Pen India News

Pen India News a world wide news asylum

"സുഹൃത്തേ നിന്നെ ഞാൻ 'റാഗ്'ചെയ്ത് കൊല്ലട്ടെ..?"                  🔥നമ്മുടെ വിദ്യാർത്ഥി സമൂഹം സമരങ്ങളോടു സമരസപ്പെട്ടിട്ട് ...
16/02/2025

"സുഹൃത്തേ നിന്നെ ഞാൻ 'റാഗ്'ചെയ്ത് കൊല്ലട്ടെ..?"
🔥
നമ്മുടെ വിദ്യാർത്ഥി സമൂഹം സമരങ്ങളോടു സമരസപ്പെട്ടിട്ട് രണ്ടര
പതിറ്റാണ്ടുകൾ പിന്നിടുന്നു.!
മാത്രമല്ല
കേരളത്തിന്റെ പൊതു രാഷ്ട്രീയം
മൗലികമായ ഒരു മാനുഷിക വിഷയം ഏറ്റെടുത്തു പ്രക്ഷോഭങ്ങളുടെ ചോരച്ചുഴിയിലേക്കിറങ്ങി, നിന്ന് മാനത്തേക്ക് മുഷ്ടിചുരുട്ടിയിട്ട്,മൂന്നു പതിറ്റാണ്ടെങ്കിലുമാകുന്നു.
നീതികേടിനും,നെറികേടിനും,മാനവികവിരുദ്ധതയ്ക്കു മെതിരെയുള്ള
എല്ലാ സമരങ്ങളെയും
എല്ലാ പ്രക്ഷോഭങ്ങളെയും
എല്ലാ മുദ്രാവാക്യങ്ങളെയും എന്നോ
'തീ' തിന്നു തീർത്തിരിക്കുന്നു.
ഒത്തുതീർപ്പുകളുടെ
മുതലാളിത്ത ചങ്ങാത്തത്തിൽ
എല്ലാ പ്രക്ഷുബ്ദകളും കെട്ടടങ്ങി,ചാരമായി.
ഒരു ചെറു മുഴക്കം കൊണ്ട് നമ്മെ അലോസരപ്പെടുത്തി
പുകയായിത്തീരുന്ന
വെടിവഴിപാടായി എല്ലാ സമരാഹ്വാനങ്ങളും
മാറിയിരിക്കുന്നു.
ഒരുകാലത്ത്
രാജ്യത്താകമാനം, അടിയന്തരാവസ്ഥയ്ക്കെതിരെ നടന്ന സമരപോരാട്ടങ്ങൾക്ക്,നേതൃത്വം കൊടുത്ത ഒരു മുന്നേറ്റത്തിന്റെ ചുരുക്കപ്പേരാകുവാൻ ഇന്ത്യയിലെ വിദ്യാർത്ഥി യുവജന
പ്രസ്ഥാനങ്ങൾക്കു
കഴിഞ്ഞിരുന്നു.
മാനവികമായ എല്ലാ
നോവുകൾക്കുമെതിരെ കലഹിച്ച് തെരുവുകളെ സാക്ഷി നിർത്തി പ്രതികരിക്കുവാൻ
ഒരു തലമുറയ്ക്കു കഴിഞ്ഞിരുന്നു.ആ പാരമ്പര്യമാണ് തീയെടുത്തത്.!
ചോരയോട്ടമുള്ള ആ
മുഖം ഇന്നില്ല.
ആ യുവത്വത്തിന്റെ വീറും ചടുലതയും ആരോ
കവർച്ച ചെയ്തുകളഞ്ഞു.ആ സ്പേസിലേക്കാണ്
അരാഷ്ട്രീയവൽക്കരണവും, രാസലഹരിയും,
വയലൻസും കടന്നു കൂടിയത്.നമുക്കറിയാം,70 കളുടെ മദ്ധ്യ രാശി മുതൽ തന്നെ
കേരളത്തിലെ ഒട്ടു മിക്ക ക്യാംപസുകളുടെയും
