Payyanur Diaries

Payyanur Diaries പയ്യന്നൂരിൻ്റെ സ്വന്തം സൗഹൃദക്കൂട്ടായ്മ.
(1)

ശ്രുതിമധുരം ഈ രാമായണം
24/07/2025

ശ്രുതിമധുരം ഈ രാമായണം

ശ്രുതിമധുരം ഈ രാമായണം ramayanam Sruthi jayadev

കുന്നിടിഞ്ഞ് കാറിനരികിലേക്ക്.. ചെറുവത്തൂരിനടുത്ത് വീരമലക്കുന്ന് ഇടിഞ്ഞ്വരുന്നത് നേരിൽക്കണ്ടു. കാർ മുന്നോട്ടെടുക്കണോപിറകോ...
24/07/2025

കുന്നിടിഞ്ഞ് കാറിനരികിലേക്ക്..
ചെറുവത്തൂരിനടുത്ത് വീരമലക്കുന്ന് ഇടിഞ്ഞ്
വരുന്നത് നേരിൽക്കണ്ടു. കാർ മുന്നോട്ടെടുക്കണോ
പിറകോട്ടെടുക്കണോയെന്ന് ഒരുനിമിഷം ശങ്കിച്ചു. ഒന്നും ആലോചിക്കാനുള്ള നേരം ഉണ്ടായിരുന്നില്ല. കാർ വശത്തേക്ക് തിരിക്കാൻ ശ്രമിച്ചു. അപ്പോഴേക്കും കാറിന് മുകളിലേക്ക് മണ്ണെത്തിയിരുന്നു. ഡോർ തുറന്ന് പുറത്തേക്കിറങ്ങി. രക്ഷകരായി രണ്ടു പേരുടെ കൈകളെത്തി. പിന്നീട് ഹോട്ടലിലെ ഇരിപ്പിടത്തിലാണെന്നറിഞ്ഞപ്പോ ഴാണ് ആശ്വാസമായത്' ദേശീയപാതയിൽ വീരമലക്കുന്നിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽനിന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ട കാർ'യാത്രക്കാരിയായ പടന്നക്കാട് എസ് എൻ ടി ടി ഐ അധ്യാപിക കെ.സിന്ധു ഇത് പറയുമ്പോൾ പേടി കാരണം വിറയ്ക്കുന്നുണ്ടായിരുന്നു. രാവിലെ ഒൻപതരയോടെയാണ് കാഞ്ഞങ്ങാട്ടെ വീട്ടിൽ നിന്നിറങ്ങിയത്. കൊടക്കാട് ഗവ. വെൽഫേർ യുപി സ്കൂളിലേക്ക് ഔദ്യോഗികാവശ്യത്തിനാണ് സ്വന്തം കാറിൽ പുറപ്പെട്ടത്. പത്തേകാലോടെയാണ് വീരമലക്കുന്നിനടുത്തെത്തിയത്. കുന്നിടിഞ്ഞ് വന്ന മണ്ണ് കാറിനെ തള്ളി വശത്തേക്ക് നീക്കി. അല്പംകൂടി നിങ്ങിയാൽ കുഴിയിലേക്ക് വീഴുമായിരുന്നു എന്നാണ് സിന്ധു പറഞ്ഞത്. മണ്ണ് കാറിന് മുകളിലേക്ക് വീണിരുന്നുവെങ്കിൽ...ഓർക്കാൻകൂടി വയ്യ. മറ്റൊരു ഷിരൂർ ആകുമായിരുന്നു.

മലയിടിയുന്നതും കാറ് അപകടത്തിൽപ്പെടുന്നതും ശ്രദ്ധയിൽപ്പെട്ട തൊട്ടടുത്തുള്ള ഹോട്ടൽ ഉടമ അരവിന്ദൻ മയ്യിച്ചയും തൊഴിലാളി രൂപേഷും ഓടിച്ചെന്ന് ഇവരെ രക്ഷപ്പെടുത്തി ഹോട്ടലിലെത്തിക്കുകയായിരുന്നു. എം. രാജഗോപാലൻ എംഎൽഎ. കളക്ടർ കെ.ഇമ്പശേഖർ തുടങ്ങിയവരെത്തി ധൈര്യം പകർന്നു. വിവരമറിയിച്ചതിനെത്തുടർന്ന് ഭർത്താവ് വി.ഹരീഷും സുഹൃത്തുക്കളുമെത്തിയതോടെയാണ് സി ന്ധുവിന് ആശ്വാസമായത്.

