PTA NEWS

PTA NEWS ✨പത്തനംതിട്ട ജില്ലയിലെ വാർത്തകളും വിശേഷങ്ങളും പങ്ക് വയ്ക്കുന്ന നാടിന്റെ സ്വന്തം ചാനൽ✨

07/06/2026

കനത്ത കാറ്റിലും മഴയിലും സ്കൂളിന്റെ മേൽക്കൂര തകർന്നു. തണ്ണിത്തോട് സെന്റ്. ബെനഡിക്ട് സ്കൂളിന്റെ മേൽക്കൂരയാണ് തകർന്നത്. കാറ്റിൽ പറന്നു പോയ മേൽക്കൂര സമീപത്തെ വീടിന് മുകളിലാണ് പതിച്ചത്. അവധി ദിനമായതിനാൽ കൂടുതൽ അപകടം ഒഴിവായി..

പ്രൊഫ. കെ.വി.തമ്പിയ്ക്ക് സ്മരണാഞ്ജലി..................................................................പത്തനംതിട്ട : കാവ്...
07/06/2026

പ്രൊഫ. കെ.വി.തമ്പിയ്ക്ക് സ്മരണാഞ്ജലി..................................................................

പത്തനംതിട്ട : കാവ്യാത്മകമായ ഭാഷ കൊണ്ട് അനുവാചകരെ വിസ്മയിപ്പിച്ച കവിയും അധ്യാപകനും സിനിമ നടനും മാധ്യമപ്രവർത്തകനുമൊക്കെയായിരുന്ന പ്രൊഫ. കെ.വി തമ്പിയ്ക്ക് നാടിന്റെ സ്മരണാഞ്ജലി.ശിഷ്യരും സഹപ്രവർത്തകരും സുഹൃത്തുക്കളു മൊക്കെയായവരുടെ സാന്നിധ്യത്തി ലൂടെ കെ.വി.തമ്പി വീണ്ടും ഓർമ്മിക്കപ്പെട്ടു.

പതിമൂന്നാമത് അനുസ്മരണ പരിപാടികൾ പ്രൊഫ. കെ.വി.തമ്പി സൗഹൃദവേദിയാണ് സംഘടിപ്പിച്ചത്.

മുതിർന്ന മാധ്യമപ്രവർത്തകൻ കെ.വി. സുധാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു . ഇന്ത്യാ ടുഡേ മാഗസിൻ അസോസിയേറ്റ് എഡിറ്റർ ജീമോൻ ജേക്കബ് മികച്ച മാധ്യമ പ്രവർത്തകനുള്ള പ്രൊഫ.കെ. വി.തമ്പി മാധ്യമ പുരസ്കാരം ചന്ദ്രിക ബ്യൂറോ ചീഫ് ടി.എം.ഹമീദിന് വിതരണം ചെയ്തു .

സൗഹൃദവേദി പ്രസിഡന്റ് സണ്ണി മാർക്കോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു .

പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് ബോബി ഏബ്രഹാം " തമ്പി മാഷും പത്തനംതിട്ടയും' എന്ന വിഷയം അവതരിപ്പിച്ചു . ആർ. ഉണ്ണികൃഷ്ണ പിളള എക്സ് എം. എൽ.എ , പ്രസ്ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ, സൗഹൃദവേദി സെക്രട്ടറി സലിം പി.ചാക്കോ , സൗഹൃദവേദി ട്രഷറാർ പി. സക്കീർ ശാന്തി, പ്രൊഫ.ടി.കെ.ജി. നായർ, സെന്നി വർഗീസ്, ടി.എ.പാലമൂട്, സാം ചെമ്പകത്തിൽ, സജിത്ത് പരമേശ്വരൻ, ഡോ. ബിന്ദു സാജൻ, പി.വി.ഹരിഹരൻ, കൈപ്പട്ടൂർ തങ്കച്ചൻ, പ്രീത് ചന്ദനപ്പള്ളി , വിനോദ് ഇളകൊള്ളൂർ , കെ. ആർ.കെ.പ്രദീപ് , റെജി പ്ലാംന്തോട്ടത്തിൽ , ജെയിംസ് ഹോളി , കെ.സി വർഗ്ഗീസ് , ഏ. ജി ദിപു , സജികുമാർ ടി.ജെ എന്നിവർ പ്രസംഗിച്ചു.