ചപ്പുചവറു മൂലയിലും,
മൂത്രപ്പുരയുടെ മറവിലും,ഒറ്റമരത്തണൽതണുപ്പിലും,ഒറ്റപ്പെട്ട 'ജെസിയും''ചുള്ളിക്കാടും', കഞ്ചാവു ജീവികളും
പാർത്തിട്ടുണ്ട്.കഫം പിടിച്ച പ്രത്യശാസ്ത്രമുഴക്കങ്ങളുടെ, വേവും,നൊവും നൈരാശ്യയും
പ്രണയഭംഗവുമായി
ദുർഗന്ധവും,നീളൻരോമങ്ങളുമായി..
'കരളാലവളെൻ
കണ്ണീരു കോരി,
കണ്ണിലെൻ സ്വപ്നങ്ങളെഴുതി,ചുണ്ടിലെൻ,സുന്ദര കവനങ്ങളെഴുതി..'
എന്നു പാടി നിരുപദ്രവമായി കടന്നു പോയിട്ടുണ്ട്.
കൊടിമരങ്ങളെ ചുറ്റിപറ്റി ആശയ സംഘർഷങ്ങൾ നടന്നിട്ടുണ്ട്.ക്യാംപസ്
ഇലക്ഷന്റെ ചൂടിൽ 'മുതുക്'കരിഞ്ഞിട്ടുണ്ട്.!കൂട്ടത്തിലൊ രുവന്റെ കണ്ണീരിന് കാവലാളായിട്ടുണ്ട്.അതു വഴിയൊക്കെ കർമ്മധീരമായ ഒരു
രാഷ്ട്രീയ തലമുറവാർത്തെടുക്കപ്പെട്ടിട്ടുണ്ട്.!സംശയമില്ല.!
പക്ഷെ നൈസർഗികമായ ആ സാമൂഹിക പ്രതിബദ്ധത ശിഥിലമായിടത്താണ്,
പ്രതികരണശേഷി വന്ധ്യംകരിക്കപ്പെട്ടിടത്തു നിന്നാണ് , ഭൂമി കണ്ടതിൽ വെച്ച് ഏറ്റവും 'വഴിപിഴച്ച' ഒരു തലമുറ ഇന്ന് പിറവി കൊണ്ടിരിക്കുന്നത്.
"ബ്രോ..നിന്നെ ഞാൻ
'റാഗ്'ചെയ്ത് കൊല്ലട്ടേ..."എന്ന് 'ലഹരിയുടെ ഉന്മാദ ചവർപ്പിൽ ചോദിച്ചു കൊണ്ട്,സഹജീവിയുടെ പച്ചമാംസത്തിൽ
കോമ്പസ് പായിക്കുന്നത്.ഇരയുടെ മർമ്മങ്ങളിൽ മന:സാക്ഷികുത്തില്ലാതെ ഇരുമ്പ്
ഭാരം കയറ്റിവെക്കുന്നത്.!കുടിവെള്ളം കൊടുക്കാതെ ദിവസങ്ങളോളം മുറിയിൽ പൂട്ടിയിടുന്നത്.!
നോക്കുക...
ലഹരിയുടെ ദൈർഘ്യത്തെ പറ്റിയും,പെൺ സുഹൃത്തിന്റെ സ്തനമുഴുപ്പിനെ പറ്റിയും,മാത്രം സംസാരിക്കുന്ന ഒരു യുവതയുടെ
മുന്നിൽ നിന്നും' മനുഷ്യ ജീവിത യാഥാർത്ഥ്യങ്ങൾ' അപ്രസക്തമായി, അപ്രത്യക്ഷമായിടത്താണ് ,സഹജിവിയുടെ മാംസം കീറിയ വേദനയിലേക്ക്,' ക്രീം' ചീറ്റിച്ച് അട്ടഹസിക്കുന്ന 'ന്യൂജെൻ'എന്ന 'പുതു
ബ്രോ' മുറ ആഘോഷിക്കപ്പെടുന്നത്.നമുക്ക് ഒന്നും കണ്ടില്ലന്നു നടിക്കാം.!

