട്ടറിലേക്കും ഇടിച്ചു കയറി. പൂപ്പാറയ്ക്ക് പോവുകയായിരുന്നു മാരുതി ആൾട്ടോ കാറും മഹാറാണി വെഡിങ് ഗ്രൂപ്പിന്റെ പിക്കപ്പും ആണ് അപകടത്തിൽപ്പെട്ടത് പൂപ്പാറ സ്വദേശികൾ സഞ്ചരിച്ച മാരുതി കാർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത് എന്നാണ് കരുതുന്നത്. അപകടത്തിൽ നിയന്ത്രണം വിട്ട ലോറി വട്ടം തിരിഞ്ഞ് സമീപത്ത് ഇറച്ചി കടയിൽ ഇടിച്ചാണ് നിന്നത്. പല്ലാരിമംഗലം മാവുടി സ്വദേശി ശിവൻ ( സ്വാദ് ഹോട്ടൽ ) നടത്തിവന്നിരുന്ന ഇറച്ചി കട പൂർണ്ണമായും തകർന്നു. കാറിൽ സഞ്ചരിച്ച പൂപ്പാറ സ്വദേശിയാണ് മരിച്ചത് എന്നാണ് അറിയുന്ന വിവരം. കാർ യാത്രികൻ തന്നെയായ മറ്റൊരാൾ കൂടി മരിച്ചു എന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കോതമംഗലം സ്വദേശിയായ സ്കൂട്ടർ യാത്രക്കാരനും പരിക്കുണ്ട്. അപകടത്തിൽ മാരുതി ഓൾട്ടോ കാർ പൂർണമായും തകർന്നു.

പാലാ: ഭാരത സഭയുടെ സൂര്യതേജസ് എന്നറിയപ്പെടുന്ന മഹാനായ ഗോവർണദോർ പാറേമാക്കൽ മാർ തോമാ കത്തനാരുടെ  290-ാം ജന്മദിനാഘോഷം  സെപ്റ...
08/09/2025

പാലാ: ഭാരത സഭയുടെ സൂര്യതേജസ് എന്നറിയപ്പെടുന്ന മഹാനായ ഗോവർണദോർ പാറേമാക്കൽ മാർ തോമാ കത്തനാരുടെ 290-ാം ജന്മദിനാഘോഷം സെപ്റ്റംബർ 10ന്.

നാട്ടുരാജ്യങ്ങളായി ചിതറി കിടക്കുമ്പോഴും ഒരൊറ്റ ഇന്ത്യ എന്ന ദേശീയ വാദത്തിന്റെ തുടക്കക്കാരൻ, ഇരുപതാം നൂറ്റാണ്ടിലെ സഭൈക്യ മുന്നേറ്റങ്ങൾ യൂറോപ്പിലും മറ്റും ഉടലെടുക്കുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പേ സഭകളുടെ ഐക്യം പ്രാവർത്തികമാക്കിയ ദീർഘദര്‍ശി, സ്വജാതിയിൽ നിന്ന് നേതൃത്വം അനുവദിക്കാതെ വിദേശികളാൽ ഭരിക്കപ്പെട്ട സഭയുടെ സ്വാതന്ത്ര്യസമര പോരാളി എന്നീ നിലകളിലെല്ലാം അതീവ പ്രധാന്യമുള്ള മാർ തോമാ കത്തനാരുടെ വ്യക്തിത്വത്തിന്റെയും ഒപ്പം ചേർത്തു വായിക്കേണ്ട ഭാരത സഭാ ചരിത്രത്തിന്റെയും അറിവും ശ്രേഷ്ഠതയും കാത്തുസൂക്ഷിക്കാനും പുതിയ തലമുറയിലേക്ക് പകരാനുമാണ് പാറേമ്മാക്കൽ ജയന്തി ആഘോഷം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് മലേപറമ്പിൽ പാലാ മീഡിയ അക്കാദമിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മലങ്കരയിലെ മാർത്തോമാ നസ്രാണി സമുദായത്തിന്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അക്ഷീണം യത്നിച്ച അദ്ദേഹത്തിൻറെ ജന്മദിനാഘോഷം ജന്മസ്ഥലമായ കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള കടനാട്ടിൽ സെപ്റ്റംബർ പത്താം തീയതി വൈകുന്നേരം അഞ്ചുമണിക്കാണ് നടക്കുക.
നാലു മണിക്ക് ദിവ്യബലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ പാലാ രൂപതയുടെ മെത്രാനും സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനുമായ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് , കേരള കൗൺസിൽ ഓഫ് ചർച്ചസ് ചെയർമാൻ അലക്സിയോസ് മാർ യൗസേബിയൂസ് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. പാലാ രൂപത വികാരി ജനറൽ മോൺ. ജോസഫ് മലേപറമ്പിൽ, കടനാട് ഫൊറോനാ പള്ളി വികാരി ഫാ. ജോസഫ് പാനാംപുഴ, രാമപുരം ഫൊറോനാ പള്ളി വികാരി ഫാ. ബർക്കുമാന്‍സ് കുന്നുംപുറം, ടോമി കല്ലാനി, ഷെവ. ഉമ്മച്ചൻ വേങ്കടത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.

