Nammude Payyanur നമ്മുടെ പയ്യന്നൂർ

  • Home
  • India
  • Payyanur
  • Nammude Payyanur നമ്മുടെ പയ്യന്നൂർ

Nammude Payyanur നമ്മുടെ പയ്യന്നൂർ പയ്യന്റെ ഊര്..അഥവാ പയ്യന്നൂർ....

പയ്യന്നൂർ നഗരസഭ വെള്ളൂർ ചാമക്കാവ് നവീകരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തുപയ്യന്നൂർ-വെള്ളൂർ ചാമക്കാവ് ഭഗവതി ക്ഷേത്രത്...
16/08/2025

പയ്യന്നൂർ നഗരസഭ വെള്ളൂർ ചാമക്കാവ് നവീകരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പയ്യന്നൂർ-വെള്ളൂർ ചാമക്കാവ് ഭഗവതി ക്ഷേത്രത്തോടനുബന്ധിച്ചുള്ള ചാമക്കാവിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി പയ്യന്നൂർ നഗരസഭയും കേരള സ്റ്റേറ്റ് ജൈവ വൈവിധ്യ ബോർഡും ചേർന്ന് തയ്യാറാക്കിയ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം കേരള സ്റ്റേറ്റ് ജൈവ വൈവിധ്യ ബോർഡ് സെക്രട്ടറി ഡോ: വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വെള്ളൂർ ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ
നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത അദ്ധ്യക്ഷത വഹിച്ചു.
പയ്യന്നൂർ നഗരസഭ ബി.എം.സി. കൺവീനർ ബി.വിജയൻ അദ്ധ്യക്ഷത പദ്ധതി വിശദീകരിച്ചു.
വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, കൗൺസിലർമാരായ ടി.ദാക്ഷായണി, കെ.കെ.ഫൽഗുനൻ, ഇ.ഭാസ്ക്കരൻ, ഇ.കരുണാകരൻ, ചാമക്കാവ് ട്രസ്റ്റി ബോർഡ് ചെയർമാൻ പി.കെ. രമേശൻ, എക്സിക്യുട്ടീവ് ഓഫീസർ കൃഷ്ണവർമ്മരാജ,നഗരസഭ ക്ലീൻ സിറ്റി മാനേജർ പി.പി. കൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് കുമാർ എം.പി. വെള്ളൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ, ഹെഡ് മിസ്ട്രസ് സി.സരള എന്നിവർ സംസാരിച്ചു.

മലബാർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കാവിന് 8.5 ഏക്കർ വിസ്തൃതിയുണ്ട്. വെള്ളൂർ ഗ്രാമത്തിന്റെ ഭൂഗർഭ ജലനിരപ്പ് നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഈ കാവാണ്. ഈ പ്രദേശത്ത് കാരുടെ ആരോഗ്യ സംരക്ഷണത്തിനാവശ്യമായ ഔഷധ സസ്യങ്ങൾ ലഭ്യമാക്കുന്നതും ഈ കാവ് തന്നെയാണ്. മരങ്ങളും, പൂച്ചെടികളും, പക്ഷികളും, മൃഗങ്ങളും, പൂമ്പാറ്റകളും, സൂക്ഷ്മ ജീവികളും കൊണ്ട് സമ്പന്നമാണ് ചാമക്കാവ്.
കാവിന്റെ നിലവിലുള്ള ജൈവവൈവിധ്യം നിലനിർത്തിക്കൊണ്ട് കാവിൻ്റെ പൈതൃകം വിളിച്ചോതുന്ന തരത്തിലുള്ള പദ്ധതികളാണ് നഗരസഭയുടെ നേതൃത്വത്തിൻ നടപ്പിലാക്കുന്നത്. ജൈവ വേലി നിർമ്മാണം, ഔഷധ - വൃക്ഷ തൈകൾ വെച്ച് പിടിപ്പിക്കൽ, ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കൽ, തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്.

