Payyanur Diaries

Payyanur Diaries പയ്യന്നൂരിൻ്റെ സ്വന്തം സൗഹൃദക്കൂട്ടായ്മ.
(1)

ഇത് എവിടെ എന്ന് പറയാൻ ആകുമോ? ഉണ്ടാക്കിയ സാധനങ്ങൾ സംരക്ഷിച്ചാൽ എത്ര മനോഹരമായിരിക്കും അല്ലേ.
22/08/2025

ഇത് എവിടെ എന്ന് പറയാൻ ആകുമോ? ഉണ്ടാക്കിയ സാധനങ്ങൾ സംരക്ഷിച്ചാൽ എത്ര മനോഹരമായിരിക്കും അല്ലേ.

സംസ്ഥാന ജൂനിയർ അത് ലറ്റിക് മീറ്റിൽ ചരിത്ര നേട്ടം കൈവരിച്ച് കാങ്കോലിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് നിരഞ്ജന, റിഷിക എന്ന...
21/08/2025

സംസ്ഥാന ജൂനിയർ അത് ലറ്റിക് മീറ്റിൽ ചരിത്ര നേട്ടം കൈവരിച്ച് കാങ്കോലിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് നിരഞ്ജന, റിഷിക എന്നീ കൊച്ചു മിടുക്കികൾ. മീറ്റ് റെക്കോർഡുകൾ ഭേദിച്ചാണ് ഇവർ നാടിന് അഭിമാനമായി മാറിയത്.

കാങ്കോൽ എന്ന കൊച്ചു ഗ്രാമത്തിന് ഇത് അഭിമാന നിമിഷം. കാങ്കോൽ എന്ന ഗ്രാമത്തിന്റെ കായിക മേഖലയിലെ മിന്നും താരങ്ങളായി മാറുകയാണ് നിരഞ്ജനയും, റിഷികയും. ആഗസ്ത് 16 മുതൽ വരെ 19 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക് മീറ്റിൽ മിന്നും പ്രകടനം കാഴ്ച വെച്ചാണ് ഇവർ നാടിന്റെ അഭിമാനമായത്.
അത് ലറ്റിക് മീറ്റിലെ പ്രധാന ഇനങ്ങളിലൊന്നായ ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്റർ റെയ്സ് വാക്കിൽ മീറ്റ് റെക്കോർഡോഡു കൂടിയാണ് പി വി നിരഞ്ജന സ്വർണമെഡൽ നേടിയത്. 3000 മീറ്റർ നടത്തത്തില്‍ 15 മിനിറ്റ് 57.69 സെക്കൻഡില്‍ ഫിനിഷ് ചെയ്താണ് റിക്കാർഡ് ബുക്കില്‍ ഇടംപിടിച്ചത്

കഴിഞ്ഞ വർഷം വരെയുള്ള അണ്ടർ 16 പെൺകുട്ടികളുടെ മീറ്റ് റെക്കോർഡ് മറികടന്ന് റിഷിക ജഗദീഷ് പെന്റാതെലോൺ മത്സരത്തിൽ വെങ്കല മെഡലും നേടി.

ഇരുവരും മൂന്ന് വർഷത്തോളമായി കാങ്കോൽ ശിവക്ഷേത്ര മൈതാനിയിലാണ് പരിശീലനം നടത്തി വരുന്നത്.
കാങ്കോൽ ഫാസ്റ്റ് അക്കാദമിയിലെ എ കരുണാകരൻ മാസ്റ്റർ, അഖിൽ ദാസ് എന്നിവരുടെ കീഴിലുള്ള ചിട്ടയായ പരിശീലനത്തിലൂടെയാണ് ഈ നേട്ടം കരസ്ഥമാക്കാൻ സാധിച്ചതെന്ന് ഇവർ പറഞ്ഞു

കോറോം സ്വദേശിയും മാത്തിൽ ഗവ: ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയുമായ പി വി നിരഞ്ജന, പ്രകാശൻ, മഹിജ എന്നിവരുടെ മകളാണ്.

കാങ്കോൽ സ്വദേശിയും കരിവെള്ളൂർ ഗവ : ഹയർ സെക്കന്ററി സ്കൂൾ പത്താം തരം വിദ്യാർത്ഥിനിയുമായ റിഷിക ജഗദീഷ്, ദിവ്യ എന്നിവരുടെ മകളാണ്.

പരിശീലനത്തിലേർപ്പെടുമ്പോഴും, മത്സര രംഗത്തിറങ്ങുമ്പോഴും രക്ഷിതാക്കളുടെ പരിപൂർണ സഹായവും പിൻതുണയും ഇവർക്ക് ലഭിക്കുന്നുണ്ട്.

