Aneesh Viswanath

Aneesh Viswanath Hasta la victoria siempre✊🏽

18/06/2026

ഇടതുപക്ഷം പറഞ്ഞത് തന്നെ സംഭവിക്കുന്നു.....!

യു.ഡി.എഫ് ജയിച്ചാൽ ബി.ജെ.പി ഭരിക്കും എന്നത് കേരളത്തിൽ യഥാർത്ഥ്യമാകുന്നു.

വിവിധ വകുപ്പുകളുടെ യോഗം ഗവർണ്ണർ നേരിട്ട് വിളിച്ചിരിക്കുന്നു. അറിഞ്ഞില്ലന്ന് പറയുന്ന മുഖ്യമന്ത്രി ,ഗവർണ്ണറോട് ഏറ്റ് മുട്ടലിന് ഇല്ലന്ന് പ്രഖ്യാപിക്കുകയും ചെയ്തു..!
ഇടതുപക്ഷ ഭരണകാലത്തെ ഗവർണ്ണർമാരുടെ തെറ്റായ നടപടികളെ എതിർക്കാർ മടിയില്ലാത്ത ഭരണ നേതൃത്വമായിരുന്നു ഉണ്ടായിരുന്നത്.

സതീശൻ ഭരണത്തിൽ സമസ്ത മേഖലയിലും സംഘപരിവാർ പിടിമുറുക്കുന്നത് നാട് സാക്ഷ്യം വഹിക്കേണ്ടി വരും എന്നതിൻ്റെ ഉദാഹരണമാണ് ഭരണത്തിലേറിയ ഒരു മാസം കൊണ്ട് കാണാൻ കഴിയുന്നത്.

17/06/2026

സിപിഐഎം പള്ളി അക്രമിച്ചു എന്ന് 2016 തെരെഞ്ഞെടുപ്പ് കാലത്ത് പോലീസിൽ പരാതി നല്‍കിയ കേസിൽ പോലീസിൽ പരാതി നല്‍കിയ ലീഗുകാരൻ ആണ് പള്ളി അക്രമിച്ചതെന്ന് കണ്ടെത്തി ..

നിങ്ങളിൽ എത്ര പേർ ഇങ്ങിനെയൊരു വാര്‍ത്ത അറിഞ്ഞിട്ടുണ്ട്?

കഴിഞ്ഞ 2025 പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കാലത്ത് പള്ളിക്ക് നേരെ അക്രമമെന്ന് വ്യാജ സന്ദേശം നല്‍കിയ മുസ്ലിം ലീഗ് വനിതാ നേതാവ് അറസ്റ്റിലായത് അഞ്ച് മാസം മുൻപ് ആയതിനാൽ പലർക്കും ഓർമ കാണും .

കാഫിർ സ്ക്രീൻ ഷോട്ട് അന്വേഷണത്തിൽ ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു എന്ന് വാര്‍ത്ത കാണുന്നുണ്ട്... മീഡിയ വൺ ചാനലിൽ വാര്‍ത്ത കണ്ടപ്പോൾ അവർ പറഞ്ഞതിൽ നിന്ന് മനസ്സിലാക്കിയത് വാട്സപിൽ പ്രചരിപ്പിച്ച കുറ്റത്തിനാണ് ജിതിൻ ഭാസ്കർ അറസ്റ്റിലായത് എന്നാണ്... കൃത്യമായ തെളിവുകളെ അടിസ്ഥാനത്തിൽ പിടിക്കപ്പെട്ട മുസ്ലിം ലീഗ് വർഗീയവാദകളെ നമുക്ക് അറിയുകയോ ആ സംഭവം ഓര്‍മ കാണുകയോ ഇല്ല...

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പോലീസ് യഥാര്‍ത്ഥ പ്രതികളെ ആരായാലും കണ്ടത്തട്ടെ എന്ന് തന്നെയാണ് അഭിപ്രായം... പക്ഷേ വടക്കേ മലബാറിലെ ചില ലീഗാരുടെ വർഗീയതയെ അത് വെച്ച് പുട്ടിയടിക്കാൻ ശ്രമിച്ചാൽ നടക്കില്ല...

13/06/2026

തുടർ വിജയം അഹങ്കാരമുണ്ടാക്കുമെന്ന പ്രമുഖ അർജൻ്റീനിയൻ സഹയാത്രികൻ സച്ചിദാനന്ദ മാക്സിമിലിയാനോയുടെ വാക്കുകൾ പിന്തുടർന്ന് ഇത്തവണ ഞാൻ അർജൻ്റീനയെ വിട്ട് ബ്രസീൽ പക്ഷത്തേക്ക് മാറുകയാണ്.അർജൻ്റീനിയൻ ഫുട്ബോൾ എന്നെന്നും നിലനിൽക്കാൻ നമുക്ക് ബ്രസീലിനൊപ്പം അണിചേരാം.

