News Scan News

News Scan News വാർത്തകളും വിശേഷങ്ങളും സത്യസന്ധമായി പെരിന്തൽമണ്ണയിലെയും പരിസര പഞ്ചായത്തുകളിലെയും വാർത്തകളും വിശേഷങ്ങളും സത്യസന്ധമായി വേഗത്തിൽ കൃത്യതയോടെ

17/05/2025
17/05/2025

കാണാതെ പോകരുത് ഈ സ്നേഹക്കരുതൽ
NewsScan News
News Scan News
NewsScan Perinthalmanna
The Help
TROMA

ആറ്റുനോറ്റു കാത്തിരുന്ന് കോടികൾ മുടക്കി റോഡ് പണിയുന്നു. പണിതാൽ ഉടനെ വെട്ടിക്കീറുന്നു. ഇത് ശരിയോ?വെങ്ങാട് അങ്ങാടിപ്പുറം റ...
16/05/2025

ആറ്റുനോറ്റു കാത്തിരുന്ന് കോടികൾ മുടക്കി റോഡ് പണിയുന്നു. പണിതാൽ ഉടനെ വെട്ടിക്കീറുന്നു. ഇത് ശരിയോ?

വെങ്ങാട് അങ്ങാടിപ്പുറം റോഡ് ടാറിങ് കഴിഞ്ഞതിനു ശേഷം ഇത് മൂന്നാം തവണയാണ് സൈഡ് മാന്തുന്നത് . ഈ സംഭവം നിസ്സഹായനായി നോക്കി നിൽക്കുന്ന നാട്ടുകാരൻ :!!.

16/05/2025

'ജീവന്റെ ഒരു തരിയെങ്കിലും ബാക്കിവച്ചു തിരികെ തരാമായിരുന്നല്ലൊ. ഞങ്ങളവനെ പൊന്നുപോലെ നോക്കിയേനെ'- മകന്റെ അപ്രതീ....

16/05/2025

ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡയെ ദുബായിൽ കൊലപ്പെടുത്തിയത് ആൺസുഹൃത്തായ അബിൻ ലാൽ മോഹൻലാൽ. കരാമയിലെ മത്സ്യ...

16/05/2025

കോളറ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

16/05/2025

സ്‌കൂള്‍ ബസുകളില്‍ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്നസ് മുതലായവ സംബന്ധിച്ച് മോട്ടര്‍വാഹന വകുപ്പ് നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. സ്വകാര്യബസുകളില്‍ കുട്ടികളെ കയറ്റിയില്ലെങ്കില്‍ കര്‍ശന നടപടി എടുക്കും. ഓട്ടോ, ടാക്സി, വാന്‍, പ്രൈവറ്റ് ബസ് എന്നിവയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള യാത്ര ഉറപ്പാക്കുന്നതിനു ബന്ധപ്പെട്ട അധികാരികള്‍ ചർച്ച നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

Read : https://mnol.in/0wrtek1
Key Focus of Kerala's School Admission Event: Kerala's school admission festival will be inaugurated by CM Pinarayi Vijayan. Minister emphasizes strict safety guidelines for student transportation and school infrastructure.

16/05/2025

നെടുമ്പാശേരി ∙ ഇടവഴിയിലൂടെ വേഗത്തിൽ പാഞ്ഞുപോയ കാറിന്റെ ബോണറ്റിൽ അള്ളിപ്പിടിച്ചു കിടക്കുന്ന യുവാവിന്റെ ഉച്ച.....

16/05/2025

അഭിനയമികവിന് അന്തർദേശീയ അംഗീകാരം, മികച്ച നടനുള്ള പുരസ്ക്കാരം നേടി - ഇത് വെട്ടുക്കിളി പ്രകാശിന്റെ അഭിമാനനിമിഷം ♥️🤗

