KL 40 News

KL 40 News നേര് വേണം നേരോടെ വേണം നേരായവഴിയിലൂടെ........

ചിക്കൻ കടയുടെ  മറവിൽ മയക്കു മരുന്നു വില്പന ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. അസം മരിയ ഗാവ് സ്വദേശി ഖൈറുൽ ഇസ്ലാം (39) നെയാണ്...
27/04/2025

ചിക്കൻ കടയുടെ മറവിൽ മയക്കു മരുന്നു വില്പന
ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. അസം മരിയ ഗാവ് സ്വദേശി ഖൈറുൽ ഇസ്ലാം (39) നെയാണ് പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
പെരുമ്പാവൂർ പാത്തിപ്പാലം ഭാഗത്തുള്ള ചിക്കൻ കടയുടെ മറവിലാണ് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. ഇയാളിൽ നിന്ന് 24 ബോട്ടിൽ ഹെറോയിനും 20 പൊതി കഞ്ചാവും പിടികൂടി..രഹസ്യ വിവരത്തെ തുടർന്ന് കുറച്ചു നാളുകളായി ഇയാൾ അന്വേഷണ സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു. ഹെറോയിൻ ഒരു ബോട്ടിൽ നിന്ന് 1000 രൂപ നിരക്കിലായിരുന്നു വിൽപ്പന. പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ , ഇൻസ്പെക്ടർ ടി.എം
സൂഫി, സബ്
ഇൻസ്പെക്ടർ 'പി.എംറാസിഖ്,
എ എസ്.ഐ പി.എ
അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എ
അഫ്സൽ,
വർഗീസ് ടി വേണാട്ട് ,
ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

വില്പനയ്ക്ക് എത്തിച്ച അഞ്ചര കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. മൂന്നു കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ ...
27/04/2025

വില്പനയ്ക്ക് എത്തിച്ച അഞ്ചര കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. മൂന്നു കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി ബപ്പറാജ് ഇസ്ലാം (28), പശ്ചിമ ബംഗാൾ മുർഷിദാബാദ് സർക്കാർപറ സ്വദേശി മൈമോൻ മണ്ഡൽ (28) എന്നിവരെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. തൃക്കളത്തൂർ പള്ളിത്താഴത്ത് വിൽപ്പനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് മൂന്ന് കിലോ കഞ്ചാവ് പിടികൂടിയത്. മൂവാറ്റുപുഴ ഹോസ്റ്റൽ ജംഗ്ഷൻ ഭാഗത്ത് വിൽപ്പനയ്ക്ക് കൊണ്ടുവന്നപ്പോഴാണ് രണ്ടര കിലോ കഞ്ചാവ് പിടികൂടിയത്. മൂവാറ്റുപുഴ ഭാഗത്ത് ലഹരി വസ്തുക്കൾ വിൽക്കുന്നവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഡിവൈഎസ് പി പി.എം. ബൈജുവിൻ്റെ മേൽനോട്ടത്തിൽ .പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തിൽ എസ്ഐമാരായ സുമിത എസ് എൻ, രാജേഷ് കെ.കെ, സത്യൻ. പി. ബി, ജയകുമാർ പി സി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മീരാൻ. സി. കെ, ജമാൽ, സീനിയർ സിപിഓമാരായ ബിബിൽ മോഹൻ, സലീം, അനസ് കെ എ, ധനേഷ് ബി നായർ,സൂരജ് കുമാർ, ഫൈസൽ എം കെ, മഹേഷ്‌ കുമാർ സിപിഓമാരായ സന്ദീപ് ബാബു, ഹാരിസ് കെ എച്,രഞ്ജിത് രാജൻ, ജിജു, ഷാൻ എന്നിവരാണ് ഉണ്ടായിരുന്നത്.