അതെ, ലോകം ഒരു പന്തിലേക്ക് ചുരുങ്ങുമ്പോൾ ആറാമത്തെ കപ്പെന്ന സ്വപ്നത്തിലേക്ക് ഇന്ന് ബ്രസീൽ ഇറങ്ങുകയാണ്.

12/06/2026

''പിണറായിയെ കെട്ടിപ്പിടിക്കാൻ എനിക്ക് കഴിയില്ല അദ്ധേഹവുമായി എനിക്ക് രാഷ്ട്രീയമായി തർക്കമുണ്ട്."

ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞ വാക്കുകളാണിത്.
രാഷ്ട്രീയമായി തർക്കമുള്ളവരെ കെട്ടി പിടിക്കില്ല എന്നാണല്ലൊ കോൺഗ്രസിൻ്റെ സമുന്നത നേതാവ് പറഞ്ഞ് വെക്കുന്നത്.
അപ്പോൾ മോദിയെ പരസ്യമായി അങ്ങോട്ട് ചെന്ന് കെട്ടി പിടിച്ചതോടെ, മോദിയുമായി, മോദിയുടെ രാഷ്ട്രീയമായി തർക്കമില്ല എന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുന്നു......!

ഇത് കോൺഗ്രസിൻ്റെ ഔദ്യോഗിക നിലപാടാണോ എന്നൊന്നും ചോദിക്കാൻ നിൽക്കുന്നില്ല. പറയാനും, ചിന്തിക്കാനും സോണിയ കുടുംബത്തിനെ ചുമതലപ്പെടുത്തുന്ന പാർട്ടിയോട് അത് ചോദിച്ചിട്ട് കാര്യമേ ഇല്ല...!

_അനീഷ് വിശ്വനാഥ് -

11/06/2026

നിപ ബാധയുടെ കാരണം പ്രഖ്യാപിച്ച് കേരള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ;

"എരണംകെട്ടവൻ നാട് ഭരിക്കുമ്പോൾ ആരും കേൾക്കാത്ത രോഗങ്ങൾ വരെ വരുന്നു."

ഇത്രവേഗം കാരണം കണ്ടെത്തിയ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയെ അഭിനന്ദിക്കാനും, മറ്റേ എരണം കെട്ടവൻമാരെ കണ്ടെതാനും ലോകാരോഗ്യ സംഘടനാ പ്രവർത്തകർ ഉടൻ കേരളത്തിലേക്ക് വരുമെന്ന് സൂചന.

07/06/2026

ബന്ധു നിയമനത്തിൽബെന്നി തോമസ് രാജിവച്ചു.സത്യ പ്രതിജ്ഞ ലംഘനം നടത്തിയത് ബെന്നി തോമസല്ല, മന്ത്രി സണ്ണി ജോസഫാണ്.അപ്പോൾ മന്ത്രി അല്ലേ രാജി വെയ്ക്കേണ്ടത്?

ധാർമ്മകതയുടെ ഒരംശമെങ്കിലും സണ്ണി ജോസഫിലുണ്ടെങ്കിൽ സ്വയം രാജിവെച്ച് ഒഴിയണം....!
ഈ കാര്യത്തിൽ മാധ്യമങ്ങൾ സ്വീകരിക്കുന്ന നിസംഗത ആരെ രക്ഷിക്കാനാണ്?
യു.ഡി.എഫ്നെ രക്ഷിക്കാനാണോ?

05/06/2026

താനൊരു നെഹ്റുവിയൻ സോഷ്യലിസ്റ്റ് ആണെന്ന് പറഞ്ഞ് നടക്കുന്ന മുഖ്യമന്ത്രി വി.ഡി സതീശൻ യഥാർത്ഥത്തിൽ പിന്തുടരുന്നത് നെഹ്റുവിനെയാണോ, മോഡിയെയാണോ?

വ്യാഴാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രം മോഡി സർക്കാർ നടപ്പാക്കുന്ന സാമ്പത്തിക നയങ്ങൾ അതേപടി അംഗീകരിക്കുന്നതിൻ്റെ പ്രഖ്യപനം കൂടിയാണ്.

പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലാണെന്ന് കാണിച്ച് സ്വകാര്യവത്കരിക്കാനോ, പൂട്ടാനോ ഉള്ള നീക്കങ്ങൾ നെഹ്റുവിയൻ കാഴ്ച്ചപ്പാടിന് എതിരാണ്.

