Mangalam Dam Media

Mangalam Dam Media News company

തൊഴിലെന്റെ സുവർണജൂബിലി നിറവിൽ പാണ്ടിക്കടവിലെ ശശിwww.mangalamdammedia.com     Date: 30 August 2026മംഗലം ഡാം  : മനോഹരമായ പ...
30/08/2026

തൊഴിലെന്റെ സുവർണജൂബിലി നിറവിൽ പാണ്ടിക്കടവിലെ ശശി

www.mangalamdammedia.com
Date: 30 August 2026

മംഗലം ഡാം : മനോഹരമായ പണിശാലയോ പേരെഴുതി ബോർഡ് തൂക്കാവുന്ന കെട്ടിടമോ ഇല്ല. മംഗലംഡാം റിസർവോയറിന്റെയും പൊൻകണ്ടം–കടപ്പാറ റോഡിന്റെയും ഇടയ്ക്ക് പാതയോരത്തായുള്ള ചെറിയൊരു ഷെഡ്. ഇവിടെയാണ് റബർ ടാപ്പിങ് കത്തി നിർമാണത്തിൽ സ്പെഷ്യലിസ്റ്റായ 68കാരൻ ശശിയുടെ പണിപ്പുര. ഇവിടെനിന്നും രൂപം കൊള്ളുന്നത് കർഷകരുടെ ഉപജീവനമാർഗമായ ടാപ്പിങ് കത്തി ഉൾപ്പെടെയുള്ള ആയുധക്കൂട്ടുകളാണ്.

ടാപ്പിങ് കത്തി നിർമാണ വൈദഗ്ധ്യത്തിലാണ് ശശിയുടെ പേരും പെരുമയും. ലീഫ് തീയിൽ പഴുപ്പിച്ച് ഷെയ്പ്പാക്കി പിടിയിട്ട് ടാപ്പിങ് കത്തി പരുവപ്പെടുത്തണമെങ്കിൽ മണിക്കൂറുകളോളം നീളുന്ന അധ്വാനമുണ്ട്. എല്ലാം വേഗത്തിൽ ചെയ്യേണ്ട ജോലികളാണ്. വൈകലുണ്ടായാൽ പൊള്ളിച്ച ലീഫ് അടിച്ച് ഷെയ്പ്പാക്കാനാകില്ല.

നല്ല കാതലുള്ള തേക്കിൻമരത്തിന്റെ കഷണം കടഞ്ഞെടുത്താണ് പിടി ഉണ്ടാക്കുന്നത്. കരി കൂട്ടിയിട്ട് അതിലേക്ക് കാറ്റടിച്ച് തീയുണ്ടാക്കിയാണ് ഇരുമ്പ് പൊള്ളിക്കുന്നത്. ചിരട്ടയ്ക്ക് വില ഉയർന്നതോടെ മരക്കരിയാണ് ഇതിനായി ഉപയോഗിക്കുന്നത്.

പണിശാലയ്ക്ക് മുന്നിലുള്ള വീട്ടിൽനിന്ന് രാവിലെ എട്ടിന് പണിപ്പുരയായ ആലയിലെത്തും. വൈകുന്നേരം ആറുവരെ പണി തുടരും. അപ്പോഴേക്കും മുട്ടുവേദനയും ഇടുപ്പുവേദനയും കലശലാകുമെന്ന് ശശി പറയുന്നു.

ഓർഡർ അനുസരിച്ചാണ് ടാപ്പിങ് കത്തികൾ നിർമിക്കുന്നത്. ആവശ്യക്കാർക്ക് സമയത്തിന് കത്തി കൊടുക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ടാപ്പിങ് തൊഴിലുമായി കർണാടകയിൽ പോയിട്ടുള്ളവർ നിരവധിയാണ്. അവരെല്ലാം ഓണത്തിന് നാട്ടിലെത്തി തിരിച്ച് പോകുമ്പോൾ പുതിയ കത്തി നൽകണം. അതിന്റെ തിരക്കിലാണ് ശശിയിപ്പോൾ.

