Payyanur Diaries

Payyanur Diaries പയ്യന്നൂരിൻ്റെ സ്വന്തം സൗഹൃദക്കൂട്ടായ്മ.
(1)

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പെട്ടെന്ന് തീയും പുകയും ഉയർന്നു. സൈറൺ മുഴങ്ങി🔥പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ , സുരക്ഷാ മോ...
17/09/2025

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പെട്ടെന്ന് തീയും പുകയും ഉയർന്നു. സൈറൺ മുഴങ്ങി🔥

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ , സുരക്ഷാ മോക് ഡ്രിൽ സംഘടിപ്പിച്ചു.

പയ്യന്നൂർ ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷൻ, പയ്യന്നൂർ താലൂക്ക് ആശുപത്രി സംയുക്തമായി സുരക്ഷാ മോക് ഡ്രിൽ സംഘടിപ്പിച്ചു. പയ്യന്നൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിലെ സുരക്ഷാ സംവിധാനങ്ങൾ ജീവനക്കാർക്കും പൊതുജനങ്ങൾക്കും പരിചയപ്പെടുത്തുന്നതോടൊപ്പം അടിയന്തരഘട്ടങ്ങളിൽ സുരക്ഷിതമായി കെട്ടിടത്തിൽ നിന്നും രക്ഷപ്പെടുന്നതിനുള്ള മാർഗ്ഗങ്ങളും അവതരിപ്പിക്കപ്പെട്ടു. കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നവരെ റോപ്പ് റെസ്ക്യൂ സംവിധാനത്തിലൂടെ സുരക്ഷിതമായി താഴെ ഇറക്കുന്നതും അവതരിപ്പിക്കപ്പെട്ടു. അഗ്നി ശമന സേനാ പ്രവർത്തനത്തിന് സ്റ്റേഷന്‍ ഓഫീസർ രാജേഷ് സി പി നേതൃത്വം നൽകി. മെഡിക്കൽ സൂപ്രണ്ട് ഡോ: ജ്യോതി പി എം , ഡോ അനിൽ കുമാർ വി എസ് എന്നിവരും പങ്കെടുത്തു
സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ ശ്രീനിവാസൻ പി , മുരളി എൻ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ ഉന്മേഷ് കെ , രാഹുൽ പി പി ഇർഷാദ് സി കെ. ജിഷ്ണുദേവ് പി പി , ജോബി എസ് , ജിനോ ജോൺ , ജിഷ്ണു എസ് അഖിൽ എം എസ് , ഹോ ഗാർഡ്മാരായ രാജീവൻ എം, ശ്രീനിവാസൻ പിള്ള, ഗോവിന്ദൻ കെ.എം സിവിൽ ഡിഫൻസ് വളണ്ടിയർമാരായ മുസ്തഫ എസ് കെ , നിസാമുദ്ദീൻ കെ , ഹനീഫ് കെ , കൃഷ്ണൻ കെ , പ്രമോദ് കുമാർ സി , ലക്ഷമണൻ പി, ആശുപത്രി ജീവനക്കാരായ
ജാക്സൺ ഏഴിമല, ഷീബ മാറോളി, പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.

ക്ഷേത്രകല അക്കാദമി അവാർഡ്, സത്യജിത്ത് റായ് ഇന്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ സുരേഷ് അന്ന...
16/09/2025

ക്ഷേത്രകല അക്കാദമി അവാർഡ്, സത്യജിത്ത് റായ് ഇന്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ സുരേഷ് അന്നൂരിന്റെ 'കേളിപാത്രം' ഡോക്യുമെന്ററി പ്രദർശനവും അണിയറ ശില്പികൾക്കുള്ള ആദരവും അന്നൂർ മഹാത്മ സുഹൃദ് വേദിയുടെ നേതൃത്വത്തിൽ 2025 സെപ്റ്റംബർ 21 ഞായർ വൈകീട്ട് 5.30 മുതൽ അന്നൂർ കേളപ്പജി സ്മാരക വില്ലേജ് ഹാളിൽ..... എല്ലാ പ്രിയപ്പെട്ടവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു 💜

പയ്യന്നൂർ സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ പെരളം യു.പി. സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടന്നു.റോട്ടറി ക്ല...
16/09/2025

പയ്യന്നൂർ സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ പെരളം യു.പി. സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടന്നു.