ഇന്ത്യയുടെ ആദ്യ പൊതുമേഖലാ സ്ഥാപനമായ ഭക്രാനംഗൽ അണക്കെട്ടിൻ്റെ പശ്ചാത്തലത്തിൽ ജവഹർലാൽ നെഹ്റു പൊതുമേഖലയെ വിശേഷിപ്പിച്ചത്;
" ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങൾ " എന്നാണ്....!
തീർത്ഥാടന കേന്ദ്രങ്ങളെക്കാൾ ദശലക്ഷക്കണക്കിന് വയറുകളുടെ വിശപ്പ് മാറ്റുന്ന ഇത്തരം പദ്ധതികളെയാണ് രാജ്യത്തെ ജനങ്ങൾ ആരാധിക്കേണ്ടതെന്ന് നെഹ്റു വിശ്വസിച്ചു.രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും വികസനം എത്തിക്കാൻ ഒരു പരിധിവരെ പൊതുമേഖലക്ക് കഴിഞ്ഞു.

എന്നാൽ നെഹ്റുവിൻ്റെ പൈതൃകം ഇല്ലാതാക്കാൻ ശ്രമിക്കുന്ന മോദിയും കൂട്ടരും പൊതു മേഖലകൾ വിറ്റ് തുലക്കുന്ന നടപടിയുമായി മുന്നോട്ട് പോകുമ്പോഴാണ് കേരളത്തിൽ VD സതീശൻ നെഹ്റുവിൻ്റെ വീക്ഷണങ്ങളെ തള്ളി ,വ്യവസായ - വാണിജ്യ സ്ഥാപനങ്ങൾ നടത്തൽ അല്ല സർക്കാരിൻ്റെ ഉത്തരവാദിത്തമെന്ന കേന്ദ്ര സർക്കാർ നയം പിന്തുടരാൻ പോകുന്നത്.

ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വം ഇല്ലാതാകുന്ന ,പുതിയ തൊഴിലവസരങ്ങൾ കരാറടിസ്ഥാനത്തിലാക്കുന്ന, എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ഭരണഘടന നൽകുന്ന തൊഴിൽ സംവരണം അട്ടിമറിക്കുന്ന നയം നെഹ്റുവിൻ്റേതല്ല. അത് മോദി മോഡലാണ്. വലിയ വായനക്കാരനായി അഭിനയിക്കാതെ, നെഹ്റുവിനെ വായിക്കാൻ ശ്രമിച്ചിരുന്നു എങ്കിൽ "ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളെ " തകർക്കാൻ സതീശന് തോന്നുകയില്ലായിരുന്നു.

_അനീഷ് വിശ്വനാഥ് -

05/06/2026

പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനത്തിൽ 377 കോടി രൂപ നൽകാതെയാണ് എൽഡിഎഫ് സർക്കാർ ചുമതല ഒഴിഞ്ഞത് എന്നൊരു പ്രസ്താവന മുഖ്യമന്ത്രി വി ഡി സതീശൻ നടത്തുകയുണ്ടായി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പനത്തിൽ അഞ്ചുവർഷംകൊണ്ട് (2021-26) നൽകിയത് 5326 കോടി രൂപയാണ്. 2026 മാർച്ച് മാസം വരെ മുന്നിലെത്തിയ എസ് സി -എസ് ടി സ്കോളർഷിപ്പുമായി ബന്ധപ്പെട്ട എല്ലാ ബില്ലുകളും പാസാക്കിയിട്ടാണ് സർക്കാർ തെരഞ്ഞെടുപ്പിലേക്ക് പോയത്.

തുടർന്നുള്ള മാസങ്ങളിൽ സമർപ്പിക്കപ്പെട്ട ബില്ലുകളിലെ തുകയാകണം മേൽ പരാമർശിച്ച 377 കോടി രൂപ. 5326 കോടി രൂപ കൃത്യമായി വിതരണം ചെയ്ത എൽഡിഎഫ് സർക്കാരിന് 377 കോടി രൂപ കൊടുക്കുന്നതിൽ എന്താണ് തടസ്സം? അത് വളരെ കുറച്ചു മാസങ്ങളിലെ ബില്ലുകൾ ആകാനാണ് സാധ്യത. അത് ഉൾപ്പെടെ നൽകാനുള്ള പണം ഖജനാവിൽ അവശേഷിപ്പിച്ചാണ് സർക്കാർ ചുമതലയൊഴിഞ്ഞത്. അധികാരമേറ്റ ഉടനെ ആ ബില്ലുകൾ മാറി നൽകുന്നതിനു പകരം നിയമസഭയിൽ അതൊരു കുറ്റമായി അവതരിപ്പിക്കുന്നത് യുഡിഎഫ് കാർ ശീലിച്ച രാഷ്ട്രീയ കുബുദ്ധിയുടെ ഭാഗമായാണ്.