ഹൃദയം നിറഞ്ഞ അഭിനനന്ദങ്ങൾ 👍😊

ബാങ്കോക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 2024 എഡിഷനിൽ നിന്നാണ് വെട്ടുക്കിളി പ്രകാശ് സ്വന്തമാക്കിയത്.മാവിലൻ ഗോത്ര സമുദായത്തിന്റെ കഥ പറയുന്ന ഒങ്കാറ എന്ന സിനിമയിലൂടെയാണ് മികച്ച ആഖ്യാന നടനുള്ള പുരസ്ക്കാരം ഇദ്ദേഹം നേടിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അമ്പത്തിയഞ്ചോളം ചിത്രങ്ങളിൽ നിന്ന് ക്ലാസിക് മത്സര വിഭാഗത്തിൽ പ്രശസ്ത ജോർജിയൻ - പെറു സിനിമാ സംവിധായകൻ മനന ജേഷ്വാലിയുടെ നേതൃത്വത്തിലുളള ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.

വടക്കൻ കേരളത്തിൽ ജീവിക്കുന്ന ഗോത്രവിഭാഗമായ മാവിലൻ സമുദായത്തിന്റെ തെയ്യം,മംഗലം കളി, പാരമ്പര്യ സംഗീതം, ഒപ്പം അവരുടെ ജീവിതവും ആചാരാനുഷ്ടാനങ്ങൾക്കും പ്രാധാന്യം നൽകിയ ചിത്രം മാവിലൻ സമുദായക്കാരുടെ സംസാരഭാഷയായ മർക്കോടിയിലാണ് നിർമ്മിച്ചിരിക്കുന്നത്.

മലയാള സിനിമ ഇപ്പോൾ വേണ്ടവിധത്തിൽ ഉപയോഗിക്കാത്ത നടന്മാരിൽ ഒരാളാണ് വെട്ടുക്കിളി പ്രകാശ്.1987 ൽ തീർത്ഥം എന്ന സിനിമയിലൂടെയാണ് വെട്ടുക്കിളി പ്രകാശ് സിനിമയിലേക്ക് എത്തുന്നത്.എന്നോടിഷ്ടം കൂടാമോ എന്ന സിനിമയിലെ വെട്ടുക്കിളി എന്ന കഥാപാത്രമാണ് പ്രകാശിനെ പ്രസിദ്ധനാക്കിയത്.ഇസബെല്ലാ, കിഴക്കൻ പത്രോസ്, പുതുക്കോട്ടയിലെ പുതുമണവാളൻ, യാത്രക്കാരുടെ ശ്രദ്ധക്ക്, അച്ചുവിന്റെ അമ്മ,പുള്ളി, അദൃശ്യ ജാലകങ്ങൾ തുടങ്ങി അൻപതോളം സിനിമകളുടെ ഭാഗമായി ഇദ്ദേഹം.

മലയാള സിനിമയിൽ ഇനിയും മികച്ച സിനിമകളുടെ ഭാഗമാവാൻ പ്രകാശേട്ടന് സാധിക്കട്ടെ.നല്ല കഥാപാത്രങ്ങൾ തേടി എത്തട്ടെ



16/05/2025

*മലിനജലം കൊണ്ട് പൊറുതിമുട്ടി ചാത്തനല്ലൂർ നിവാസികൾ*

*പെരിന്തൽമണ്ണ:* പെരിന്തൽമണ്ണ മുനിസിപ്പിലിറ്റിയിലെ ചീരട്ടമണ്ണ, മുട്ടുങ്ങൽ അങ്ങാടിപ്പുറം പഞ്ചായത്തിലെ ചാത്തനല്ലൂർ, ഏറാന്തോട് ഭാഗത്തുമുള്ള ചെറുപുഴയുടെ ഇരു കരകളിലും ജീവിക്കുന്നവരാണ് തോട്ടിലൂടെ ഒഴുകുന്ന മലിനജലം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നത്. വേനൽ കാലമായാൽ കറുത്ത നിറത്തിൽ ദുർഗന്ധത്തോടുകൂടിയ വെള്ളമാണ് തോട്ടിലൂടെ ഒഴുകുന്നത്.

