Media Live

Media Live Next Generation Media

25/09/2025
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് 74-ാം പിറന്നാൾ07 - 09 - 2025ᗰEᗪIᗩ Ⓜ LIVEമലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് 74-ാം പിറന...
07/09/2025

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് 74-ാം പിറന്നാൾ

07 - 09 - 2025
ᗰEᗪIᗩ Ⓜ LIVE

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് 74-ാം പിറന്നാൾ. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആറുമാസമായി താരം ചെന്നൈയിൽ വിശ്രമത്തിലാണ്. പിറന്നാൾ ദിനമായ ഇന്ന് മമ്മൂട്ടി ആരാധകരെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന. താരത്തിന്റെ പുതിയ വേഷം കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ. കാലിടറിയപ്പോഴെല്ലാം മലയാള സിനിമയെ ഒറ്റയ്ക്ക് തോളിലേറ്റിയ കരുത്താണ് മലയാളിക്ക് മമ്മൂട്ടി. മലയാളത്തിന്റെ മെഗാസ്റ്റാറിനെ കാണാത്ത ആറുമാസം പ്രാർഥനകളോടെയാണ് സിനിമാ പ്രേമികൾ കഴിച്ചുകൂട്ടിയത്. അസുഖം ഭേദമായി തിരികെ വരുന്ന മമ്മൂട്ടിയെ കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ. പുതിയ വേഷത്തിൽ എല്ലാവരെയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്. ജിതിൻ കെ. ജോസിന്റെ കളങ്കാവൽ ആണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനുള്ള അടുത്തചിത്രം. പ്രതിനായക വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നതെന്നാണ് സൂചനകൾ. മോഹൻലാലുമൊത്ത് അഭിനയിക്കുന്ന ശ്രീലങ്കയിൽ ചിത്രീകരിക്കുന്ന മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രത്തിലേക്കാകും മമ്മൂട്ടി ജോയിൻ ചെയ്യുക. 30 വർഷമായി വെള്ളിത്തിരയ്ക്ക് അകത്തും പുറത്തും പലവിധ പ്രതിസന്ധികളെ മമ്മൂട്ടി തരണം ചെയ്യുന്നു. ഇതും തരണം ചെയ്യും. ഇതുവരെയും കീഴടക്കാത്ത പ്രായത്തെ തോൽപ്പിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ തിരിച്ചുവരും. ഇനിയും നൂറുകണക്കിന് നായകന്മാർക്ക് കാമ്പും കാതലും നൽകും. ആ നിമിഷം കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.

ᗰEᗪIᗩ Ⓜ LIVE

https://chat.whatsapp.com/HByC44mc8cq6R8tUVn6DXZ?mode=ac_t

കുന്ദംകുളം പോലീസ് മർദനം :എസ്‌ഐ നുഹ്‌മാന്റെ മലപ്പുറത്തെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി07 - 09 - 2025ᗰEᗪIᗩ Ⓜ ...
07/09/2025

കുന്ദംകുളം പോലീസ് മർദനം :എസ്‌ഐ നുഹ്‌മാന്റെ മലപ്പുറത്തെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി

07 - 09 - 2025
ᗰEᗪIᗩ Ⓜ LIVE

മലപ്പുറം : ചൊവ്വന്നൂർ മണ്ഡലം യൂത്ത്
കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന വി.എസ്. സുജിത്തിനെ അകാരണമായി മർദിച്ച കുന്നംകുളത്തെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റി എസ്ഐ നുഹ്‌മാൻ്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് ലാത്തിവീശി. മർദക സംഘത്തിലുണ്ടായിരുന്ന പോലീസ് ഓഫീസർ നുഹ്‌മാന്റെ മലപ്പുറം ഹാജിയാർ പള്ളിയിലെ വീട്ടിലേക്കായിരുന്നു മാർച്ച്.ഇന്നലെ ഉച്ചയ്ക്ക് 12.30-നായിരുന്നു നൂറ്റമ്പതോളം പ്രവർത്തകർ നുഹ്‌മാനെ സർവീസിൽനിന്ന് പിരിച്ചുവിടണമെന്ന മുദ്രാവാക്യം വിളികളുമായി എത്തിയത്. സ്ഥലത്തുണ്ടായിരുന്ന പോലീസ് ബാരിക്കേഡ് വെച്ച് വീടിനുമുൻപിൽ മാർച്ച് തടഞ്ഞു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇതിനിടയിൽ സീനിയർ സിപിഒ ഹാരിസിൻ്റെ ഷീൽഡ് പ്രവർത്തകർക്കിടയിൽ വീഴുകയും അതെടുക്കാൻ ചെന്നപ്പോൾ അദ്ദേഹത്തെ മർദിക്കുകയുംചെയ്‌തു. ഇതോടെയാണ് പോലീസ് ലാത്തിവീശിയത്. ചിതറിയോടിയ പ്രവർത്തകർ ഏതാനും മിനിറ്റുകൾക്കകം വീണ്ടും മുദ്രാവാക്യം വിളികളുമായെത്തി. പ്രവർത്തകരുമായുള്ള ഏറ്റമുട്ടലിൽ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിലെ സിപിഒ ശ്യാംപ്രസാദ്, മഞ്ചേരി ട്രാഫിക് യൂണിറ്റിലെ ഷെബീർ എന്നിവർക്കും പരിക്കേറ്റു.ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ, സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിദ്, ശരത് മേനോക്കി, ഫർഹാൻ വള്ളിക്കുന്ന്, ഷഫീക് പരപ്പനങ്ങാടി എന്നിവർക്കും പരിക്കേറ്റു.
ഡിസിസി പ്രസിഡൻ്റ് അഡ്വ. വി.എസ്. ജോയ് മാർച്ച് ഉദ്ഘാടനംചെയ്‌തു. നുഹ്‌മാനെ സർവീസിൽനിന്ന് പിരിച്ചുവിടണമെന്നും കാക്കി യൂണിഫോമിട്ട് നുഹ്‌മാൻ മലപ്പുറത്തുവന്നാൽ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, ജംഷീർ പള്ളിവയൽ, പി.പി. ഷിജിൽ, മനീഷ് കുണ്ടയാർ, ഡിസിസി വൈസ് പ്രസിഡന്റ് ഷാജി പച്ചേരി, നിസാം കരുവാരക്കുണ്ട്, അഡ്വ. പ്രജിത്, എം.ടി. റിയാസ്, റാസിൽ പെരുമ്പടപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഹാരിസ് മുതൂർ, എ.കെ. ഷാനിദ്, സഫീർജാൻ പാണ്ടിക്കാട്, നാസിൽ പൂവിൽ, ഇ.കെ. അൻഷിദ് എന്നിവരെ റിമാൻഡ് ചെയ്തു.

ᗰEᗪIᗩ Ⓜ LIVE

https://chat.whatsapp.com/HByC44mc8cq6R8tUVn6DXZ?mode=ac_t

ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; വണ്ടൂർ സ്വദേശിനി ചികിത്സയിൽ.07 - 09 - 2025ᗰEᗪIᗩ Ⓜ LIVEമലപ്പുറം : സംസ്ഥാനത്ത് ഒര...
07/09/2025

ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; വണ്ടൂർ സ്വദേശിനി ചികിത്സയിൽ.