'

പീപ്പിൾസ് എജ്യൂക്കേഷൻ പോളിസി പ്രകാശനം ചെയ്തു ‘ഒരു ഇടതുപക്ഷ സർക്കാരിന് എങ്ങനെ പി. എം. ശ്രീയിൽ ഒപ്പ് വെക്കാനാകും ?’ - ഗീവർ...
07/06/2026

പീപ്പിൾസ് എജ്യൂക്കേഷൻ പോളിസി പ്രകാശനം ചെയ്തു

‘ഒരു ഇടതുപക്ഷ സർക്കാരിന് എങ്ങനെ പി. എം. ശ്രീയിൽ ഒപ്പ് വെക്കാനാകും ?’ - ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ..................................................................

തിരുവല്ല : അധികാരം ഒഴിഞ്ഞ LDF സർക്കാർ പിഎം ശ്രീയിൽ ഒപ്പ് വെച്ചത് അങ്ങേയറ്റം ഇടതുപക്ഷ വിരുദ്ധത ആണെന്ന് ഡോ. ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത. നിലവിലെ MoU വിൽ നിന്ന് പിന്മാറാൻ യു. ഡി. എഫ്. സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. NEP2020 നു ബദലായി അഖിലേന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തയാറാക്കിയ ജനകീയ വിദ്യാഭ്യാസ നയരേഖ (People’s Education Policy) പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കാനും കാവി വൽക്കരിക്കാനുമുള്ള ബ്ലൂ പ്രിന്റായ NEP 2020 കേരളത്തിൽ നടപ്പിലാക്കാനുള്ള രഹസ്യ ഉടമ്പടി ആണ് പി. എം. ശ്രീ പദ്ധതി. അതിനെ ചെറുക്കുന്ന ജനകീയമായ വിദ്യാഭ്യാസ പദ്ധതിയാണ് എന്നത്, പീപ്പിൾസ് എജ്യുക്കേഷൻ പോളിസിയെ മഹത്തരമാക്കുന്നു. ശാസ്ത്രീയ- മതേതര-ജനാധിപത്യ വിദ്യാഭ്യാസമാണ് ‘ജനകീയ വിദ്യാഭ്യാസ നയം’ മുന്നോട്ട് വയ്ക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021 മുതൽ രാജ്യത്തെ പ്രമുഖരായ അധ്യാപകരും വിദ്യാഭ്യാസ വിചക്ഷണരും ചേർന്ന്, അഞ്ചുവർഷം കൊണ്ട് നയരേഖയുടെ കരട് തയാറാക്കി. എല്ലാ സംസ്ഥാനങ്ങളിലും ചർച്ച ചെയ്ത ശേഷം 2026 ജനുവരി 24 ന് ബെംഗളൂരുവിൽ സംഘടിപ്പിച്ച ജനകീയ പാർലമെന്റ് കരട് നയം അംഗീകരിക്കുകയായിരുന്നു. ജനകീയ പാർലമെന്റിൽ നടന്ന ചർച്ചകളുടെയും ഭേദഗതികളുടെയും അടിസ്ഥാനത്തിൽ പൂർത്തിയാക്കിയ നയരേഖയാണ് ഇപ്പോൾ പ്രകാശനം ചെയ്യപ്പെട്ടത്. തിരുവല്ല വൈ. എം. സി. എ. ഹാളിൽ നടന്ന പരിപാടിയിൽ സേവ് എജ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ജോർജ്ജ് ജോസഫ് അധ്യക്ഷത വഹിച്ചു. പ്രൊഫ. വർഗ്ഗീസ് ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. എം. ഷാജർ ഖാൻ, പ്രൊഫ. വി. എസ്. അനിൽ കുമാർ, ഡോ. അബി കോശി, ഡോ. ഡി. സുരേന്ദ്രനാഥ്, പ്രൊഫ. ഫ്രാൻസിസ് കളത്തുങ്കൽ, അഡ്വ. ഇ. എൻ. ശാന്തിരാജ്, പ്രൊഫ. ഫിലിപ്പ് എൻ. തോമസ്, അഡ്വ. ബി. കെ. രാജഗോപാൽ, ഡോ. എം. ജ്യോതിരാജ്, ഡോ. വൈ. ജോൺസൺ, ജോർജ്ജ് മാത്യു കൊടുമൺ, കെ. ആർ. അശോക് കുമാർ, അഡ്വ. ഒ. ഹാരിസ്, റെജി മലയാലപ്പുഴ, ടി. കെ. ബാലകൃഷ്ണൻ നായർ, ഡോ. വിദ്യ ആർ. ശേഖർ തുടങ്ങിയവർ പ്രസംഗിച്ചു.

