Mangalam Dam Media

Mangalam Dam Media News company

മെറ്റൽ വിരിച്ചിട്ട് മൂന്നുമാസം; പടിഞ്ഞാമുറിക്കാർക്ക് യാത്ര ദുരിതംചിറ്റിലഞ്ചേരി : തകർന്ന പാത നവീകരിക്കുന്നതിനായി മെറ്റൽ വ...
24/09/2025

മെറ്റൽ വിരിച്ചിട്ട് മൂന്നുമാസം; പടിഞ്ഞാമുറിക്കാർക്ക് യാത്ര ദുരിതം

ചിറ്റിലഞ്ചേരി : തകർന്ന പാത നവീകരിക്കുന്നതിനായി മെറ്റൽ വിരിച്ച് മൂന്നുമാസം കഴിഞ്ഞിട്ടും പണിപൂർത്തിയായില്ല. മേലാർകോട് ഗ്രാമപ്പഞ്ചായത്തിലെ 13-ാം വാർഡ് കടമ്പിടി-പടിഞ്ഞാമുറി പാതയുടെ പണിയാണ്‌ പൂർത്തിയാകാത്തത്‌.

ഇതുമൂലം മുപ്പതിലധികം വീട്ടുകാർ യാത്രാദുരിതം നേരിടുകയാണ്. ഗ്രാമപ്പഞ്ചായത്തിന്റെ പദ്ധതിയിൽ റോഡ് നവീകരിക്കുന്നതിന് മൂന്നുലക്ഷംരൂപയാണ് വകയിരുത്തിയത്. പാതയിൽ മെറ്റൽ വിരിച്ചശേഷം ടാറിങ് നടത്തുമെന്ന് കരാറുകാരൻ പറഞ്ഞെങ്കിലും മൂന്നുമാസമായിട്ടും നടപടിയുണ്ടായില്ല.

ഇതോടെ, ഈ ഭാഗത്തേക്ക് പച്ചക്കറി, മീൻ കച്ചവടക്കാരുടെ വാഹനങ്ങൾ വരാതായെന്നും മെറ്റൽ ഇളകിയതോടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണെന്നും
പ്രദേശവാസികൾ പറഞ്ഞു. എന്നാൽ, മെറ്റലിട്ടപ്പോൾ പാതയുടെ ഉയരം കൂടിയതിനാൽ വെള്ളം വീട്ടിലേക്ക് ഒഴുകിയെത്തുമെന്ന് പരാതി ലഭിച്ചതിനാലാണ് തുടർപ്രവർത്തനം വൈകിയതെന്നും
എൻജിനിയർ പരിശോധന നടത്തിയിട്ടുണ്ടെന്നും അടുത്തുതന്നെ നവീകരണം പൂർത്തിയാക്കുമെന്നും ഗ്രാമപ്പഞ്ചായത്തംഗം കെ.വി. കണ്ണൻ പറഞ്ഞു.

റോഡ് നന്നാക്കിയിട്ട് മതി ടോൾ പിരിവെന്ന്  ഹൈക്കോടതിവടക്കഞ്ചേരി : പാലിയേക്കര ടോൾ പിരിവ് തിങ്കളാഴ്ച മുതൽ തുടങ്ങാൻ തീരുമാനിച...
23/09/2025