പാലാ മരങ്ങാട്ടുപള്ളി സ്വദേശിയായ ശശി 1976-ലാണ് മംഗലംഡാമിലെത്തുന്നത്. അന്നത്തെ കാലത്ത് റബർ ടാപ്പിങ് കത്തി നിർമിക്കുന്നവർ പ്രദേശത്തുണ്ടായിരുന്നില്ല. അത്യാവശ്യക്കാർ 25 കിലോമീറ്റർ യാത്ര ചെയ്ത് വാണിയമ്പാറയിലെ കൊല്ലനെ ആശ്രയിക്കണം.

തെക്കൻ ജില്ലകളിൽ നിന്നുള്ള കുടിയേറ്റക്കാർ ഏറെയുണ്ടായിരുന്ന കാലമായിരുന്നു അത്. കത്തി നിർമാണത്തിലെ മിടുക്ക് കണ്ട് നാട്ടുകാരുടെ സമ്മർദത്തിന് വഴങ്ങിയാണ് ശശിയും മംഗലംഡാമിലെത്തിയത്.

തൃശൂർ ആമ്പല്ലൂർ സ്വദേശിനിയായ ഭാര്യ സാവിത്രിയാണ് കൂട്ടായി ഉള്ളത്. മൂന്ന് പെൺമക്കളാണ്. അവരുടെ എല്ലാവരുടെയും വിവാഹം കഴിഞ്ഞു. ഓരോരുത്തരും കുടുംബമായി മറ്റു സ്ഥലങ്ങളിലാണ് താമസം.

വാർത്തകൾ സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യൂ..
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ

WhtsApp Group
https://chat.whatsapp.com/KnyZytsM8lm3eh9jXtkWVZ

WhatsApp Channel
https://whatsapp.com/channel/0029Va9HhqH7dmegS1S3fD2V

Telgram Channel
https://t.me/Mangalamdam_Palakkad

ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചുwww.mangalamdammedia.com     Date: 30 August 2026മുതലമട : റോഡരുകിലൂടെ നടന്നുപോവുകയാ...
30/08/2026

ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

www.mangalamdammedia.com
Date: 30 August 2026

മുതലമട : റോഡരുകിലൂടെ നടന്നുപോവുകയായിരുന്ന കാൽനടയാത്രക്കാരൻ ലോറിയിടിച്ച് മരിച്ചു. പരുവക്കുളം പുത്തംപൊറ്റ സ്വദേശി വിജയൻ (58) ആണ് മരിച്ചത്.
കാമ്പ്രാത്ത് ചള്ള ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. റോഡരുകിലൂടെ നടന്നുപോവുകയായിരുന്ന വിജയനെ പുറകിൽ നിന്നുവന്ന ലോറി ഇടിക്കുകയായിരുന്നു. ശരീരത്തിലൂടെ പിൻചക്രങ്ങൾ കയറിയിറങ്ങി അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു.
മാതാവ്: കാമാക്ഷി തരകത്തിയാർ
ഭാര്യ: മീനാംബിക
മക്കൾ: അഖില, അഖിലേഷ്
സഹോദരങ്ങൾ: രാധ, ബേബി, അനിത

വാർത്തകൾ സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യൂ..
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ

WhtsApp Group
https://chat.whatsapp.com/KnyZytsM8lm3eh9jXtkWVZ

WhatsApp Channel
https://whatsapp.com/channel/0029Va9HhqH7dmegS1S3fD2V

Telgram Channel
https://t.me/Mangalamdam_Palakkad

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു: പുതുനഗരം സ്വദേശി മുഹമ്മദ് സാബിൻ (23) ആണ്...
29/08/2026

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു: പുതുനഗരം സ്വദേശി മുഹമ്മദ് സാബിൻ (23) ആണ് മരിച്ചത്

www.mangalamdammedia.com
Date: 29 August 2026

പുതുനഗരം : തത്തമംഗലം-മീനാക്ഷിപുരം റൂട്ടിലെ പള്ളത്താംപുള്ളിയിൽ വെച്ച് ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുതുനഗരം കട്ടയൻ തെരുവിൽ താമസിക്കുന്ന മുഹമ്മദ് സാബിൻ (23) ആണ് മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സാബിൻ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഖബറടക്കി.

