MalayaliPeringode

MalayaliPeringode മലയാളി
from
പെരിങ്ങോട്

CPI(M) കാരുടെ നിഷ്കളങ്കതയും കുട്ടിത്തവും ചില നേരത്ത് കണ്ടാൽ നമ്മുക്ക് തന്നെ അവരോട് ഒരു വല്ലാത്ത അനുകമ്പ തോന്നും. വ്യത്യസ...
19/07/2025

CPI(M) കാരുടെ നിഷ്കളങ്കതയും കുട്ടിത്തവും ചില നേരത്ത് കണ്ടാൽ നമ്മുക്ക് തന്നെ അവരോട് ഒരു വല്ലാത്ത അനുകമ്പ തോന്നും. വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങൾ പേറുന്നവർ പോലും തങ്ങളെ കുറിച്ച് നല്ലത് മാത്രമേ പറയാൻ പാടുള്ളു എന്നാഗ്രഹിക്കുന്ന അത്രയും നിഷ്കളങ്കമായ മനസ്സാണ് അവർക്ക്. അതുകൊണ്ട് തന്നെ " ഞാൻ RSS നെതിരെയും CPI(M) നെതിരെയും പോരാടുന്നത് ആശയത്തിന്റെ അടിസ്ഥാനത്തിലാണെന്ന്" രാഹുൽ ഗാന്ധി പറഞ്ഞപ്പോഴേക്കും കമ്മ്യൂണിസ്റ്റ് കാരുടെ വികാരം വ്രണപ്പെട്ടു.

രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും CPI(M) നോട്‌ ആശയപരമായ വിയോജിപ്പുണ്ടെന്ന് ഈ പാവങ്ങൾ ഇപ്പോഴാണോ മനസ്സിലാക്കുന്നത്? ഇന്ത്യൻ ഭരണഘടന ബൂർഷ്വാ ഭരണഘടനയാണ് എന്ന് വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് യുക്തിയല്ല കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും നയിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരുടെ സാമ്പത്തിക പ്രത്യയശാസ്ത്രമല്ല കോൺഗ്രസിന്റേത്. Caste struggle നും മുകളിൽ Class struggle നെ സ്ഥാപിക്കുന്ന കമ്മ്യൂണിസ്റ്റ് ആശയം രാഹുൽ ഗാന്ധി പിന്തുടരുന്നില്ല. ദേശീയതയെ കുറിച്ചും മതേതരത്തെ കുറിച്ചും കമ്മ്യൂണിസത്തിന്റെയും കോൺഗ്രസിന്റെയും ആശയങ്ങൾ വ്യത്യസ്തമാണ്. എന്തിനേറെ ജനാധിപത്യത്തെ കുറിച്ച് പോലും ഇരു പ്രസ്ഥാനങ്ങൾക്കും ആശയപരമായി രണ്ട് കാഴ്ചപ്പാടാണ് നിലവിലുള്ളത്. ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ആശയപരമായ വിയോജിപ്പുകൾ CPI(M) നോട്‌ കോൺഗ്രസ് പ്രസ്ഥാനത്തിനും രാഹുൽ ഗാന്ധിക്കുമുണ്ട്. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒരു സംസ്ഥാനത്ത് വന്ന് രാഹുൽ അത്‌ പറയുമ്പോഴേക്കും CPI(M) കാർക്ക് ഇത്രയും വികാരം വ്രണപ്പെടേണ്ട കാര്യമില്ല എന്നതാണ് വാസ്തവം.

RSS നെയും സിപിഐ(എം) നെയും സമീകരിച്ചു എന്നൊക്കെ പറഞ്ഞാണ് പുതിയ വിലാപങ്ങൾ. രാജ്യത്തെ ഇടത് - വലത് ആശയ സ്പെക്ട്രങ്ങളിൽ നിൽക്കുന്ന രണ്ട് പ്രസ്ഥാനങ്ങളോട് താൻ നടത്തുന്നത് ആശയപരമായ പോരാട്ടമാണെന്ന് centrist പാത പിന്തുടരുന്ന ഒരു പ്രസ്ഥാനത്തിന്റെ നേതാവ് പറയുന്നത് രണ്ട് പേരെയും സമീകരിക്കലാണ് എന്ന് മനസിലാക്കുന്നത് ഒരു തരം അതിവായനയാണ്. രാഹുൽ ഗാന്ധി കോൺഗ്രസ് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ ജന്മനസുകളിൽ എത്തിക്കാനുള്ള പോരാട്ടം നടത്തുമ്പോൾ അതിനിടയിൽ മറ്റ് ആശയധാരകളോട് പോരാടേണ്ടത് അനിവാര്യതയാണ്. രാഹുലിന്റെ വിമർശനം ദേശീയതലത്തിലുള്ള സിപിഐമ്മിനെക്കാൾ കേരളത്തിലെ പാർട്ടിയെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് കരുതേണ്ടത്. ഞങ്ങൾക്കെതിരെ തിരഞ്ഞെടുപ്പിൽ മത്സരിച്ചോളൂ പക്ഷേ ഞങ്ങളെ വിമർശിക്കരുതേ എന്ന നയമാണ് സിപിഐഎമ്മിനെ നയിക്കുന്നതെങ്കിൽ പാവങ്ങളോട് സഹതാപം തോന്നിയിട്ട് പോലും കാര്യമില്ല.