റോഡ് നന്നാക്കിയിട്ട് മതി ടോൾ പിരിവെന്ന് ഹൈക്കോടതി

വടക്കഞ്ചേരി : പാലിയേക്കര ടോൾ പിരിവ് തിങ്കളാഴ്ച മുതൽ തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് ഹൈക്കോടതി നിർദേശം. ഉത്തരവ് വടക്കഞ്ചേരി പന്നിയങ്കര ടോൾ പിരിവിനും ബാധകമാകുമോ എന്ന് സംശയമുണ്ട്. പാലിയേക്കരയുടെ കാര്യത്തിൽ വിധി എഴുതി കൊണ്ടുവന്നതും എന്നാൽ ഇപ്പോൾ പുറപ്പെടുവിക്കുന്നില്ല എന്നും ഹൈക്കോടതി തിങ്കളാഴ്ച വ്യക്തമാക്കി.
വടക്കഞ്ചേരി മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾ പിരിവും നിർത്തണം എന്ന് ആവശ്യപ്പെട്ട് ഹർജി നിലവിലുണ്ട്. ഹർജി പരിഗണിച്ച് ഹൈക്കോടതി സർക്കാറിനോട് ബുധനാഴ്ച റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയിലെ പാലിയേക്കര ഉത്തരവ് പന്നിയങ്കര യിലേക്ക് ബാധകമായിരിക്കും.കാരണം രണ്ടും ഒരേ വിഷയമാണ് ഉന്നയിക്കുന്നത്. വാണിയംപാറ, കല്ലിടുക്ക്,തൃശൂർ ജില്ലയിലെ മുടിക്കോട് എന്നിവിടങ്ങളിൽ അടിപ്പാത നിർമാണത്തെ തുടർന്ന് വലിയ ഗതാഗത തടസ്സമാണ് ഉണ്ടായിരുന്നത്. ഇത് ചൂണ്ടിക്കാട്ടി തൃശ്ശൂർ സ്വദേശിയായ അഡ്വക്കേറ്റ് ഷാജി കോടങ്കണ്ടത്താണ് ഹർജി നൽകിയിരിക്കുന്നത്. അടിപ്പാതകളുടെ നിർമാണം നടക്കുന്ന ഇടങ്ങളിൽ വാഹനം തിരിച്ചു വിട്ടിട്ടുള്ള സർവീസ് റോഡിലെ ടാറിങ്ങ് നിലവാരമില്ലാത്തതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പന്നിയങ്കരയിൽ ടോൾ പിരിക്കുന്നതിനായി ആറുവരിപ്പാത പൂർത്തിയാക്കും മുമ്പ് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകിയതായി കാണിച്ച് 2022 ൽ ഷാജി ഹർജി നൽകിയിരുന്നു. ഇതിൻറെ ഉപഹർജി ആയാണ് പന്നിയങ്കര ടോൾ പിരിവ് നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് കോൺഗ്രസ് അടക്കമുള്ള വിവിധ സംഘടനകൾ സമരവുമായി രംഗത്തെത്തിയിരുന്നു.

ശുദ്ധജല വിതരണ പദ്ധതി പൈപ്പ് പൊട്ടി, കുടിവെള്ളം പാഴാകുന്നുചിറ്റിലഞ്ചേരി :  പോത്തുണ്ടി ശുദ്ധജല വിതരണ പദ്ധതിയിലെ പൈപ്പ് പൊട...
23/09/2025

ശുദ്ധജല വിതരണ പദ്ധതി പൈപ്പ് പൊട്ടി, കുടിവെള്ളം പാഴാകുന്നു

ചിറ്റിലഞ്ചേരി : പോത്തുണ്ടി ശുദ്ധജല വിതരണ പദ്ധതിയിലെ പൈപ്പ് പൊട്ടി ഒരാഴ്ചയായിട്ടും നന്നാക്കാൻ നടപടിയില്ലാത്തത് നാട്ടുകാരെയും യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു. മേലാർകോട് പഴയ തിയറ്റർ ജംക്‌ഷനിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ഒരാഴ്ചയിൽ കൂടുതലായി വെള്ളം പാഴാകാൻ തുടങ്ങിയിട്ട്. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവിടേക്ക് ജലവിതരണം നടക്കുന്നത്. രാവിലെ മുതൽ ഉച്ചയ്ക്കു ജലവിതരണം നിലയ്ക്കുന്നതു വരെ ഇതിലൂടെ വെള്ളം പാഴായി പോകുകയാണ്. പാഴായി പോകുന്ന വെള്ളം എതിർ ദിശയിൽ കെട്ടി നിന്ന ശേഷം തുടർന്ന് റോഡിലൂടെ ഒഴുകി കനാലിലേക്ക് എത്തുകയാണ്. വെള്ളം കെട്ടി നിൽക്കുന്നതാണ് ഏറെ ദുരിതമാകുന്നത്.