വാർത്തകൾ സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യൂ..
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ

WhtsApp Group
https://chat.whatsapp.com/KnyZytsM8lm3eh9jXtkWVZ

WhatsApp Channel
https://whatsapp.com/channel/0029Va9HhqH7dmegS1S3fD2V

Telgram Channel
https://t.me/Mangalamdam_Palakkad

വാളയാറിലെ ജനവാസമേഖലയിൽ പുലിയിറങ്ങി; കാളയെ വലിച്ചിഴച്ച് കൊണ്ടുപോയി ഭക്ഷിച്ചു: ജനം ഭീതിയിൽwww.mangalamdammedia.com     Dat...
29/08/2026

വാളയാറിലെ ജനവാസമേഖലയിൽ പുലിയിറങ്ങി; കാളയെ വലിച്ചിഴച്ച് കൊണ്ടുപോയി ഭക്ഷിച്ചു: ജനം ഭീതിയിൽ

www.mangalamdammedia.com
Date: 29 August 2026

വാളയാർ : കോച്ച് ഫാക്‌ടറിക്കായി ഏറ്റെടുത്ത ഭൂമിക്കു സമീപത്തെ ജനവാസമേഖലയിലിറങ്ങിയ പുലി, കാളയെ കൊന്നുതിന്ന നിലയിൽ. കുരുടിക്കാട് നരകംപുള്ളി ചേമ്പൊറ്റയിലാണു പ്രദേശവാസികളെ മുഴുവൻ ഭീതിയിലാക്കിയ സംഭവം. കൊളയക്കോട് സ്വദേശി അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള ഒന്നരവയസ്സുള്ള കാളയെയാണു പുലി പിടികൂടി ഭക്ഷിച്ചത്. കോച്ച് ഫാക്ടറിക്ക് ഏറ്റെടുത്ത ഭൂമിക്കു സമീപം പുൽക്കാട്ടിൽ മേയാൻവിട്ട കാളയെ തിങ്കളാഴ്ച ഉച്ചയോടെ കാണാതാവുകയായിരുന്നു.
തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാത്രിയോടെ പകുതിയിലേറെ ഭക്ഷിച്ച നിലയിൽ കാളയുടെ ജഡം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുറ്റിക്കാട്ടിൽ നിന്നു കണ്ടെത്തി. വനംവകുപ്പ് സംഘം സ്ഥലത്തെത്തി ഉടൻ പരിശോധന നടത്തി. കാളയെ 50 മീറ്ററോളം പുൽക്കാട്ടിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയെന്നും കണ്ടെത്തി. തുടർ പരിശോധനയിൽ കാൽപാടുകൾ കണ്ടെത്താനായില്ലെങ്കിലും കാളയെ പിടികൂടിയ രീതിയും ഭക്ഷിച്ച രീതിയും പുലിയുടേതാണെന്നു സ്ഥിരീകരിച്ചു.
ഇന്നലെ ഉച്ചയോടെ സീനിയർ സെക്‌ഷൻ ഫോറസ്റ്റർ കെ.കെ.മരുതിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം വീണ്ടും സ്ഥലത്തു പരിശോധന നടത്തി. ബുധനാഴ്ച രാത്രി പുലി വീണ്ടുമെത്തി കൂടുതൽ ഭാഗങ്ങൾ ഭക്ഷിച്ചിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ പ്രദേശത്ത് കൂടും ക്യാമറയും ഉടൻ സ്ഥാപിക്കുമെന്നും വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞമാസം വാളയാർ ആറ്റുപ്പതിയിൽ 2 ആടുകളെ പുലി കടിച്ചുകൊന്നിരുന്നു. 3 മാസം മുൻപു കഞ്ചിക്കോട് പയറ്റുകാട് ജനവാസ മേഖലയിലിറങ്ങിയ പുലി വീടിനു മുന്നിലെതൊഴുത്തിൽ കെട്ടിയ കന്നുകാലികളെയും, വളർത്തുനായ്ക്കളെയും കൊന്നിരുന്നു.
സ്ഥിരമായി കാട്ടാനശല്യം രൂക്ഷമായ പുതുശ്ശേരിയിൽ പുലിയുടെ തുടർച്ചയായ സാന്നിധ്യം ജനങ്ങളെ ഭീതിയിലാക്കുകയാണ്. പുതുശ്ശേരി പഞ്ചായത്തിലെ വേനോലി മുതൽ വാളയാർ നടുപ്പതി വരെയുള്ള മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. ഏക്കർ കണക്കിനു കൃഷിയാണ് കാട്ടാനക്കൂട്ടവും ഒറ്റയാനും നശിപ്പിച്ചിട്ടുള്ളത്.