06/06/2026

പെരുമ്പട്ടിയുടെ പ്രകൃതിയിൽ അലിഞ്ഞ് വിദ്യാർഥികൾ

06/06/2026

തിരുവിതാംകൂറിന്റെ വിദ്യാഭ്യാസ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന രേഖ ഇരവിപേരൂരിൽ

05/06/2026

കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് പിടിയിൽ ................................................................

ഓമല്ലൂർ പുത്തൻപീടികയിൽ കോഴിക്കൂട്ടിൽ പെരുമ്പാമ്പ് കയറി.
ഷട്ടർമുക്ക് സ്വദേശി ജോസ് ജോർജിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പെരുമ്പാമ്പ് കയറിയത്.
ആർ .ആർ . ടി സംഘം എത്തി വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ പാമ്പിനെ പിടികൂടി .
കോഴിക്കൂട്ടിൽ 50 ഓളം കോഴികൾ ഉണ്ടായിരുന്നു.
രണ്ട് കോഴികളെ പെരുമ്പാമ്പ് അകത്താക്കി.
പെരുമ്പാമ്പിനെ അച്ചൻകോവിൽ ഉൾവനത്തിൽ വനപാലകർ തുറന്നു വിട്ടു

05/06/2026

പത്തനംതിട്ട നഗരമധ്യത്തിലെ ബാങ്കിനുള്ളിൽ പാമ്പ്. പിടികൂടിയത് അണലി കുഞ്ഞിനെ

05/06/2026

നവീൻ ബാബുവിന്റെ മരണത്തിൽ സി. ബി.ഐ അന്വേഷണം-കുടുംബത്തിനൊപ്പമെന്ന് സി.പി.എം
#പത്തനംതിട്ട

05/06/2026

എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് സർക്കാർ. സന്തോഷമെന്ന് കുടുംബം

പൂക്കി ആക്ഷനും വിശ്വസിച്ച് റോഡിലേക്ക് ഇറങ്ങണ്ട,പണി കിട്ടും - മോഡിഫിക്കേഷനില്‍ ജെന്‍സികള്‍ക്ക് നൽകിയ വാക്ക് സർക്കാർ പാലിച...
04/06/2026

പൂക്കി ആക്ഷനും വിശ്വസിച്ച് റോഡിലേക്ക് ഇറങ്ങണ്ട,പണി കിട്ടും - മോഡിഫിക്കേഷനില്‍ ജെന്‍സികള്‍ക്ക് നൽകിയ വാക്ക് സർക്കാർ പാലിച്ചോ?...........................,......................................

പത്തനംതിട്ട : പൂക്കി ആക്ഷനും വിശ്വസിച്ച് മോഡിഫിക്കേഷന്‍ നടത്തിയ വണ്ടിയുമായി റോഡിലേക്ക് ഇറങ്ങിയാൽ പണി പാളും. മോഡിഫിക്കേഷന്‍ അനുവദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രഖ്യാപനത്തില്‍ ജെന്‍സികള്‍ കാത്തിരുന്ന പലതും മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച ശിപാര്‍ശയില്‍ ഇല്ല.

നിലവില്‍ 18 തരത്തിലുള്ള മോഡിഫിക്കേഷന്‍സ് യാതൊരു നിയമതടസവുമില്ലാതെ നടത്താമെന്നാണ് എംവിഡിയുടെ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇതില്‍ പലതും നേരത്തെ തന്നെ കേരളത്തില്‍ അനുവദനീയമായവയാണ്.