കലഞ്ഞൂർ ജയകൃഷ്ണൻ 🔥

02/01/2025
06/06/2024

സുരേഷ് ഗോപി സിനിമയിൽ അഭിനയിച്ചാൽ എങ്ങനെ ശരിയാകും എന്നാണ്‌ കേരളത്തിലെ മാപ്രാക്കളുടെ ചോദ്യം?

സുരേഷ് ഗോപി സിനിമയിൽ അഭിനയിച്ചില്ലെങ്കിൽ അയാൾക്കെവിടെനിന്നു നല്ല പണം കിട്ടും? നല്ല പണം കിട്ടിയില്ലെങ്കിൽ എങ്ങനെ അയാളിതുവരെ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരും.

BJP യിലെ ധനകാര്യ മന്ത്രി നിർമല സീതാരാമൻ തെരെഞ്ഞെടുപ്പിനു മുടക്കാൻ കാശില്ലാത്തതിനാൽ മത്സരം ഉപേക്ഷിച്ച പാർട്ടിയാണ്. എം പി ആയതുകൊണ്ടോ മന്ത്രി ആയതുകൊണ്ടോ ശമ്പളമില്ലാതെ ഒരു ചില്ലിക്കാശുണ്ടാക്കാൻ ഈ പാർട്ടിയിൽ കഴിയില്ല എന്ന സത്യം ആർക്കാണറിയാത്തത്.

മന്ത്രിസ്ഥാനം കഴിഞ്ഞു സുരേഷ് ഗോപി തിരിച്ചു വരുമ്പോൾ, സിനിമയിൽ അഭിനയിച്ചില്ലെങ്കിൽ തിരുവനതപുരത്തെ വീട് വിൽക്കേണ്ടി വരും . പ്രത്യേകിച്ചും സുരേഷ് ഗോപി.

ഇന്നും... മാധവനോളം ധൈര്യം ഇല്ലാത്ത, ഇവിടുത്തെ  നാറികമ്മി 'അടിമവംശങ്ങൾ'  അറിഞ്ഞിരിക്കേണ്ട ചോദ്യം.  പ്രസ്ഥാനത്തിനു വേണ്ടി ...
07/05/2024

ഇന്നും... മാധവനോളം ധൈര്യം ഇല്ലാത്ത, ഇവിടുത്തെ നാറികമ്മി 'അടിമവംശങ്ങൾ' അറിഞ്ഞിരിക്കേണ്ട ചോദ്യം. പ്രസ്ഥാനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് വെറുതെ തുലച്ചു കളഞ്ഞ കേളുവേട്ടനെ പോലുള്ളവരുടെ ചരിത്രം കൂടിയാകുന്നുണ്ട് പാർട്ടിയുടെ ഈ വഞ്ചനാ ചരിത്രം.!! 'പ്രത്യയശാസ്ത്ര തകർച്ചയിൽ നിരാശ മൂത്ത് ആത്മഹത്യ ചെയ്തവരെ കൂടി രക്തസാക്ഷികളുടെ പട്ടികയിൽ ഉൾപ്പെടുത്തണം' എന്ന എം സുകുമാരന്റെ 'ജനിതകം 'എന്ന കഥയിലെ 'സുചിത്ര ' പറയുന്ന ഈ ഒരു വാചകം കൂടി ഓർമ്മപ്പെടുത്തി നിർത്തുന്നു.!!

സോവിയറ്റുയൂണിയൻ തകരുന്നതിനും ഏതാണ്ട് 23 വർഷങ്ങൾക്കു മുമ്പ് തന്നെ ആ രാജ്യത്തെ ജനങ്ങൾ കമ്യൂണിസ്റ്റുകാരെ തള്ളിപ.....