1736 സെപ്റ്റംബർ 10ന് കടനാട്ടിലാണ് മാർ തോമാ കത്തനാരുടെ ജനനം.മലയാളത്തിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥമായ "വർത്തമാന പുസ്തകത്തിൻറെ" രചനയിലൂടെ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അതുല്യ സംഭാവനകൾ നൽകിയ വ്യക്തി കൂടിയാണ് അദ്ദേഹം.
പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ നടത്തിയ എട്ടുവർഷം നീണ്ട ക്ലേശകരമായ റോമാ - പോർച്ചുഗൽ യാത്രയും, മടങ്ങി വന്നതിനുശേഷം സഭയ്ക്കും- സമുദായത്തിനും നൽകിയ നേതൃത്വവും, ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് ക്രിസ്ത്യാനികൾക്കെതിരെ നടന്ന ക്രൂരമായ ക്രമണത്തിനിടയിലും സഭയ്ക്ക് നൽകിയ സാഹസിക നേതൃത്വവും, യാത്രാവിവരണ ഗ്രന്ഥമായ വർത്തമാന പുസ്തകത്തിന്റെ രചനയുമെല്ലാം അദ്ദേഹത്തെ അതുല്യപ്രതിഭയാക്കി മാറ്റി. വാർത്താ സമ്മേളനത്തിൽ വികാരി ജനറാൾ മോൺ. ജോസഫ് മലേപ്പറമ്പിൽ, ഫാ. സിറിൾ തയ്യിൽ, സെന്നിച്ചൻ കുര്യൻ,ബിനു വള്ളോംപുരയിടം, ബെന്നി ഈന്തനാക്കുന്നേൽ, തോമസ് കാവുംപുറം തുടങ്ങിയവർ പങ്കെടുത്തു.

08/09/2025

അരുണാപുരത്ത് ഹെൽത്ത് സെന്റർ കുടിവെള്ള പദ്ധതി, സ്മാർട്ട് അംഗണവാടി എന്നിവ യാഥാർത്ഥ്യമാകുന്നു സാവിയോ കാവുകാട്ട്

പാലാ: നഗരസഭ 22 ആം വാർഡ് അരുണാപുരത്ത് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ഈ മാസം 16 ആം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. ഇത് അരുണാപുരം മുത്തോലി, വെള്ളാപ്പാട് മേഖലയിലെ ജനങ്ങൾക്ക് ആരോഗ്യപരിപാലന രംഗത്ത് വലിയ നേട്ടം ആണെന്ന് വാർഡ് കൗൺസിലറും, നഗരസഭാ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സാവിയോ കാവുകാട്ട് പറഞ്ഞു. അരുണാപുരം ബൈപാസ് റോഡിൽ പൂർണശ്രീ ബിൽഡിങ്ങിൽ ആണ് സെന്റർ പ്രവർത്തിക്കുക. രാവിലെ 11 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് പ്രവർത്തന സമയം. ഡോക്ടർ, നേഴ്‌സ്, ഫാർമസി സേവനങ്ങൾ സൗജന്യമാണ്. നാഷണൽ ഹെൽത്ത് മിഷൻ പദ്ധതി പ്രകാരമാണ് ഇത് തുടങ്ങുന്നത്.