നാശോന്മുഖമായികൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥകളെ പുന:സ്ഥാപിക്കുന്നതിനായി വിവിധ പദ്ധതികളാണ്
നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നത്.നഗരസഭയിലെ പൊതുകുളങ്ങളും, ജലാശയങ്ങളും സംരക്ഷിക്കുന്നതിനുള്ള
വിവിധ പദ്ധതികൾ നടപ്പിലാക്കി. തുടർപ്രവർത്തനം എന്ന നിലയിലാണ് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻ്റെ സഹകരണത്തോടെ 5 ലക്ഷം രൂപ ചിലവിൽ ജൈവ വൈവിധ്യത്തിൻ്റെ കലവറയായ വെള്ളൂർ ചാമക്കാവിൻ്റെ സംരക്ഷണത്തിനും പദ്ധതി തയ്യാറാക്കിയതെന്ന് ചെയർപേഴ്സൺ കെ.വി. ലളിത പറഞ്ഞു.

വെള്ളൂർ ചാമക്കാവ് നവീകരണത്തിനായി പദ്ധതിയൊരുങ്ങുന്നു.പയ്യന്നൂർ-വെള്ളൂർ ചാമക്കാവ് ഭഗവതി ക്ഷേത്രത്തോടനുബന്ധിച്ചുള്ള ചാമക്കാ...
13/08/2025

വെള്ളൂർ ചാമക്കാവ് നവീകരണത്തിനായി പദ്ധതിയൊരുങ്ങുന്നു.

പയ്യന്നൂർ-വെള്ളൂർ ചാമക്കാവ് ഭഗവതി ക്ഷേത്രത്തോടനുബന്ധിച്ചുള്ള ചാമക്കാവിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി പയ്യന്നൂർ നഗരസഭയും കേരള സ്റ്റേറ്റ് ജൈവ വൈവിധ്യ ബോർഡും ചേർന്ന് പദ്ധതി തയ്യാറാക്കുന്നു.

മലബാർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കാവിന് 8.5 ഏക്കർ വിസ്തൃതിയുണ്ട്. വെള്ളൂർ ഗ്രാമത്തിന്റെ ഭൂഗർഭ ജലനിരപ്പ് നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഈ കാവാണ്. ഈ പ്രദേശത്ത് കാരുടെ ആരോഗ്യ സംരക്ഷണത്തിനാവശ്യമായ ഔഷധ സസ്യങ്ങൾ ലഭ്യമാക്കുന്നതും ഈ കാവ് തന്നെയാണ്. മരങ്ങളും, പൂച്ചെടികളും, പക്ഷികളും, മൃഗങ്ങളും, പൂമ്പാറ്റകളും, സൂക്ഷ്മ ജീവികളും കൊണ്ട് സമ്പന്നമാണ് ചാമക്കാവ്. കാവിനോടനുബന്ധിച്ച് ഒരു പഴയ കുളവുമുണ്ട്. വരാൽ, മുസു,കയ്ച്ചൽ, വാള തുടങ്ങിയ നാടൻ മത്സ്യങ്ങൾ ഇവിടെയുണ്ട്. കാവിന്റെ ജൈവവൈവിധ്യം നിലനിർത്തിക്കൊണ്ട് പൂർവ്വസ്ഥിതിയിലാക്കാനുള്ള പദ്ധതിയാണ് നഗരസഭയുടെ നേതൃത്വത്തിൻ നടപ്പിലാക്കുന്നത്. ജൈവ വേലി നിർമ്മാണം, ഔഷധ - വൃക്ഷ തൈകൾ വെച്ച് പിടിപ്പിക്കൽ, ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കൽ എന്നീ പ്രവർത്തനങ്ങൾ ആദ്യഘട്ടത്തിൽ നടത്തും.

പുനരുദ്ധാരണ പ്രവൃത്തിയുടെ ഉദ്ഘാടനം ആഗസ്ത് 15 ന് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് സെക്രട്ടറി ഡോ.വി.ബാലകൃഷ്ണൻ നിർവ്വഹിക്കും. വെള്ളൂർ സ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങിൽ
നഗരസഭ ചെയർ പേഴ്സൺ കെ.വി. ലളിത അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, ജൈവ വൈവിധ്യ ബോർഡ് അംഗങ്ങൾ, ചാമക്കാവ് ഭഗവതി ക്ഷേത്രം ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