03/05/2024

#ക്യാംപസുകളിലെ #ഗാസ ഐക്യദാർഡ്യം.അമേരിക്ക വലിയ വില കൊടുക്കേണ്ടി വരും.
🫵
ലോക ചരിത്രത്തിൽ '9/11 ' എന്ന അക്കങ്ങൾ, ഒരു വലിയ ഭീകരാക്രമണത്തെയാണ്,
അടയാളപ്പെടുത്തി യിട്ടുള്ളത്.2001 സെപ്തംമ്പർ 11ന് അൽക്വൈദ,എന്ന ഭീകരർ അമേരിക്കയിൽ നടത്തിയ, അവരുടെ
'ഉച്ചിയും', 'നട്ടെല്ലും' തകർത്ത , വേൾഡ് ട്രേഡ് സെന്റർ, പെന്റഗൺ ആക്രമണം.!!ലോകത്തിന്റെ വിവിധ കോണിൽ നിന്നുള്ള
4000 ലധികം നിരപരാധികളാണ് തങ്ങളുടെ 'ഹത്യയുടെ'
പൊരുളറിയാതെ അന്ന് മരണപ്പെട്ടത്.
വലിയൊരു വിരോധാഭാസം,
ലോകവ്യാപാര സമുച്ചയങ്ങളിൽ കുടുങ്ങിയ ഹതഭാഗ്യർ സഹായത്തിനായി വിളിച്ചതും
9-1-1 എന്ന നമ്പരിലേക്കാണ്.കാരണം അമേരിക്കൻ ജനതയ്ക്ക് അത്രത്തോളം ഹൃദ്യസ്ഥമായ അക്കങ്ങളായിരുന്നു അവ.എന്ത് വലിയ പ്രതിസന്ധിയുണ്ടിയാലും,ടെലിഫോണിൽ 9-1-1 എന്ന അക്കങ്ങൾ ഡയൽ ചെയ്താൽ മതിയെന്ന ഒരു വിശ്വാസം അമേരിക്കൻ ജനതയ്ക്കുണ്ടായിരുന്നു.മറ്റൊരു തരത്തിൽ പറഞ്ഞാൽ ആ ഒരു വിളിയിൽ പരിഹരിക്കപ്പെടുന്ന
പ്രശനങ്ങളെ അന്നുവരെ അമേരിക്കൻ ജനത അഭിമുഖീകരിച്ചിട്ടൊള്ളു.!!
ഒരു പക്ഷെ തീവ്രവാദികൾ ആക്രമണത്തിനായി
9/11 തെരഞ്ഞെടുത്തതിനു
പിന്നിലും മറ്റൊരു കാരണമുണ്ടാവാനിടയില്ല.!!ആ വലിയ
ഞെട്ടലിൽ നിന്നും വിമോചിതരായി,എല്ലാം മറന്ന് , 2001
ഒക്ടോബർ 30- ന് യാങ്കി സ്റ്റേഡിയത്തിൽ
three of the world series കാണാൻ തടിച്ചു കൂടിയ ആയിരങ്ങളെ കൈകളുയർത്തി ആത്മവിശ്വാസത്തോടെ അഭിസംബോധന ചെയ്തു കൊണ്ട് 'ജോർജ്ജ് ബുഷ്,'തങ്ങൾ നടത്തുന്ന ഭീകരവിരുദ്ധ പോരാട്ടം
രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ കൊല്ലപ്പെട്ട,'ജോർജ്ജ്
ഹൊവാർഡിനെ' പോലുള്ള നിരവധി
പോലീസ് ഓഫീസർമാർക്കാണ് സമർപ്പിച്ചത്.ഹോവാർഡിന്റെ ചെറുമകളുമൊത്താണ് 'റെഡ് റോസ് ചെണ്ടുകൾ' മരിച്ചവരുടെ സ്മൃതി മണ്ഡപത്തിൽ അദ്ദേഹം സമർപ്പിച്ചത്.!
ലോകരാജ്യങ്ങൾ
ഭീകരപ്രവർത്തനങ്ങളുടെ' അനാറ്റമി' പുന:പരിശോധനക്ക്
വിധേയമാക്കാൻ ഇട
നൽകിയ സംഭവം.!
പറഞ്ഞു വന്നത്,
വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആദ്യം
ഏറ്റെടുത്ത ഒരു സംഘടനയുണ്ടായിരുന്നു.അത് മറ്റാരുമല്ല,പാലസ്തീൻ
വിമോചന സംഘടനാ യായ, 'ഡെമോക്രാറ്റിക്
ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പാലസ്തീൻ' എന്ന തീവ്രവാദി സംഘടനയായിരുന്നു.!
'ഹമാസ് പോലൊരെണ്ണം.!'
ഹമാസ് കറകളഞ്ഞ ദീനിയായ ഒരു ഭീകരസംഘടനയാണ്.
ഹമാസിന്റെ തൂവലുകൾ തന്നെയാണ് അൽക്വൈദയിലും, ISISലും,ജെയ്ഷെ ഇ മുഹമ്മദിലും, താലിബാനിലും, പോപ്പുലർഫ്രണ്ടിലുമൊക്കെ ഒതുക്കി വെച്ചിരിക്കുന്നത്.ആ തൂവലുകൾ ഇടയ്ക്കിടെ കുടയുമ്പോഴാണ് ലോകസമാധാനം നഷ്ടപ്പെടുന്ന സാഹചര്യം സംജാതമാകുന്നത്.!!
ഇന്ന്
ഈ ഹമാസിനു വേണ്ടി
അമേരിക്കയിലെ വാഴ്സിറ്റികളിൽ ,
ഐക്യദാർഡ്യത്തിന്റെ
ചോര മണം കിനിയുന്ന അസ്വസ്ഥതകൾ തലപൊക്കുന്നുവെന്ന
വാർത്ത കണ്ടപ്പോൾ അത്ഭുതം തോന്നുന്നു.!
ഇസ്രയേലിന്റെ പോരാട്ടം തങ്ങളുടെ ഒരേയൊരു വാഗ്ദത്ത
ഭൂവിനു വേണ്ടിയുള്ളതാണ്.