ഇനി ദേശീയതലത്തിൽ RSS നെ നേരിടുന്നതിനിടയ്ക്ക് ഇങ്ങനെയൊക്കെ പറയാമോ എന്ന വിഷമം ആണെങ്കിൽ സഖാക്കൾ ഒരു ആത്മപരിശോധന നടത്തേണ്ട സമയമാണ്. കഴിഞ്ഞ ദശാബ്ദത്തിൽ മോദി സർക്കാരിനെതിരെ ഒരു രാഷ്ട്രീയ പ്രസ്ഥാനം നടത്തിയ ഏറ്റവും വലിയ മൂവ്മെന്റ് ആയിരുന്നു ഭാരത് ജോഡോ യാത്ര. അതിനെ നിഷ്കളങ്കരായ സിപിഐ(എം) കാർ വിശേഷിപ്പിച്ചത് 'കണ്ടെയ്നർ ജാഥ' എന്നാണ്. കുറച്ചുംകൂടി പിന്നിലേക്ക് പോയാൽ രാഹുലിനെ പരിഹസിക്കാൻ സംഘികൾ പപ്പു വിളികളുമായി എത്തിയപ്പോൾ കേരളത്തിൽ അതിന്റെ അമൂൽ ബേബി വേർഷൻ ഇറക്കിയത് ഇതേ CPI(M) ആണ്. അവർക്കിപ്പോൾ രാഹുൽ ഗാന്ധിക്ക് അവരോട് ആശയപരമായ വിയോജിപ്പുണ്ടെന്ന് പറയുമ്പോൾ സങ്കടം താങ്ങാൻ കഴിയുന്നില്ലത്രേ. മാറിയിരുന്നു കരഞ്ഞോളൂ എന്ന് മാത്രമേ നിഷ്കളങ്കരോട് പറയാനുള്ളു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുലും പ്രിയങ്കയും സർക്കാരിനെതിരെ വിമർശനവുമായി പ്രചാരണത്തിന് എത്തിയാൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ തടയാനുള്ള മുൻകരുതൽ മാത്രമാണ് സിപിഐ(എം) ന്റെ ഇപ്പോഴത്തെ വിലാപകാവങ്ങൾക്ക് പിന്നിൽ!

— Adarsh HS

Sandeep.G.Varier  ❤️💙
19/07/2025

Sandeep.G.Varier ❤️💙

😓😓😓
19/07/2025

😓😓😓

ധീരയായ ഭരണാധികാരിയുടെ വിപ്ലവകരമായ തീരുമാനത്തിന് ഇന്ന് 56 വയസ്സ്.14 സ്വകാര്യ ബാങ്കുകളെ ദേശസാൽക്കരിച്ചുകൊണ്ടുള്ള പ്രധാനമന്...
19/07/2025

ധീരയായ ഭരണാധികാരിയുടെ വിപ്ലവകരമായ തീരുമാനത്തിന് ഇന്ന് 56 വയസ്സ്.

14 സ്വകാര്യ ബാങ്കുകളെ ദേശസാൽക്കരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ സുപ്രധാനമായ തീരുമാനമുണ്ടാവുന്നത് 1969 ജൂലൈ 19നാണ്. ദശലക്ഷക്കണക്കിന് സാധാരണക്കാരേയും ഗ്രാമീണരേയും ബാങ്കിംഗ് സേവനങ്ങളുടെ പരിധിയിലേക്ക് കൊണ്ടുവരികയും സ്വന്തം ലാഭത്തിനപ്പുറം രാജ്യത്തിന്റെ വളർച്ചാലക്ഷ്യങ്ങൾക്കൊപ്പം ബാങ്കിംഗ് സ്ഥാപനങ്ങളെ അണിനിരത്തുകയും ചെയ്തത് ഈ ബാങ്ക് ദേശസാൽക്കരണമാണ്.