റോട്ടറി ക്ലബ് പയ്യന്നൂർ , റോട്ടറി ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെയും പയ്യന്നൂർ ഐ ഫൗണ്ടേഷന്റെ സഹകരണത്തോടെയുമാണ് ഈ പരിപാടി സാക്ഷാത്കരിച്ചത്. നേത്രരോഗ വിദഗ്ദ്ധരും ഒപ്റ്റോമെട്രിസ്റ്റുകളും അടങ്ങിയ വിദഗ്ദ്ധ ടീം പൂർണ്ണമായും സജ്ജീകരിച്ച ഒരു മൊബൈൽ ഒഫ്താൽമിക് വാനിൽ (നേത്ര പരിശോധന വാനിൽ) കൂടിയാണ് പരിശോധന നടത്തിയത്.

പരിപാടിയിൽ ക്ലബ് സെക്രട്ടറി ബിപിൻ പൊയ്യിൽ സ്വാഗതം നൽകി. ക്ലബ് പ്രസിഡന്റ് അജയൻ പി.വി. അധ്യക്ഷത വഹിച്ചു. റോട്ടറി കണ്ണൂർ മിഡ് ക്ലബ്ബുകളുടെ അസിസ്റ്റന്റ് ഗവർണർ അരവിന്ദാക്ഷൻ പരിപാടി ഉദ്ഘാടനം ചെയ്തു.

സ്കൂളിന്റെ ഹെഡ്മിസ്ട്രസ് പി. ലീന, അധ്യാപകൻ പി. ജയനാരായണൻ, ജി.ജി.ആർ. സതീഷ് ബാബു, പി.ടി.എ. പ്രസിഡന്റ് പി. വിജയൻ, അനൂപ് വണ്ണാടിൽ, ശ്രീകാന്ത് മുണ്ടയാട്ട്, ബിജു കെ.വി, രാജൻ സി.പി.കെ, ദിനേശൻ പി.വി, രാജേഷ് തായമ്പത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

കടലമ്മയുടെ സമ്മാനം  കലാസൃഷ്ടിയാക്കാന്‍ കൃഷ്ണ✨ബിസിനസ് തിരക്കിനിടയിലും കടലിന്റെ സമ്മാനങ്ങളെ കലാസൃഷ്ടികളാക്കി മാറ്റാനായി ഒര...
15/09/2025