ഒരു ജൂതനും തങ്ങളുടെ ആവാസവ്യവസ്ഥ ഉല്ലംഖിച്ച് , ഒരസ്വസ്ഥതയും ഉണ്ടാക്കിയ ചരിത്രമില്ല. എന്നാൽ സ്വീഡൻ മുതൽ ശ്രീലങ്കവരെ യും, ഇസ്ളാമബാദ് മുതൽ ഇസ്താംബുൾ വരെയും,നരിച്ചീറുകളുടെ നരകം പണിയുന്നതാരാണ്.?
പിന്നീട് ആ രക്തവും,മാംസവും വാരിയെടുത്ത് 'ഇര സക്കാത്തു'
നടത്തുന്നതാരാണ്..?
ഇതൊരു പച്ചയായ കുബുദ്ധിയാണ്.!
ആ ഇരവാദത്തിന്റെ
'സഹതാപ വേർഷനാണ് 'ഇന്ന് അമേരിക്കൻ ക്യാംപസുകളിൽ തുടക്കമി ട്ടിരിക്കുന്നത്.ഇതിനുമുമ്പ് പാരീസിലെയും ലണ്ടനിലെയും സ്വീഡനിലെയും, ക്യാംപസുകളിൽ തലപൊക്കിയ ഇത്തരം ഐക്യദാർഡ്യ കൂട്ടായ്മകളാണ് പിന്നീട്' തോക്കുകൾ കൊണ്ട് തൂത്താലും',
പോകാത്ത വിധം അവർക്ക് തലവേദനയായി മാറിയത്.ഈ നാടകത്തിന് ' ബലം' പകരുന്നതിനാണ്, വിയറ്റ്നാം യുദ്ധകാലത്ത് ലോകത്ത് എമ്പാടു മുള്ള ക്യാംപസുകളിൽ
നടന്നതു പോലെ അമേരിക്കൻ ക്യാംപസുകളിലും നടന്ന സാമ്രാജിത്വ വിരുദ്ധ ഐക്യദാർഡ്യ
ചരിത്രങ്ങളെ അവർ,
ഈ അഭ്യാസത്തിനൊപ്പംകൂട്ടിക്കെട്ടുന്നത്.
75 ലക്ഷം പേർ കൊല്ലപ്പെട്ട വിയറ്റ്നാം യുദ്ധവും,
ഇസ്രയേൽ ഹമാസ് പോരാട്ടവും തമ്മിൽ എന്ത് സാദൃശ്യമാണുള്ളത്.?'
എന്നാൽ ഉക്രയിൻജനതയ്ക്കും, വിദ്യാഭ്യാസം നിഷേധിച്ച പശ്ചിമേഷ്യയിലെ വിദ്യാർത്ഥിനികൾക്കും ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട്
ഇത്തരം ഒരു മൂവ്മെന്റും അവിടെങ്ങളിൽ കണ്ടതുമില്ല.അമേരിക്കൻ ജനസംഖ്യയിൽ രണ്ടര ശതമാനത്തോളം ജൂതരാണ്.'ബാസ്കിൻ
റോബിൻസും,സ്റ്റാർബക്സും മുതൽ എഫ്ബിയും, ഡെല്ലും വരെയുള്ള ജൂത സ്ഥാപനങ്ങളിൽ നിന്നുള്ള പണം വാങ്ങിയാണ് ഹാർവാഡും, യേലും,
പെൻസിൽ വേനിയയുമുൾപ്പെടെയുള്ള' സർവ്വകലാശാലകൾ
പ്രവർത്തിക്കുന്നത്.
ഇവരുടെ 'ചാരിറ്റി ഫണ്ടാണ്' ഗാസയിലും,
പാലസ്തിനിലും എത്തുന്നതും. ഈ വസ്തുതകൾ ഒരു പക്ഷെ ഗാസ
ഐക്യദാർഡ്യത്തിന്റെ
പേരിൽ യുവാക്കളെ കുത്തിയിളക്കുന്നവർക്കറിയാമായിരിക്കും.! യുവാക്കൾ അറിയണമെന്നില്ല.
'മുളയിലേ ഇത് പിച്ചിയെറിഞ്ഞില്ലെങ്കിൽ , ഒടുവിൽ അമേരിക്കയ്ക്ക് ഇത്
ഉണങ്ങാത്തൊരു പുണ്ണായി മാറും.'
അവസാനമായി
ജോർജ്ജ് സൊറോസിസ് എന്ന കടൽ കിഴവനെ ഇപ്പോൾ ഓർത്ത് പോകുന്നു.എവിടെ അയാൾ..?
ഇന്ത്യയിൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന
CAA വിരുദ്ധ സമരങ്ങളിലും,കർഷകസമരങ്ങളിലും,JNU,DU ക്യാംപസുകളിൽ നിന്ന് വിദ്യാർത്ഥികളെയും,മിയഖലീഫയെയും, ഗ്രെറ്റതുംഗംബർഗിനെയും
ഉൾപ്പെടെ ഇറക്കി അന്താരാഷ്ട്ര തലത്തിൽ ഇന്ത്യാമഹാരാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ ഫണ്ടിംങ്ങും,PR പണിയും ചെയ്തത്
ജോർജ്ജ് സോറോസിസിന്റെ 'ഓപ്പൺ സൊസൈറ്റി'
എന്ന സംഘടനയായി രുന്നു.വാഷിംങ്ടണിലിരുന്ന് സോറോസിസ് ഇത് കണ്ട് ആസ്വദിച്ചു.
ഇന്ന് സോറോസിസ് ഉൾപ്പെടുന്ന ജൂത സമൂഹത്തിനെതിരെ യാണ് ദൂരവ്യാപക പ്രത്യാഖ്യാതങ്ങൾക്ക്
വെടിമരുന്ന് വിതറിയിരിക്കുന്ന അസ്വസ്ഥതകൾ അമേരിക്കൻ ക്യാംപസുകളിൽ ഉടലെടുത്തിരിക്കുന്നത്. അയാൾ എവിടെ..?
"നിയതിയുടെ ഒരു കുറുമ്പേ. .."