സ്ട്രക്ചറല്‍ ഓള്‍ട്ടേറഷന്‍ അടക്കമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ എംവിഡിയുടെ നിര്‍ദേശങ്ങളില്‍ ഇല്ല. മോഡിഫിക്കേഷന്‍ പ്രേമികള്‍ കാത്തിരുന്ന ബോഡി മോഡിഫിക്കേഷനോ സൈലന്‍സറുകള്‍ക്കോ ടയറുകള്‍ക്കോ രൂപമാറ്റം വരുത്താമെന്ന ഒരു നിര്‍ദേശങ്ങളും ലിസ്റ്റില്‍ ഇല്ല. ഓള്‍ട്ടറേഷന്‍ ഉള്‍പ്പെടുന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 52 പരാമര്‍ശിക്കാതെയുള്ള റിപ്പോര്‍ട്ടാണ് നിലവില്‍ എംവിഡി മുഖ്യമന്ത്രിക്ക് കൈമാറുന്നത്.

എംവിഡിയുടെ അനുമതിയില്ലാതെ വാഹനങ്ങളില്‍ വരുത്താവുന്ന മോഡിഫിക്കേഷന്‍ ഇവയൊക്കെയാണ്:

സീറ്റ് കവറുകള്‍, ഫ്‌ളോര്‍ മാറ്റുകള്‍, സ്റ്റിയറിംഗ് വീല്‍ കവറുകള്‍, ക്രോം ഗാര്‍ണിഷ്, ഡോര്‍ വൈസറുകള്‍, മഡ് ഫ്‌ളാപ്പുകള്‍
അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകള്‍ പതിക്കാം
വാഹനത്തിനുള്ളില്‍ ഇന്‍റീരിയര്‍ ആംബിയന്‍റ്സ് ലൈറ്റിംഗ് ഉപയോഗിക്കാം
ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്‍റ് സിസ്റ്റം വയ്ക്കാം
കൂടുതല്‍ സ്പീക്കറുകള്‍ ഘടിപ്പിക്കാം
സുരക്ഷയ്ക്കായി ഡാഷ് കാമറ, റിവേഴ്സ് കാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ജിപിഎസ് ട്രാക്കറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഘടിപ്പിക്കാം
ടൗ ഹൂക്കുകളും അനുവദനീയമാണ്
റൂഫ് കാരിയറുകള്‍ ഘടിപ്പിക്കാം
50 ശതമാനം കാഴ്ച ലഭിക്കുന്ന സണ്‍ ഫിലിമുകളും ഒട്ടിക്കാം
മുന്‍കൂര്‍ അനുമതി ആവശ്യമുള്ള മാറ്റങ്ങള്‍ ഇവയൊക്കെ:

നിറം മാറ്റുന്നതിന് പണമടച്ച് പ്രത്യേക അനുമതി വാങ്ങേണ്ടതാണ്

പുതിയ എഞ്ചിന്‍ മാറ്റി വയ്ക്കുന്നതിന്
എല്‍പിജി/സിഎന്‍ജി തുടങ്ങിയ റെട്രോഫിറ്റ്മെന്‍റ് കിറ്റുകള്‍ ഘടിപ്പിക്കുന്നതിന്

സാധാരണ വാഹനത്തെ ഇലക്ട്രോണിക് വെഹിക്കിള്‍ ആയി മാറ്റുന്നതിന്

വാഹനത്തിന്‍റെ ചേസിസ് ഫ്രെയിം മാറ്റുന്നതിന്

എന്നാല്‍ സീറ്റ് കവറുകള്‍, ഫ്‌ലോര്‍ മാറ്റുകള്‍ എന്നിവയില്‍ മാറ്റം വരുത്തുന്നത് നിയമവിരുദ്ധമല്ല. ഇത് നേരത്തെ തന്നെ പലരും ചെയ്യുന്നതാണ്.

സ്റ്റിയറിംഗ് വീല്‍ കവറുകളും ഇഷ്ടത്തിന് അനുസരിച്ച് മാറ്റാവുന്നതാണ്. ഇന്‍റീരിയര്‍ ആംബിയന്‍റ്സ് ലൈറ്റിംഗും നേരത്തെ മുതല്‍ തന്നെ വാഹനങ്ങളില്‍ കാണുന്നതാണ്. ഡാഷ് കാമറ, റിവേഴ്സ് കാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ജിപിഎസ് ട്രാക്കറുകള്‍ എന്നിവയോടെയാണ് മിക്ക വണ്ടികളും വാഹന നിര്‍മ്മാതാക്കള്‍ പുറത്തിറക്കാറുള്ളത്.