ഓർമ്മകളുടെ തിരത്തേക്ക് •••
23/07/2025

ഓർമ്മകളുടെ തിരത്തേക്ക് •••

വീരലക്കുന്ന് ഇടിഞ്ഞു.ചെറുവത്തൂർ ദേശീയപാത ബ്ലോക്ക് ആണ്. വൻ അപകടം ഒഴിവായി. വീണ്ടും ഹൈവേയിൽ മണ്ണിടിച്ചിൽ.
23/07/2025

വീരലക്കുന്ന് ഇടിഞ്ഞു.
ചെറുവത്തൂർ ദേശീയപാത
ബ്ലോക്ക് ആണ്.
വൻ അപകടം ഒഴിവായി.
വീണ്ടും ഹൈവേയിൽ മണ്ണിടിച്ചിൽ.

വിഎസും കരിവെള്ളൂരും.. വി എസിൻ്റെ വടക്കുള്ള വീട് ആയാണ് കരിവെള്ളൂരിലെ എവി ഹൗസ് അറിയപ്പെടുന്നത്.വാർത്ത കടപ്പാട് : എ വി ഗിരീ...
22/07/2025

വിഎസും കരിവെള്ളൂരും..
വി എസിൻ്റെ വടക്കുള്ള വീട് ആയാണ് കരിവെള്ളൂരിലെ എവി ഹൗസ് അറിയപ്പെടുന്നത്.
വാർത്ത കടപ്പാട് : എ വി ഗിരീശൻ[ മാതൃഭൂമി]
വടക്കോട്ടുള്ള എല്ലാ യാത്രകളിലും കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാവ് എവി കുഞ്ഞമ്പുവിൻ്റെ വീടായ കരിവെള്ളൂരിലെ എവിഹൗസിൽ കയറാതെ വി എസിന് യാത്രയില്ല.
ദേവയാനിയും വിഎസും...
ദേവയാനി എന്ന് നീട്ടി വിളിച്ചു കൊണ്ട് പടികയറിവരുന്ന വിഎസിന് അത് ബാല്യകാലം തൊട്ടുള്ള സാഹോദര്യത്തിൻ്റെ പ്രകടനം കൂടിയായിരുന്നു. എവി കുഞ്ഞമ്പുവിൻ്റെ ഭാര്യയാണ് ദേവയാനി
എവികുഞ്ഞമ്പുവുമായി വി.എസിനുള്ള ബന്ധം 1940 കളുടെ തുടക്കത്തിലാണ്. അതിന് മുമ്പ് തന്നെ ആലപ്പുഴ ജില്ലയിലെ പുന്നപ്ര പറവൂർകാരിയായ ദേവയാനിയെ വി എസിന് അറിയാം. വി.എസ്. ജനിച്ചു വളർന്ന വേലിക്കൽ വീട് ദേവയാനിയുടെ വീടിൻ്റെ തൊട്ടടുത്താണ്. ചെറിയ പ്രായത്തിൽ സ്കൂളിലേക്ക് എന്നും ഒന്നിച്ചു നടന്നു പോയവരാണ് വി എസും എം.കെ. സുകുമാരനും കെ. ദേവയാനിയും.
1940 ലെ മൊറാഴ സമരത്തെ തുടർന്ന് ഒളിവിലായിരുന്ന എവികുഞ്ഞമ്പു 1942 ലാണ് ആലപ്പുഴയിലെത്തിയത്. തിരുവിതാംകൂർ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായി കൃഷ്ണൻ നായർ എന്ന പേരിൽ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന എവിയുടെ സ്റ്റഡി ക്ലാസുകളിൽ മുടക്കമില്ലാതെ പങ്കെടുത്തവരാണ് വി എസും ദേവയാനിയും അന്ന് തുടങ്ങിയ അടുപ്പമാണ് മൂന്ന് പേരും ജീവിതാവസാനം വരെ തുടർന്നത്. പിന്നീട് എവിയും വി എസും പാർട്ടിയുടെ സംസ്ഥാന കമ്മറ്റിയിലും സെക്രട്ടറിയേറ്റിലും നാഷണൽ കൗൺസിലും ഒരുമിച്ചു പ്രവർത്തിച്ചു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും 1964 ൽ ഇറങ്ങി വന്ന് സിപിഎം രൂപവൽക്കരിച്ച 32 പേരിൽ കേരളത്തിൽ നിന്നുള്ള ആറ് പേരിൽ വിഎസും എവിയും ഉണ്ടായിരുന്നു. എവി യുടേയും ദേവയാനി യുടേയും കുടുംബത്തോടുണ്ടായിരുന്ന അടുപ്പം അവരുടെ കാലശേഷവും വി എസ് കാത്തു സൂക്ഷിച്ചു.