തികഞ്ഞ ഗാന്ധിയനും ശ്രീനാരായണ ഗുരുവിൻ്റെ അവസാനത്തെ ശിഷ്യനുമായ സ്വാമി ആനന്ദതീർത്ഥരുടെ ജീവിതം പ്രമേയമാക്കിയ നോവലാണ് ആർ. ഉണ്...
20/08/2025

തികഞ്ഞ ഗാന്ധിയനും ശ്രീനാരായണ ഗുരുവിൻ്റെ അവസാനത്തെ ശിഷ്യനുമായ സ്വാമി ആനന്ദതീർത്ഥരുടെ ജീവിതം പ്രമേയമാക്കിയ നോവലാണ് ആർ. ഉണ്ണിമാധവൻ എഴുതിയ ചേയാ'. ഹരിജനോദ്ധാരണത്തിന് സ്വജീവിതം മാറ്റിവെച്ച മഹാതാപസനാണ് സ്വാമി ആനന്ദതീർത്ഥർ.അധ:സ്ഥിതർക്ക് വേണ്ടി സ്വാമികൾ നടത്തിയത് പലതും ഒറ്റയാൾപ്പോരാട്ടമാണെങ്കിലും അതെല്ലാം കേരള നവോത്ഥാന ചരിത്രത്തിലെ ഉജ്വലമായ ഏടുകളാണ്. ചരിത്രത്തിൽ വേണ്ടത്ര പരിഗണന കിട്ടാതെ പോയ ആനന്ദതീർത്ഥരുടെ ജീവിതത്തിൻ്റെ പുനർവായനയാണ് ഈ നോവൽ.അധ:സ്ഥിത , പിന്നോക്ക മർദ്ദിത ജനങ്ങളുടെ വിമോചനമായിരുന്നു സ്വാമികളുടെയും ലക്ഷ്യം. നോവലിൻ്റെ കവർ പ്രകാശനം ചെയ്യുന്നു.മാതൃഭൂമി ബുക്സാണ് പ്രസാധകർ.

അക്ഷരാഗ്നിയുമായി അറുപതിന്റെ നിറവിൽ മാധവൻ പുറച്ചേരി.നിലപാടുകളിലെ ധീരതയും പ്രതിഭാവിശേഷവും കൊണ്ട് സമകാലിക കവികളിലെ ശ്രദ്ധേയ...
20/08/2025

അക്ഷരാഗ്നിയുമായി അറുപതിന്റെ നിറവിൽ മാധവൻ പുറച്ചേരി.
നിലപാടുകളിലെ ധീരതയും പ്രതിഭാവിശേഷവും കൊണ്ട് സമകാലിക കവികളിലെ ശ്രദ്ധേയനായ മാധവൻ പുറച്ചേരി അറുപതിലേക്ക്.

ചിങ്ങമാസത്തിലെ പൂയം നാളിലാണ് അറുപത് തികയുന്നത്. 1980 കളുടെ തുടക്കത്തിൽ വി.ഇ.മാധവൻ നമ്പൂതിരി എന്ന നാമത്തിൽ എഴുതിത്തുടങ്ങിയതാണ്. പലവിധ പരിണാമങ്ങളിലൂടെ മാധവൻ പുറച്ചേരി എന്ന പേര് വൈകാതെ മലയാളത്തിലുറച്ചു .1983 മുതൽ വാരികകളിൽ കവിതയുടെ മുഖമായി പ്രത്യക്ഷപ്പെടുമ്പോൾ അതിനെ മലയാള കവിതയിൽ പുതിയൊരു സ്വരമായി സാക്ഷ്യപ്പെടുത്തിയവരിൽ അക്കിത്തമടക്കമുള്ള മഹാകവികളുണ്ട്.

കലാകൗമുദിയിലെ ഹൃദയസാക്ഷി, മാതൃഭൂമിയിലെ സുശ്രാദ്ധമസ്തു തുടങ്ങിയ ആദ്യകാല കവിതകൾ ഹൃദയത്തിലേക്ക് ആഴത്തിലേക്ക് ഇറങ്ങിച്ചെന്നവയായിരുന്നു. കേന്ദ്ര സാഹിത്യ അക്കാഡമി സംഘടിപ്പിച്ച നാഷൽ പോയറ്റ്സ് മീറ്റിലും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ദേശീയ കവി സമ്മേളനത്തിലും കേരളത്തെ പ്രതിനിധീകരിച്ചത് ആ കാവ്യയാത്രയ്ക്ക് ലഭിച്ച അംഗീകാരമാണ്.

1993ലെ ആദ്യ കാവ്യസമാഹാരമായ പ്രവാസിയുടെ മൊഴികൾ മുതൽ ഒടുവിലത്തെ ഉച്ചിര വരെയുള്ള യാത്രയിൽ, പുറച്ചേരിയുടെ കവിതകൾ മലയാളിയുടെ സാമൂഹിക,രാഷ്ട്രീയ കാലാവസ്ഥയേയും പ്രതിഫലിപ്പിക്കുന്നു. പെയിൻകില്ലർ, സൈക്കിൾ യാത്രയിൽ നാം, വർക്കിയുടെ വെളിപാടുപുസ്തകം, മൊബൈലിൽ ഒരു യക്ഷൻ തുടങ്ങിയ കൃതികളെല്ലാം കാലിക ജീവിതത്തിന്റെ വ്യത്യസ്തമുഖങ്ങളെ അനാവരണം ചെയ്തു.