07 - 09 - 2025
ᗰEᗪIᗩ Ⓜ LIVE

മലപ്പുറം : സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 56 കാരിയായ വണ്ടൂർ സ്വദേശിനിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം നാലിനാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇവരുടെ ആരോഗ്യനില വളരെ മോശമാണെന്നും മെഡിക്കൽ കോളജ് അധികൃതർ. നിലവിൽ 56 കാരി ഐസിയുവിൽ ചികിത്സയിലാണ്. ഇന്നലെ വയനാട് മാനന്തവാടി സ്വദേശി രതീഷ് (45) രോഗം ബാധിച്ച് മരിച്ചിരുന്നു. രണ്ടാഴ്ചയായി ഐസിയൂവിലായിരുന്ന രതീഷ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. തിങ്കളാഴ്ച അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടുപേർ മരിച്ചിരുന്നു. ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമായ ആൺകുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്.നിലവിൽ 11 പേരാണ് വിവിധ ജില്ലകളിൽ നിന്നും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്നത്.

ᗰEᗪIᗩ Ⓜ LIVE

https://chat.whatsapp.com/HByC44mc8cq6R8tUVn6DXZ?mode=ac_t

ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു07 - 09 - 2025ᗰEᗪIᗩ Ⓜ LIVEജിദ്ദ : ജിദ്ദയില്‍ മലയാളി പ്രവാസിയുടെ പതി...
07/09/2025

ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു

07 - 09 - 2025
ᗰEᗪIᗩ Ⓜ LIVE

ജിദ്ദ : ജിദ്ദയില്‍ മലയാളി പ്രവാസിയുടെ പതിനഞ്ചു മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു. പെരിന്തല്‍മണ്ണ മണ്ണാര്‍മല സ്വദേശി കൂളത്ത് ആരിഫിന്റെയും ഫര്‍സാനയുടെയും മകള്‍ ഇവയാണ് മരിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് സംഭവം.

സഹോദരി: അയ ഫാത്തിമ.

മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തില്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകര്‍ മരണാനന്തര നടപടിക്രമങ്ങള്‍ക്ക് രംഗത്തുണ്ട്.

ᗰEᗪIᗩ Ⓜ LIVE

https://chat.whatsapp.com/HByC44mc8cq6R8tUVn6DXZ?mode=ac_t

അമ്മയോട് ടെലിഫോണിൽ സംസാരിച്ച് കൊണ്ടിരിക്കെ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ട മലയാളി പ്രവാസി മരിച്ചു07 - 09 - 2025ᗰEᗪIᗩ Ⓜ LIVEറാ...
07/09/2025

അമ്മയോട് ടെലിഫോണിൽ സംസാരിച്ച് കൊണ്ടിരിക്കെ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ട മലയാളി പ്രവാസി മരിച്ചു

07 - 09 - 2025
ᗰEᗪIᗩ Ⓜ LIVE

റാസൽഖൈമ : പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയും ഫുജൈറ ജെ.കെ സിമെന്റ് സ് കമ്പനിയിലെ ജീവനക്കാരനുമായ ലിജു (46) റാസൽഖൈമയിൽ നിര്യാതനായി. കളത്തിങ്കൽ മത്തായി മറിയാമ്മ ദമ്പതികളുടെ മകനാണ് അമ്മയോട് ടെലിഫോണിൽ സംസാരിച്ച് കൊണ്ടിരിക്കെ ദേഹസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ റാക് ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദിബ്ബ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

ഭാര്യ: എലിസബത്ത് റാണി.
മകൾ: ഷാരോൺ മറിയം ലിജു.

ᗰEᗪIᗩ Ⓜ LIVE

https://chat.whatsapp.com/HByC44mc8cq6R8tUVn6DXZ?mode=ac_t

സംസ്ഥാനത്ത് ശക്തമായ മഴ: ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്28 - 08 - 2025ᗰEᗪIᗩ Ⓜ LIVEതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്...
28/08/2025

സംസ്ഥാനത്ത് ശക്തമായ മഴ: ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

28 - 08 - 2025
ᗰEᗪIᗩ Ⓜ LIVE

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രാ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെയും തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ശനിയാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നുമാണ് പ്രവചനം.

മണിക്കൂറില്‍ 40 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍-മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ്.