എ വി വിജയകുമാറും വി എസ്സും

കഠാരയുമായി വി എസിനു നേരെ ചാടി വീണ ഈയോച്ചൻ എന്നയാളെ ആദ്യമായി ചെറുത്തത് എ.വി.യുടെ മൂത്ത മകൻ കെ. വിജയകുമാറായിരുന്നു.
ഇപ്പോൾ പയ്യന്നൂർ ബാറിലെ പ്രമുഖ അഭിഭാഷകനായ വിജയകുമാർ അന്ന് ആലപ്പുഴ എസ്.ഡി. കോളേജിലെ ബിരുദ വിദ്യാർഥിയായിരുന്നു. അവിടെയുണ്ടായ തുടർ ആക്രമണങ്ങളിൽ ഈയ്യോച്ചൻ കൊല്ലപ്പെട്ടു. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട വിജയകുമാറിനെ പോലീസ് സ്റ്റേഷനിൽ ക്രൂരമായി മർദ്ദിച്ചു. പിന്നീട് വിദ്യാർഥിയാണെ പരിഗണനയിൽ കേസിൽ നിന്നൊഴിവാക്കുകയായിരുന്നു. ജീവൻ രക്ഷിച്ച വിജയകുമാറിനോട് എല്ലാകാലത്തും വി എസിന് അമിത വാത്സല്യമായിരുന്നു. എ.വിയുടെ മറ്റൊരു മകൻ കരിവെള്ളൂർ മുരളിയുമായും വി എസിന് നല്ല അടുപ്പമുണ്ടായിരുന്നു. വി.എസ്. ഉയർത്തുന്ന ആശയ സമരങ്ങളിൽ ഒപ്പം നിൽക്കുന്നയാളെന്ന പരിവേഷം എല്ലാ കാലത്തും മുരളിക്കുണ്ടായിരുന്നു. മുഖ്യമന്തിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും എവി കുടുംബവുമായുള്ള അടുപ്പം വി എസ് കാത്തുസൂക്ഷിച്ചിരുന്നു. ഈ ബന്ധമാണ് കണ്ണൂർ കാസറഗോഡ് ജില്ലകളിലെത്തുമ്പോൾ എത്ര തിരക്കുണ്ടായാലും എവി ഹൗസിൽ എത്തി സൗഹൃദം പുതുക്കാൻ വി എസിന് പ്രേരണയായത്.

വിഎസ്സിൻ്റെ അനശ്വരമായ ഓർമ്മകൾക്ക് ആദരാഞ്ജലികളോടെ..അനൂപ് ടോണിൻ്റെ വേഗവര. ഒരു മിനിറ്റ് കൊണ്ട് വരക്കുന്ന ചിത്രങ്ങളിലൂടെയാണ്...
21/07/2025

വിഎസ്സിൻ്റെ അനശ്വരമായ ഓർമ്മകൾക്ക് ആദരാഞ്ജലികളോടെ..
അനൂപ് ടോണിൻ്റെ വേഗവര. ഒരു മിനിറ്റ് കൊണ്ട് വരക്കുന്ന ചിത്രങ്ങളിലൂടെയാണ് വേഗവര എന്ന പേരിൽ അനൂപ് ടോൺ പ്രശസ്തനായത്.