കടലമ്മയുടെ സമ്മാനം കലാസൃഷ്ടിയാക്കാന്‍ കൃഷ്ണ✨
ബിസിനസ് തിരക്കിനിടയിലും കടലിന്റെ സമ്മാനങ്ങളെ കലാസൃഷ്ടികളാക്കി മാറ്റാനായി ഒരു കൂട്ടമാളുകള്‍ക്കൊപ്പം തിരമാലകളോട് മല്ലിടുകയാണ് കണ്ണൂരിലെ പ്രശസ്ത ചിത്രകാരന്‍ കെ.കെ.ആര്‍. വെങ്ങരയുടെ മകളായ കൃഷ്ണ. എറണാകുളം വൈപ്പിന്‍ ബീച്ചില്‍ തിരകളിലൂടെ ഒഴുകിയെത്തുന്ന മരക്കഷണങ്ങള്‍ (ഡ്രിഫ്റ്റ് വുഡ്) ശേഖരിച്ചാണ് സമാന മനസ്‌കര്‍ക്കൊപ്പം കലയുടെ മിഴിവ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങളില്‍ കൃഷ്ണ പങ്കാളിയാകുന്നത്. പിതാവിന്റെ കലാഭിരുചി പാരമ്പര്യമായി ഉള്‍ക്കൊണ്ടുവെങ്കിലും, ഫാഷന്‍ ഡിസൈനിംഗിലൂടെ കണ്ണൂരിന്റെ അഭിമാനമായ കൈത്തറി പുനരുജ്ജീവിപ്പിക്കുക എന്നതാണ് കൃഷ്ണയുടെ പ്രധാന സ്വപ്നം.
വൈപ്പിന്‍ ബീച്ച് ക്ലബ്ബിലെ അംഗങ്ങളായ ആന്റണി (കാര്‍പ്പന്റര്‍), അരുണ്‍ (കപ്പല്‍ ജീവനക്കാരന്‍), സിജോ (സംരംഭകന്‍), ജസ്റ്റിന്‍ (ഡ്രൈവര്‍,? നീന്തല്‍ പരിശീലകന്‍) എന്നിവരോടൊപ്പം, തിരമാലകളുമായി മല്ലിട്ട് മരത്തടികള്‍ കരയ്ക്കു വലിച്ചെത്തിക്കുന്ന സാഹസിക പ്രവര്‍ത്തനത്തിലായിരുന്നു കഴിഞ്ഞ ദിവസം കൃഷ്ണ. തിരമാലകളില്‍നിന്ന് വലിച്ചെടുക്കുന്ന തടി, കലാസൃഷ്ടികളായി മാറി ബീച്ചിലെ സന്ദര്‍ശകര്‍ക്ക് കാഴ്ചവിരുന്നാകും. മാഹി കലാഗ്രാമം, ഫൈന്‍ ആര്‍ട്ട് കോളേജിലെ പഠനത്തിന് ചേര്‍ന്നെങ്കിലും പിന്നീട് ഫാഷന്‍ ഡിസൈനിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അമ്മ: നിഷി. സഹോദരി: കാവേരി.

സൂയി കൈത്തറിയുടെ നവോത്ഥാനം✨

കണ്ണൂര്‍ നിഫ്റ്റില്‍ ഫാഷന്‍ ഡിസൈനിംഗില്‍ ബിരുദം നേടിയ കൃഷ്ണയും സഹപാഠിയായ ഹിബ മറിയയും ചേര്‍ന്ന് സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് സൂയി. 'സൂയി' എന്ന പേര് ഹിന്ദിയില്‍ സൂചി. 2000ത്തിലധികം പ്രൊഫഷണല്‍ നെയ്ത്തുകാരെയും 100ലധികം എംബ്രോയ്ഡറി തൊഴിലാളികളായ സ്ത്രീകളെയും ഉള്‍പ്പെടുത്തി കണ്ണൂര്‍ കൈത്തറിയെയും പയ്യന്നൂര്‍ ഖാദിയെയും ആഗോള ഫാഷന്‍ മാപ്പില്‍ എത്തിക്കുകയാണ് ലക്ഷ്യം.
കൊച്ചി ലുലു ഫാഷന്‍ സ്റ്റോറില്‍നിന്ന് തുടങ്ങി ഫോര്‍ട്ട് കൊച്ചിയിലെ സ്വന്തം സ്റ്റോറിലേക്ക് വ്യാപിച്ച സൂയിയുടെ യാത്ര, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളിലൂടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ അംഗീകാരവും പുരസ്‌കാരങ്ങളും നേടി. ഇന്ന് സൂയി, കൊച്ചിയിലും ദേശീയ തലത്തിലും ശ്രദ്ധേയ സാന്നിദ്ധ്യമാണ്. ജീവിത പങ്കാളി ആര്‍ക്കിടെക്ട് ദിന്‍രൂപിനൊപ്പമാണ് കൃഷ്ണയുടെ സ്വപ്നങ്ങളുടെ പുതിയ തീരങ്ങളിലേക്കുള്ള സഞ്ചാരം.