10 ബോട്ടിൽ ഹെറോയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. അസം നൗഗാവ് സ്വദേശി ഷഫീഖുൽ ഇസ്ലാം ( 24)നെയാണ്  പെരുമ്പാവൂർ  എ എസ് ...
27/04/2025

10 ബോട്ടിൽ ഹെറോയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. അസം നൗഗാവ് സ്വദേശി ഷഫീഖുൽ ഇസ്ലാം ( 24)നെയാണ് പെരുമ്പാവൂർ എ എസ് പിയുടെ പ്രത്യേക അന്വേഷണസംഘം പിടികൂടി.. പെരുമ്പാവൂർ പാറപ്പുറം ഭാഗത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു വിൽപ്പന. ഇൻസ്പെക്ടർ ടി.എം
സൂഫി, സബ്
ഇൻസ്പെക്ടർ 'പി.എംറാസിഖ്,
എ എസ്.ഐ പി.എ
അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എ
അഫ്സൽ,
വർഗീസ് ടി വേണാട്ട് ,
ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ആൾമാറാട്ടം നടത്തി വ്യാജ രേഖകൾ ചമച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് ആലത്തൂർ  ചേരാമംഗലം പനമ്പഴക്കാട് വീട്ടിൽ ...
27/04/2025

ആൾമാറാട്ടം നടത്തി വ്യാജ രേഖകൾ ചമച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് ആലത്തൂർ ചേരാമംഗലം പനമ്പഴക്കാട് വീട്ടിൽ അദ്യൈത് ഭരത് (25)നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. കരിമുഗളിൽ താമസിക്കുന്ന വയലാർ സ്വദേശിനിയായ വീട്ടമ്മ കഴിഞ്ഞ മാർച്ചിൽ കരി മുഗൾ ഭാഗത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സ്വർണ്ണം പണയം വച്ചിരുന്നു. ഇതിനായി രേഖകളും വീട്ടമ്മ സമർപ്പിച്ചിരുന്നു. ഈ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പ്രതി' രേഖകൾ കൈവശപ്പെടുത്തി. തുടർന്ന് ഇയാൾ പള്ളിക്കര ബ്രാഞ്ചിലേക്ക് സ്ഥലം മാറിപ്പോയി. അവിടെ ഈ രേഖകളും, വ്യാജ ഒപ്പും ഇട്ട് വീട്ടമ്മയുടെ പേരിൽ ലോണെടുത്തു. ഇത് തിരിച്ചടയ്ക്കാൻ പറഞ്ഞ് പള്ളിക്കര ബ്രാഞ്ചിൽ നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് വീട്ടമ്മ കാര്യം അറിയുനത് . ഉടൻ പോലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്ത് വന്നത്.
ഇൻസ്പെക്ടർ സുനിൽ തോമസ്, എസ് ഐ അബ്ദുൽജബ്ബാർ, എ എസ് ഐ സൂര്യൻ, സിപിഒ മാരായ എൻ.ജി.അനീഷ്, എബി ഗോപാലൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

ആലുവയിൽ  വാഹന മോഷണം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പടെ അഞ്ച് പേർ  പിടിയിൽ . ആലുവ മാർക്കറ്റിന് സമീപം പാർ...
27/04/2025