വാർത്തകൾ സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യൂ..
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ

WhtsApp Group
https://chat.whatsapp.com/KnyZytsM8lm3eh9jXtkWVZ

WhatsApp Channel
https://whatsapp.com/channel/0029Va9HhqH7dmegS1S3fD2V

Telgram Channel
https://t.me/Mangalamdam_Palakkad

കാലിത്തീറ്റ വില കുതിച്ചുയരുന്നു: രണ്ട് മാസത്തിനിടെ വര്‍ധിച്ചത് 300 രൂപ; പ്രതിസന്ധിയിലായി ക്ഷീരകര്‍ഷകര്‍www.mangalamdamme...
29/08/2026

കാലിത്തീറ്റ വില കുതിച്ചുയരുന്നു: രണ്ട് മാസത്തിനിടെ വര്‍ധിച്ചത് 300 രൂപ; പ്രതിസന്ധിയിലായി ക്ഷീരകര്‍ഷകര്‍

www.mangalamdammedia.com
Date: 29 August 2026

പാലക്കാട്‌ : സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 300 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കാലിത്തീറ്റ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചോളം, സോയാബീന്‍, ഗോതമ്പ് തവിട് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് വിലവര്‍ധനക്ക് പ്രധാന കാരണം. മുമ്പ് 1350 രൂപയായിരുന്ന 50 കിലോ കാലിത്തീറ്റച്ചാക്കിന് നിലവില്‍ 1650 രൂപയാണ് വില. ചില്ലറ വില്‍പ്പനയില്‍ കിലോയ്ക്ക് 3 രൂപ മുതല്‍ 10 രൂപ വരെ വര്‍ധിച്ചിട്ടുണ്ട്. ഇ-20 പെട്രോളിനായുള്ള എഥനോള്‍ ഉല്‍പ്പാദനത്തിന് ചോളവും സോയാബീനും വന്‍തോതില്‍ ഉപയോഗിക്കുന്നത് മൂലം കാലിത്തീറ്റ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. 15 ലിറ്റര്‍ കറവയുള്ള ഒരു പശുവിന് പ്രതിദിനം ഏകദേശം 6 കിലോ കാലിത്തീറ്റ നല്‍കണം. 30 രൂപ മുതലാണ് കിലോഗ്രാമിന് വില തുടങ്ങുന്നത്. അതിനാല്‍ കാലിത്തീറ്റയ്ക്ക് മാത്രമായി ഒരു ദിവസം 180 രൂപയോളം മാറ്റിവെക്കേണ്ടി വരുന്നു. ഒരു ലിറ്റര്‍ പാലിന് 50 മുതല്‍ 52 രൂപ വരെയാണ് കര്‍ഷകന് ലഭിക്കുന്നത്. 15 ലിറ്റര്‍ പാല്‍ വിറ്റാല്‍ പ്രതിദിനം 750-780 രൂപ ലഭിക്കുമെങ്കിലും കാലിത്തീറ്റയ്ക്കും മറ്റ് പരിപാലന ചെലവുകള്‍ക്കും ശേഷം കാര്യമായ ലാഭമൊന്നും ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം തുടരുന്നതിനാല്‍ വരും ദിവസങ്ങളില്‍ കോഴിത്തീറ്റയുടെ വിലയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികളും വ്യക്തമാക്കുന്നു.