വി എസ്സിന്  വിട..ആദരാഞ്ജലികളോടെ പയ്യന്നൂർ ഡയറീസ്...വിപ്ലവ സൂര്യന് വിടഇന്ന്മൃതദേഹം  എകെജി സെന്ററിലേക്ക് കൊണ്ടുപോകുംനാളെ ര...
21/07/2025

വി എസ്സിന് വിട..
ആദരാഞ്ജലികളോടെ പയ്യന്നൂർ ഡയറീസ്...

വിപ്ലവ സൂര്യന് വിട

ഇന്ന്
മൃതദേഹം എകെജി സെന്ററിലേക്ക് കൊണ്ടുപോകും

നാളെ
രാവില 9-ന് ദർബാർ ഹാളിൽ പൊതുദർശനം
ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ ആലപ്പുഴയിലേക്ക്
രാത്രിയോടെ ആലപ്പുഴയിൽ എത്തിച്ചേരും

23-07-2025
രാവിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം
സംസ്കാരം വൈകീട്ട് വലിയ ചുടുകാട്ടിൽ


പയ്യന്നൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെ...കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തിൽ സ്ഥിതി ചെ...
21/07/2025

പയ്യന്നൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെ...
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് ഹരി തീർത്ഥക്കര വെള്ളച്ചാട്ടം. ഇത് അരിയൽ വെള്ളച്ചാട്ടം അല്ലെങ്കിൽ ചൂരൽ വെള്ളച്ചാട്ടം എന്ന പേരുകളിലും അറിയപ്പെടുന്നു.
ഹരിതീർത്ഥക്കര വെള്ളച്ചാട്ടം: കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തിലെ ചൂരലിനടുത്ത്. പയ്യന്നൂരിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് ഇത്.
[ റൂട്ട് -പയ്യന്നൂർ കാങ്കോൽ മാത്തിൽ ചൂരൽ ]
പ്രകൃതി രമണീയമായ ഒരു സ്ഥലമാണിത്. ഇടതൂർന്ന കാടുകൾക്കും വള്ളിപ്പടർപ്പുകൾക്കും നടുവിലൂടെ ഒഴുകിയെത്തുന്ന വെള്ളച്ചാട്ടത്തിന്റെ ഭംഗി എടുത്തുപറയേണ്ടതാണ്.
മഴക്കാലത്താണ് ഈ വെള്ളച്ചാട്ടം അതിന്റെ പൂർണ്ണ സൗന്ദര്യത്തിൽ കാണാൻ സാധിക്കുക. മറ്റ് സമയങ്ങളിൽ വെള്ളം കുറവായിരിക്കും.
വാഹനത്തിൽ വെള്ളച്ചാട്ടത്തിനടുത്ത് വരെ എത്താൻ സാധിക്കും. അവിടെ നിന്ന് ഒരു ചെറിയ ദൂരം നടക്കേണ്ടി വരും. കുട്ടികളോടൊപ്പം കുടുംബമായി സന്ദർശിക്കാൻ പറ്റിയ ഒരിടമാണിത്. വെള്ളത്തിൽ ഇറങ്ങാനും കുളിക്കാനും സാധിക്കും. ചില ഭാഗങ്ങളിൽ ചെറിയ പാറമടകളും കാണാം.
വെള്ളരിക്കാം തോട്ടിൽ നിന്ന് ഉത്ഭവിച്ച് പെരുമ്പ പുഴയിലാണ് ഈ വെള്ളം ചേരുന്നത്.
നല്ലതാണ്.
മഴക്കാലത്ത് പാറകൾക്ക് വഴുവഴുപ്പുണ്ടാകാൻ സാധ്യതയുണ്ട്, അതിനാൽ ശ്രദ്ധയോടെ വേണം.
നമ്മുടെ നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ശ്രദ്ധേയമാണ് ഇപ്പൊൾ ഹരിതീർത്ഥക്കര വെള്ളച്ചാട്ടം മികച്ചൊരു യാത്രാനുഭവമായിരിക്കും ഇവിടെ എത്തുന്നവർക്ക് ഇത് നൽകുക.