കെട്ടി നിൽക്കുന്ന വെള്ളത്തിൽ അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ കയറുമ്പോൾ വെള്ളം തെറിച്ച് സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ ഉള്ളിലേക്ക് എത്തുകയാണ്. കാൽനടക്കാരുടെ ദേഹത്തേക്കും വെള്ളം തെറിക്കുന്നുണ്ട്. ഈ ചെളി വെള്ളത്തിൽ ചവിട്ടി വേണം നാട്ടുകാർക്ക് യാത്ര ചെയ്യുവാൻ. അധികൃതരോട് ഒട്ടേറെ തവണ പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കാൻ തയാറായിട്ടില്ലെന്ന് പറയുന്നു. റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി റോഡരിക് കോൺക്രീറ്റ് ചെയ്തതിന്റെ അരികിലായിട്ടാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്.

മണിക്കൂറുകൾ വെള്ളം പാഴാകുന്നത് നാട്ടുകാരിൽ പ്രതിഷേധവും ഉയർത്തിയിട്ടുണ്ട്. പലയിടത്തേക്കും വെള്ളം എത്താത്ത അവസ്ഥയും വരുത്തുന്നുണ്ട്. പൈപ്പ് പൊട്ടിയതിലൂടെ മണ്ണും മറ്റും ഉള്ളിലേക്ക് കയറി ചെളിവെള്ളം കുടിക്കുന്നത് മൂലം പലവിധ രോഗങ്ങളും പിടിപെടുമോയെന്ന ഭീതിയും ഉപഭോക്താക്കളെ അലട്ടുന്നുണ്ട്. പൈപ്പ് പൊട്ടിയത് നന്നാക്കാൻ അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

നെന്മാറ സജിത വധക്കേസ്: പ്രതിഭാഗം വാദം കേൾക്കൽ ഇന്ന് മുതൽനെന്മാറ : സജിത വധക്കേസിൽ പ്രതിഭാഗം വാദംകേൾക്കൽ തിങ്കളാഴ്ച മുതൽ. ...
22/09/2025

നെന്മാറ സജിത വധക്കേസ്: പ്രതിഭാഗം വാദം കേൾക്കൽ ഇന്ന് മുതൽ

നെന്മാറ : സജിത വധക്കേസിൽ പ്രതിഭാഗം വാദംകേൾക്കൽ തിങ്കളാഴ്ച മുതൽ. അയൽവാസിയായ ചെന്താമര(53) പ്രതിയായ കേസിൽ സാക്ഷിവിസ്താരം പൂർത്തിയായി. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജാണ് കേസ് പരിഗണിക്കുന്നത്.
2019 ഓഗസ്റ്റ് 31-നാണ് സംഭവം. കേസിൽ 68 സാക്ഷികളാണുണ്ടായിരുന്നത്. ഓഗസ്റ്റ് നാലിനാണ് സാക്ഷിവിസ്താരം ആരംഭിച്ചത്.

ചെന്താമരയുടെ ഭാര്യയും സഹോദരനും ഉൾപ്പെടെ 44 പേർ പ്രോസിക്യൂഷൻ സാക്ഷികളായിരുന്നു. 2020-ലാണ് കേസിന്റെ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. വിജയകുമാർ ഹാജരായി. ഈ കേസിൽ വിചാരണത്തടവുകാരനായിരിക്കേ ജാമ്യത്തിലിറങ്ങി ജനുവരി 27-ന് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊന്ന കേസിലും ചെന്താമര പ്രതിയാണ്. ഈ കേസിന്റെ വിചാരണയും നടക്കാനിരിക്കുകയാണ്.

കുതിരാനിൽ മത്സ്യാവശിഷ്ടം തള്ളിയ വാഹനം നാട്ടുകാർ പിടികൂടി വടക്കഞ്ചേരി : കുതിരാൻ തുരങ്കത്തിന് സമീപം മത്സ്യാവശിഷ്ടം തള്ളിയ ...
22/09/2025

കുതിരാനിൽ മത്സ്യാവശിഷ്ടം തള്ളിയ വാഹനം നാട്ടുകാർ പിടികൂടി

വടക്കഞ്ചേരി : കുതിരാൻ തുരങ്കത്തിന് സമീപം മത്സ്യാവശിഷ്ടം തള്ളിയ വാഹനം നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചു. ശനിയാഴ്ച്ച രാത്രിയാണ് സംഭവം ഉണ്ടായത്. പൊന്നാനിയിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന കണ്ടെയ്നർ ലോറി ദേശീയപാതയോരത്ത് നിർത്തിയാണ് മാലിന്യം തള്ളിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വാഹനം തടഞ്ഞുവെച്ച് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.