വാർത്തകൾ സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യൂ..
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ

WhtsApp Group
https://chat.whatsapp.com/KnyZytsM8lm3eh9jXtkWVZ

WhatsApp Channel
https://whatsapp.com/channel/0029Va9HhqH7dmegS1S3fD2V

Telgram Channel
https://t.me/Mangalamdam_Palakkad

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങി തീരുമാനം പിൻവലിക്കില്ലെന്ന് റെയിൽവേ സഹമന്ത്രിwww.man...
29/08/2026

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങി തീരുമാനം പിൻവലിക്കില്ലെന്ന് റെയിൽവേ സഹമന്ത്രി

www.mangalamdammedia.com
Date: 29 August 2026

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി.സോമണ്ണ. ഡിവിഷൻ വിഭജനം ആലോചിച്ചെടുത്ത തീരുമാനമാണെന്നും സഫലമാക്കിയത് ദീർഘനാളത്തെ കാത്തിരിപ്പാണെന്നും വി സോമണ്ണ വ്യക്തമാക്കി. തീരുമാനമെടുക്കാൻ സഹായിച്ചത് മൂന്ന് റെയിൽവേ ജനറൽ മാനേജർമാരാണ്. കൊങ്കൺ റെയിൽവേ, സൗത്ത് സെൻട്രൽ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ ജനറൽ മാനേജർമാരുമായി 40 മണിക്കൂർ ചർച്ച നടത്തിയെന്നും കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങി തീരുമാനം പിൻവലിക്കില്ലെന്നും സോമണ്ണ വ്യക്തമാക്കി.

ഉഡുപ്പി ചിക്കമഗളൂരു എംപി കോട്ട ശ്രീനിവാസ് പൂജാരിക്കാണ് സോമണ്ണ ഇത് സംബന്ധിച്ച് ഉറപ്പുനൽകിയത്. മൈസൂരുവിൽ നിന്ന് മംഗളുരുവിലേക്ക് 100 കിലോമീറ്റർ ദൂരമേ ഉള്ളൂ. പക്ഷേ മംഗളൂരുവിൽ നിന്ന് പാലക്കാട് ഡിവിഷൻ ആസ്ഥാനത്തേക്ക് 350 കിലോമീറ്റർ ഉണ്ടെന്നും വി.സോമണ്ണ പറഞ്ഞു. മംഗലാപുരം കേന്ദ്രീകരിച്ചുള്ള ഡിവിഷൻ രൂപീകരണവും കേന്ദ്ര റെയിൽവേ സഹമന്ത്രി തള്ളിയില്ല. ഒരു വർഷത്തിനുശേഷം ഇക്കാര്യത്തിൽ മറുപടി പറയാമെന്നും സോമണ്ണയുടെ മറുപടി. മംഗളൂരു തുറമുഖം കർണാടകത്തിന് വേണമെന്നും സോമണ്ണ പറഞ്ഞു. കേരളത്തിന് രണ്ടു തുറമുഖങ്ങൾ വേറെയുണ്ട്, എണ്ണം പറഞ്ഞ ഹാർബറുകളുമുണ്ടെന്നും കേന്ദ്ര റെയിൽവേ സഹമന്ത്രി പറയുന്നു.

വാർത്തകൾ സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യൂ..
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ

WhtsApp Group
https://chat.whatsapp.com/KnyZytsM8lm3eh9jXtkWVZ

WhatsApp Channel
https://whatsapp.com/channel/0029Va9HhqH7dmegS1S3fD2V

Telgram Channel
https://t.me/Mangalamdam_Palakkad

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി പഞ്ചായത്തിൽ അഞ്ച് വർഷം ജോലി; ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്www.mangalamdammedia.com     Da...
29/08/2026

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി പഞ്ചായത്തിൽ അഞ്ച് വർഷം ജോലി; ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്

www.mangalamdammedia.com
Date: 29 August 2026

വടക്കഞ്ചേരി : വ്യാജ ബിരുദ സർട്ടിഫിക്കറ്റും ബി.കോം മാർക്ക് ലിസ്റ്റും ഹാജരാക്കി ഗ്രാമപഞ്ചായത്തിൽ താൽക്കാലിക ജോലി നേടുകയും അഞ്ച് വർഷത്തോളം സർവീസിൽ തുടരുകയും ചെയ്ത ഡിവൈഎഫ്‌ഐ നേതാവിനെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു.