ഇതിന്റെ ഭാഗമായി നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിതയുടെ നേതൃത്വത്തിൽ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ടി.എസ്.ജി. അംഗം ഡോ.രതീഷ് നാരായണൻ ചാമക്കാവ് സന്ദർശിച്ചു. പയ്യന്നൂർ നഗരസഭ ചെയർ പേഴ്സൺ ശ്രീമതി കെ.വി.ലളിത, നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, നഗരസഭ, കൗൺസിലർ ടി. ദാക്ഷയണി, സെക്രട്ടറി എം.കെ.ഗിരീഷ്, ക്ലീൻസിറ്റി മാനേജർ പി.പി. കൃഷ്ണൻ, നഗരസഭ ബി.എം.സി.കൺവീനർ ബി.വിജയൻ എന്നിവർ ഒപ്പം ചേർന്നു.

നാശോന്മുഖമായികൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥകളെ പുന:സ്ഥാപിക്കുന്നതിനായി വിവിധ പദ്ധതികളാണ്
നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നത്.നഗരസഭയിലെ പൊതുകുളങ്ങളും, ജലാശയങ്ങളും സംരക്ഷിക്കുന്നതിനുള്ള
വിവിധ പദ്ധതികൾ നടപ്പിലാക്കി. തുടർപ്രവർത്തനം എന്ന നിലയിലാണ് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻ്റെ സഹകരണത്തോടെ ജൈവ വൈവിധ്യത്തിൻ്റെ കലവറയായ വെള്ളൂർ ചാമക്കാവിൻ്റെ സംരക്ഷണത്തിനും പദ്ധതി ഒരുക്കിയത്.

പയ്യന്നൂർ കോളേജിൽ ഹോളി ആഘോഷത്തിനിടെ കൂട്ടയടി: പോലീസ് കേസെടുത്തു___________________________പയ്യന്നൂര്‍ കോളേജ് ക്യാംപസിൽ ഹ...
15/03/2025

പയ്യന്നൂർ കോളേജിൽ ഹോളി ആഘോഷത്തിനിടെ കൂട്ടയടി: പോലീസ് കേസെടുത്തു

___________________________

പയ്യന്നൂര്‍ കോളേജ് ക്യാംപസിൽ ഹോളിയാഘോഷത്തിൻ്റെ മറവിൽ ഏറ്റുമുട്ടിയ ജൂനിയർ - സീനിയർ വിദ്യാർത്ഥികൾക്കെതിരെ പൊലിസ് കേസെടുത്തു.ഇന്നലെ നടന്ന ഹോളി ആഘോഷത്തിനിടെയാണ് സംഭവം. സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ത്ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്. ചായം പുരട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞുഏറ്റുമുട്ടുകയായിരുന്നു.

ഹോളിയുടെ ഭാഗമായി കോളേജില്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഒന്നാം വർഷ വിദ്യാർത്ഥികളും രണ്ടാം വർഷ വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിനിടെ ഒന്നാം വര്‍ഷ ഹിന്ദി വിദ്യാര്‍ത്ഥിയായ അര്‍ജുനാണ് പരിക്കേറ്റത്. വാരിയെല്ലിന് സാരമായി പരിക്കേറ്റ അര്‍ജുനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂർ ഗവ മെഡിക്കൽ കോളജിൽ ആറ് ലിഫ്റ്റുകളിൽ പ്രവർത്തിക്കുന്നത് ഒരു ലിഫ്റ്റ് മാത്രം:ദുരിതപ്പടികൾ കയറി രോഗികളും കൂട്ടിരിപ്പ...
05/03/2025

കണ്ണൂർ ഗവ മെഡിക്കൽ കോളജിൽ ആറ് ലിഫ്റ്റുകളിൽ പ്രവർത്തിക്കുന്നത് ഒരു ലിഫ്റ്റ് മാത്രം:ദുരിതപ്പടികൾ കയറി രോഗികളും കൂട്ടിരിപ്പുകാരും

