Palakkadan Vartha

Palakkadan Vartha പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ അതിവേഗം നിങ്ങളിലേക്ക്

തിരുവോണദിനത്തിൽ സഞ്ചാരികളുടെ ഒഴുക്ക്; പോത്തുണ്ടി വിനോദസഞ്ചാര കേന്ദ്രത്തിൽ വൻ തിരക്ക്🟦🟦2026 Agust 27🟦🟦Join Our Whatsapp G...
27/08/2026

തിരുവോണദിനത്തിൽ സഞ്ചാരികളുടെ ഒഴുക്ക്; പോത്തുണ്ടി വിനോദസഞ്ചാര കേന്ദ്രത്തിൽ വൻ തിരക്ക്

🟦🟦2026 Agust 27🟦🟦
Join Our Whatsapp Group
https://chat.whatsapp.com/L91Mp2yb3KE5NCn4loHhp9

നെന്മാറ: തിരുവോണദിനത്തിൽ സഞ്ചാരികളുടെ വലിയ തിരക്കിന് സാക്ഷിയായി പോത്തുണ്ടി വിനോദസഞ്ചാര കേന്ദ്രം. അവധിദിനം ആഘോഷമാക്കാനും കുടുംബസമേതം സമയം ചെലവഴിക്കാനുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമായി നിരവധി പേരാണ് തിരുവോണനാളിൽ പോത്തുണ്ടിയിലേക്ക് ഒഴുകിയെത്തിയത്.

അണക്കെട്ടും ജലാശയവും ചുറ്റുമുള്ള പച്ചപ്പും മലനിരകളുടെ മനോഹാരിതയുമാണ് പ്രധാനമായും സഞ്ചാരികളെ ഇവിടേക്ക് ആകർഷിച്ചത്. രാവിലെ തന്നെ സഞ്ചാരികളുടെ വരവ് ആരംഭിച്ചെങ്കിലും ഉച്ചയോടെയാണ് പോത്തുണ്ടിയിൽ തിരക്ക് വർദ്ധിച്ചത്. വൈകുന്നേരമായതോടെ സന്ദർശകരുടെ എണ്ണം വീണ്ടും ഉയർന്നു. തിരുവോണ സദ്യയ്ക്ക് ശേഷം കുടുംബസമേതം ഓണക്കോടി അണിഞ്ഞെത്തിയവർ പ്രകൃതി ദൃശ്യങ്ങൾ ആസ്വദിച്ചും ഫോട്ടോകൾ എടുത്തും ഓണദിനം ഗംഭീരമാക്കി. കുട്ടികളുമായി എത്തിയ കുടുംബങ്ങളുടെ എണ്ണവും ഏറെയായിരുന്നു.

പോത്തുണ്ടി ഉദ്യാനത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടികളും വിനോദസഞ്ചാരികളുടെ വരവ് വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ട്. കലാപരിപാടികളും സംഗീതവിരുന്നും അടക്കമുള്ള വിവിധ പരിപാടികൾ ആസ്വദിക്കാനും നിരവധി പേരാണ് എത്തിയത്. ഓണാവധി ദിനത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകൾ ഒഴുകിയെത്തുന്നതിന്റെ നേർക്കാഴ്ചയായിരുന്നു പോത്തുണ്ടി ഡാമിൽ കാണാനായത്.
✅നെന്മാറ പ്രാദേശിക വാർത്തകൾ

WhatsApp_ ലൂടെ നെന്മാറ, അയിലൂർ, , നെല്ലിയാമ്പതി, മേലാർകോഡ്, കൊടുവായൂർ, പഞ്ചായത്തുകളിലെ വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/L91Mp2yb3KE5NCn4loHhp9

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം🟣🟣2026 AUGUST 27🟣🟣Join Our W...
27/08/2026

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

🟣🟣2026 AUGUST 27🟣🟣
Join Our Whatsapp Group
https://chat.whatsapp.com/J66bUo2GzDy8JNeKAzuExe?mode=gi_t

പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം രണ്ട് ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. അറക്കപ്പൊടി കയറ്റിവന്ന ലോറിയിലെ ഡ്രൈവർ പാലക്കാട് ആറ്റാശ്ശേരി സ്വദേശി നസറുദ്ദീൻ ആണ് മരിച്ചത്.

കോഴിഫാമുകളിലേക്ക് ആവശ്യമായ അറക്കപ്പൊടി കയറ്റിവന്ന ലോറിയും ഒരു കണ്ടെയ്നർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിന് പിന്നാലെ വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. അറക്കപ്പൊടിയായതിനാൽ തീ അതിവേഗം പടർന്നതായാണ് സംശയിക്കുന്നത്. അപകടത്തിൽ കണ്ടെയ്നർ ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. എന്നാൽ തീ പടരുന്നത് കണ്ട് ഇദ്ദേഹം വാഹനത്തിൽ നിന്ന് പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചു.