പുതുക്കോട് കിഴക്കേഗ്രാമം സ്വദേശിയും ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റുമായ കെ.വി. ഗണപതിക്കെതിരെയാണ് ഗുരുതര വഞ്ചനാക്കുറ്റങ്ങൾ ചുമത്തി കേസെടുത്തിരിക്കുന്നത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ പുതുക്കോട് ഗ്രാമപഞ്ചായത്തിലെ അക്കൗണ്ട് കം ഐ.ടി. അസിസ്റ്റന്റായി 2021 ജൂലൈ മുതൽ 2026 ജൂലൈ വരെ ഇയാൾ ജോലി ചെയ്തുവരികയായിരുന്നു.

കരാർ പുതുക്കാതിരുന്നതിനെതിരെ കോടതിയെ സമീപിച്ചു; ഒടുവിൽ കള്ളിവെളിച്ചത്ത്
ഗണപതിയുടെ തൊഴിൽ കരാർ കാലാവധി കഴിഞ്ഞ ജൂലൈയിൽ അവസാനിച്ചപ്പോൾ അത് പുതുക്കി നൽകേണ്ടതില്ലെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു.

എന്നാൽ പഞ്ചായത്തിന്റെ ഈ നടപടിയെ ചോദ്യം ചെയ്ത് ഗണപതി കോടതിയെ സമീപിക്കുകയും തുടർന്ന് അനുകൂലമായി സ്റ്റേ ഉത്തരവ് നേടുകയും ചെയ്തു.
ഇതോടെ സംശയം തോന്നിയ പഞ്ചായത്ത് സെക്രട്ടറി ഇയാളുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി.

തുടർന്ന് ഇയാൾ ഹാജരാക്കിയ ഡിഗ്രി സർട്ടിഫിക്കറ്റിന്റെയും ബി.കോം മാർക്ക് ലിസ്റ്റിന്റെയും ആധികാരികത പരിശോധിക്കുന്നതിനായി കാലിക്കറ്റ് സർവകലാശാലയിലേക്ക് കത്തയച്ചു.
ഗണപതി തങ്ങളുടെ വിദ്യാർഥിയായിരുന്നുവെങ്കിലും കോഴ്സ് പൂർത്തിയാക്കിയിട്ടില്ലെന്നും ബിരുദം നേടിയിട്ടില്ലെന്നും സർവകലാശാല ഔദ്യോഗികമായി സ്ഥിരീകരിച്ചു.

വാർത്തകൾ സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യൂ..
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ

WhtsApp Group
https://chat.whatsapp.com/KnyZytsM8lm3eh9jXtkWVZ

WhatsApp Channel
https://whatsapp.com/channel/0029Va9HhqH7dmegS1S3fD2V

Telgram Channel
https://t.me/Mangalamdam_Palakkad

പാലക്കാട് നഗരത്തിൽ സ്ലാബ് തകർന്ന മാലിന്യച്ചാലിൽ വീണ് പത്തുവയസ്സുകാരന് പരിക്ക്; അപകടം ഒഴിവായത് തലനാരിഴയ്ക്ക്www.mangalamd...
29/08/2026