വൈപ്പിന്‍ ബീച്ച് ക്ലബ്✨
കടലിനെക്കുറിച്ചുള്ള ഭയം മാറ്റുകയും പ്രകൃതിയോട് സൗഹൃദബോധം വളര്‍ത്തുകയും ചെയ്യുന്നതിലാണ് ശ്രദ്ധ. നീന്തല്‍ പരിശീലനം മുതല്‍ കടല്‍ത്തീര ശുചീകരണം വരെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ കടലിനോടുള്ള ബഹുമാനവും സംരക്ഷണബോധവും വളര്‍ത്തുന്നു.
✍️Sujith K

നീലിക്ക് പവർ കിട്ടിയ ഗുഹ കണ്ണൂരിലാണ്. ലോകയിലെ സൂപ്പര്‍പവര്‍ ഗുഹ ⚫കണ്ണൂരിലെ കുഞ്ഞിപ്പറമ്പ് പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേ...
12/09/2025

നീലിക്ക് പവർ കിട്ടിയ ഗുഹ കണ്ണൂരിലാണ്. ലോകയിലെ സൂപ്പര്‍പവര്‍ ഗുഹ ⚫

കണ്ണൂരിലെ കുഞ്ഞിപ്പറമ്പ്
പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുന്ന, മലയാളത്തിലെ ആദ്യ വുമണ്‍ സൂപ്പര്‍ഹീറോ സിനിമ👀 'ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര'-യിലെ നായികയ്ക്ക് സൂപ്പര്‍പവര്‍ ലഭിക്കുന്ന രഹസ്യഗുഹ കണ്ണൂരിലെ പയ്യാവൂര്‍ കുഞ്ഞിപ്പറമ്പില്‍. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത സിനിമയിലെ ഫ്‌ളാഷ്ബാക്ക് സീനിലാണ് ഗുഹയുടെ ഉള്‍വശം കാണിക്കുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് പയ്യാവൂരിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്. വടക്കന്‍ ഐതിഹ്യമാല ആസ്പദമാക്കി നിര്‍മ്മിച്ച നേ കുമാരി എന്ന ഫാന്റസി ചിത്രവും നേരത്തേ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.
പയ്യാവൂര്‍ സ്വദേശി പി. ഉമ്മറിന്റെ സ്ഥലത്തുള്ള ഈ ഗുഹയ്ക്ക് ഏകദേശം 500 മീറ്റര്‍ മുതല്‍ 15 മീറ്റര്‍ വരെയാണെങ്കിലും, ചില ഭാഗങ്ങളില്‍ അത് 1 മീറ്ററായി കുറഞ്ഞുപോകുന്നു. 1 മീറ്റര്‍ ഉയരമുള്ള ഇടങ്ങളില്‍ കാല്‍മുട്ടില്‍ ഇഴഞ്ഞു മാത്രമേ മുന്നോട്ട് പോകാനാകൂ. 150 മീറ്റര്‍ ഉള്ളിലേക്ക് നീങ്ങിയാല്‍ മുകളില്‍ തുറന്നിരിക്കുന്ന വലിയ പ്രകാശ ദ്വാരത്തിലൂടെ വെളിച്ചം പതിക്കുന്ന അപൂര്‍വ കാഴ്ചയാണ് ഹൈലൈറ്റ് 🔆

വേനല്‍ക്കാലത്ത് വിനോദസഞ്ചാരികള്‍ എത്തിച്ചേര്‍ന്നിരുന്നെങ്കിലും പൊതുവായി ഇത് വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചിട്ടില്ല. മഴക്കാലത്ത് അപകടസാധ്യത കൂടുതലായതിനാല്‍ പ്രവേശനം ബുദ്ധിമുട്ടാണ്. ഇത്തവണത്തെ മഴയില്‍ പ്രവേശന കവാടം മണ്ണിടിഞ്ഞ് തടസ്സപ്പെട്ടതോടെ സന്ദര്‍ശനം സാധ്യമല്ല.സഞ്ചാരികള്‍ക്ക് അത്രയൊന്നും പരിചിതമല്ലാത്ത കുഞ്ഞിപ്പറമ്പ് ഗുഹ, സിനിമ വന്‍ വിജയമായതോടെ സാമൂഹിക മാദ്ധ്യമങ്ങളില്‍ ഇപ്പോൾ
ചര്‍ച്ചാവിഷയമാണ്. സിനിമയിലെ ഏകദേശം, മൂന്നു നിമിഷം നീണ്ടു നില്‍ക്കുന്ന ദൃശ്യമാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീലുകളിലും സഞ്ചാരികളുടെ വ്ളോഗിലും ഗുഹ ഇടംപിടിച്ചിട്ടുണ്ട്. പ്രദേശവാസികള്‍ക്കിടയില്‍ മിനി ഗുണാ കേവ് എന്നാണ് ഗുഹ അറിയപ്പെടുന്നത്.
പാന്‍ ഇന്ത്യ തലത്തിലുള്ള ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിന് പുറത്തും വമ്പന്‍ കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും മികച്ച വിജയമാണ് നേടുന്നത്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ആണെങ്കിലും ഗുഹ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ആള്‍ സഞ്ചാരമില്ലാത്തതിനാല്‍ ഗുഹയില്‍ ഇപ്പോള്‍ നിറയെ വവ്വാലുകളാണ്.