അമ്മയുടെ ഓർമ്മപ്പുസ്തകം എന്ന കൃതി പുറച്ചേരിയുടെ എഴുത്തു ജീവിതത്തിലെ അടയാളക്കല്ലാണ്. സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാന പോരാളിയുമായ അച്ഛൻ വടക്കില്ലം ഗോവിന്ദൻ നമ്പൂതിരിയുടെയും അമ്മ ഗംഗ അന്തർജ്ജനത്തിന്റെയും ജീവിതാനുഭവങ്ങളുടെ കാലാതീത സാക്ഷ്യമാണിത്.
സമൂഹത്തിനുള്ളിൽ നടന്ന സമരങ്ങളെക്കാൾ ഗാർഹികാന്തരീക്ഷത്തിൽ സ്ത്രീകൾ നടത്തിയ സഹനസമരങ്ങൾ തിരിച്ചറിയണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ കൃതി. അദ്ധ്യാപികയായ കെ.ഉഷാദേവിയാണ് മാധവൻ പുറച്ചേരിയുടെ ഭാര്യ. ഡോ.ഗംഗ, ഹരികൃഷ്ണൻ എന്നിവർ മക്കളും.

നിലപാടിന്റെ വാക്യം
••••••••••••••••••••

കെ.റെയിൽ പദ്ധതിയെക്കുറിച്ചുള്ള പരസ്യനിലപാട് പുറച്ചേരിയെ വിവാദത്തിലാക്കിയിരുന്നു. എലിവേറ്റഡ് റെയിൽ ബ്രോഡ്‌ഗേജ് എന്ന ബദൽ നിർദ്ദേശം മുന്നോട്ടുവെക്കുന്ന കേരളത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷതകൾ പരിഗണിക്കുന്ന വികസന മാതൃകയ്ക്കായി അദ്ദേഹം വാദിച്ചതിനെ തുടർന്നാണിത്. ഇപ്പോൾ നടന്നുവരുന്ന സാഹിത്യ അക്കാഡമി സാർവദേശീയ സാഹിത്യോത്സവം പോലുള്ള പരിപാടികളിൽ നിന്ന് കവിയെ മാറ്റിയതിന് പിന്നിൽ വരെ ഇത് എത്തി നിൽക്കുന്നു. സാഹിത്യ അക്കാഡമിക്ക് സർക്കാരിന്റെ എക്സ്റ്റൻഷൻ സെന്ററാകരുതെന്നും സർഗാത്മകതയുടെ വിശാലമായ കാഴ്ചപ്പാടുണ്ടാകണമെന്നും ഇദ്ദേഹം ഊന്നിപ്പറയുന്നു.
അധ്യാപകനായ മാധവൻ പുറച്ചേരി വിരമിച്ചതിനു ശേഷവും വായന, എഴുത്ത്, പുതിയ യാത്രകൾ, പ്രഭാഷണങ്ങൾ എന്നിവയിലൂടെ സർഗാത്മക യാത്രയിലാണ്. സേവാഗ്രാം സ്‌കെച്ചുകളാണ് ഇറങ്ങാനുള്ള പുതിയ കാവ്യസമാഹാരം.

കാലാകാലമായി തുടരുന്ന ലിംഗഅസമത്വത്തിന്റെ ചരിത്രത്തെ പ്രശസ്ത കാവ്യ സമാഹാരമായ ഉച്ചിരയിലൂടെ കവി അഭിസംബോധന ചെയ്തു. പ്രകൃതിക്ക് ഹാനികരമാകുന്നതെല്ലാം കവിതയ്ക്കും ഹാനികരമാണെന്നതാണ് ഇദ്ദേഹത്തിന്റെ ബോദ്ധ്യം.

" എന്റെ അച്ഛനും സത്യസന്ധനായ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. കമ്മ്യൂണിസ്റ്റായിരുന്നു. അതുകൊണ്ട് തന്നെ വിമർശനങ്ങൾ കേൾക്കുന്നതിലും ഉന്നയിക്കുന്നതിലും ഒരു പ്രയാസവും ഞാൻ കാണുന്നില്ല. അതിനോടൊന്നെും ഭയപ്പെട്ട് പിന്മാറുന്ന രീതി എന്റെ സർഗാത്മകജീവിതത്തിനില്ല- "

മാധവൻ പുറച്ചേരി
✍️ K Sujith Karivellur keralakoumudi

വീണ്ടും തരംഗം വൺ മില്യൺ ആളുകൾ പയ്യന്നൂർ ഡയറീസ് ഫെയ്സ്ബുക്കിലൂടെ കണ്ട് ഹിറ്റാക്കിയ അന്നൂരിലെ മുരളിയേട്ടന്റെ [മുരളി ഗാനം] ...
19/08/2025