അരുണാപുരം ഇരുപത്തിരണ്ടാം വാർഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതിയുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് മീനച്ചിലാറ്റിൽ നഗരസഭയുടെ 75 ലക്ഷം രൂപ ഘട്ടം ഘട്ടമായി മുടക്കി പുതിയ കിണറും,പമ്പ് ഹൗസും ഫിൽട്ടർ സിസ്റ്റവും സ്ഥാപിച്ചു. ഇവയുടെ ഉദ്ഘാടനം ഈ മാസം പതിനാറാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2. 30 ന് ജോസ് കെ.മാണി എം.പി നിർവഹിക്കും. പ്രസ്തുത നിർമ്മാണങ്ങൾ കൊണ്ട് ഈ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ലഭിക്കുകയാണെന്ന് കൗൺസിലർ സാവിയോ കാവുകാട്ട് പറഞ്ഞു.കേരള വാട്ടർ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് കിണറും,പമ്പ് ഹൗസും തീർത്തിട്ടുള്ളത്. ആധുനിക രീതിയിൽ വെള്ളം ഫിൽട്ടർ ചെയ്യുന്നതിനുള്ള സംവിധാനവും ചെയ്തിട്ടുണ്ട്.

അരുണാപുരം കരെപ്പാറ അംഗനവാടി പൂർണമായും നവീകരിച്ച് സ്മാർട്ട് അംഗണവാടി ആക്കുന്ന ജോലികൾ പൂർത്തീകരിച്ച് വരികയാണെന്നും നഗരസഭയുടെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരമാണ് നിർമ്മാണം എന്നും കൗൺസിലർ പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ ടൗൺ ബ്യൂട്ടിഫിക്കേഷന്‍, വനിതാ വികസന കോർപ്പറേഷനുമായി ചേർന്ന് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ പുനരാരംഭിക്കൽ, മുനിസിപ്പൽ എ.സി കോൺഫ്രൻസ് ഹാൾ നിർമ്മാണം, ടൗൺ ബസ് സ്റ്റാൻഡ് വെയിറ്റ് ഷെഡ് നവീകരണം തുടങ്ങിയ മുനിസിപ്പൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി പൂർത്തിയാക്കി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

ചരിത്രം സൃഷ്ടിച്ച മദ്യവില്പന; 'വിമുക്തി മിഷന്‍' പിരിച്ചുവിടണം: പ്രസാദ് കുരുവിളഓണക്കാലത്ത് മദ്യവില്പനയില്‍ 826 കോടിയുടെ സ...
08/09/2025

ചരിത്രം സൃഷ്ടിച്ച മദ്യവില്പന; 'വിമുക്തി മിഷന്‍' പിരിച്ചുവിടണം: പ്രസാദ് കുരുവിള

ഓണക്കാലത്ത് മദ്യവില്പനയില്‍ 826 കോടിയുടെ സമാനതകളില്ലാത്ത ചരിത്രം സൃഷ്ടിച്ച പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ 'വിമുക്തി മിഷന്‍' സമ്പൂര്‍ണ്ണ പരാജയവും പ്രഹസനവുമായിരുന്നെന്ന് വ്യക്തമായിരിക്കുകയാണെന്നും വിമുക്തി മിഷനെ പിരിച്ചുവിടണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.

സര്‍ക്കാരിന്റെ വിമുക്തി മിഷന്‍ ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നാണ് മദ്യോപയോഗത്തിന്റെ കുതിച്ചുകയറ്റം സൂചിപ്പിക്കുന്നത്. ലഭ്യത വര്‍ദ്ധിപ്പിച്ച് ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തുകയാണ് സര്‍ക്കാര്‍. മറ്റൊരു ദേശത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്.