ലൊക്കേഷന്‍ ഡീറ്റെയില്‍സ്

സ്ഥലം: പയ്യാവൂര്‍ ചന്ദനക്കാം പാറയ്ക്കടുത്ത് കുഞ്ഞിപ്പറമ്പ്, കണ്ണൂര്‍
ദൂരം: കണ്ണൂരില്‍ നിന്ന് 46 കിലോമീറ്റര്‍
റിപ്പോർട്ട്‌ : കെ സുജിത്

കാനായിയിൽ നടന്ന ഓണത്തല്ല് മുൻ എം എൽ എ ടിവി രാജേഷും ശില്പി ഉണ്ണി കാനായിയും ഏറ്റുമുട്ടുന്നു. വൈറൽ കട്ട്സ് കാണാം.
10/09/2025

കാനായിയിൽ നടന്ന ഓണത്തല്ല് മുൻ എം എൽ എ ടിവി രാജേഷും ശില്പി ഉണ്ണി കാനായിയും ഏറ്റുമുട്ടുന്നു. വൈറൽ കട്ട്സ് കാണാം.

പയ്യന്നൂർ ഡയറീസ് യൂട്യൂബ് ചാനലിലൂടെ വൺ മില്യൺ ആളുകൾ കണ്ട വീഡിയോ കാണാം ചാനലിലൂടെ...
10/09/2025

പയ്യന്നൂർ ഡയറീസ് യൂട്യൂബ് ചാനലിലൂടെ വൺ മില്യൺ ആളുകൾ കണ്ട വീഡിയോ കാണാം ചാനലിലൂടെ...

വാനരപ്പടക്ക് ഓണസദ്യ.ഇടയിലക്കാട് കാവിൽ അവിട്ടം ദിനത്തിൽ വാനരൻമാർക്ക് ഓണസദ്യ. തൂശനിലയിൽ വിഭവങ്ങൾ നിരന്നതോടെ വാനരപ്പട ഓടിയെ...
09/09/2025

വാനരപ്പടക്ക് ഓണസദ്യ.
ഇടയിലക്കാട് കാവിൽ അവിട്ടം ദിനത്തിൽ വാനരൻമാർക്ക് ഓണസദ്യ.

തൂശനിലയിൽ വിഭവങ്ങൾ നിരന്നതോടെ വാനരപ്പട ഓടിയെത്തി. ഇടയിലക്കാട് നവോദയ വായനശാലാ ഗ്രന്ഥാലയമാണ് ‘വാനരസദ്യ’ ഒരുക്കിയത്. തിരുവോണത്തിന്റെ അടുത്തദിവസം കാവിലെ വാനരന്മാരെ ഓണം ഊട്ടുന്നത് 17 വർഷമായി നാട്ടുകാരുടെ സഹായത്തോടെ ബാലവേദി കുട്ടികൾ ആണ്.