ആലുവയിൽ വാഹന മോഷണം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പടെ അഞ്ച് പേർ പിടിയിൽ . ആലുവ മാർക്കറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ച പേഴക്കാപ്പിള്ളി കളപ്പുരക്കൽ ഷാജി ( അണ്ണാൻകുഞ്ഞ് 44 ), മൂവാറ്റുപുഴ മടവൂർ വെളിയത്തുപടി പുത്തൻപുരയിൽ സുനിൽ കുമാർ (53) ബൈപാസ് ഭാഗത്തു നിന്നും സ്കൂട്ടർ മോഷ്ടിച്ച ചുള്ളി തോന്നിക്കോട് കോലാട്ടുകുടി . ബിനോയി (43) മാതാ തീയറ്ററിന് സമീപത്തു നിന്നും ബൈക്ക് മോഷ്ടിച്ച പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്.
പ്രതികൾ സ്ഥിരം മോഷ്ടാക്കളും പല തവണ ജയിൽ ശിക്ഷ അനുഭവിച്ചവരുമാണ്. മോഷണം ചെയ്ത വാഹനത്തിൽ കറങ്ങി നടന്ന് മറ്റ് സ്റ്റേഷൻ പരിധിയിൽ നടത്തിയ മോഷണങ്ങളും തെളിഞ്ഞിട്ടുണ്ട്. ഇവർ മോഷണം നടത്തിയ വാഹനങ്ങൾ കണ്ടെടുത്തു. ഡി വൈ എസ് പി ടി.ആർ രാജേഷിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം. എം മഞ്ജു ദാസ് , സബ് ഇൻസ്പെക്ടർമാരായ കെ.നന്ദകുമാർ. എസ്.എസ്. ശ്രീലാൽ, ബി.എം ചിത്തുജി., സുജോ ജോർജ് ആൻറണി, അസി സബ് ഇൻസ്പെക്ടർ സി.ഡി.വിനിൽകുമാർ,സീനിയർ സി പി ഒ മാരായ മാഹിൻഷാ അബൂബേക്കർ, മുഹമ്മദ് അമീർ, കെ.എം മനോജ്, .സിറാജുദ്ദീൻ, എന്നവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രായപൂർത്തിയായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വീടുകൾ കുത്തി തുറന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ആസ്സാം നൗഗോൺ ബോർപേട്ട സ്വദേശി...
27/04/2025

വീടുകൾ കുത്തി തുറന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ആസ്സാം നൗഗോൺ ബോർപേട്ട സ്വദേശി അമിത് (27) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറിൽ പോഞ്ഞാശ്ശേരി കനാൽ ജംഗ്ഷൻ ഭാഗത്തുള്ള മുജീബ് റഹ്മാൻ എന്നയാളുടെ വീടിന്റെ വാതിൽ കുത്തി തുറന്ന് പണവും, മൊബൈൽ ഫോണും കവർന്നെടുത്തു. പിന്നീട് ഇയാളുടെ വാടക വീടിന്റെ വാതിൽ കുത്തി തുറന്ന് അവിടെ താമസിച്ചിരുന്നയാളുടെ മൊബൈൽ ഫോണും പണവും കവർന്നെടുക്കുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ ജനുവരി 23 ന് വെങ്ങോല ഷാപ്പുംപടി സ്വദേശിനിയുടെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ഫോണും ഇയാൾ തന്നെ മോഷ്ടിച്ചിരുന്നു. ഈ കേസിൽ പിടിയിലായി ചോദ്യം ചെയ്തപ്പോഴാണ് പോഞ്ഞാശേരിയിലെ മോഷണവും തെളിഞ്ഞത്.ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐമാരായ റിൻസ്.എം തോമസ്, പി.എം റാസിഖ്, എസ്. ശിവ പ്രസാദ്, എ എസ് ഐ അഷറഫ്, സീനിയർ സി പി ഒ മാരായ രെജിത്ത് രാജൻ, ബിനീഷ് ചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

27/04/2025

ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ മാസ്റ്റേഴ്സ് ഗെയിം അസോസിയേഷൻ സംഘടിപ്പിച്ച ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കോടനാട് പോലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ കെ.എസ് വൈശാഖിന് ഇരട്ട മെഡൽ നേട്ടം.
35 വയസ്സിനു മുകളിൽ 60 കിലോ കാറ്റാഗറിയിൽ ഇടത് കൈവിഭാഗത്തിൽ സ്വർണവും വലതുകൈ വിഭാഗത്തിൽ വെളളിയും ആണ് നേടിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 8 പേരെ പരാജയപ്പെടുത്തിയാണ് മെഡൽ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം മാസ്റ്റേഴ്സ് ഗെയിം അസോസിയേഷൻ കോഴിക്കോട് നടത്തിയ പഞ്ചഗുസ്തി മത്സരത്തിൽ ഇടത്-വലത് കാറ്റഗറികളിൽ വെള്ളി മെഡൽ നേടിയിരുന്നു. ഓൾ ഇന്ത്യ പോലീസ് മീറ്റിലും മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. വൈശാഖിനെ റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത അഭിനന്ദിച്ചു.