അര നൂറ്റാണ്ടിനിപ്പുറവും ഇന്നും സ്വാതന്ത്ര്യാനന്തരം ഈ രാജ്യത്തെ ഗുണപരമായി സ്വാധീനിച്ച ഭരണകൂട നടപടികളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ട ഒരു സ്ഥാനം ബാങ്ക് ദേശസാൽക്കരണത്തിനുണ്ട്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിൽ അതിനുള്ള പങ്കിനേക്കുറിച്ചുള്ള വിവിധ ദിശകളിൽ നിന്നുള്ള ചർച്ചകൾ ഇന്നും അവസാനിച്ചിട്ടില്ല.

1969 നു മുൻപ് വൻകിട സ്വകാര്യ ബാങ്കുകൾ വായ്പകളനുവദിച്ചിരുന്നത് കൂടുതലും അവരുടെ ഉടമകളുടേയും മറ്റ് സമ്പന്നരുടേയും ബിസിനസ് താത്പര്യങ്ങൾക്ക് മാത്രമായിരുന്നു. വെറും 2 ശതമാനമായിരുന്നു കാർഷിക മേഖലക്ക് ലഭിച്ചിരുന്ന ബാങ്ക് വായ്പ. എന്നാൽ, ഹരിതവൽക്കരണത്തിലൂടെ വലിയ കാർഷിക വിപ്ലവം ലക്ഷ്യം വച്ച് മുന്നോട്ടുപോവുന്ന രാജ്യത്തെ സംബന്ധിച്ച് കാർഷിക മേഖലക്കുള്ള ബാങ്കിംഗ് പിന്തുണ പലമടങ്ങ് വർദ്ധിപ്പിക്കേണ്ടിയിരുന്നു. ഇതായിരുന്നു സ്വകാര്യ ഉടമസ്ഥതയിൽ നിന്ന് പൊതുമേഖലയിലേക്ക് ബാങ്കുകളെ കൊണ്ടുവരാനുള്ള തീരുമാനത്തിന് പിന്നിലെ പ്രധാന പ്രചോദനം. 1990കളാവുമ്പോഴേക്കും കാർഷിക മേഖലക്കുള്ള വായ്പ 15%ഓളമായി ഉയർന്നുവെന്നത് ദേശസാൽക്കരണത്തിന്റെ ഗുണഫലമാണ്.

ദേശസൽക്കരണത്തിന് മുൻപ് ഗ്രാമീണ മേഖലയിൽ ബാങ്കിംഗ് സേവനങ്ങൾ പരിമിതമായിരുന്നു എന്നും കാണണം. കേവലം 7,219 ബാങ്ക് ബ്രാഞ്ചുകൾ മാത്രമാണ് അന്ന് രാജ്യത്തുണ്ടായിരുന്നത്. സ്വാഭാവികമായും അതിലെ മഹാഭൂരിപക്ഷവും പ്രവർത്തിച്ചിരുന്നത് വൻ നഗരങ്ങളിലും ഇടത്തരം പട്ടണങ്ങളിലുമായിരുന്നു. എന്നാൽ ദേശസാൽക്കരണത്തിന് ശേഷം ഗ്രാമീണ മേഖലയിലേക്ക് ബാങ്കിംഗ് പ്രവർത്തനം ആവേശത്തോടെ വ്യാപിച്ചു. പിന്നീടുള്ള കാൽ നൂറ്റാണ്ടുകൊണ്ട് ബാങ്ക് ബ്രാഞ്ചുകളുടെ എണ്ണം എട്ടിരട്ടിയായി വർദ്ധിച്ചു.