ᗰEᗪIᗩ Ⓜ LIVE

https://chat.whatsapp.com/HByC44mc8cq6R8tUVn6DXZ?mode=ac_t

*താമരശ്ശേരി ചുരത്തിൽ ഇന്ന് സമ്പൂർണ സുരക്ഷ പരിശോധന; ശേഷം മാത്രം പൂർണതോതിൽ ഗതാഗതം.*28 - 08 - 2025ᗰEᗪIᗩ Ⓜ LIVEകോഴിക്കോട്: ത...
28/08/2025

*താമരശ്ശേരി ചുരത്തിൽ ഇന്ന് സമ്പൂർണ സുരക്ഷ പരിശോധന; ശേഷം മാത്രം പൂർണതോതിൽ ഗതാഗതം.*

28 - 08 - 2025
ᗰEᗪIᗩ Ⓜ LIVE

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ സാധാരണ ഗതിയിലുള്ള ഗതാഗതം വ്യാഴാഴ്ച രാവി​ലെ നടക്കുന്ന സമ്പൂർണ സുരക്ഷ പരിശോധനക്ക് ശേഷമെന്ന് അധികൃതർ. 26 മണിക്കൂറോളം നീണ്ടുനിന്ന പ്രവൃത്തികള്‍ക്കൊടുവിൽ ബുധനാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടത്..

മണ്ണിടിഞ്ഞും മരം വീണുമുണ്ടായ ഗതാഗത തടസം നീക്കിയെങ്കിലും സുരക്ഷ പരിശോധന നടത്തി റോഡ് പൂർ​ണതോതിൽ ഗതാഗത യോഗ്യമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്..

ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം റോഡിലേക്ക് വീണ മണ്ണും പാറകളും നീക്കം ചെയ്ത് റോഡ് കഴുകി വൃത്തിയാക്കിയതിനുശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. വൈത്തിരിയിലും ലക്കിടിയിലും ചുരത്തിലുമടക്കം കുടുങ്ങി കിടന്ന എല്ലാ വാഹനങ്ങളും കടന്നുപോകാൻ അനുവദിച്ചു..

ഈ വാഹനങ്ങളെല്ലാം കടത്തിവിട്ടശേഷം സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി ചുരം അടച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് ചുരത്തില്‍ വ്യൂപോയിന്റിന് സമീപം കൂറ്റന്‍ പാറക്കല്ലുകളും മണ്ണും മരങ്ങളും ഇടിഞ്ഞുവീണ് ഗതാഗതം സ്തംഭിച്ചത്..

വ്യൂ പോയിന്റില്‍ റോഡിന് ഇടതുവശത്തെ പാറക്കെട്ടുകള്‍ നിറഞ്ഞ ഭാഗത്തുനിന്ന് കൂറ്റന്‍ പാറകളും മണ്ണും മരങ്ങളുമെല്ലാം ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിക്കുകയായിരുന്നു..

ᗰEᗪIᗩ Ⓜ LIVE

https://chat.whatsapp.com/HByC44mc8cq6R8tUVn6DXZ?mode=ac_t

കുറ്റ്യാടിയിൽ യുവതി മരിക്കാനിടയായ സംഭവം:  അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിനെതിരേ പരാതി നൽകി കുടുംബം28 - 08 - 2025ᗰEᗪIᗩ Ⓜ...
28/08/2025

കുറ്റ്യാടിയിൽ യുവതി മരിക്കാനിടയായ സംഭവം: അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിനെതിരേ പരാതി നൽകി കുടുംബം