വണ്ടിയുടെ ലോഗോയുടെ കളര്‍ മാറ്റാവുന്ന ക്രോം ഗാര്‍ണിഷ് മുമ്പും മോഡിഫിക്കേഷന്‍ ചെയ്യുന്ന സ്ഥാപനങ്ങളില്‍ ചെയ്യാറുണ്ട്. ഇതിന് എംവിഡി പിഴ ചുമത്താറുമില്ല. മഡ് ഫ്‌ളാപ്പുകള്‍ നേരത്തെയും കസ്റ്റമൈസ് ചെയ്യാറുണ്ട്.

ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്‍റ് സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ നിലവില്‍ പുറത്തിറങ്ങുന്ന വണ്ടികളില്‍ ഉണ്ടാവാറുണ്ട്. 2020 മുതല്‍ പുറത്തിറങ്ങുന്ന കിയ, ഹൈക്രോസ് വണ്ടികളില്‍ അടക്കം മിക്ക കാറുകളിലും ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം ഉണ്ടാവാറുണ്ട്.

ബ്രേക്ക്ഡൗണ്‍ ആവുന്ന, അല്ലെങ്കില്‍ അപകടത്തില്‍ പെടുന്ന വണ്ടികളെ വലിച്ചു കൊണ്ടു പോവാനുള്ള ടൗ ഹൂക്കുകളോടെയാണ് നിര്‍മ്മാതാക്കള്‍ വാഹനങ്ങള്‍ പുറത്തിറക്കാറുള്ളത്. റൂഫ് കാരയര്‍ മോഡിഫിക്കേഷന്‍ നേരത്തെ ചെയ്യറുണ്ടെങ്കിലും ഇതുവരെ പിഴ ചുമത്തിയ സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ല. സണ്‍ ഫിലിമുകള്‍ ഒട്ടിക്കുന്നതില്‍ നേരത്തെ ബാന്‍ വന്നിരുന്നെങ്കിലും ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മാറ്റം വന്നിരുന്നു.

എംവിഡി നല്‍കിയ മുന്‍കൂര്‍ അനുമതി ആവശ്യമുള്ള മാറ്റങ്ങള്‍ ഉള്‍പ്പെടുന്ന ശുപാര്‍ശയില്‍ നിറം മാറ്റാനായി നേരത്തെ ചെയ്തു കൊണ്ടിരുന്ന അതേ പ്രോസസ് തന്നെയാണ്. കളര്‍ മാറ്റുന്നതിനായി ആര്‍ടിഒയില്‍ പണമടച്ച് അനുമതി വാങ്ങിയ ശേഷം, നിറം മാറ്റം വരുത്തിയ വണ്ടി കൊണ്ടുപോയി കാണിക്കുകയാണ് നേരത്തെയും ചെയ്തിരുന്നത്. അപകടത്തില്‍ പെട്ട വണ്ടികള്‍ നന്നാക്കുന്നതിനിടെയാണ് ചേസിസ് ഫ്രെയിം അടക്കമുള്ളവ മാറ്റം വരുത്തേണ്ടി വരിക.

യുവാക്കളാണ് വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ നടത്തുന്നവരില്‍ ഏറെയും. ബോഡി മോഡിഫിക്കേഷന്‍, ശബ്ദം കൂടിയ സൈലന്‍സറുകള്‍, വലിയ ടയറുകള്‍ ഒക്കെ ഘടിപ്പിക്കുന്ന മോഡിഫിക്കേഷനുകളാണ് ഇവര്‍ കൂടുതലും ഇഷ്ടപ്പെടുന്നത്. എന്നാല്‍ ഇത്തരത്തില്‍ മോഡിഫിക്കേഷന്‍ നടത്തിയ വാഹനങ്ങളുമായി റോഡിലേക്ക് ഇറങ്ങിയാല്‍ നിയമം പഴയതു തന്നെ. പൂക്കി ആക്ഷനും വിശ്വസിച്ച് നിരത്തിലിറങ്ങിയാല്‍ കീശ കീറുമെന്ന് ഉറപ്പ്.

Address

Pathanamthitta
689645

Telephone

+919446082151

Website

Alerts

Be the first to know and let us send you an email when PTA NEWS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PTA NEWS:

Share

Category