31/03/2026
ഭക്തിയുടെ മറവിലെ കൊടുംചൂഷണം: 1500 കോടിയുടെ ആസ്തിയും രഹസ്യ ക്യാമറകളുമായി നാസിക്കിലെ കപട സ്വാമി
പ്രാർത്ഥിക്കാനും ആത്മീയ ഉപദേശങ്ങൾക്കും എത്തുന്ന വിശ്വാസികളെ ഭയപ്പെടുത്തിയും ചൂഷണം ചെയ്തും നാസിക്കിൽ വിലസിയ 'ആൾദൈവം' അശോക് കുമാർ ഖരാട്ടിന്റെ ഇരുണ്ട സാമ്രാജ്യത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
കേവലമൊരു പീഡനക്കേസ് എന്നതിലുപരി, കോടികളുടെ അവിഹിത സമ്പാദ്യവും അധോലോക ബന്ധങ്ങളും ഉന്നത രാഷ്ട്രീയ സ്വാധീനവുമുള്ള ഒരു വൻകിട ക്രിമിനൽ ശൃംഖലയാണ് അന്വേഷണ സംഘം ഇപ്പോൾ പൊളിച്ചടുക്കുന്നത്.
📌രഹസ്യ ക്യാമറകളും അശ്ലീല വീഡിയോകളുടെ ശേഖരവും
മർച്ചന്റ് നേവി മുൻ ഉദ്യോഗസ്ഥനും നാസിക്കിലെ ഈശനേശ്വർ മഹാദേവ ക്ഷേത്ര ട്രസ്റ്റിയുമായ ഖരാട്ടിന്റെ താവളത്തിൽ നിന്നും പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെടുത്തത് നൂറോളം അശ്ലീല വീഡിയോകൾ അടങ്ങിയ പെൻഡ്രൈവുകളാണ്.
ജ്യോതിഷ ഉപദേശങ്ങൾ തേടിയെത്തുന്ന സ്ത്രീകളെ, ഭർത്താവിനെതിരെ ദുർമന്ത്രവാദം ചെയ്യുമെന്ന് ഭയപ്പെടുത്തിയാണ് ഇയാൾ കീഴ്പ്പെടുത്തിയിരുന്നത്.
ഈ പീ.ഡ.ന ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി വീണ്ടും ബ്ലാക്ക്മെയിൽ ചെയ്യുന്നതായിരുന്നു ഇയാളുടെ സ്ഥിരം രീതി.
📌ഗ.ർ.ഭി.ണി.യെ.പ്പോലും വെറുതെവിട്ടില്ല; പുറത്തുവരുന്നത് പൈശാചികത
തുടർച്ചയായി 3 വർഷം പീ.ഡി.പ്പി.ച്ചു.വെ.ന്ന 35-കാരിയുടെ ധീരമായ വെളിപ്പെടുത്തലിന് പിന്നാലെയാണ് കഴിഞ്ഞ 18-ന് ഈ കപട സ്വാമി പോലീസിന്റെ പിടിയിലാകുന്നത്.
ഇതിന് പിന്നാലെ ഇയാളുടെ മുൻ ജീവനക്കാരനും അതിക്രൂരമായ മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തി.
തന്റെ ഭാര്യ 7 മാസം ഗർഭിണിയായിരിക്കെ ഖരാട്ട് അവരെ പീ.ഡി.പ്പി.ച്ചു.വെ.ന്നാ.ണ് പുതിയ പരാതി.
നിലവിൽ ഇയാൾക്കെതിരെ ആറ് പീ.ഡ.ന.ക്കേ.സു.ക.ളും ഭീഷണിപ്പെടുത്തി പണം തട്ടിയതിന് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് ലാപ്ടോപ്പുകൾക്കും മൊബൈൽ ഫോണുകൾക്കും പുറമെ, ഒരു റിവോൾവറും 21 തിരകളും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
📌1500 കോടിയുടെ സാമ്രാജ്യം; ഭരണസിരാകേന്ദ്രങ്ങളെ വിറപ്പിച്ച് അവിശുദ്ധ ബന്ധങ്ങൾ
ആത്മീയത വിറ്റ് ഇയാൾ സമ്പാദിച്ചത് 1500 കോടി രൂപയാണെന്ന് കണ്ടെത്തിയതോടെ ആദായനികുതി വകുപ്പും ബെനാമി ഇടപാടുകളിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കളുമായും മന്ത്രിമാരുമായും ഇയാൾക്ക് അടുത്ത ബന്ധമാണുള്ളത്.
ഖരാട്ടുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് മഹാരാഷ്ട്ര വനിതാ കമ്മിഷൻ അധ്യക്ഷ രുപാലി ചാകൻകർക്ക് കഴിഞ്ഞ ദിവസം രാജിവെക്കേണ്ടി വന്നത് ഇതിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
മഹാരാഷ്ട്ര ഡിജിപി സദാനന്ദ് ദാത്തെയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കുന്നത്.
ഈ മാസം 29 വരെ പോലീസ് കസ്റ്റഡിയിലുള്ള ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാനോ പരാതികൾ അറിയിക്കാനോ അന്വേഷണ സംഘം രണ്ട് ഹെൽപ്പ്‌ലൈൻ നമ്പറുകൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്