ധവളപത്രത്തിലൂടെ കഴിഞ്ഞ ഒരു വർഷക്കാലം അന്നത്തെ പ്രതിപക്ഷ നേതാവും യുഡിഎഫും ഉന്നയിച്ച ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട സകല ആരോപണങ്ങളുടെയും അടിസ്ഥാനം പോലും തകർന്നു വീണിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പുകമറ സൃഷ്ടിച്ച് തങ്ങൾക്കുണ്ടായ ജാള്യതയിൽ നിന്നും കരകയറാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഇത്തരം കുതന്ത്രങ്ങളിൽ നിന്ന് അദ്ദേഹവും യുഡിഎഫും പിന്മാറണം.

KN Balagopal

03/06/2026

പാർട്ടി ഓഫീസിലെ ക്ഷേമപെൻഷൻ വിതരണം വിഷയമാക്കി അന്തി ചർച്ച നടത്തിയ ചാനലുകൾ ഏതൊക്കെയുണ്ട്?

വിനു.വി ജോൺ സർക്കാരിനെതിരെ തെളിയാത്ത മുഖവുമായി ആഞ്ഞടിച്ചോ?

24ലെ കാഥികൻ്റെ ഗംഭിര കഥാപ്രസംഗം അരങ്ങേറിയോ?

ഷാനി പ്രഭാകറും, കോൺഗ്രസ് അവാർഡ് ജേതാവ് പരുത്തിക്കാടും പെൻഷൻ ഔദാര്യമല്ലന്ന് പറഞ്ഞ് ഭരണാനുകൂലിയായ പാനലിസ്റ്റിൻ്റെ ചർച്ച തുടർച്ചയായി തടസപ്പെടുത്തി കൊണ്ടേയിരുന്നോ?

എന്താണ് ഇന്നത്തെ മാധ്യമ പുലികൾക്ക് പറ്റിയത്?

ഇവർക്ക് ശെരിക്കും വയ്യേ....?

_അനീഷ് വിശ്വനാഥ് -

02/06/2026

2020ൽ ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് കോട്ടയം ജില്ലയിലെ ചെങ്ങനാശ്ശേരിക്ക് സമീപം മാടപ്പള്ളിയിൽ വോളൻ്റിയർമാരുടെ സഹായത്താൽ പായ്ക്ക് ചെയ്യാനായി റേഷൻ കടയിൽ സ്ഥലം ഇല്ലാത്തതിനാൽ സിപിഐ(എം) ഓഫീസിൽ കിറ്റ്‌ സൂക്ഷിച്ച സംഭവം യു.ഡി എ ഫും, അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും വിവാദമാക്കിയത് ഓർമ്മയുള്ളവരാണ് മലയാളികൾ. പായ്ക്ക് ചെയ്യാൻ ആവശ്യത്തിന് സ്ഥലം ഇല്ലാത്തതിനാലാണ് കിറ്റുകൾ താൽക്കാലികമായി മാറ്റി സൂക്ഷിച്ചതെന്ന് റേഷൻ വ്യപാരി തന്നെ പറഞ്ഞിട്ടും യു.ഡി.എഫോ ,അവരെ പിന്തുണക്കുന്ന മാധ്യമങ്ങളോ അടങ്ങിയില്ല.
യു.ഡി എഫ് രാഷ്ട്രീയമായി ആ വിഷയത്തെ സമീപിച്ചപ്പോൾ മുഖ്യധാരാ മാധ്യമങ്ങൾ അന്തി ചർച്ചകളിലൂടെ സർക്കാരിനെതിരെ ആഞ്ഞടിച്ചു.

ഏഷ്യാനെറ്റിൽ ആ വിഷയത്തിൽ വിനു .വി ജോൺ നയിച്ച രണ്ട് ചർച്ചകൾ ഉണ്ടായിരുന്നു.
"റേഷൻ കിറ്റുകൾ എന്തിനാണ് പാർടി ഓഫീസിൽ "
" ദുരിതാശ്വാസ കിറ്റിൽ പാർടി കൈ കടത്തുന്നുവോ?"