പരിയാരം: കണ്ണൂർ ഗവ മെഡിക്കൽ കോളജിൽ ആറ് ലിഫ്റ്റുകളിൽ പ്രവർത്തിക്കുന്നത് ഒരു ലിഫ്റ്റ് മാത്രം .പണി തുടങ്ങി രണ്ട് വർഷം കഴിഞ്ഞിട്ടും പൂർത്തിയാകാത്ത നാല് ലിഫ്റ്റുകളും പണി പൂർത്തിയായ രണ്ട് ലിഫ്റ്റുകളുമാണ് ഇവിടെയുള്ളത് .ഇതിൽ ഒന്നു തകരാർ ആയിട്ട് മൂന്നാഴ്ചയോളമായി. ബാക്കിയുള്ള ഒരേ ഒരു ലിഫ്റ്റാണ് രോഗികളും, കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും അടക്കമുളളവർ ഉപയോഗിക്കുന്നത്. അതു കൊണ്ട് തന്നെ വൻ ദുരിതമാണ് ഇവർ അനുഭവിക്കുന്നത്. ലിഫ്റ്റിൽ കേറാൻ ഇവിടെ വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്.നിലവിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ലിഫ്റ്റുകൾ പുതിയതായി സ്ഥാപിച്ചതാണെങ്കിലും അടിക്കടി ഇത് പണിമുടക്കുന്നത് പതിവാണെന്ന് ആശുപത്രി ജീവനക്കാർ തന്നെ പറയുന്നു.അത്യാഹിത വിഭാഗവും, ഓപ്പറേഷൻ റൂം, ലേബർ റൂം പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് പണിമുടക്കുന്നത് വലിയ പ്രതിസന്ധിയാണ് ഇവിടെ സൃഷ്ടിക്കുന്നത്.ഗുണനിലവാരം കുറഞ്ഞ നിർമ്മാണ രീതിയാണ് പുതിയ ലിഫ്റ്റു പെട്ടെന്ന് തകരാറിലായതെന്ന ആരോപണവും ഉയരുന്നുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ ലിഫ്റ്റുകൾ പണിമുടക്കിയിരുന്നു. ഇടിമിന്നൽ കാരണമാണ് ഇത് തകരാറായത് എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. അതിന് ശേഷവും അടിക്കടി ഉണ്ടാകുന്ന തകരാറുകളും അവ ശരിയാക്കാൻ എടുക്കുന്ന കാലതാമസവും ദിവസേന ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും എത്തുന്ന മെഡിക്കൽ കോളജിൽ വൻ ദുരിതമാണ് ഉണ്ടാക്കുന്നത്.

പയ്യന്നൂർ പുതിയ ബസ്റ്റാൻ്റ് നിർമ്മാണം മാർച്ച്  16 ന് ആരംഭിക്കുംപുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ...
03/03/2025

പയ്യന്നൂർ പുതിയ ബസ്റ്റാൻ്റ് നിർമ്മാണം മാർച്ച് 16 ന് ആരംഭിക്കും

പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും..

പയ്യന്നൂർ നഗരസഭയുടെ സ്വപ്ന പദ്ധതിയായ പുതിയ ബസ്റ്റാൻ്റിൻ്റെ രണ്ടാം ഘട്ട പ്രവൃത്തി ഉദ്ഘാടനം 2025 മാർച്ച് 16 ന് കേരള സംസ്ഥാന പുരാവസ്തു- തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കും. പയ്യന്നൂർ എം.എൽ.എ. ടി.ഐ. മധുസൂദനൻ അദ്ധ്യക്ഷത വഹിക്കും.

പ്രവൃത്തി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നിർവ്വഹണ ഏജൻസിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ടർ ബൊസൈറ്റി എഞ്ചിനിയർമാർ നഗരസഭയിലെത്തി ചെയർപേഴ്സൺ കെ.വി. ലളിതയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവർത്തന നടപടികൾ സ്വീകരിച്ചു.

നേരത്തെ നിർമ്മാണ പ്രവൃത്തി ആരംഭിച്ച ബസ്റ്റാൻ്റിൻ്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനം 5 കോടി രൂപ നഗരസഭയുടെ തനത് ഫണ്ട് വിനിയോഗിച്ചാണ് നിർമ്മിക്കുന്നത്.
നിർമ്മാണ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് ആധുനിക രീതിയിലുള്ള പുതിയ ബസ്റ്റാൻ്റിൻ്റെ നിർമ്മാണ ചുമതല നൽകിയിട്ടുള്ളത്.
ലെവലിംഗ്, മറ്റ് അനുബന്ധ പ്രവൃത്തികൾ നാളെ തന്നെ ആരംഭിക്കുമെന്നും, മാർച്ച് 16 ന് മന്ത്രി ഉദ്ഘാടനം ചെയ്ത് നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്ന ബസ്റ്റാൻ്റ്
സമയ ബന്ധിതമായി തന്നെ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കാൻ കഴിയുമെന്നും ചെയർപേഴ്സൺ പറഞ്ഞു.

നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.വിശ്വനാഥൻ, കൗൺസിലർ ബി. കൃഷ്ണൻ, ഊരാളുങ്കൽ ലേബർ കോൺട്രാക്ടർ ബിൽഡിംഗ്സ് ജനറൽ മാനേജർ രാജീവൻ ടി.പി, പ്രൊജക്ട് എഞ്ചിനിയർ ഷിനോജ് രാജൻ, ലീഡർ ജയപ്രകാശൻ, നഗരസഭ എഞ്ചിനിയർ അനീഷ്.കെ , ഓവർസിയർ പ്രജീഷ് ബാബു എന്നിവർ പങ്കെടുത്തു.

പയ്യന്നൂർ റെയിൽവേ പ്ലാറ്റ്ഫോമിലെ ടീ സ്റ്റാൾ പൂട്ടി;60 സ്ക്വയർ ഫീറ്റിലുള്ള ടീ സ്റ്റാളിന് വാടക 52,000 രൂപ,കണ്ണീരോടെ കുടുംബ...
02/03/2025

പയ്യന്നൂർ റെയിൽവേ പ്ലാറ്റ്ഫോമിലെ ടീ സ്റ്റാൾ പൂട്ടി;60 സ്ക്വയർ ഫീറ്റിലുള്ള ടീ സ്റ്റാളിന് വാടക 52,000 രൂപ,കണ്ണീരോടെ കുടുംബം

_നമ്മുടെ പയ്യന്നൂർ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പ്രവേശിക്കുവാൻ
_https://chat.whatsapp.com/HdlMqAh7A4w0f85HW05fFA_
___________________________

പ്ലാറ്റ്ഫോമിന്റെ ഒരറ്റത്ത് 60 സ്ക്വയർ ഫീറ്റിലുള്ള ടീ സ്റ്റാളിന് പ്രതിമാസ വാടക 52,000 രൂപ. റെയിൽവേ സ്റ്റേഷനിൽ 87 വർഷം ടീ സ്റ്റാൾ നടത്തിയ കുടുംബം റെയിൽവേയുടെ അവഗണനയെത്തുടർന്നു സ്റ്റാൾ പൂട്ടി പ്ലാറ്റ്ഫോമിൽ നിന്ന് കണ്ണീരോടെ ഇറങ്ങി. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ 1938ൽ ടീ സ്റ്റാൾ തുടങ്ങിയ കുടുംബത്തിലെ ഇപ്പോഴത്തെ ലൈസൻസി ടി.പി.രുക്മിണി അമ്മയുടെ മക്കളാണ് കണ്ണീരുമായി ഇന്നലെ പ്ലാറ്റ് ഫോം വിട്ടത്.1938ലാണ് റെയിൽവേ സ്റ്റേഷനിൽ ടീ സ്റ്റാൾ തുടങ്ങിയത്. അവരുടെ പിന്മുറക്കാരായ ബന്ധുക്കൾ നല്ല രീതിയിൽ ടീ സ്റ്റാൾ നടത്തി.

ടി.പി.പ്രകാശനും ടി.പി.ദിനേശനും ഉൾപ്പെട്ട കുടുംബമാണ് സ്റ്റാൾ നടത്തി വന്നത്. റെയിൽവേ സ്റ്റേഷൻ കവാടത്തിൽ പൂമുഖപടിയിൽ എന്ന പോലെ നിന്നിരുന്ന ടീ സ്റ്റാൾ സ്റ്റേഷൻ വികസന ഭാഗമായി ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലെ 12, 13 ബോഗികളുടെ സ്ഥാനത്തേക്ക് മാറ്റി. അവിടെ റെയിൽവേ ചെറിയൊരു സ്ഥലത്ത് അടിത്തറ നിർമിച്ചത് അതിന് മുകളിൽ ടീ സ്റ്റാൾ നിർമിക്കാനാണ് ലൈസൻസിയോട് നിർദേശിച്ചത്. അവിടെ സ്റ്റാൾ നിർമിച്ച് ടീ സ്റ്റാൾ പ്രവർത്തനം തുടങ്ങിയെങ്കിലും കാര്യമായ വിൽപന നടന്നില്ല.