28 - 08 - 2025
ᗰEᗪIᗩ Ⓜ LIVE

കുറ്റ്യാടി: ക്യാൻസർ ബാധിച്ച വീട്ടമ്മയെ ആധുനിക ചികിത്സാരീതിയിലേക്ക് മാറ്റിയില്ല. ഒരു ദിവസം വെറും 300 മില്ലി ലിറ്റർ വെള്ളവും നാല് ഈത്തപ്പഴവും മാത്രം കഴിക്കാൻ നിർദ്ദേശിച്ചു. യുവതിക്ക് ദാരുണാന്ത്യം. സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിനെതിരേ ‌പരാതി നൽകി കുടുംബം. അടുക്കത്ത് സ്വദേശിയായ ഹാജിറയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആവശ്യമായ ചികിത്സ ലഭിക്കാതെ ഹാജറയെ മരണത്തിലേക്ക് നയിച്ചത് കുറ്റ്യാടി കെഎംസി ആശുപത്രിക്ക് മുന്‍പില്‍ പ്രവര്‍ത്തിക്കുന്ന അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
യുവതിക്ക് സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും കുടുംബത്തെ അറിയിക്കാതെ അക്യുപങ്ചര്‍ ചികിത്സ തുടരുകയായിരുന്നുവെന്ന് പരാതി ഉയര്‍ന്നിട്ടുള്ളത്.

ᗰEᗪIᗩ Ⓜ LIVE

https://chat.whatsapp.com/HByC44mc8cq6R8tUVn6DXZ?mode=ac_t

റാപ്പർ വേടനെതിരെ കൂടുതൽ പരാതി; ലൈംഗികാതിക്രമം നടത്തിയെന്ന് യുവതികളുടെ വെളിപ്പെടുത്തൽ, മുഖ്യമന്ത്രിക്ക് പരാതി 18 - 08 - 2...
18/08/2025

റാപ്പർ വേടനെതിരെ കൂടുതൽ പരാതി; ലൈംഗികാതിക്രമം നടത്തിയെന്ന് യുവതികളുടെ വെളിപ്പെടുത്തൽ, മുഖ്യമന്ത്രിക്ക് പരാതി

18 - 08 - 2025
ᗰEᗪIᗩ Ⓜ LIVE

കൊച്ചി: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ റാപ്പർ വേടനെതിരെ കൂടുതൽ പരാതികൾ. റാപ്പർ വേടൻ ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടികാണിച്ച് രണ്ട് യുവതികൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാൻ രണ്ടു യുവതികളും സമയം തേടി.

മുഖ്യമന്ത്രിയുമായി യുവതികൾ ഉടൻ കൂടിക്കാഴ്ച‌ നടത്തിയേക്കും. ദളിത് സംഗീതത്തിൽ ഗവേഷണം നടത്താനായി വേടനെ ഫോണിൽ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആദ്യ പരാതി. എതിർത്തപ്പോൾ ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് യുവതിയുടെ പരാതി.

തന്റെ സംഗീത പരിപാടികളിൽ ആകൃഷ്ടനായി ബന്ധം സ്ഥാപിച്ച വേടൻ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാമത്തെ യുവതിയുടെ പരാതി. സംഗീത പരിപാടികളവതരിപ്പിക്കുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. 2020 2021 കാലഘട്ടത്തിലാണ് പരാതിയിൽ പറയുന്ന രണ്ട് സംഭവങ്ങളും നടന്നത്. അന്ന് വേടനെതിരായി രണ്ടു യുവതികളും മീടൂ വെളിപ്പെടുത്തൽ നടത്തിയിരുന്നു.

നേരത്തെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസിലാണ് മുൻകൂർ ജാമ്യത്തിനായി റാപ്പർ വേടൻ ഹൈക്കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട ഹർജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ചശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.

ᗰEᗪIᗩ Ⓜ LIVE

https://chat.whatsapp.com/HByC44mc8cq6R8tUVn6DXZ?mode=ac_t

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു18 - 08 - 2025ᗰEᗪIᗩ Ⓜ LIVEപെരിന്തൽമണ്ണ : വോട്ടർ പട്ടികയിൽ ...
18/08/2025

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

18 - 08 - 2025
ᗰEᗪIᗩ Ⓜ LIVE

പെരിന്തൽമണ്ണ : വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേട് നടത്തി തിരഞ്ഞെടുപ്പ് അട്ടിമറിച്ച് ബിജെപിക്ക് അധികാരത്തിലേറാൻ സൗകര്യമൊരുക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും കൃത്യമായ പഠനം നടത്തി വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പുറത്ത് കൊണ്ടു വന്ന രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പെരിന്തൽ :മണ്ണയിൽ നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ ബഹുജന നൈറ്റ്മാർച്ച് നടന്നു.