മദ്യോപയോഗത്തിന്റെ നിശ്ചിത വരുമാനത്തില്‍ നിന്നും ബോധവത്കരണത്തിനായി ഫണ്ട് വിനിയോഗിക്കുന്ന വിരോധാഭാസവും ദയനീയ നയവും ചെപ്പടിവിദ്യകളിലൊന്നാണ്. അമ്മ- സഹോദരിമാരുടെ കണ്ണീരിന്റെ വില ഊറ്റിക്കുടിക്കുകയാണ് അധികാരികള്‍.

ബെവ്‌കോയുടെ കണക്കുകള്‍ മാത്രമാണ് സര്‍ക്കാര്‍ പുറത്തുവിടുന്നത്. ബാറുകളുടെയും കള്ളുഷാപ്പുകളുടെയും ഇതര മദ്യശാലകളിലെ ഉപയോഗത്തിന്റെയും കൂടി കണക്കുകള്‍ പുറത്തുവന്നാല്‍ ഞെട്ടിപ്പിക്കുന്നതായിരിക്കും.

മയക്കുമരുന്നിന്റെ വര്‍ദ്ധനവിന് കാരണം മദ്യത്തിന്റെ ലഭ്യതകുറവാണെന്ന് പ്രചരിപ്പിച്ചവരുടെ നാവടങ്ങിയിരിക്കുകയണിപ്പോള്‍. മാരക രാസലഹരികളും മദ്യവും യഥേഷ്ടം ലഭിക്കുന്ന ഹബ്ബായി കേരളം മാറി.

മദ്യ-മാരക രാസലഹരികളുടെ വര്‍ദ്ധനവിനും വ്യാപനത്തിനും ഇതുമൂലമുണ്ടാകുന്ന കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വാഹനാപകടങ്ങള്‍ക്കും സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമുണ്ട്, ഒഴിഞ്ഞുമാറാനാവില്ല.

സംസ്ഥാനത്തെ മാധ്യമങ്ങള്‍ നല്കുന്ന ബോധവത്ക്കരണങ്ങളും, മുന്നറിയിപ്പുകളുമാണ് വിമുക്തി മിഷന്റെ പ്രവര്‍ത്തനത്തേക്കാളും മികച്ചത്. സര്‍ക്കാരിന്റെ 'സുംബാ ഡാന്‍സ്' കൊണ്ടൊന്നും ലഹരി ഉപയോഗത്തെ തടയാനാവില്ല. ലഭ്യത കുറച്ച് കര്‍ക്കശ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.

കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ലഹരിക്കെതിരെ സ്ത്രീശാക്തീകരണം ശക്തമാക്കും. മദ്യത്തിന്റെയും മാരക ലഹരികളുടെയും ദുരിത, ദുരന്ത ഫലങ്ങള്‍ ഡോര്‍ ടു ഡോര്‍ പ്രചരണ വിഷയമാകും.

നിര്യാതനായിതൊടുപുഴ: തെക്കുംഭാഗം ഇരട്ടപ്ലാക്കൽ ജോസഫ് ആഗസ്തി ( ഔസേപ്പച്ചൻ - 79) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ: പരേതയാ...
08/09/2025

നിര്യാതനായി
തൊടുപുഴ: തെക്കുംഭാഗം ഇരട്ടപ്ലാക്കൽ ജോസഫ് ആഗസ്തി ( ഔസേപ്പച്ചൻ - 79) നിര്യാതനായി.
സംസ്കാരം നടത്തി.

ഭാര്യ: പരേതയായ കൊച്ചുത്രേസ്യ ജോസഫ് തെക്കുംഭാഗം കോടമുള്ളിൽ കുടുംബാംഗം.

മക്കൾ: ബിനി സണ്ണി വടക്കൻ ( യു.കെ ), ബിനോയ് ( ദുബായ്), ബിൻസി സജി ( മുള്ളരി ങ്ങാട്)
മരുമക്കൾ: സണ്ണി വടക്കൻ ( മാള), ആൻസി ബിനോയ് മാങ്കിലേറ്റ് ( കാരിത്താസ് ), സജി ജോസഫ് തോ ക്കനാട്ട്( മുള്ളരിങ്ങാട്).

Address

Palai
686575

Alerts

Be the first to know and let us send you an email when PALA TIMES posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PALA TIMES:

Share