27/04/2025
5 ഗ്രാം എം ഡി എം എ യുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ. ആലുവ കുട്ടമശേരി കുന്നപ്പിള്ളി വീട്ടിൽ അബൂബക്കർ സിദ്ദിഖ് (42),...
27/04/2025

5 ഗ്രാം എം ഡി എം എ യുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ. ആലുവ കുട്ടമശേരി കുന്നപ്പിള്ളി വീട്ടിൽ അബൂബക്കർ സിദ്ദിഖ് (42), കീഴ്മാട് പുത്തൻപുരയ്ക്കൽ സ്മിഷ (31) എന്നിവരെയാണ്
പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. വെള്ളിയാഴ്ച രാത്രി പെരുമ്പാവൂർ ഔഷധി ജംഗ്ഷനിൽ ഉള്ള ലോഡ്ജിൽ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. യുവാക്കൾക്ക് ആയിരുന്നു ഇവർ വിൽപ്പന നടത്തിയിരുന്നത്. ചെറിയ പൊതികളിലാക്കി ആയിരം രൂപ നിരക്കിൽ ആയിരുന്നു കച്ചവടം. അബൂബക്കർ സിദ്ദീഖിന് ആലുവ, പെരുമ്പാവൂർ പോലീസ് സ്റ്റേഷനുകളിലായി അഞ്ച് മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്..കഴിഞ്ഞ ഡിസംബറിൽ ഇയാളെ ഒരു ഗ്രാം എംഡിഎം എ യുമായി പ്രത്യേക അന്വേഷണസംഘം പിടികൂടിയിരുന്നു.. 72 ദിവസം ജയിലിൽ കഴിഞ്ഞ ഇയാൾ കഴിഞ്ഞ മാർച്ച് മാസം ഒന്നാം തീയതിയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.. ജയിലിൽ നിന്ന് ഇറങ്ങിയതിനു ശേഷം ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തി വരികയായിരുന്നു. ബംഗലൂരിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത്.
പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം
സൂഫി, എസ്.ഐമാരായ പി.എം റാസിഖ്,
ജോഷി തോമസ്, ഏ.എസ്.ഐമാരായ പി.എ
അബ്ദുൽ മനാഫ്,
റെനി ,സീനിയർ സി.പി.ഒമാരായ ടി.എ
അഫ്സൽ,
വർഗീസ് വേണാട്ട് ,
ബെന്നി ഐസക്,
ബേസിൽ , സിബിൻ സണ്ണി,
എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

27/04/2025

തേങ്ങ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം കബളിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വടുതല ഡോൺ ബോസ്കോ റോഡ് ചീരംവേലിൽ വീട്ടിൽ സജേഷ് (37) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മൂവായിരം കിലോ തേങ്ങ തരാമെന്ന് പറഞ്ഞ് മഞ്ഞപ്ര സ്വദേശിയുടെ പക്കൽ നിന്നും 174000 രൂപ കൈപ്പറ്റിയ ശേഷം തേങ്ങ നൽകാതെ കബളിപ്പിക്കുകയായിരുന്നു. പിന്നീട് കൈപ്പറ്റിയ തുകയിൽ നിന്നും 69000 രൂപ തിരികെ നൽകി. ഇയാൾക്കെതിരെ ആലപ്പുഴ , കണ്ണൂർ എന്നിവിടങ്ങളിൽ വേറെയും കേസുകൾ നിലവിലുണ്ട്. ഇൻസ്പെക്ടർ അനിൽ റ്റി മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്. ഐ ജയിംസ് മാത്യു, എസ് സി പി ഒ മാരായ മനോജ് കുമാർ, ഷിജോ പോൾ,ഷിബു അയ്യപ്പൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Address

Perumbavoor

Website

Alerts

Be the first to know and let us send you an email when KL 40 News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KL 40 News:

Share