പുതിയ കേന്ദ്രത്തിലേക്ക് മാറിയപ്പോഴും പ്രതിമാസം 52,000 രൂപ വാടക നൽകണം. അത്രയും വാടക നൽകാനുള്ള വരുമാനം ലഭിക്കുന്നില്ല. വാടക കുറച്ച് തരണമെന്ന ആവശ്യവും റെയിൽവേ പരിഗണിച്ചില്ല.മാസങ്ങളായി ലൈസൻസി ഉടമ സ്വന്തം പോക്കറ്റിൽ നിന്ന് റെയിൽവേക്ക് പണം നൽകേണ്ട സ്ഥിതി വന്നു. മുന്നോട്ട് പോകാൻ കഴിയാതെ റെയിൽവേ അധികൃതരെ രേഖാമൂലം അറിയിച്ച് ഫെബ്രുവരി 28ന് ടീ സ്റ്റാൾ പൂട്ടി സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ നിന്നിറങ്ങി.

31/01/2025

രാമവില്യം കഴകം - 1999 ലെ പെരുങ്കളിയാട്ടം

ഏഴിലോട് നാഷണൽ ഹൈവേയിൽ അപകടം_____19/11/24_______ _നമ്മുടെ പയ്യന്നൂർ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പ്രവേശിക്കുവാൻhttps://chat...
19/11/2024

ഏഴിലോട് നാഷണൽ ഹൈവേയിൽ അപകടം

_____19/11/24_______
_നമ്മുടെ പയ്യന്നൂർ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പ്രവേശിക്കുവാൻ
https://chat.whatsapp.com/DV3Y2qxustiCh2J8OzV9IN

ഏഴിലോട് നാഷണൽ ഹൈവേയിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയടിച്ച് അപകടം. ഏഴിലോട് മാരുതി പോപ്പുലർ ഷോറൂമിന്റെ മുൻപിലാണ് അപകടം ഉണ്ടായത്.ഓട്ടോ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു

കണ്ടോത്ത് ശ്രീ കൂർബാ ഭഗവതി ക്ഷേത്ര ഉൽസവത്തിൽ നടത്തിവരാറുള്ള വെടിക്കെട്ടു  ഈ വർഷം ഒഴിവാക്കി___________________________നീല...
16/11/2024

കണ്ടോത്ത് ശ്രീ കൂർബാ ഭഗവതി ക്ഷേത്ര ഉൽസവത്തിൽ നടത്തിവരാറുള്ള വെടിക്കെട്ടു ഈ വർഷം ഒഴിവാക്കി

___________________________

നീലേശ്വരം വീരർകാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടതിൻ്റെ പശ്ചാത്തലത്തിൽ കണ്ടോത്ത് ശ്രീ കൂർബാ ഭഗവതി ക്ഷേത്ര ഉൽസവത്തിന് നടത്തിവരാറുള്ള വെടിക്കെട്ടു കൾ ഇത്തവണ ഒഴിവാക്കാൻ ക്ഷേത്ര ആചാരക്കാരും വാല്യക്കാരും സംക്രമദിനമായ ഇന്ന് ക്ഷേത്ര പടിപ്പുരയിൽ നിന്ന് തീരുമാനമെടുത്തു. 2025 ജനുവരി 9 മുതൽ 12 വരെയാണ് ഇത്തവണത്തെ ക്ഷേത്ര ഉൽസവം

15/11/2024

കണ്ണൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവത്തിന് മുന്നോടിയായി പയ്യന്നൂർ ടൗണിൽ നടന്ന വിളംബര ഘോഷയാത്ര

പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആരാധനാ ഉത്സവം നാളെമുതൽ______________ നമ്മുടെ പയ്യന്നൂർ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പ...
15/11/2024

പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആരാധനാ ഉത്സവം നാളെമുതൽ

______________
നമ്മുടെ പയ്യന്നൂർ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പ്രവേശിക്കുവാൻ
https://chat.whatsapp.com/DV3Y2qxustiCh2J8OzV9IN

പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആരാധനാ ഉത്സവം 16 മുതൽ 30 വരെ നടക്കും. വിവിധ ആധ്യാത്മിക കലാസാംസ്കാരിക പരിപാടികൾ ഉണ്ടാകും. 16-ന് വൈകീട്ട് അഞ്ചരയ്ക്ക് വനിതാ കമ്മിറ്റിയുടെ മെഗാ തിരുവാതിരകളിയും ഏഴിന് സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനവും നടക്കും. ടി.ഐ. മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിക്കും.

കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയാകും. രാത്രി രാമചരിതം നൃത്തനിശ. 17, 18, 19 ദിവസങ്ങളിൽ തായമ്പക, ഫ്ലൂട്ട് ഫ്യൂഷൻ ഗാനമേള, ഓട്ടൻതുള്ളൻ, പെണ്ണൊരുമ മെഗാഷോ, കഥകളി. 20-ന് രാത്രി ഒൻപതിന് ‘യാനം’ നാടകം.

21-ന് തായമ്പക, തത്ത്വമസി നൃത്ത പരിപാടി, 22-ന് തായമ്പക, രാത്രി ഒൻപതിന് ഗാനമേള, 23-ന് രാത്രി കോഴിക്കോട് സങ്കീർത്തനയുടെ ‘വെളിച്ചം’ നാടകം, 24-ന് വൈകീട്ട് ഏഴിന് തായമ്പക, രാത്രി ഒൻപതിന് ടോപ്പ് സിംഗർ ഫെയിം ശ്രീനന്ദ് നയിക്കുന്ന ഗാനമേള, 25-ന് രാത്രി നൃത്തലയം, 26-ന് രാത്രി ‘മിഠായിത്തെരുവ്’ നാടകം.

27-ന് രാത്രി ഉരിയാട്ട് പെരുമ നാടൻപാട്ട് മെഗാഷോ, 28-ന് വൈകീട്ട് ഏഴിന് പഞ്ചാരിമേളം, ഇരട്ടത്തായമ്പക, രാത്രി ഒൻപതിന് പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ നടക്കുന്ന പാണ്ടിമേളം.. 29-ന് വൈകീട്ട് ഏഴിന് തായമ്പകയും രാത്രി ഒമ്പതിന് ശ്രീഗുരുവായൂരപ്പനും പൂന്താനവും നാടകവും അരങ്ങേറും. സമാപന ദിനമായ 30-ന് ഉച്ചക്ക് 12-ന് ആയിരങ്ങൾക്ക് പ്രസാദ ഊട്ട് നല്കും. രാത്രി ഒൻപതിന് ദുർഗ വിശ്വനാഥ് നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റോടെ സാംസ്കാരിക പരിപാടികൾക്ക് തിരശ്ശീല വീഴും. രാത്രി 11-ന് കളത്തിലരിയോടെ ആരാധനാ ഉത്സവത്തിന് സമാപിക്കും.

വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കാൻ ആറ് പാർക്കിങ് കേന്ദ്രങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ദിവസവും ക്ഷേത്രത്തിലെത്തുന്നവർക്ക് അന്നദാനമുണ്ട്. പത്രസമ്മേളനത്തിൽ ചെയർമാൻ എം.കെ. ഉണ്ണികൃഷ്ണൻ, ജനറൽ കൺവീനർ കെ.വി. സുനിൽകുമാർ ഭാരവാഹികളായ എ. വിജയൻ, മോഹനൻ പുറച്ചേരി, എം. വിമല, ടി.എ. രഞ്ജിനി, സി.കെ. ദിനേശൻ, ഹേമന്ത് ചുന്ദ്രൻ, ടി.എ. രാജു, യു.കെ. മനോഹരൻ എന്നിവർ പങ്കെടുത്തു.ആധ്യാത്മിക കലാസാംസ്കാരിക പരിപാടികൾ

Address

Payyanur
670307

Alerts

Be the first to know and let us send you an email when Nammude Payyanur നമ്മുടെ പയ്യന്നൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share