പ്രായപരിധിയില്ലാതെ യോഗ ഡിപ്ലോമ കോഴ്സ് ഇതാ പയ്യന്നൂരിലും.ആരോഗ്യ സംരക്ഷണവുംതൊഴിൽ സാധ്യതയും മുൻനിർത്തി സർക്കാർ അംഗീകാരമുള്ള...
21/07/2025

പ്രായപരിധിയില്ലാതെ യോഗ ഡിപ്ലോമ കോഴ്സ് ഇതാ പയ്യന്നൂരിലും.
ആരോഗ്യ സംരക്ഷണവും
തൊഴിൽ സാധ്യതയും മുൻനിർത്തി സർക്കാർ അംഗീകാരമുള്ള യോഗ ടീച്ചർ ട്രെയിനിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
സ്റ്റേറ്റ് റിസോഴ്സ് സെൻറർ ആണ് ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് (DYT)കോഴ്സ് നടത്തുന്നത്.
+2 ആണ് അടിസ്ഥാന യോഗ്യത.
ഒരു വർഷം കാലാവധി ഉള്ള കോഴ്സിൻ്റെ ക്ലാസ് എല്ലാ ഞായറാഴ്ചകളിലും നടക്കും .

ജില്ലയിൽ പയ്യന്നുർ, ചിറയ്ക്കൽ, മയ്യിൽ , പിണറായി, മട്ടന്നൂർ , പേരാവൂർ എന്നിങ്ങനെ ആറ് സെൻ്ററുകൾ ഉണ്ട്.
പയ്യന്നൂരിൽ പഴയ സ്റ്റാൻ്റിന് സമീപമുള്ള മാർഷൽ ആർട്സ് യോഗ & ഫിറ്റ്നസ് അക്കാദമിയുടെ സെൻ്ററിൽ ആണ് ക്ലാസ് നടക്കുന്നത് .
അപേക്ഷ നൽകാനുള്ള അവസാന തീയതി
31 - 7-2025 വരെ നീട്ടിയിട്ടുണ്ട്
Cont No - 9544925202
7560899201

20/07/2025

ഇന്ത്യയിലെ ഏറ്റവും വലിയ വെങ്കല ശിവ ശിൽപ്പം കാണാൻ വൻ ജനത്തിരക്ക്. ഉണ്ണി കാനായി തളിപ്പറമ്പ രാജ രാജേശ്വര ക്ഷേത്രത്തിൽ ആണ് ഈ ശില്പം നിർമ്മിച്ചത്

ഈ വിളക്കിൻ്റെ പേര് അറിയാമോ? പയ്യന്നൂരിലാണോ ഈ വിളക്ക് ആദ്യമായി നിർമിച്ചത്? കുഞ്ഞിമംഗലവും പയ്യന്നൂരും വെങ്കല ശിപ്പികളുടെ ന...
20/07/2025

ഈ വിളക്കിൻ്റെ പേര് അറിയാമോ? പയ്യന്നൂരിലാണോ ഈ വിളക്ക് ആദ്യമായി നിർമിച്ചത്? കുഞ്ഞിമംഗലവും പയ്യന്നൂരും വെങ്കല ശിപ്പികളുടെ നാടാണ്. അതിൽ കുഞ്ഞിമംഗലം അതി പ്രശസ്തവും. ഇവിടെ നിർമ്മിച്ച പല ശിൽപ്പങ്ങളും വിളക്കുകളും ലോകത്തിൻ്റെ പല ഭാഗങ്ങളിലും കാണപ്പെടുന്നു. ഒരാൾ വിളിച്ച് അന്വേഷിച്ചിരുന്നു. ഈ ഗ്രൂപ്പിലെ പയ്യന്നൂരുകാർക്ക് അറിയാമെങ്കിൽ വിവരങ്ങൾ പങ്കു വയ്ക്കൂ.

Address

Payyanur

Alerts

Be the first to know and let us send you an email when Payyanur Diaries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Payyanur Diaries:

Share