വീണ്ടും തരംഗം
വൺ മില്യൺ ആളുകൾ പയ്യന്നൂർ ഡയറീസ് ഫെയ്സ്ബുക്കിലൂടെ കണ്ട് ഹിറ്റാക്കിയ അന്നൂരിലെ മുരളിയേട്ടന്റെ [മുരളി ഗാനം] വീണ്ടും തരംഗം ആകുന്നു. ഇപ്പോൾ വീണ്ടും രണ്ടര ലക്ഷം ആളുകൾ കണ്ട് പയ്യന്നൂർ ഡയറീസ് യൂട്യൂബിലൂടെ ജൈത്രയാത്ര തുടരുന്നു... ഈ ഗാനം പകർത്തി ജനങ്ങളിലേക്ക് എത്തിച്ചത് പ്രശസ്ത ചിത്രകാരനായ സുരേഷ് അന്നൂരാണ്. പയ്യന്നൂർ ഡയറീസിന്റെ യൂട്യൂബ് ചാനലിലൂടെ ഈ ഗാനം വീണ്ടും കാണാം.

റോഡരികിൽ തള്ളിയ ഒരു ലോഡ് മാലിന്യം നാട്ടുകാർ തിരികെ എടുപ്പിച്ചു. കരിവെള്ളൂർ സ്വാമിമുക്ക് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ടി...
19/08/2025

റോഡരികിൽ തള്ളിയ ഒരു ലോഡ് മാലിന്യം നാട്ടുകാർ തിരികെ എടുപ്പിച്ചു. കരിവെള്ളൂർ സ്വാമിമുക്ക് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ടിപ്പറിൽ കൊണ്ടു വന്ന് തള്ളിയ മാലിന്യമാണ് ഇന്നലെ വൈകിട്ട് 4 മണിയോടെ നാട്ടുകാർ തിരികെ എടുപ്പിച്ചത്. വെള്ളൂരിലെ വിവാഹത്തെ തുടർന്നുണ്ടായ ഭക്ഷണങ്ങളുടെ അവശിഷ്ട്ടങ്ങളും പ്ലാസ്റ്റിക്കുകളും കഴിഞ്ഞ ദിവസം രാത്രി ടിപ്പറിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു. ദുർഗന്ധം പരന്നതോടെ നാട്ടുകാർ ഇന്നലെ രാവിലെ പരിശോധന നടത്തിയപ്പോഴാണ് മാലിന്യം ശ്രദ്ധയിൽപ്പെട്ടത്. മാലിന്യത്തിൽ നടത്തിയ പരിശോധനയിൽ വെള്ളൂരിലെ എ.ജി. മുനീറിൻ്റെ പേരിലുള്ള ഫോൺ നമ്പറോടു കൂടിയ ഒരു ബില്ല് ലഭിച്ചു. നാട്ടുകാരും പഞ്ചായത്തും ചേർന്ന് മുനീറിനെ ഫോണിൽ വിളിക്കുകയും സംഭവം സ്ഥിരീകരിക്കുകയും ചെയ്തു. മാലിന്യം തള്ളിയ ടിപ്പർ ലോറി വന്ന് തിരികെ എടുക്കാതെ പിരിഞ്ഞു പോകിലെന്ന് പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അധികൃതർ ഇടപെട്ട് ടിപ്പർ ലോറി തിരികെ വരുത്തിച്ച് മാലിന്യം എടുപ്പിച്ചു. പയ്യന്നൂർ എസ്ഐ മഹേഷിൻ്റ നേതൃത്വത്തിലുള്ള പൊലീസും കരിവെള്ളൂർ പെരളം പഞ്ചായത്ത് അധികൃതരും സ്ഥലതെത്തി. കുറ്റകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മാടായിപ്പാറ മലബാറിന്റെ വർണ്ണ വൈവിധ്യങ്ങളുടെ കാഴ്ച കാക്കപ്പൂ വസന്തം തീർക്കുന്ന മാടായിപ്പാറയുടെ വർണ്ണ മനോഹാരിതയിലേക്ക്...ക...
18/08/2025

മാടായിപ്പാറ മലബാറിന്റെ വർണ്ണ വൈവിധ്യങ്ങളുടെ കാഴ്ച
കാക്കപ്പൂ വസന്തം തീർക്കുന്ന മാടായിപ്പാറയുടെ വർണ്ണ മനോഹാരിതയിലേക്ക്...
കൃഷ്ണപ്പൂവും കണ്ണാന്തളിയും കാക്കപൂവും പൂത്തുവിടർന്ന് ഓണക്കാലത്ത് മാടായിപ്പാറയെ നീലപ്പരവതാനിയാക്കുന്നു.

ചരിത്രങ്ങളുടെ കഥ പറയുന്ന ജൈവ വൈവിധ്യ ലോകത്തെ മാറ്റുരയ്ക്കുന്ന ഉത്തര മലബാറിലെ കണ്ണൂരിന്റെ മടിത്തട്ടിൽ അധിവസിക്കുന്ന "മാടായിപ്പാറ" സന്ദർശകർക്ക് എന്നും കാഴ്ചയുടെ പൊൻവസന്തമാണ്.