അണക്കപ്പാറയിൽ അനധികൃതമായി ക്വാറി പ്രവർത്തിക്കുന്നുവെന്ന് നാട്ടുകാർ; പൊലീസ് തടഞ്ഞിട്ടും ഖനനം തുടർന്ന് ക്വാറി മാഫിയ.സന്തോഷ...
22/09/2025

അണക്കപ്പാറയിൽ അനധികൃതമായി ക്വാറി പ്രവർത്തിക്കുന്നുവെന്ന് നാട്ടുകാർ; പൊലീസ് തടഞ്ഞിട്ടും ഖനനം തുടർന്ന് ക്വാറി മാഫിയ.

സന്തോഷ്‌ കുന്നത്ത്

വടക്കഞ്ചേരി : ഉന്നത അധികാരികളുടെ ഒത്താശയോടെ ദേശീയ പാതക്ക് സമീപം അണക്കപ്പാറയിൽ പ്രവർത്തിക്കുന്ന ക്വാറി അനധികൃതമാണെന്ന് നാട്ടുകാർ. ഞായറാഴ്ച ഖനനം പാടില്ലെന്ന് സർക്കാർ ഉത്തരവ് നിലനിൽക്കേ ഇന്നലെയും വൻ തോതിൽ ഇവിടെ പാറ പൊട്ടിക്കുകയും നിരവധി ലോഡുകൾ പുറത്ത് പോകുകയും ശ്രദ്ധയിൽ പെട്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് എത്തി ഖനനം നിർത്തിക്കുകയും ചെയ്തു. എന്നാൽ പൊലീസ് പോയി മിനിറ്റുകൾക്കുള്ളിൽ ക്വാറി വീണ്ടും പ്രവർത്തിച്ചു. വീണ്ടും പൊലീസ് എത്തി പ്രവർത്തനം നിർത്താൻ ആവശ്യപ്പെട്ടതല്ലാതെ നിയമ ലംഘനത്തിന് ഒരു നടപടിയും എടുത്തില്ലെന്നു നാട്ടുകാർ ആരോപിച്ചു.

2/9/2025 ന് അവസാനിച്ച പാസ്സ് ഉപയിഗിച്ചാണ് ഇവിടെ നിന്ന് ടിപ്പർ, ടോറസ് വാഹനങ്ങളിൽ കല്ല് കടത്തുന്നത്. ഞായറാഴ്ചയും നിരവധി ലോഡ് കല്ല് കടത്തി. രാത്രിയിലും ടോറസ് വാഹനങ്ങൾ ലോഡ് കയറ്റി ക്വാറിക്ക് പുറത്ത് നിൽക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

ക്വാറി മാഫിയയും ഉന്നത അധികൃതരും തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെ നടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാർ വർഷങ്ങളായി സമരരംഗത്തുണ്ടെങ്കിലും ക്വാറി നിർബാധം പ്രവർത്തനം തുടരുകയാണ്. ഇതിനെതിരെ ഹൈകോടതിയിൽ നിലവിൽ കേസ് നടക്കുന്നുണ്ട്. പുതിയ വിവരങ്ങൾ വെച്ച് വീണ്ടും കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.

നെൽകൃഷി ഇല്ലാതാകുന്നു കനാലുകളും ഹെക്ടറുകളോളം വരുന്ന പുറമ്പോക്കുകളും കൈയ്യേറ്റത്തിനിരയായി ✍️സന്തോഷ്‌ കുന്നത്ത് വടക്കഞ്ചേര...
22/09/2025

നെൽകൃഷി ഇല്ലാതാകുന്നു

കനാലുകളും ഹെക്ടറുകളോളം വരുന്ന പുറമ്പോക്കുകളും കൈയ്യേറ്റത്തിനിരയായി

✍️സന്തോഷ്‌ കുന്നത്ത്

വടക്കഞ്ചേരി : നെല്‍പ്പാടങ്ങള്‍ മണ്ണിട്ട് നികത്തിയും, മറ്റു വിളകള്‍ കൃഷിചെയ്തും, അനധികൃത നിലംനികത്തലും കെട്ടിടനിർമാണവുമെല്ലാം ചേര്‍ന്ന് നെല്‍കൃഷിക്ക് ഗുരുതരമായി തിരിച്ചടിയാണ് മംഗലം ഡാമിൽ നിന്നുള്ള കനാൽ ആയപ്രദേശങ്ങളിൽ ഉണ്ടായിരിക്കുന്നത്.