പാലക്കാട് നഗരത്തിൽ സ്ലാബ് തകർന്ന മാലിന്യച്ചാലിൽ വീണ് പത്തുവയസ്സുകാരന് പരിക്ക്; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

www.mangalamdammedia.com
Date: 29 August 2026

പാലക്കാട്‌ : നഗരത്തിൽ സ്ലാബ് തകർന്ന മാലിന്യച്ചാലിൽ വീണ് പത്തുവയസ്സുകാരന് ദാരുണാന്ത്യത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷ. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷന് മുന്നിലെ റോഡരികിലാണ് അപകടം സംഭവിച്ചത്. ഉത്രാട ദിനത്തിൽ കുടുംബസമേതം ഷോപ്പിങ്ങിനായി എത്തിയ കുട്ടി വാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ സ്ലാബ് ഇല്ലാത്ത ഭാഗത്ത് കാൽ കുടുങ്ങി കുഴിയിലേക്ക് വീഴുകയായിരുന്നു. കാലിലും തുടയിലും പരിക്കേറ്റ കുട്ടി ചികിത്സ തേടിയ ശേഷം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.
പാലക്കാട് ജില്ലാ കോടതിയിലെ അഭിഭാഷകയായ രാജി, ഭർത്താവ് ശ്രീകാന്ത് എന്നിവരുടെ ഒമ്പത് വയസ്സുകാരനായ മകൻ ആരാധിനാണ് പരിക്കേറ്റത്. വാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ കുട്ടി ഓടയിലേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ കൈ മുകളിലെ സ്ലാബിൽ പിടുത്തം കിട്ടിയതുകൊണ്ട് മാത്രമാണ് പൂർണ്ണമായി കുഴിയിലേക്ക് പോകാതെ വലിയൊരു ദുരന്തം ഒഴിവായതെന്ന് പിതാവ് ശ്രീകാന്ത് പറഞ്ഞു. ഇതിലും ചെറിയ കുട്ടികളായിരുന്നെങ്കിൽ അഴുക്കുവെള്ളത്തിൽ ഒലിച്ചുപോകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആറേഴു മാസമായി ഇവിടെ സ്ലാബ് പൊട്ടിക്കിടക്കുകയാണെന്നും, നേരത്തെ പരാതി നൽകിയിട്ടും നഗരസഭ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും സമീപത്തെ വ്യാപാരികളും ചൂണ്ടിക്കാട്ടി. വ്യാപാരികളാണ് കുട്ടിയെ കുഴിയിൽ നിന്ന് എടുക്കാനും ശുചിയാക്കാനും സഹായിച്ചത്. അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി നഗരസഭയ്ക്ക് പരാതി നൽകാനൊരുങ്ങുകയാണ് കുട്ടിയുടെ കുടുംബം.

വാർത്തകൾ സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യൂ..
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ

WhtsApp Group
https://chat.whatsapp.com/KnyZytsM8lm3eh9jXtkWVZ

WhatsApp Channel
https://whatsapp.com/channel/0029Va9HhqH7dmegS1S3fD2V

Telgram Channel
https://t.me/Mangalamdam_Palakkad

പാലക്കാട്–നെല്ലിയാമ്പതി റൂട്ടിൽ ചില്ലറ നൽകാനില്ലെന്ന് പറഞ്ഞ് തോട്ടം തൊഴിലാളിയായ സ്ത്രീയെ കെഎസ്ആർടിസി ബസിൽ നിന്നും ഇറക്കി...
29/08/2026

പാലക്കാട്–നെല്ലിയാമ്പതി റൂട്ടിൽ ചില്ലറ നൽകാനില്ലെന്ന് പറഞ്ഞ് തോട്ടം തൊഴിലാളിയായ സ്ത്രീയെ കെഎസ്ആർടിസി ബസിൽ നിന്നും ഇറക്കി വിട്ടു

www.mangalamdammedia.com
Date: 29 August 2026

പാലക്കാട്–നെല്ലിയാമ്പതി റൂട്ടിൽ ചില്ലറ നൽകാനില്ലെന്ന് പറഞ്ഞ് തോട്ടം തൊഴിലാളിയായ സ്ത്രീയെ കെഎസ്ആർടിസി ബസിൽ നിന്ന് വഴിയിൽ ഇറക്കിവിട്ടതായി
പരാതി. 43 രൂപയുടെ ടിക്കറ്റിനായി 500 രൂപ നൽകിയ തമിഴ്നാട് സ്വദേശിനി അമുതയെയാണ് നെല്ലിയാമ്പതി വില്ലേജ് ഓഫീസിന് സമീപം ഇറക്കിയത്. സംഭവത്തിൽ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകി.