അപൂർവ്വയിനം ചിത്രശലഭങ്ങളും, പക്ഷികളും വർണ്ണപ്പൂക്കളും പുൽനാമ്പുകളും ,സസ്യ- ജന്തുജാലങ്ങളും കൊണ്ട് അവിസ്മരണീയമാക്കി തീർക്കുന്ന കാഴ്ചയാണ് മാടായിപ്പാറ.

ഋതുഭേദങ്ങൾക്കൊപ്പം മാറുന്ന മാടായിലെ കാലാവസ്ഥ മറ്റൊരു പ്രത്യേകതയാണ്.തീവ്രമായ മഴക്കാലവും നന്നേ വരണ്ട വേനലും അതിൽ എടുത്തു പറയേണ്ടവയാണ്.

ഏത് വേനലിലും വറ്റാത്ത ‘പാറക്കുളം’കൗതുകമുണർത്തുന്നു. ഭാരതത്തിലെ ആദ്യ ജൂതകുടിയേറ്റം നടന്ന പ്രദേശമായ ഇവിടത്തെ പാറക്കുളം പണിതത് ജൂതരായതിനാൽ “ജൂതക്കുളം”എന്നും വിളിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പ്രസിദ്ധമായ മാടായിപ്പള്ളി പാറയുടെ പഴയങ്ങാടി ചരിവിലാണ് .

ഒരു കാലത്ത് പോർച്ചുഗീസുകാരുടെ അധീനതയിലായിരുന്നു മാടായി ഉൾപ്പെടുന്ന പ്രദേശം.പറങ്കികൾ മാടായിയുടെ അരികുകളിൽ നട്ടു പിടിപ്പിച്ച പറങ്കിമാവുകൾ ഉദാഹരണം.
വേനലിന്റെ ആധിക്യത്തിൽ മാടായിലെ പുല്ലുകൾ കരിഞ്ഞുണങ്ങി പലപ്പോഴും തീപിടിത്തമുണ്ടാകാറുണ്ട്.
"Land Of Burning Fire"എന്ന് ഇതിനെ പോർച്ചുഗീസുകാർ വിളിച്ചതിനെ തുടർന്നാണ് ‘എരിയുന്ന പുരം’എന്ന് അർത്ഥം വരുന്ന "എരിപുരം" എന്ന സ്ഥലപ്പേരുണ്ടായത്.

പതിനേഴാം നൂറ്റാണ്ടിൽ ഹൈദരലിയും പട്ടാളവും തമ്പടിച്ചത് മാടായിപ്പാറയിലെ പാളയം മൈതാനത്താണ്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഇവിടം യുദ്ധം നടന്നിരുന്നു.
പ്രാചീനകാല കവികളിൽ പ്രമുഖനും കോലത്ത് രാജാവായ ഉദയവർമ്മയുടെ സദസ്യനായിരുന്ന ചെറുശ്ശേരി, ഇവിടെയാണ് ജീവിച്ചിരുന്നത്. ചിങ്ങമാസത്തിലെ കൃഷ്ണപ്പാട്ട് വായന ഇന്നും മാടായി പരിസരത്ത് കേൾക്കാറുണ്ട്.

മാടായിപ്പാറയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഏഴിമലയ്ക്ക് ഒട്ടേറെ ഐതിഹ്യവും മേന്മകളു ഉള്ളതായി കണക്കാക്കുന്നു.
രണ്ട് വലിയ പാറക്കെട്ടുകളുടെ നടുവിൽ ഉള്ള ഉയർന്ന സമതലം പ്രസ്തുത പീഠഭൂമിയായി മാടായിയെ കാണാം.
വൈകുന്നേരത്തെ സൂര്യാസ്തമയ കാഴ്ച
തെക്ക് കിഴക്ക് ഭാഗത്തു കൂടി ഒഴുകുന്ന പഴയങ്ങാടി പുഴയും വൈകുന്നേരങ്ങളിൽ ദീപാലങ്കാരങ്ങളിൽ നിറഞ്ഞ പഴയങ്ങാടി നഗരവും ഇവിടെ നിന്നുള്ള മാറ്റുരയ്ക്കുന്ന കാഴ്ചകളാണ്.

കണ്ണൂരിലെ പ്രസിദ്ധ ആരാധനകേന്ദ്രങ്ങളായ വടുകുന്ദ ശിവക്ഷേത്രവും മാടായിക്കാവും മാടായിപ്പാറയിലാണ് സ്ഥിതി ചെയ്യുന്നത്.
ദളിതർ ഏറെ വസിക്കുന്ന ഇവിടെ മത്സ്യ മാംസങ്ങൾ ഭക്ഷിക്കുന്ന ഒറിയ ബ്രാഹ്മണരാണ് മാടായിക്കാവിൽ പൂജ നടത്തുന്നത്‌. പുലയരുടെ ദൈവമായ കാരിഗുരുക്കൾ പുലിവേഷം മറിഞ്ഞ്‌ ദൈവക്കരുവായ കഥ തുടങ്ങുന്നത്‌ മാടായിക്കാവിലാണ്. ചരിത്രപ്രാധാന്യമുള്ളതാണ്
മാടായിക്കാവിലെ പൂരംകുളി ഉത്സവവും പ്രശസ്തമാണ്.