മനഴി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് ടൗൺ സ്ക്വയറിന് സമീപം സമാപിച്ചു. ഇന്ത്യൻ ഭരണഘടനയെ വികൃതമാക്കാൻ നരേന്ദ്ര മോദിക്ക് ഒരിക്കലും സാധിക്കില്ലെന്നും രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും കാത്തു സൂക്ഷിക്കാൻ ഇന്ത്യൻ ജനതയ്ക്ക് സാധിക്കുമെന്നും നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും വെല്ലുവിളിക്കുന്നവർക്ക് കാലം മാപ്പു നൽകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിക്ക് വേണ്ടി തെരഞ്ഞടുപ്പ് നടപടി ക്രമങ്ങൾ അട്ടിമറിച്ചുവെന്നും സമാപന സംഗമത്തിൽ പ്രസംഗിച്ച കോൺഗ്രസ് വക്‌താവ് സന്ദീപ് വാര്യർ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിക്ക് വേണ്ടി അടിമപ്പണിയെടുക്കുകയാണന്നും അദ്ദേഹം പറഞ്ഞു. എ.കെ.നാസർ, സി. സുകുമാരൻ, എ.ആനന്ദൻ, എ. കെ. മുസ്‌തഫ, സി.കെ.ഹാരിസ്, അസീസ് കൊളക്കാടൻ, ജോർജ്, രാജേന്ദ്രൻ, നാലകത്ത് ഷൗക്കത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

ᗰEᗪIᗩ Ⓜ LIVE

https://chat.whatsapp.com/HByC44mc8cq6R8tUVn6DXZ?mode=ac_t

പിതാവിനൊപ്പം സ്‌കൂട്ടറിൽ പോകുന്നതിനിടെ തെറിച്ചുവീണു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം18 - 08 ...
18/08/2025

പിതാവിനൊപ്പം സ്‌കൂട്ടറിൽ പോകുന്നതിനിടെ തെറിച്ചുവീണു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

18 - 08 - 2025
ᗰEᗪIᗩ Ⓜ LIVE

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാർഥിനി മരിച്ചു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് വെച്ച് ഇന്ന് രാവിലെ ഒമ്പതുമണിക്കാണ് അപകടമുണ്ടായത്. കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി നഫീസത്ത് മിസ്രിയയാണ് മരിച്ചത്. രക്ഷിതാവിന് ഒപ്പം സ്കൂളിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിനിയുടെ ശരീത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. തകർന്ന് കിടക്കുന്ന പാലക്കാട് - പൊള്ളാച്ചി പാതയിൽ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്.

കൊഴിഞ്ഞാമ്പാറ പഴണിയാർപാളയം സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ച നഫീസത്ത് മിസ്രിയ. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ വേഗത കുറച്ചതോടെ പിന്നിലുണ്ടായിരുന്ന സ്കൂട്ടർ മറിയുകയായിരുന്നു. ഇതോടെ തൊട്ടുപിന്നാലെയെത്തിയ സ്വകാര്യ ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ പിതാവ് കുട്ടിയെ എടുത്ത് തൊട്ടുസമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ മതിയായ ചികിത്സ നൽകാനുള്ള സൗകര്യമുണ്ടായിരുന്നില്ല.

ᗰEᗪIᗩ Ⓜ LIVE

https://chat.whatsapp.com/HByC44mc8cq6R8tUVn6DXZ?mode=ac_t

Address

Perintalmanna
679321

Alerts

Be the first to know and let us send you an email when Media Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Media Live:

Share