ഒട്ടും എളുപ്പമായിരുന്നില്ല പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ഈ തീരുമാനമെടുക്കാൻ. സമ്പന്ന വ്യവസായി വർഗ്ഗം മാത്രമായിരുന്നില്ല എതിർപക്ഷത്ത്. സംഘ് പരിവാറിന്റെ അന്നത്തെ രാഷ്ട്രീയ പാർട്ടിയായ ജനസംഘവും രാജഗോപാലാചാരിയുടേയും മറ്റും സ്വതന്ത്ര പാർട്ടി എന്ന കക്ഷിയുമെല്ലാം പാർലമെന്റിൽ ബാങ്ക് ദേശസാൽക്കരണ ബില്ലിനെ എതിർത്തു. മൊറാർജി ദേശായിയേപ്പോലുള്ള കോൺഗ്രസിലെ ഒരു വിഭാഗവും തുടക്കത്തിൽ എതിർപ്പുമായി ഉണ്ടായിരുന്നു. ധനമന്ത്രിയായിരുന്ന മൊറാർജിയെ തൽസ്ഥാനത്തു നിന്ന് മാറ്റിയതിന് ശേഷമാണ് ബാങ്ക് ദേശസാൽക്കരണ തീരുമാനം ഇന്ദിരാഗാന്ധി നടപ്പാക്കിയത്. പിന്നീട് നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിലും കോൺഗ്രസ് പിളർപ്പിലുമെല്ലാം ബാങ്ക് ദേശസാൽക്കരണം ഒരു സ്വാധീനഘടകമായി മാറി.

ബാങ്ക് ഭരണത്തിലെ രാഷ്ട്രീയ നിയന്ത്രണത്തിന്റെയും വർദ്ധിച്ച കിട്ടാക്കടങ്ങളുടേയുമൊക്കെ പേരിൽ പലപ്പോഴും വിമർശന വിധേയമായിട്ടുണ്ടെങ്കിലും ഇന്ത്യാ ചരിത്രത്തിലെ നിർണ്ണായകമായ ഒരു സാമ്പത്തിക തീരുമാനമായി 1969ലെ ബാങ്ക് ദേശസാൽക്കരണം ഇന്നും ചർച്ച ചെയ്യപ്പെടുന്നു എന്നത് തന്നെയാണ് അതിന്റെ പ്രസക്തിയേയും പ്രാധാന്യത്തേയും വിളിച്ചോതുന്നത്.

- വി.ടി.ബൽറാം

തൃശൂരിൽ സ്‌കൂളിൽ മൂർഖൻ പാമ്പ്, കണ്ടത് മേശക്കുള്ളിൽ; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
18/07/2025

തൃശൂരിൽ സ്‌കൂളിൽ മൂർഖൻ പാമ്പ്, കണ്ടത് മേശക്കുള്ളിൽ; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

18/07/2025

ഇജ്ജാദി ദുഷ്ടമനസ്സുള്ളവരെയാണല്ലോ പലരും വലിയ സംഭവമാക്കി അവതരിപ്പിക്കുന്നത്! 🤬

KFC എന്നു വെച്ചാൽ കെന്റക്കി ഫ്രൈഡ് ചാണകം എന്നോ മറ്റോ ആണോ... 😬
18/07/2025

KFC എന്നു വെച്ചാൽ കെന്റക്കി ഫ്രൈഡ് ചാണകം എന്നോ മറ്റോ ആണോ... 😬

നേതാക്കൾ... Rahul Gandhi ❤️VT Balram ❤️Uma Thomas ❤️
18/07/2025

നേതാക്കൾ...

Rahul Gandhi ❤️
VT Balram ❤️
Uma Thomas ❤️

😳😳😳
18/07/2025

😳😳😳

18/07/2025

1947 ആഗസ്റ്റ് 15
സ്വാതന്ത്ര്യ ദിനം
ആണ്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചുവെന്ന പരാതിയുമായി 16 വയസുകാരിയുടെ കുടുംബം; വെന്റിലേറ്റർ സൗകര്യമില്ലെന്ന് പ...
18/07/2025

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചുവെന്ന പരാതിയുമായി 16 വയസുകാരിയുടെ കുടുംബം; വെന്റിലേറ്റർ സൗകര്യമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചെന്ന് ആരോഗ്യമന്ത്രിക്ക് പരാതി നൽകി

പൂച്ച മരിക്കുമ്പോൾ വീടും കൂടെ മരിക്കുന്നു.ഒരു കുഞ്ഞു നോവ് മനസ്സിൽ കൊള്ളിയാൻ പോലെ മിന്നിമറഞ്ഞു... By ആസിഫ് തൃശൂർ
18/07/2025

പൂച്ച മരിക്കുമ്പോൾ വീടും കൂടെ മരിക്കുന്നു.

ഒരു കുഞ്ഞു നോവ് മനസ്സിൽ കൊള്ളിയാൻ പോലെ മിന്നിമറഞ്ഞു...

By ആസിഫ് തൃശൂർ

Address

Peringode

Alerts

Be the first to know and let us send you an email when MalayaliPeringode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MalayaliPeringode:

Share