പ്രകൃതിയുമായി ബന്ധപ്പെടുത്തിയതാണ്‌ മാടായിക്കാവിലെ ആരാധനാക്രമം. വേനലിന്റെ അവസാനത്തിലെ സംക്രമകാലത്ത്‌ ഇവിടെ കലശോത്സവം നടക്കുന്നു. കർക്കിടകത്തിൽ മാരിത്തെയ്യങ്ങൾ കെട്ടിയാടുന്നു. കൊയ്ത്തുകാലം തുടങ്ങുന്ന ദിവസം ഇവിടെയുള്ള “കതിര് വയ്ക്കും തറ”യിൽ നിന്നും പൂജിച്ച നെൽകതിരുകൾ കൊടുക്കാറുണ്ട്.

വർണ്ണവൈവിധ്യങ്ങളൈടെയും ചരിത്ര-സംസ്കാരത്തിന്റെയും കലവറയായ മാടായിപ്പാറ മലബാറിന്റെ ആകർഷകമായ ടൂറിസ്റ്റ് കേന്ദ്രമാണ്.

Photo courtesy : sajeesh aluparambil / pradeep vellur

Payyanur Diaries infoവന്ധ്യതാ ചികിൽസയും, ക്ലിനിക്കും ഇന്ന് നാടിൻ്റെ അനിവാര്യതയായി മാറി. എറെ ചിലവ് വരുന്ന ചികിൽസാ രീതി എല...
18/08/2025

Payyanur Diaries info
വന്ധ്യതാ ചികിൽസയും, ക്ലിനിക്കും ഇന്ന് നാടിൻ്റെ അനിവാര്യതയായി മാറി. എറെ ചിലവ് വരുന്ന ചികിൽസാ രീതി എല്ലാവർക്കും പ്രാപ്യമല്ലാത്ത അവസ്ഥയ്ക്ക് വിരാമം ഇട്ടുകൊണ്ട് AKG ഹോസ്പിറ്റൽ IVF സെൻ്റർ ആരംഭിച്ചു.
ഈ രംഗത്ത് നിരവധി കാലത്തെ അനുഭവ സമ്പത്തുള്ള വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് AKGFertility Women's Clinick & IVF Centre പ്രവർത്തനം ആരംഭിച്ചത്.
വടക്കേ മലബാറിൽ സഹകരണ മേഖലയിലെ ആദ്യത്തെ വന്ധ്യതാ ചികിത്സാ സംഘത്തിൻ്റെ ഏഴാമത് യൂണിറ്റായി "AKG Fertility Women's Clinic & IVF Centre"
എകെജി നേത്രാലയ കോംപ്ലക്സിൽ
എ കെ ജി ആശുപത്രി പ്രസിഡണ്ട് ശ്രീ. പി പുരുഷോത്തമൻ ഉദ്ഘാടനം നിർവ്വഹിച്ചു.

ഈ വർഷവും വാർത്തകളിൽ നിറഞ്ഞ് മദനൻ മാവേലി. ഇന്നത്തെ കേരള കൗമുദി.മാവേലിയെന്നാല്‍ മദനന്‍ മാരാര്‍; നാല് പതിറ്റാണ്ടായി പയ്യന്ന...
18/08/2025

ഈ വർഷവും വാർത്തകളിൽ നിറഞ്ഞ് മദനൻ മാവേലി. ഇന്നത്തെ കേരള കൗമുദി.
മാവേലിയെന്നാല്‍ മദനന്‍ മാരാര്‍; നാല് പതിറ്റാണ്ടായി പയ്യന്നൂരിന്റെ ഓണരാജാവ്
ചിങ്ങം പിറന്നു, ഓണപ്പൂക്കളും പുലിക്കളിയും തിരുവാതിരക്കളിയും കൊണ്ട് കേരളം സജ്ജമാകുമ്പോള്‍, പയ്യന്നൂരിലെ ജനങ്ങള്‍ കാത്തിരിക്കുന്നത് മറ്റൊരു വരവിനാണ് - തങ്ങളുടെ പ്രിയപ്പെട്ട മാവേലി മന്നന്റെ വരവിന്.
പയ്യന്നൂരിന് മാവേലി എന്ന് പറഞ്ഞാല്‍ മദനന്‍ മാരാരാണ്. പയ്യന്നൂരിന് നാല് പതിറ്റാണ്ടിലേറെയുള്ള സാംസ്‌കാരിക പാരമ്പര്യത്തിന്റെ നാമമാണ് മദനന്‍ മാരാറുടെ മാവേലി.
1980-ല്‍ ആരംഭിച്ച ഈ രാജകീയ വേഷപ്പകര്‍ച്ച ഇന്ന് പയ്യന്നൂരിന്റെ തന്നെ ഐഡന്റിറ്റിയായി മാറിയിരിക്കുന്നു.