അഞ്ചുമൂർത്തി മംഗലത്ത് ഫയർസ്റ്റേഷന്‍ പിറകിലായി വലതുകര മെയിന്‍ കനാലില്‍ നിന്നുള്ള സബ് കനാല്‍ വര്‍ഷങ്ങളായി വെള്ളം ലഭിക്കാതെ കിടക്കുകയാണ്. വെള്ളം വിട്ടാലും വാലറ്റത്ത് കൃഷിയില്ല. പല സ്ഥലങ്ങളിലും കനാലുകളും പുറമ്പോക്കുകളും സ്വകാര്യ വ്യക്തികളുടെ കൈയേറ്റത്തിനിരയായി. കനാല്‍ മൂടി വഴികളാക്കി, വീടുകളും വ്യാപാരസ്ഥാപനങ്ങളും നിര്‍മിച്ച സ്ഥിതിയാണ് നിലവില്‍.

ചില കനാലുകള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. വടക്കഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള നിരവധി റോഡുകള്‍ തന്നെ പഴയ കനാല്‍ പാതകള്‍ നികത്തിയാണ് നിര്‍മിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

നെൽകൃഷി ഇല്ലാതാക്കികൊണ്ട് കനാലുകളും ഹെക്ടറുകളോളം വരുന്ന പുറമ്പോക്കുകളുമാണ് കൈയ്യേറ്റത്തിനിരയായിരിക്കുന്നത്.

അനധികൃത ഭൂ ഉപയോഗം കാരണം ഹെക്ടറുകളോളം കൃഷിഭൂമി തരിശിടുകയും പിന്നീട് പറമ്പുകളായും താമസസ്ഥലങ്ങളായും മാറുകയെന്ന തന്ത്രമാണ് അധികൃതരുടെ ഒത്താശയോടെ നടക്കുന്നത്.

ഇതോടെ ഡാമില്‍നിന്ന് പോകുന്ന മെയിന്‍ കനാലുകളും പല ഇടങ്ങളില്‍ ഉപയോഗശൂന്യമായി.
നെൽകൃഷി ഭീമമായി ചുരുങ്ങി, കനാലുകൾ കൈയേറ്റത്തിനിരയായി.
ഇതുമൂലം മംഗലംഡാമിന്റെ ആയക്കെട്ട് പ്രദേശങ്ങളിലെ നെല്‍കൃഷി ഭൂമി വ്യാപകമായി നഷ്ടപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 1956-ൽ ഡാം കമ്മീഷൻ ചെയ്ത സമയത്ത് ഉണ്ടായിരുന്ന ആയക്കെട്ട് പ്രദേശത്തിന്റെ ഏകദേശം മൂന്നിലൊന്നിലധികം ഭാഗം ഇപ്പോള്‍ ഇല്ലാതായെന്നാണ് വിലയിരുത്തല്‍.

മംഗലംഡാമില്‍നിന്ന് ഇടതു, വലതുകര മെയിന്‍ കനാലുകള്‍ ചേർന്ന് ഏകദേശം 45 കിലോമീറ്റര്‍ ദൂരമാണ്. വലതുകര കനാല്‍ വണ്ടാഴി, വടക്കഞ്ചേരി, കാവശേരി പഞ്ചായത്തുകളിലൂടെ കടന്നുപോകുമ്പോള്‍, ഇടതു കര കനാല്‍ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളിലൂടെ കടന്നു പോകുന്നു.

മെയിന്‍റനന്‍സ് പ്രവര്‍ത്തനങ്ങളില്ലാത്തതിനാല്‍ വെള്ളം വാലറ്റങ്ങളിലേക്ക് എത്താതെ നെല്‍കൃഷി ചുരുങ്ങി. കൂര്‍ക്ക, ഇഞ്ചി തുടങ്ങിയ മറ്റുവിളകളിലേക്ക് കർഷകർ മാറിയതും നെല്‍കൃഷിക്ക് തിരിച്ചടിയായി.