മനോരമയും രണ്ട് ചർച്ച നടത്തി, മനോരമ ചാനലിൻ്റെ തലവാചകം ഇങ്ങനെയായിരുന്നു;
" കിറ്റ് രാഷ്ട്രീയം: ജനങ്ങളുടെ അവകാശമോ പാർടിയുടെ വകയോ?"
"റേഷൻ വിതരണത്തിലെ മാടപ്പള്ളി മോഡൽ വിവാദമാകുമ്പോൾ "

മാതൃഭൂമിയും രണ്ട് ദിവസം ചർച്ച നടത്തി മറ്റ് രണ്ട് ചാനലുകൾക്കൊപ്പം എത്തി.
"കോവിഡ് കാലത്തെ കിറ്റും ,പാർടി ഓഫീസിലെ തർക്കങ്ങളും ", "സഹായ വിതരണത്തിലെ രാഷ്ട്രീയം എവിടെ ചെന്നവസാനിക്കും" ഇവയായിരുന്നു മാതൃഭൂമി നൽകിയ തലവാചകം.

എന്തിനാണ് ഇത് പറഞ്ഞതെന്നോ?

ഇന്ന് മലപ്പുറം ജില്ലയിലെ പുൽപ്പറ്റ പഞ്ചായത്തിലെ കാരപ്പറമ്പിൽ സർക്കാർ ഉത്തരവുകൾ ലംഘിച്ച് യു.ഡി.എഫ് ഓഫീസിൽ വെച്ച് ക്ഷേമപെൻഷൻഷൻ വിതരണം നടത്തിയ വീഡിയോ കാണാനിടയായി. പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സാന്നിധ്യത്തിലാണ് യൂത്ത് ലീഗ് നേതാവ് പെൻഷൻ വിതരണം നടത്തിയത്.... !
എന്ത് തെമ്മാടിത്തമാണ് ഇവർ കാണികുന്നത്? എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് മുടങ്ങാതെ വിതരണം ചെയ്തത് അഭിമാനത്തോടെ ഇടതു പ്രവർത്തകരോ, നേതാക്കളോ പറഞ്ഞാൽ " നിങ്ങളുടെ വീട്ടിൽ നിന്നാണോ നൽകുന്നത് " എന്ന് ചോദിച്ചവരാണ് കോൺഗ്രസുകാരും, ലീഗ്കാരും. ഇപ്പോൾ അവരാണ് പെൻഷൻ വിതരണം പാർടി ഓഫീസിൽ നടത്തിയത്.കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 138 മാസത്തെ പെൻഷൻ (91,800 കോടി രൂപ) വിതരണം ചെയ്തിട്ടിണ് എൽ.ഡി.എഫ് സർക്കാർ അധികാരം ഒഴിഞ്ഞത്.പെൻഷൻ ഗുണഭോക്താക്കളെ പാർടി ഓഫീസിൽ വിളിച്ച് വരുത്തി വിതരണം നടത്താൻ സിപിഐ(എം) ന് കേരളത്തിൽ ഓഫീസുകൾ ഇല്ലാഞ്ഞിട്ടല്ല. അത്തരം അൽപ്പത്തരം കാണിക്കുന്ന നിലയിൽ രാഷ്ട്രീയമായി അധപ്പതിക്കാത്തതിനാലാണ് ഇടത് ഭരണകാലത്ത് അത്തരം സംഭവങ്ങൾ ഉണ്ടാകാഞ്ഞത്.കോൺഗ്രസും, ലീഗും നയിക്കുന്ന യു.ഡി.എഫ് സർക്കാരിൽ നിന്ന് ഇനി എന്തെല്ലാം നാം കാണാനിരിക്കുന്നു..!

പക്ഷേ ,ഈ സംഭവത്തിൽ വലതുപക്ഷ മാധ്യമങ്ങൾ സ്വീകരിക്കാൻ പോകുന്ന സമീപനം എന്തായിരിക്കും എന്നാണ് കാത്തിരിക്കുന്നത്....!

ന്യൂസ് അവറും ,കൗണ്ടർ പോയിൻ്റും, സുപ്പർ പ്രൈം ടൈമും ലീഗിനും, യു.ഡി.എഫ് സർക്കാരിനും എതിരെ ആഞ്ഞടിക്കുമോ ?
അതോ പതിവ് പോലെ സി.പി.എം- പിണറായി വിരുദ്ധത ഛർദ്ദിച്ച് അശ്വാസം കൊള്ളുമോ?

_അനീഷ് വിശ്വനാഥ്‌ -

Address

Chenneerkara
Pattanamtitta

Telephone

+919447783309

Website

Alerts

Be the first to know and let us send you an email when Aneesh Viswanath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share