പുരാണത്തില്‍ നിന്നിറങ്ങിവന്ന മാവേലി............................... 🌼
മദനന്‍ മാരാര്‍ മാവേലി വേഷത്തില്‍ അരങ്ങില്‍ പ്രത്യക്ഷപ്പെടുന്ന നിമിഷം അവിടെ ഒരു അത്ഭുത പരിവര്‍ത്തനമാണ്. കുടവയറും കൊമ്പന്‍ മീശയും തിളക്കമുള്ള കണ്ണുകളും മനസ്സിനെ കവരുന്ന പുഞ്ചിരിയും - പുരാണങ്ങളില്‍ നിന്ന് ഇറങ്ങിവന്ന മാവേലി എന്ന് തോന്നിപ്പിക്കുന്ന ഒരു സമ്പൂര്‍ണത.
'ഇന്ന് പലതരത്തിലുള്ള മാവേലി വേഷങ്ങള്‍ കാണാം. പക്ഷേ മദനന്‍മാരാരുടെ മാവേലിക്ക് മറ്റൊരു തേജസ്സുണ്ട്,' പയ്യന്നൂര്‍ നിവാസികള്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം സമസ്ത ടെലിവിഷന്‍ ചാനലുകളും റിപ്പോര്‍ട്ട് ചെയ്ത അദ്ദേഹത്തിന്റെ മാവേലി വേഷം സോഷ്യല്‍ മീഡിയയില്‍ വൈറലായത് ഇതിന് തെളിവാണ്.

സ്‌നേഹത്തിന്‍റ രാജമുദ്ര ...........................................💕

മദനന്‍ മാരാരിന്റെ മാവേലി വേഷത്തിന്റെ ഏറ്റവും മഹത്തായ പ്രത്യേകത അത് പണത്തിനുവേണ്ടിയല്ല എന്നതാണ്. ഓണത്തോടുള്ള അളവറ്റ സ്‌നേഹമാണ് അദ്ദേഹത്തെ ഓരോ വര്‍ഷവും മാവേലിയാക്കുന്നത്. വേഷത്തിന് ആവശ്യമായ വസ്ത്രാലങ്കാരങ്ങളുടെ ചെലവ് മാത്രം. മറ്റു യാതൊരു പ്രതിഫലവും ഇല്ല.
'ഓണകാലത്ത് മാവേലി രാജാവായി വേഷമിട്ട് എന്റെ പ്രജകളുടെ ഹൃദയത്തില്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നു. അതാണ് എന്റെ സന്തോഷം,' മദനന്‍ മാരാര്‍ അഭിമാനത്തോടെ പറയുന്നു.

കലാജീവിതം........................✨
വാദ്യകലയിലും അഭിനയത്തിലും പ്രാവീണ്യം പ്രകടിപ്പിച്ച ഈ സര്‍വകലാവല്ലഭന്‍ സിനിമാ മേഖലയിലും തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'റോമാ', 'കുത്തൂട്ട്', 'അച്യുതന്റെ അവസാന ശ്വാസം' തുടങ്ങിയ സിനിമകളില്‍ അദ്ദേഹം അവതരിപ്പിച്ച വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. നിരവധി പരസ്യചിത്രങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്.
കലയോടൊപ്പം സമൂഹ സേവനത്തിലും മദനന്‍ മാരാര്‍ അതുല്യമായ സംഭാവനകള്‍ നല്‍കുന്നു.
ജെസിഐ, റോട്ടറി, ലയണ്‍സ് തുടങ്ങിയ സേവന സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി പങ്കെടുക്കുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങളിലുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തം പ്രശംസനീയമാണ്.
ഇത്രയും തിരക്കുകള്‍ക്കിടയിലും പയ്യന്നൂര്‍ ശ്രീപ്രഭ ഓഡിറ്റോറിയത്തിന്റെ നടത്തിപ്പ് അദ്ദേഹം വഹിക്കുന്നു. സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഈ ഇടം നിരവധി കലാകാരന്മാര്‍ക്ക് വേദിയൊരുക്കിയിട്ടുണ്ട്.

വരുന്നു രാജാവ്..............................👑
പതിവുപോലെ ഈ വര്‍ഷവും പയ്യന്നൂരിലെ മക്കളുടെ മനസ്സില്‍ മാവേലിയുടെ സ്‌നേഹഭാവം പകരാന്‍ മദനന്‍ മാരാര്‍ തയ്യാറെടുക്കുകയാണ്. മാവേലിയില്ലാത്ത ഓണാഘോഷം അചിന്തനീയമായ ഈ കാലത്ത്, മാവേലി വേഷം കെട്ടാന്‍ ആളുകളെ കിട്ടാതെ പല സ്ഥലങ്ങളും ബുദ്ധിമുട്ടുന്നു. എന്നാല്‍ പയ്യന്നൂരിന് ആ പ്രശ്‌നമില്ല. കാരണം അവിടെ മദനന്‍മാരാരുണ്ടല്ലോ.