അപകടത്തെ തുടർന്ന് മുണ്ടൂർ മുതൽ കല്ലടിക്കോട് വരെ ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.

✅പാലക്കാടൻ പ്രാദേശിക വാർത്തകൾ
WhatsApp_ ലൂടെ പാലക്കാട്ടെ എല്ലാ വാർത്തകളും സമഗ്രമായി വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/J66bUo2GzDy8JNeKAzuExe?mode=gi_t

അട്ടപ്പാടിയിൽ മൂന്നര വയസ്സുകാരന് അടിയന്തര ചികിത്സ വൈകി; കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറും ആംബുലൻസ് ഡ്രൈവറുമില്ലെന്ന് പര...
26/08/2026

അട്ടപ്പാടിയിൽ മൂന്നര വയസ്സുകാരന് അടിയന്തര ചികിത്സ വൈകി; കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറും ആംബുലൻസ് ഡ്രൈവറുമില്ലെന്ന് പരാതി

🟣🟣2026 AUGUST 26🟣🟣
Join Our Whatsapp Group
https://chat.whatsapp.com/J66bUo2GzDy8JNeKAzuExe?mode=gi_t

അട്ടപ്പാടി: അടിയന്തര ചികിത്സ തേടിയെത്തിയ മൂന്നര വയസ്സുകാരന് ഡോക്ടറും ആംബുലൻസ് ഡ്രൈവറും ഇല്ലാത്തതിനെ തുടർന്ന് ചികിത്സ ലഭിക്കാൻ രണ്ട് മണിക്കൂറോളം വൈകിയതായി പരാതി. അട്ടപ്പാടി ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ഷോളയൂർ സ്വദേശികളായ സന്തോഷ്, അക്സ ദമ്പതികളുടെ മൂന്നര വയസ്സുള്ള കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്.ചൊവ്വാഴ്ച രാവിലെ 9.30-ഓടെ കുട്ടിക്ക് അപസ്മാരം ഉണ്ടായതിനെ തുടർന്നാണ് ഉടൻ തന്നെ ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. എന്നാൽ ഇവിടെ ഡോക്ടറുടെ സേവനം ലഭ്യമായിരുന്നില്ല. ഒരു ഡ്യൂട്ടി നഴ്സും അറ്റൻഡറും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമായിരുന്നു. എന്നാൽ ആശുപത്രിയിൽ ആംബുലൻസ് ഉണ്ടായിരുന്നിട്ടും ഡ്രൈവർ ഇല്ലാത്തതിനാൽ കുട്ടിയെ കൊണ്ടുപോകാൻ കഴിഞ്ഞില്ല. ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റ് ഒന്നര ആഴ്ചയായി അവധിയിലായിരുന്നിട്ടും പകരം സംവിധാനം ഏർപ്പെടുത്തിയിരുന്നില്ല എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കുട്ടിക്ക് ഓക്സിജൻ പിന്തുണ ആവശ്യമായിരുന്നതിനാൽ മറ്റ് സ്വകാര്യ വാഹനങ്ങളിൽ കൊണ്ടുപോകാനും സാധിച്ചില്ല.ഒടുവിൽ കോട്ടത്തറയിൽ നിന്നും മറ്റൊരു ആംബുലൻസ് ശോളയൂരിൽ എത്തിയാണ് കുട്ടിയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ സമയം 11 മണിയായിരുന്നു. ഇതുകാരണം കുട്ടിക്ക് ചികിത്സ ലഭിക്കാൻ രണ്ട് മണിക്കൂറോളം വൈകിയതായി കുടുംബം പരാതിപ്പെടുന്നു.അടിയന്തര ചികിത്സയ്ക്കായി കിലോമീറ്ററുകൾ താണ്ടി എത്തുന്ന രോഗികൾക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോലും ഡോക്ടറുടെ സേവനം ലഭിക്കാത്തത് അട്ടപ്പാടിയിലെ രോഗികൾക്ക് വലിയ തിരിച്ചടിയാകുകയാണ്.