മനുഷ്യരോട് ഇണക്കം കാട്ടുന്ന മുപ്പതിൽപരം വാനരന്മാർ കാവിലുണ്ട്. സാധാരണ ഇലയിൽ ഭക്ഷണം ഒരുക്കി ‘പപ്പീ’ എന്നു നീട്ടിവിളിക്കുമ്പോഴാണ് വാനരക്കൂട്ടം എത്തുക. ഇത്തവണ മുക്കാൽ മണിക്കൂർ മുൻപേ എല്ലാവരും റെഡി. തീൻമേശയിലെ ഇലകളിൽ ഉപ്പിടാത്ത ചോറാണ് ആദ്യം വിളമ്പിയത്. പിന്നെ പഴങ്ങളുടെ വരവായി. 18 ഓളം വിഭവങ്ങൾ ഇലകളിൽ നിരന്നു. കാവിലെത്തുന്ന സഞ്ചാരികൾ നൽകുന്ന പലതരം ഭക്ഷണങ്ങൾ വാനരന്മാരുടെ പ്രത്യുൽപാദന ശേഷിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഓണത്തിനുള്ള വാനരസദ്യയ്ക്ക് തുടക്കമിട്ടത്. മാത്രമല്ല, ആഘോഷങ്ങൾ എല്ലാ ജീവജാലങ്ങളുടെയും അവകാശമാണെന്ന സന്ദേശംകൂടി നൽകുന്നുണ്ട്.
2 പതിറ്റാണ്ടിലധികം വാനരക്കൂട്ടത്തെ സംരക്ഷിച്ച ചാലിൽ മാണിക്കം അമ്മ കുട്ടികളുടെ സംഘത്തിനു കൈമാറിയതാണ് വിഭവങ്ങൾ.

ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണുഗോപാലൻ, പരിസ്ഥിതി പ്രവർത്തകൻ ആനന്ദൻ പേക്കടം, ഗ്രന്ഥാലയം പ്രസിഡന്റ് കെ. സത്യവ്രതൻ, സെക്രട്ടറി വി.കെ.കരുണാകരൻ, ബാലവേദി കൺവീനർ എം. ബാബു, വി. റീജിത്ത്, എം. ഉമേശൻ, പി.വി.സുരേശൻ, വി. ഹരീഷ്, കെ.വി.രമണി, വി.വി.സിന്ധു, സി. ജലജ എന്നിവരുടെ നേതൃത്തിൽ ആണ് പരിപാടി നടന്നത്.
ഫോട്ടോ ക്രെഡിറ്റ്സ് : പ്രദീപ്‌ വെള്ളൂർ

05/09/2025

പയ്യന്നൂരിന്റെ ഗുണ്ടൽപേട്ട് എന്നാണ് സ്വാമിമുക്കിനെ ഇന്ന് അറിയപ്പെടുന്നത്. ഈ ഓണക്കാലം പൂവസന്തം തീർത്ത് സ്വാമിമുക്ക്.

കരിവെള്ളൂരിലെ യൂട്യൂബ് താരങ്ങൾ വൈറലാണ്."എടാ മോനെ രഞ്ജീ ഞാനും ഉണ്ടെടാ നിൻ്റെ കൂടെ നമുക്ക് ഒരുമിച്ച് അഭിനയിക്കാടാ"  കരിവെള...
05/09/2025

കരിവെള്ളൂരിലെ യൂട്യൂബ് താരങ്ങൾ വൈറലാണ്.
"എടാ മോനെ രഞ്ജീ ഞാനും ഉണ്ടെടാ നിൻ്റെ കൂടെ നമുക്ക് ഒരുമിച്ച് അഭിനയിക്കാടാ" കരിവെള്ളൂർ നിടുവപ്പുറത്തെ പി.വി.തമ്പായി സഹോദരൻ്റെ പുത്രൻ കെ.രഞ്ജിത്തിനോട് തൻ്റെ ആഗ്രഹം പറഞ്ഞപ്പോൾ മടിച്ചു നിൽക്കാതെ വല്ല്യമ്മയെ ഒപ്പം ചേർത്തു.
എഴുപത്തി മൂന്നാം വയസിൽ സമൂഹ മാധ്യമങ്ങളിൽ മുഖം കാണിച്ച് പ്രായത്തെ തോൽപ്പിക്കുകയാണ് തമ്പായി.