'35 വര്‍ഷമായി ഞാന്‍ മാവേലിയാണ്. ഇനിയും വര്‍ഷങ്ങള്‍ ഈ സേവനം തുടരാന്‍ ആഗ്രഹിക്കുന്നു. പയ്യന്നൂരിന്റെ സ്‌നേഹമാണ് എന്റെ കരുത്ത്,' അദ്ദേഹം വികാരഭരിതനായി പറയുന്നു.
മദനന്‍മാരാരിലൂടെ മാവേലി മന്നന്‍ ഈ വര്‍ഷവും പയ്യന്നൂരിലെത്തും
ഭാര്യ: പരേയായ കെ.വി. കാമലാക്ഷി. മക്കളായ ധനേഷ്, ദിനേഷ് എന്നിവര്‍ പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്. മകന്റെ ഭാര്യ അഞ്ജുന
പേരക്കുട്ടികളായ ആദി, ആദിക് എന്നിവര്‍ക്കൊപ്പമാണ് താമസം.
കടപ്പാട് : കെ. സുജിത് കേരള കൗമുദി

പയ്യന്നൂർ ഡയറീസിന്റെ യൂട്യൂബ് ചാനലിൽ കാണാം
17/08/2025

പയ്യന്നൂർ ഡയറീസിന്റെ യൂട്യൂബ് ചാനലിൽ കാണാം

കേരളത്തിൽ മികച്ചത്. സംസ്ഥാനത്തിൻ്റെ ആദരം പയ്യന്നൂരിന്.മികച്ച കാർഷിക വിദ്യാലയമെന്ന ഖ്യാതിയിലേക്ക് പുഞ്ചക്കാട് സെന്റ് മേരീ...
17/08/2025

കേരളത്തിൽ മികച്ചത്. സംസ്ഥാനത്തിൻ്റെ ആദരം പയ്യന്നൂരിന്.
മികച്ച കാർഷിക വിദ്യാലയമെന്ന ഖ്യാതിയിലേക്ക് പുഞ്ചക്കാട് സെന്റ് മേരീസ് സ്കൂൾ.

അക്കാദമിക് മേഖലയിലെ മേൻമയോടൊപ്പം മണ്ണിൻ്റെ ചൂരും ചൂടും അധ്വാനത്തിൻ്റെ പാഠങ്ങളും അഭ്യസിച്ച് ഞങ്ങൾ നടന്നുകയറിയത് സംസ്ഥാനത്തെ മികച്ച കാർഷിക വിദ്യാലയമെന്ന ഖ്യാതിയിലേക്ക് .

ആത്മാർത്ഥതയുടെ പ്രതിരൂപങ്ങളായ അധ്യാപകരും PTA യും മണ്ണിനെ തൊട്ടറിഞ്ഞ കുഞ്ഞു കൈകൾക്കൊപ്പം കാർഷിക പ്രവർത്തനങ്ങളിൽ കൈമെയ് മറന്ന് പ്രവർത്തിച്ചപ്പോൾ മുന്നിൽ നിന്ന് നയിച്ചത് പയ്യന്നൂർ നഗരസഭ കൃഷിഭവൻ.

തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന സംസ്ഥാനതല കർഷക ദിനാഘോഷം കേരളത്തിൻ്റെ പ്രിയങ്കരനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരും ജനപ്രതിനിധികളും ആയിരക്കണക്കിന് ആളുകളും നിറഞ്ഞ ആഘോഷ പരിപാടിയിൽ വെച്ച് കൃഷി വകുപ്പ് മന്ത്രി ശ്രീ. പി.പ്രസാദിൽ നിന്നും സ്കൂളും കൃഷിഭവനും ചേർന്ന് അവാർഡ് സ്വീകരിച്ചു. അവാർഡ് ശില്പവും പ്രശസ്തിപത്രവും 50000 രൂപയുടെ കാഷ് അവാർഡുമാണ് സമ്മാനം.

ഈ ആദരവ് ഞങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തം ഏൽപിക്കപ്പെടുന്നതാണ്......
പ്രകൃതിയെ മറന്ന് മനുഷ്യന് നിലനിൽപില്ലെന്നും ഉൽപാദന പ്രക്രിയയിൽ പങ്കെടുക്കുക എന്നത് പൗരധർമ്മമാണെന്നും ഉള്ള ഞങ്ങളുടെ ബോധ്യം ഈ സമൂഹത്തിലും വ്യാപൃതരാക്കുവാൻ ഞങ്ങൾക്ക് ബാധ്യതയുണ്ട്. ഈ തിരിച്ചറിവാവട്ടെ ഈ വലിയ സമ്മാന നേട്ടത്തിൻ്റെ സന്ദേശം.......

ഞങ്ങളോടൊപ്പം നിന്നവർക്കും പിന്തുണ നൽകിയവർക്കും ഹൃദയംഗമമായ നന്ദി.........

✍️ ജീവൻ

17/08/2025

ഗിരീഷേട്ടന്റെ ഒരു മനോഹര ഗാനം ആസ്വദിക്കാം.

Address

Payyanur
670307

Alerts

Be the first to know and let us send you an email when Payyanur Diaries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Payyanur Diaries:

Share