മുൻകാലങ്ങളിൽ ആളുകൾ കുളിക്കാനും, തുണിയലക്കാനും, കുട്ടികളെ നീന്തൽ പഠിപ്പിക്കാനും കാർഷിക ആവശ്യങ്ങൾക്കുമൊക്കെ ഉപയോഗിച്ചിരുന്ന തോട് ഈ അടുത്ത കാലത്താണ് മലിനമായിത്തുടങ്ങിയത്. ഇപ്പോൾ തോടിനോട് ചേർന്നുള്ള വീടുകളിലെ കിണറുകളിലെ വെള്ളവും മലിനമായിത്തുടങ്ങിയിട്ടുണ്ട്. ചാത്തനല്ലൂർ ഭാഗത്ത് മാത്രം ഇരുന്നൂറ്റി അൻപതോളം വീടുകൾ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന രണ്ട് കുടിവെള്ള പദ്ധതികളുടെ കിണറുകൾ ഈ തോടിനോട് ചേർന്നാണുള്ളത്. അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷൻ, എഫ് സി ഐ ഗോഡൗൺ എന്നിവിടങ്ങളിലേക്ക് വെള്ളത്തിനുപയോഗിക്കുന്ന കിണറുകളും ഈ തോടിനോട് ചേർന്നാണ്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ ആറാട്ടുകടവിലേക്ക് എത്തുന്നതും ഇതേ തോടാണ്‌.

പെരിന്തൽമണ്ണ നഗരത്തിലെ തട്ടുകടകൾ മുതൽ ചെറുതും വലുതുമായ കെട്ടിടങ്ങളും സ്ഥാപനങ്ങളും അവരുടെ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മലിനജലം അഴുക്കുചാലിലേക്ക് ഒഴുക്കുന്നത് തോട്ടിലേക്ക് എത്തുന്നു. കക്കൂസ് മാലിന്യം വലിക്കുന്ന വലിയ വാഹനങ്ങൾ രാത്രിയുടെ മറവിൽ പെരിന്തൽമണ്ണ ബേപാസ് റോഡിലും, ഊട്ടീ റോഡിൽ മുണ്ടത്ത് പാലത്തിന് സമീപവും നിർത്തി മലിനജലം തോട്ടിലേക്ക് ഒഴുക്കുന്നുണ്ട്. പെരിന്തൽമണ്ണ നഗരപ്രദേശത്ത് ചെറിയ തോതിൽ മഴ പെയ്താൽ പോലും തോട്ടിൽ വലിയ അളവിൽ വെള്ളം വരും. ചില വൻകിട സ്ഥാങ്ങൾ അവരുടെ മലിനജലടാങ്ക് മഴ പെയ്യുമ്പോൾ തുറന്ന് വിടുന്നതാണ് കാരണം.

സമീപവാസികൾ എല്ലാ വർഷവും പെരിന്തൽമണ്ണ നഗരസഭക്കും, അങ്ങാടിപ്പുറം പഞ്ചായത്തിനും, ആർ ഡി ഒക്കും, ജില്ലാ കളക്ടർക്കുമൊക്കെ പരാതി കൊടുക്കും. പക്ഷേ ഇതുവരെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. പെരിന്തൽമണ്ണ നഗരസഭാ ആരോഗ്യ വിഭാഗം ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചാൽ ഈ പ്രശനം പരിഹരിക്കാൻ കഴിയും എന്നാണ് നാട്ടുകാരുടെ അഭിപ്രായം. മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ച, മാലിന്യ സംസ്കരണത്തിൽ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ നഗരസഭക്കുള്ള അവാർഡ് നേടിയ പെരിന്തൽമണ്ണ നഗരസഭയിലെ തോടിൻ്റെ അവസ്ഥയാണിത്. അധികൃതരുടെ ഭാഗത്ത് നിന്ന് പ്രശ്നപരിഹാരത്തിന് ഇടപെടലുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നാണ് നാട്ടുകാർ പറയുന്നത
NewsScan News
News Scan News
NewsScan Perinthalmanna
Perinthalmanna Muncipality
President, Angadippuram Grama Panchayath
Kerala vyapari vyavasayi ekopana samithi

Address

8921608187
Perintalmanna
679322

Telephone

+918921608187

Website

Alerts

Be the first to know and let us send you an email when News Scan News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News Scan News:

Share