ഒരു വർഷം മുൻപാണ് രഞ്ജിത്തും സുഹൃത്തുക്കളും നേരം പോക്കിന് സമൂഹമാധ്യമത്തിൽ ഹാസ്യത്തിന് പ്രാധാന്യം നൽകി റീൽസ് ആരംഭിച്ചത്. ക്യാമറയ്ക്ക് മുന്നിൽ മുഖം കാണിക്കണമെന്ന വല്ല്യമ്മയുടെ ആഗ്രഹം രഞ്ജിത്ത് സാധിച്ചു കൊടുത്തു.

ആനുകാലിക വിഷയങ്ങളും സംഭവങ്ങളും ഉൾപ്പെടുത്തിയാണ് റീൽ ഒരുക്കുന്നത്. തമ്പായിയും രഞ്ജിത്തും അമ്മയും മകനുമായിട്ടാണ് കാഴ്ചകാർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. നൂറിലധികം റീൽസിൽ വേഷമിട്ട് തമ്പായി ഇപ്പോൾ നാട്ടിൽ വൈറലായിരിക്കുകയാണ്.

നാടകീയത ഇല്ലാതെ നാട്ടിൻപ്പുറത്തെ നാടൻ സംഭാഷണ ശൈലി കൊണ്ട് പ്രേക്ഷക ഹൃദയത്തിൽ തമ്പായി ഇടം പിടിച്ചു. കൂക്കാനം ഗവ. യുപി സ്കൂൾ, കരിവെള്ളൂർ നോർത്ത് എയുപി സ്കൂൾ എന്നിവിടങ്ങളിലെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തത് തമ്പായിയാണ്. ഒട്ടേറെ കൂട്ടായ്മയുടെ പരിപാടികൾക്കും തമ്പായിക്ക് ക്ഷണം ലഭിച്ചു. മനസ്സിൽ യൗവനം നിറച്ച് സമൂഹ മാധ്യമങ്ങളിലൂടെ തമ്പായിയുടെ യാത്ര തുടരും. കൂടുതൽ റീൽസുകൾക്കായി കാത്തിരിക്കാം.
റിപ്പോർട്ട്‌ : മിഥുൻ കരിവെള്ളൂർ

സഹപാഠികളുടെ കൂട്ടായ്മയിൽ ചെയ്ത ഓണപ്പാട്ട് "ഓണപ്പുലരി"വൈറലാകുന്നു.നിരവധി കലാകാരന്മാരുടെ നിരതന്നെ ഉണ്ട് കരിവെള്ളൂർ ഹൈസ്കൂള...
05/09/2025

സഹപാഠികളുടെ കൂട്ടായ്മയിൽ ചെയ്ത ഓണപ്പാട്ട് "ഓണപ്പുലരി"
വൈറലാകുന്നു.
നിരവധി കലാകാരന്മാരുടെ നിരതന്നെ ഉണ്ട് കരിവെള്ളൂർ ഹൈസ്കൂളിലെ 1994 എസ്. എസ്. എൽ. സി ബാച്ച് ആയ ഒരുവട്ടം കൂടിയിൽ.ഒട്ടനവധി കവിതകളും കഥകളും എഴുതി ശ്രദ്ധേയനായ സജീവൻ വൈക്കത്താണ് ഓണപ്പാട്ടിന്റെ രചയിതാവ്. ശബ്ദമാധുര്യം കൊണ്ട് ജനമനസുകളെ കീഴടക്കികൊണ്ടിരിക്കുന്ന പ്രമോദ് ആണൂർ ഗാനം ആലപിച്ചിരിക്കുന്നു. വീഡിയോ സംവിധാനം ചെയ്ത് എഡിറ്റ് ചെയ്തിരിക്കുന്നത് നിരവധി പരസ്യ ചിത്രങ്ങൾ ചെയ്ത് പ്രശസ്തനായ ഹരീഷ് യു. കൊഴുമ്മൽ. നിർമ്മാണം ബിസിനസ്സ് രംഗത്ത് തിളങ്ങി നിൽക്കുന്ന രഞ്ജിത്ത് എലഗൻഡ്. ഈ മൂന്നു സഹപാഠികളുടെ സൗഹൃദത്തിൽ പിറന്ന ഗാനത്തിന്റെ സംഗീതം നിർവഹിച്ചത് കൃഷ്ണ ലാൽ കൊല്ലം. ഇദ്ദേഹം നിരവധി സിനിമകൾക്ക് വേണ്ടി സംഗീതം ചെയ്തിട്ടുണ്ട്.കോറസ് പാടിയിരിക്കുന്നത് യുവഗായിക തീർത്ഥ ജയൻ. ഫൈനൽ മിക്സിങ് &സൗണ്ട് റെക്കോർഡിങ് അനൂപ് വൈറ്റ് ലാൻഡ് പയ്യന്നൂർ. ഓണപ്പാട്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ പതിനായിരങ്ങൾ കണ്ട് വൈറലായി മാറിയിരിക്കുന്നു. ഈവർഷം പുറത്തിറങ്ങിയ ഓണപ്പാട്ടുകളിൽ മികച്ചു നിൽക്കുന്ന ഗാനം തന്നെയാണ് ഓണപ്പുലരി. കരിവെള്ളൂർ പോലുള്ള ഗ്രാമത്തിൽ നിന്നുംഇത്തരത്തിലുള്ള ഒരുഗാനം ഉണ്ടായതിൽ നമുക്ക് അഭിമാനിക്കാം.