✅പാലക്കാടൻ പ്രാദേശിക വാർത്തകൾ
WhatsApp_ ലൂടെ പാലക്കാട്ടെ എല്ലാ വാർത്തകളും സമഗ്രമായി വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/J66bUo2GzDy8JNeKAzuExe?mode=gi_t

നാടെങ്ങും പൊൻതിരുവോണാഘോഷം; ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്, 6 ജില്ലകളിൽ മഴ മുന്നറിയിപ്പ്🟣🟣2026 AUGUST 26🟣🟣Join Our What...
26/08/2026

നാടെങ്ങും പൊൻതിരുവോണാഘോഷം; ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്, 6 ജില്ലകളിൽ മഴ മുന്നറിയിപ്പ്

🟣🟣2026 AUGUST 26🟣🟣
Join Our Whatsapp Group
https://chat.whatsapp.com/J66bUo2GzDy8JNeKAzuExe?mode=gi_t

നന്മയുടെയും സമൃദ്ധിയുടെയും സന്ദേശവുമായി ലോകമെങ്ങുമുള്ള മലയാളികൾ ഇന്ന് പൊൻതിരുവോണം ആഘോഷിക്കുന്നു. പൂക്കളവും ഓണക്കോടിയും വിഭവസമൃദ്ധമായ തിരുവോണസദ്യയുമായി നാടെങ്ങും വലിയ ആഘോഷത്തിലാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി പ്രവാസികൾ ഓണം കുടുംബത്തോടൊപ്പം ആഘോഷിക്കാൻ രാത്രി വൈകിയും വീടുകളിലെത്തി. വിവിധ സാംസ്കാരിക സംഘടനകളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തിൽ നാട്ടിൻപുറങ്ങളിൽ പരമ്പരാഗത ഓണക്കളികളും വിപുലമായ ആഘോഷപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ഓണാഘോഷത്തോടൊപ്പം സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവോണ നാളിലെ പ്രധാന ആചാരങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള തിരുവോണത്തോണി പുലർച്ചെ എത്തിച്ചേർന്നു. ഭഗവാനുള്ള ഓണ വിഭവങ്ങളുമായെത്തിയ തോണിയെ പള്ളിയോടസേവാസംഘവും വിവിധ കരനാഥന്മാരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ചേർന്ന് ഭക്തിപൂർവ്വം സ്വീകരിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിലും കണ്ണനെ കൺകുളിർക്കെ കാണാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ നാലരയ്ക്ക് ഭഗവാന് ഓണപ്പുടവ സമർപ്പിച്ചു. വിശേഷാൽ കാഴ്‌ച ശീവേലിക്കും മേളത്തിനും പുറമെ ഇന്ന് പതിനായിരം പേർക്ക് ക്ഷേത്രത്തിൽ തിരുവോണ പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്കിടെ മഴ വില്ലനാകുമോ എന്ന ആശങ്കയുമുണ്ട്. ഇന്ന് 6 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇതിനകം തന്നെ സംസ്ഥാനത്തെ പലയിടങ്ങളിലും പുലർച്ചെ മുതൽ മഴ പെയ്തു തുടങ്ങിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

✅പാലക്കാടൻ പ്രാദേശിക വാർത്തകൾ
WhatsApp_ ലൂടെ പാലക്കാട്ടെ എല്ലാ വാർത്തകളും സമഗ്രമായി വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/J66bUo2GzDy8JNeKAzuExe?mode=gi_t

കാണം വിറ്റും ഓണമുണ്ണാൻ മലയാളി; നാടും നഗരവും 'ഉത്രാടപ്പാച്ചിലിൽ'🟣🟣2026 AUGUST 25🟣🟣Join Our Whatsapp Grouphttps://chat.wha...
25/08/2026

കാണം വിറ്റും ഓണമുണ്ണാൻ മലയാളി; നാടും നഗരവും 'ഉത്രാടപ്പാച്ചിലിൽ'

🟣🟣2026 AUGUST 25🟣🟣
Join Our Whatsapp Group
https://chat.whatsapp.com/J66bUo2GzDy8JNeKAzuExe?mode=gi_t

തിരുവോണ മഹോത്സവത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും ഉത്സവമായ തിരുവോണം ഗംഭീരമാക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളായ 'ഉത്രാടപ്പാച്ചിലിലാണ്' ഇന്ന് മലയാളികൾ. 'കാണം വിറ്റും ഓണമുണ്ണണം' എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന തരത്തിലാണ് എങ്ങും ആഘോഷങ്ങൾ പുരോഗമിക്കുന്നത്.