കലഞ്ഞൂർ ജയകൃഷ്ണൻ.🫵

03/05/2024

DD ന്യൂസ്

03/05/2024

അതിരാത്ര മഹാ യാഗത്തിലെ അവസാന ഹോമമായ സക്തു ഹോമം.

02/05/2024

ഇളകൊള്ളൂർ അതിരാത്രം - ഏറ്റവും പ്രധാന ചടങ്ങുകളിൽ ഒന്ന്. യജമാനൻ തൻ്റെ അണിയിൽ നിന്ന് കടഞ്ഞ് പകർന്ന് നൽകിയ അഗ്നിയാണ് 11 ദിവസത്തെ യാഗത്തിന് ഉപയോഗിച്ചത്. ആ അഗ്നി (ത്രേദാഗ്നി) തിരിച്ച് യാഗ കുണ്ഡത്തിൽ നിന്ന് അരണിയിലേക്ക് ആവാഹിക്കുന്ന ചടങ്ങ്.

02/05/2024

ഇളകൊള്ളൂർ അതിരാത്രം - യജമാന പത്നി ഇന്ദ്രനും സോമനും അഗ്നിക്കും നന്ദി വന്ദനം ചെയ്യുന്നു.

02/05/2024

ഇളകൊള്ളൂർ അതിരാത്രം - സമാപന ക്രിയകൾ

ത്രേദാഗ്നി തിരികെ അരണിയിലേക്ക്: ഇളകൊള്ളൂർ അതിരാത്രം അവസാനിച്ചു.കോന്നി : ഇളകൊളളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ ഏപ്രിൽ 21 മുതൽ...
02/05/2024

ത്രേദാഗ്നി തിരികെ അരണിയിലേക്ക്: ഇളകൊള്ളൂർ അതിരാത്രം അവസാനിച്ചു.

കോന്നി : ഇളകൊളളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ ഏപ്രിൽ 21 മുതൽ നടന്നു വന്ന അതിരാത്രം ഇന്നലെ നടന്ന അവഭൃഥസ്നാനത്തിന് ശേഷം അധര്യു പൂർണാഹുതി നടത്തി ആവസാനിപ്പിച്ചു.