2025 -26 വർഷത്തെ ജേസീസ്പരിസ്ഥിതിമിത്ര പുരസ്‌കാരം പി പി രാജന്. പയ്യന്നൂർ ജേസീസ് ഏർപ്പെടുത്തിയ ജേസീസ് പരിസ്ഥിതിമിത്ര പുരസ്...
05/09/2025

2025 -26 വർഷത്തെ ജേസീസ്
പരിസ്ഥിതിമിത്ര പുരസ്‌കാരം
പി പി രാജന്.
പയ്യന്നൂർ ജേസീസ് ഏർപ്പെടുത്തിയ ജേസീസ് പരിസ്ഥിതിമിത്ര പുരസ്‌കാരം
പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കുഞ്ഞിമംഗലത്തെ കണ്ടൽ വന സംരക്ഷണ മുന്നണി നേതൃനിരയിലെ പോരാളിയുമായ താമരം കുളങ്ങരയിലെ പി.പി. രാജന് നൽകും. അയ്യായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബർ ആദ്യവാരത്തിൽ പെരുമ്പ പുഴയോരം കണ്ടൽവനത്തിൽ പരിസ്ഥിതി പ്രവർത്തക കൂട്ടായ്മയിൽ പുരസ്കാരം സമ്മാനിക്കുമെന്ന് പ്രസിഡൻ്റ് സന്ദീപ് ഷേണായി , പ്രമോദ് പുത്തലത്ത്, ടി.എ. രാജീവൻ എന്നിവർ അറിയിച്ചു.

സാമൂഹ്യ രംഗത്ത് വിശിഷ്യ പരിസ്ഥിതി രംഗത്തെ നിറസാന്നിധ്യവും ആ രംഗത്തെ അർപ്പിത സേവകനുമാണ് പി. പി രാജൻ. കുഞ്ഞിമംഗലം മാങ്ങ കൂട്ടായ്മയുടെ നേതൃത്വത്തിൽ നമ്മളിൽ നിന്ന് അന്യം നിന്ന് പോകുന്ന നാട്ടുമാങ്ങയുടെ സംരക്ഷണത്തിൻ്റെ മുന്നണി പോരാളിയുമാണ് ഈ പ്രകൃതി സ്നേഹി. പ്രകൃതിക്ക് വെല്ലുവിളി ഉയരുമ്പോൾ മുഖം നോക്കാതെ പ്രതികരിക്കുന്ന പി.പി. രാജൻ പരിസ്ഥിതി മേഖലയിലെ വേറിട്ട മുഖമാണ്. കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന് വേണ്ടി നടത്തിയ പ്രവർത്തനങ്ങളും ഇടപെടലും എടുത്തു പറയേണ്ടതാണ്.

Address

Payyanur
670307

Alerts

Be the first to know and let us send you an email when Payyanur Diaries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Payyanur Diaries:

Share