ഒരുകാലത്ത് 73.2 കിലോമീറ്ററോളം ദൈർഘ്യമുണ്ടായിരുന്ന ഫീല്‍ഡ് കനാലുകളുടെ നിലയിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കനാലുകളും ഹെക്ടറുകളോളം വരുന്ന പുറമ്പോക്കുകളും സംരക്ഷിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കാത്തതിനാൽ സ്ഥിതി ഗുരുതരമാകുന്നുവെന്നാണ് നാട്ടുകാരുടെ ആശങ്ക.

വണ്ടാഴി ഗ്രാമപഞ്ചായത്ത് കേരളോത്സവം ആരംഭിച്ചുവണ്ടാഴി :  അഞ്ചുദിവസം നീണ്ടുനിൽക്കുന്ന കേരളോത്സവത്തിൽ വിവിധ കലാകായിക മത്സരങ്...
22/09/2025

വണ്ടാഴി ഗ്രാമപഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു

വണ്ടാഴി : അഞ്ചുദിവസം നീണ്ടുനിൽക്കുന്ന കേരളോത്സവത്തിൽ വിവിധ കലാകായിക മത്സരങ്ങൾ നടത്തും. സംസ്ഥാന യുവജനക്ഷേമ ബോർഡ് ആണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ ക്രിക്കറ്റ് ,ഷട്ടിൽ, വോളിബോൾ തുടങ്ങിയ മത്സരങ്ങൾ നടന്നു. ഞായറാഴ്ച വണ്ടാഴി സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരം നടന്നു.

കെ ഡി പ്രസന്നൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ എൽ രമേശ് അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ശശികല, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബിത മുരളീധരൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ, എസ് വിനു, ഡിനോയ് കോമ്പാറ , എസ് സന്തോഷ്, രമണി കേശവൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് ഷക്കീർ സ്വാഗതവും വാർഡ് മെമ്പർ സുജിതാരാമുണ്ണി നന്ദിയും പറഞ്ഞു.

പോത്തുണ്ടി തേവർ മണിയിൽ മലമ്പാമ്പിനെ കണ്ടെത്തിനെന്മാറ :  പഞ്ചായത്തിലെ പോത്തുണ്ടിക്ക് അടുത്ത്  തേവർ മണിയിലെ വസ്ത്രശാലയിലാണ...
21/09/2025

പോത്തുണ്ടി തേവർ മണിയിൽ മലമ്പാമ്പിനെ കണ്ടെത്തി

നെന്മാറ : പഞ്ചായത്തിലെ പോത്തുണ്ടിക്ക് അടുത്ത് തേവർ മണിയിലെ വസ്ത്രശാലയിലാണ് മലമ്പാമ്പിനെ കണ്ടെത്തിയത്. സുപ്രീം ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിൽ വെള്ളിയാഴ്ച രാത്രി യോടെയാണ് മലമ്പാമ്പിനെ കണ്ടത്. ഇവിടത്തെ തൊഴിലാളികൾ അട്ട പെട്ടിയിൽ മലമ്പാമ്പിനു കിടക്കാൻ സൗകര്യം ഒരുക്കി. തുടർന്ന് വനം വകുപ്പുകാരെ വിവരമറിയിച്ചു. രാത്രി 10 മണിയോടെ വനംവകുപ്പ് ജീവനക്കാര് എത്തി പാമ്പിനെ പിടികൂടി. പിന്നീട് പാമ്പിനെ കാട്ടിലേക്ക് തുറന്നുവിട്ടു.

പാഴ്ച്ചെടികൾ വളർന്ന് ഗതാഗത തടസ്സംനെന്മാറ :   അളുവശ്ശേരി ചേരുംകാട് മുതൽ പോത്തുണ്ടി വരെയുള്ള റോഡിൻറെ ഇരുഭാഗത്തും പാഴ്ചെടിക...
19/09/2025

പാഴ്ച്ചെടികൾ വളർന്ന് ഗതാഗത തടസ്സം

നെന്മാറ : അളുവശ്ശേരി ചേരുംകാട് മുതൽ പോത്തുണ്ടി വരെയുള്ള റോഡിൻറെ ഇരുഭാഗത്തും പാഴ്ചെടികൾ വളർന്ന് ഗതാഗത തടസ്സത്തിന് കാരണമായത്. പന്നിയുടെയും മാനിന്റെയും ശല്യം രൂക്ഷമാണ്. ഏതാണ്ട് അഞ്ച് കിലോമീറ്റർ ദൂരത്താണ് റോഡിൻറെ ഇരുവശത്തുമായി കാട് വളർന്ന് നിൽക്കുന്നത്. സാധാരണ മഴക്കാലം കഴിഞ്ഞാൽ പുല്ല് വെട്ടുന്നത് പതിവാണ്. ഇത്തവണ ഇതുവരെയായിട്ടും നടപടി സ്വീകരിച്ചിട്ടില്ല.

വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ പറഞ്ഞു. ഈ ഭാഗങ്ങളിൽ തെരുവ് വിളക്കുകളും കുറവാണ്. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും കാട്ടുപന്നികൾ എത്തുന്നതും ഇരുചക്രവാഹനങ്ങൾക്കും, സമീപവാസികൾക്കും ഭീഷണി ഉയർത്തുന്നു. തൊഴിലുറപ്പ് പദ്ധതി വഴിയോ മറ്റോ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നെന്മാറ എൽപി സ്കൂളിൽ കാടുപിടിച്ച് കിടന്ന ചിൽഡ്രൻസ് പാർക്ക്  ശുചീകരിച്ചു പ്രവർത്തനക്ഷമമാക്കിനെന്മാറ : ഏറെ നാളായി കുട്ടികൾ...
19/09/2025

നെന്മാറ എൽപി സ്കൂളിൽ കാടുപിടിച്ച് കിടന്ന ചിൽഡ്രൻസ് പാർക്ക് ശുചീകരിച്ചു പ്രവർത്തനക്ഷമമാക്കി

നെന്മാറ : ഏറെ നാളായി കുട്ടികൾക്ക് ഉപയോഗമില്ലാതെ കിടക്കുകയായിരുന്നു പാർക്ക്. സ്കൂളിൻറെ കോമ്പൗണ്ടിന് സമീപത്താണ് പാർക്ക് പ്രവർത്തിക്കുന്നത്. ഇത് സംബന്ധിച്ച് യു ടി വി യിൽ നേരത്തെ വാർത്ത നൽകിയിരുന്നു. തുടർന്ന് അധികൃതർ പാർക്ക് നേരെയാക്കിയത് പാർക്കിൽ കുട്ടികൾക്ക് ആഹ്ലാദകരമായി.

നിറഞ്ഞ പുഞ്ചിരിയോടെ കുട്ടികൾ കളിക്കുന്നത് ഏവർക്കും കൗതുകകരമായി. നിരവധി കളി ഉപകരണങ്ങൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് പഠനത്തോടൊപ്പം വിനോദവും ലക്ഷ്യമിട്ടാണ് സ്വകാര്യ വ്യക്തി പാർക്ക് നിർമ്മിച്ചു നൽകിയത്. മൂന്നുലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. 200 ഓളം വിദ്യാർത്ഥികൾ ആണ് ഇവിടെ ഉള്ളത്.

മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി അയിലൂർ പഞ്ചായത്തിൽ വേസ്റ്റ് ബിൻ  വിതരണംചെയ്തുഅയിലൂർ : പഞ്ചായത്തിലെ ഹരിത കർമ്മ സേനയ...
19/09/2025

മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി അയിലൂർ പഞ്ചായത്തിൽ വേസ്റ്റ് ബിൻ വിതരണംചെയ്തു

അയിലൂർ : പഞ്ചായത്തിലെ ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീ നൽകുന്ന ഗുണഭോക്താക്കൾക്കാണ് വേസ്റ്റ് ബിൻ വിതരണം ചെയ്തത്.

അടിപെരണ്ടയിൽ നടന്ന ചടങ്ങിൽവെച്ച് പഞ്ചായത്ത് പ്രസിഡൻറ് എസ് വിഘ്നേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജീന ചാന്തുമുഹമ്മദ് അധ്യക്ഷതയായി. ശിവ ദാസൻ, മിസ്രിയ ഹാരിസ് എന്നിവർ പ്രസംഗിച്ചു.

Address

Mangalam Dam
Palghat
678706

Alerts

Be the first to know and let us send you an email when Mangalam Dam Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mangalam Dam Media:

Share