02/06/2026
2020ൽ ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് കോട്ടയം ജില്ലയിലെ ചെങ്ങനാശ്ശേരിക്ക് സമീപം മാടപ്പള്ളിയിൽ വോളൻ്റിയർമാരുടെ സഹായത്താൽ പായ്ക്ക് ചെയ്യാനായി റേഷൻ കടയിൽ സ്ഥലം ഇല്ലാത്തതിനാൽ സിപിഐ(എം) ഓഫീസിൽ കിറ്റ് സൂക്ഷിച്ച സംഭവം യു.ഡി എ ഫും, അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും വിവാദമാക്കിയത് ഓർമ്മയുള്ളവരാണ് മലയാളികൾ. പായ്ക്ക് ചെയ്യാൻ ആവശ്യത്തിന് സ്ഥലം ഇല്ലാത്തതിനാലാണ് കിറ്റുകൾ താൽക്കാലികമായി മാറ്റി സൂക്ഷിച്ചതെന്ന് റേഷൻ വ്യപാരി തന്നെ പറഞ്ഞിട്ടും യു.ഡി.എഫോ ,അവരെ പിന്തുണക്കുന്ന മാധ്യമങ്ങളോ അടങ്ങിയില്ല.
യു.ഡി എഫ് രാഷ്ട്രീയമായി ആ വിഷയത്തെ സമീപിച്ചപ്പോൾ മുഖ്യധാരാ മാധ്യമങ്ങൾ അന്തി ചർച്ചകളിലൂടെ സർക്കാരിനെതിരെ ആഞ്ഞടിച്ചു.
ഏഷ്യാനെറ്റിൽ ആ വിഷയത്തിൽ വിനു .വി ജോൺ നയിച്ച രണ്ട് ചർച്ചകൾ ഉണ്ടായിരുന്നു.
"റേഷൻ കിറ്റുകൾ എന്തിനാണ് പാർടി ഓഫീസിൽ "
" ദുരിതാശ്വാസ കിറ്റിൽ പാർടി കൈ കടത്തുന്നുവോ?"
മനോരമയും രണ്ട് ചർച്ച നടത്തി, മനോരമ ചാനലിൻ്റെ തലവാചകം ഇങ്ങനെയായിരുന്നു;
" കിറ്റ് രാഷ്ട്രീയം: ജനങ്ങളുടെ അവകാശമോ പാർടിയുടെ വകയോ?"
"റേഷൻ വിതരണത്തിലെ മാടപ്പള്ളി മോഡൽ വിവാദമാകുമ്പോൾ "
മാതൃഭൂമിയും രണ്ട് ദിവസം ചർച്ച നടത്തി മറ്റ് രണ്ട് ചാനലുകൾക്കൊപ്പം എത്തി.
"കോവിഡ് കാലത്തെ കിറ്റും ,പാർടി ഓഫീസിലെ തർക്കങ്ങളും ", "സഹായ വിതരണത്തിലെ രാഷ്ട്രീയം എവിടെ ചെന്നവസാനിക്കും" ഇവയായിരുന്നു മാതൃഭൂമി നൽകിയ തലവാചകം.
എന്തിനാണ് ഇത് പറഞ്ഞതെന്നോ?
ഇന്ന് മലപ്പുറം ജില്ലയിലെ പുൽപ്പറ്റ പഞ്ചായത്തിലെ കാരപ്പറമ്പിൽ സർക്കാർ ഉത്തരവുകൾ ലംഘിച്ച് യു.ഡി.എഫ് ഓഫീസിൽ വെച്ച് ക്ഷേമപെൻഷൻഷൻ വിതരണം നടത്തിയ വീഡിയോ കാണാനിടയായി. പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സാന്നിധ്യത്തിലാണ് യൂത്ത് ലീഗ് നേതാവ് പെൻഷൻ വിതരണം നടത്തിയത്.... !
എന്ത് തെമ്മാടിത്തമാണ് ഇവർ കാണികുന്നത്? എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് മുടങ്ങാതെ വിതരണം ചെയ്തത് അഭിമാനത്തോടെ ഇടതു പ്രവർത്തകരോ, നേതാക്കളോ പറഞ്ഞാൽ " നിങ്ങളുടെ വീട്ടിൽ നിന്നാണോ നൽകുന്നത് " എന്ന് ചോദിച്ചവരാണ് കോൺഗ്രസുകാരും, ലീഗ്കാരും. ഇപ്പോൾ അവരാണ് പെൻഷൻ വിതരണം പാർടി ഓഫീസിൽ നടത്തിയത്.കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 138 മാസത്തെ പെൻഷൻ (91,800 കോടി രൂപ) വിതരണം ചെയ്തിട്ടിണ് എൽ.ഡി.എഫ് സർക്കാർ അധികാരം ഒഴിഞ്ഞത്.പെൻഷൻ ഗുണഭോക്താക്കളെ പാർടി ഓഫീസിൽ വിളിച്ച് വരുത്തി വിതരണം നടത്താൻ സിപിഐ(എം) ന് കേരളത്തിൽ ഓഫീസുകൾ ഇല്ലാഞ്ഞിട്ടല്ല. അത്തരം അൽപ്പത്തരം കാണിക്കുന്ന നിലയിൽ രാഷ്ട്രീയമായി അധപ്പതിക്കാത്തതിനാലാണ് ഇടത് ഭരണകാലത്ത് അത്തരം സംഭവങ്ങൾ ഉണ്ടാകാഞ്ഞത്.കോൺഗ്രസും, ലീഗും നയിക്കുന്ന യു.ഡി.എഫ് സർക്കാരിൽ നിന്ന് ഇനി എന്തെല്ലാം നാം കാണാനിരിക്കുന്നു..!
പക്ഷേ ,ഈ സംഭവത്തിൽ വലതുപക്ഷ മാധ്യമങ്ങൾ സ്വീകരിക്കാൻ പോകുന്ന സമീപനം എന്തായിരിക്കും എന്നാണ് കാത്തിരിക്കുന്നത്....!
ന്യൂസ് അവറും ,കൗണ്ടർ പോയിൻ്റും, സുപ്പർ പ്രൈം ടൈമും ലീഗിനും, യു.ഡി.എഫ് സർക്കാരിനും എതിരെ ആഞ്ഞടിക്കുമോ ?
അതോ പതിവ് പോലെ സി.പി.എം- പിണറായി വിരുദ്ധത ഛർദ്ദിച്ച് അശ്വാസം കൊള്ളുമോ?
_അനീഷ് വിശ്വനാഥ് -