വാർത്തകൾ സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യൂ..
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ

WhtsApp Group
https://chat.whatsapp.com/KnyZytsM8lm3eh9jXtkWVZ

WhatsApp Channel
https://whatsapp.com/channel/0029Va9HhqH7dmegS1S3fD2V

Telgram Channel
https://t.me/Mangalamdam_Palakkad

കിഴക്കഞ്ചേരി കണച്ചിപ്പരുതയിൽ ജീപ്പ് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു; ഒഴിവായത് വൻ ദുരന്തംwww.mangalamdammedia....
28/08/2026

കിഴക്കഞ്ചേരി കണച്ചിപ്പരുതയിൽ ജീപ്പ് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു; ഒഴിവായത് വൻ ദുരന്തം

www.mangalamdammedia.com
Date: 28 August 2026

വടക്കഞ്ചേരി : കിഴക്കഞ്ചേരി കണച്ചിപ്പരുത-പാലക്കുഴി റോഡിൽ ജീപ്പ് നിയന്ത്രണംവിട്ട് എച്ച്.ടി വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. കണച്ചിപ്പരുത കൊടുംമ്പാല വളവിൽ വെച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് തകർന്നു. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ല.
ഏകദേശം 15 അടിയോളം താഴ്ചയുള്ള അപകടകരമായ വളവിലാണ് വാഹനം നിയന്ത്രണം വിട്ടത്. ജീപ്പ് താഴേക്ക് മറിഞ്ഞിരുന്നെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു. അപകടസ്ഥലത്തിന് തൊട്ടുതാഴെയായി വീടുകളും സ്ഥിതിചെയ്യുന്നുണ്ട്. അപകടത്തിൽ ജീപ്പിന്റെ മുൻഭാഗം ഭാഗികമായി തകർന്നു.
വൈദ്യുതി പോസ്റ്റ് തകർന്നതിനെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. കണച്ചിപ്പരുത, വചനഗിരി, സെന്റ് മേരീസ്, മേരിലാൻഡ്, ഓളക്കര, കൈതക്കൽ ഉറവ്, പാത്രക്കണ്ടം തുടങ്ങിയ പ്രദേശങ്ങളിലാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്.
റോഡിന്റെ ഇരുവശങ്ങളിലും കാട് മൂടിക്കിടക്കുന്നതിനാൽ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. സുരക്ഷാ സംവിധാനങ്ങളില്ലാത്തതും അപകട സാധ്യത വർധിപ്പിക്കുന്നു. കിഴക്കഞ്ചേരി മുതൽ കണച്ചിപ്പരുത-പാലക്കുഴി വരെയുള്ള റോഡിൽ ടാറിട്ട ഭാഗവും വശങ്ങളും തമ്മിലുള്ള ഉയരവ്യത്യാസം ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. അപകട സാധ്യത നിലനിൽക്കുന്ന ഭാഗങ്ങളിൽ അടിയന്തരമായി കാടുവെട്ടിത്തെളിക്കണമെന്നും, അപകടകരമായ വളവുകളിൽ സംരക്ഷണ ഭിത്തിയും ക്രാഷ് ബാരിയറും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

വാർത്തകൾ സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യൂ..
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ

WhtsApp Group
https://chat.whatsapp.com/KnyZytsM8lm3eh9jXtkWVZ

WhatsApp Channel
https://whatsapp.com/channel/0029Va9HhqH7dmegS1S3fD2V

Telgram Channel
https://t.me/Mangalamdam_Palakkad

Address

Mangalam Dam
Palghat
678706

Alerts

Be the first to know and let us send you an email when Mangalam Dam Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mangalam Dam Media:

Shortcuts

Share