ത്രിദീയ സവന ക്രിയകൾ കഴിഞ്ഞതോടെ രാവില 9.30 ന് കൊമ്പക്കുളം വിഷ്ണു സോമയാജിയും, പത്നിയും അവഭൃഥസ്നാനത്തിനായി അച്ചൻകോവിലാറിലെ ഇളകൊള്ളൂർ മാളികക്കടവിലേക്ക് തിരിച്ചു. വാളും പരിചയുമേന്തിയ അനുചരൻമാരുടെ അകമ്പടിയിൽ വാദ്യ മേളങ്ങളോടെയാണ് അവഭൃഥസ്നാനത്തിനായി പുറപ്പെട്ടത്. യാത്രക്കിടയിൽ നാടിനെ ആശീർവദിച്ചു. സ്നാനശേഷം ഹേ അഗ്നീ നീ വെളത്തിൽ ലയിക്കുക; ജലമേ നീ സമുദ്രത്തിൽ ചേരുക എന്ന മന്ത്രം ജപിച്ച് വെള്ളത്തിൽ വരുണന് ഇഷ്ടി കഴിച്ചു. യാഗശലയിലേക്കുള്ള തിരിച്ചു വരവിൽ ഇളകൊള്ളൂർ സെൻ്റ് ജോർജജ് ഓർത്തഡോക്സ് പള്ളി നൽകിയ സ്വീകരണം യജമാനനും, പത്നിയും, ഋത്വിക്കുകളും സ്വീകരിച്ച് ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രം ഉരുവിട്ട് പള്ളിക്കു മുന്നിൽ സർവ്വലോക നൻമക്കായി സമർപ്പണം നടത്തി.

യജമാനൻ 11 ദിവസം ഉപയോഗിച്ച ഉത്തരീയം ഉപേക്ഷിച്ച് പുതുവസ്ത്രം അണിഞ്ഞതോടെ യാഗസമർപ്പണ ക്രിയകൾ ആരംഭിച്ചു. ആദ്യം ഉദയനീയേഷ്ടി യാഗവും തുടർന്ന് മൈത്രാ വരുണേഷ്ടിയും നടത്തി സമാപന യാഗമായ സക്തു ഹോമം നടത്തി ചിതി അമർത്തി. തുടർന്ന് അഗ്നിയെ മോചിപ്പിക്കുന്ന വിമോകഹോമയാഗം പടിഞ്ഞാറേ ശാലയിൽ ആരംഭിച്ചു.

അരണിയിലേക്ക് ചമത അർപ്പിച്ച് 3 അഗ്നികളെയും തൻ്റെ അരണിയിലേക്കാ വിഹിച്ചതോടെ യജമാനൻ സോമയാജി അധികാരത്തിൽ നിന്ന് അതിരാത്രയാജി അധികാരം നേടി അരണി തലയിലെടുത്തു വച്ച് പത്നിയേയും പ്രധാന ഋത്വിക്കുകളെയും കൂട്ടി ഇല്ലത്തേക്ക് യാത്രയായി. പരികർമികൾ ശുദ്ധിക്രിയകൾ നടത്തി വൈകിട്ട് 4 മണിയോടെ യാഗ ശാല അഗ്നിക്ക് സമർപ്പിച്ചു.

ഇനി യജമാനൻ ഇല്ലത്തേക്കുള്ള യാത്രക്കിടയിൽ അരണി കടഞ്ഞ് ദീപം തെളിച്ച് പൂർണാഹുതി നടത്തും.

ഡോക്ടർ ഗണേഷ് ജോഗലേക്കർ ആയിരുന്നു മുഖ്യ ആചാര്യൻ. കൈതപ്രം കൊമ്പക്കുളം ഇല്ലത്തെ വിഷ്ണു സോമയാജിയായിരുന്നു യജമാനൻ. പത്നി ഉഷപത്തനാടി യജമാന പത്നി ആയിരുന്നു. കൈതപ്രം വാസുദേവൻ നമ്പൂതിരി യാഗ വിശാരദൻ ആയിരുന്നു. കോന്നി ആസ്ഥാനമായുള്ള സംഹിതാ ഫൗണ്ടേഷനായിരുന്നു സംഘാടകർ. വിഷ്ണു മോഹൻ ഫൗണ്ടേഷൻ്റെ ചെയർമാനാണ്. കോന്നി ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രം മേൽശാന്തി അനീഷ് വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് അതിരാത്രം നടന്നത്.

Address

Pathanamthitta

Alerts

Be the first to know and let us send you an email when Pen India News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pen India News:

Share