ഓണത്തെ വരവേൽക്കാൻ വിപണികളും പൂർണ്ണ സജ്ജമായിക്കഴിഞ്ഞു. പുത്തനുടുപ്പുകൾ, പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ, പലവ്യഞ്ജനങ്ങൾ എന്നിവ വാങ്ങാനായി ജനസാഗരമാണ് കടകളിലേക്ക് ഒഴുകിയെത്തുന്നത്. ആളുകളുടെ ഈ തിരക്ക് ചെറുകിട കച്ചവടക്കാർ മുതൽ വൻകിട വ്യാപാരികൾക്ക് വരെ വലിയ സാമ്പത്തിക ഉണർവാണ് നൽകുന്നത്. ഓൺലൈൻ വിപണികളിൽ കച്ചവടം തകൃതിയാണെങ്കിലും, കുടുംബസമേതം കടകളിൽ പോയി തിരക്കിലിടപെട്ട് സാധനങ്ങൾ കണ്ടും തൊട്ടുനോക്കിയും വാങ്ങുന്നതിന്റെ ആവേശത്തിനാണ് മലയാളികൾ ഇപ്പോഴും മുൻഗണന നൽകുന്നത്. ഓണക്കോടി സ്വന്തം വീട്ടുകാർക്ക് മാത്രമല്ല, പ്രിയപ്പെട്ടവർക്കെല്ലാം സമ്മാനമായി നൽകാനുള്ള തിരക്കിലാണെല്ലാവരും.

ഉത്രാടദിനം വീടുകളിലും ഉറക്കമില്ലാത്ത രാവുകളാണ് സമ്മാനിക്കുന്നത്. കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്ന് ഓണസദ്യയ്ക്കുള്ള വട്ടംകൂട്ടലുകൾ ആരംഭിച്ചു കഴിഞ്ഞു. ഏത്തക്കായ വറുക്കലും അച്ചാറുണ്ടാക്കലുമാണ് ഇന്നത്തെ പ്രധാന വിശേഷങ്ങൾ. അതുകൊണ്ടുതന്നെ വിപണിയിൽ ഏത്തക്കായക്കുല നിർബന്ധമാണ്.

ഉത്രാടത്തിന് തുടങ്ങുന്ന ഈ ആഘോഷത്തിമിർപ്പ് തിരുവോണവും കഴിഞ്ഞ് മൂന്നാമോണത്തിനാണ് കൊടിയിറങ്ങുന്നത്. കാലമെത്ര മാറിയാലും നഗര-ഗ്രാമ ഭേദമന്യേ തങ്ങളുടെ ഈ പൈതൃകവും ആഘോഷവും മറക്കാതെ കാത്തുസൂക്ഷിക്കുകയാണ് ഓരോ മലയാളിയും.

✅പാലക്കാടൻ പ്രാദേശിക വാർത്തകൾ
WhatsApp_ ലൂടെ പാലക്കാട്ടെ എല്ലാ വാർത്തകളും സമഗ്രമായി വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/J66bUo2GzDy8JNeKAzuExe?mode=gi_t

ബസ് യാത്രയ്ക്കിടെ മംഗലംഡാം സ്വദേശിനിയായ വീട്ടമ്മയുടെ സ്വർണ്ണമാല മോഷ്ടിച്ച സംഭവം: തമിഴ്‌നാട് സ്വദേശിനി അറസ്റ്റിൽ🟩🟩2026 AU...
25/08/2026

ബസ് യാത്രയ്ക്കിടെ മംഗലംഡാം സ്വദേശിനിയായ വീട്ടമ്മയുടെ സ്വർണ്ണമാല മോഷ്ടിച്ച സംഭവം: തമിഴ്‌നാട് സ്വദേശിനി അറസ്റ്റിൽ

🟩🟩2026 AUGUST 25🟩🟩
Join Our Whatsapp Group
https://chat.whatsapp.com/Dv3kTdohvCmLbvlJqB0Pe2?mode=gi_t

പാലക്കാട്: ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ ബാഗിൽ നിന്ന് രണ്ട് പവൻ്റെ സ്വർണ്ണമാല മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. സേലം സ്വദേശിനിയും മണികണ്ഠൻ്റെ ഭാര്യയുമായ ആറായി (40) യെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് പിടികൂടിയത്.

കഴിഞ്ഞ മെയ് 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മംഗലം ഡാം സ്വദേശിനിയായ ലീല എന്ന വീട്ടമ്മയുടെ മാലയാണ് നഷ്ടപ്പെട്ടത്. പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള എസ്.ബി.ഐ ജംഗ്ഷനിൽ നിന്ന് ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടയിലായിരുന്നു മോഷണം. ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് മോഷ്ടാവിനെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.

ഓണത്തിരക്കിനിടെ ഗോവിന്ദാപുരത്തു നിന്ന് തൃശ്ശൂരിലേക്ക് പോകുന്ന ബസ്സിൽ പ്രതിയുണ്ടെന്ന വിവരത്തെ തുടർന്ന് കൊല്ലങ്കോട് പോലീസിനെ വിവരമറിയിക്കുകയും, അവരുടെ സഹായത്തോടെ പാലക്കാട് സൗത്ത് പോലീസ് ഇവരെ പിടികൂടുകയുമായിരുന്നു.

തിരക്കേറിയ ബസ് റൂട്ടുകളിൽ യാത്ര ചെയ്ത് സ്ത്രീകളുടെ സൈഡ് ബാഗുകളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്നതാണ് പ്രതിയുടെ രീതി. ഒരു ദിവസം തന്നെ നിരവധി തവണ മോഷണം നടത്തുകയും തുടർന്ന് ഓട്ടോറിക്ഷകളിൽ കയറി രക്ഷപ്പെടുകയുമാണ് ഇവർ ചെയ്യാറുള്ളതെന്നും പോലീസ് വ്യക്തമാക്കി.

✅ വടക്കഞ്ചേരി പ്രാദേശിക വാർത്തകൾ

WhatsApp_ ലൂടെ വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി പഞ്ചായത്തുകളിലെ വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/Dv3kTdohvCmLbvlJqB0Pe2?mode=gi_t

നിങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു 🌸UBS VILLAS https://wa.me/+919544710027✅️90% LOAN FACILITY AVAILABLE✅️GATED COMMUNIT...
24/08/2026

നിങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു 🌸

UBS VILLAS
https://wa.me/+919544710027

✅️90% LOAN FACILITY AVAILABLE
✅️GATED COMMUNITY
✅️VASTHU BASED CONSTRUCTION
✅️6 METER INTERNAL ROAD
✅️24*7 WATER SUPPLY
✅BUDGET FRIENDLY 2,3,4 BHK VILLAS
✅CCTV, SECURITY SURVEILLANCE
✅250 METER FROM NH544
✅CHILDRENS PARK
✅OPEN GYM
✅STREET LIGHTS
Contact +91 95447 10027

കനത്ത മഴ: നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ ചുറ്റുമതിൽ തകർന്നു വീണു🟦🟦2026 Agust 24🟦🟦Join Our Whatsapp Grouphttps://ch...
24/08/2026

കനത്ത മഴ: നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ ചുറ്റുമതിൽ തകർന്നു വീണു

🟦🟦2026 Agust 24🟦🟦
Join Our Whatsapp Group
https://chat.whatsapp.com/L91Mp2yb3KE5NCn4loHhp9

നെന്മാറ: കനത്ത മഴയെ തുടർന്ന് നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. പോത്തുണ്ട് റോഡിനോട് ചേർന്ന് കിടക്കുന്ന ഏകദേശം 10 മീറ്ററോളം ഭാഗമാണ് കാലപ്പഴക്കം മൂലം തകർന്നു വീണത്.

മതിൽ തകർന്നതിനെ തുടർന്ന് മതിലിനോട് ചേർന്നു പ്രവർത്തിക്കുന്ന ഒരു ചായക്കടയുടെ ഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്. ആശുപത്രിയിലേക്ക് എത്തുന്നവർക്കും റോഡിലൂടെ കടന്നുപോകുന്ന വാഹന-കാൽനട യാത്രക്കാർക്കും ഇത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ മതിലിന്റെ ബാക്കി ഭാഗങ്ങളും കടുത്ത ബലക്ഷയത്തിലാണെന്നും, മഴ തുടരുന്ന സാഹചര്യത്തിൽ അവയും തകർന്നു വീഴാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. കൂടാതെ, ആശുപത്രി പരിസരത്ത് കാടുപിടിച്ചു കിടക്കുന്നതും മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതും സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നുണ്ട്.

അപകട സാധ്യത നിലനിൽക്കുന്നതിനാൽ അടിയന്തരമായി സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവസ്ഥലം കെ. പ്രേമൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ രവീന്ദ്രൻ, വൈസ് പ്രസിഡന്റ് നാരായണൻ എന്നിവർ സന്ദർശിച്ചു.

✅നെന്മാറ പ്രാദേശിക വാർത്തകൾ

WhatsApp_ ലൂടെ നെന്മാറ, അയിലൂർ, , നെല്ലിയാമ്പതി, മേലാർകോഡ്, കൊടുവായൂർ, പഞ്ചായത്തുകളിലെ വാർത്തകൾ വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/L91Mp2yb3KE5NCn4loHhp9

Address

Palakkad
Palghat
678001

Website

Alerts

Be the first to know and let us send you an email when Palakkadan Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share